2018, ഡിസംബർ 28, വെള്ളിയാഴ്‌ച

ODIYAN FILM REVIEW

ഒടിയൻ കണ്ടു
സമ്മിശ്ര വികാരങ്ങൾ ആണ് ഉണ്ടായത്
ഈ ചിത്രത്തിനു പല നല്ല വശങ്ങൾ ഉണ്ട്
മോഹൻ ലാൽ മഞ്ജുവാര്യർ പ്രകാശ്  രാജ് എന്നിവരുടെ കാനോഹരമായ അനുഭവം ആണ് ഒന്നാമത്
സംഘട്ടന രംഗങ്ങളുടെ  കൃത്യത,ഭീകരത ,എഡിറ്റിങ്ങിലെ വിരുത് എല്ലാം വളരെ നന്നായി എന്ന് തന്നെ പറയണം..ഇരുളിൽ തീകൊണ്ടുള്ള ആ യുദ്ധം കണ്ടവർ മറക്കാൻ വഴിയില്ല
സുഭദ്രമായ തിരക്കഥ
തീമിലെ  പുതുമ ഇതെല്ലാമാണ്  ഈ ചിത്രത്തിൻറെ മറ്റു ഗുണങ്ങൾ
ഗാനങ്ങളുടെ ലിറിക്‌സ് നന്നായി എങ്കിലും സംഗീതം അത്ര പോരാ എന്ന് തോന്നി.എങ്കിലും ചിലവ മനസ്സിൽ തങ്ങുന്നവയാണ് 
ചിത്രത്തെ ബോക്സ്ഓഫീസിൽ പരാജയമാക്കിയ ഘടകമാണ് എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം
മോഹൻ ലാൽ ശരീര തൂക്കം 20 കിലോയെങ്കിലും കുറയ്ക്കണം
കാണാൻ ഈ ചിത്രത്തിൽ യാതൊരു ഭംഗിയുമില്ല
മഞ്ജു വാര്യരെക്കാൾ ഭംഗിയുള്ളതും പ്രായം കുറഞ്ഞതുമായ ഒരു നായികയെ ആയിരുന്നു പ്രധാന  കഥാപാത്രമായി വേണ്ടിയിരുന്നത്
അന്ധയായ ഉപനായികയും ഗുണമായില്ല
ധ്രുവത്തിലെ തളിർ വെറ്റിലയുണ്ടോ എന്ന ഗാന രംഗം ഓർമ്മയുണ്ടോ.അതീവ സുന്ദരൻ ആയ നായകനും നായികയും,തെളിഞ്ഞ അന്തരീക്ഷം ..ആ  ഗാന  ചിത്രീകരണം മറക്കാൻ ആവില്ല
ഒരു വടക്കൻ വീര കഥയിൽ മമ്മൂട്ടിയും ഗീതയും മാധവിയും..അവരുടെ കത്തി ജ്വലിക്കുന്ന സൗന്ദര്യം ആ സിനിമയുടെ വിജയത്തിന്റെ ഒരു മൂല കാരണമാണ്
പരസ്യ സംവിധായകൻ ആയ ശ്രീകുമാർ മണി രത്നത്തെ കണ്ടു പഠിക്കണം
ഓരോ സീനും ഒരു പരസ്യ ചിത്രം പോലെ ചേതോഹരമാക്കി..അതിനെ എഡിറ്റ് ചെയ്തു സിനിമ ആക്കിയിരിക്കുന്നതു  പോലെയാണ് റോജ കണ്ടപ്പോൾ എനിക്ക് തോന്നിയത്
ധാരാളം ധാരാളം സിനിമകൾ കാണുക..നൂറോ അഞ്ഞൂറോ അല്ല..ആയിരവും രണ്ടായിരവും കാണണം .ഏതെങ്കിലും ചിത്രത്തിൻറെ സഹ സംവിധായകൻ ആയി കുറച്ചു കാലം ജോലി ചെയ്യണം.അടുത്ത മെഗാ പ്രോജക്ട് അതിനു ശേഷം ചെയ്‌താൽ നന്നായിരിക്കും
ഗാനങ്ങൾ ചിത്രീകരിച്ചപ്പോൾ രംഗത്തെ ശബ്ദത്തെക്കാൾ  സ്വരം കൂടുതൽ ഉള്ള പോലെ തോന്നി .ഗാനങ്ങൾ ചെയ്തത് ശരിയായുമില്ല.പ്രഭ വർമ്മയുടെയും റഫീഖ് അഹമ്മദിന്റെയും വരികളെ  സംഗീതം  കൊടുത്ത് നാശമാക്കി എന്നൊരു പരാതി എനിക്കുണ്ട്
മോഹൻലാൽ എന്താ വല്ല വിള ക്കിനെഴുന്നള്ളിക്കുന്ന ദേവനാണോ.രംഗത്ത് വരുമ്പോഴുള്ള   കൊട്ടും  കുരവയും ശബ്ദ കോലാഹലവും കണ്ടിട്ട് സംശയം തോന്നുകയാണ്  .അതൊക്കെ നിർത്തേണ്ട കാലമായി .ഇംഗ്ലീഷ് സിനിമകൾ കണ്ടു നോക്കൂ .നായകൻ ലെജൻഡ് ആകുന്നത് തന്റെ പ്രകടനം..അഭിനയം കൊണ്ടാണ്.അല്ലാതെ ബാക് ഗ്രൗണ്ട് മ്യൂസിക് കൊണ്ടല്ല .

മൊത്തം ഇരുളിൽ ആണ് സിനിമ.ചിത്രീകരിച്ചിരിക്കുന്നത്.കുറച്ചു  കൂടി തെളിച്ചം ഉണ്ടായിരുന്നെകിൽ കാണാൻ ഒരു സുഖമുണ്ടായിരുന്നു.

ഒടിയന്മാരെ ക്കുറിച്ചു തിരക്കഥാകാരൻ വേണ്ടത്ര പഠിച്ചിട്ടുണ്ട് എന്ന് തോന്നിയില്ല.പാവക്കൂത്തു കളിയിൽ സാധാരണ കാണിക്കുന്ന ഒരിനം, നിഴൽ കൂത്താണ്.അതിൽ നായകനെ.,അർജുനനെ   ഒടി  വിദ്യ  ഉപയോഗിച്ച് കൊല്ലാൻ ശ്രമിക്കുന്നതായി പറയുന്നുണ്ട്  .ഒടിയന്മാരെ കുറിച്ചുള്ള ആദ്യ പരാമർശം അതിലാണ് എന്ന് തോന്നുന്നു.ഇരയുടെ നിഴലിൽ കുത്തി ആളെ കൊല്ലുന്ന  ഒടിയനെ കുറിച്ചാണ് ആ കഥ പറയുന്നത്.ഒടിയന്മാർ ഭയപ്പെടുത്തുന്നവർ അല്ല.കൊല്ലുന്നവർ തന്നെയാണ് .ഉത്തരാ  സ്വയംവരം കഥകളിയിലും ഈ നിഴൽക്കൂത്തിനെ കുറിച്ച് പാടുന്നുണ്ട്.നായകൻ സ്വന്തം നിഴൽ കണ്ടു ഭയക്കുന്നതായി ഒരു ചെറു പരാമർശം കഥയിൽ ഉണ്ടെന്നു മറക്കുന്നില്ല


ഇവിടെ നാട്ടിലൊക്കെ കേട്ടിരുന്ന കഥ വേറൊന്നു കൂടിയാണ്  .ഇരുളിൽ നമ്മൾ നടന്നു വരുമ്പോൾ വഴിയിൽ ഒരു മുള വേലി കാണാം.അത് കവച്ചു കടന്നാൽ മരണം ഉറപ്പാണ് ഓടിയനാണ് അങ്ങിനെ വേലിയായി കിടക്കുന്നതത്രെ .അതാണ് സാധാരണ ഒടിയന്മാർ ചെയ്യുന്ന മറ്റൊരു വിദ്യ  .പൂരം  കഴിഞ്ഞു വരുമ്പോൾ മൂത്തവർ പറഞ്ഞു കേട്ട കഥയാണ് ..കുട്ടികളെ പേടിപ്പിക്കാൻ  പറഞ്ഞതും ആവാം
പറയന്മാർ എന്നൊരു മത വിഭാഗം ആണ് തങ്ങളുടെ കുല ത്തൊഴിലായി  ഒടി വിദ്യ ചെയ്തിരുന്നത് എന്നും കേട്ടിട്ടുണ്ട്  .തീണ്ടലും തൊടീലും നില നിന്നിരുന്ന അക്കാലത്ത് തീണ്ടപ്പാടകലെ മാത്രമേ ഈ മത വിഭാഗക്കാർക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ.അതായത് പടിപ്പുരയ്ക്കും അപ്പുറം മാത്രമേ അവർക്കു വരാൻ സാധിക്കുമായിരുന്നുള്ളൂ .അത് കൊണ്ട് വീട്ടു വേലക്കാരനായി ഒടിയൻ ജോലി ചെയ്യുന്നു എന്നതും തെറ്റായ വ്യാഖ്യാനമാണ്
കഥ തന്നെ  മിത്ത്ആ കുമ്പോൾ അതിന്റെ മറ്റു ഭാഗങ്ങൾ കൂടി സിനിമയിൽ ഉൾക്കൊള്ളിച്ചിരുന്നെകിൽ  നന്നായേനെ .വേണ്ടത്ര ഹോം വർക്ക് ച്യ്തല്ല തിരക്കഥ ചെയ്തിരിക്കുന്നത് എന്നാണു എന്റെ ഒരിത്

എസ്രാ സിനിമ ഇറങ്ങുന്നതിനു മുൻപേ 40 പ്രാവശ്യം എങ്കിലും ആ ചിത്രം  കണ്ടു എന്ന് പൃഥ്വി രാജ്  ഒരു  അഭിമുഖത്തിൽ പറയുന്നുണ്ട് . അത്ര വേണ്ട ഒരു 10 പ്രാവശ്യം എങ്കിലും സംവിധായകൻ എഡിറ്റഡ് രൂപത്തിൽ ഇ ചിത്രം  കണ്ടിരുന്നെങ്കിൽ നന്നായേനെ
അത്ര കൊറ്റിയുമല്ല ,അത്ര കണ്ടനുമല്ല ,എന്നൊരു ചൊല്ലുണ്ട്
നവ സിനിമ ആയോ..അതുമില്ല.എന്റർടൈനർ ആയോ അതുമില്ല എന്നതാണ് ഇതിന്റെ ഒരു തലവിധി എന്ന് പറയാതെ വയ്യ

അല്ലെങ്കിൽ നന്നാവുമായിരുന്ന ഈ സിനിമയെ അലസമായ ചേരുവകളും സംവിധാനവും എഡിറ്റിങ്ങും കൊണ്ട് എല്ലാവരും കൂടി  കൊന്നു എന്ന് പറയാതെ വയ്യ.മോഹൻ ലാൽ ഫാൻസ്‌ എന്നോട് ക്ഷമിക്കണം .
"മദ് വചനങ്ങൾക്ക് മാർദ്ദവമില്ലെങ്കിൽ ഉദ്ദേശ ശുദ്ധിയാൽ മാപ്പു നൽകൂ "എന്ന് വള്ളത്തോൾ പാടിയിട്ടുണ്ട്

പത്തിൽ ആറു കൊടുക്കാം ..അതും കഷ്ട്ടിയാണ്
സംവിധാനംവി.എ. ശ്രീകുമാർ മേനോൻ
നിർമ്മാണംആന്റണി പെരുമ്പാവൂർ
തിരക്കഥകെ. ഹരികൃഷ്ണൻ
അഭിനേതാക്കൾ
  • മോഹൻലാൽ
  • പ്രകാശ് രാജ്
  • മഞ്ജു വാര്യർ
സംഗീതം
ഛായാഗ്രഹണംഷാജി കുമാർ
ചിത്രസംയോജനംജോൺ കുട്ടി











2018, ഡിസംബർ 26, ബുധനാഴ്‌ച

makara jyothi

മകര ജ്യോതിക്ക് ബിജെപിയുടെ മുൻ നിര നേതാക്കൾ
വായോ വൃദ്ധനായ ഓ രാജഗോപാലടക്കം പങ്കെടുക്കുന്നത്
പക്വമായ ഒരു തീരുമാനം ആയിരിക്കില്ല
ലക്ഷങ്ങൾ ആണ് അപ്പോൾ അവിടെ ഉണ്ടാവുക
അവർ ഭൂരിഭാഗവും അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ഭക്തർ ആവും
മകര ജ്യോതി ദൈവ നിർമ്മിതമാണ് എന്ന മൂഢ വിശ്വാസത്തിൽ എത്തി ചെരുന്നവർ ആണ് അവരിൽ ഭൂരിഭാഗവും
പൊന്നമ്പല മേട് വന പ്രദേശമാണ്
പോലീസുകാർക്ക് അവിടെ കാര്യമായി ഒന്നും ചെയ്‌യാനാവുകയുമില്ല
പോലീസ് സേന ഇപ്പോൾ കാര്യമായി ഒന്നും ചെയ്യാൻ  ശ്രമിക്കുന്നുമില്ല 
സാധാരണ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഹെയ്‌യുന്നതു പോലെ ജല പീരങ്കി കൊണ്ട് ജനങ്ങളെ അകറ്റാനോ ..ലാത്തി വീശി കുഴപ്പമുണ്ടാക്കുന്നവരെ അടിക്കാനോ ..ആകാശത്തേയ്ക്ക് വേദി  വയ്ക്കാനോ ..ഒന്നും ശ്രമിക്കുന്നില്ല
ചെറുത്തു നില്പിനു് പകരം അവർ നിശബ്ദം പിൻവാങ്ങുന്ന കാഴ്ചയാണ് നാമിപ്പോൾ കാണുന്നത് 
പോലീസിനെ കുറൈഹ്ള്ള അപവാദ പ്രചരണവും ,തങ്ങളുടെ ഭാഗത്തു നിന്നുള്ള ചെറിയ  പ്രകോപനം പോലും വലിയ ജീവ നാശവും പരിക്കും ഒക്കെ അനേകം പേർക്ക് ഉണ്ടാക്കും എന്ന ഭയമാണ് പോലീസിനെ നിഷ്ക്രിയരാക്കുന്നത്
അത് തന്നെയാണ് പൊന്നമ്പലമേട്ടിലും നടക്കുന്നത് എങ്കിൽ .പൊലീസിന് കാര്യമായി ഒന്നും ചെയ്യാനാവുകയുമില്ല..ചെയ്യാനും വഴിയില്ല
ശ്രീധരൻ പിള്ളയും ശോഭ സുരേന്ദ്രനും ഒക്കെ അൽപ്പം തിക്കും തിരക്കിലും ഒക്കെ പെടേണ്ടവർ തന്നെയാണ്
ബിജെപിയാ നാണം കെടുത്താൻ രണ്ടു പേരും തന്നാൽ ആവും വിധം ഒക്കെ പ്രവർത്തിച്ചിട്ടുണ്ട്
എന്നാൽ ഓ രാജഗോപാൽ വാജ്‌പേയി കഴിഞ്ഞാൽ ബിജെപിയിലെ പ്രതിപക്ഷം പോലും ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ്
അദ്ദേഹത്തെ ഈ രാഷ്ട്രീയ പ്രചരണ  നാടകത്തിൽ നിന്നും ഒഴിവാക്കുന്നതാവും ബുദ്ധി
ബിജെപി കരുതുന്നതും പ്രചരിപ്പിക്കുന്നതും പോലെ അവരുടെ ശത്രുക്കൾ കമ്മ്യുണിസ്റ്റുകൾ മാത്രമല്ല
അവർക്ക് രാഷ്ട്രീയ വൈരാഗ്യം ഇല്ലെന്നല്ല .വരമ്പത്തു കൂലി എന്നതാണ് പാർട്ടിക്കാരുടെ നയം.അപ്പോൾ തന്നെ തീർക്കും കാര്യങ്ങൾ

എന്നാൽ ദേശ വ്യാപകമായി ബിജെപിക്കെതിരെ വലിയ രാഷ്ട്രീയ കരു നീക്കങ്ങൾ നടക്കുന്ന ഈ സമയത്ത്
ഒരു ഗൂഢ നടപടി നടപ്പാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ
പോലീസിനത് തടയാൻ കഴിയില്ല
കാരണം ഭക്തരുടെ തിരക്ക് അത്ര കൂടുതൽ ആണ്

2011 ഇൽ ഇവിടെ ഒരു ചെറിയ ഒരു  ഉന്തും തള്ളും ഉണ്ടായതെ ഉള്ളൂ
പക്ഷെ അതങ്ങു വല്ലാതെ വലുതായി
106 ഭക്തർ മരിച്ചു
100 പേർക്ക് പരിക്ക് പറ്റി
ആർക്കും ഒന്നും ചെയ്യാൻ കഴിഞില്ല.
ഒരു വലിയ മൈതാനത്തു വച്ചായിരുന്നു ഈ അപകടം ഉണ്ടായത് എന്ന് കൂടി ഓർക്കണം
അന്ന് പലർക്കും അതിന്റെ കാരണങ്ങളെ കുറിച്ച് സംശയങ്ങൾ ഉണ്ടായിരുന്നു
ഭക്തർ ഇറങ്ങുന്ന വഴിയിൽ ആരുമില്ലാതെ പാർക്കു ചെയ്തിരുന്ന ഒരു കാർ ആണ് അപകട കാരണം എന്നായിരുന്നു ഒരു ഭാഷ്യം
ജുഡീഷ്യൽ അനേഷണം പ്രഖ്യാപിചിരുന്നു
അതെന്തായി  എന്നറിയില്ല
വി എസ്  മുഖ്യ മന്ത്രി ആയിരുന്ന സമയത്താണ് അന്നും ഈ അപകടം ഉണ്ടായത് .ഇപ്പോൾ പിണറായി ഭരിക്കുമ്പോൾ അത് ആവർത്തിക്കാനുള്ള സാധ്യത തള്ളി ക്കളായാനും ആവുകയില്ല

എന്ത് രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ചായാലും 
 
സ്വന്തം നേതാക്കളെ കുരുതി കൊടുക്കാൻ ശ്രമിക്കുന്നത് നന്നാവില്ല 

https://www.youtube.com/watch?v=wcgdjkDW9vE

https://www.youtube.com/watch?v=nINIIRwIY9

https://www.youtube.com/watch?v=RixCwOuTpkg





2019

പ2018

വാഗ്‌ദാനലംഘനങ്ങളുടെ 
വിശ്വാസ രാഹിത്യങ്ങളുടെ 
വഞ്ചനകളുടെ
എണ്ണിയാൽ തീരാത്ത അഗാധ ദുഖങ്ങളുടെ  വർഷമായിരുന്നു
നാൾ  വഴി ത്താളുകളിലെ
കുറിക്കപ്പെട്ടു കണക്കുകളുടെ നഷ്ടം കുറിക്കുന്ന  അവസാനമായിരുന്നു 
നഷ്ടങ്ങളുടെ കൂട്ടി കിഴിക്കലിന്റെ തനിയാവർത്തനമായിരുന്നു 
പ്രണയത്തിന്റെ ..പ്രണയ നിരാസത്തിന്റെ 
താങ്ങാനാവാത്ത നൊമ്പരമായിരുന്നു
ഒന്നും ശരിയായി വരാത്ത
പ്രളയം വിഴുങ്ങിയ കറുത്ത നാളുകൾ ആയിരുന്നു
നാടും വീടും കുടുമ്പവും നഷ്ട്ടപ്പെട്ടവന്റെ തോരാത്ത കണ്ണീരായിരുന്നു
അതെ 2018
നമുക്ക് വേദനയും പരാജയവും ആയിരുന്നു

ഇനി നമുക്ക് പുതിയ താളിൽ തുടങ്ങാം

2019
നന്മ ചെയ്യുമെന്ന്
ദാനം  നൽകുമെന്ന്
അയൽക്കാരനെ സ്നേഹിക്കുമെന്ന് 
സഹോദരനെ വഞ്ചി ക്കില്ലെന്നു
കൂട്ടുകാരനെ ..പങ്കുകാരനെ
പിറകിൽ നിന്ന് കുത്തില്ലെന്നു
പണത്തിനായി ആരെയും കൊല്ലില്ലെന്നു
പാപങ്ങളെല്ലാം ദൈവത്തിനു കാണിക്കയിടുമെന്നു
നഷ്ട്ടങ്ങളെല്ലാം എഴുതി ത്തള്ളുമെന്നു
ഇണയോട്  വിശ്വസ്തത പുലർത്തുമെന്നു
പുലരി വിടരുന്നതെല്ലാം  തനിക്കു വെളിച്ചമേകാൻ  ആണെന്ന്
മൂഢ സ്വപനം കാണുമെന്ന്
 ദുശീലങ്ങൾ എല്ലാം വെടിഞ്ഞു പ്യൂണാളൻ ആകുമെന്ന്

അങ്ങിനെ എന്തെല്ലാം എന്തെല്ലാം മോഹങ്ങൾ ,സ്വപ്‌നങ്ങൾ
എല്ലാം ശരിയായി വരട്ടെ


പ്രത്യാശയുടെ ഈ  നവ വർഷത്തിൽ 
പ്രിയരേ
നിങ്ങൾക്കോരോരുത്തർക്കും
എല്ലാം ..എല്ലാം നല്ലതാവട്ടെ

നവ വത്സര ആശംസകൾ


2018, ഒക്‌ടോബർ 21, ഞായറാഴ്‌ച

KOODE" FILM REVIEW

"കൂടെ "എന്ന മലയാളം സിനിമ കണ്ടു .അഞ്ജലി മേനോൻ ചിത്രം ചിത്രം ആയതു കൊണ്ട് വലിയ പ്രതീക്ഷ ഉണ്ടായിരുന്നു .
നല്ല ഗ്രിപ്പിംഗ്  ആയ കഥ
തീർത്തും പുതിയ തീം
രഞ്ജിത് ,പൃഥ്വിരാജ് ,നസ്രിയ ,പാർവതി എന്നിവരുടെ ഹൃദ്യവും ക്ലാസ്സും ആയ ഭിനയം.
നല്ല പാട്ടുകൾ
കഥയിൽ അലിഞ്ഞു ചേർന്നപോലെയുള്ള മധുരമുള്ള..കയ്പ്പുള്ള ..ഹൃദയഹാരിയായ പ്രണയ സാന്നിദ്ധ്യം ..
കഥ അവിശ്വസനീയം ആണെങ്കിലും നമ്മൾ ഇഷ്ടപ്പെടും
 കാമറ ..ലൊക്കേഷൻ ..എല്ലാം ഗംഭീരം  ആണ്
എന്നാൽ ഒരു ക്രിട്ടിക് എന്ന നിലയിൽ എന്നെ അലോസരപ്പെടുത്തിയ ചില കാര്യങ്ങൾ ഇവിടെ കുറിയ്ക്കാതെ വയ്യ
സിനിമ കണ്ടു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഉച്ചത്തിൽ ഒന്ന് കരഞ്ഞു .മോൾ ഓടി വന്നു .
ഞാൻ കരഞ്ഞത് ഈ സിനിമ കണ്ടു ഉണ്ടായ നിസ്സാഹായത കൊണ്ടാണ്
ഈ സിനിമ എന്തായാലും കാണണം എന്ന് ഞാനുറച്ചിരുന്നു .
എന്നാൽ പടം അങ്ങ് ഇഴഞ്ഞു വലിഞ്ഞു അസ്സഹനീയമാം വണ്ണം ബോർ ആയി  തീരുകയാണ്   .മുഴുവൻ സിനിമയും കാണും എന്ന് ഞാൻ പ്രതിജ്ഞയും എടുത്തു പോയി
ഓടിച്ചു കളയാതെ ..ത്യാഗ ബുദ്ധിയോടെ ..എല്ലാവര്ക്കും മാതൃക ആയി ചിത്രം മുഴുവനും കണ്ടു തീർത്തു
കരിക്കിൻ വെള്ളത്തിന്റെ മധുരം ആസ്വദിക്കാൻ കരിക്ക് സ്വന്തം തലയിൽ ഉടച്ചു കുടിച്ച പോലെ ആയിരുന്നു ആ പ്രവൃത്തി എന്നെ എനിക്ക് പറയാനുള്ളൂ

