2011, ഡിസംബർ 25, ഞായറാഴ്‌ച

അമ്മായിഅമ്മ

സന്തോഷ മാത്രം തരുന്ന  തമാശകൾക്കും ഇടയിൽ

വല്ലാതെ മഥിച്ച സംഭവങ്ങളും  ഉണ്ടായിട്ടുണ്ട്

എനിക്ക് വേണ്ടപെട്ട ഒരു കുട്ടി..
അവള്‍ ഒരു വീട്ടില്‍ ഹോം നേഴ്സ് ആയി ജോലിക്ക് ചെന്നു 


പട്ടണത്തിനു നടുവിലെ ഒരു ഹൌസിംഗ് കോളനി  ..
നഗരത്തിലെ സമ്പന്നര്‍ താമസിക്കുന്ന പ്രദേശം..
ഒരു മകന്‍ മാത്രം അമ്മക്ക്.

അയാള്‍  പൊതു മേഖല സ്ഥാപനത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍..
ഭാര്യക്ക്  ജോലി ഇല്ല..
മൂത്ത മകള്‍ വക്കീല്‍
 രണ്ടാമത്തെ മകള്‍ പ്ലസ് ടൂ വിനു 
എന്റെ കൂട്ടുകാരിയെ നമുക്ക് ചന്ദ്രിക  എന്ന് വിളിക്കാം..

അവള്‍ ചെന്നപ്പോള്‍ വീട്ടമ്മ അവളെ വീടിനു പിറകിലേക്ക് കൊണ്ട് പോയി 
അവിടെ അടുക്കള  തിണ്ണയില്‍ ബോധമില്ലാതെ ഒരു സ്ത്രീ കിടക്കുന്നുണ്ടായിരുന്നു 
വീടിനു വെളിയില്‍ ആണ് ആ വരാന്ത . കൊച്ചിയിലെ കൊതുകു കടിയും  കൊണ്ട് മൂന്നു ദിവസമായി അവര്‍  കിടക്കുകയാണ് അവിടെ 

ആദ്യമായി  അവരെ അകത്തെ മുറിയില്‍ ആക്കണം ..
ഒരു ചാക്കില്‍ ആണ് ഇവര്‍ കിടക്കുന്നത് 
അതില്‍ മലവും മൂത്രവും എല്ലാം ഉണ്ട് ..

ചന്ദ്രികവേഷം  പോലും  മാറാതെ   അവരെ അവിടെ കിടന്ന വേറെ ഒരു ചാക്കിലേക്കു മാറ്റി കിടത്തി
 മലവും മൂത്രവും  ഈച്ചയും  ആർക്കുന്ന  ചാക്കെടുത്തു മുറ്റത്തേക്കു ഇട്ടു 
കത്തിച്ചു കളയാം എന്ന് കരുതി 
അപ്പോഴേക്കും വീട്ടമ്മ വന്നു ..

അമ്മയെ നല്ല ചാക്കിലേക്കു കിടത്തിയത്‌ അവര്‍ക്ക് ഇഷ്ട്ടമായില്ല
""എന്തിനാണ് ആ  നല്ല ചാക്ക് കൂടി  ചീത്ത  ആക്കിയത് ?
അതിട്ടാണ് രാത്രിയിൽ  ഇവരെ പുതപ്പിച്ചിരുന്നത്
ഇനി ഇതിനെ നമുക്ക്  മുകളിലേക്ക്  കൊണ്ട് പോകാം ?""


അമ്മയുടെ മകൻ ഒരു ശസ്ത്രക്രിയ കഴിഞ്ഞു ഇരിക്കുകയാണ്..സഹായിക്കാന്‍ സാധിക്കില്ല..
ചന്ദ്രിയും മരു മകളും വേണം അവരെ മുകളില്‍ കൊണ്ട് പോകാന്‍ 
വീടിനകത്തു കൂടി ഗോവണി ഉണ്ട്
അതിലെ കൊണ്ട് പോകാന്‍ സാധിക്കില്ല എന്നവര്‍ തീര്‍ത്തു പറഞ്ഞു
പുറത്തു ഒരു പിരിയാന്‍ ഗോവണിയുണ്ട് ..
അത് വഴി രണ്ടു പേരും കൂടി സ്ത്രീയെ മുകളിലേക്ക് വലിച്ചു കയറ്റുകയാണ് 
ചന്ദ്രി മുകളിലും വീട്ടമ്മ താഴെയും ..
ബോധമില്ലാത്ത സ്ത്രീയെ രണ്ടു പേരും കൂടി ചാക്കിൽ വലിച്ചു  ഗോവണിക്ക് അടുത്തു എത്തിച്ചു ..പിന്നെ മുകളിലേക്ക് കയറ്റണം.കുറച്ചു വലിച്ചു  കയറ്റി കഴിഞ്ഞപ്പോൾ
മരുമകൾ അമ്മയെ അങ്ങ് വിട്ടു കളഞ്ഞു   ..
അവര്‍ ചുരുണ്ട്  കൂടി താഴേക്ക്‌ വീണു 
ചന്ദ്രി ഞെട്ടി പ്പോയി ..
""നിങ്ങള്‍ എന്താ ഈ ചെയ്തത് ""??
ഇവര്‍ പണ്ട് എന്നോട് എന്തെല്ലാം ചെയ്തിട്ടുണ്ട് എന്നറിയാമോ..
അവരെ ഇതൊന്നും ചെയ്‌താല്‍ പോര എന്നായിരുന്നു അവരുടെ കൂസലില്ലാത്ത മറുപടി 

