2016, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

കേരളം കണ്ട് ബിജെപി നേതൃത്വം പഠിക്കാനുണ്ട്

കേരളം കണ്ട് ബിജെപി നേതൃത്വം പഠിക്കാനുണ്ട്
എന്നു പറഞ്ഞാൽ ആത്മപ്രശംസ ആകുമോ
നമ്മുടെ വയനാട് പോലും അവർക്കൊരു അത്ഭുതം ആകും

 ഇതിലെ രാഷ്ട്രീയം അല്ല ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിച്ചതു 
കേരളത്തിന്റെ വികസന മാർഗ രേഖകൾ..ഒരു ചൂണ്ടു പലകയായി എടുക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞാൽ നല്ലതാണ് 
കൃഷി ചെയ്യാത്ത കോടിക്കണക്കിനു ഏക്കർ ഭൂമി ഗ്രാമീണ ഭാരതത്തിൽ ഉണ്ട്..ഒരു നേരം കഞ്ഞി കുടിക്കാൻ ഇല്ലാത്ത അടിമ പണിക്കാരും കോടി ക്കണക്കിനാണ് 

കഴിഞ്ഞ കോൺഗ്രസ് സർക്കാർ 
അവിഭക്ത ഹിന്ദു കൂട്ട് കുടുമ്പങ്ങൾ..ആ നിയമം എടുത്തു കളഞ്ഞു..ജമീന്ദാരി സമ്പ്രദായത്തെ നിർത്തലാക്കിയിരുന്നു ..
അതു കൊണ്ട് വ്യക്തികളുടെ കയ്യിൽ മിച്ചഭൂമി കൂടുതൽ ഉണ്ടാകാൻ സാധ്യത ഉണ്ട് 
ആ മിച്ച ഭൂമി പിടിച്ചെടുത്ത് ഈ ദരിദ്ര നാരായണമാർക്കു നൽകിയാൽ ..
അതിനു കഴിഞ്ഞാൽ..സാധ്യത തീരെയും ഇല്ല അതിനു..
എങ്കിലും സ്വപ്നം കാണുകയാണ്

ട്രംപ്--- ഹിലാരി

ട്രംപ്--- ഹിലാരി 
ആദ്യ ടെലിവിഷൻ സംവാദം കണ്ടു 
ഹിലാരിയെ സപ്പോർട് ചെയ്യുന്നത് അവർ സ്ത്രീ ആയതു കൊണ്ടല്ല
ട്രംപിന്റെ സ്ത്രീ വിരുദ്ധത കൊണ്ടും ആഴമില്ലായ്മ്മയും കൊണ്ടാണ്
സങ്കുചിതത്വവും ദരിദ്ര ജന കോടികളോടുള്ള പുച്ഛവും അവഗണനയും കൊണ്ടാണ് 
മത ന്യൂന പക്ഷങ്ങളോടും.. കുടിയേറ്റ ജനതകളോടുള്ള വൈരാഗ്യവും മൂലമാണ്
ഹിറ്റ്‌ലർ... ട്രംപ് രൂപം പൂണ്ട് വന്ന് അമേരിക്ക കീഴടക്കാൻ ശ്രമിക്കുന്നത് പോലെ
നമ്മൾ ഭയക്കേണ്ടിയിരിക്കുന്നു


ഹിറ്റ്ലറുടെ താരതമ്യം ചെയ്തത് ചുമ്മാതല്ല..മെക്സിക്കൻസിനെ ഇഷ്ട്ടമല്ല..മുസ്ലിമുകൾ അമേരിക്കയിൽ നിന്നും നാട് കടത്തണം..എമിഗ്രേഷൻ നിയമങ്ങൾ കർക്കശമാക്കണം..സ്ത്രീകൾ രണ്ടാം തരക്കാർ ആണ്..പന്നികൾ ആണ്..അങ്ങിനെ ഒക്കെയാണ് ട്രംപിന്റെ പ്രസ്താവനകൾ വരുന്നത് ..കേരളത്തിൽ വരുന്ന അന്യ ദേശ തൊഴിലാളികളെ പ്പോലെ ആണ് അമേരിക്കയിലെ മെക്സിക്കക്കാർ ..വീട് പണിചെയ്യാൻ വരുന്ന വീട്ടമ്മമാരും..മറ്റു ശരീരമനങ്ങി വേല ചെയ്യേണ്ടുന്ന തൊഴിലാളികളും ..അതിർത്തി നടന്നും അല്ലാതെയും ഒക്കെ കടന്നു അമേരിക്കയിൽ എത്തുന്നു....ഇവർ ദരിദ്രരാണ് .മിക്കപ്പോഴും അക്ഷരാഭ്യാസമില്ലാത്തവരും..ഊക്കൻ ശരീരമുള്ളവരും..ചിലപ്പോൾ അക്രമ സ്വഭാവം കാണിക്കുന്നവരും ആണ്..