ഇനി ഇത് പോലെ സ്ലോ മോഷനിൽ ചിത്രമെടുത്തു ശിക്ഷിക്കരുത് നിങ്ങളുടെ ആരാധകരെ എന്ന് വിനയ പൂർവ്വം അഞ്ജലി മേനോനെ ഓർമ്മപ്പെടുത്തുകയാണ്
എഡിറ്റർ എന്ന് പറഞ്ഞു ഒരു കുശവനെ  എന്തിനാണ് ഈ   ചിത്രത്തിൽ നിയമിച്ചിരിക്കുന്നത് എന്ന് മനസിലാകുന്നില്ല

ദീർഘ ക്ഷമ വിജയം തരും ..
ചിത്രത്തിനും ശിൽ
പ്പികൾക്കും അഭിനന്ദനങ്ങൾ

2018, സെപ്റ്റംബർ 29, ശനിയാഴ്‌ച

ആർത്തവത്തിന്റെ അശുദ്ധി

സ്ത്രീയുടെ ആർത്തവം അശുദ്ധിയാണെന്ന് ഒരു വിഭാഗവും ..അത് അയിത്തവും അത് കൊണ്ട് തന്നെ വിവേചന പരമാണെന്നു കോടതിയും പറയുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത് 
എങ്ങിനെ സമൂഹം ആർത്തവത്തെ ഇത്ര വെറുക്കാനും അയിത്തം കല്പിക്കാനും തുടങ്ങി എന്നത് നമ്മൾ അറിയേണ്ടതുണ്ട് 
എന്റെ മുത്തശ്ശി ..അമ്മയുടെ 'അമ്മ ..ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ഏതാണ്ട് 150 വയസിനടുത്തു പ്രായം കണ്ടേനെ .മരിക്കുന്നതു വരെ ബ്ലൗസ് ഇട്ടിട്ടില്ല .അമ്ബലത്തിൽ പോകുമ്പോൾ ഒരു മേൽമുണ്ട് ചുറ്റി കെട്ടും .
മുത്തശ്ശിയുടെ കാലമായപ്പോഴുക്കും മുണ്ടുകൾ ഒക്കെ ഒരു വിധം മാർക്കെറ്റിൽ കിട്ടാൻ തുടങ്ങിയിരുന്നു.നെയ്ത്തു കാരനോട് പറഞ്ഞു ഒരു വീടിനാവശ്യമുള്ള മുണ്ടുകൾ നെയ്യിച്ചു വാങ്ങുക ആയിരുന്നു അന്നൊക്കെ പതിവ് .മുകളിൽ ഉടുക്കാനും അടിയിൽ ഉടുക്കാൻഎം രണ്ടു മുണ്ടുകൾ ആണ് അന്നൊക്കെ  ഉണ്ടാവുകയുള്ളൂ .ഒരു നെയ്ത്തുകാരനും ഒരു തെറിയും മാത്രമേ ഉള്ളൂ എന്നും ഓർക്കണം 
മുത്തശ്ശിയുടെ അമ്മയുടെ കാലത്തൊക്കെ മുണ്ടുകൾ അതിലും കുറവാണ്.മാസമുറ വരുന്ന സ്ത്രീകൾക്കായി പറമ്പിൽ തീണ്ടാരി പുറകിൽ കെട്ടും.അതിന്റെ തറ അത്ര അടിച്ചു ഉറപ്പാക്കിയിട്ടുണ്ടാവില്ല 
ഒരു പായ കിട്ടും കിടക്കാൻ .
കമുകിന്റെ കുലയുടെ പാള  കണ്ടിട്ടില്ലേ .അത് താഴെ വീണാൽ എടുത്തു കഴുകി തിളച്ച വെള്ളത്തിൽ ഇട്ടു ഒന്ന് മയപ്പെടുത്തി എടുത്ത് ,അത് കോണകം പോലെ ഉടുത്താണ്  സ്ത്രീകൾ ആണ് തീണ്ടാരി പുരയിൽ കഴിഞ്ഞിരുന്നത് .ശരീരം അനങ്ങാതെ ..രക്തം തുളുമ്പാതെ സ്ത്രീകൾ ആവുന്നത്ര നോക്കും .എങ്കിലും അത് അത്ര എളുപ്പമല്ല .കുറച്ചൊക്കെ നിലത്തു വീഴും.ആ മുറിയിൽ അഴുകിയ രക്തത്തിന്റെ മണം  നിറഞ്ഞു നിൽക്കും.നാലു ദിവസം കഴിഞ്ഞേ  സ്ത്രീകൾ പുറത്തു കുളിക്കാൻ പോലും ഇറങ്ങുക പതിവുള്ളൂ.കുളിച്ചു കഴിഞ്ഞു വന്നാൽ തറ ചാണകം കൊണ്ട് നന്നായി മെഴുകിയിടും  
എന്ത് കൊണ്ടാണ് മാസ മുറ കാലത്ത് സ്ത്രീകൾ പുറത്തു ഇറങ്ങി കൂടാ ..അമ്പലത്തിൽ  പോയി കൂടാ എന്നൊക്കെ നിയമ ഉണ്ടായത് എന്ന് ഈ സാഹചര്യത്തിൽ വേണം മനസിലാക്കാൻ .
ഏക വസ്ത്ര ആയി രജസ്വലയായ പാഞ്ചാലി കൗരവ സഭയിൽ അനുഭവിച്ച അപമാനം..അത് കൊണ്ട് തന്നെ രക്തം തിളയ്ക്കുന്ന ഒരു ഓർമ്മയും ആണ് 
ആധൂനിക യുവതിക്ക് ആർത്തവം  സ്വ ശരീരത്തിലെ വെറും ജൈവ ശാസ്ത്രപരമായ ഒരു സവിശേഷത മാത്രമാണ് .അതവളെ അധമ ആകുന്നില്ല.സമൂഹം അവളെ അത് മൂലം പതിത ആക്കുന്നില്ല .
ടാമ്പൂണുകളും ..സാനിറ്ററി പാഡുകളും ആണ് ഇപ്പോൾ സ്ത്രീകൾ ഉപയോഗിക്കുന്നത് .
വിവാഹ ദിനം പോലും അവൾ ഗുളിക കഴിച്  ആർത്തവം  ക്രമീകരിക്കുന്നു  .ഒളിമ്പിക്സിൽ പോലും ആർത്തവ ദിനങ്ങളിൽ പങ്കെടുക്കുന്നു 
രണ്ടു നൂറ്റാണ്ടിനു മുൻപ് നില നിന്ന  ജീവിത സാഹചര്യങ്ങൾ   ഇപ്പോൾ പാടെ മാറിയിരിക്കുന്നു 
ആ സാഹചര്യത്തിൽ സുപ്രീം കോടതി വിധിയെ 
നമ്മൾ മാറ്റി ചിന്തിക്കാൻ 
സ്വാഗതം ചെയ്യാൻ മനസിനെ പാകപ്പെടുത്തുക തന്നെ വേണം 
ദളിതന്റെ ക്ഷേത്ര പ്രവേശനവും ..മാറു മറയ്ക്കൽ സമരവും..നടത്തിയ കേരളം ..ആത്തേന്മാരെ അരങ്ങത്തേക്ക് കൊണ്ട് വന്ന പ്രബുദ്ധ കേരളം 
ഈ വിധിയെ സ്വാഗതം ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം 








2018, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

kerala flood

അഞ്ചു ദിവസത്തെ ദുരിതാശ്വാസ പ്രവർത്തനം കഴിഞ്  ചേച്ചിയുടെ മകൻ വീട്ടിലെത്തി ..അവൻ ഫയർ ഫോഴ്സിൽ ആണ്.ആലുവ മണപ്പുറത്തായിരുന്നു ഡ്യൂട്ടി .
അവന്റെ ഇപ്പോഴത്ത സ്ഥിതി ഇങ്ങിനെ ഒക്കെയാണ്.
അഞ്ചു ദിവസവും ഒരു നേരം ഒക്കെ ആയിരുന്നു ഭക്ഷണം ..
അത് സാരമില്ല.എല്ലാവരും അങ്ങിനെ ഒക്കെ തന്നെ.
അഞ്ചു ദിവസവും വെള്ളത്തിൽ തന്നെ ആയിരുന്നു.ഏതാണ്ട് അര വരെ വെള്ളത്തിൽ തന്നെ കഴിഞ്ഞു .കാലിലെ വിരലെല്ലാം അഴുകിയിട്ടുണ്ട്.ചൂട് വെള്ളത്തിൽ കഴുകി മരുന്നൊക്കെ പുരട്ടിയിട്ടുണ്ട്.
വല്ലാതെ കറുത്തും മെലിഞ്ഞും പോയി..സാരമില്ല.ശരിയായിക്കൊള്ളും.
എങ്കിലും ഇത്ര വലിയ ഒരു റെസ്‌ക്യു ഓപ്പറേഷന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അവനു അഭിമാനമേയുള്ളൂ .
എന്നാൽ സമൂഹത്തെ കുറിച്ചുള്ള നമ്മുടെ  ഒത്തിരി തെറ്റിദ്ധാരണകൾ മാറി കിട്ടിയ അഞ്ചു ദിവസങ്ങൾ ആയിരുന്നു.
മുടി കൊട്ട് വടി  പോലെ..മുള്ളൻ പന്നി  പോലെ..കോഴിപ്പൂവനെ പ്പോലെ ഒക്കെ വെട്ടിയ ഫ്രീക്കന്മാർ .നമ്മൾ പ്രായമായവരും വിവിധ  ഫോഴ്‌സുകളിൽ ഉള്ളവരും പലപ്പോഴും സാമൂഹ്യ വിരുദ്ധരും എന്നൊക്കെ കരുതുന്ന ഫ്രീക്കന്മാർ ..അവർ രക്ഷാ  പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രീതി ..എല്ലാവരെയും അത്ഭുതപ്പെടുത്തി കളഞ്ഞു.നിർത്താതെ അഹോരാത്രം ഒരേ മനസോടെ കേരളത്തിലെ ചെറുപ്പക്കാർ ദുരിതാശ്വാസ  പ്രവർത്തനങ്ങളിൽ ആണ്ട്  മുങ്ങി.എന്നല്ല..നടക്കാൻ ആവതുള്ള വൃദ്ധർ വരെ ഇവരെ കൈ മെയ് മറന്നു സഹായിച്ചു.എല്ലാവരും തങ്ങൾക്കാവും വിധം വന്നു സഹായിക്കുകയാണ്.കൈ പിടിക്കുകയാണ് .ഈ പ്രവർത്തനം ഇത്ര വിജയം  ആയത് പൊതു ജനങളുടെ ഈ സഹായം കൊണ്ടും  സഹകരണം  കൊണ്ടും ആണ്  .
മത്സ്യ തൊഴിലാളികൾ ആണ് വേറെ ഒരു വിഭാഗം ..സ്വന്തം കൊച്ചു വള്ളങ്ങളിൽ ..മീൻ പിടിത്ത   ബോട്ടുകളിൽ കൂട്ടുകാരുമായി ചേർന്ന് വന്നു ഇവർ ചെയ്ത സഹായത്തിനു പകരം വയ്ക്കാൻ ഒന്നുമില്ല തന്നെ

ആദ്യമൊക്കെ ചെന്ന് വിളിക്കുമ്പോൾ തങ്ങൾ വരുന്നില്ല..തനിയെ മാനേജ് ചെയ്തതോളം  എന്ന് പറഞ്ഞ മധ്യ വർഗ ധനിക കുടുമ്പങ്ങൾ ..പിന്നീട് മൂന്നു നാല് ദിവസം ആയപ്പോഴേക്കും ലജ്ജയില്ലാതെ കരഞ്ഞു സഹായത്തിനു വിളിക്കുന്നതും കണ്ടു
താഴ്ന്ന വരുമാനകാർ.തങ്ങളുടെ തുച്ഛമായ ആർജിത സമ്പാദ്യം ഒരു ചെറു കിഴിയിലാക്കി തങ്ങളോടപ്പം ക്യാമ്പുകളിൽ വന്നു താമസിക്കാൻ മടി കാട്ടിയതുമില്ല
ക്യാമ്പുകൾ പക്ഷെ പല തരത്തിൽ  അന്തേ വാസികളെ ബുദ്ധിമുട്ടിച്ചു.ചിലതിൽ ഭക്ഷണം  ഇല്ല
ചിലതിൽ വെള്ളം ഇല്ല .മിക്കതിലും കക്കൂസുകൾ ഇല്ല ..സ്ത്രീകൾ നന്നായി ബുദ്ധിമുട്ടി എന്നതാണ് വസ്തുത .
എന്നാൽ ജീവനാണല്ലോ വലുത്

വലിയ ജീവനാശമുണ്ടാകുമായിരുന്ന ഈ പ്രളയം  ഇത്ര കുറച്ചു മരണങ്ങളോടെ  അവസാനിപ്പിക്കാൻ കഴിഞ്ഞത് ..രക്ഷാപ്രവർത്തനത്തിന് കൃത്യത കൊണ്ടും ആത്മാർഥത  കൊണ്ടും കൂടിയാണ് .

വലിയൊരു  പ്രദേശം കവർ ചെയ്യണം ..നല്ല മഴയാണ് ..വെള്ളം കെട്ടി കിടക്കുകയല്ല ..നല്ല ഒഴുക്കുണ്ട് ..പലയിടത്തേക്കും എത്താനുള്ള വഴികൾ മനസിലാക്കാൻ കഴിയുന്നില്ല..കറണ്ടില്ല ..വൃദ്ധരും ഗർഭിണികളും..രോഗികളും ..അവർക്ക് പ്രത്യേക പരിഗണന കൊടുക്കണം ..
രക്ഷ ദൗത്യത്തിൽ കുറച്ചു പേർ  മാത്രം..എന്നാൽ രക്ഷ വേണ്ടവർ ആയിരക്കണക്കിനും .
ദുരിതാശ്വാസ പ്രവർത്തകർ  നേരിട്ട പ്രതിസന്ധികൾ പലതായിരുന്നു .എങ്കിലും അവർ എല്ലാം തരണം ചെയ്തു
വിജയിക്കുകയും ചെയ്തു \

ഇനിയൊരു പ്രളയം
അത് നമ്മുടെ ജീവിത കാലത്ത് ഉണ്ടാവല്ലേ എന്നെ ഇപ്പോൾ നമുക്ക് പ്രത്യാശിക്കാൻ കഴിയൂ

ഈ രക്ഷ ദൗത്യത്തിൽ പങ്കെടുത്ത ..
അത്  വിജയിപ്പിച്ച ..
മുഴുവൻ സൈനികർക്കും..പോലീസുകാർക്കും..ഫയർ ഫോഴ്‌സിനും ..നാട്ടുകാർക്കും..മത്സ്യ  തൊഴിലാളി സുഹൃത്തുക്കൾക്കും ,രക്ഷ പ്രവർത്തനം ഏകോപിപ്പിച്ച സർക്കാരിനും , കേന്ദ്ര സർക്കാരിനും ...ഫണ്ട് നൽകി സഹായിച്ച ഉദാരമതികൾക്കും..
ആയിരം ആയിരം
നന്ദി
അഭിനന്ദനങ്ങൾ 

2018, ജൂലൈ 23, തിങ്കളാഴ്‌ച

മീശ

ഹരീഷിന്റെ  മീശ വായിച്ചില്ല .oഒരു ചങ്ങാതി അതിലെ ഒരു പേജ് അയച്ചു തന്നു .അത് വായിച്ചിട്ട് തീരെ ഇഷ്ടമായില്ല
സ്ത്രീകൾ അമ്ബലത്തിൽ ഒരുങ്ങി പോകുന്നത് ലൈംഗീക ചിന്തകളോടെ..അവിടെ വരുന്ന പുരുഷന്മാരെ ആകർഷിക്കാൻ ആണെന്നാണ് അതിൽ എഴുതിയിരിക്കുന്നത് .നോവൽ അപ്പാടെ എന്താണ് പറയുന്നത് എന്നറിയില്ല.എങ്കിലും ഈ വരികൾ സത്യമല്ല തന്നെ .നിർമ്മാല്യം തൊഴാൻ പോകുന്ന ത്രീകൾ ആരെ കാണിക്കാനാണു അത്ര രാവിലെ പോകുന്നത്  .
ഭക്തി എന്നൊരു വികാരം സ്ത്രീകൾക്കുണ്ട് എന്ന് ഈ മനുഷ്യൻ എന്താണ് മനസ്സിലാക്കാത്തത് .അമ്പലത്തിൽ  ത പോകുന്നവരെ ആക്ഷേപിച്ചു എന്നതാണ് ഹിന്ദുക്കളെ രോഷാകുലർ ആക്കിയത്.പള്ളിക്കാരെയും അങ്ങിനെ തന്നെ ആവും കരുതിയിട്ടുണ്ടാവുക എന്നുറപ്പാണ് .സ്വയം വായിൽ നോക്കാൻ പോയിട്ടുള്ളത് അമ്പലത്തിൽ ആയതു കൊണ്ട് അവിടെ വരുന്ന സ്ത്രീകളെല്ലാം സണ്ണി ലിയോൻമാർ ആണെന്ന് സ്വപ്നം  കണ്ടു എഴുതിയതാണ് ഈ വരികൾ എന്നും ഉറപ്പാണ്
 .പർദ്ദ  ഇടുന്നവരും ..അതി ശീത മേഖലകളിൽ വസിക്കുന്നവരും ഒഴികെ ലോകത്തിലെ മുഴുവൻ സ്ത്രീകളും ഭംഗിയായി   ഉടുത്തൊരുങ്ങുന്നത് ലൈംഗീക ഉദ്ദേശത്തോടെയാണ് എന്നാണു ഇദ്ദേഹം പറയാതെ പറയുന്നത് .ഞങ്ങൾ ജോലിക്കു പോകുന്ന സ്ത്രീകൾ ..തൂപ്പുകാരികൾ..കുടുമ്പ സ്ശ്രീ തൊഴിലാളികൾ..ജില്ലാ കളക്ടർമാർ ഡോക്റ്റർമാർ ..സർക്കാർ സ്വകാര്യ മേഖലകളിലെ ജോലിക്കാർ തുടങ്ങി എല്ലാവരും ന ന്നായി വസ്ത്രധാരണം ചെയ്യുന്നവരാണ് .
മാനിഷി  ചില്ലാറോ ,ഐശ്വര്യ റായിയോ ഒക്കെ ഉടുത്തൊരുങ്ങുന്നത് ..വലിയൊരു ഓഡിയന്സിന് വേണ്ടിയാണു
ഞങ്ങൾ മറ്റു സാധാരണ സ്ത്രീകൾ നന്നായി വസ്ത്ര ധാരണം ചെയ്തു പുറത്തു ഇറങ്ങുന്നത് ,സ്വയം ബഹുമാനിക്കുന്നത് കൊണ്ടാണ്.സമൂഹത്തെ ബഹുമാനിക്കുന്നത് കൊണ്ടാണ് . പുറത്തേക്കിറങ്ങുമ്പോൾ തങ്ങൾ ഭംഗിയായി ഇരിക്കണം എന്ന ആഗ്രഹം കൊണ്ടാണ് .
സ്ത്രീകൾ അമ്പലത്തിൽ  പോകുന്നത് ഭക്തി കൊണ്ടാണ് .അതും മക്കളുടെയും ഭർത്താവിന്റെയും ശ്രേയസിനും ആരോഗ്യത്തിനും വേണ്ടിയാണ് അവർ പ്രാർത്ഥിക്കുക പതിവും .
ഇദ്ദേഹത്തിന്റെ അമ്മയും പെങ്ങളും ഭാര്യയും ഒന്നും അമ്പലത്തിൽ  പോകാറില്ലേ  ആവോ
യേശുദാസ് ജീൻസുകാരെ  ക്കുറിച്ചും..ഒരു താടിക്കാരൻ സ്റ്റെപ്പിറങ്ങുമ്പോൾ ഗര്ഭപാത്ര ഇളകും എന്ന് പറഞ്ഞതും നമ്മൾ കേട്ടു .ഇപ്പോഴിതാ നന്നായി ഒരുങ്ങി  ഇറങ്ങിയാൽ അതിലും കുറ്റം
എന്താ ഇപ്പ ചെയ്യുക


2018, ജൂലൈ 20, വെള്ളിയാഴ്‌ച

rahul gandhi

രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഭാഷ തീർത്തും പുതുമയുള്ളതാണ് ..റാഫേൽ ആരോപണം ഉന്നയിച്ചിട്ട് മോദിയെ ചെന്ന് ആലിംഗനം ചെയ്തത് ആശ്ചര്യകരമാണ് .ഒരു പുതു ഭാഷയാണ് അത് .ദളിതരുടെ കുടിലിൽ ചെന്ന് പന്തി ഭോജനം നടത്തിയും ഒരിക്കൽ നമ്മെ ഞെട്ടിച്ചിരുന്നു ..സോണിയ ഗാന്ധി പ്രധാന മന്ത്രി ആയാൽ തല മുണ്ഡനം ചെയ്യും എന്ന് സുഷമ സ്വരാജ് ഭീഷണിപ്പെടുത്തിയപ്പോൾ ..എങ്കിൽ പ്രധാന മന്ത്രി പദം വേണ്ട എന്ന് വയ്ക്കാം എന്നവർ തീരുമാനിച്ചു .അതും ഒരു പുതു തീരുമാനം ആയിരുന്നു


നിർമ്മല സീതാരാമനാ പ്രതോരോധ മന്ത്രി ആയപ്പോൾ ആ തീരുമാനത്തെ സ്വാഗതം ചെയ്തു ഞാൻ ഒരു പോസ്റ്റ് കിട്ടിയിരുന്നു .ഒരു പ്രഗത്ഭനായ പത്രപ്രവർത്തകൻ ഇൻബോക്സിൽ പറഞ്ഞത് വേറെ ഒരു കാര്യമാണ് പ്രതീർഥാ വകുപ്പ് ഒത്തിരി അഴിമതിക്ക് സ്കോപ്പുള്ളതാണ്.അവിടെ മോദിക്ക് താൻ പറയുന്നത് കേൾക്കുന്ന ഒരാൾ വേണമായിരുന്നു.അത് കൊണ്ടാണ് നിർമ്മല സീതാരാമൻ അവിടെ പോസ്റ്റ് ചെയ്തത് എന്നായിരുന്നു .സത്യത്തിൽ ഞാനത് അന്ന് വിശ്വസിച്ചില്ല .എന്നാൽ റാഫേൽ ഇടപാട്..മാറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.അവർ ഭാരത രാഷ്ട്രീയത്തിലെ വെറും ഒരു റബർ സ്റ്റാമ്പ് മാത്രമാണോ .എങ്കിൽ കഷ്ട്ടം എന്ന് പറയാനേ കഴിയൂ