വീണ്ടും വലിച്ചു പൊക്കി മുറിയില്‍ എത്തിച്ചു 
അഞ്ചു കൊല്ലമെങ്കിലും   ആയിട്ട് ഉണ്ടാവും ആ മുറി അടിച്ചിട്ട് ..കഴുകിയിട്ടോ..തുടച്ചിട്ടോ 
തറയും ഭിത്തിയും എല്ലാം കറുത്തു വൃത്തി കേടായി ..കരിപോലെ ചെളി  പിടിച്ചു ..അടച്ചിട്ട ജനാലകൾ ..അതിലും നിറയെ പൊടിയും അഴുക്കും 
കട്ടിലില്‍ ഒരു വിരിപ്പുണ്ട്..അതൊരു കീറ ത്തുണി മാത്രം..
ഇത് പോലെ അഞ്ചു കൊല്ലം ആയിട്ടുണ്ടാവും കഴുകിയിട്ട് 
രാവിലെ പതിനൊന്നു  മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ ജോലി ചെയ്തപ്പോള്‍  അമ്മയെ തുടപ്പിച്ചു .കഴുകിച്ചു
അവർ ഒരു കറുത്ത അമ്മയല്ല
ചന്ദന നിറമുള്ള  ഒരു വൃദ്ധ ..പതുക്കെ മിടിക്കുന്ന ഹൃദയം..ഇപ്പൾ നിന്ന്  പോയേക്കും  എന്നാ മട്ടിൽ പതുക്കെ പതുക്കെ മിടിക്കുന്നുണ്ട്‌
ജീവന്റെ ഏക ലക്ഷണം  അത് മാത്രമാണ്
.നല്ല വിരിപ്പൊക്കെ ഇട്ടു..കട്ടിലിൽ അവരെ കിടത്തി 
മുറി അടിച്ചു വാരി തുടച്ചു 
എല്ലാം കഴിഞ്ഞു താഴെ വന്നു ചന്ദ്രി   അല്‍പ്പം ഭക്ഷണം ചോദിച്ചു ..അമ്മക്ക് കൊടുക്കാന്‍ 
അല്‍പ്പം കഞ്ഞി വെള്ളം കൊടുക്കാന്‍ ചോദിച്ചപ്പോള്‍ വീട്ടമ്മ ഇടഞ്ഞു 
തരാന്‍ പറ്റില്ല എന്നായി ..
രണ്ടാമത്തെ മകള്‍ വന്നപ്പോള്‍ അമ്മയോട് താണു കേണു പറഞ്ഞു..
അല്‍പ്പം കഞ്ഞി വെള്ളം കൊടുക്കമ്മേ മുത്തശിക്ക് 
നെറ്റിയില്‍ ആഴമുള്ള ഒരു മുറിവുണ്ട് 
അതില്‍ മരുന്ന് പുരട്ടണം  ..
ഇവരുടെ ആരോഗ്യ സ്ഥിതി മോശമാണ് ..
ഡോക്റ്ററെ വിളിക്കണം 
രണ്ടിനും വീട്ടമ്മ തയ്യാറല്ല 
അവള്‍ അവള്‍ക്കു കൊടുത്ത ചായ കുടിക്കാതെ അമ്മക്ക് വായില്‍ ഇറ്റിച്ചു കൊടുത്തിട്ട് പോന്നു 

പിന്നെ പുറത്തു വന്നു എന്നെ വിളിച്ചു..
എന്താ ചെയ്യേണ്ടത്
ഈ അമ്മയെ കൊല്ലാനാണ് അവരുടെ ഉദ്ദേശം..
നമുക്ക് എന്ത് ചെയ്യാന്‍  ആവും 
പോലീസില്‍ ജോലി ഉള്ള ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഉണ്ട് ബന്ധുവായി 
അവനെ വിളിച്ചു വിവരം പറഞ്ഞു

അവന്‍ ഒരു നമ്പര്‍ തന്നു..
ഇങ്ങനെ എന്തെങ്കിലും കണ്ടാല്‍ വിളിച്ചു പറയേണ്ട ഒരു നമ്പര്‍ ആണ്
ഞാൻ അത്  ചന്ദ്രികക്ക്  കൊടുത്തു
പോലീസ് ചെന്നു വേണ്ടത് ചെയ്തോളും എന്ന് സമാധാനിപ്പിച്ചു 
അവൾ  വിളിച്ചു കാര്യങ്ങള്‍ പോലീസിൽ എല്ലാം പറഞ്ഞു 

വേറെ ഒന്നും ചെയ്യേണ്ട..
മകന്‍ ജോലി ചെയ്യുന്ന പൊതു മേഖല സ്ഥാപനത്തില്‍ 
ഒന്നാന്തരം   ആശുപത്രി ഉണ്ട്..ചികിത്സ ഫ്രീ ആണ് 
അവിടെ അവരെ ആക്കിയാല്‍ മതി
കേട്ട പോലീസുകാരന്‍ എല്ലാം സമ്മതിച്ചു 

ഇനിയിപ്പോള്‍ എന്തിനു വിഷമിക്കണം..
വിവരം പോലിസിനെ അറിയിച്ചല്ലോ 
നമ്മുടെ ചുമതലകള്‍ കഴിഞ്ഞല്ലോ 

ഒരാഴ്ച കഴിഞ്ഞു പോലീസില്‍ നിന്നും വിളി ..
 വീട്ടമ്മയുടെ വിളി 
പരാതി പിന്‍ വലിക്കണം..
ചന്ദ്രിയുടെ വിലാസം ഒന്നും അവര്‍ക്കറിയില്ല..