അതിർത്തി പ്രദേശങ്ങളിൽ പെരുമ്പാവൂർ ആവർത്തിക്കുകയും ചെയ്യുന്നുണ്ട് ..മയക്കു മരുന്നുകൾ ബലാത്സംഗം..മാഫിയ ബന്ധങ്ങൾ ..സംഘങ്ങൾ ..ഒക്കെ ഒക്കെ..അതിർത്തിയിൽ ഇപ്പോഴും ഉണ്ട് 
കാലിഫോർണിയയിൽ ഒക്കെ ഉള്ള ജന സംഖ്യയുടെ നല്ല ശതമാനം മെക്സിക്കൻസാണ് ..
ഇവരെല്ലാം വർക് പെര്മിറ്റി എടുത്തു നിയമ വിധേയമായി ജോലി ചെയ്യുന്നവർ ആണ്.ഇവരെ മുഴുവനും തിരികെ അയക്കണം ..എന്നതാണ് ട്രംപിന്റെ ഒരാവശ്യം..അമേരിക്കയിൽ നാലോ അഞ്ചോ തലമുറയായി കഴിയുന്ന മുസ്ലിമുകൾ ഉണ്ട്..അവരെ തിരികെ സ്വ രാജ്യത്തേക്ക് വിടണം 
ഒരു ചാരിറ്റബിൾ സ്ഥാപനം ഉണ്ടാക്കി അതിലേക്കു സംഭാവന ചെയ്തു എന്ന് കാണിച്ചു ഫെഡറൽ നികുതി അടച്ചിട്ട ഇല്ല ട്രംപ്..അങ്ങിനെ അടിമുടി തട്ടിപ്പു..
റിപ്പബ്ലിക്കൻസ് ഇക്കുറി അധികാരത്തിൽ വരേണ്ടുന്നതാണ്..അമേരിക്കയുടെ ചരിത്രം പഠിച്ചാൽ..രണ്ടു വട്ടം ഡെമോക്രാഅറ്സ്..പിന്നെ രണ്ടു വട്ടം റിപ്പബ്ലിക്കൻസ്..അങ്ങിനെയാണ് അമേരിക്കൻ പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുക പതിവ് 
റിപ്പബ്ലിക്കൻസ് പൊതുവെ യാഥാസ്ഥിതികർ ആണ്..ആഫ്രോ അമേരിക്കൻ വംശജരെ..മറ്റു മത ജാതി വർണ്ണ വിഭാഗക്കാരെ അവർക്കു അത്ര ഇഷ്ട്ടമല്ല..
എന്നാൽ അവർ അടിമുടി മാന്യന്മാർ ആയിരുന്നു..ആദ്യമായാണ് ..നാല് വിവാഹം കഴിച്ച ഒരാൾ 

റിപ്പബ്ലിക്കൻ സ്ഥാനാർഥി ആകുന്നതും

അമേരിക്കൻ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ
അമേരിക്കയിലെ ഒരു ഹിന്ദു ചാരിറ്റബിൾ സംഘടനാ .(. Republican Hindu Coalition’s (RHC) Humanity United Against Terror charity concert,) നടത്തിയ ഒരത്താഴ വിരുന്നിൽ ഡൊണാൾഡ് ട്രംപ് തല കാണിച്ചു ..