തിരഞ്ഞെടുക്കപ്പെട്ട അതി ബുദ്ധിമാന്മ്മാരേ ഉന്നത പദവികളിൽ നിയമിച്ച ഈ സർക്കാർ ചില പ്രതീക്ഷകൾ ഉണർത്തിയിരുന്നു
നിർമ്മൽ സീതാരാമന്റെ സ്ഥിതി ശോചനീയം എന്ന് തന്നെ പറയേണ്ടി വരും

ടെക്‌നോളജി ട്രാൻസ്ഫർ ഇല്ലാതെ എന്തിനാണ് ഈ ഡീൽ അവർ ക്ളോസ് ചെയ്തത്
മറ്റു രാജ്യങ്ങൾക്ക് നല്കിയതിനേക്കാൾ കൂടുതൽ വില ഭാരതം നൽകി എങ്കിൽ
അതിനു രാഷ്ട്രത്തോട് നിർമ്മല മറുപടി പറയേണ്ടി വരും ..
മോദിയും മറ്റു ബിജെപി കോൺഗ്രസ്  രാഷ്ട്രീയ നേതാക്കന്മാരുമൊക്കെ വെറും വയറ്റുപ്പിഴപ്പ് രാഷ്ട്രീയക്കാർ ആണ് .എന്നാൽ നിർമ്മലയൊക്കെ നമുക്ക് ചില പ്രതീക്ഷ നൽകിയിരുന്നു
ഇതിപ്പോൾ ആ പത്ര പ്രവർത്തകൻ പറഞ്ഞത് സത്യമായി തോന്നുന്നു

2018, ജൂലൈ 19, വ്യാഴാഴ്‌ച

raamayan maasam


രാമായണ മാസം ആഘോഷിക്കാൻ സി പി എം കുറച്ചു വൈകി എന്നാണു എനിക്ക് തോന്നുന്നത് .രാമായണവും മഹാഭാരതവും ..ഇതിഹാസങ്ങൾ മാത്രമല്ല .അത് നമ്മുടെ പൈതൃകവും സംസ്ക്കാരവും കൂടിയാണ് .സഖാക്കൾ ആ പൈതൃകം അറിഞ്ഞിരിക്കേണ്ടതുണ്ട് ..ആ ആഘോഷങ്ങൾ സഖാക്കളുടെ കുടുംബങ്ങൾക്ക് നിഷേധിക്കുന്നതിൽ അർത്ഥമില്ല .ജാതിയും മതവും ആഴത്തിൽ വേരോടിയ നമ്മുടെ സാമൂഹ്യ മനസ്സിൽ രാമായണവും മഹാഭാരതവും കൃത്യമായി വ്യാഖ്യാനിക്കപ്പെടേണ്ടതുണ്ട് ..ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് .
ഇവിടെ ആർ എസ് എസ് നെ പാർട്ടി അനുകരിക്കുകയല്ല..മറിച്ഛ് തങ്ങൾക്ക് മുൻകൈ ഇല്ലാത്ത ഒരു മേഖലയിൽ
കൃത്യമായ ഒരു രാഷ്ട്രീയ ലാക്കോടെ തങ്ങളുടെ വിരലൂന്നുകയാണ് .
ഇതൊരു നല്ല അടവ് നയമാണ് 
എത്ര വിജയിക്കും എന്നറിയില്ല 
ഉത്തര കാണ്ഡം ..രാമായണ മാസത്തിൽ വായിക്കുന്നില്ല എന്നതാണ് ആർ എസ് എസ് ന്റെ രാമായണ പാരായണത്തിൽ ഒരു വലിയ പോരായ്‌മ എന്നതാണ് സംസ്‌കൃത പണ്ഡിതരുടെ ഒരു വിമർശനം 
അതിനൊരു പരിഹാരം കൂടിയാവും പാർട്ടിയുടെ ഇടപെടൽ എന്ന് കരുതാം 
എന്തായാലും രാമായണമല്ലേ 
ഭാഷയിൽ എഴുതപെട്ട ഏറ്റവും മഹത്തായ ഒരു ഭക്ത കാവ്യം ആണത് 
അതി മനോഹര സാഹിത്യ സൃഷ്ടിയും 
ആവർത്തിച്ചു വായിക്കാൻ പ്രേരിപ്പിക്കുന്ന അത്ര തീവ്രമായ ജീവിത മുഹൂർത്തങ്ങൾ നിറഞ്ഞ രാമായണ കാവ്യം ആവർത്തിച്ചു വായിക്കപ്പെടട്ടെ 
ചർച്ച ചെയ്യപ്പെടട്ടെ 
അതിൽ ലജ്ജിക്കാൻ ഒന്നുമില്ല

2018, ജൂലൈ 5, വ്യാഴാഴ്‌ച

മഹാരാജാസ് നീ നിന്റെ നരച്ച തല ലജ്ജിച്ചു കുനിയ്ക്കൂ

മഹാരാജാസ്
നീ നിന്റെ നരച്ച തല ലജ്ജിച്ചു  കുനിയ്ക്കൂ
മുസ്ലിം തീവ്രവാദം വേരൂന്നാൻ വളരെ മോഹിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം
പ്രൊഫെസ്സറുടെ കൈവെട്ടാനും..മാറാട് കലാപം  ഉണ്ടാക്കാനും ഒക്കെ ആണ് അവർക്കിതുവരെ കഴിഞ്ഞിട്ടുള്ളൂ
മുസ്ലിം മത തീവ്ര വാദം മലബാറിനപ്പുറം വലിയ മുന്നേറ്റം ഉണ്ടാക്കാൻ പരാജയപെട്ടിട്ടേ ഉള്ളൂ ഇന്നേ വരെ
അവർക്ക് ഇതൊരു വലിയ നേട്ടമാണ് .സമ്മതിച്ചേ തീരൂ
മഹാരാജാസ് കുറച്ചു കാലമായി പലരുടെയും കണ്ണിലെ കരടാണ് .ഈ രാജകീയ കലാലയത്തെ നശിപ്പിക്കാൻ ഉള്ള ശ്രമവും പല കോണുകളിൽ നിന്നായി നടക്കുന്നതും സൂക്ഷിച്ചു നോക്കിയാൽ ദൃശ്യമാണ്
ഒന്നോർത്തോളൂ
അടുത്തത് ലോ കോളേജാണ്
ഈ രണ്ടു കലാലയങ്ങളിലും  ആൺ കുട്ടികളുടെ ഹോസ്റ്റലിൽ അപരിചതർ രാത്രി വന്നു കൂടുന്നത് സത്യമാണ്.
അതിനെ ചോദ്യം ചെയ്തതാവും അഭിമന്യു വിന്റെ കൊലപാതകത്തിലേക്ക്  നയിച്ചത് എന്നും കരുതാൻ ന്യായമുണ്ട് .അല്ലെങ്കിൽ ഇത്രയും ക്രൂരമായ ഒരു കൊലപാതകം കുട്ടികളുടെ വാക്ക് തർക്കത്തിൽ നിന്നും ഉരുത്തിരിയാൻ  ന്യായമില്ല
അഭിമന്യു
കലാലയ മുറ്റത്തു വീണ ഒരു തീത്തുള്ളിയാണ്
അതിൽ നിന്നും ആയിരമായിരം തീപ്പന്തങ്ങൾ തന്നെ കൊളുത്തപ്പെടും
അവ ആളിക്കത്തും
അതിൽ മത തീവ്രവാദത്തിന്റെ ,ഫാസിസത്തിന്റെ ,വൈകൃത രൂപികൾ ആയ വൈക്കോൽ കൂനകൾ   കത്തിചാമ്പലാകുക തന്നെ ചെയ്യും

ഭീരുവിന്റെ മരണം പക്ഷിത്തൂവൽ പോലെ കനമില്ലാത്തത്
രക്ത സാക്ഷിയുടെ മരണമോ  തായ് പർവതത്തെക്കാൾ കനമുള്ളത്
(ചൈനീസ് പഴമൊഴി )
അഭിമന്യു
നീ അമരൻ


2018, ജൂലൈ 1, ഞായറാഴ്‌ച

അമ്മയാണത്രെ 'അമ്മ


ദിലീപ് വിഷയത്തിൽ അമ്മയുടെ നിലപാട് ചിന്തിച്ചു ഉറപ്പിച്ചതാണ് ..യാദൃശ്ചികമല്ല തന്നെ .അമ്മയിൽ അംഗമല്ലാത്തവർക്ക് സിനിമയിൽ അഭിനയിക്കാൻ ചില വിലക്കുകൾ ഉണ്ടല്ലോ.ഒത്തിരി പേർക്ക് മുന്നിൽ പണ്ടെടുത്തു വീശിയ വാൾ ആണല്ലോ ഈ വിലക്കും അംഗത്വം നിഷേധിക്കലും പുറത്താക്കലും എല്ലാം .അത് തിരിഞ്ഞു കുത്തുന്നു എന്ന് കണ്ടപ്പോൾ വീണ്ടും ചില ചരട് വലികൾ നടത്തിയാണ് അകത്ത് കടന്നത്.അതിൽ തുടരാൻ തന്നെയാണ് ഉദ്ദേശം,അതാണ് സജീവമാകുന്നില്ല എന്ന് വച്ചത് .അംഗത്വം മതിയല്ലോ സിനിമയിൽ അഭിനയിക്കാൻ ..വിനയനും തിലകനും ഒക്കെ കുടിച്ച വെള്ളം ഇപ്പോൾ ദിലീപും കുടിക്കുകയാണ്

യുവ നടികളുടെ നിലപാട് മലയാള സിനിമയ്ക്ക് ഒരു പുതുമ തന്നെയാണ് അത്ഭുതകരമാം വണ്ണം ഉറച്ചതും നീതി നിഷ്ഠവുമാണ് ..ചെറുപ്പക്കാരായ ഒരു സംഘം ആണും പെണ്ണും ..തങ്ങളുടേതായ ഒരു സമാന്തര പാത വെട്ടി ത്തുറന്നിരിക്കുന്നു .അവർ അമ്മയുടെ പഴഞ്ചൻ നിലപാടുകളെ പരസ്യമായി എതിർക്കാൻ മുന്നിട്ടു വന്നിരിക്കുന്നു .പത്തു കൊല്ലമാണ് വിനയൻ പുറത്തിരുന്നത് .

പൃഥ്വിരാജിനെ ഒതുക്കാൻ ആവുന്നത്ര നോക്കി .വലിയ പ്രൊഡകഷൻ ഹൗസ്സുകൾ പൃഥ്വിരാജിനെ പൂർണ്ണമായും ഒഴിവാക്കി .ഭാവനയെ ചെയ്ത പോലെ .

പൃഥ്വിരാജ് സ്വന്തമായി നിർമ്മിക്കുന്ന ചിത്രങ്ങളിൽ മാത്രമാണ് ഇപ്പോൾ കൂടുതലും അഭിനയിക്കുന്നത്..വിതരണം ചെയ്യാൻ ആളെ കിട്ടാത്തത് കൊണ്ട് സ്വന്ത മായി വിതരണ കമ്പനി തുടങ്ങി ആ ചിത്രങ്ങൾ വിതരണം ചെയ്യുകയും ആണ് .അങ്ങിനെ എത്രപേർക്ക് കഴിയും .

മഞ്ജു വാര്യരെ ഒക്കെ ഒതുക്കാൻ മലയാള സിനിമയിലെ ഈ താര സംഘാടന ആവുന്നത്ര ശ്രമിച്ചതാണ് .രെമ്യ നമ്പീശനും മറ്റും അന്യ ഭാഷ ചിത്രങ്ങളിൽ മാത്രം അഭിനയിച്ചാണ് കരീയർ മുന്നോട്ടു കൊണ്ട് പോകുന്നത്

അമ്മയുടെ ജീർണ്ണത ഇവിടെയാണ് .സൂപ്പർ സ്റ്റാറുകൾക്ക് സ്തുതി പാടിയും ഉപജാപക സംഘങ്ങൾക്കു വളരാൻ ഇടമൊരുക്കിയും 'അമ്മ ,സംഘടനയുടെ തനിമ നശിപ്പിച്ചു .വോട്ടിനിടാതെ ,തിരഞ്ഞെടുപ്പ് നടത്താതെ 'അമ്മ തന്റെ ജനാധിപത്യ സ്വഭാവം കളഞ്ഞു കുളിച്ചു 

2018, ജൂൺ 8, വെള്ളിയാഴ്‌ച

KM MANI

കെ എം മാണി യുഡിഎഫിൽ ചേർന്ന് പ്രവർത്തിക്കാൻ    തീരുമാനിച്ചത്  നന്നായി
ഇടതു  പാളയത്തിൽ അവർ ചേർക്കില്ല ..പണ്ടത്തെ ഐ യു എം എല്ലിന്റെ
=പി ഡിപ്പിയുടെ ഒക്കെ ഗതി ആയേനെ
അദ്ദേഹം  ബിജെപി  പക്ഷത്തേക്ക് കൂറു മാറുന്നു എന്നും കേട്ടിരുന്നു .എന്നാൽ കേരള കോൺഗ്രസിനെ കൂട്ട് പിടിച്ചാൽ വോട്ട് കിട്ടില്ല എന്ന അറിവ് ബിജെപി ക്ക് ഉണ്ടായതു കൊണ്ട് അവർ അദ്ദേഹത്തെ കൂടെ കൂട്ടിയില്ല .
ബിഡിജെഎസ് കാര്യങ്ങൾ തുറന്നു പറഞ്ഞു ..കിട്ടേണ്ടത് കിട്ടിയില്ല .അത് കൊണ്ട് പിരിയുന്നു
മാണി സാർ അങ്ങിനെ തുറന്നു പറഞ്ഞില്ല .പക്ഷെ ബിജെപി മാണി സാറിനെ കൂട്ടി തൊടീച്ചില്ല .ഒന്നും കൊടുത്തുമില്ല .മകന്റെ കേന്ദ്ര മന്ത്രി സ്ഥാനം സ്വപ്നം മാത്രമായി തുടർന്നു .അൽഫോൻസ് കണ്ണന്താനം മന്ത്രി ആയപ്പോഴേ തിരികെ പോരേണ്ടത് ആയിരുന്നു .ഇത്തിരി വൈകി എങ്കിലും .എങ്ങും തൊടാതെ നിന്നതു കൊണ്ട് ഇപ്പോൾ മുഖം നഷ്ടപ്പെടാതെ പഴയ തറവാട്ടിൽ ചെന്ന് കയറാൻ കഴിഞ്ഞു
ചെങ്ങന്നൂർ ചെന്ന് കോൺഗ്രസ് സ്ഥാനാർഥിക്കു വോട്ടു കൊടുക്കണം എന്ന് പറഞ്ഞിട്ട് ക്രിസ്ത്യാനികൾ കേൾക്കാഞ്ഞത് അദ്ദേഹത്തിന്റെ ഈ ബിജെപി ബന്ധം ഭയന്നാണ് എന്ന് തോന്നുന്നു
ഇനി പഴയ പ്രതാപത്തിലേയ്ക്ക് കേരളാ  കോൺഗ്രസ് തിരിച്ചു വരും എന്ന് കരുതാം
ബിഡിജെ എസ് ഇടതു കട്ടില് കണ്ടു പനിച്ചിട്ട് കാര്യമുണ്ടാവുകയില്ല
ഈഴവർ വെള്ളാപ്പിള്ളി പറയുന്നിടത്ത് കുത്താറില്ല പണ്ടും ഇപ്പോഴും
കാശുള്ള ഈഴവർ എല്ലാം കോൺഗ്രസിലും..അല്ലാത്തവരെല്ലാം ചുവപ്പിലും ആണ് കുത്തുക പതിവ് .
ബിജെപിയുടെ കൂടെ ചെന്ന് കയറി സ്വന്തം നിലപാട് തറ ഇല്ലാതാക്കി വെള്ളാപ്പിള്ളി
അടുത്ത തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിൽ ചെന്ന് ചേരും ഇക്കൂട്ടർ

2018, മേയ് 7, തിങ്കളാഴ്‌ച

തൃശൂരെ വേളി



കൂടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യ  മാല എന്ന പുസ്തകം പലവട്ടം വായിച്ചിട്ടുണ്ട് .എങ്കിലും പിന്നെയും വായിക്കാൻ കൊതിയാണ്
അതിശയോക്തിയും അസംബന്ധവും ഒക്കെയാണ് അകത്ത് എങ്കിലും കേമനാമംരായ ആനകൾ..നംബൂരികൾ ക്ഷത്രിയർ ..രാജാക്കന്മാർ
  വേലി ഒരു പ്രസിദ്ധ ഇല്ലത്തിലെ മൂത്ത നമ്പൂരി വിവാഹം കഴിച്ചു .നമ്പൂരി കൊച്ചിയിലും ആത്തോളു തൃശൂരും ആണ് .അന്നത്തെ കാലത്ത് നമ്പൂരിമാരിൽ മൂത്ത ആൾക്ക് മാത്രമേ വിവാഹം ആകാവൂ എന്നായിരുന്നു നിയമം
അനിയന്മാർക്ക് സംബന്ധം ഒക്കെ ആകാം .ഭൂ സ്വത്തിനും   അവകാശം ഇല്ല .അവരൊക്കെ വെറും പാവങ്ങൾ
ഇവിടെ മൂത്ത നമ്പൂരിയാണ് വിവാഹം ചെയ്തത് .മൂന്നു കൊല്ലമായി ..കുട്ടികൾ ഇല്ല
തറവാട് അന്യം നിന്ന് പോകും എന്ന അവസ്ഥ ആയി .എന്നാൽ പിന്നെ വേറെ ഒരു വിവാഹം ആയാൽ എന്താ എന്നായി കാരണവന്മാരുടെ ചിന്ത
അവർ തിരുമേനിയോട് കാര്യം പറഞ്ഞു .ഭാര്യ സമ്മതിക്കണം..സമ്മതിച്ചാൽ തനിക്കു വിരോധമില്ല എന്നായിരുന്നു നമ്പൂരിയിടെ ഉത്തരം
ആത്തോലിനെ  കണ്ടു സമ്മതം മേടിക്കാൻ ആളുകൾ തൃശൂർക്ക് പോയി .തറവാട് അന്യം നിന്ന് പോകുന്ന കാര്യമാണ് .വിസമ്മതം പറയരുത് .എന്നായി ബന്ധുക്കൾ
വിസമ്മതം ഇല്ലെന്നു തന്നെയല്ല..മറ്റൊരു ബന്ധം നല്ലൊരു കാര്യത്തിനായത് കൊണ്ട് സന്തോഷവും ആണെന്ന് അവർ പറഞ്ഞു
ഒരു കാര്യം കൂടി അവർ പറഞ്ഞു
ജാതകം നോക്കുമ്പോൾ ഭർത്താവ് കൊച്ചിയിൽ കഴിഞ്ഞാലും  ഭാര്യ തൃശൂർ  ആയാലും കുഞ്ഞുങ്ങൾ ഉണ്ടാകുന്ന തരം   ജാതകം  നോക്കി എടുക്കണം
ബന്ധുക്കൾ നിശ്ശബ്ദരായിപ്പോയി
തിരുമേനിക്ക് ഒരു സംബന്ധം വേറെ ഉണ്ട് ,അത് കൊണ്ട് അത്തോളിനെ വീട്ടുകാർ പറഞ്ഞു വിവാഹം കഴിച്ചു എന്നല്ലാതെ ..തിരുമേനി അവരുടെ അടുത്തു ചെല്ലാൻ താല്പര്യം കാണിക്കാറില്ല
പശുവിനെ തൊഴുത്ത് മാറ്റി കെട്ടിയാൽ ചവിട്ടു മാറുമോ
ഐതിഹ്യ മാലകൾ ആശ്രയം

ഒരു പ്രസിദ്ധ ഇല്ലത്തിലെ മൂത്ത നമ്പൂരി വിവാഹം കഴിച്ചു .നമ്പൂരി കൊച്ചിയിലും ആത്തോലു  തൃശൂരും ആണ് .അന്നത്തെ കാലത്ത് നമ്പൂരിമാരിൽ മൂത്ത ആൾക്ക് മാത്രമേ വിവാഹം ആകാവൂ എന്നായിരുന്നു നിയമം
അനിയന്മാർക്ക് സംബന്ധം ഒക്കെ ആകാം .അനിയന്മാർക്ക്ഭൂ സ്വത്തിനും   അവകാശം ഇല്ല .അവരൊക്കെ വെറും പാവങ്ങൾ
ഇവിടെ മൂത്ത നമ്പൂരിയാണ് വിവാഹം ചെയ്തത് .മൂന്നു കൊല്ലമായി ..കുട്ടികൾ ഇല്ല
തറവാട് അന്യം നിന്ന് പോകും എന്ന അവസ്ഥ ആയി .എന്നാൽ പിന്നെ വേറെ ഒരു വിവാഹം ആയാൽ എന്താ എന്നായി കാരണവന്മാരുടെ ചിന്ത
അവർ തിരുമേനിയോട് കാര്യം പറഞ്ഞു .ഭാര്യ സമ്മതിക്കണം..സമ്മതിച്ചാൽ തനിക്കു വിരോധമില്ല എന്നായിരുന്നു നമ്പൂരിയുടെ ഉത്തരം


ആത്തോലിനെ  കണ്ടു സമ്മതം മേടിക്കാൻ ആളുകൾ തൃശൂർക്ക് പോയി .തറവാട് അന്യം നിന്ന് പോകുന്ന കാര്യമാണ് .വിസമ്മതം പറയരുത് .എന്നായി ബന്ധുക്കൾ
വിസമ്മതം ഇല്ലെന്നു തന്നെയല്ല..മറ്റൊരു ബന്ധം നല്ലൊരു കാര്യത്തിനായത് കൊണ്ട് സന്തോഷവും ആണെന്ന് അവർ പറഞ്ഞു
ഒരു കാര്യം കൂടി അവർ പറഞ്ഞു


ജാതകം നോക്കുമ്പോൾ ഭർത്താവ് കൊച്ചിയിൽ കഴിഞ്ഞാലും  ഭാര്യ തൃശൂർ  ആയാലും കുഞ്ഞുങ്ങൾ ഉണ്ടാകുന്ന തരം   ജാതകം  നോക്കി എടുക്കണം
ബന്ധുക്കൾ നിശ്ശബ്ദരായിപ്പോയി

തിരുമേനിക്ക് ഒരു സംബന്ധം വേറെ ഉണ്ട് ,അത് കൊണ്ട് ആത്തോലിനെ  വീട്ടുകാർ പറഞ്ഞു വിവാഹം കഴിച്ചു എന്നല്ലാതെ ..തിരുമേനി അവരുടെ അടുത്തു ചെല്ലാൻ താല്പര്യം കാണിക്കാറില്ല