സ്റെഷനില്‍ വിളിച്ചു കാര്യങ്ങള്‍ തിരക്കിയപ്പോൾ 

മൂന്നാം ദിവസം ആണ് പോലീസുകാര്‍ അവിടെ ചെല്ലുന്നത് 
അപ്പോഴേക്കും സ്ത്രീയ അവര്‍ ദഹിപ്പിച്ചു  കഴിഞ്ഞിരുന്നു 

അവര്‍ക്ക് കാര്യത്തിന്റെ ഗൌരവം മനസിലാവുന്നത് കുറച്ചു  വൈകിയാണ്
പരാതിയില്‍ നെറ്റിയിലെ മുറിവ് വീണു ഉണ്ടായതാണോ എന്ന് സംശയം ഉണ്ട് എന്നും പറഞ്ഞിരുന്നല്ലോ ..ആ കേസ്  എങ്ങിനെ ആയോ എന്നറിയില്ല 

വലിയ വീഴ്ച പറ്റി എന്ന്മാത്രമേ എനിക്ക് പറയാനുള്ളൂ
വളരെ  വളരെ അവശ ആയ ഒരു വൃദ്ധയെ,   കൊടും  ദുഷ്ട്ട സ്ത്രീയുടെ  ദയവിനായി  വിട്ടു കൊടുത്തു  ,കൊല്ലാൻ   കൂട്ടുനിന്ന  മഹാപാപി
ആ ചിന്ത ഇന്നും എന്നെ നോവിക്കുന്നു






ക്രിസ്തുവിന്റെ ആറാം തിരുമുറിവ്'


ആന്റണിയെ അങ്ങയെ നമിക്കുന്നു 
സെമിനാരികളിലെ
 ആക്രമങ്ങള്‍ 
തോന്നിയവസങ്ങള്‍..
ലൈംഗീക പീഡനങ്ങള്‍
സാമ്പത്തിക ക്രമ കേടുകള്‍ 
അച്ചന്മാരുടെ ,
മെത്രാന്മാരുടെ ..
അധാര്‍മിക ജീവിത രീതികള്‍ 
ഇതിനെതിരെ ഒരു തുറന്നെഴുത്ത് ..
അതായിരുന്നു ആറാം തിരു മുറിവ് 

എങ്ങിനെ കന്യക ഗര്‍ഭിണി ആയി എന്ന്   ഇന്ന് നമുക്ക് അറിയാം 
അന്ന് ആന്റണി അത് പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും പൊള്ളി പോയി 

നമ്മള്‍ പ്രബുദ്ധ കേരളം ലജ്ജികേണ്ട കാര്യമാണ് ആ നാടകം കേരളത്തില്‍ നിരോധിച്ചു എന്നത് 
പിന്നീട് ശക്തരായ  മത മേലധികാരികള്‍ ആന്റണിയെ വല്ലാതെ പീഡിപ്പിച്ചു 
വിദേശത്തു ജയിലില്‍ അടക്കാന്‍ ശ്രേമിച്ചു ..

പിന്നീട് കാലം   കഴിഞ്ഞപ്പോള്‍  അഭയ കൊല കേസുമായി  ബന്ധപെട്ടു 
സെമിനാരികളിലെ നില നില്‍ക്കുന്ന അരാജകത്ത്വങ്ങള്‍ പുറത്തു വരിക തന്നെ ചെയ്തു 
ആന്റണി എഴുതിയതെല്ലാം സത്യം..
കറ കളഞ്ഞ സത്യം എന്ന് അങ്ങിനെ കാലം തെളിയിച്ചു 
കലാ കേരളം ആന്റണിയോടു  മാപ്പ് പറയേണ്ടതുണ്ട് 

