2015, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

ദളിതർ പട്ടികളോ


കേന്ദ്ര മന്ത്രി ദളിതരെ പട്ടികളോടുപമിച്ചത്‌ കേരളീയർക്ക് വലിയ വിഷമം ഉണ്ടാക്കി
വിദേശ മാദ്ധ്യമങ്ങളും ദേശീയ മാദ്ധ്യമങ്ങളും അത് വലിയ ചര്ച്ച ആക്കി.
സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം എന്നാണു രാജ് നാഥ സിംഗ് നമ്മുടെ മുൻ പട്ടാള മേധാവിയോടു ആവശ്യപ്പെട്ടത്

ശശി തരൂർ ..റെയിൽവേയിലെ ദളിതരുടെ സാന്നിധ്യം കൊണ്ട് പൊറുതി മുട്ടി അവരെ കന്നാലികൾ എന്നാണു
വിശേഷിപ്പിച്ചത്‌
ഈ രണ്ടു വാചകങ്ങളും കൂട്ടി വായിച്ചു നോക്കൂ
അത് കോണ്‍ഗ്രെസ് കാരന്റെ വാചകം അല്ല
ബിജേപ്പി കാരന്റെ വാചകം അല്ല
മരിച്ചു ധനിക ഉദ്ധത വർഗ മുന്നോക്ക ജാതിക്കാരന്റെ സഹജ ചിന്ത യാണ്
സ്കൂളിൽ പോയിട്ട് വന്നാൽ കുളിച്ചിട്ടു മാത്രം അവർ മക്കളെ അകത്തു കയറ്റൂ
കാരണം എങ്കണ്ട ജാതിക്കാരുടെ കൂടെ ഇരുന്നിട്ട് വരുന്നതാണ് പിള്ളേർ
ഉത്തര ഭാരതീയന്റെ ജാതി ചിന്ത അത്ര ചെറു പ്രായത്തിലെ അവനിൽ വേരൂന്നി യതാണ്
വെളുത്തവന്റെ, ജമീന്ദാറുടെ ,ഭൂമി ഉടയോന്റെ ,ബ്രാഹ്മണന്റെ ഔധ്യത്യം ആണത്
അത് പിഴുതു മാറ്റാൻ കൊണ്ഗ്രെസിന്റെ കപട സെക്കുലാറിസത്തിനോ,ബിജെപ്പിയുടെ ഹൈന്ദവ അജെണ്ടക്കോ ,ഭരണ ഘടനയിൽ സ്വയം ദളിതനായ അംബെദ്ക്കർ എഴുതി വച്ച സംവരണ നിയമങ്ങൾക്കോ കഴിയില്ല
 എന്നാൽ നിയമ പരിരക്ഷയോ സംവരണമോ ..
ഒന്നും ..ഒന്നും തന്നെ

ഈ അഗണ്യ ജന കോടികളുടെ സംരക്ഷണയ്ക്ക് ഉതകുന്നില്ല

 .ക്രിസ്ത്യൻ മിഷ നറിമാർ ആണ് അവിടെ എന്തെങ്കിലും ഈ ദളിതർക്ക്‌ വേണ്ടി ചെയുന്നുള്ളൂ
അവര്ക്ക് തൊട്ടു കൂടായ്മ്മയും അയിത്തവും ഇല്ല..
ബാക്കി എല്ലാവര്ക്കും..സര്ക്കാരിനും സർക്കാർ നിയമിച്ച ഉദ്യോഗസ്ഥർക്കും ഒക്കെ ഇവരെ കണ്ണെടുത്താൽ കണ്ടു കൂടാ..അയിത്തം ഭയന്ന് തന്നെ 