പശുവിനെ തൊഴുത്ത് മാറ്റി കെട്ടിയാൽ ചവിട്ടു മാറുമോ എന്നാണു ആത്തോലമ്മ ചോദിച്ചതിന്റെ വ്യംഗ്യം
ഐതിഹ്യ മാലകൾ[ ആശ്രയം }

2018, മേയ് 5, ശനിയാഴ്‌ച

ചത്താലും ചാവാത്ത തിരുവാഴിത്താൻ

പണ്ട് കാലത്തെ കാരണവന്മാർ അവരുടെ കശുമ്പിനും കുന്നായമ്മക്കും പേര് കേട്ടവരാണ്
"അമ്മായി തലയിൽ കയ്യും അമ്പഴ കൊമ്പിൽ കണ്ണും" എന്ന രീതിയിലുള്ള മരു മക്കളും ..
"അമ്മായി വീട്ടിൽ മരുമക്കൾ ചെല്ലുമ്പോൾ കട്ട ചോറിരിക്കെ കലം ചിരണ്ടും "എന്ന മട്ടിലുള്ള അമ്മായിമാരും ആണ് ആ കാലഘട്ടത്തിന്റെ പ്രത്യേകത .
അമ്മാവന്മാർക്ക് കൂറ് മുഴുവൻ ഭാര്യ വീട്ടുകാരോട് ആവും.എന്നാൽ മരുമക്കത്തായം കൊണ്ട് ആർജിത സമ്പത്തു മുഴുവൻ പെങ്ങന്മാരുടെ മക്കൾക്ക് ചെല്ലും.അതാണ് മരുമക്കത്തായം.വിവാഹിതയായ നായർ സ്ത്രീ ഭർത്തൃ  വീട്ടിൽ താമസിക്കുക പതിവില്ല .
അമ്മാവന്മാരും മരുമക്കളും തമ്മിലുള്ള കുടിപ്പക  നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ടു വായിച്ചിട്ടും അനുഭവിച്ചിട്ടും..സിനിമകളിൽ കണ്ടിട്ടും ഉണ്ട്
ഇവിടെ തിരുവാഴിത്തൻ മഹാ ക്രൂരൻ ആയ ഒരു കാരണവർ ആയിരുന്നു.അന്നത്തെ കാലത്ത് മനുഷ്യായുസ് അത്ര നീണ്ടിട്ടൊന്നുമില്ല പുള്ളി ഏതാണ്ട് തീരാൻ ആയി.എന്ന് വച്ചാൽ മരിക്കാൻ കാലമായി എന്ന് സാരം
ഊർദ്ധൻ വലി തുടങ്ങുന്നതിനു മുൻപ് ഒരു ശാന്തമായ അവസ്ഥ ഉണ്ട്
പഴ മലം ഒക്കെ പോകും..ഉറക്കം നന്നാവും..ബോധം വീഴും,എന്തെങ്കിലും ഒക്കെ സംസാരിക്കും.ഗംഗ ജലം സേവിക്കും.മക്കളും മരുമക്കളും അടുത്തിരുന്നു രാമായണം വായിക്കും .
ചക്ര നിശ്വാസങ്ങൾ  വന്നും കൂടും നേരം ചക്ര പാണീധരൻ വന്നു താങ്ങേണമേ
കാളനും  ഇഴക്കുമ്പോൾ കാലനെ കോള് കൊണ്ടൊന്നു താങ്ങേണമേ
എന്നൊക്കെയാണല്ലോ അന്നത്തെ കീർത്തനങ്ങൾ
ഊർദ്ധന് മുൻപുള്ള ആ തെളിഞ്ഞ ഇടവേളയിൽ തിരുവാഴിത്തൻ മരുമക്കളെ എല്ലാവരെയും അടുത്തു വിളിപ്പിച്ചു
എനിക്കിനി അധികം ഇല്ല എന്റെ കാല ശേഷം നിങ്ങൾ ഒത്തൊരുമയോടെ ഈ തറവാട് മുന്നോട്ടു കൊണ്ട് പോകണം
ഞാൻ നിങ്ങളോട് മോശമായിട്ടൊക്കെ പെരുമാറിയിട്ടുണ്ട്
അതൊക്കെ മറക്കണം പൊറുക്കണം
തിരുവാഴിത്തന്റെ തൊണ്ട ഇടറിപ്പോയി അത് പറഞ്ഞപ്പോൾ
മരുമക്കളും അങ്ങ് വല്ലാതെ ആയി
എനിക്കൊരു ആഗ്രഹമുണ്ട്
"എന്റെ ശവം ചൂടാറും മുൻപേ നിങ്ങൾ ഒരു കാര്യം ചെയ്യണം
ആറടി നീളമുള്ള ഒരു മുളക്കഷണം നന്നായി മുന കൂർപ്പിച്ചു എന്റെ ആസനത്തിൽ അടിച്ചു കയറ്റണം
അത് തലയിൽ കൂടി പുറത്തു വരണം "
അയ്യോ ഞങ്ങൾക്കതു ചെയ്യാൻ ആവില്ല
എന്നായി മരുമക്കൾ
എന്റെ ആഗ്രഹമില്ലേ അത് നിങ്ങൾ നടത്തി തരില്ലേ
എന്നായി കാരണവർ
മരുമക്കൾ ഒന്നും മിണ്ടിയില്ല
താമസിയാതെ കാരണവർ മരിച്ചു മരുമക്കൾ നല്ല നീളവും ബലവും ഉള്ള ഒരു മുള കഷ്ണം കൂർപ്പിച്ചു വച്ചിരുന്നു മരിച്ച ഉടനെ തന്നെ അവർ ആപ്പടിച്ചു കയറ്റി.വായിൽ കൂടി ആപ്പ് പുറത്തു വന്നു
ആ രീതിയിൽ ശവം ഇലയിൽ എടുത്തു കിടത്തി
അയൽക്കാർ കരച്ചിൽ കെട്ടും അല്ലാത്തവർ വിവരം അറിഞ്ഞും എത്തി ചേർന്ന് ആപ്പടിച്ചു കിടത്തിയ തിരുവാഴിത്തനെ കണ്ടു എല്ലാവരും അമ്പരന്നു പോയി
മരുമക്കളും കാരണവരും തമ്മിലുള്ള അനേകം വഴക്കുകളിൽ മാധ്യസ്ഥം വഹിച്ച കര പ്രമാണിമാർ ഇതെല്ലാം കേട്ട് ഓടി പാഞ്ഞെത്തി
രാജാവിന് ആള് പോയി
മറു മക്കൾ ആപ്പടിച്ചു കൊന്നു തിരുവാഴിത്തനെ എന്നായിരുന്നു കേസ്
അല്ല എന്ന് പറഞ്ഞു ഫലിപ്പിക്കാൻ ഒരു തെളിവും അവരുടെ കയ്യിൽ ഇല്ലായിരുന്നു.ചൂടരുന്നതിനു മുൻപേ കയറ്റിയത് കൊണ്ട് രക്തവും ധാരാളം പോയിരുന്നു
മരുമക്കളെ രാജ കിങ്കരന്മാർ കൊണ്ട് പോയി തുറുങ്കിൽ അടച്ചു
അങ്ങിനെയാണ് ചത്താലും ചാവൂല തിരുവാഴിത്തൻ എന്ന ചൊല്ല് വന്നത്



2018, ഏപ്രിൽ 17, ചൊവ്വാഴ്ച

അവിശ്വാസിയുടെ അഗ്നി പരീക്ഷണങ്ങൾ

അവിശ്വാസിയുടെ അഗ്നി  പരീക്ഷണങ്ങൾ

നാസ്തിക ..ആയി ജീവിക്കുന്നത് വലിയ  ബുദ്ധിമുട്ടാണ് 
  വലിയ ജീവിത പ്രതിസന്ധികൾ ഏതു വ്യക്ത്തിക്കും കടന്നു പോകേണ്ടി വരാറുണ്ട്
ഏതാണ്ട് 14 വയസ്സൊക്കെ ആയപ്പോഴേക്കും അധ്യാപകരോട് ദൈവമില്ല എന്ന രീതിയിൽ തർക്കിക്കാൻ ഉള്ള ഒരു ബാലിശത്വം കാട്ടിയിരുന്നു ..വിവാഹം ഒക്കെ ആയപ്പോഴേക്കും യുക്തിവാദി  എന്നൊരു ലേബലും വീണിരുന്നു
റെബെൽ ആണ് അടിമുടി
എന്നാലോ വീട് എന്നത് വിട്ടു വീഴ്ചയില്ലാത്ത ഒരു മുൻഗണന തന്നെ ആയിരുന്നു.എന്നും.അന്നും ഇന്നും
  കല്യാണം വന്നപ്പോൾ..ചോറ്റാനിക്കര അമ്പലത്തിൽ ആക്കാം എന്നായി വീട്ടിലുള്ളവർ
എന്റെ പരസ്യമായ നിലപാടിനെ തള്ളിപ്പറയുക ആവും അമ്പലത്തിൽ വച്ച് വിവാഹിത ആയാൽ എന്നായി ഞാൻ.മൂത്ത സഹോദരൻ അതിനു പറഞ്ഞ ന്യായം വളരെ ലോജിക്കൽ ആയിരുന്നു.

"നമ്മുടെ വീട് റോഡിൽ നിന്നും വളരെ ഉള്ളിൽ ആണ് .ബസ്സോ കാറോ ഒന്നും വരുന്ന വഴിയില്ല .കല്യാണം വിളിച്ചവർക്ക് വന്നു ചേരാൻ എളുപ്പമുള്ള ഒരു സ്ഥലവും ഹോളും ഒക്കെ ഇവിടെ ആണുള്ളത്.നീ തൊഴുകയൊന്നും വേണ്ട"
അമ്ബലത്തിൽ നിന്നും തുളസി മാല എടുത്തു അങ്ങോട്ടും ഇങ്ങോട്ടും അണിയിക്കണം .ഭഗവതിയെ തൊഴണം..ഫോട്ടോ ഗ്രാഫര്മാര്ക്ക് ഫോട്ടോ എടുക്കണം
അമ്മാവൻ ആണ് എന്റെ കയ്യ് പിടിച്ചു കൊടുത്തതും..മാല  എടുത്തു തന്നതും ഒക്കെ
തൊഴടീ ..
ഫോട്ടോക്ക് പോസ് ചെയ്യാൻ ആയി ആണ് എന്ന് തോന്നുന്നു
 അമ്മാവൻ  പറഞ്ഞു
ഒന്ന് ചെറുതായി ചിരിച്ചു
പക്ഷെ തൊഴുതില്ല
 "കഴുതേ  തൊഴടീ "
 എന്നായി
എങ്കിലും തൊഴുതില്ല
അവിശ്വാസിയുടെ ആദ്യത്തെ പരീക്ഷണം അവിടെ ആയിരുന്നു
കാലം പോയപ്പോൾ...ജീവിതത്തിലെ താങ്ങാൻ ആവാത്ത പല വിധ പരീക്ഷണങ്ങളിൽ കൂടി കടന്നു പോയപ്പോൾ
വീട്ടിലെ ബാക്കി അവിശ്വാസികൾ എല്ലാം വിശ്വാസികൾ ആയി തീർന്നു
അത് കൊണ്ട് തന്നെ എന്റെയും ഗതി അത് തന്നെ ആവും എന്നൊരു തോന്നൽ മനസ്സിൽ ഉണ്ടായിരുന്നു
മോന് അപ്പെൻഡിക്സിന് വേദന വന്നു.ആശുപത്രിയിൽ ആക്കണം ഒരു മണിക്കൂറിനുള്ളിൽ എന്ന് ഡോക്റ്റർ പറഞ്ഞു.യുക്തി പൂർവ്വം ചിന്തിക്കാൻ ഉള്ള കഴിവ് കേടു മൂലം..ഞാൻ 25  കിലോമീറ്റര് അകലത്തുള്ള വീട്ടിലേക്കു ഓടി എത്തുകയാണ് ഉണ്ടായത് 
കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ട് വരിക ആയിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നും പിന്നെയും ഒരു ഇരുപതു കൊല്ലം കഴിഞ്ഞാണ് തോന്നുന്നത്,
വേദനിച്ചു മോൻ എന്റെ മടിയിൽ കാറിൽ കിടക്കുകയാണ്.വേദന അവൻ കടിച്ചു പിടിച്ചിരിക്കുകയാണ്.എന്റെ കണ്ണുകൾ അങ്ങിനെ നിറഞ്ഞു ഒഴുകുകയാണ്
അത് മോന്റെ മുഖത്തു വീഴാതെ ഞാൻ തൂവൽ കൊണ്ട് സൂക്ഷ്മം ആയി ഒപ്പി മാറ്റുകയാണ്
എന്നിലെ വിശ്വാസി പകച്ചു പോയതാണ്..ആ നിമിഷങ്ങൾ..അപ്പോഴും ദൈവത്തെ വിളിക്കാൻ മനസ് കൂട്ടാക്കിയില്ല
പൊട്ടാറായെങ്കിലും വിജയകുമാര മേനോൻ  ആശുപത്രിയിലെ ഡോക്ടർ ഭരതൻ പറഞ്ഞു
"എനിക്ക് അപ്പെന്ഡിക്സ് വന്നപ്പ്ൾ എന്റെ ഡോക്ടർ എന്നെ ഓപ്പറേറ്റ് ചെയ്തിട്ടില്ല ..അത് കൊണ്ട് നിന്നെയും കീറാതെ പറ്റുമോ എന്ന് നോക്കാം "
അഞ്ചു ദിവസം ആശുപത്രിയിൽ ഒരു ഭക്ഷണവും കൊടുക്കാതെ ..ഗ്ളൂക്കോസിൽ മാത്രം ഇട്ടു രോഗം മാറ്റി വിട്ടു
ജീവിതം കുട്ടിക്കളി അല്ലല്ലോ
അതി സങ്കീർണ്ണമായ ജീവിത സാഹചര്യങ്ങളിൽ ക്കൂടി  പിന്നേയും പലവട്ടം കടന്നു പോകേണ്ടി വന്നു .\
എടുത്ത തീരുമാനങ്ങളുടെ ശരി തെറ്റുകൾ
നിശിതമായി വിമർശിക്കപ്പെട്ടു
ഒറ്റപ്പെട്ടു ..പരിഹസിക്കപെട്ടു
ശക്തമായ കല്ലെറിയലിൽ മനസ് മുറിവേറ്റു രക്തം ഒഴുകി
അന്നൊന്നും പ്രപഞ്ച  ഭരണം കൊണ്ട് ക്ഷീണിതനായ ദൈവത്തെ സഹായത്തിനു  വിളിച്ചില്ല
എന്നാൽ മനസ് വല്ലാതെ പതറിയത് ഈയിടെ ആണ്
 ന്യുറോ ആഞ്ജിയോ ഗ്രാം വളരെ കോംപ്ലിക്കേറ്റഡ് ആയ ഒരു പ്രൊസീജർ ആണ്
തൊടുപുഴയിലുള്ള ചാഴിക്കാട് എന്നൊരു  ആശുപത്രിയിലെ ഡോക്ട്ർ ബോബി  ജോസ്ആ ണത് ചെയ്തത്
അനസ്തേഷ്യ തരും...ഭക്ഷണം ഒന്നും കഴിക്കരുത് എന്നൊക്കെ പറഞ്ഞെങ്കിലും..അനസ്തേഷ്യ വെറും ലോക്കൽ മാത്രമാണ്ഇ ടുപ്പിലെ വലതു ഭാഗത്തിലുള്ള വലിയൊരു ആർട്ടറി മുറിച്ചു അതിനകത്തേക്കു ഒരു ചെറിയ ക്യാമറയും ഒരു ഡൈ യും കടത്തി വീടുകയാണ് ആ പ്രോസസ്സ്
ഏതാണ്ട് ഒന്നര മണിക്കൂർ എടുക്കും നമുക്ക് നല്ല ബോധമുണ്ട്..കാമറ പോകുന്നത് അറിയാൻ കഴിയും ..കഴുത്തിൽ കൂടി പോകുമ്പോൾ ശരീരം മുഴുവനും അനിയന്ത്രിതമായി വിറയ്ക്കും .
ചെവിയിൽ എത്തുമ്പോൾ പണ്ട് നമ്മൾ ചെവിയിൽ മൂട്ട ..ഉറുമ്പ് ഒക്കെ പോയാൽ അത് അകത്തിരുന്നു കടിക്കാതേയും അനങ്ങാതെയും  ഇരിക്കാനായി നല്ല ചൂടുള്ള എണ്ണ  ചൂടാക്കി ചെവിയിൽ ഒഴിക്കുമായിരുന്നു 'അമ്മ
ഏതാണ്ട് ആ ഫീലിംഗ് ആണ് ഇത് ചെവിയിൽ എത്തുമ്പോൾ
പിന്നെ കണ്ണിൽ നല്ല ആസിഡ് വീണപോലെ ചൂടായ എന്തോ വന്നു കണ്ണിന്റെ കൃഷണ മണിയിൽ വീഴുന്നത് പോലെ തോന്നും
വലതു വശം ചെയ്തു  കഴിയുമ്പോൾ നമുക്കൊരു നിസ്സഹായത ഉണ്ട്.കാരണം ഇടതു കഴുത്തും..ഇടതു ചെവിയും ഇടതു കണ്ണും..ഇനി വരാൻ ഇരിക്കുന്നതെ ഉള്ളല്ലോ എന്നൊരു നിസ്സഹായത നമുക്ക് ഉണ്ടാകും
അതിൽ കൂടി കടന്നു പോകണമല്ലോ
പ്രോസിജിയറിനിടെ മരിച്ചു പോയാൽ കുഴപ്പമില്ല എന്ന് ശ്രീമാൻ എഴുതി ഒപ്പിട്ടു കൊടുത്തിട്ടുമുണ്ട്
ആ ഒന്നര മണിക്കൂർ
ഒരു വിധം ഏതൊരു അവിശ്വാസിയും നന്നായി പതറും ..കാരണം ടെൻഷൻ അത്ര ഭയങ്കരമാണ്
ചോറ്റാനിക്ക്കു ഒരു വഴിപാട് നേർന്നാലോ എന്ന് മനസ്സിൽ കൂടി പോയി ഉടനെ മനസിലെ യുക്തീ വാദി തലപൊക്കി.അവർക്കു വേറെ ഒത്തിരി  പേരുടെ കാര്യങ്ങൾ നോക്കാൻ കാണും
ദൈവവും നീയുമായി പണ്ടേ ഒരു കോംമ്പ്രമൈസിൽ എത്തിയതാണ് ലോക കാര്യം മുഴുവനും ദൈവവും..എന്റെ കാര്യം ഞാനും നോക്കും എന്ന്.ചുണ്ടിൽ ഒരു ചെറു ചിരിയും വന്നു,,

സംഭവം കഴിഞ്ഞു
മൂന്നാമത്തെ പരീക്ഷണവും അങ്ങിനെ കഴിഞ്ഞു എങ്കിലും കുറെ കൊല്ലമായി ഇങ്ങിനെ കിണ്ണത്തിന്റെ വക്കിലെ കടുകയായി ജീവിക്കുന്നു ഇനി വല്ല ഹാർട്ടറ്റാക്കോ    ഒക്കെ വരുമ്പോൾ ദൈവ സഹായം
തേടുമായിരിക്കും
25 ദിവസം കഴിഞ്ഞാൽ വീണ്ടും ഈ പ്രോസിജ്യർ    ആവർത്തിക്കണം
ഓർക്കുമ്പോഴേ പേടി ഉണ്ട്
അത് കഴിഞ്ഞു ഞാൻ വീണ്ടും വരാം അഗ്നി പരീക്ഷണം എങ്ങിനെ ഉണ്ടായിരുന്നു എന്ന് വീണ്ടും പറയാം
നെറ്റിയിൽ ജൂറിയോ ഒക്കെ ആയി ഞാൻ വന്നാൽ ..കളിയാക്കേണ്ട

