2019, ജനുവരി 17, വ്യാഴാഴ്‌ച

പുഴുക്കൾ

ശവത്തിൽ അരിക്കുന്ന പുഴുക്കൾ
...............................................................
കമല സുരയ്യ
...........................
പെൺ കവിതകൾ
.................................
നദിയുടെ തീരത്ത് 
ഒരു സന്ധ്യക്കാണ്‌
കൃഷ്ണൻ  അവസാനമായി അവളെ പ്രണയിച്ചത് 
പിന്നെ എന്നേക്കുമായി യാത്ര പറഞ്ഞു പോയത് 

അന്ന് ഭർത്താവിന്റെ കരവലയത്തിൽ
കിടക്കുമ്പോൾ സ്വയം മൃത ആയ പോലെ രാധയ്ക്കു തോന്നി  .
അയാൾ ചോദിച്ചു 
"എന്ത് പറ്റി "??
ഞാൻ ഉമ്മ വയ്ക്കുന്നത് നിനക്ക്ഇഷ്ടമായില്ലേ  ?
എന്റെ സ്നേഹം നിനക്ക് അതൃപ്തി ആയോ ?
അവളുടെ ചുണ്ടുകൾ മന്ത്രിച്ചു
 "ഒരിക്കലുമില്ല "
എന്നാൽ ഹൃദയം പറഞ്ഞത് മറ്റൊന്നാണ് 
ദേഹത്ത് പുഴുവരിച്ചാൽ ശവത്തിനെന്തിന് വിഷമം   ?
...........................................................
................................................
മാധവിക്കുട്ടിയെ സാഹിത്യത്തിനുള്ള നോബൽ പുരസ്‌കാരത്തിന് പരിഗണക്കാൻ വരെ അർഹയാക്കിയത് എന്താണ് എന്ന് തോന്നിയിട്ടുണ്ടോ ?
അത് അവരുടെ  സത്യസന്ധതത   കൊണ്ടാണ്.എഴുത്തിൽ വിട്ടുവീഴ്ച യില്ലാതെ അവർ സത്യം എഴുതും
ഈ കവിതയിൽ തന്നെ പ്രണയ നിരാസത്തിൽ, രാധ, മനസും ശരീരവും മരിച്ച പോലെ ദുഖിതയാണ് .എന്നാൽ ഭർത്താവിന് വേണ്ടുന്ന സ്നേഹം നൽകാൻ അവൾക്കു ബാധ്യതയുമുണ്ട് .ആ നിസ്സഹായതയാണ് ഈ വരികളിൽ മുഴങ്ങുന്നത്
ഭാരത സ്ത്രീകൾ മിക്കപ്പോഴും നേരിടുന്ന ഒരു വലിയ ദാമ്പത്യ പ്രശ്നമാണ് ഇത്.തന്നെ അധിക്ഷേപിക്കുകയും, കുറ്റപ്പെടുത്തുകയും ,പരിഹസിക്കുകയും,വെറുക്കുകയും, തെമ്മാടിയും, മിക്കപ്പോഴും മദ്യപനും, അധമനും, പരസ്ത്രീയെ പ്രാപിക്കുന്നവനും,തള്ളുകയും റേപ്പ്ചെ യ്യുകയും ഒക്കെ ചെയ്യുന്ന ഭർത്താവുമായി തന്റെ സ്വകാര്യത, ശരീരം പങ്കു വയ്‌ക്കേണ്ടി വരുന്നത്

മറ്റു രാജ്യങ്ങളിൽ സ്ത്രീ കിടപ്പറയിൽ റിജിഡ് ആകുമ്പോൾ പുരുഷനും സ്ത്രീക്കും അറിയാം ഈ ബന്ധം അവസാനിപ്പിക്കാൻ നേരമായി എന്ന്.അവർ കൈ കൊടുത്ത്പിരിഞ്ഞു  വേറെ ബന്ധങ്ങളിലേക്ക് തിരിയും .
എന്നാൽ കേരളത്തിലെ വിദ്യാഭ്യാസം ഉള്ള ആധൂനിക സ്ത്രീകൾക്ക് അതിനു കഴിയാറില്ല.സമൂഹം എന്ത് പറയും.മക്കൾക്ക് ബുദ്ധിമുട്ടാകില്ലേ,ഹൗസിങ്സിം ലോൺ അടക്കേണ്ടേ,അമ്മയും അച്ഛനും നാണക്കേടാകില്ലേ ..അങ്ങിനെ സ്വന്തം ജീവിതം നരക തുല്യമാക്കിക്കൊണ്ട് അവർ വിവാഹിതരായി തുടരുന്നു
അത്തരം ഒരു സ്ത്രീയുടെ ഒരു മനസ്സലിവ് ആണ്  ഇതിലെ കൃഷ്‌ണൻ 

അവൻ വേറെ ഒരു സ്ത്രീയുടെ ഭർത്താവാകും.
,ഭാര്യയുടെ നാഗിങ്.നിരന്തരമുള്ള കുറ്റപ്പെടുത്തൽ.ആക്ഷേപം നിന്ദ വെറുപ്പ് ശകാരം ,ആരോഗ്യത്തിന്റെ പേരിൽ നല്ല ഭക്ഷണം നിരസിക്കാൻ..വീട് ഭംഗിയായും ചിട്ടയായും വയ്ക്കാത്തത് .മക്കളെ വളർത്തുന്നതിൽ ഉള്ള ശ്രദ്ധക്കുറവ്.അയൽ വീട്ടിലെ കാര്യം പറഞ്ഞ താരതമ്യപ്പെടുത്താൽ .വരവറിയാതെ ചെലവ് ചെയ്യൽ..ഒരാവശ്യവും ഇല്ലാത്ത സാധനങ്ങൾ വാങ്ങാൻ ഉള്ള നിരന്തര പ്രേരണ ,കിടപ്പറയിലെ തണുപ്പും നിരാസവും .. ഇതെല്ലാമാണ് അവനെ രാധയുടെ അടുത്ത എത്തിക്കുന്നത്
പ്രണയം, മാധവിക്കുട്ടിയുടെ ഒരു ഇഷ്ട്ട വിഷയം ആണ്.സ്ത്രീയുടെ ആന്തരിക സംഘർഷങ്ങളെ ഇത്ര മനോഹരമായി..ഇംഗ്ലീഷ് കടമെടുത്താൽ..brutal honesty ,മാരകമായ സത്യസന്ധതയോടെ എഴുതിയിട്ടുള്ളത് മാധവിക്കുട്ടി  മാത്രമാണ്

തനിക്ക്  താദാത്മ്യം പ്രാപിക്കാൻ കഴിയുന്ന സാഹിത്യ രചനകളെ വായനക്കാർ സ്വീകരിക്കൂ.മാധവിക്കുട്ടിയുടെ വിജയ രഹസ്യവും അത് തന്നെയാണ്
...........................
................................
ശുഭ ദിനം പ്രിയരേ


At sunset, on the river ban, Krishna
Loved her for the last time and left...

That night in her husband's arms, Radha felt
So dead that he asked, What is wrong,
Do you mind my kisses, love? And she said,
No, not at all, but thought, What is
It to the corpse if the maggots nip?

[from The Descendants] 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