 ഭാരതം ഭരിചിരുന്നവർ നമ്മൾ എല്ലായ്പ്പോഴും കേൾക്കുന്നത് പോലെ വലിയ അഴിമതിക്കാർ മാത്രമായിരുന്നില്ല..ആ അഗണ്യ കോടികളെ രക്ഷിക്കണം എന്ന് യഥാർഥത്തിൽ ആഗ്രഹിച്ചിരുന്നവർ കൂടിയാണ്.എന്നാൽ സർക്കാരുകൾ കാലാ കാലങ്ങൾ ആയി കൊണ്ട് വരുന്ന എല്ലാ ക്ഷേമ പദ്ധതികളും എല്ലാ ക്ഷേമ പ്രവർത്തനങ്ങളും എത്തുന്നത് ശക്തരും സമ്പന്നരും ആയ ദല്ലാള ന്മാരിലും ഭൂവുടമകളിലും ആണ് എന്നതാണ് സത്യം..ഇവരിലേക്ക് എഴുത്തും വായനയും എത്തിക്കാൻ കഴിഞ്ഞാൽ അതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പുണ്യം ..അത് പോലും സാധ്യമല്ല...കേരളത്തിലെ ഒരു ജില്ലയുടെ അത്ര വരും ഒരു ശരാശരി ജമീന്ദാറുടെ ഭൂമിയുടെ വിസ്തീർണ്ണം .ജോലിക്ക് പോകാൻ ഉള്ള ഗ്രാമീണന്റെ എളുപ്പം നോക്കിയാണ്.ഗ്രാമങ്ങൾ സൃഷ്ട്ടിക്കപ്പെടുന്നത് തന്നെ .അവർക്കായി സ്കൂളുകൾ ഇല്ല..അവർ പഠിക്കുന്നതും തന്നെ ചോദ്യം ചെയ്യുന്നതും ഇവര്ക്ക് ചിന്തിക്കാനേ കഴിയില്ല .
സ്വ ഗ്രാമം അവരെ അത്രയേറെ പീഡിപ്പിക്കുകയാണ് .പൊതുക്കിണറ്റിലെ ജലം എടുക്കുന്നതിനാണ് ഇവർ ഏറ്റവും അധികം മർദിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും .പാവങ്ങൾ മുന്നോക്ക ജാതിക്കാര് എല്ലാം ഉറങ്ങുന്നത് വരെ കാത്തിരിക്കും .എന്നിട്ട് വന്നു ജലം എടുക്കും ..മിക്കപ്പോഴും അർദ്ധ രാത്രിക്ക് ശേഷം മാത്രമേ അവർ അതിനു മുതിരാറുള്ളൂ .പിടിക്കപ്പെട്ടാൽ കൊന്നു കളയും .അവർക്കതറിയാം .എന്നാൽ എവിടെ നിന്നെങ്കിലും വെള്ളം കുറച്ചെങ്കിലും കൂടാതെ കഴിയില്ലല്ലോ
ജാതീയ ഉച്ച നീചത്വങ്ങൾ നീതിയുടെ എല്ലാ സീമകളും ഉല്ലംഘിച്ചു ഇവിടെ അഴിഞ്ഞാടുകയാണ്
പത്തു ഗ്രാമങ്ങൾക്കു ഒരു സ്കൂൾ എന്നൊക്കെയാണ് ഇപ്പോഴുള്ള കണക്കു
ഒരു കുട്ടി 10 മണിക്കൂർ നടന്നാലേ സ്കൂളിൽ എത്തൂ
എത്ര കുട്ടികൾക്ക് അങ്ങിനെ പഠിക്കാൻ കഴിയും
അതെ അവൻ പഠിക്കുന്നില്ല..അവനു ഒരു സ്വത്തും ഇല്ല
ആരോഗ്യം ഇല്ല
നല്ല ഭക്ഷണം ഇല്ല
എന്നല്ല ഭക്ഷണമേ മിക്കപ്പോഴും ഉണ്ടാകാറില്ല
അങ്ങിനെ നൂറു ദിവസം ജോലി മുന് സര്ക്കാര് ഗ്രാമീണ സ്ത്രീകൾക്ക് നല്കാൻ ശ്രമിച്ചു
അത് ഈ ജമീന്ദാർ മാരുടെ കയ്യിൽ പെടാതിരിക്കാൻ കൂലി ബാങ്കിൽ ഇട്ടു കൊടുത്തു
എന്നാൽ ആ ബാങ്ക് അക്കൗണ്ട്‌ ..ചെക്കുകൾ അടക്കം മദ്ധ്യ വർത്തികളുടെ കയ്യിൽ തന്നെ എത്തിചെരുകയാണ്
ഭൂവുടമകളും ,ഹുണ്ടിക ക്കാരനും ആണ് ഇവരുടെ വരുമാനം കൂടുതലും വാങ്ങി കൂട്ടുന്നത്‌
അച്ഛൻ ഭൂവടമോയോടു 5000 രൂപ കടം വാങ്ങി ..കൂലി മുഴുവനും പലിശയിൽ ജന്മിക്കു തന്നെ പോയി
മകൻ,പിന്നെ അവന്റെ മകൻ ,പിന്നെ  അവന്റെ മകനും ഈ  ഭൂവടമകളുടെ വെറും അടിമകൾ ആയി തീരുകയാണ് .(bonded ലേബർ ) വെറും അടിമകൾ
 .എവിടെയും ഇടതു പക്ഷം മാത്രമണ്‌ ഇവരുടെ സംരക്ഷകർ
എന്നാൽ ഇടതു പ്രസ്ഥാനങ്ങളെ ...സവർണ്ണ മേധാവിത്വങ്ങൾ ..അവരുടെ പാർട്ടികൾ... കോണ്‍ഗ്രെസ് ആയാലും ബി ജെ പിയായാലും ഭയക്കുകയാണ്..ഈ ദളിതരെ പ്പോലെ തന്നെ അവർ നമ്മളെ ഒഴിവാക്കുകയാണ്



ഭാരതത്തിന്റെ മുഖത്തെ കറുത്ത വൃണങ്ങൾ ആണിവർ ..കൂട്ടത്തോടെ  സ്വ ഗ്രാമങ്ങളിൽ നിന്നും പലായനം ചെയ്യുകയാണ് ഈ നിസ്സാരന്മാർ .വീട്ടിലെ കുറച്ചു  സാധനങ്ങളും തുണികളും കയ്യിലെടുത്തു അവർ അടുത്ത തീവണ്ടി ഓഫീസിലേക്ക് നടക്കുന്നു  .മൂന്നോ നാലോ ദിവസം നടന്നാലേ എത്തൂ ഒരു തീവണ്ടിയാപ്പീസിൽ ..എങ്കിലും ഇവർ ഗ്രാമം ഉപേക്ഷിക്കുകയാണ്
കേരളത്തിലെ ഗ്രാമങ്ങളിൽ ,ഭാരതത്തിലെ വലിയ പട്ടണങ്ങളിലെ ചേരികളിൽ വന്നടിയുന്നു ഈ ഉത്തര ഭാരത ദളിതർ .....
ഒരു തീവണ്ടിയിലെ ബോഗിയിൽ അടുക്കി ക്കൊണ്ട് വന്ന ചെറു കുരുന്നുകളെ ഓർമ്മയില്ലേ
അച്ഛനമ്മമാർ തങ്ങൾക്കുള്ള അവസാനത്തെ തുട്ടു പോലും കൊടുത്ത് മക്കളെ ഈ ദല്ലാൾമാരുടെ കൂടെ അയക്കുകയാണ്
ആ നിസാഹയത നമ്മൾ കാണുകയല്ലാതെ വേറെ ഒരു നിവൃത്തിയും ഇല്ല
നമുക്കതിൽ ഒന്നും ചെയ്യാനില്ല
ഇരുളിന്റെ ഗുഹയിലേക്ക് നടക്കുന്ന ഈ ഉന്നത വംശജർ ഒരിക്കലും ഈ കറുത്തവരെ നട്ടെല്ല് നിവൃത്തി ജീവിക്കാൻ അനുവദിക്കില്ല
കേന്ദ്ര മന്ത്രി പറഞ്ഞത് ഒരു വലിയ നേരാണ്
പട്ടിയുടെ വില പോലും ഈ ദളിത ജനങൾക്ക് ആ വരേണ്യ വർഗം നൽകിയിട്ടില്ല
ഇരുണ്ട യുഗം തീരും ..പ്രകാശം പരക്കും നമ്മുടെ ഗ്രാമങ്ങൾക്ക് മേൽ എന്ന് നമുക്ക് പ്രത്യാശിക്കാം