മഹാനായ ആ പ്രക്ഷോഭകാരിയുടെ     മരണത്തില്‍ ആദരാഞ്ജലികള്‍ 

2011, ഡിസംബർ 20, ചൊവ്വാഴ്ച

ഓഫീസിലെ തമാശകള്‍

ഓഫീസിലെ തമാശകള്‍  
പല തരമാണ് 
ഒരിക്കല്‍ തെക്കന്‍ പ്രദേശത്തു നിന്നും ഒരു ചെറുപ്പക്കാരന്‍ ഓഫീസില്‍ ജോലിക്കെത്തി 
വേറെ വകുപ്പില്‍ നിന്നും മാറി വന്നതാണ് 
ജോലി അത് കൊണ്ട് തീരെ അറിയില്ല
ചോദിച്ചും  പഠിച്ചും  ഒക്കെ പുള്ളി അങ്ങിനെ മുന്നേറുകയാണ് 
ആയിടെ മേലാപ്പീസില്‍ നിന്നും ഒരു തീട്ടൂരം വന്നു 
ഒരു എന്ക്വയറി  ഓഫീസര്‍ വേണം എല്ലാ ഓഫീസിലും എന്ന് 
നിരന്തരം സംശയങ്ങളുമായി പൊതു ജനങ്ങള്‍ വന്നു കയറുന്ന ഞങളുടെ ഓഫീസില്‍ അത് വളരെ പ്രധാനപെട്ട ഒരു ജോലിയും ആണ് 
സര്‍ക്കാരിനു പാവങ്ങള്‍ക്കായി പല വിധ പരിപാടികളും കാണുമല്ലോ..
അതെല്ലാം വിശദീകരിച്ചു കൊടുക്കണമല്ലോ 
ഉച്ചക്ക് ഊണിനിരുന്നപ്പോള്‍ ആരാവും ആ ജോലിക്ക് നിയമിക്കപെടുക എന്നായി..
മേശപ്പുറത്തു ആളുടെ പേരും എന്ക്വയറി  ഓഫീസര്‍ എന്ന ബോര്‍ഡും ഉണ്ടാവും..
അതൊരു ഗമ യാണല്ലോ
എന്നാല്‍ സ്വന്തം ജോലി ചെയ്യാന്‍ നേരം ഉണ്ടാവില്ല എന്നത് കൊണ്ട് ആരും അത്ര താല്‍പ്പര്യം എടുത്തില്ല 
തെക്കന്ജി അങ്ങിനെ വിടുമോ
നമ്മുടെ  നുണക്കുഴി ചേട്ടനെ  കൂട്ട് പിടിച്ചു 
ഇഞ്ചി സാര്‍  (നുണക്കുഴിയെ ഞങ്ങള്‍ അങ്ങിനെയാണ്  വിളിക്കുന്നത്‌ ) ഓഫിസറെ  ചെന്ന് കണ്ടു പറഞ്ഞു..
ഇവിടെ സ്റ്റാഫ്  ഒന്നും എന്നോട് സഹകരിക്കുന്നില്ല 
എന്നെ ഒറ്റപെടുത്തുന്നു
അത് കൊണ്ട് ഇവനെ ഒരു ജോലി സ്നേഹം  ഉള്ളൂ .അത് കൊണ്ട്  ഈ ജോലി അവനു കൊടുക്കണം 

ഓഫിസര്‍ പ്രായമായ ഒരു മനുഷ്യന്‍ ആണ് ..തെക്കനെ വിളിപ്പിച്ചു ..
തെക്കാ (വിളിച്ചത്  പേര് പറഞ്ഞാണ് ..ദോഷം പറയരുതല്ലോ ).. നിനക്ക് വകുപ്പും നിയമവും ഒക്കെ അറിയാമോ ..ആള്‍ക്കാര്‍ വന്നു ചോദിച്ചാല്‍  സമാധാനം  പറയേണ്ടേ ..നമുക്ക് സീനിയര്‍ ആയ ആരെയെങ്കിലും  വയ്ക്കാം 
ആ സൂപ്രണ്ട് ചെയ്തോളും ഇതൊക്കെ ..അത് പോരെ ..

പിന്നെ സംഭവിച്ചത് അത്ഭുതമാണ് 
തെക്കന്‍ജിയെ തന്നെ പുതിയ പോസ്റ്റില്‍ വച്ചു ഓഫീസ് ഓര്‍ഡര്‍ ഇറങ്ങി .
പേരിന്റെ പിന്നില്‍ വാലുള്ള (നായര്‍) നെയിം ബോര്‍ഡും വച്ച് പുള്ളി  ഗമയില്‍ ഇരിപ്പായി 

പിന്നെ സാറിന്റെ കാബിനില്‍ ചെന്നപ്പോള്‍ ഞാന്‍ ചോദിച്ചു
" ഈ ചുക്കും ചുണ്ണാമ്പും അറിയാത്ത ഇങ്ങേരെ ഇതിലിട്ടാല്‍ എന്താ ചെയ്യുക.."

"അത് ഉമേ  മുനിസിപ്പല്‍ ചെയര്‍മാന്‍ വിളിച്ചു പറഞ്ഞു ഇന്നലെ..
ഇങ്ങേര്‍ക്കു  ഇതില്‍ തന്നെ കൊടുക്കണം എന്ന് 
പിന്നെ എന്താ ചെയ്യുക.."

നമ്മുടെ തെക്കന്‍ ഇടതു സഹയാത്രികന്‍ ആണ് ..
അങ്ങ് തെക്കത്തെ,..ഒരു ജില്ലയിലെ 
അവിടുത്തെ പാര്‍ടി ഓഫീസില്‍ പോയി അവിടുന്ന് വിളിപ്പി ച്ചു ..ഇവിടെ പറയിച്ചു ..അങ്ങിനെ അങ്ങിനെ അങ്ങിനെ ..ഞങ്ങളുടെ ഓഫിസറും  ഇടതന്‍  തന്നെ ..വേണ്ടപ്പെട്ട  അച്ചായന്‍  വന്നു  കൈക്ക്  പിടിച്ചാല്‍  പറ്റില്ല  എന്ന് പറയാന്‍  കഴിയുമോ 

ഞങ്ങളുടെ സൂപ്രണ്ട് നല്ല വിവരം ഉള്ള മനുഷ്യന്‍ ആണ് .അതും തെക്കന്‍ ദേശത്തു  നിന്നും  വന്ന  ആള്‍  തന്നെ 
അങ്ങേരെ മാറ്റി ഈ തേങ്ങത്തലയനെ ആക്കിയല്ലോ എന്നോര്‍ക്കുമ്പോള്‍ എല്ലാവര്ക്കു ദേഷ്യം വന്നു .എങ്കിലും ആറു ഒന്നും പറഞ്ഞില്ല ..സ്വന്തം ജോലി കൂടാതെ ചെയ്യേണ്ടുന്ന അഡീഷണല്‍  വര്‍ക്ക് ആണല്ലോ ..ആരെങ്കിലും സഹകരിച്ചു ചെയ്യുന്നെങ്കില്‍  ചെയ്യട്ടെ ..എന്നായിരുന്നു എല്ലാവര്‍ക്കും