ഹിന്ദു മഹത്താണ് ..ഇന്ത്യൻ പ്രധാന മന്ത്രി മഹാൻ ആണ് ..
എന്നൊരു പ്രസ്താവനയും നടത്തി ..
9 00,000 (ഒൻപതു ലക്ഷം )ഡോളർ ട്രംപിന് പിരിച്ചു നൽകി (ഏതാണ്ട് ആറു കോടി രൂപ )
അമേരിക്കയിലെ മൊത്തം ഹിന്ദു അമേരിക്കൻസിന്റെ 13 %തങ്ങൾ ആണെന്ന് ഇവർ അവകാശപ്പെടുന്നു ..തങ്ങളുടെ ഈ പരിപാടി നടത്തി കിട്ടുന്ന തുകയുടെ പകുതി.... രാജ്യം വിട്ടു പലായനം ചെയ്ത കാശ്മീരി പണ്ഡിറ്റുകൾക്കു നൽകും എന്നവർ അവകാശപ്പെട്ടു.
സ്വയം ഒരു കാശ്മീരി പണ്ഡിറ്റായ അനുപം ഖേറിനോട് ആലോചിച്ചു ഈ കാര്യത്തിൽ തീരുമാനം എടുക്കും എന്നും ഇവർ പ്രസ്താവിച്ചു (എന്തൊരു ഉത്തരവാദിത്വം )
ഇസ്ലാം തീവ്രവാദത്തെ ..നന്നായി ഭയക്കുന്നവരാണ് അമേരിക്കൻ ഹിന്ദുക്കൾ .സത്യം പറഞ്ഞാൽ അമേരിക്കൻ മുസ്ലിമുകളും..കൃസ്‌ത്യാനികളും ഇവരെ ഭയക്കുന്നുണ്ട് ..
എന്നാൽ ട്രംപിന്റെ അതി തീവ്രമായ ഇസ്‌ലാം വിരുദ്ധ നിലപാടുകൾ ഐക്യ രാഷ്ട്ര സംഘടനയെ പ്പോലും ട്രംപിന്റെ സ്ഥാനാർഥിത്വത്തെ തള്ളി പറയുന്ന തരത്തിൽ എത്തി നിൽക്കുന്ന ഈ ഘട്ടത്തിൽ ഹൈന്ദവ സംഘടനാ എന്ന പേര് പറഞ്ഞു കുറച്ചു പേര് ചേർന്ന് നടത്തിയ ഈ നാടകത്തിൽ സത്യത്തിൽ അമേരിക്കൻ ഹിന്ദുക്കൾ..മാത്രമല്ല അമേരിക്കരുകിലെ മൊത്തം ഭാരതീയർക്കും നാണക്കേടുണ്ടാക്കിയിരിക്കുകയാണ്
ട്രംപിനെ റിപ്പബ്ലിക്കൻ സെനറ്റർമാർ പോലും കയ്യൊഴിയുമ്പോൾ ..ട്രംപിന്റെ കൂടെ സ്വന്തം നിയോജക മണ്ഡലത്തിൽ പ്രചാരണം നടത്താൻ പോലും സെനറ്റർമാർ തയ്യാറാവാത്ത ഈ സാഹചര്യത്തിൽ
ഉത്സവം വരുമ്പോൾ നാട്ടിലെ മാന്യന്മാർ കൂടി ഒരു അമ്പല കമ്മിറ്റി ഉണ്ടാക്കി ഉത്സവം നടത്തുന്നത് പോലെ..
ഈത്തരം ഒരു ചടങ്ങു നടത്തിയത് ഭാരതത്തിന്റെ ആദർശ ശുദ്ധിയെപ്പോലും അവഹേളിക്കുന്നതായിപ്പോയി എന്ന് പറയാതെ വയ്യ..