2015, ഒക്‌ടോബർ 21, ബുധനാഴ്‌ച

ചില താത്രിക്കുട്ടിമാരും ഒരു ചെറിയാൻ ഫിലിപ്പും

ചെറിയാൻ ഫിലിപ്പിന് ഭാരതീയ സ്ത്രീകളെ കുറിച്ച് എന്തും എഴുതാം .അത് മറ്റുള്ളവർ വെള്ളം തൊടാതെ വിഴുങ്ങണം എന്ന് വാശി പിടിക്കരുത് ... കൊച്ചിയിൽ പണ്ടൊരിക്കൽ ഒരു കൌണ്‍സിലറെ ,ജയിച്ച സന്തോഷത്തിൽ തോളിലെടുത്തു കൊണ്ട് പോയി സ്വന്തം അനുയായികൾ... ഇരുട്ടിൽ അവരെ കയ്യേറ്റത്തിന് ശ്രമിച്ചു ..തോറ്റു മടങ്ങിയ രാഷ്ട്രീയ പ്രവർത്തകർ കരച്ചിൽ കേട്ട് ചെന്ന് അവരെ രക്ഷിച്ചു ..ഇന്ന് ചെറിയാൻ ഫിലിപ്പ് ചെയ്തത് പോലെ ഒരു പത്ര പ്രസ്താവന തോറ്റ നേതാക്കന്മാര്ക്കും പ്രസിധീകരണത്തിനു കൊടുക്കാമായിരുന്നു ..അത് ചെയ്യാതെ ഇരുന്നത് രാഷ്ട്രീയമായ ചില സാന്മാര്ഗിക ബോധം ആ നേതാക്കന്മാര്ക്ക് ഉള്ളത് കൊണ്ടാണ്.

രാഷ്ട്രീയ പ്രവർത്തകർ.. സ്ത്രീകളും പുരുഷന്മാരും അസാന്മാർഗിക പ്രവർത്തികളിൽ ഏർപ്പെടുന്നുണ്ടാവും ..അതിൽ ഏർപ്പെടാത്തവർ ആണ് ഭൂരി ഭാഗവും എന്നും ശ്രീമാൻ ചെറിയാൻ ഫിലിപ്പ് മനസിലാക്കണം
കടൽ മീനുമായി കേന്ദ്ര  നേതാക്കളെ കാണാൻ പോകുന്ന നേതാക്കന്മാരും കോണ്‍ഗ്രെസിൽ ഉണ്ട്
അതെല്ലാം നമ്മൾ പ്രതി പക്ഷക്കർക്കു തമ്മിൽ തമ്മിൽ പറഞ്ഞു ചിരിക്കാൻ ഉള്ള വകയാണ് .. .

.
,,,ഒരു യൂത്ത് കോണ്‍ഗ്രെസ് സ്ത്രീ നേതാവിന്റെ പേരെടുത്തു പറഞ്ഞു..
തന്നെ വിമർശിച്ചാൽ ....അവരുടെ ശരീരത്തിലെ കാണാ മറുകുകൾ താൻ വെളിവാക്കും എന്ന് ഉണ്ണിത്താൻ പറഞ്ഞതായി കേട്ടിട്ടുണ്ട് ...അത് പോലെ ഒരു തറ പ്രസ്താവന ആയിപ്പോയി ഈ നടത്തിയത് ....
പിന്നെ ഉണ്ണിത്താനും ചെറിയാൻ ഫിലിപും തമ്മിൽ എന്താണ് വ്യത്യാസം
കോണ്‍ഗ്രെസിലെ വനിതകളുടെ അന്തസ് കെടുത്തുന്ന ഒരു പ്രസ്താവന ആണിത് എന്ന് നിസംശയം പറയാം .



നല്ല അന്തസുള്ള മാന്യതയുള്ള ..ലക്ഷക്കണക്കിന്‌ കോണ്‍ഗ്രെസുകാരികൾ നമുക്ക് ചുറ്റിലും ഉണ്ട് ..അവരുടെ കൂട്ടത്തിൽ മോശമായ കഥകൾ പ്രചരിക്കുന്നത് ..ചുരുക്കം ചിലരെ ക്കുറിച്ച് മാത്രമാണ് ..കേരളത്തിലെ വേശ്യകൾ ..മൊത്തം സ്ത്രീകളുടെ എണ്ണം എടുത്താൽ എത്ര വരും ..അത് പോലെ വളരെ വളരെ കുറച്ചു മാത്രം ..സ്ത്രീകൾ അങ്ങിനെ ചെയ്യുന്നുണ്ടാവാം ..സരിത പറഞ്ഞത് ചേർത്തു വച്ച് വായിച്ചു നോക്കൂ ..വലതു സംഖ്യം നേതാക്കൾ സ്ത്രീകളെ വച്ച് മാറുന്നു എന്നാണു അവർ അനുഭവ സാക്ഷ്യം പറഞ്ഞത് .സരിത കോണ്‍ഗ്രെസ് കാരി ആയിരുന്നോ 


എഴുതുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും മുൻപ് അങ്ങിനെ ചെയ്യുന്നത് തനിക്കു ശോഭയാണോ എന്ന് ശ്രീമാൻ ചെറിയാൻ ഫിലിപ്പ് ആലോചിക്കുന്നത് നല്ലതാണ്
ഒരു നാലാകിട നേതാവ് മൈക്ക് കിട്ടിയാൽ ചെയ്യുന്നത് പോലെ നിങ്ങളും ചെയ്യല്ലേ
അന്തസ്സായി ഖേദം പ്രകടിപ്പിച്ചു പുറത്തു കടക്കൂ 


കോണ്‍ഗ്രെസുകാരികളുടെ പതിവൃത്യം ..അത് അവർ സംരക്ഷിചോളും 



പി എസ്
ഒരു താത്രിക്കുട്ടി ..മുദ്രയുള്ള ഒരു മോതിരം പുറത്തു വച്ച് "ചെറിയാൻ ഫിലിപ്പ് "എന്ന് പറഞ്ഞാൽ തീരുന്നതാണ് താങ്കളുടെ മാനവും ..