അങ്ങിനെ പിറ്റേ ദിവസം വന്നു 

ഞങള്‍ ഒക്കെ ഈ പത്തു മണി എന്ന് പറഞ്ഞാല്‍ പത്തെ കാലിനു ഓഫീസില്‍  എത്തുന്ന കൃത്യ നിഷ്ട്ടക്കാര്‍ ആണ് 
എന്ന് വച്ചാല്‍ ബസിന്റെ ടയര്‍ പഞ്ചര്‍ ആയാല്‍ ഞങള്‍ ലേറ്റ് ആവും 
വഴിയില്‍  റെയില്‍വെ  ഗെറ്റ്  അടച്ചാല്‍  അന്നത്തെ ദിവസം പോക്കാണ് ..അന്ന് കഷ്ട്ടകാലത്തിനു ഗേറ്റില്‍  വണ്ടി കുറച്ചു കൂടുതല്‍ നേരം  ബ്ലോക്കായി .വൈകി 
അങ്ങിനെ നാല് കാലും പറിച്ചു ഓഫിസിലേക്കു പറന്നു വരികയാണ്‌ ഞാന്‍ 

വൈകിയാല്‍ ആരും ഒന്നും പറയില്ല..
എന്നാല്‍ പൊതു ജനങ്ങള്‍ വരുന്ന ഓഫീസില്‍ വൈകിയാല്‍ ഉണ്ടാവുന്ന മാനക്കേട്‌ പ്രധാനമാണ് 

വന്നപ്പോഴേ ഒരു പന്തികേട്‌ ഫീല്‍ ചെയ്തു 
തെക്കന്‍ കുഞ്ഞിന്റെ മേശക്കു ചുറ്റും ഒരു ആള്‍ കൂട്ടം 
ഓഫീസില്‍ ആരും എന്നെ കണ്ട മട്ടു നടിക്കുന്നില്ല 
എല്ലാവരും കുനിഞ്ഞിരുന്നു  ജോലിയോട് ജോലി 

വല്ല ചീത്ത വര്‍ത്തമാനവും ഉണ്ടോ ആവോ..
ആര്‍ക്കെങ്കിലും ട്രാന്‍സ്ഫര്‍ ആയോ
എന്നെ ക്കണ്ടാല്‍ അങ്ങിനെ ആരും  മുഖം കുനിച്ചു ഇരിക്കുക പതിവില്ല ..ഒരു കുടുമ്പം പോലെയാണ് എല്ലാവരും കഴിയുന്നത്‌ 
വേഗം കൂജയുടെ അടുത്തു പോയി ഒരു ഗ്ലാസ് വെള്ളം വിഴുങ്ങി സീറ്റില്‍ എത്തി ബാഗ്‌ വച്ച് കസേരയില്‍ ഇരുന്നു

ആരോ വന്നു മുന്നില്‍..
മുഖം ഉയര്‍ത്താന്‍ നേരം കിട്ടുന്നതിനു മുന്‍പ് തന്നെ ഇരിക്കാന്‍ പറഞ്ഞു
ആള്‍ ഇരിക്കുന്നില്ല
മേശവലിപ്പില്‍ നിന്നും പേനയെടുത്ത് തല ഉയര്‍ത്തിയപ്പോള്‍ തെക്കന്‍സ് 

മുന്നില്‍ 
മുഖം വല്ലാതെ വിളറി ഇരിക്കുന്നു 

എന്ത് പറ്റി..
ഇങ്ങേരു ചോദിക്കുന്നത് എന്താണ് എന്ന് മനസിലാവുന്നില്ല 
ഒരു അപേക്ഷയുമായി വന്നിരിക്കുകയാണ് ഒരു ചേട്ടന്‍ ..

മൂന്നാമത്തെ കാബിനില്‍ സൂപ്രണ്ട് ഉണ്ട്..അങ്ങേരെ കണ്ടാല്‍ മതി 
ശരിയാക്കി തരും 

അയാള്‍ പോയി..
ഉടനെ അടുത്ത അപേക്ഷ 
അത്  ഒരു ഉത്തരവിന്റെ ട്രൂ  കോപി കിട്ടാന്‍ ആണ്

അതിന്റെ രീതി പറഞ്ഞു കൊടുത്തു അതിന്റെ വകുപ്പിലേക്ക് വിട്ടു 
അങ്ങിനെ അങ്ങിനെ പല അപേക്ഷകള്‍ 
ഒരു അപേക്ഷയും  അതിന്റെ ആളുമായി തെക്കന്‍ വരും..
ഞാന്‍ തെക്കനെയും അയാളെയും കാര്യം പറഞ്ഞു മനസിലാക്കും..
കടലാസിന്റെ  മറു ഭാഗത്ത്‌ ചെയ്യേണ്ടത് വിശദമായി എഴുതി കൊടുക്കും 