ബിജെപിയെ കോൺഗ്രസോ ആര് ഭരിച്ചാലും നമ്മുടേത് ഒരു മത നിരപേക്ഷ രാജ്യമാണ്
ശക്തമായ വലതു പക്ഷ നിലപാടുള്ള രണ്ടു പ്രസ്ഥാനങ്ങൾ ഭാരതം ഭരിച്ചപ്പഴും ഈ മത ബന്ധിയായ നിഷ്പക്ഷത നമ്മൾ നില നിർത്തുകയും ചെയ്തിട്ടുണ്ട് .
റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും ..നല്ല കൃത്യമായ വേർ തിരിവോടെയാണ് ഇവിടെ പ്രവർത്തിക്കുന്നത് ..പണ്ടത്തെ ഈസ്റ്റ് ബംഗാൾ ...മോഹൻ ബഗാൻ മത്സരം പോലെ..കുടുമ്പങ്ങൾ തലമുറയായി ഓരോ കക്ഷിയിൽ ആയിരിക്കും ..ബിസിനസ് കാരും അങ്ങിനെ തന്നെ....ഏതെങ്കിലും ഒരു കക്ഷിയിൽ പെട്ടവരായിരിക്കും ..ഇപ്പോഴൊക്കെ ഒരു കക്ഷിയിലെ പ്രസിഡണ്ട് സ്ഥാനാർഥിയെ രാണ്ടോ മൂന്നോ ബിസിനസ് ഗ്രൂപ്പുകൾ ചേർന്നാകും സ്പോൺസർ ചെയ്യുന്നത് .
നമ്മളാരുടെ കൂടെ ചേർന്ന് നിന്നാലും..അമേരിക്കയുടെ വിദേശ നയം വ്യത്യാസപ്പെടാൻ പോകുന്നില്ല..
ബിസിനെസ്സിൽ ആഗ്ര ഗണ്യന്മാർ ആണ് നമ്മുടെ പ്രധാന മന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ട്ടാക്കാൾ
കൃത്യമായും അവർ പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നത് റഷ്യയോടാണ്
അത് റഷ്യ സോഷ്യലിസ്റ് ആയതു കൊണ്ടൊന്നുമല്ല
വില കുറച്ചു തരുന്നത് അവരാണ് എന്നത് കൊണ്ടാണ്
അമേരിക്കക്കു അത്തരം കച്ചവടങ്ങളിൽ തൃപ്തിയില്ല എന്നതും പകൽ പോലെ വ്യക്തമാണ്
.ട്രംപ് വന്നാലും ഹിലാരി വന്നാലും അത് കൊണ്ട് നമ്മുടെ സർക്കാരിന് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല താനും
ഔദ്യോഗിക ഹൈന്ദവ സംഘടനകൾ അമേരിക്കയിൽ പ്രവർത്തിക്കുന്നുണ്ട് ..അവർ ഈ ചടങ്ങിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല ..
അമേരിക്കൻ ദളിത് ഹിന്ദു സംഘടനകൾ ..ഈ പ്രസ്താവനയെ തങ്ങളുടേതായ സ്വീകരിച്ചിട്ടില്ല ..ഉന്നതകുലജാതരായ ചില ഹിന്ദുക്കളുടെ പരിപാടിയാണ് ഇത്..ദളിത് അമേരിക്കൻസിനു ഇതിൽ പങ്കില്ല എന്നവർ പ്രസ്താവനഇറക്കിയിട്ടുണ്ട്
ഗുജറാത്തി ബിസിനസ് സമൂഹം.അമേരിക്കയിൽ പ്രബലരാണ് ... അവർ ഇക്കുറിയും ..കരുതലോടെ നിശബ്തത പാലിക്കുന്നു ..
ബിജെപിയെ കോൺഗ്രെസ്സോ .. എലെക്ഷന് മുൻപ് തങ്ങൾ ഒരു സ്ഥാനാർഥിയെ അമേരിക്കയിൽ പിന്തുണക്കുന്നുവെന്നു ഇന്നുവരെ പറഞ്ഞിട്ടില്ല ..