അത് മറക്കേണ്ട

ഹാക്കറെ വിട

പറയാതിരിക്കാൻ നിർവാഹമില്ല
എന്റെ ഫേസ് ബുക്ക്‌ ഹാക്ക് ചെയ്തിട്ട് എന്താണ് ഗുണം നിങ്ങൾക്ക്
എന്റെ ഫോണ്‍ നമ്പറിലേക്ക് ഇപ്പോൾ പല പ്രാവശ്യം ആയി മെസേജ് വരുന്നു
പാസ് വേര്ഡ് റീ സെറ്റ് ചെയ്യാൻ
എഴുത്തിനും വായനക്കും ..ചിന്തകൾ പങ്കു വൈക്കാനും അല്ലാതെ വേറെ ഒരുപയോഗവും എനിക്കീ അക്കൌണ്ട് കൊണ്ടില്ല
സമയ ക്കുറവ് മൂലം അടുത്ത കൂട്ടുകാരോട് പോലും ഇൻബോക്സിൽ സംസാരിക്കുകയും പതിവില്ല
എന്തെങ്കിലും പരദൂഷണം എന്റെ ഇൻബോക്സിൽ കാണും എന്ന് കരുതി അതിൽ കയറി നോക്കേണ്ട
എനിക്ക് നിങ്ങൾ ആരെക്കുറിച്ചും ഒരു മോശമായ അഭിപ്രായവും ഇല്ല
ആരോടും വലിയ അടുപ്പമോ..കാമുകന്മാരോ ഇല്ല .പ്രണയ ക്കുറി പ്പുകളോ ഇല്ല
ഒരു മാസം ഞാൻ ഫേസ് ബുക്കിൽ കയറി ഇല്ലെങ്കിലും ,ആരും ശ്രദ്ധിക്കുക പോലും ഇല്ല
അത്ര കുറവ് വായനക്കാർ മാത്രമേ എനിക്കുള്ളൂ
മക്കളുമായി ചാറ്റ് ചെയ്യുന്നത് കൊണ്ട് ഒത്തിരി വീട്ടുകാര്യങ്ങൾ അതിൽ ഉണ്ട്
അല്ലെങ്കിൽ എന്റെ ഫേസ് ബുക്കിന്റെ പിന്നാമ്പുറം ഞാൻ നിങ്ങൾക്കായി തുറന്നു തന്നേനെ


ലൈക്കുകളുടെ ഈ മത്സര ലോകത്ത് ഞാനില്ല തന്നെ
എന്നെ അങ്ങ് വെറുതെ വിട് മക്കളെ
ശുഭ ദിനം പ്രിയരേ

ഗോമാംസ നിരോധനം ആവശ്യമോ

ഗോമാംസ നിരോധനം ആവശ്യമോ എന്തിനാണ് സർക്കാരുകൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നത്
മതസൂക്തങ്ങൾ ,വേദങ്ങൾ ,അഷ്ട്ടാഗ ഹൃദയം
പുരാണങ്ങൾ ,ഇതിഹാസങ്ങൾ ..ഇവയിൽ ഏതെങ്കിലും ഒന്നിൽ
അങ്ങിനെ അനുശാസിക്കുന്നുണ്ടോ ?
ഒന്ന് പറയാം
മതങ്ങൾ തെറ്റായ സന്ദേശങ്ങൾ നൽകുന്നില്ല
അവ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ്
കൃഷ്ണൻ കര്മം ചെയുമ്പോൾ മുഖം നോക്കേണ്ടാ എന്നേ പറയുന്നുള്ളൂ
സ്വ സഹോദരനെ കൊന്നോളൂ എന്ന് പറയുന്നില്ല
സ്ത്രീ സഹോദരനോ ഭർത്താവോ അച്ഛനോ മാതുലനൊ ഒത്തേ സഞ്ചരിക്കാവൂ എന്ന് പറഞ്ഞത്
യുദ്ധ കാലഘട്ടത്തിൽ ശത്രുക്കൾ അവരെ തട്ടി ക്കൊണ്ട് പോകാതെ ഇരിക്കാൻ
അവരെ സംരക്ഷിക്കാൻ വേണ്ടി ആയിരുന്നു
മരുഭൂമിയിലെ അതിജീവന വസ്ത്രമാണ് പർദാ.സൂക്ഷിച്ചു നോക്കിയാൽ അറിയാം അറബ് പുരുഷനും അതെ വേഷം തന്നെയാണ് ധരിക്കുന്നത്.മണൽ ക്കാറ്റിനെ ചെറുക്കാൻ ഇതിൽ പരം സഹായിക്കുന്ന മറ്റൊരു വസ്ത്ര ധാരണ രീതിയില്ല
ബഹു ഭാര്യാത്വം ,യുദ്ധ വിധവകളുടെ പുനരധിവാസ പദ്ധതി ആയിരുന്നു ..
ഈ സദുദ്ദേശ നിയമങ്ങൾ തെറ്റായി അനാവശ്യമായി പുനര് വ്യാഖ്യാനം ചെയ്തു തലിബനൊക്കെ സ്ത്രീകളെ ചൂഷണം ചെയ്യുകയാണ്
ജൂതർ മിക്ക തരം ഭക്ഷനങ്ങളും ത്യജിക്കുന്നവർ ആണ്
ചൈനാക്കാർ എല്ലാത്തരം ജൈവ ജാലങ്ങളെയും ഭക്ഷിക്കുന്നവരും
ഭാരതം ഒരു മത നിരപേക്ഷ രാഷ്ട്രം പദവി ഉപേക്ഷിച്ചു ഒരു ഹിന്ദു രാഷ്ട്രം ആകുന്നതിന്റെ ആദ്യത്തെ ചുവടു വൈപ്പാണ് ഗോമാംസ നിരോധനം
പാക്കിസ്ഥാനിൽ പന്നി ഇറച്ചി നിരോധനം നില നിൽക്കുന്നു
ഭാരതത്തിൽ ഗോമാംസ നിരോധനം നില നിൽക്കുന്നു
എന്നാൽ ജൈനർക്ക് മുൻ തൂക്കം ഉള്ള ഒരു ഭരണ സംവിധാനം നിലവിൽ വന്നാൽ നമ്മൾ കുടുങ്ങി പ്പൊകും
പ്രീയപ്പെട്ടവരുടെ ശവം വെറും നിലത്തു കഴുകുകൾ കൊത്തി പ്പറിക്കുന്നത് കാണേണ്ടി വരും
ഇനി ഇസ്രായേൽ എങ്ങാൻ നമ്മെ ഭരിക്കാൻ വന്നാൽ കുടുങ്ങിയത് തന്നെ
കക്കാ ഇറച്ചി ,ചെമ്മീൻ, ഞണ്ട്,പോർക്ക്‌ ,മുയൽ ,തവള ,കുതിര ഇവയുടെ മാംസം അവർക്കു നിഷിദ്ധമാണ്
നമ്മൾ ഭാരതീയർ ഇനി മതങ്ങളെ ..അവയെ വ്യാഖ്യാനിക്കുന്നവരെ ഒക്കെ ഭയക്കണം
നമ്മൾ പാക്കിസ്ഥാന്റെ മറു വാക്കാവുകയാണ്


നമ്മുടെ വൈദ്യുത ബോർഡിനിതെന്തു പറ്റി ?