തെക്കന്‍ എല്ലാം കേട്ട് ശ്രേധയോടെ പഠിക്കും ..കുറിപ്പ് എടുക്കും 
 ആളുകള്‍ പിരിഞ്ഞു കഴിഞ്ഞപ്പോഴേക്കും   ഉച്ചയാവാറായി 
വീണ്ടും ഞാനും എന്റെ വകുപ്പും ആയി 

ഉടനെ തെക്കന്‍ ഒരു പ്രഖ്യാപനം 
"ഹോ എന്തൊരു തിരക്കായി പോയി 
ഇനി ഒരു ചായ കുടിച്ചിട്ട് വരട്ടെ "
പല്ലിറുമ്മി  കൊണ്ട് ഞാന്‍ സമ്മതിച്ചു 

പിന്നെ എനിക്കും അനങ്ങാന്‍  കഴിയാത്തെ തിരക്കായി.
.ഉച്ചക്ക് ഉണ്ണാന്‍ ഇരുന്നപ്പോള്‍ ആണ് പിന്നെ ഒന്ന് ഫ്രീ ആയതു 
അപ്പോള്‍ കേള്‍ക്കാത്ത ചീത്ത ബാക്കി ഇല്ല 

ആര് വന്നു എന്ത് സംശയം ചോദിച്ചാലും ആരും ഒന്നും മിണ്ടില്ല..
നേരെ തെക്കനെ ചൂണ്ടി കാണിക്കും
""അവിടെ  എന്‍ക്വയറിയില്‍  ചോദിക്കൂ  ""
തെക്കന് വകുപ്പിന്റെ  ചുക്കും  ചുണ്ണാമ്പും  അറിയില്ല താനും 
തെക്കനും ബാക്കി മിക്കവരും ഒന്‍പതരക്കേ ഓഫീസില്‍ വരും..
ഞാന്‍ ആണ് പത്തിന് ഓടി എത്തുന്ന ഏക വ്യക്തി 
ഇവര്‍ എല്ലാവരും സംഘടിതമായി തെക്കന് പണി കൊടുത്ത കാരണം
 തെക്കന്‍ അങ്ങിനെ വിയര്‍ത്തു കുളിക്കുകയായിരുന്നു 

അപ്പോഴാണ്‌ എന്റെ അവതാരം 
ഞാന്‍ നാട്ടുകാരി ..
മിക്കവര്‍ക്കും എന്നെ അറിയാം..
 ആരെങ്കിലും മുന്നില്‍ വന്നാല്‍ മറ്റുള്ളവര്‍ കാണിക്കുന്ന പോലെ ,അങ്ങോട്ട്‌ കയ്യ് ചൂണ്ടാന്‍ എനിക്ക് സാധിക്കുകയും ഇല്ല .കാരണം എന്റെ വീടിനടുത്തുള്ള  ഓഫീസാണ് ..
ഇതിനുള്ളില്‍  മൂന്നു പ്രാവശ്യം ഞാന്‍ വരുന്ന ബസു എത്തിയോ എന്ന്  പുള്ളി ടെറസില്‍ പോയി നോക്കിയിട്ട് വന്നു കഴിഞ്ഞിരുന്നു.അതെല്ലാം പിന്നീടാണ്  ഞാന്‍ അറിഞ്ഞത്  

ഒരു ദിവസം ചുരുങ്ങിയത് നാല്‍പ്പതു അന്വേഷണങ്ങള്‍ വരുന്ന ഓഫീസില്‍ ഇങ്ങേരു എന്ത് ചെയ്യാന്‍
പത്തു കൊല്ലം അതെ ജോലി ചെയ്യുന്ന  ഞങ്ങള്‍ക്ക് പോലും ഇവരെ ഓരോരുത്തരെയും മര്യാദക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കാറില്ല
എന്നാല്‍ പരസ്പരം ഉള്ള സഹകരണം  മൂലം എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും താങ്ങുന്നതാണ് പതിവ് 

വൈകുന്നേരം ആണുങ്ങള്‍ എല്ലാവരും ചായ കുടിച്ചു വരുമ്പോള്‍ ഞങള്‍ പെണ്ണുങ്ങള്‍ക്ക്‌ എന്തെങ്കിലും മേടിച്ചു കൊണ്ട്  വരും 
ഞങള്‍ രണ്ടു പേരെ ഉള്ളൂ ..രണ്ടു പരിപ്പ് വട ..കുറച്ചു കപ്പലണ്ടി അങ്ങിനെ എന്തെങ്കിലും 

അന്ന് നമ്മുടെ തെക്കന്‍സ് ചായ കുടിച്ചു വന്നപ്പോള്‍ ഒരു പാക്കറ്റ് കപ്പലണ്ടി മിട്ടായി കൊണ്ട് തന്നിട്ട് ഒരു ചിരി 
""ഉമ ..എനിക്കൊരു ഉപകാരം ചെയ്തു തരണം"" 
""എന്താണാവോ ""
ശബ്ദം താഴ്ത്തി തെക്കന്‍ പറഞ്ഞു 
"ആരും അറിയരുത് ""
സാറിനോട് പറഞ്ഞു ഈ സാധനം എന്റെ തലയില്‍ നിന്നും ഒന്ന് എടുത്തു മാറ്റി ത്തരണം 

ഞാന്‍ കപ്പലണ്ടി മിട്ടായി ഒന്ന് നോക്കി 
എന്നിട്ട് എന്റെ മറുപടിക്കായി ആകംക്ഷയോടെ നോക്കി നില്‍ക്കുന്ന തെക്കന്‍സിനെ നോക്കി 