2018, മാർച്ച് 31, ശനിയാഴ്‌ച

പാത്രം പാത്രം പൂശുകാരന്റെ പ്രതികാര


കേട്ട കഥ യാണ് .എത്ര നേരുണ്ട് എന്നറിയില്ല ..പണ്ട് ചെമ്പു പാത്രമാണ് പാചകത്തിന് ഉപയോഗിച്ചിരുന്നത് ..അത് കുറച്ചു കഴിയുമ്പോൾ ക്ലാവ് പിടിക്കും ,അപ്പോൾ വയ്ക്കുന്ന ഭക്ഷണത്തിനു രുചി ഭേദം ഉണ്ടാവും .ആ പത്രങ്ങളുടെ ഉള്ളിൽ ഈയം പൂശാൻ ഒരു മാപ്പിള വരും..എന്റെ കുഞ്ഞു ജീവിതത്തിലെ വലിയ ഒരു വില്ലൻ ആയിരുന്നു കക്ഷി ..ചിരിക്കില്ല..വലിയ ദേഷ്യം പിടിച്ച മുഖഭാവം വലിയ വൈരാഗ്യ ബുദ്ധിക്കാരൻ ..കൊല്ലത്തിൽ ഒരിക്കലൊക്കെയേ വരൂ ..വന്നാൽ ഒന്ന് രണ്ടു ദിവസം തങ്ങി ഞങ്ങളുടെയും അയൽ വീട്ടിലെയും പാത്രങ്ങളൊക്കെ പൂശും ..ഭക്ഷണമൊക്കെ നമ്മൾ കൊടുക്കുന്നത് കഴിച്ചോളും ..ചിരിക്കാത്ത മനുഷ്യരെ കാണുന്നത് എനിക്ക് വലിയ അത്ഭുതമാണ് ..അയാളുടെ ഭാര്യ അയൽവാസിയുമായി സ്നേഹത്തിൽ ആയി ..അവരെ വീട്ടിൽ പറഞ്ഞു വിട്ടിട്ടു കക്ഷി ഇങ്ങനെ അലഞ്ഞു നടക്കുകയാണ് ..
ഇല്ല ഒരു ഉപ്പും മുളകും എന്റെ കഥയിൽ പ്രതീക്ഷിക്കേണ്ട
ദിവസം ചെല്ലുംതോറും നമ്മുടെ മാപ്പിളയ്ക്കു അയൽക്കാരനോടുള്ള പക കൂടി കൂടി വന്നു .അയൽക്കാരൻ സ്വന്തം ഭാര്യയോടും കുടുമ്പത്തോടും കൂടി സമാധാനമായി ജീവിക്കുന്നു.അത് കാണുംതോറും നമ്മുടെ കക്ഷിയ്ക്കു സഹിക്കുന്നില്ല
പകരം വീട്ടണം ..അതായി മാപ്പിളയുടെ ഊണിലും ഉറക്കത്തിലും ഉള്ള ചിന്ത
പുള്ളി മരിക്കാൻ തീരുമാനിച്ചു .എന്നാൽ അതിനു മുൻപ് അയൽക്കാരനെ ഒരു പാഠം പഠിപ്പിക്കണം ..എലിവിഷം ആണ് അന്നത്തെക്കാലത്തെ ഏറ്റവും കടുത്ത വിഷം ..നമ്മുടെ സർക്കാർ ആശുപത്രീകളിലെ സംവിധാനം പോലെയാണ് .വിഷം കഴിച്ചാൽ മരിച്ചോളണം എന്നൊന്നുമില്ല .രോഗിയുടെ ആയുസിന്റെ ബലം പോലെ ഇരിക്കും..ജീവിക്കുമോ മരിക്കുമോ ..എന്ന കാര്യം..ഇയാൾ വിഷം കഴിച്ച..പിന്നെ അയൽക്കാരന്റെ വേലിക്കടുത്തേക്കു ചെന്നു .അയാളുടെ പറമ്പിൽ വേണം കിടന്നു മരിക്കാൻ..അയാൾ കൊന്നതാണ് എന്ന് നാട്ടുകാർ കരുതട്ടെ ..അയാളെ പോലീസ് പിടിക്കട്ടെ ..ഭാര്യ അറിയട്ടെ..അയാളെ ദുഷ്ടൻ എന്ന് കരുതട്ടെ ..
അങ്ങിനെ പല ദുഷ്ട ചിന്തകൾ ആയിരുന്നു മനസു നിറയെ
വേലിക്കൽ ചെന്നപ്പോൾ കണ്ട കാഴ്ച അയാൾ പ്രതീക്ഷിച്ചത് ആയിരുന്നില്ല..അയൽവാസി ഇയാൾ എന്നുംരാത്രി നൂണ്ടു ചെന്ന് ജനാല വഴി ഉളിഞ്ഞു നോക്കുന്നത് ഒഴിവാക്കാൻ വേലിയുടെ തരം അങ്ങ് മാറ്റി ..ഊക്കൻ കമ്പി വേലി..നല്ല ഉയരത്തിൽ ആണ് കെട്ടിയിരിക്കുന്നത് ..ഏതാണ്ട് മൂന്നാൾ ഉയരം ..ഉള്ളിൽ വിഷവും..ഛർദിലും വയറ്റിളക്കവും ..നമ്മുടെ മാപ്പിള അപ്പോഴേക്കും ഒരു വിധം വശം കെട്ടിരുന്നു .ഒരു വിധം വേലിയിൽ വലിഞ്ഞു കയറി ..ഇറങ്ങാനും വയ്യ..കയറാനും വയ്യ ..പല്ലിയൊക്കെ വിട്ടത്തിനിടയിൽ പറ്റിപ്പിടിച്ച പ്പോലെ വേലി യിൽ ആള് പതിഞ്ഞു പോയി..ഉള്ളിലെ മദ്യവും വിഷവും ..എല്ലാം പോരാഞ്ഞു കോണകം വെലി യിൽ ഉടക്കുകയും ചെയ്തു ..ആരെയെങ്കിലും വിളിക്കാൻ ഒക്കുമോ..അതുമില്ല .പുള്ളി കുടുങ്ങിപ്പോയി
വയറിളകി ..ഛർദിച്ചു .അവശനായ മാപ്പിൾജി അവിടെ കിടന്നു മയങ്ങിപ്പോയി
രാവിലെ നല്ല കാഴ്ചയാണ് കണി ,സ്വന്തം മലത്തിലും ഛര്ദിലിലും..തുണി ഉരിഞ്ഞു ..ആളങ്ങിനെ ബോധമില്ലാതെ കിടക്കുകയാണ്
.ദുഷ്ടനെ രാവിലെ നാട്ടുകാർ കൂടി എടുത്തു ആശുപത്രിയിലാക്കി എന്ന് പറഞ്ഞാൽ മതിയല്ലോ ..പിന്നെ ഈയം പൂശാൻ കക്ഷി പുറത്തു ഇറങ്ങിയിട്ടില്ല
ആള് മരിച്ചില്ല എന്ന് തന്നെയല്ല ..
നിങ്ങൾക്കറിയാമല്ലോ ..പിന്നത്തെ പുകിൽ
പൂശുകാരന്റെ പ്രതികാരം 

ചെറുപ്പത്തിന്റെ അനിശ്ചിതങ്ങൾ

ചെറുപ്പത്തിന്റെ അനിശ്ചിതങ്ങൾ പലതാണ്
സ്‌കൂളിൽ പഠിക്കുന്ന..രണ്ടു മക്കൾ
ഒരാൾക്ക് അല്ലെങ്കിൽ മറ്റേ ആൾക്ക് എല്ലാ മാസവും എന്ന പോലെ വരുന്ന അസുഖങ്ങൾ.. ചിലപ്പോൾ അഡ്മിറ്റ് ആവേണ്ടി വരും .അപ്പോൾ വലിയ ചിലവാണ്‌
സ്‌കൂൾ ഫീസ് ഒക്കെ വലിയാ ബുദ്ധിമുട്ടാണ്  അടച്ചു പോകാൻ..ഫൈനൽ പരീക്ഷയ്ക്ക് മുൻപ് മോതിരമോ വളയോ  പണയം വച്ച്സൗകര്യം പോലെ  ഫീസ് കെട്ടും
എനിക്കാണെങ്കിൽ അമ്മയോടു്ഭയങ്കര പിണക്കമാണ്
'അമ്മ എന്തെങ്കിലും ദുഷ്ടത ചെയ്തിട്ടൊന്നുമല്ല
പത്താമത് എന്നെ  പ്രസവിച്ചു എന്നൊരു തെറ്റേ 'അമ്മ ചെയ്തുള്ളൂ
എന്നാലത് ഒരു ഒന്നൊന്നര പണി ആയി പ്പോയി
കഷ്ടകാലത്തിനു അച്ഛൻ എനിക്ക് നാല് വയസാകും മുൻപേ മരിച്ചു
അതിന്റെ കേട് എന്താണെന്നറിയാമോ
ഫീസ്കെട്ടണം  ..എക്സ്കർഷന് പോകണം ..പട്ടു പാവാട വേണം ..
ഇസ്ട്രുമെന്റ ബോക്സ് വാങ്ങണം
ലോഗരിതം ടേബിൾ വേണം
ഓണത്തിന് ഹാഫ് സാരി ഉടുക്കണം
ക്ലാസിൽ എല്ലാവര്ക്കും ചെരിപ്പുണ്ട്
അത് കൊണ്ട് എനിക്ക് ചെരുപ്പ് കൂടിയേ തീരൂ
കാര്യം നിസ്സാരമാണ്
പക്ഷെ ആർക്കാണ് അപേക്ഷ കൊടുക്കേണ്ടത്
ആരാണതിനു  ബാധ്യസ്ഥതയുള്ള ആൾ
അവിടെയാണ് അച്ഛനില്ലാത്ത മക്കൾ അടിഞ്ഞു അവിഞ്ഞു ചീഞ്ഞു പോകുന്നത്
അതിപ്പോൾ ട്രാക്റ്ററുകാരന് നിലമുഴുത പണമാണോ
പത്താമത്തെ കൊച്ചിന്റെ സ്‌കൂൾ ട്രിപ്പാണോ വലുത്
മുൻഗണനകൾ ശരിയാണ്
എങ്കിലും പത്തു വയസിനു അതത്ര ദഹിക്കില്ല
അങ്ങിനെ എല്ലാ അപമാനങ്ങൾക്കും ..അവഗണനകൾക്കും ..
ഉത്തരവാദി ബാക്കിയുള്ള പാരന്റ് ആണ്
അതാണ്പാവം 'അമ്മ
മോളുണ്ടാവുന്നതു വരെ എനിക്കമ്മയോടു ഭയങ്കര കലിപ്പായിരുന്നു
മോളുണ്ടായപ്പോൾ അവളോട് തോന്നിയ നിസ്സഹായമായ സ്നേഹം അറിഞ്ഞപ്പോൾ ..അമ്മയെ മനസിലാവാൻ തുടങ്ങി .
 മക്കളുടെ ഫീസ്.. ഓട്ടോ റിക്ഷാ ചാർജ് ,പല ചരക്കു കട മരുന്ന് കട  അങ്ങിനെ വീതം വച്ച് വച്ച്  ബജറ്റ് അങ്ങിനെ ടൈറ്റ് ആയി പ്പോകുമ്പോൾ
ഒരു പുതു സിനിമ അനൗൺസ് ചെയ്യുന്നത് ..

കാണണം ..കണ്ടേ തീരൂ ..
പല തിരിമറി നടത്തി ഒരു ഞായർ  പോകാൻ  അങ്ങ് തീരുമാനിച്ചു
ഞായർ ദിവസം..കൊച്ചു വെളുപ്പാൻ കാലത്തെ ഫുഡ് ഒക്കെ ഉണ്ടാക്കി ..പാലൊക്കെ കാച്ചി പിള്ളേരുടെ മരുന്നൊക്കെ ബാഗിൽ എടുത്തു പോകാൻ ഇറങ്ങുമ്പോൾ
അതാ വിരുന്നുകാർ ..
ഇല്ല ...ഇല്ല ...പൂട്ടിയ വാതിൽ തുറക്കുന്ന വിഷയമേയില്ല
മോഹൻ ലാൽ പറയുന്നത് പോലെ ..ഊരിയ  കത്തി ചോര കണ്ടേ തിരികെ ഉറയിൽ ഇടൂ
സിനിമ കാണാൻ പുര പൂട്ടി ഇറങ്ങിയാൽ ..ഏതെങ്കിലും സിനിമ കണ്ടേ തിരികെ വീട്ടിൽ കയറൂ
വിരുന്നുകരെയൊന്നും കണ്ടു സൊ കതക് തുറക്കില്ല
വാവലിനു വാവലു വിരുന്നു വന്നാൽ
അങ്ങേ കൊമ്പിൽ തൂങ്ങിക്കൊ
ഞങ്ങൾ സിനിമാക്കാണെങ്കിൽ  പിന്നെ എന്ത് നോക്കാൻ
അവരും സിനിമക്ക് തന്നെ
അതിലൊന്നും സംശയം ഇല്ല
നമ്മളെ പോലേ  കഴിയുന്നവർ തന്നെ
ഇന്നത്തെ പ്പോലെ അന്ന് ഫോണും ഇന്റർനെറ്റും ഒന്നുമില്ല
ബുക്കിംഗ് ഒന്നും നടക്കില്ല ..
അവരും കൂടെ ബസ്റ്റോപ്പിൽ വരുന്നു ..ബസിനു ടിക്കറ്റ് എടുക്കുന്നു ..തിയേറ്ററിൽ ഇറങ്ങുന്നു .
പദ്മരാജന്റെ ചിത്രമാണ് ..ഒരാൾക്ക് രണ്ടു ടിക്കെറ്റേ  കിട്ടു
മൂന്നു മണിയുടെ ഷോക്ക് ഒൻപതു മണിക്ക് പോയി ക്യൂ നിൽക്കുന്നു
ആരെങ്കിലും പോയി പഫൊ ..സമൂസയോ വാങ്ങുന്നു ..
കടുത്ത ചൂടിൽ നിന്നും ഏ സിയുടെ തണുപ്പിൽ രണ്ടര മണിക്കൂർ ..ആര്യഭവനിലോ ഇന്ത്യൻ കോഫീ ഹൗസിലോ കലക്കൻ ശാപ്പാട് ..മൊത്തം   കാശ് വീതം വച്ച് അങ്ങോട്ടും ഇങ്ങോട്ടും കണക്കു നോക്കി കൊടൂത്ത് പിരിയുന്നു ....സുഭാഷ് ബോസ് പാർക്കിലും ചിൽഡ്രൻസ് പാർക്കിലും ചെന്ന് വള്ള ങ്ങളും കപ്പലുകളും ബോട്ടുകളും ഒക്കെ കണ്ടു കടലയും കൊറിച്ചു കടൽ കാറ്റും കൊണ്ടങ്ങിനെ ഇരിക്കും .നന്നായി ഇരുട്ടി ലാസ്‌റ് ബസിനു മാത്രം തിരികെ വരുന്നു
മാസത്തിൽ ഒരിക്കലുള്ള ആ സിനിമയായിരുന്നു ..അന്നത്തെ ജീവിതത്തിലെ വലിയ ലക്ഷ്വറി
മക്കളുടെ അസുഖം ഒഴിച്ച് എന്തിനും ..ആ സിനിമ ഞങ്ങൾ മാറ്റി വച്ചിട്ടില്ല
പല സമയത്തും വലിയ കുറ്റബോധം തോന്നിയിട്ടുണ്ട് ..
സിനിമ ആയിരുന്നില്ല വേണ്ടിയിരുന്നത് .എന്ന്
ചിലപ്പോൾ മാസത്തിൽ ഒരിക്കൽ മാത്രം ഉള്ള ആ സന്തോഷം വേണ്ട എന്ന് വയ്‌ക്കേണ്ടി വന്നിട്ടുണ്ട്
എങ്കിലും ഒരു മാസം ഒത്തിരി കഷ്ടപ്പെട്ട് .ജോലി ചെയ്ത് ഉറക്കം ഇളച്ചു അടി കൂടി .ആ സിനിമ കാണാൻ ഉള്ള യോഗ്യത ഞങ്ങൾ സ്വയം ഉണ്ടാക്കിയിരുന്നു എന്ന് തോന്നുന്നു






2018, മാർച്ച് 24, ശനിയാഴ്‌ച

ഇതെന്റെ ഒസ്യത്ത്

ഇതെന്റെ ഒസ്യത്ത്
എനിക്ക് പ്രീയപ്പെട്ട ഒരു കൂട്ടുകാരി
ഭർത്താവുമായി വലിയ  സ്‌നേഹമായിരുന്നു
പാർവതി പരമേശ്വരൻ എന്ന പേര് അന്വർത്ഥമാക്കുന്ന രീതിയിലാണ്  അവർ ജീവിച്ചതും
പ്രത്യേകിച്ച് ജീവിത സങ്കീർണ്ണതകൾ ഒന്നുമില്ലാതിരുന്ന ആ ദമ്പതികൾ നമുക്കൊരു സുഖകരമായ കാഴ്ചയായിരുന്നു
എന്നാൽ ഒരു ദിവസം അദ്ദേഹം ആത്മഹത്യ ചെയ്തു
മൃദല ഹൃദയായ എന്റെ ചങ്ങാതി തകർന്നു പോയി
ഒന്നും എഴുതി വച്ചില്ല.
.എന്തിനു തനിയെ പോയി എന്ന് പറഞ്ഞില്ല
എന്ത് കൊണ്ട് പറയാതെ പോകുന്നു എന്നവൾ അറിഞ്ഞില്ല 
എന്തെ കൂടെ വിളിച്ചില്ല എന്നവൾ കരഞ്ഞു
 അധികം താമസിയാതെ.ഞാൻ മറവിയിൽ മുങ്ങി പ്പോയെക്കും .ആരോടും ഒന്നും പറയാൻ  കഴിഞ്ഞേക്കില്ല എന്നൊരു ഭയം എനിക്കുണ്ട്
അത് കൊണ്ട് എന്റെ അവസാന ചിന്തകളുടെ ഒസ്യത്ത് ഞാൻ ഇവിടെ നൽകുന്നു
ലോകം ഒരു മഹത്തായ സ്ഥലമാണ്
എന്റെ മക്കളും കുടുമ്പവും എന്നെ ഒത്തിരി സ്നേഹിക്കുന്നു
ഞാൻ അവരെയും നന്നായി സ്നേഹിക്കുന്നുണ്ട്
എന്റെ സ്നേഹിതർ വളരെ നല്ലവർ ആണ്
ജീവിതകാലത്ത് ചീത്തയായ ഒന്നോ രണ്ടോ മനുഷ്യരുമായി മാത്രമേ എനിക്ക് ഇടപെടേണ്ടി വന്നിട്ടുള്ളൂ
അവർ വലിയ മുറിവുകൾ എനിക്ക് നൽകുകയും ചെയ്തു
വളരെ വെറുപ്പുള്ള ഒരു വ്യക്തിയെ കുടുമ്പത്തിന്റെ ആവശ്യങ്ങൾ മൂലം വർഷങ്ങൾ എനിക്ക് സംരക്ഷിക്കേണ്ടി വന്നു
അതിനു ഞാൻ എന്നോട് ഒരിക്കലും ക്ഷമിച്ചിട്ടില്ല
ഞാൻ നല്കിയത്ര സ്നേഹം എനിക്ക് തിരികെ കിട്ടിയില്ല എന്നൊരു പരാതി എനിക്കുണ്ട്
ഈ ഭൂമിയിൽ സുഖമായി തന്നെ ഞാൻ ജീവിച്ചു
വഴിയിൽ കറുത്ത ഒരു ഭ്രാന്തിയെ കണ്ടാൽ
അവൾക്കു ബോധമില്ലെങ്കിൽ
അടുത്തൊരു ആശുപത്രിയിൽ ആക്കിയേക്കണം
ശരീരത്തിൽ വസ്ത്രം ഇല്ലെങ്കിൽ എന്തെങ്കിലും ഉടുപ്പിക്കണം
കാരണം എനിക്ക് ചിലപ്പോൾ ഓർമ്മ ഇല്ലാതെ ആയാലോ
എനിക്കുള്ളതെല്ലാം ലോകമേ നിനക്കായി ഞാൻ തരുന്നു
സ്നേഹവും.. ദയവും..കാരുണ്യവും 

2018, മാർച്ച് 6, ചൊവ്വാഴ്ച

അന്തരീക്ഷം

അന്തരീക്ഷം
നമ്മുടെ  പരിസ്ഥിതി കവിതമത്സര പരമ്പരയിൽ ആദ്യത്തെ രണ്ടു വിഷയങ്ങളും കഴിഞ്ഞല്ലോ
മൂന്നാമത്തെ വിഷയം..ആകാശവും ഭൂമിയും..തമ്മിൽ ചേരുമ്പോൾ ..ഇടയ്ക്കുള്ള..അന്തരീക്ഷമാണ്
കവികൾ ആകാശത്തെ കുറിച്ച് പേർത്തും പേർത്തും എഴുതാറുണ്ട്
എന്നാൽ തീമഴപോലെ ആസിഡ് വർഷിക്കുന്നതും ഈ തൂമഞ്ഞു മേഘ ങ്ങൾ  ആണ്
ഡൽഹിയിൽ ശ്വാസ കോശ രോഗങ്ങൾ മൂലം ലക്ഷ ക്കണക്കിനാണ് കുഞ്ഞുങ്ങളും വൃദ്ധരും  മരിക്കുന്നത്.അന്തരീക്ഷ മലിനീകരമാണ് ഇതിനു കാരണം
ഭൂമിയുടെ ചെകിളകൾ ..ശ്വാസകോശങ്ങൾ ആണ് വൃക്ഷങ്ങൾ ..വനങ്ങൾ ..പച്ചപ്പ് ..ആണ് പ്രകൃതിയെ അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നത് ..അന്തരീക്ഷത്തിൽ നിന്നും കാർബൺ ഡയോക്‌സൈഡ് വലിച്ചെടുത്ത് ഓക്സിജൻ പുറത്തു തള്ളുന്ന നല്ല സമരിയക്കാരാണ് മരങ്ങൾ..അഥവാ പച്ചിലകൾ ,,
ഫാക്റ്ററികൾ പുറത്തി വിടുന്ന കെമിക്കൽ മാലിന്യങ്ങൾ.വലിയ ഫാക്റ്ററികൾ പുറത്തു വിടുന്ന വഷാശമുള്ള മുള്ള ...വാഹനങ്ങൾ പുറത്തു വിടുന്ന മാരക പുകകൾ ..ഇതെല്ലം അന്തരീക്ഷത്തിൽ ലയിച്ചു ചേരുന്നു
 തീരത്തെ താജ്‌മഹൽ ..അതിന്റെ വെണ്മ ..കറുപ്പിന് വഴിമാറുന്നു ..കാരണം ഈ അന്തരീക്ഷ മലിനീകരമാണ്
വന നശീകരണം ..ഈ പ്രക്രിയക്ക് കൂട്ടുന്നു

ഭയാനകമായ ഈ ചുറ്റുപാടിൽ
അന്തരീക്ഷം..വായു .ഇവയുടെ . സംരക്ഷണം പ്രത്യേകം ശ്രദ്ധ അർഹിക്കുന്നു
 ഇക്കുറി നമ്മുടെ കവിത മത്സര വിഷയം അത് കൊണ്ട് തന്നെ നമുക്ക് ചുറ്റും ഉള്ള നമ്മൾ ശ്വസിക്കുന്ന വായു..അന്തരീക്ഷം ആണ്
താജ്മഹലിനെ പ്പോലും കറുപ്പാക്കുന്ന ആ പുകയേ..നമ്മൾ വെളുപ്പിക്കേണ്ടതുണ്ട്
ലോകമെങ്ങും  മനുഷ്യൻ ഭൂമിയെ സംരക്ഷിക്കാൻ..ആകാശ പാളികളെ നില നിറുത്താൻ അതിന്റെ വിശുദ്ധി നില നിർത്താൻ കഠിന യത്നം ചെയ്യുന്ന ഇ കാലഘട്ടത്തിൽ നമ്മുടെ വിഷയത്തിന് വലിയ പ്രാധാന്യമുണ്ട്
പ്രിയരേ
ഈ ഭൂമിയുടെ സംരക്ഷണം  നമ്മുടെ കയ്യിലാണ്..ഹോമോ സാപിയൻമാരായ നമ്മൾ മനുഷ്യരുടെ കയ്യിൽ
എഴുത്തുകാരെ.. കവികളെ ..
നമ്മളാണ് ലോകത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാർ .
ലോകം എങ്ങിനെ നീങ്ങണം
എങ്ങിനെ ചിന്തിക്കണം
എന്നുള്ളത് നമ്മുടെ പേന  ത്തുമ്പിൽ ആണ്

അന്തരീക്ഷ മലിനീകരണത്തിനെതിരായി
നമ്മുടെ കയ്യിൽ ഉള്ള ഏക ആയുധം നമ്മുടെ എഴുത്താണിയാണ്
സജ്ജരാകൂ
നമ്മൾ എല്ലാവരും കവികൾ ആണ്
ഒരു ചെറു കവിത..
അത് മതി
ഇ തീജ്വാല കെടാതെ നമുക്ക് നോക്കാം
എഴുതൂ