ഈ വൈദ്യുത ബോർഡിനു ഇതെന്തു പറ്റി ?
ചോദിക്കാതെ ഇരിക്കാൻ കഴിയുന്നില്ല
അടച്ചിട്ട ഗേറ്റുകൾ ,
വീട്ടിലെ പട്ടികൾ ..
മഴ
വെയിൽ
ഇതൊക്കെ റീഡിംഗ് എടുക്കാൻ വരുന്നവരുടെ ശത്രുക്കൾ ആണ്
അതിനൊക്കെ പിഴ ചുമത്താൻ തുടങ്ങിയാൽ സാധാരണ ജനങ്ങൾ എന്ത് ചെയ്യും
കയ്യിൽ അധികാരം ഉള്ളവന് എന്തും ആകാമെന്നൊ
എന്തിനാണ് ഈ പ്രഹസനം ?..
മീറ്ററിൽ ഒരു മൈക്രോ ചിപ്പ് പിടിപ്പിച്ചാൽ വൈദ്യുതി ഉപയോഗം എത്രയെന്നു ഓഫിസിലിരുന്നാൽ അറിയാമല്ലോ
ലോകമെങ്ങും ഉള്ള വൈദ്യുത കമ്പനികൾ ഇതേ സംവിധാനം ഉപയോഗിക്കുമ്പോൾ
നമ്മുടെ ബോർഡിനിതെന്തു പറ്റി എന്ന് ചിന്തിക്കാതെ ഇരിക്കാൻ കഴിയുന്നില്ല
ലീഗുകാർ ഭരിക്കുന്ന വകുപ്പുകളിലെ തുഗ്ലക്കിയൻ ഭരണ മാറ്റങ്ങളും സംവിധാനങ്ങളും നമുക്ക് ചില്ലറ തല വേദന അല്ല തരുന്നത്
ഇതിപ്പോ ഭരിച്ചു പതം വന്ന ആര്യാടൻ സായ് വും ഇങ്ങനെ തുടങ്ങിയാൽ
കഷ്ട്ടമെന്നെ പറയേണ്ടൂ

പരാതി പിന്‍ വലിക്കണം..