ഒളികണ്ണാല്‍ എന്നെ നോക്കി ഇരിക്കുന്ന സ്റ്റാഫിനെ നോക്കി 
നാളെ ബസ്സിറങ്ങി ഓടുമ്പോള്‍ ഇവര്‍ എന്നെ കൊഴുവെറിഞ്ഞു വീഴിക്കാന്‍ സാധ്യത ഉണ്ട് എന്നറിയാമെങ്കിലും 

ഞാന്‍ പറഞ്ഞത് ഇങ്ങിനെയാണ് 
""ഞാന്‍ സംസാരിച്ചു നോക്കാം ""

""ഉമ പറഞ്ഞാല്‍ സാറ് കേള്‍ക്കാതിരിക്കില്ലല്ലോ"" 
തെക്കന്സിന്റെ സ്വരം പൊങ്ങുന്നില്ല .അല്ലെങ്കില്‍  പുള്ളി പറയുന്നത്  താഴത്തെ നിലയിലെ  പല ചരക്ക് കച്ചവടക്കാരനു  പോലും കേള്‍ക്കാം 

ഒരു സഖാവ് പറഞ്ഞാല്‍ മറ്റൊരു സഖാവ് തള്ളി കളയുക പതിവില്ലല്ലോ .ഓഫീസറുടെ രണ്ടു സെക്ഷന്‍  ക്ലാര്‍ക്ക്മാരില്‍ ഒരാള്‍ ആണ്  ഞാന്‍ ..മറ്റേതു നമ്മുടെ തെക്കന്‍ ജിയും 
പിന്നെ ഒരു ഫയലുമായി  അകത്തു ചെന്നപ്പോള്‍  ഞാന്‍ പറഞ്ഞു 
""നമ്മുടെ തെക്കന്  എന്ക്വയറി  പണി പറ്റുന്നില്ല  ..മാറ്റി  സൂപ്രണ്ടിന്  തന്നെ  കൊടുക്കണം  എന്നാണു പറയുന്നത്"" ..
സാര്‍  തല ഉയര്‍ത്തുന്നില്ല ..
""സാറിനോട് വന്നു പറയാന്‍ ഉള്ള ഭയവും ചമ്മലും  കൊണ്ടാണ് ""..
ഉടനെ  റിട്ടയര്‍ ചെയ്യേണ്ടുന്ന ഒരു വൃദ്ധനാണ്  സര്‍ .മുഖമുയര്‍ത്തുമ്പോള്‍ ഒരു അമര്‍ത്തി  വച്ച ചിരിയുടെ  മിന്നലാട്ടം  കണ്ടു 
""ഇതല്ലേ ഉമേ  അയാളോട് ഞാന്‍ അന്ന്  പറഞ്ഞത് 
എന്തെങ്കിലും ആവട്ടെ 
ആ ബാലനെ ഇങ്ങു  വിളിക്കൂ ""
ബാലന്‍ ആണ് എസ്റ്റാബ്ലിഷ്മെന്റ്റ്  സീറ്റ് നോക്കുന്നത് ..ഈത്തരം കാര്യങ്ങള്‍ പുള്ളിയുടെ സീറ്റില്‍  വരും ..

അങ്ങിനെ സൂപ്രണ്ട് എന്ക്വയറി  ഓഫിസര്‍  ആയി 
തെക്കന്‍സിന്റെ വീര കഥകള്‍ വേറെയും ഉണ്ട് പലതും
പിന്നാലെ  വരും 






2011, ഡിസംബർ 19, തിങ്കളാഴ്‌ച

"ഭാര്യയുടെ അസുഖം എങ്ങിനെ ഉണ്ട് ..."