1) കവിതയ്ക്ക് 16 മുതൽ 24 വരെ വരികൾ മാത്രം..
2) മറ്റൊരിടത്തും പോസ്റ്റ് ചെയ്ത രചനകൾ ആയിരിക്കരുത്
മത്സര ഫല പ്രഖ്യാപനം വരെ സ്വന്തം വാളിൽ അടക്കം ഒരിടത്തും പ്രസ്തുത രചന പോസ്റ്റ് ചെയ്യരുത്
3) ടൈപ്പ് ചെയ്ത് മാത്രം അയക്കുക..മറ്റു ഫോർമാറ്റുകൾ ,പിക്ചർ ഫോർമാറ്റ്, സ്കാൻ കോപ്പി എന്നിവ സ്വീകാര്യം അല്ല
4 ) ഒരാൾ ഒരു രചന മാത്രം... ഒരേ രചന തന്നെ വീണ്ടൂം എഡിറ്റ് ചെയ്തും അയക്കരുത്.....രചനകൾ ദയവായിരചയിതാക്കൾ തന്നെ നേരിട്ട് ഈ പോസ്റ്റിൽ പോസ്റ്റ് ചെയ്യരുത്.രചനകൾ എല്ലാം ലഭിച്ച് കഴിഞ്ഞാൽ ഹരിശ്രീ പാനൽ തന്നെ എല്ലാ രചനകളും പോസ്റ്റ് ചെയ്യുന്നതാണു
5) വ്യാജ പ്രൊഫൈലുകളിൽ നിന്നോ ഐഡന്റിറ്റി വെളിപ്പെടുത്താൻ പ്രയാസം ഉള്ളവരിൽ നിന്നോ രചനകൾ സ്വീകരിക്കുന്നതല്ല
6) നിങ്ങളുടെ രചനകൾ harisreegroup@yahoo.in എന്ന മെയിൽ ഐഡിയിലേക്കോ.. അല്ലെങ്കിൽ ഈ പോസ്റ്റ് ഇട്ട പ്രൊഫൈലിന്റെ ഇൻ ബോക്സിലേക്കോ മാത്രം അയക്കുക
7) ഈമെയിലായി രചന അയക്കുന്നവർ ദയവായി രചനയോടൊപ്പം ഫേസ്ബുക്ക് പ്രൊഫൈലിലെ അവരുടെ പേരു തന്നെ ചേർക്കുക
8)) രചനകൾ അയക്കുന്നവർ നിർബന്ധമായും ഹരിശ്രീ സാഹിത്യക്കൂട്ടായ്മയിലെ അംഗം ആയിരിക്കണം.
9)സമയം നീട്ടി നൽകിയതായി അഡ്മിൻ അറിയിപ്പുകൾ ഒന്നും ഇല്ലായെങ്കിൽ നിശ്ചിത സമയത്തിനുശേഷം വരുന്ന രചനകൾ പരിഗണിക്കില്ല.
( ഭാഗം1, 2 എന്നീ മത്സര പരമ്പരകളിൽ സെലെൿറ്റ് ആയ കവികൾ ഭാഗം മൂന്നിൽ പങ്കെടുക്കണം എന്ന് നിർബന്ധം ഇല്ല.അവരുടെ രചനകൾ മത്സരത്തിനു പരിഗണിക്കില്ല എങ്കിലും താല്പര്യം ഉള്ളവർക്ക് രചനകൾ അയക്കാം )
മത്സര സമയ പരിധി :-
മാർച്ച് 1 വൈകുന്നേരം 7 മുതൽ
മാർച്ച് 10 വൈകുന്നേരം 7 വരെ

2018, ഫെബ്രുവരി 27, ചൊവ്വാഴ്ച

സീതയും പാർവതിയും

അടുത്തതായി 

ഈ വർഷത്തെ പദ്മശ്രീ ജേതാവും , പ്രസിദ്ധ നർത്തകിയും, മികച്ച അഭിനേത്രിയുമായ ശ്രീമതി സുപ്രിയ വർമ്മയുമായുള്ള അഭിമുഖം ആണ് പ്രക്ഷേപണം ചെയ്യുന്നത് 
 പ്രസിദ്ധ ചാനലിന്റെ ലൈവ് ഷോ ആണ് ..എഡിറ്റോറിയൽ ബോർഡിൽ നിന്നും മൂന്നു പേര് ആണ് അഭിമുഖത്തിന്സീ ഇരിക്കുന്നത്..എഡിറ്റേഴ്‌സ് ചോദിക്കുന്നു എന്ന  രാത്രി ഒൻപത്  മണിയിലെ പ്രസിദ്ധ ചാറ്റ് ഷോ  ആണ്  പരിപാടി .  എഡിറ്റർ സീമന്തിനീയും  പ്രമുഖ ന്യൂസ്  റീഡര്മാരും  അഭിമുഖ പ്രഗത്ഭരുമായ ശ്രീമാൻ തോമസ് ബാബു  രാകേഷ് നാരായൺ എന്നിവരാണ് ചോദ്യങ്ങൾ ചോദിക്കുന്നത് /ലൈവ് ഷോയ്ക്കു വരുന്ന പ്രസിദ്ധർ ..അബ്ഹമുഖത്തിനു ഇവർ കൊടുക്കുന്ന ചില ട്വിസ്റ്റ് ഇതൊക്കെ ആണ് ഷോയുടെ  അവരുടെ സവിശേഷത ..
കറുപ്പിൽ സുവർണ്ണ ജെറിയുള്ള സിൽക്ക് സാരിയാണ് സുപ്രിയയുടെ  വേഷം 
ന്യൂഡ് മേക്ക്പ്പാണ്  ..കാതിൽ വലിയ ജിമിക്കിയും കഴുത്തിൽ ഒരു കറുത്ത കല്ലുമാലയും..കയ്യിൽ   കറുത്ത കല്ല്കൾ പതിച്ച  ഓരോ വളയും ആണ് ആഭരണങ്ങൾ.അൽപ്പം പോലും ആഡംബരം ഇല്ല വേഷത്തിലും ആഭരണ ങ്ങളിലും.നർത്തകികൾക്കു സഹജമായ ആഭരണ ത്തിളക്കം സുപ്രിയ വർമ്മക്കില്ല .അവർ നല്ല വായനക്കാരിയും ആണ് .
മുൻപേ ചോദ്യങ്ങൾ എല്ലാം എഴുതിക്കൊടുത്തിരുന്നു ..മറുപടികൾ  ഏതാണ്ട് നന്നായി പ്രിപ്പയർ   ചെയ്തിരുന്നു 
വിവാഹത്തെ കുറിച്ച് ചോദിക്കില്ല എന്ന് അവർക്കു വാക്കു കൊടുത്തിരുന്നു .എന്നാൽ ഒരു ചോദ്യം ലിസ്റ്റിൽ പെടാതെ   ചോദിക്കും.അതിനു മറുപടി പറയാതിരിക്കാം .പൊതുവെയുള്ള ചോദ്യം ആയിരിക്കും എന്നും മുൻ‌കൂർ പറഞ്ഞിരുന്നു 
അഭിമുഖം തുടങ്ങി 
സംഭാഷണം നന്നായി പുരോഗമിക്കുകയാണ് ..
സീമന്തിനി ആണ് ആ ചോദ്യം ചോദിച്ചത് ..കഴുത്തിൽ മാലയിൽ താലി ധരിച്ചിട്ടുണ്ടല്ലോ  .മാഡം ഒരു  ഫെമിനിസ്റ്റ് ആണല്ലോ ..പിന്നെന്തിനാണ് ഈ പഴയ തിരുശേഷിപ്പ് പോലെ ഈ താലി ധരിച്ചിരിക്കുന്നത് ..
ഒന്ന് പകച്ച പോലെ തോന്നി എങ്കിലും അവർ വീണ്ടും സമനില വീണ്ടെടുത്തു 
വളരെ പെർ പങ്കെടുത്ത ഒരു ചടങ്ങിൽ  വളരെ സ്നേഹത്തോടെ തമ്പുരാൻ എന്റെ കഴുത്തിൽ അണിഞ്ഞതാണ് ഈ താലി 
ആ സ്നേഹത്തെ  ഇപ്പോഴും ബഹുമാനിക്കുന്നു 
ഞങ്ങൾ  ഇപ്പോഴുമാ ദാമ്പത്യത്തിൽ തന്നെയാണല്ലോ (we are  still  into that  weddlock  )
അവരുടെ ഭർത്താവ് വർമ്മാജി സ്റ്റുഡിയോവിൽ ഉണ്ട്..ആറര അടി പൊക്കവും സൗമ്യമായ തിളങ്ങുന്ന കണ്ണുകളും..എന്തോ മറന്നുവെന്നു തോന്നിക്കുന്ന ,നീണ്ട പീലികൾ ഉള്ള, സ്വപ്നം  മയങ്ങുന്ന കണ്ണുകളും ..അൽപ്പം  നീട്ടി വളർത്തിയ കറുത്ത സമൃദ്ധമായ  മുടിയും..നീണ്ട കൈ  കാലുകളും..നന്നാ വെളുത്ത ശരീരവും .അശ്രദ്ധമായി എന്നാൽ വളരെ ശ്രദ്ധയോടെ അണിഞ്ഞോരുങ്ങിയ സുമുഖനായ ഒരു മധ്യവയസ്കൻ ..മധ്യവയസ് എന്നൊന്നും പറഞ്ഞു കൂടാ ..നല്ലൊരു മോഡലും..സ്പോർട്സ് പ്രേമിയും..ചില തിരഞ്ഞെടുക്കപ്പെട്ട മലയാളം ഹിന്ദി ഹോളിവുഡ്  സിനിമകളിൽ വരെ  അഭിനയിച്ചിട്ടും ഉള്ള വർമ്മ ഭാര്യയെ പ്പോലെ തന്നെ പ്രശസ്തനാണ് .ചില അന്താരാഷ്ട്ര ബ്രാൻഡുകളുടെ മോഡൽ ആണ് .കൊച്ചിയിലെ സാംസ്കാരിക സദസ്സിന്റെ കുലീന മുഖമാണ് ഈ സുന്ദരൻ എന്ന്‌  തന്നെ പറയാം ..അധികം സംസാരിക്കില്ല..അധികം സിനിമകളിൽ അഭിനയിക്കില്ല ..അധികം പരസ്യ ചിത്രങ്ങൾ ചെയ്യില്ല..ഒരു തിരക്കുമില്ല..സാവകാശമാണ് സംസാരവും പ്രവർത്തിയും .
വ്യസ്ത്യസഥനായ ഒരു മനുഷ്യൻ ...കൊച്ചിയിലെ ഒരു കോവിലകത്തെ ഇപ്പോഴത്തെ തമ്പുരാനുമാണ് .
നീ  എന്ത് ഫെമിനിസവും സംസാരിച്ചോളൂ .പക്ഷെ നമ്മുടെ സംസ്കാരത്തെ അപമാനിക്കുന്ന രീതിയിൽ ഒന്നും പറയരുത്
എന്നൊരു മുന്നറിയിപ്പ് തമ്പുരാൻ നേരത്തെ കൊടുത്തിരുന്നു ..ലൈവ് ഷോ ആയതു കൊണ്ട് സുപ്രിയക്ക് അൽപ്പം ഭയം ഉണ്ടായിരുന്നു .അതാണ് തമ്പുരാൻ കൂടെ വന്നത് ..മാറി ഒരിടത്തിരുന്നു ഷൂട്ടിങ് കണ്ടു നിശബ്ദൻ ആയി ഇരിക്കുകയാണ് തമ്പുരാൻ 
 താലിയെ ക്കുറിച്ചുള്ള ചോദ്യത്തിന് ഭാര്യ കൊടുത്ത മറുപടി പുള്ളിയ്ക്കു നന്നാ  ബോധിച്ചു  
 പതുക്കെ കൈ  വിരൽ ഒന്നുയർത്തി ..സുപ്രിയയുടെ മുഖത്തു സ്നേഹത്തിന്റെ,,ഒരു ചെറു ചിരി വന്നൊന്ന് മാഞ്ഞു പോയി 
ചാനൽ സംഘത്തിനും സന്തോഷമായി..ഈത്തരം ചില മുഖഭാവങ്ങളും ചേഷ്ടകളും ലൈവ് ഷൈക്ക് നേട്ടമാണ് ..സ്ത്രീകളുടെ അന്തസ് ഉയർത്തുന്ന മറുപടികളും പൊതുവെ പുരുഷന്മാരായ റിപ്പോർട്ടർമാർക്ക്   ഇഷ്ടമാണ് .തങ്ങളെ ബഹുമാനിക്കാത്ത ഭാര്യമാരോട് കണ്ടോ ഇങ്ങിനെ ഉള്ള കുല സ്ത്രീകളും ഉണ്ട് നാട്ടിൽ എന്ന് കാണിച്ചു കൊടുക്കാൻ ഉള്ള ഒരവസരം കൂടിയാണല്ലോ ഇത് .പുരുഷ റിപോർട്ടർമാർക്കു മറുപടി ബോധിച്ചു രുന്നു വ്യക്തമാണ് .
സീമന്തിനിയുടെ മുഖത്തെ ഭാവം എന്താണ് എന്ന് വ്യക്തമല്ല ..ഈ സ്ത്രീ റിപ്പോർട്ടർ വേറെ ഒരു മട്ടാണ്    ചു രുണ്ട  മുടി ചപ്രശ കിടക്കും .ഇരുണ്ട നിറമാണ് ..മുടി ചീകില്ല , സാറ് ഉടുക്കുന്നതും കുറവാണ് .മേക്കപ്പിടാൻ പുള്ളിക്കാരിയോട്   പറയുന്നത് മരത്തിൽ കയറി കൈ വിടാൻ പോകുന്ന പോലെ വിഫലമാണ് 
ഇത്തരം റുട്ടീൻ സ്റ്റഫ് കേട്ടാൽ പുള്ളിക്കാരിയ്ക്കു വായിൽ ഒരു കയ്പ്പ് വരും .എന്നാലത് പുറമെ കാണില്ല 
അഭിമുഖം തീരുകയാണ് 
അതാവണം വെടി  പൊട്ടും പോലെ അവസാനത്ത ചോദ്യം വന്നു സുപ്രിയ മേനോന്റെ നെഞ്ചിൽ  തറച്ചത് 
അവസാനത്തെ ചോദ്യം സീമന്തിനിയുടെ വകയാണ് 
"അടുത്ത ജന്മം ഉണ്ടെങ്കിൽ ഇദ്ദേഹം തന്നെ ആവണം ഭർത്താവ് എന്നാണോ ആഗ്രഹിക്കുന്നത് "?
പ്രതീക്ഷിക്കാത്ത ചോദ്യം ഉണ്ടാവും എന്ന് പറഞ്ഞത് ഇതാണ്  
വളരെ കോളിളക്കം ഉണ്ടാക്കിയ ഒരു പ്രണയ കഥയിലെ നായികയും നായകനും ആണിവർ.സുപ്രിയയെ വേറെ ഒരാൾക്ക് വിവാഹം കഴിച്ചു കൊടുത്തതാണ്.ആ പന്തലിൽ , ചെന്ന് പരസ്യമായി ആ ചെറുക്കൻ  കെട്ടിയ താലി അഴിച്ചു കൊടുത്ത തമ്പുരാന്റെ താലി കഴുത്തിൽ സ്വീകരിച്ചു തല ഉയർത്തി പിടിച്ചു ഇറങ്ങി പോന്ന വീര വനിതയാണ് ഇവർ .യഥാർഥ മാതൃകാ ദമ്പതികൾ..ശിവ പാർവതി മാരെ  പോലെ അങ്ങോട്ടും ഇങ്ങോട്ടും ലയിച്ച ദമ്പതികൾ ..ഏതാണ്ട്ആ മുഴുവൻ സമയവും മീഡിയ ലൈറ്റിൽ നിൽക്കുന്നവരാണ്ർ രണ്ടു പേരും .പരസ്യവുമായ വേദികളിൽ എല്ലാം തൊട്ടെടുക്കാവുന്നതു പോലെ തെളിഞ്ഞതാണ്  അവരുടെ സ്നേഹം .മിക്കപ്പോഴും കൈ പിടിച്ചു കൊണ്ടാവും അവർ പരിപാടികൾക്ക് വരുന്നത് തന്നെ 
അത് കൊണ്ട് തന്നെ സ്റ്റോക് മറുപടിയാണ് പറയുക എന്നൊരു പ്രതീക്ഷ ..പാടെ തകിടം മറിഞ്ഞു 
ഇനിയൊരു അമ്പതു ജന്മം ഉണ്ടായാലും തമ്പുരാൻ ആണ് എന്റെ ..കൃഷ്ണൻ ..ശിവൻ...വിഷ്ണു ..എന്നൊക്കെയുള്ള സ്ഥിരം ജാർഗൺ  ആണ് പ്രതീക്ഷിച്ചത് 
ചോദ്യം കേട്ട്ഒ രു നിമിഷം അവർ ഒന്ന് പകച്ചു ..പുരികങ്ങൾ ഒന്ന് പിടഞ്ഞു ഉയർന്നു 
പിന്നെ ആലോചിക്കാതെ മറുപടി നാവുരുവിട്ടു 
ഇല്ല അടുത്ത ജന്മം തമ്പുരാൻ വേണ്ട എന്റെ ഭർത്താവായി ..ഈ ജന്മം വലിയ കുഴപ്പം കൂടാതെ അങ്ങ് പോയി ഇതുവരെ.
ഒറ്റക്കാലിൽ തപസു ചെയ്തു ശിവനെ വരിച്ച പാർവതി അതിൽ  ദുഖിച്ചിട്ടുണ്ടാവില്ല എന്നാണോ നിങ്ങൾ കരുതുന്നത് 
സതിയെ വരിച്ചപ്പോഴേ ഭാര്യ പറഞ്ഞാൽ അനുസരിക്കില്ല എന്നറിഞ്ഞു ദാമ്പത്യം മടുത്ത ശിവൻ എത്ര ശ്രമിച്ചതാണ് പാർവതിയെ ഒഴിവാക്കാൻ... പക്ഷെ .നടന്നില്ല.പിന്നെ നിങ്ങൾക്കറിയാമല്ലോ അവർ തമ്മിൽ നടന്ന പ്രസിദ്ധ കലഹങ്ങൾ ?
സീതയുടെ കാര്യം ഓർത്തു നോക്കൂ ..വനവാസത്തിനിടയിൽ രാമനെ ക്കുറിച്ചു ചില കഥകൾ കേട്ട് കൊട്ടാരത്തിൽ വന്ന സീത മിക്കവാറും രാമനെ അടി കൊടുത്താവും തിരികെ പോയത് .സീതയെ ഭയന്നാണ്  രാമൻ രണ്ടാമത് കല്യാണം  കഴിക്കാഞ്ഞത്  എന്നാണു തോന്നുന്നത്.അതൊക്കെ കൊണ്ട് പൊന്നു രാകേഷേ 
..ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ..
ശ്വാസം എടുക്കാതെ ഇത്രയും പറഞ്ഞു അവർ പെട്ടന്ന് നിർത്തി 
സ്റ്റുഡിയോ നിശബ്ദമായി 
പറഞ്ഞത്ശരിയായില്ല എന്നവർക്ക് തോന്നി..മുഖത്തെ പാകപ്പിൽ നിന്നും അത് വ്യക്തമാണ്  
നമുക്കതു എഡിറ്റ് ചെയ്യാൻ  പറ്റില്ലേ ?
ഇല്ല മാഡം 
ഇത് ലൈവാണ്  
എന്ന് പറഞ്ഞത് സീമന്തിനിയാണ് 
ഒരേ ഒരു സ്പിൽ സെക്കൻഡ് .. സ്റ്റോക്കായി കരുതിയ പുഞ്ചിരി മുഖത്ത് വിരിയിച്  അവർ നോർമൽ ആയി 
പുതിയ തലമുറയിലെ ചെറുപ്പക്കാർക്കായി എന്ത് സന്ദേശമാണ് മാഡത്തിന്  നൽകാൻ ഉള്ളത് ?
അഭിമുഖം അവസാനിക്കുകയാണ് 
കുടുംബം ..അതാണ് ഭാരതീയതയുടെ മൂല്യ ബോധത്തിന്റെ ആണിക്കല്ല് 
അതിനെ ബഹുമാനിക്കാൻ നമ്മൾ സ്വയം ശീലിക്കണം.മക്കളെ അതിനായി പ്രേരിപ്പിക്കുകയും വേണം..പരിശീലിപ്പിക്കുകയും ചെയ്യണം 
അവർ ലിപ്സ്റ്റിക്കിട്ട ചുണ്ടു കൾ അധികം തുറക്കാതെ ചെറു പുഞ്ചിരി മുഖത്ത് നിർത്താൻ ശ്രമിച്ചു കൊണ്ട് ...പറഞ്ഞു കൊണ്ടിരുന്നു 
എപ്പോഴോ സ്റ്റുഡിയോവലെ വിളക്കുകൾ അണയുകയാണ് 
തമ്പുരാന്റെ മുഖത്തെ വലിഞ്ഞു മുറുകിയ പേശികളെ ഓർത്ത് അവർ പതുക്കെ പുറത്തേയ്ക്കു നടന്നു 
നടപ്പിന്റെ താളം തെറ്റാതെ ..ശീലിച്ചത് പോലെ ..