സന്തോഷ മാത്രം തരുന്ന തമാശകൾക്കും ഇടയിൽ
വല്ലാതെ മഥിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്
എനിക്ക് വേണ്ടപെട്ട ഒരു കുട്ടി..
അവള്‍ ഒരു വീട്ടില്‍ ഹോം നേഴ്സ് ആയി ജോലിക്ക് ചെന്നു
പട്ടണത്തിനു നടുവിലെ ഒരു ഹൌസിംഗ് കോളനി ..
നഗരത്തിലെ സമ്പന്നര്‍ താമസിക്കുന്ന പ്രദേശം..
ഒരു മകന്‍ മാത്രം അമ്മക്ക്.
അയാള്‍ പൊതു മേഖല സ്ഥാപനത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍..
ഭാര്യക്ക് ജോലി ഇല്ല..
മൂത്ത മകള്‍ വക്കീല്‍
രണ്ടാമത്തെ മകള്‍ പ്ലസ് ടൂ വിനു
എന്റെ കൂട്ടുകാരിയെ നമുക്ക് ചന്ദ്രിക എന്ന് വിളിക്കാം..
അവള്‍ ചെന്നപ്പോള്‍ വീട്ടമ്മ അവളെ വീടിനു പിറകിലേക്ക് കൊണ്ട് പോയി
അവിടെ അടുക്കള തിണ്ണയില്‍ ബോധമില്ലാതെ ഒരു സ്ത്രീ കിടക്കുന്നുണ്ടായിരുന്നു
വീടിനു വെളിയില്‍ ആണ് ആ വരാന്ത . കൊച്ചിയിലെ കൊതുകു കടിയും കൊണ്ട് മൂന്നു ദിവസമായി അവര്‍ കിടക്കുകയാണ് അവിടെ
ആദ്യമായി അവരെ അകത്തെ മുറിയില്‍ ആക്കണം ..
ഒരു ചാക്കില്‍ ആണ് ഇവര്‍ കിടക്കുന്നത്
അതില്‍ മലവും മൂത്രവും എല്ലാം ഉണ്ട് ..
ചന്ദ്രിക വേഷം പോലും മാറാതെ അവരെ അവിടെ കിടന്ന വേറെ ഒരു ചാക്കിലേക്കു മാറ്റി കിടത്തി
മലവും മൂത്രവും ഈച്ചയും ആർക്കുന്ന ചാക്കെടുത്തു മുറ്റത്തേക്കു ഇട്ടു
കത്തിച്ചു കളയാം എന്ന് കരുതി
അപ്പോഴേക്കും വീട്ടമ്മ വന്നു ..
അമ്മയെ നല്ല ചാക്കിലേക്കു കിടത്തിയത്‌ അവര്‍ക്ക് ഇഷ്ട്ടമായില്ല
""എന്തിനാണ് ആ നല്ല ചാക്ക് കൂടി ചീത്ത ആക്കിയത് ?
അതിട്ടാണ് രാത്രിയിൽ ഇവരെ പുതപ്പിച്ചിരുന്നത്
ഇനി ഇതിനെ നമുക്ക് മുകളിലേക്ക് കൊണ്ട് പോകാം ?""
അമ്മയുടെ മകൻ ഒരു ശസ്ത്രക്രിയ കഴിഞ്ഞു ഇരിക്കുകയാണ്..സഹായിക്കാന്‍ സാധിക്കില്ല..
ചന്ദ്രിയും മരു മകളും വേണം അവരെ മുകളില്‍ കൊണ്ട് പോകാന്‍
വീടിനകത്തു കൂടി ഗോവണി ഉണ്ട്
അതിലെ കൊണ്ട് പോകാന്‍ സാധിക്കില്ല എന്നവര്‍ തീര്‍ത്തു പറഞ്ഞു
പുറത്തു ഒരു പിരിയന്‍ ഗോവണിയുണ്ട് ..
അത് വഴി രണ്ടു പേരും കൂടി സ്ത്രീയെ മുകളിലേക്ക് വലിച്ചു കയറ്റുകയാണ്
ചന്ദ്രി മുകളിലും വീട്ടമ്മ താഴെയും ..
ബോധമില്ലാത്ത സ്ത്രീയെ രണ്ടു പേരും കൂടി ചാക്കിൽ വലിച്ചു ഗോവണിക്ക് അടുത്തു എത്തിച്ചു ..പിന്നെ മുകളിലേക്ക് കയറ്റണം.കുറച്ചു വലിച്ചു കയറ്റി കഴിഞ്ഞപ്പോൾ
മരുമകൾ അമ്മയെ അങ്ങ് വിട്ടു കളഞ്ഞു ..
അവര്‍ ചുരുണ്ട് കൂടി താഴേക്ക്‌ വീണു
ചന്ദ്രി ഞെട്ടി പ്പോയി ..
""നിങ്ങള്‍ എന്താ ഈ ചെയ്തത് ""??
""ഇവര്‍ പണ്ട് എന്നോട് എന്തെല്ലാം ചെയ്തിട്ടുണ്ട് എന്നറിയാമോ..
അവരെ ഇതൊന്നും ചെയ്‌താല്‍ പോര """അവരുടെ കൂസലില്ലാത്ത മറുപടി
വീണ്ടും അവരെ വലിച്ചു പൊക്കി മുറിയില്‍ എത്തിച്ചു
അഞ്ചു കൊല്ലമെങ്കിലും ആയിട്ട് ഉണ്ടാവും ആ മുറി അടിച്ചിട്ട് ..കഴുകിയിട്ടോ..തുടച്ചിട്ടോ
തറയും ഭിത്തിയും എല്ലാം കറുത്തു വൃത്തി കേടായി ..കരിപോലെ ചെളി പിടിച്ചു ..അടച്ചിട്ട ജനാലകൾ ..അതിലും നിറയെ പൊടിയും അഴുക്കും
കട്ടിലില്‍ ഒരു വിരിപ്പുണ്ട്..അതൊരു കീറ ത്തുണി മാത്രം..
ഇത് പോലെ അഞ്ചു കൊല്ലം ആയിട്ടുണ്ടാവും കഴുകിയിട്ട്
രാവിലെ പതിനൊന്നു മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ ജോലി ചെയ്തപ്പോള്‍ അമ്മയെ തുടപ്പിച്ചു .കഴുകിച്ചു
അവർ ഒരു കറുത്ത അമ്മയല്ല
ചന്ദന നിറമുള്ള ഒരു വൃദ്ധ ..പതുക്കെ മിടിക്കുന്ന ഹൃദയം..ഇപ്പൾ നിന്ന് പോയേക്കും എന്നാ മട്ടിൽ പതുക്കെ പതുക്കെ മിടിക്കുന്നുണ്ട്‌
ജീവന്റെ ഏക ലക്ഷണം അത് മാത്രമാണ്
.നല്ല വിരിപ്പൊക്കെ ഇട്ടു..കട്ടിലിൽ അവരെ കിടത്തി
മുറി അടിച്ചു വാരി തുടച്ചു
എല്ലാം കഴിഞ്ഞു താഴെ വന്നു ചന്ദ്രി അല്‍പ്പം ഭക്ഷണം ചോദിച്ചു ..അമ്മക്ക് കൊടുക്കാന്‍
അല്‍പ്പം കഞ്ഞി വെള്ളം കൊടുക്കാന്‍ ചോദിച്ചപ്പോള്‍ വീട്ടമ്മ ഇടഞ്ഞു
"""""തരാന്‍ പറ്റില്ല """.
രണ്ടാമത്തെ മകള്‍ വന്നപ്പോള്‍ അമ്മയോട് താണു കേണു പറഞ്ഞു..
""അല്‍പ്പം കഞ്ഞി വെള്ളം കൊടുക്കമ്മേ മുത്തശിക്ക് ""
നെറ്റിയില്‍ ആഴമുള്ള ഒരു മുറിവുണ്ട്
അതില്‍ മരുന്ന് പുരട്ടണം ..
ഇവരുടെ ആരോഗ്യ സ്ഥിതി മോശമാണ് ..
ഡോക്റ്ററെ വിളിക്കണം
രണ്ടിനും വീട്ടമ്മ തയ്യാറല്ല
ചന്ദ്രിക അവള്‍ക്കു കൊടുത്ത ചായ കുടിക്കാതെ അമ്മക്ക് വായില്‍ ഇറ്റിച്ചു കൊടുത്തിട്ട് പോന്നു
പിന്നെ പുറത്തു വന്നു എന്നെ വിളിച്ചു..
എന്താ ചെയ്യേണ്ടത്
ഈ അമ്മയെ കൊല്ലാനാണ് അവരുടെ ഉദ്ദേശം..
നമുക്ക് എന്ത് ചെയ്യാന്‍ ആവും
പോലീസില്‍ ജോലി ഉള്ള ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഉണ്ട് ബന്ധുവായി
അവനെ വിളിച്ചു വിവരം പറഞ്ഞു
അവന്‍ ഒരു നമ്പര്‍ തന്നു..
ഇങ്ങനെ എന്തെങ്കിലും കണ്ടാല്‍ വിളിച്ചു പറയേണ്ട ഒരു നമ്പര്‍ ആണ്
ഞാൻ അത് ചന്ദ്രികക്ക് കൊടുത്തു
പോലീസ് ചെന്നു വേണ്ടത് ചെയ്തോളും എന്ന് സമാധാനിപ്പിച്ചു
അവൾ വിളിച്ചു കാര്യങ്ങള്‍ എല്ലാം പോലീസിൽ പറഞ്ഞു
വേറെ ഒന്നും ചെയ്യേണ്ട..
മകന്‍ ജോലി ചെയ്യുന്ന പൊതു മേഖല സ്ഥാപനത്തില്‍
ഒന്നാന്തരം ആശുപത്രി ഉണ്ട്..ചികിത്സ ഫ്രീ ആണ്
അവിടെ അവരെ ആക്കിയാല്‍ മതി
കേട്ട പോലീസുകാരന്‍ എല്ലാം സമ്മതിച്ചു
ഇനിയിപ്പോള്‍ എന്തിനു വിഷമിക്കണം..
വിവരം പോലിസിനെ അറിയിച്ചല്ലോ
നമ്മുടെ ചുമതലകള്‍ കഴിഞ്ഞല്ലോ
ഒരാഴ്ച കഴിഞ്ഞു പോലീസില്‍ നിന്നും വിളി ..
വീട്ടമ്മയുടെ വിളി
പരാതി പിന്‍ വലിക്കണം..
ചന്ദ്രിയുടെ വിലാസം ഒന്നും അവര്‍ക്കറിയില്ല..
സ്റെഷനില്‍ വിളിച്ചു കാര്യങ്ങള്‍ തിരക്കിയപ്പോൾ
മൂന്നാം ദിവസം ആണ് പോലീസുകാര്‍ അവിടെ ചെല്ലുന്നത്
അപ്പോഴേക്കും സ്ത്രീയ അവര്‍ ദഹിപ്പിച്ചു കഴിഞ്ഞിരുന്നു
അവര്‍ക്ക് കാര്യത്തിന്റെ ഗൌരവം മനസിലാവുന്നത് കുറച്ചു വൈകിയാണ്
പരാതിയില്‍ നെറ്റിയിലെ മുറിവ് വീണു ഉണ്ടായതാണോ എന്ന് സംശയം ഉണ്ട് എന്നും പറഞ്ഞിരുന്നല്ലോ ..ആ കേസ് എങ്ങിനെ ആയോ എന്നറിയില്ല
വലിയ വീഴ്ച പറ്റി എന്ന്മാത്രമേ എനിക്ക് പറയാനുള്ളൂ
വളരെ വളരെ അവശ ആയ ഒരു വൃദ്ധയെ,
ഒരും കൊടും ദുഷ്ട്ട സ്ത്രീയുടെ ദയവിനായി വിട്ടു കൊടുത്തു ,
കൊല്ലാൻ കൂട്ടുനിന്ന മഹാപാപിആണ് ഞാൻ
ആ ചിന്ത ഇന്നും എന്നെ നോവിക്കുന്നു