ഒരു രാജന്‍ കഥ 2




ഒരു ഓഫീസില്‍ ജോലിക്ക് ചെന്നപ്പോള്‍ അവിടെ സുമുഖനായ ഒരു കഷണ്ടിക്കാരന്‍.. പേര് വേണ്ട പറയുന്നില്ല നല്ല വട്ട മുഖം. .ഭംഗിയുള്ള ചിരി.. നുണക്കുഴിയും എന്നാല്‍ അങ്ങേരെ കൊണ്ടുള്ള ശല്ല്യം പറയാന്‍ സാധിക്കില്ല ഞങ്ങള്‍ മൂന്നു നാല് ഗുമസ്ഥന്മാര്‍ ആണ് പുള്ളിയുടെ ഇരകള്‍.. മേലാപ്പീസിലേക്ക് അയക്കേണ്ടുന്ന സ്ഥിതി വിവര കണക്കുകള്‍.. പുള്ളി ഞങ്ങളോട് ചോദിക്കുന്ന രീതി കണ്ടാല്‍.. ഇങ്ങേരെ നമുക്ക് പിച്ചി ചീന്തി കൊല്ലാന്‍ തോന്നും.. ശല്യം എന്നാല്‍ ഇതാണ് എന്ന് അറിഞ്ഞു.. ഞങ്ങള്‍ കൊടുക്കേണ്ടതാണ്..അത് എടുത്തു കൂട്ടി എഴുതി കൊടുക്കേണ്ടേ.. പല ഫയലുകളില്‍ കിടക്കുന്ന വിവരങ്ങള്‍.. ചുരുങ്ങിയത് മുന്നൂറു ഫയലുകള്‍ തപ്പിയാല്‍ ആണ് ആവശ്യമുള്ള വിവരങ്ങള്‍ കിട്ടൂ.. ചുരുങ്ങിയത് മൂന്നു ദിവസം എടുക്കും അത് ശേഖരിക്കാന്‍.. ഇങ്ങേര്‍ക്ക് അതറിയാം.. എന്നാല്‍ കടലാസ് വന്നാല്‍ അപ്പോള്‍ മുതല്‍ സ്വന്തം കസേരയില്‍ ഇരിക്കാതെ ഞങള്‍ ഓരോരുത്തരെ സമീപിച്ചു ബഹളമാണ് ആ ഡേറ്റ ഇന്ന് കൊടുത്തില്ലെങ്കില്‍ കുഴപ്പമാണ്.. പിന്നെ എന്നെയവും എല്ലാവരും കുറ്റം പറയുക.. നിങ്ങളുടെ പേര് ഞാന്‍ റിപ്പോര്‍ട്ടു ചെയ്യും പിന്നെ എന്നെ പറയരുത്..
ഓഫീസര്‍ മെമ്മോ തരും അങ്ങിനെ ഭീഷണി
കൂടാതെ അകത്ത് ചെന്ന് കുറ്റം പറച്ചിലും. . നേരില്‍ കാണുമ്പോള്‍ നുണക്കുഴി കാട്ടി ചിരിയും
മത്തക്കണ്ണ്‍ ഉരുട്ടി വിരട്ടും. .
പോരാത്തതിന് അനുനയം, വഴക്ക്.. അയാളെ കൊണ്ട് എല്ലാവരും പൊറുതി മുട്ടി ഒരു ദിവസം ഊണ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു "ഇങ്ങേരു നമ്മളോട് ഇതാണ് കാണിക്കുന്ന സ്വഭാവം.. അപ്പോള്‍ വീട്ടില്‍ എന്താവും രീതി എന്ന് ഊഹിച്ചു നോക്കിക്കേ..
അവരെങ്ങിനെ ഇങ്ങേരെ സഹിക്കുന്നു ആവോ.
ഇ.ങ്ങേ.രുടെ ഭാര്യക്ക്‌ ഒന്നുകില്‍ ചെന്നി കുത്ത് കാണും അല്ലേല്‍ അള്‍സര്‍ .. ഉറപ്പാ" എല്ലാവരും ചിരിച്ചു ആരും അത് കാര്യമായി എടുത്തില്ല ആ സമയത്ത് തന്നെ അങ്ങേരു ചോറ് പത്രവുമായി ഞങ്ങളുടെ അടുത്തേക്ക് ഊണ് കഴിക്കാന്‍ വ ന്നു "വൈഫിന്റെ അസുഖം എങ്ങിനെ ഉണ്ട് ..." ഞാന്‍ സ്വാഭാവിക മട്ടില്‍ ചോദിച്ചു ചോദ്യം കേട്ടാല്‍ അങ്ങേരുടെ ഭാര്യയുടെ അസുഖം ഞങ്ങള്‍ ഇന്നലെ കൂടി പറഞ്ഞു വച്ചതാണ് എന്ന് തോന്നുമായിരുന്നു ചുമ്മാ ഒരു തട്ട് തട്ടിയതാണ് പുള്ളിക്ക് അത് മനസിലായില്ല ഉമേ ഒന്നും പറയേണ്ട ഇന്നലെ അവളെ ആശുപത്രിയില്‍ കൊണ്ട് പോയിട്ട് വരികയാണ് കേട്ടോ അവള്‍ സ്കൂളില്‍ തല കറങ്ങി വീണു.. ഇടയ്ക്കു അവള്‍ക്കു ഒരു തല വേദന വരും.. പിന്നെ കണ്ണ് തുറക്കാന്‍ ഒക്കില്ല.. എഴുനേല്‍ക്കാനും സാധിക്കില്ല എഴുനെറ്റാല്‍ താഴെ വീഴും
ഭയങ്കര വോമിറ്റിംഗ് ആണ്
മോളുണ്ടായപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌ ഈ തലവേദന
ഇനി ചെയ്യാത്ത ചികിത്സയില്ല " വല്ലാത്ത ഒരു നിശബ്ദത എല്ലാവരിലും പടര്‍ന്നു ആയുര്‍വേദം നോക്കാമായിരുന്നില്ലേ കോട്ടക്കല്‍ ഒന്ന് കാണിച്ചു നോക്കിക്കേ
കണ്ണ് ഒന്ന്ചെക്ക്ചെയ്യൂ
ഫലം. .കിട്ടാതിരിക്കില്ല

എന്റെഉമ്മാക്ക് ഇങിനെവന്നപ്പോള്‍ ........................
ഹെഡോഫിസിലെ സിന്ധുവിനും ഇങ്ങിനെ തന്നെയാണ്
അങ്ങിനെ അങ്ങിനെസംഭാഷണം നീണ്ടു ഭാര്യമാരുടെ ചെന്നി കുത്തിന്റെ കാര്യം മനസിലായല്ലോ അള്‍സര്‍ ഉണ്ടോ ടീച്ചര്‍ക്ക് എന്ന് കൂടി ചോദിയ്ക്കാന്‍ എനിക്ക് മനസ് വന്നില്ല എങ്ങാനും നേരായാലോ