ട്രംപ് കയറിയാൽ ..ഇസ്‌ലാമിക ഭീകരവാദം അവസാനിപ്പിക്കും എന്ന് കരുതി ശിവസേനയുടെ ഒരു പോഷക സംഘടനാ ഡൽഹിയിൽ ഒരു ചടങ്ങും നടത്തി ..ഒരു യാഗമോ മറ്റോ ..എന്തിനു കുറയ്ക്കണം ..
വാൽ ക്കഷണം
മലം ചുമക്കുന്നവനെ തൊട്ടാൽ തൊട്ടവനും നാറും എന്ന് ആരാണ് പറഞ്ഞത്
ട്രമ്പോ മറ്റോ ആണോ
വീണ്ടും അമേരിക്കൻ തിരഞ്ഞെടുപ്പാണ് വിഷയം
പണ്ട് 'അമ്മ പറയുമായിരുന്നു
ആഴ്വാഞ്ചേരി തമ്പ്രാക്കൾക്കു (അന്നത്തെ കാലത്തെ അംബാനി )
ആണ്ടോടാണ്ട് ..പതിനായിരം പറ അളന്നാൽ എന്ത് പന്തീരായിരം പറ അളന്നാൽ നമുക്കെന്ത് ?
(അംബാനിയുടെ വാർഷീക വരുമാനം..മുപ്പത്തി മൂവായിരം കോടി ആയാൽ എന്ത് ...മുപ്പത്തി നാലായിരം കോടി ആയാൽ എന്ത്.. )
നമ്മൾ അതിന്റെ പേരിൽ എന്തിനു തർക്കികണം
കോരന് കഞ്ഞി കുമ്പിളിൽ തന്നെ ..എന്ന്
അത് പോലെ ട്രംപ് വന്നാലും ഹെൽറി വന്നാലും ലോക സമാധാനത്തിനോ ..കോർപ്പറേറ്റ് ഭരണത്തിനോ സിറിയയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കോ..ഗാസയിലെ അതിക്രമങ്ങൾക്കോ ഐസിസ് ന്റെ ...താലിബാന്റെ... ക്രൂരതകൾക്കോ ..ഒരറുതിയും വരാൻ പോകുന്നില്ല
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന ആകർഷണം ഈ നേരിട്ടുള്ള സംവാദമാണ്
മുഖത്തോടു മുഖം നോക്കി ..പോര് കോഴിയെ പ്പോലെ കൊത്തുമ്പോഴും..മുഖത്തെ പുഞ്ചിരി മായത്തെ..ഇവർ നടത്തുന്ന അഭ്യാസം ....
മിക്കപ്പോഴും അത് വളരെ വളരെ രസകരമാവും..
2008 ഇൽ റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥി സാറാ പാലിൻ ഒരു പത്രവും വായിക്കാതെ പത്രം വായിക്കാറുണ്ട് എന്നും ഏതു പത്രമാണ് എന്ന് ചോദിച്ചപ്പോൾ അപ്പോൾ വായിൽ തോന്നിയ ഒരു പത്രത്തിന്റെ പേര് പറഞ്ഞു നാണം കെട്ടതും..