ഹൂക്ക് ചേട്ടൻ







ബസിലെ തിക്കിലും തിരക്കിലുംദീര്‍ഘ  ദൂരം യാത്ര ചെയ്യേണ്ടി  വരുന്ന സ്ത്രീകളുടെ കഥകള്‍ നിങ്ങള്‍ക്കെല്ലാം അറിയാം
ചില ബസ് കാല അനുഭവങ്ങള്‍

പലതും സഭ്യതയുടെ അതിരു  ലംഘിക്കുന്നവയാണ്,..
സ്ത്രീയുടെ ബസ് യാത്ര ദുരിതങ്ങള്‍ 
എങ്കിലും ക്ഷെമിക്കുക

ചേച്ചി കോളേജില്‍  നിന്നും ഇറങ്ങി വര്‍ഷങ്ങള്‍ക്കു ശേഷം ആണ് ഞാന്‍ കോളേജില്‍
എത്തുന്നത്.
ഗ്രാമത്തിലെ അടുത്ത സ്കൂളില്‍ നിന്നും പട്ടണത്തിലേക്ക് ബസില്‍ പോകുന്നത് ഓര്‍ക്കുമ്പോള്‍ വലിയ ഭയമാണ് തോന്നിയത്
ഒന്നാമത് ഓടുന്ന ബസില്‍ വീഴില്ലേ എന ഭയം..രണ്ടാമത് ബസില്‍ കയറുന്നതിനു മുന്‍പ് ബസു വിടുമോ എന്നാ ഭയം..

ഇറങ്ങുമ്പോള്‍ അതിനു മുന്നേ വണ്ടി മുന്നോട്ടു   എടുക്കുമോ എന്നാ ഭയം..
ബസിനകത്തു പോക്കറ്റടിക്കുമോ എന്ന ഭയം..
ആണുങ്ങള്‍ തോണ്ടുമോ അപമാനിക്കുമോ എന്ന ഭയം..
അങ്ങിനെ പല തരം   ഭയങ്ങളുടെ ഒരു കൂടാണ് ഞങ്ങള്‍ സ്ത്രീകളുടെ മനസ്

ഒരു ദിവസം  അമ്പലത്തില്‍ പോകാന്‍ ബസില്‍ കയറിയപ്പോള്‍ ,
ചേച്ചി ,ഒരു മധ്യ  വയസ്കനെ കാണിച്ചു തന്നു
"അയാളെ ഓര്‍ത്ത്‌ വച്ചോ.,.
മഹാ നീചന്‍ ആണ് പെണ്ണുങ്ങളുടെ ബാക്ക് ഓപ്പണ്‍ ബ്ലൌസിന്റെ ഹൂക് ഊരും"
 ഞാന്‍ ഭയത്തോടെ അയാളെ നോക്കി.

അധികം ഉയരമില്ലാത്ത തടിച്ച വെളുത്ത ഒരു മദ്ധ്യവയസ്കന്‍
അയാളെ   നോക്കുമ്പോള്‍ ഡ്രാക്കുള സിനമ കാണുന്ന പോലെ ശരീരത്തില്‍ ഒരു പെരുപ്പ്‌ കയറി ഇറങ്ങി  പോയി
കോളേജില്‍ പോയപ്പോള്‍  അയാളെ പിന്നെ കണ്ടതേയില്ല.

ഞങള്‍ ആദ്യത്തെ ഷിഫ്റ്റില്‍ ആണ്.അത് കൊണ്ട് ഏഴേ കാലിന്റെ ബസിനു പോകും.
.നഗരത്തിലേക്കുള്ള വാര്‍ക്ക പണിക്കാരും വീട്ടു ജോലിക്കാരും
 പിന്നെ ചില കമ്പനി   ജോലിക്കാരും ആണ് അത്ര രാവിലെ ഉണ്ടാവുക,,
ഞങള്‍ ഒരു സ്റ്റോപ്പില്‍ നിന്ന് കയറാന്‍ ഒരേ കോളെജിലേക്ക് അഞ്ചു കുട്ടികള്‍ ഉണ്ടായിരുന്നു താനും.






ഒരു ദിവസം കഷ്ട്ട കാലത്തിനു എനിക്ക് ആദ്യത്തെ ബസ് കിട്ടിയില്ല.
രണ്ടാമത്തെ ബസ് അര മണിക്കൂറ് കഴിയും..
പരിചയമില്ലാത്ത  ബസ്   ..
ജോലിക്കാര്‍..
പിന്നെ യാത്രക്കാരെയും പരിചയമില്ല.
കൂട്ടുകാരികള്‍ ആരുമില്ല
അത് കൊണ്ട് നല്ല ഭയം ഉണ്ടായിരുന്നു


വണ്ടി വന്നു കയറി ..
മുന്നിലേക്ക്‌ മാത്രമേ ഞാന്‍ പോകൂ.
പുറകിലേക്ക് നീങ്ങരുത്  എന്ന് കര്‍ശനമായി പറഞ്ഞിടുണ്ട് ചേച്ചി
ബസിലെ എല്ലാ സാമൂഹ്യ  വിരുദ്ധ കാര്യങ്ങളും സംഭവിക്കുന്നത്‌ ഈ മധ്യ ഭാഗത്താണ്

ഇ ബസില്‍ മുന്നോട്ട് നീങ്ങാന്‍ ഒരു രേക്ഷയുമില്ല..
നഗരത്തിലേക്ക് പോകുന്ന ജോലിക്കാരികള്‍ ആണ് മുന്‍ വശം നിറയെ..
എല്ലാവരും ഒരു വിധം നല്ല ശരീര ഭാരമുള്ളവര്‍..
അവരുടെ മതില് പോലത്തെ കനത്ത ശരീരം ഭേദിച്ച് വെറും 35 കിലോ ക്കാരിയായ എനിക്ക് ഒരിഞ്ചു മുന്നോട്ടു നീങ്ങാന്‍ ആവുന്നില്ല
അങ്ങിനെ ഞാന്‍ പുറകോട്ടു നീങ്ങുകയാണ്.