2018, ഫെബ്രുവരി 24, ശനിയാഴ്‌ച

ആദിവാസികളെ രക്ഷിക്കാൻ നമുക്ക് കഴിഞ്ഞേക്കും

ആദിവാസികളെ രക്ഷിക്കാൻ നമുക്ക് കഴിഞ്ഞേക്കും
ലോകമെമ്പാടും ഉള്ള ആദിവാസി ഗോത്രങ്ങൾ യൂറോപ്യന്മാരുടെ കുടിയേറ്റത്തിൽ നാടും വീടും മഷ്ട്ടപെട്ടു കുടിയിടകളിൽ നിന്നും പുരഖ്ത്താക്കപ്പെട്ടു..മിക്കപ്പോഴും തീയിട്ടും വെടി വച്ചും ഒരുമിച്ചു കൂട്ടി കൂട്ട കൊലപാതകം നടത്തിയും ഒക്കെ നശിപ്പിക്കപ്പെട്ടവർ ആണ്
വളരെ അധികം പേരെ അടിമകൾ ആക്കുകയും ചെയ്തു.യൂറോപ്പും അമേരിക്കയും തങ്ങളുടെ ഈ ആദിമ ഗോത്ര വംശങ്ങളെ സംരക്ഷിക്കാൻ തനതായ നിയമങ്ങൾ കൊണ്ട് വന്നിട്ടുണ്ട് '
സെറ്റിൽമെന്റുകൾ ആണതിൽ   പ്രധാനം..റിസേർവ് ചെയ്ത സ്ഥലങ്ങൾ ഇവർക്കായി നൽകപ്പെട്ടിരിക്കുന്നു.അവിടെ അവർക്ക് താമസ സൗകര്യവും ജീവിക്കാൻ ഉള്ള പണവും മറ്റു സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു..ഭൂമി ആരുടേയും സ്വത്തല്ല ..പൊതുവാണ്‌ ..
സ്വയം ഭരണാവകാശം
ഈ സെറ്റിൽ മന്റുകൾ സ്വയം ഭരണവകാശം ഉള്ളവയാണ് ..ഓരോ ഗോത്രത്തിനും അവരുടെ കാര്യങ്ങൾ സ്വയം തീരുമാനിക്കാം ..ഇവിടെ ഇപ്പോൾ സ്ത്രീകളെ അറസ്റ് ചെയ്യാൻ സ്ത്രീ പോലീസ് ഓഫിസർ വരണം എന്നുണ്ടല്ലോ.അത് പോലെ ഈ സെറ്റിൽ മെന്റുകളിലെ പോലീസുകാർ ഇവരിൽ നിന്നും ഉള്ളവർ തന്നെ ആയിരിക്കും ,
ഇവർ തന്നെ ആയിരിക്കും കോടതികളിലെ ജഡ്ജിമാരും ..ഇവർക്കായി പ്രത്യേകം കോടതികൾ ഉണ്ട് ..ഇവരുടെ കേസുകളിൽ പൊതുവെ അമേരിക്കയിലെ സിവിൽ കോടതികൾ ഇടപെടാറില്ല ..
അമേരിക്കൻ സർക്കാരിന് കീഴിൽ അതിനു കീഴ്പെട്ടു സ്വയം ഭരണാവകാശം ഉള്ള ഭരണ കേന്ദ്രങ്ങൾ ആണ് ഈ സെറ്റിൽ മെന്റുകൾ
അവരുടെ ഇടയിലെ തറക്കങ്ങളും കേസുകളും ഇവരുടെ കോടതി തന്നെ പരിഹരിക്കുന്നു.
ഇവരിൽ നിന്നും ചെറുപ്പക്കാരെ ഗോത്ര സ്വയം ഭരണത്തിനായി പ്രത്യേകം പരിശീലനം നൽകി നല്കാൻ സർക്കാർ ശ്രദ്ധിക്കുന്നു ഗോത്ര ത്തനിമ നില നിർത്താൻ കുഞ്ഞുങ്ങളുടെ ദത്തവകാശം പോലും ട്രെബിനു പുറത്തുള്ളവരുമായി നൽകുന്നത് പരിമിതപ്പെടുത്തിയിരിക്കുന്നു
അമേരിക്കയിൽ പൊതുവെ അനാഥാലയങ്ങൾ എന്നൊരു പതിവ് ഇല്ല തന്നെ.അച്ഛനും അമ്മയും മരിച്ചാൽ അല്ലെങ്കിൽ കുട്ടികൾ ഏതെങ്കിലും രീതിയിൽ കുടുമ്പത്തിൽ താമസിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായാൽ കുറച്ചു ദിവസത്തേക്ക് സർക്കാർ മന്ദിരങ്ങളിൽ താമസിപ്പിച്ചു പിന്നെ തയ്യാർ ഉള്ള ഏതെങ്കിലും കുടുമ്പങ്ങൾക്കു ദത്തു നൽകുകയാണ് പതിവ് ഈ ഗോത്ര വംശജരിൽ ഗോത്രത്തിനു പുറത്തുള്ളവർക്ക് കുഞ്ഞുങ്ങളെ അങ്ങിനെ വളർത്താൻ പോലും നൽകാറില്ല ..
സെറ്റിൽ മെന്റുകൾ ലാഭത്തിൽ നടത്താൻ  ഇവർക്ക് ഇ ഭൂമിയിൽ കൃഷി ചെയ്യുകയോ കച്ചവടം നടത്താൻ അനുമതി നൽകുകയോ ഒക്കെ ആവാം
കാസിനോകൾക്കു വിലക്കുള്ള പല അമേരിക്കൻ സംസ്ഥാങ്ങളിളും ഉണ്ട് ..നമ്മുടെ ഭൂ മാഫിയ പോലെ അവിടെ കാസിനോകൾ വലിയ മാഫിയകൾ ആണ് ..ഈ സെറ്റിൽ മെന്റുകളുടെ മറാപിടിച്ചു ഇവരെ ടൈറ്റിൽ ഹെഡ്ഡ് കളാക്കി ഇവർ കാസിനോകൾ വരെ തുടങ്ങുന്നു.അതിനുള്ള അധികാരം വരെ ഈ സെറ്റിലെമെന്റുകൾക്കുണ്ട് ..
നാഷണൽ പാർക്കുകളിലും ഇവർ സമാധാനമായി കഴിയുന്നു.ഇവർക്ക് സർക്കാർ സ്വയം ജീവിക്കാൻ ഉള്ള അലവൻസുകളും നൽകുന്നുണ്ട്.ഇവരുടെ കുട്ടികളുടെ വിദ്യഭ്യാസം ഗോത്ര ഭരണവും സ്‌റ്റേറ്റും ചേർന്ന് ശ്രദ്ധയോടെ ചെയ്യുന്നു.ഇവരിൽ നിന്നും വാക്കേലന്മാരും ജഡ്ജിമാരും ഉണ്ടാവണം എന്നത് ഇവർ ശ്രദ്ധിച്ചു കുട്ടികളെ തിരഞ്ഞെടുത്തു പഠിപ്പിച്ചു ഉണ്ടാക്കി എടുക്കുന്നു.തങ്ങളുടെ ഭാഷയും സംസ്കാരവും നില നിർത്താൻ സർക്കാർ ഇവരെ സഹായിക്കുന്നു.ഓരോ സെറ്റിൽമെന്റുകളും സ്വയം തീരുമാനിക്ക് ആരായിരിക്കണം സ്വന്തം ഭരണാധികാരികൾ എന്ന്.ഭരണ ഘടന പ്രകാരം ഇവരും സർക്കാരുമായി ഒരു കരാർ ഉണ്ട് ..
ഇവരെ ശിക്ഷിക്കാനോ ജയിലിൽ അടക്കാനോ ഫെഡറൽ സർക്കാരിന് കഴിയില്ല
സെറ്റിൽ മെന്റിനു അനുവദിച്ച ഭൂമിയിൽ അവർക്കല്ലാതെ വേറെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല..
അറബികളെ മുൻ നിർത്തി ദുബായിൽ സ്ഥലം വാങ്ങുന്ന പോലെ..ചിലർ കുള അട്ടകളെ പ്പോലെ ഇവരെ ചൂഷണം ചെയ്യാൻ ശ്രമിക്കുണ്ട്
എങ്കിലും ഭരണ കൂടത്തിന്റെ മർദന ഉപകരണങ്ങൾ ആയ പോലീസും കോടതിയും ഇവരുടെ കാര്യത്തിൽ ഇടപെടുന്നേയില്ല
ഇവരുടെ സ്ഥലത്തു പ്രവേശിക്കാൻ നമ്മൾ ഇവരുടെ അനുമതി നേടേണ്ടതുണ്ട്..സ്റേറ് പോലീസിനും ഇവരുടെ വീടുകളിൽ ചെന്ന് അധികാരം കാണിക്കാൻ ആവുകയില്ല
ശക്തമായ നിലപാടുകൾ ഉള്ള ഇ ഇടതു സർക്കാരിന് ..കേരളത്തിൽ എങ്കിലും ഈ ആദിവാസികളെ അവരുടെ ഗോത്ര ത്തനിമയെ ..ഒക്കെ നില നിർത്താൻ കഴിഞ്ഞേക്കും..
അവരെ അറസ്റ് ചെയ്യാൻ ഒരു ട്രൈബൽ തന്നെ വരണം എന്നൊരു നിയമം  കൊണ്ട് വരാൻ കഴിഞ്ഞേക്കും.അവർക്കായി ഭൂമി അടയാളപ്പെടുത്തി അതിൽ അവർക്കായി പഞ്ചായത്തുകൾ തുടങ്ങാൻ കഴിഞ്ഞേക്കും..അവർക്കെതിരെയുള്ള കേസുകൾ അവർ അടങ്ങിയ ജഡ്ജിങ് പാനൽ വേണം വിചാരണ നടത്താൻ എന്ന് നിയമം കൊണ്ട് വരാൻ കഴിഞ്ഞേക്കും .ട്രൈബൽ ആയ വക്കീലന്മാരുടെ  ചെറു ഗ്രൂപ്പുകൾക്ക് ഇവരുടെ കേസുകൾ കൈകാര്യം ചെയ്യാൻ ആയി രൂപീകരിക്കാൻ ആയേക്കും ..
ആദിവാസി ഭൂ സംരക്ഷണ സമിതി അല്ല വേണ്ടത്.സ്വയം ഭരണ ആദിവാസി ഗോത്ര ഭരണ സമിതികൾ ആണ് നമുക്ക് വേണ്ടത് .
അവരുടെ കുഞ്ഞുങ്ങളെ സർക്കാർ ഏറ്റെടുത്ത്  വിദ്യാഭ്യസം നൽകി ദേശീയ ധാരയിലേക്ക് കൊണ്ട് വരാൻ കഴിയണം ..
ഇനി ഒരു ആദിവാസിയെയും തല്ലി  കൊല്ലാമെന്നു  മുന്നോക്കക്കാർക്കു തോന്നാൻ ഇടവരരുത് .അവരുടെ കേസുകളിൽ ട്രൈബൽ ആളുകളുടെ സാന്നിധ്യം നിയമം മൂലം ഉറപ്പാക്കണം
രണ്ടു മണിക്കൂർ കുന്നു കയറിയും..ഒരു മണിക്കൂർ കുന്നിറങ്ങിയും പഠിക്കാൻ പോകാൻ കഴിയാത്ത ആദിവാസികളുടെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ ഒരു സംവിധാനം ഉണ്ടാക്കണം..അവൻ ജനിക്കുമ്പോഴേ..അതിനായി സർക്കാർ ഒരു ഫണ്ട് ഉണ്ടാക്കണം ..അവനെ ഒന്നാം ക്ലാസിൽ ചേർത്താൽ 5000 രൂപ കിട്ടണം..അവനെ അഞ്ചാം ക്ലാസിൽ ചേർത്താൽ 10000 രൂപ കിട്ടണം
അവൻ പത്തിലേക്ക് ജയിച്ചാൽ അവനു 25000 രൂപ കൊടുക്കണം .എങ്കിൽ ഇ കുട്ടികൾ എല്ലാം പഠിക്കാൻ പോകും
ജയാ ലളിതയുടെ പെൺ തൊട്ടിൽ പദ്ധതി എത്ര വലിയ വിജയം ആയിരുന്നു എന്നോർത്തു നോക്കൂ .ഏതെങ്കിലും ബാങ്കുകൾക്ക് ..ഇൻഷുറൻസ് കമ്പനികൾക്ക് ചെയ്യാവുന്നതേ ഉള്ളൂ ഇതെല്ലം
10
നാട്ടിലെ ആളുകളുടെ കൂടെ നിന്ന് പഠിക്കാൻ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഈ കുട്ടികളെ വഴി തിരിച്ചു വിടണം..ഒരു വര്ഷം ഒരു ഊരിൽ ജനിക്കുന്നത് ആയിരം കുട്ടികൾ ആണെങ്കിൽ..താഴെ നാട്ടിൽ 5000 കുടുമ്പങ്ങൾ ഇവരെ ഏറ്റെടുത്തു പഠിപ്പിക്കാനായി തയ്യാർ ഉണ്ടാവും
ബോധപൂർവ്വമായ സർക്കാർ ഇടപെടൽ ഈ കുഞ്ഞുങ്ങളുടെ വിദ്യഭ്യാസത്തിനായി ഉണ്ടാവണം
ഒരു പത്തു കൊല്ലം കൊണ്ട് നമുക്ക് ഈക്കാര്യത്തിൽ ശക്തമായ മുന്നേറ്റം നടത്താൻ കഴിയും എന്നുറപ്പാണ്
ഇനി ഒരു ആദിവാസിയും പട്ടിയെപ്പോലെ തല്ലു കൊണ്ട് ചാവാൻ ഇട വരരുത്
പട്ടിണി കൊണ്ട് കക്കാൻ ഇട വരരുത്
ഭ്രാന്തുള്ള ഒരു ദളിതനും ഗുഹയിൽ കഴിയാൻ ഇടയാവരുത്

 മനുഷ്യനെ മൃഗങ്ങളിൽ നിന്നും മാറ്റുന്നത് ചില സവിശേഷ ഗുണങ്ങൾ ആണ് സഹ ജീവി സ്നേഹം അതിലൊന്നാണ്.അതില്ലെങ്കിൽ മനുഷ്യനും മൃഗവും തമ്മിൽ ഒരു വ്യത്യാസവും ഇല്ല ..
കൂടെ ഉള്ളവനെ തല്ലാം കൊല്ലാം  എന്ന് ആരാണ് നിങ്ങളോടു പറഞ്ഞത്
ആരാണ് നിങ്ങളുടെ അമ്മമാർ
അവരി തിന് സമാധാനം പറയണം






2018, ഫെബ്രുവരി 1, വ്യാഴാഴ്‌ച

AADI..MOVIE REVIEW

കണ്ടിട്ട് നന്നായി ഇഷ്ടപെട്ട സിനിമയാണ് ആദി .പ്രണവ് മോഹൻ ലാൽ നന്നായി അഭിനയിച്ചിരിക്കുന്നു ..സിനിമ അങ്ങ് തുടങ്ങിയിട്ടാണ് ചെന്ന് കയറിയത്.പെട്ടന്ന് തന്നെ ഇന്റർവെൽ  ആയി .ഞങ്ങൾ  ഒത്തിരി മിസ് ആക്കിയോ എന്ന് സംശയിച്ചു .സത്യത്തിൽ ഞങ്ങൾ മിസ് ആക്കിയതല്ല..ഇന്റെർവൽ വരെ സമയം പോയത് അറിഞ്ഞില്ല..എന്നതാണ്  വാസ്തവം .മുഴുവൻ സമയ എന്റെർറ്റൈനെർ എന്ന് നിസംശയം പറയാവുന്ന ഒരു സിനിമ 
ഒരു കുടുംബ കഥയെ  ത്രില്ലറുമായി ഇണക്കി പറഞ്ഞതാണ് ഇതിന്റെ ഒരു വലിയ പ്ലസ് പോയിന്റ് ..ദൃശ്യത്തിലെ പോലെ തന്നെ..അച്ഛനും അമ്മയുമായി ഇണക്കിയാണ് കഥ മുഴുവൻ സമയവും മുന്നോട്ടു പോകുന്നത്..
പ്രണവ്..കാണാൻ ദുൽഖറിനോളം പോരാ.അഭിനയവും മുഖത്തെ ഭാവങ്ങളും ..വലിയ ക്ലാസിക്  ഒന്നുമല്ല .മേക്കപ്പില്ലാതെയാണ് അഭിനയിച്ചിരിക്കുന്നത് എന്നതൊരു പോരായ്മായാണ് .എന്നാൽ ചലനങ്ങളിലെ ചടുലതയും..യുവ സഹജമായ പ്രസരിപ്പും..അയത്നമായ   അഭിനയ രീതിയും..കൊണ്ട്അ അയാൾ നമ്മുടെ മനസ് കവരുന്നു .അഭിനയിക്കുകയാണ്  എന്നൊരു ഫീൽ നമുക്കുണ്ടാവുന്നില്ല..ആക്ഷൻ രംഗങ്ങളിലെ മികവും ആകർഷകമാണ് ..എല്ലാം കൊണ്ട്..നല്ല ഭാവിയുണ്ട് ഈ അഭിനേതാവിനു എന്ന് നിസംശയം പറയാം .
ഉടനീളം അവന്റെ കണ്ണുകളിൽ കാണുന്ന നിസ്സംഗത..ഒന്നുകിൽ അത് അഭിനയത്തിലെ കഴിവ് കുറവാകാം.അല്ലെങ്കിൽ തനിക്കു ചുറ്റും നടക്കുന്നതിൽ ഒന്നും ത്രിൽഡ് ആവാത്ത ധനിക യുവാവിന്റെ നിസംഗത ആവാം ..നമുക്കൊരു താക്കീതാണ് 
അവൻ ആഗ്രഹിക്കുന്നു എങ്കിൽ..വലിയൊരു വാഗ്ദാനം ആണീ പയ്യൻ..പ്രൊഫെഷണൽ സമീപനം സിനിമയോട് സ്വീകരിക്കുമെങ്കിൽ ..എങ്കിൽ മാത്രം ..വർഷത്തിൽ പന്ത്രണ്ടു പടം ഒന്നും ചെയ്യേണ്ട..ഒന്നോ രണ്ടെണ്ണം മതിയാവും..അതിൽ മനസ് കൊടുത്തു ചെയ്താൽ.നമുക്ക് പ്രതീക്ഷിക്കാൻ വകയുണ്ട് പ്രണവിൽ എന്ന് നിസംശയം പറയാം 
കഥ ..ആശയം..വിദേശിയാണ് ..എങ്കിലും ഭാഷയിലേക്ക് നന്നായി അഡാപ്റ്റ് ചെയ്തിട്ടുണ്ട് ..
അഭിനയം..ലെന അത്ര നന്നായില്ല..സിദ്ധിഖ് പക്ഷെ നന്നായി ചെയ്തു ..വില്ലന്മാരിൽ സിജു വിത്സൺ കലക്കിയെന്നു തന്നെ പറയണം ..അത്ര കയ്യടക്കം ഉണ്ട് ..അഭിനയത്തിൽ ..നമ്മുടെ സ്ഥിരം വില്ലന്മാരിൽ ഒരാൾ ആയി മാറുകയാണോ സിജു എന്നൊരു ഭയം തോന്നുന്നു ..
നാരായണ റെഡ്ഢി മതി യെ മതി ..അടുത്ത ചിത്രത്തിൽ പൊക്കമുള്ള വേറെ ഏതെങ്കിലും വില്ലൻ വരട്ടെ 
കഥയിൽ പ്രണയമില്ല ..നായികമാർക്ക് പ്രാധാന്യവുമില്ല 
രഞ്ജിനി ഹരിദാസിന്റെ പോലെ മലയാളം ഇട്ടു ചവയ്ക്കുന്ന ആധൂനിക പിള്ളേരുടെയും റെഡ്ഢിയുടെയും കൂട്ടരുടെയും മലയാളം മടുപ്പിക്കുന്നു .
പണ്ട് ആരോ  ചോദിച്ചത് പോലെ 
നല്ല മലയാളം പറയുന്ന ആരുമില്ലേ ഈ സിനിമയിൽ കൂവേ 
.അനുശ്രീ കൊള്ളാം..അദിതി രവി പോരാ ..
സ്റ്റണ്ടും ചേസിംഗും എല്ലാം സൂപ്പർ എന്ന് തന്നെ പറയാം ..പുലി മുരുകനിലെ റ്റീം  തന്നെയാണെന്ന് തോന്നുന്നു ..
കഥ പറയുന്നതിൽ ജിത്തു ജോസഫിന് ഒരു അസാമാന്യ   സിദ്ധി  ഉണ്ട് 
അഭിനന്ദിക്കാതെ  വയ്യ 
എഡിറ്റിങ്..അതിന്റെ മാന്ത്രികത ..അസാധ്യം തന്നെ .അയൂബ് ഖാൻ നന്നായി തന്നെ ചെയ്തു ..
ഗാനങ്ങൾ..ഒന്നും കാതുകളിൽ തടഞ്ഞില്ല..ആദി ആദ്യം പാടിയ ആ ഇംഗ്ലീഷ് ഒഴികെ ..അത് നന്നാവുകയും ചെയ്തു (ജിപ്സി വുമൺ ).പാടിയതും പ്രണവ് തന്നെയാണ് ..
തടിയില്ല.മെയ് വ ഴക്കമുണ്ട്..സിനിമയ്ക്ക് വേണ്ടി നല്ല കായികശേഷി ഉപയോഗിച്ചു ,ചലനങ്ങൾക്ക് മിഴിവുണ്ട് ..ഈ നടനു  ഭാവിയുമുണ്ട് 

നല്ല തിരക്കഥ ..നല്ല സംവിധാനം ..കൊള്ളാവുന്ന കാമറ ..
മൊത്തത്തൽ സമയം പോയതറിഞ്ഞില്ല 
കാശ് മുതലാവും 
പത്തിൽ ഒൻപതും കൊടുക്കാം 









Directed byJeethu Joseph
Produced byAntony Perumbavoor
Written byJeethu Joseph
StarringPranav Mohanlal
Music byAnil Johnson
CinematographySatheesh Kurup
Edited byAyoob Khan
Production
company

2018, ജനുവരി 21, ഞായറാഴ്‌ച

Praveen Thogadiya

തൊഗാഡിയയെ ആർക്കാണ് ഭയം ?
എന്തിനാണ് അദ്ദേഹത്തെ കൊല്ലാൻ ശ്രമിക്കുന്നത് ?
ആരാണ് അതിന് പിന്നിൽ ?
എന്ത് കൊണ്ട് രാജസ്ഥാൻ സർക്കാർ അതിനു ശ്രമിക്കുന്നു ?
ആർ എസ് എസ്  ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു എന്നത് പരസ്യമായ ഒരു രഹസ്യമാണ് ..
തൊഗാഡിയയുടെ പ്രസ്താവനകൾ അത് കൊണ്ട് തന്നെ പ്രകോപനപരമാണ് ..രാമ ജന്മ ഭൂമി മാത്രമല്ല ആർ എസ് എസ് നെ പ്രകോപിപ്പിച്ചത് എന്നതാണ് വാസ്തവം .ബിജെപിയുടെ സർക്കാർ പ്രകടമായും ചില ബിസിനസ് സ്ഥാപനങ്ങളെ പരസ്യമായി പിന്തുണയ്ക്കുന്നു എന്നത് ഭാരതത്തിലെ പ്രബലമായ മറ്റു ചില വ്യവസ്ഥാപിത വ്യവസായ സ്ഥാപനങ്ങളെ വെറുപ്പിച്ചിട്ടുണ്ട് ..നോട്ടു നിരോധനം പോലുള്ള നടപടികൾ ആർ എസ് എസ് ന്റെ ഏറ്റവും പ്രബലമായ ശക്തി ശ്രോതസ്സുകൾ ആയ ഉയർന്ന ജാതി കച്ചവട സ്ഥാപനങ്ങളെയും ധനികരെയും വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു
ബാങ്കിങ് മേഖലയെ ഒരിക്കലും ആശ്രയിക്കാത്ത അവരെ മോഡി വെള്ളം കുടിപ്പിച്ചു കളഞ്ഞു
കൂടാതെ അഴിമതിയും ആർ എസ എസ നേതൃത്വത്തെ അങ്കലാപ്പാപ്പിൽ ആക്കി.അവർ തങ്ങളുടെ എയ്സ്  പ്ലെയേഴ്‌സിനെ തന്നെ അധികാര സ്ഥാപനങ്ങളിൽ നിയമിക്കാൻ ശ്രദ്ധിച്ചു.എന്നാൽ അവരെ എല്ലാം തന്നെ വളരെ പെട്ടന്ന് അഴിമതിക്കാർ ആക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞു ..
അഴിമതിയെ ചെറുക്കാൻ ആയി ആർ എസ എസ്സും സർക്കാരും ചെയ്യുന്ന എല്ലാ നടപടികളും ഗുണത്തിന് പകരം ദോഷം ആണുണ്ടാക്കിയത് ...
 അൽഫോൻസ് കണ്ണംതാനത്തെ പ്പോലെ കറകളഞ്ഞ സർവിസ് ചരിത്രമുള്ള ധാരാളം സഹ മന്ത്രിമാരെ നിയമിക്കാനും മോഡി സർക്കാർ ശ്രമിച്ചു
എന്നിട്ടും സ്വകാര്യ മേഖലയ്ക്ക് രാജ്യത്തെ പണയപ്പെടുത്താതിരിക്കാൻ മന്ത്രിസഭയ്ക്ക് ആയില്ല ..അങ്ങിനെ സർക്കാർ തങ്ങളുടെ അധീനതയിലുള്ള കൊള്ളാവുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ മുഴുവൻ തങ്ങൾക്കു വേണ്ടപ്പെട്ടവർക്ക് വീതം വച്ച് കൊടുക്കുമ്പോൾ..
കൊതിക്കെറുവ് മൂലം ചിലർ  വല്ലാതെ അസ്വസ്ഥരും ആകുന്നുണ്ട് ..അവർക്കും സ്വാധീനം കുറവല്ലല്ലോ ..
പണമുള്ളവന് എന്നും കാര്യക്കാരൻ തന്നെയാണ് ..
ഇവിടെയാണ് തൊഗാഡിയയുടെ വധശ്രമം പ്രസക്തമാകുന്നത് ..വി എച് പി യുടെ വർക്കിങ് പ്രസിഡന്റിന് വധ ശ്രമം നേരിടേണ്ടി വന്നു എന്നതിനർത്ഥം ..ആർഎസ് എസ് നെ നേരിടാൻ കേന്ദ്ര ഭരണ നേതൃത്വം ശ്രമിക്കുന്നു എന്നതാണ്
ഇത് ആർഎസ്എസ് നല്ല ഒരു താക്കീതാണ്
സൂക്ഷിച്ചു സംസാരിക്കൂ
ഇല്ലെങ്കിൽ തൊഗാഡിയയെ പ്പോലെ വയലിൽ ബോധമില്ലാതെ കിടക്കും
എന്നൊരു താക്കീത്
കൊല്ലാതെ വിട്ടതും..തങ്ങളുടെ യജമാനന്മാരോട് പോയി കാര്യങ്ങൾ പറയാനായി ആയിരിക്കണം
വാളെടുത്തവൻ വാളാൽ എന്നാണല്ലോ ആപ്ത വാക്യം 