അവതാരകനോട് ..തനിക്കറിയാത്ത വിഷയത്തെ കുറിച്ച് ചാടിച്ചപ്പോൾ അറിയില്ല എന്ന് പറയുന്നതിന് പകരം
മിസ്റ്റർ ജോൺ
താങ്കൾ അതിനെ കുറിച്ച് എന്ത് കരുതുന്നു എന്ന് ചോദിച്ചതും
ഒക്കെ ചരിത്രമാണ്
ഹിലരി ക്ലിന്റൺ ട്രംപ് മത്സരം വളരെ കൗതുകത്തോടെ വീക്ഷിക്കുമ്പോൾ അമേരിക്കൻ രാഷ്ട്രീയത്തിന്റെ തീക്ഷ്ണത പുറത്തു വന്നു
വിക്കി ലീക്സ് റഷ്യൻ രേഖകൾ പുറത്തു വിടും എന്നൊരു ഭീഷണി നില നിൽക്കുന്നുണ്ട് അത് ഡെമോക്രാറ്റിക് സ്ഥാനാർഥിക്കു എതിരാവും എന്നൊരു സംസാരവും ഉണ്ട്
ഈ ഞായറാഴ്ചയാണ് ഇവർ തമ്മിലുള്ള രണ്ടാം സംവാദം തീരുമാനിച്ചിരുന്നത്
വെള്ളിയാഴ്ച വാഷിങ്ടൺ പോസ്റ്റ് ഒരു വിഡീയോ പുറത്തു വിടുന്നു
ട്രംപ് ഒരു നാൻസിയെ കുറിച്ച് സംസാരിക്കുകയാണ്.
അവർ ഭർത്താവുള്ള സ്ത്രീയാണ് ..അവരെ വരുതിക്ക് കൊണ്ട് വരാൻ ഞാൻ ശ്രമിച്ചു ..നടന്നില്ല ..
.കൂടെ വേറെ ചില ചിന്തകളും .പിന്നെ സ്ത്രീകളെ കുറിച്ചും..പല സ്ത്രീകളെയും ബലമായി ഉമ്മ വച്ചതിനെ കുറിച്ചും അവരുടെ നാഭിയിൽ കയറി പിടിച്ചതിനെ കുറിച്ചും ഒക്കെയാണ് സംസാരം
ട്രംപ് പറയുന്നത്
നമ്മൾ പ്രസിദ്ധർ ആണെങ്കിൽ സ്ത്രീകൾ ഇതെല്ലാം സമ്മതിച്ചു തരും എന്നാണു
ശനിയാഴ്ച കഴിഞ്ഞു ഞായറാഴ്ച സംവാദം ആണല്ലോ ഇത്ര ആഭാസമായ വീഡിയോ കേട്ടപ്പോൾ എല്ലാവരും കരുതി ട്രംപ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറുമെന്നു
ഇല്ലേ ഇല്ല ഞാൻ ഒരിക്കലും പിന്മാറില്ല എന്ന് പുള്ളി തീർത്ത് പറഞ്ഞു
43 % അമേരിക്കക്കാരും ആഗ്രഹിക്കുന്നത് ട്രംപ് പിൻമാറണം എന്നാണ് എന്ന് സർവേ ഫലങ്ങൾ കാണിക്കുന്നു
അങ്ങിനെ സംവാദം തുടങ്ങി
സി എൻ എൻ ..എ ബിസി സംയുകഥാംയി ആണ് സംവാദം നടത്തുന്നുന്നതു
ആദ്യത്തെ ചോദ്യം തന്നെ സ്ത്രീകളുടെ ജെനിറ്റൽസിൽ അവരുടെ സമ്മതമില്ലാതെ കയറി പിടിച്ചു എന്ന് പറഞ്ഞു കേട്ടല്ലോ..നേരാണോ എന്നായിരുന്നു
നേരല്ല എന്നൊന്നും പറയാൻ കഴിയില്ല
ഞാൻ അതിനു എന്റെ കുടുമ്പത്തോടും അമേരിക്കൻ ജനതയോടും മാപ്പു ചോദിക്കുന്നു.അതൊരു പ്രൈവറ്റ് സംഭാഷണം ആയിരുന്നു.അങ്ങിനെ സംസാരിച്ചതിന് എനിക്ക് ലജ്ജയുണ്ട്
എന്ന് ട്രംപ് മറുപടി പറഞ്ഞു
..എന്നല്ല (.ഐയാം നോട്ട് പ്രൌഡ് ഓഫ് ഇറ്റ് ) എന്നായിരുന്നു വാചകം
മാത്രമല്ല ..നമ്മൾ ഈത്തരം കാര്യങ്ങൾക്കല്ല പ്രാധാന്യം കൊടുക്കേണ്ടത് ..മരിച്ചു ഐസിസ് ആക്രമണങ്ങളെ കുറിച്ചാണ് ..