പിന്നെയുള്ള സ്റൊപ്പുകളില്‍ നിന്ന് കയറുന്നവരുടെ തിരക്ക് അനുസരിച്ച്
ഞാന്‍ വീണ്ടും പിറകോട്ടു നീങ്ങി കൊണ്ടിരുന്നു
പ്രഗല്‍ഭര്‍ ആയ എന്റെ ചേച്ചിമാര്‍ തോളും ശരീരവും വിദഘ്ദമായി  വെട്ടിച്ചു  എന്നെ പിറകോട്ടു അയക്കാന്‍ ശ്രേമിക്കുന്നതും കണ്ടു
ആവുന്നത്ര  ശ്രേമിച്ചിട്ടും എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
.വരുന്നത് വരട്ടെ എന്നാ മട്ടില്‍ ഞാന്‍ അവിടെ ഒതുങ്ങി നിന്നു

കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു അലര്‍ച്ച..
"എടാ പട്ടീ നിന്നെ ഞാന്‍ കൊല്ലുമെടാ"
അതി സുന്ദരിയായ ഒരു മധ്യ വസ്ക്ക ആകെ വിറക്കുകയാണ്..
പിറകില്‍ ഒരാള്‍ മുഖം വിളറി പിറകിലേക്ക് പോകാന്‍ ശ്രേമിക്കുന്നു
നമ്മുടെ ഹൂക്ക് ചേട്ടന്‍

സുന്ദരിയായ ചേച്ചിയുടെ മൂന്നു ഹൂക് വിടര്‍ത്തി കഴിഞ്ഞു അതിനിടയില്‍
മോളെ ഇതൊന്നിട്ടു താ..
ചേച്ചി എന്നോട് ആവശ്യപെട്ടു.

അവരുടെ കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകി ചാടുന്നുണ്ടായിരുന്നു
ഞാന്‍ ഉടനെ ഹൂക്ക് ഇട്ടു കൊടുത്തു
പിന്നെ ഹൂക് ചേട്ടന്റെ
അച്ഛന്‍ അമ്മ മുത്തച്ചന്‍ മുതു മുത്തച്ചന്‍ എല്ലാവരെയും ചേര്‍ത്ത് അവര്‍ പലതു പറഞ്ഞു..
നെഞ്ചില്‍ പൂ മാല ഇടുന്നത് പോലെ അയാള്‍ അതെല്ലാം കേട്ട് നില്‍ക്കുന്നും ഉണ്ടായിരുന്നു

ഞാന്‍ എന്തായാലും സാരി എടുത്തു പുതച്ചു എന്തിനും തയ്യാറായി ഇരുന്നു
ഒരു കുഴപ്പവും ഉണ്ടായില്ല
പിന്നെ മൂന്നു ദിവസം ഇതിന്റെ വിശദാംശങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു ചിരി തന്നെയായിരുന്നു ഞങളുടെ ജോലി
അയാളെ കാട്ടി കൊടുക്കാം എന്ന് എല്ലാവര്‍ക്കും ഞാന്‍ വാക്ക് കൊടുക്കുകയും ചെയ്തു

കുറെ കഴിഞ്ഞു ഒരു ദിവസം അയാള്‍ ഞങ്ങളുടെ വണ്ടിയില്‍ കയറി
എന്നും അയാള്‍ കയറിയിട്ടുണ്ടോ എന്ന് ഒരു നോട്ടം എനിക്ക് പതിവുണ്ട്
അന്ന് അതാ അയാള്‍ സുന്ദരന്‍ ആയി അങ്ങിനെ വിരാജിക്കുന്നു
ഞാന്‍ കൂട്ടുകാരികളെ ഓരോരുത്തരെ ആയി വിളിച്ചു..
ആ വെളുപ്പില്‍ നീല വരയുള്ള ഷര്‍ട്ടിട്ട കഷണ്ടി ..
അയാളാണ്
 അയാളാണ്

പിരി പിറുക്കലുകള്‍ തുടര്‍ന്നു
അടക്കിയ ചിരിയും തിരിഞ്ഞു നോട്ടവും..
ബഹളം തന്നെ
അയാള്‍ വിളറി വെളുക്കുന്നത്‌  കണ്ടു .


പെട്ടന്നാണ് കൂട്ടുകാരികളില്‍ ഒരാള്‍ കരയുന്നത് കണ്ടത്
ബസ് ഇറങ്ങിയിട്ടും അവള്‍ കരച്ചിലോടു കരച്ചില്‍
ആര് ആശ്വസിപ്പിച്ചിട്ടും കരച്ചില്‍ നില്‍ക്കുന്നില്ല.
പിന്നെ ഞങള്‍ നാല് പേരും കൂടി ഇവളെ അടിച്ചു എന്ന മട്ടില്‍   കാര്യം പറയിപ്പിച്ചു

നമ്മുടെ ഹൂക് ചേട്ടന്‍ വേറെ ആരുമല്ല ഇവളുടെ സ്വന്തം തന്തപ്പടി  തന്നെ


അയ്യോ അയ്യോ അയ്യോ
പിന്നെ എന്താണ് ആ വീട്ടില്‍ നടന്നിരിക്കാവുന്ന ഭൂകമ്പം  എന്ന് ഓര്‍ക്കാമല്ലോ..
ആ കുടുമ്പം നാട്ടില്‍ നിന്നും കമ്പനി താമസ സ്ഥലത്തേക്ക് താമസം മാറ്റി നാണകേടില്‍  നിന്നും രെക്ഷപെട്ടു..
കൂട്ടുകാരി പിന്നെ കോളേജില്‍ വന്നിട്ടില്ല.
അവളെ വേറെ കോളേജില്‍ ആകേണ്ടി വന്നു
.പിന്നെ അങ്ങേര്‍ക്കു ബസില്‍ കയറാന്‍ ഉള്ള സാഹചര്യം അവര്‍ ഇല്ലാതാക്കി.മാനം രേക്ഷിച്ചു