2018, ജനുവരി 16, ചൊവ്വാഴ്ച

ഹരിശ്രീ കവിത മത്സരം ..വിഷയം മണ്ണ്

ഹരിശ്രീ കവിത മത്സരം ..വിഷയം
മണ്ണ്
മണ്ണെന്നാൽ ..
ഭൂമിയാണ് ..
ഭൂമിയോളം പോന്ന കക്ഷമയാണ് 
ഉർവരതയാണ്
അധ്വാനം ആണ്
പൊന്നാണ്
പെണ്ണാണ്
ഞാനും നീയും നമ്മളും ആത്യന്തികമായി മടങ്ങുന്ന
ആ   ശ്മശാനമാണ്
മരണമാണ്
പൊക്കിൾ ക്കൊടി പറിച്ചെറിഞ്ഞ ഗർഭാശയ ബാക്കിയാണ്
വിത്തും വളവും കൃഷിയും
പൂവും ഫലവും മണ്ണേ
നീ തന്നെയാണ്

ഇക്കുറി കവിത വിഷയം മണ്ണാണ്

നിരന്തരം  അപമാനിക്കപ്പെടുന്ന
ചൂഷണം ചെയ്യപ്പെടുന്ന വിഷവൽക്കരിക്കപ്പെടുന്നു
കയ്യടക്കപ്പെടുന്ന മണ്ണിനു വേണ്ടി മനുഷ്യൻ
യുദ്ധങ്ങൾ ചെയ്യുന്നു
കൊല്ലും കൊലവിളിയും ചതിയും ..നടത്തുന്നു
ഭൂമി കൊലക്കളമാകുന്നു
അതെ അമ്മന്നൂര് കലാപ ഭൂമിയാണ്
ഇന്നിന്റെ ആ തീക്ഷ്ണ വിഷയം
അതാണ് മണ്ണ്
ജനുവരി 15 മുതൽ 25 വരെയാണ് കവിതകൾ അയക്കേണ്ടുന്നത്
അയക്കേണ്ടുന്ന വിലാസം

harisreegroup@yahoo.in

ഈ ഐഡിയിൽ അയക്കുക 


2018, ജനുവരി 10, ബുധനാഴ്‌ച

MASTER PIECE..FILM REVIEW

മാസ്റ്റർപീസ് ..മമ്മൂട്ടി ചിത്രം കണ്ടു ..
കുറേക്കാലം കൂടി കണ്ടിരിക്കാവുന്ന ഒരു മമ്മൂട്ടി ചിത്രം ഇറങ്ങിയിരിക്കുന്നു ..
ഇതൊരു സസ്പെൻസ് ത്രില്ലെർ ആണ് ..നമ്മെ പിടിച്ചിരുത്തുന്ന സിനിമ..ഉദയ് കൃഷ്ണയുടെ സ്ക്രിപ്റ്റ് അത്ര ഫൂൾ പ്രൂഫ് ആണ്..നന്നായി ചെയ്തത് ..അതിന്റെ ബലം ആണ് ഈ ചിത്രത്തിൻറെ വിജയത്തിന്റെ ഒരു ആണിക്കല്ല് എന്ന് തന്നെ പറയാം ..
കോളേജ് കാമ്പസിൽ നടക്കുന്ന ഒരു കൊലപാതകം ആണ് കഥയുടെ ബീജം ..ഉദ്വേഗവും ആകാംക്ഷയും കൊണ്ട് നമ്മെ കഥാന്ത്യം വരെ പിടിച്ചു നിർത്തി സംവിധായകൻ ...
ഇനി ഇതിനെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ പറയാം.മമ്മൂട്ടി ഫാൻസ്‌ വിഷമിക്കരുത് ..
മമ്മൂട്ടി സ്‌ക്രീനിൽ വരുമ്പോൾ എല്ലാം ബാക് ഗ്രൗണ്ട് മ്യൂസിക് ഇട്ടൊരു കളിയുണ്ട് സംവിധായകന് .ആ മഹാനായ നടനെ രാഷ്ട്രവും ജനങ്ങളും പേർത്തും പേർത്തും ആദരിച്ചിട്ടുണ്ട് .നിങ്ങൾ സംവിധായകർ ഒരു അഭിനേതാവ് സ്‌ക്രീനിൽ വരുമ്പോൾ കാണിക്കേണ്ടുന്ന സാധാരണ ചടങ്ങുകൾ മതി..
മമ്മൂട്ടിക്ക് ഇതിൽ വലിയ ആനന്ദം കിട്ടുന്നുണ്ട് ഈത്തരം അലങ്കാര പ്രകടനങ്ങളിൽ എങ്കിൽ .ഒന്ന് പറയാം..സാധാരണ ആരാധകരിൽ നിന്നും താങ്കൾ അകന്നു പോവുകയാണ് എന്ന് മറക്കേണ്ട ..ഫാൻസ്‌ മിക്കപ്പോഴും അന്ധമായി സ്നേഹിക്കും..ആ ആന്ധ്യം സ്വന്തം സിനിമകളിൽ പകർത്തി പ്രേക്ഷകരെ ശിക്ഷിക്കരുത് .

ഒരു നല്ല സിനിമ നന്നായി കാണാൻ ഉള്ള അവകാശം ഞങ്ങൾക്കുണ്ട്.നിങ്ങൾ മെഗാ സ്റ്റാർ ആയിരിക്കുന്നത് സിനിമയിലെ സ്‌ക്രീനിനല്ല..ജനങളുടെ മനസിലാണ്.അവിടെ ഇനിയും അങ്ങിനെ ഇരിക്കണം എങ്കിൽ..സ്വാഭാവികമായി സിനിമയിൽ അഭിനയിച്ചു പുറത്തു പോകാൻ നിങ്ങള്ക്ക് കഴിയണം..ഊതി  വീർപ്പിച്ച അതിരഥ ബിംബങ്ങൾ കാണാൻ അല്ല ഞങ്ങൾ തിയേറ്ററിൽ എത്തുന്നത് .
ഒരു കഥാപാത്രത്തെ എങ്ങിനെ തങ്ങൾ തന്റെ പ്രകടനം കൊണ്ട് അവിസ്മരണീയം ആക്കും എന്നറിയാനുള്ള ആകാംക്ഷയാണ് ഞങ്ങൾക്കുള്ളത്   ..പിറകിൽ പാണ്ടി മേളവുമായി കഥാപാത്രമായി രംഗത്തു വരല്ലേ ..ബാക് ഗ്രൗണ്ട്‌  മ്യൂസിക് വേറെ എന്തെങ്കിലും ..എന്തിനെങ്കിലും ..ആവട്ടെ

മമ്മൂട്ടിയെ ലേഡി പോലീസ് ഓഫിസർ റാസ്കൽ എന്ന് വിളിക്കുമ്പോൾ..അദ്ദേഹം പറയേണ്ടുന്ന ഡയലോഗ് മാറ്റി
ഞാൻ സ്ത്രീകളെ ബഹുമാനിക്കുന്നു എന്നാക്കി മാറ്റിയിരിക്കുന്നു ..ലിപ് മൂവ്മെന്റിൽ അറിയാം അതല്ല അവിടെ ഉണ്ടായിരുന്ന സംഭാഷണം എന്ന്
"i respect women " എന്ന് മൂന്നോ നാലോ പ്രാവശ്യം അദ്ദേഹം ഈ സിനിമയിൽ പറയുന്നുണ്ട് ..എല്ലാ പ്രാവശ്യവും നമുക്കറിയാം വേറെ എന്തോ സംഭാഷണം ആണ് അവിടെ ഉണ്ടായിരുന്നത് എന്ന്.നാലാമത്തെ പ്രാവശ്യം "i respect women "എന്ന് കേട്ടപ്പോൾ പലരും ഉറക്കെ ചിരിച്ചു പോയി ..
ഏത്തമിടീക്കാറുണ്ടല്ലോ നമ്മൾ പിള്ളേരെ പണ്ട് കാലത്ത്..പിന്നെ പിന്നെ അത് ഇമ്പോസിഷൻ ആയി .അത് പോലെ ഉണ്ട് ഈ വാചകം ആവർത്തിക്കുന്നത് .എന്തായാലും ഈ ശിക്ഷ ഏറ്റു വാങ്ങൽ..കുമ്പസാരം..അതിന്റെ അന്തസത്ത ഉൾക്കൊള്ളാതെ വയ്യ .


സംഗീതം അതിന്റെ ശബ്ദ കോലാഹലം കൊണ്ട് അലോസരമായി അനുഭവപ്പെട്ടു ..എന്തിനാണ് ഇത്രയും ഒച്ചയും ബഹളവും..സോഫ്റ്റ്‍ റാ പ്പിന്റെ മഹിമ ..സംഗീത സംവിധായകർ മറന്നു പോയോ

കലക്കൻ സ്റ്റണ്ട് ആണ് ഇതിന്റെ മറ്റൊരു പ്ലസ് പോയിന്റ് ..സംഘട്ടന രംഗങ്ങൾ നമ്മെ ശ്വാസം നിർത്തിക്കുന്ന തരത്തിൽ നന്നായി ചെയ്തിരിക്കുന്നു...എഡിറ്റിങ്ങും മനോഹരമായി
വിചാരിച്ചിരിക്കാത്ത ട്വിസ്റ്റ് ആണ് അവസാനം എന്ന് പറയാതെ വയ്യ ..ചില ലൂസ് പോയ്ന്റ്സ് ഉണ്ടെങ്കിലും ..വിശ്വസനീയമായി തന്നെ കഥ പറഞ്ഞിരിക്കുന്നു ..
മമ്മൂട്ടി സുന്ദരനായിരിക്കുന്നു ..ചലനങ്ങൾ ചടുലവും ആകർഷകവും ആണ് ..കിങ്ങിലെ മമ്മൂട്ടിയെ ഓർമ്മപ്പെടുത്തി പല രംഗങ്ങളിലും ..
ഉണ്ണി മുകുന്ദൻ ..
സ്വന്തം ശരീരം നന്നായി സൂക്ഷിച്ചിരിക്കുന്നു.ഡയലോഗ് ഡെലിവറി പക്ഷെ അത്ര നന്നായില്ല
സണ്ണി ലിയോണെ പ്പോലെ ഒരു സുന്ദരിയായ പൂനം ബജ്വയുടെ  സ്മിത   ടീച്ചർ .ചൈനീസ് കൊറിയൻ സിനിമകളിലെപ്പോലെ   അവരുടെ രണ്ടു പേരുടെയും മുതുകിലെ   ടാറ്റൂ .കുറച്ചു അധികപ്പറ്റായി തോന്നി
റോമാക്കാർ തങ്ങളുടെ ക്രിമിനലുകളെ ..തടവുപുള്ളികളെ ഒക്കെ ടാറ്റൂ ചെയ്യിക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്.അമേരിക്കയിൽ മൊത്തം ജന സംഖ്യയുടെ ഏതാണ്ട് 40 % വും ടാറ്റൂ ചെയ്തിട്ടുള്ളവരാണ് ..എങ്കിലും നമ്മുടെ നടിയുടെ മുതുകിൽ അത് കണ്ടപ്പോൾ ഒരു വല്ലായ്മ്മ തോന്നി ..

കടുകട്ടി കോളേജ് കുട്ടികൾ എന്നെ പറയേണ്ടൂ..ഇത് പോലെ ഉള്ള കോളേജ് കുട്ടികൾ നമുക്കുണ്ടായാൽ പിന്നെ പോയി ചത്താൽ മതി.അത്ര ഭീകര മുഖഭാവങ്ങളും ചലനങ്ങളും ...ഭീകരത ..അതാണവരുടെ സ്ഥായിയായ ഭാവം..കുട്ടിത്തം എന്നൊന്നേയില്ല ..നിഷ്ക്കളങ്കത ഒട്ടുമേയില്ല ..

മഹിമ നമ്പ്യാരുടെ ..വേദിക ..അത്ര ഗുണമായില്ല ..ഷാജോൺ കലക്കി ..ഒരു രംഗമേയുള്ളൂ എങ്കിലും രഞ്ജി പണിക്കർ നന്നായി ചെയ്തു ..എന്നാൽ കാപ്റ്റൻ രാജുവിനെ ..ഈ സിനിമ കൊന്നു കൊല  വിളിച്ചു എന്ന് തന്നെ പറയേണ്ടി വരുന്നു

ഗോകുൽ ..സുരേഷ് ഗോപിയുടെ മകൻ ..നിരാശപ്പെടുത്തി ..ഭാവാഭിനയവുമില്ല..കാണാൻ ഭംഗിയുമില്ല ...സിനിമയിൽ മൂന്നേറാൻ  ഈക്കണക്കിന് ബുദ്ധിമുട്ടാണ്
..മുകേഷ് .പതിവ് പോലെ ഒപ്പിച്ചു മാറി .
സന്തോഷ് പണ്ഡിറ്റ് ..ഉപ്പു മാങ്ങ പോലെ ഒരു മുഖം.അഭിനയവും കമ്മി
പൂനം ബാജ്വയുടെ എ സിപിയുടെ അഭിനയത്തെ തീരെ മോശം  എന്നാണു തോന്നിയത് ..ഐ പി എസ് കാരുടെ നടപ്പിന്റെ ഗാംഭീര്യത്തെ ..മാദകത്വം കൊണ്ട് അവഹേളിച്ച പോലെ തോന്നി
ഇങ്ങിനെയൊക്കെ പറയാമോ
എന്ന് നമ്മൾ ചോദിച്ചു പോകും അവരുടെ ഡയലോഗ് പ്രെസെന്റേഷൻ രീതി കേട്ടാൽ

ക്യാമറക്കു സ്വന്തമായി ഒരു വഴിയുണ്ടെന്നു..മനസുണ്ടെന്ന്  തോന്നും ഇതിൽ.നന്നായിട്ടുണ്ട്

മൊത്തത്തിൽ
 കാശ് മുതലാവുന്ന..ബോർ അടിക്കാത്ത നല്ല ഒരു മമ്മൂട്ടി ചിത്രം
പത്തിൽ ഏഴു കൊടുക്കാം


Directed by Ajai Vasudev
Produced by C. H. Muhammed
Written by Uday Krishna
Starring
Mammootty
Unni Mukundan
Mukesh
Varalaxmi Sarathkumar
Poonam Bajwa
Gokul Suresh
Maqbool Salmaan
Music by Deepak Dev
Cinematography Vinod Illampally
Edited by Johnkutty

2018, ജനുവരി 8, തിങ്കളാഴ്‌ച

akg


വിടി ബൽറാമിനെ കുറ്റം പറയേണ്ട
അച്ഛൻ കള്ളൻ ആണെങ്കിൽ മക്കൾക്ക് കളവു ചെയ്യാൻ ഒരു ന്യായം ഉണ്ടാകും
കാരണം ആ വീട്ടിൽ അടുപ്പു പുകയുന്നത് കട്ടിട്ടാണല്ലോ
ബൽറാമിന്റെ കുടുംബം
അത് കോൺഗ്രസ് ആണല്ലൊ
അവിടെ ബാല പീഡനവും..വ്യഭിചാരവും കൂട്ടിക്കൊടുപ്പും നടത്തുന്നവർ മഹാ നേതാക്കൾ ആണ്
സാദാ നേതാക്കൾ അല്ല
അവർക്കപ്പുറം നേതാക്കന്മാർ കേരളത്തിൽ ഇല്ല എന്നാണു അവസ്ഥ
അപ്പോൾ പിന്നെ എം എൽ എ യ്ക്ക് ഇങ്ങിനെ ഒക്കെ തോന്നാം ..എഴുതാം..അത് തറവാടിന്റെ കുഴപ്പമാണ്

എന്നാൽ ഒന്ന് ഞാൻ പറയാം..
ഈ ഫേസ് ബുക്ക് പോസ്റ്റ് ശ്രീമാൻ ബൽറാം ഇട്ടതാണ് എന്നെനിക്കു തോന്നുന്നില്ല
മിക്കവാറും പേർസണൽ സ്റ്റാഫിലെ ഏതെങ്കിലും വിദ്വാൻ ചെയ്തതും ആവാം
സുഡാപ്പികൾ കമ്മികൾ എന്നൊക്കെ പൊതുവെ താഴെക്കിടയിലുള്ള രാഷ്ട്രീയ പ്രവർത്തകർ മാത്രമേ എഴുതാറുള്ളു എന്നത് കൊണ്ടാണ് അങ്ങിനെ ഒരു സംശയം തോന്നുന്നത്
അത്രയ്ക്ക് തരം താണ് ആ   ചെറുപ്പക്കാരൻ എഴുതുമെന്ന് കരുതാൻ എനിക്കാവുന്നില്ല


എ കെ ജിയുടെ ആത്മകഥ യുവ നേതാവ് ഒന്ന് വായിക്കണം
കൂടാതെ സുശീല ഗോപാലൻ എ കെ ജിയെ കുറിച്ചെഴുതിയ ഒരു പുസ്തകം ഉണ്ട്
അതും ഒന്ന് വായിക്കണം
16 വയസു തുടങ്ങി പ്രണയിക്കുന്ന പുരുഷനെ അവർ കല്യാണം  കഴിക്കുന്നത് 23 വയസിൽ ആണ്.നിഷ്ക്കരുണം അവരുടെ പ്രണയത്തെ തള്ളി കളയുകയാണ് എ കെ ജി ചെയ്തിരുന്നത്
1905 ആണ് അദ്ദേഹം ജനിച്ചത് ..1927 ഇൽ ആണ് സുശീല ഗോപാലന്റെ  ജനനം അതായത് ഏതാണ്ട് 22 വയസ്സിന്റെ പ്രായ വ്യത്യാസം ..ഇത് അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു ..എന്നാൽ യാതൊരു കാരണ വശാലും വേറെ ആരെയും കല്യാ ണം കഴിക്കില്ല എന്നകടുത്ത  പിടി വാശിയിൽ അവർ ഉറച്ചു നിന്നു .വലിയ തറവാടികൾ ആണ് സുശീല ഗോപാലന്റെ  കുടുമ്പം .സാമം ദാനം ഭേദം ദണ്ഡം എല്ലാം കഴിഞ്ഞിട്ടും അവർ തന്റെ നിലപാടിൽ ഉറച്ചു നിന്നു
..വീട്ടുകാരുടെ ഒത്തിരി പീഡനങ്ങളും സഹിച്ചു .. ഒടുവിൽ പാർട്ടി നേതൃത്വം ഇടപെട്ടാണ് അദ്ദേഹത്തെ കൊണ്ട് ഈ വിവാഹത്തിന് സമ്മതിപ്പിച്ചത് ..
എകെജി ..ഒളിവിൽ പീഡിപ്പിച്ചു എന്നൊക്കെ ചുമ്മാ പറയാൻ ഒരു ഉത്തരവാദിത്തമുള്ള കോൺഗ്രസ് യുവ നേതാവ് ധൈര്യപ്പെട്ടു എന്നത് ആശ്ചര്യപ്പെടുത്തുന്ന  കാര്യമാണ്
എ കെ ജിയുടെ പുസ്തകം ഇപ്പോൾ കിട്ടുമോ എന്നറിയില്ല..എന്നാൽ സുശീല ഗോപാലന്റെ പുസ്തകം കലാ കൗമുദിയിൽ ഖണ്ഡശ്ശ വന്നിരുന്നു എന്നാണോർമ്മ ..അന്വേഷിച്ചാൽ കിട്ടും.
സിവിക് ചന്ദ്രൻ അത് വായിച്ചിട്ടില്ല എന്ന് മനസിലായി
 തമിഴ് നാട് പാർട്ടി നേതാവും പിബി അംഗവും ആയ സഖാവ് വരദരാജൻ ആത്മഹത്യ ചെയ്തത് എന്തിനാണ് എന്ന് തിരക്കാമായിരുന്നു
സത്യത്തിൽ പാർട്ടിക്കാർക്ക് പേടിയും ഭയവും പാർട്ടിയെയാണ് ..അല്ലാതെ മാധ്യമ വിചാരണയൊന്നുമല്ല
ഏതു കമ്മിറ്റിയിൽ ഉള്ള നേതാവാണെങ്കിലും ..തെറ്റ് ചെയ്‌താൽ ...എത്ര വലിയവൻ ആണെങ്കിലും ..വിമർശിച്ചു അലക്കി  വെളുപ്പിച്ചു എടുത്തു അഴയിൽ  ഉണങ്ങാൻ ഇടും ഏതു കൊല കൊമ്പനെ ആയാലും ഒരു വിട്ടു വീഴ്ചയുമില്ല
അതാണ് പാർട്ടിക്കാർ ആരെങ്കിലും തെറ്റ്  ചെയ്‌താൽ ഉടനെ പത്ര സമ്മേളനം വിളിക്കാൻ മറ്റു നേതാക്കൾ  തയ്യാർ ആകാത്തത്

സൈബർ സഖാക്കൾ സിവിക് ചന്ദ്രനെ വലിയ തോതിൽ സംഘടിതമായി റിപ്പോർട്ട് ചെയ്തു കാണും ..അല്ലാതെ ഹൈജാക് ചെയ്യാനൊന്നും അവർക്കു കഴിയില്ലല്ലോ .അത് കൊണ്ട് ഫേസ് ബുക്ക് ബ്ളോക് ചെയ്തിട്ടുണ്ടാവും
രണ്ടു ദിവസം കഴിയുമ്പോൾ ഫേസ് ബുക്ക് അത് റിവ്യൂ ചെയ്തു തിരികെ കൊടുത്തോളും

വാൽ  ക്കഷ്ണം
എ കെ ജി കൊണ്ട തല്ലിൽ നിന്നും ഒരെണ്ണം പോലീസിന്റെ കയ്യിൽ നിന്നും ഈ എയർ കണ്ടീഷൻ നേതാവ് മേടിച്ചിരുന്നെകിൽ ഇത്രയും തന്തയ്ക്കു പിറക്കായ്ക എഴുതില്ലായിരുന്നു