അമേരിക്കൻ നിയമ സംഹിത അനുസരിച്ചു ലൈംഗീക അതിക്രമം ..sexual assault എന്ന വകുപ്പിൽ കുറ്റകരമാണ്
(At the second presidential debate, moderator Anderson Cooper said: “We received a lot of questions about the tape released on Friday. You called what you said locker room banter — kissing women without consent, grabbing their genitals. That is sexual assault. You bragged that you have sexually assaulted women.”)
അമേരിക്കൻ ഭരണ കൂടം അടിമ വ്യാപാരം നിർത്തിയതിനു ശേഷം..കൊണ്ട് വന്ന പാവങ്ങൾക്ക് വളരെ പ്രയോജനകരമായ ഒരു പദ്ധതിയാണ് ഒബാമ കെയർ
എന്ന ഇൻഷുറൻസ് പദ്ധതി
അമേരിക്കയിൽ മെഡിക്കൽ ഇൻഷുറൻസ് ഇല്ലാതെ നമുക്ക് ആശുപത്രിയിൽ അഡ്മിറ്റാകാൻ കഴിയില്ല..ചികിത്സാ ചിലവുകൾ അതി ഭീമമാണ്
മിക്കപ്പോഴും ക്യാൻസർ പോലെയുള്ള മാരക രോഗങ്ങൾ..ആഫ്രോ അമേരിക്കൻ..വംശജർക്കും മറ്റു നിർധന വിഭാഗങ്ങൾക്കും പിടിപെട്ടാൽ..സൗജന്യ ചികിത്സ നൽകുന്ന ഫൗണ്ടേഷനുകൾ സഹായിച്ചില്ലെങ്കിൽ
കുടുമ്പം ആ രോഗിയെ ചികില്സിക്കാൻ ആകാതെ മരിക്കാൻ വിടുക ആയിരുന്നു പതിവ് ..
കോടിക്കണക്കിനു അമേരിക്കക്കാർ അങ്ങിനെ അവിടെ വേദനിച്ചു മരിക്കുന്നതു ..പതിവായിരുന്നു
സ്വയം ആഫ്രോ അമേരിക്കൻ ആയതു കൊണ്ട്..ആ വംശജർ അനുഭവിക്കുന്ന അതി തീക്ഷ്ണമായ ഈത്തരം ഞെരുക്കങ്ങളെ ക്കുറിച്ചു ഒബാമ ബോധവാനായിരുന്നു
വരുമാനം ഇല്ലാത്തവർക്കും വൃദ്ധർക്കും..സ്ത്രീകൾക്കും കുട്ടികൾക്കും.അവശത അനുഭവിക്കുന്നവർക്കും സർക്കാർ നൽകുന്ന .സൗജന്യ ഇൻഷുറൻസ് ആണ് ഒബാമ കെയർ..
ആൻഡേഴ്സൺ കൂപ്പർ വളരെ ആകാക്ഷയോടെ ചോദിച്ച ചോദ്യം..ഇപ്പോഴത്തെ സ്റേറ് സെക്രെട്ടറി കൂടി ആയ ഹിലാരിയോടായിരുന്നു
ഒബാമ കെയർ പദ്ധതി പ്രീമിയം ചെലവ് കൂടുകയും..കവറേജ് കുറയുകയും ആണല്ലോ..
എന്ത് ചെയ്യാൻ ആണ് കരുതുന്നത്
എന്നായിരുന്നു
ഈ പദ്ധതി നവീകരിച്ചു എന്ത് വില കൊടുത്തും മുൻപോട്ടു കൊണ്ട് പോകും
എന്നു ഹിലരി പറഞ്ഞു
ട്രമ്പിനോട് ചോദിച്ചപ്പോൾ..
തനി റിപ്പബ്ലിക്കൻ മറുപടി ഉടനെ വന്നു
""നിങ്ങൾ ഈ ചോദ്യം ചോദിക്കണം എന്നാണു ഞാൻ ആഗ്രഹിച്ചത്
ഞാൻ അധികാരത്തിൽ വന്നാൽ ഈ പദ്ധതി നിർത്തലാക്കും..
കാരണം റവന്യൂ കമ്മി വർധിക്കുന്നു ""
അതൊരു ഭയം ജനിപ്പിക്കുന്ന വാചകം ആയിരുന്നു
സർക്കാർ ആശുപത്രികൾ അടച്ചു പൂട്ടും എന്ന് നമ്മുടെ മുഖ്യ മന്ത്രി പറഞ്ഞാൽ നമ്മൾ കേരളീയർ എന്ത് ചെയ്യും..
അതെ പോലെ ഉള്ള നിസ്സഹായതായാണ് അമേരിക്കൻ ദരിദ്രർക്കു വരാൻ പോകുന്നത്
പല റിപ്പബ്ലിക്കൻ സെനറ്റർമാരും ട്രംപിന് പിൻ തുണ പിൻവലിച്ചു കഴിഞ്ഞു
നമ്മുടെ ആർനോഡ്ല് ഷെവന്സാർ പിന്തുണ പിൻവലിച്ചു എന്നോ ഇനി ട്രംപ് പോകുന്ന വഴി പോകില്ലെന്നോ ഒക്കെ കേട്ടു
സംവാദം ദീർഘമായിരുന്നു ..തത്ക്കാലം ഇത്രയും കൊണ്ട് നിർത്തുന്നു
വീണ്ടും അപ്‌ഡേറ്റസുമായി വരാം
വാൽ ക്കഷണം
നമുക്ക് അഭിമാനിക്കാം
അസെംബ്ലി ഇലക്ഷന്റെ സമയത്തു കേരളത്തിൽ നടക്കുന്ന അതെ കളികൾ തന്നെ അങ്ങ് അമേരിക്കയിലും
വെളിപ്പെടുത്തലുകൾ തന്നെ വെളിപ്പെടുത്തലുകൾ ..
അതും പെൺ വിഷയം തന്നെ
കഴിഞ്ഞിട്ടില്ല എന്നാണു ഇൻസൈഡർസ് പറയുന്നത്
നമുക്ക് കാത്തിരിക്കാം



ട്രംപ്..ഹിലാരി
മൂന്നാമത്തെയും അവസാനത്തേയും സംവാദം
ട്രംപ് കുറച്ചെങ്കിലും ഒരു റിപ്പബ്ലിക്കൻ സ്ഥാനാർഥിയുടെ നില എടുത്തത് ഈ സംവാദത്തിൽ ആണെന്ന് പറയാം..
എങ്കിലും തന്റെ പ്ലെ ബോയ് ശൈലി കൈവിടാൻ ട്രംപിന് ഇക്കുറിയും കഴിഞ്ഞില്ല
ഹിലാരിയെ വ്യക്തിപരമായി ആക്ഷേപിക്കാൻ അവസരങ്ങൾ കണ്ടെത്തുകയും ചെയ്തു .
ഒബാമ കെയർ തുടരും എന്ന് ഹിലരി പറഞ്ഞപ്പോൾ..""nasty woman ""എന്ന് പറയാതിരിക്കാനും ട്രമ്പിനായില്ല
വലിയൊരു ബ്ളാക്ക് മാർക്കായി ആ വാക്ക് ട്രമ്പിനെതിരെ തിരിയും എന്നുറപ്പാണ്
ബേണി സാൻഡേർസ് ( ഡെമോക്രാറ്റ് സ്ഥാനാർഥി)നിങ്ങളെ തെറ്റായ നീതി ബോധം ഉള്ള സ്ത്രീ എന്ന് വിശേഷിപ്പിച്ചല്ലോ ..ഞാൻ അത് ശരി വയ്ക്കുന്നു
a woman with bad judgment
എന്ന് ട്രംപ് ആക്ഷേപിച്ചപ്പോൾ
ഉടനെ ഹിലാരിയുടെ മറുപടി വന്നു
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ പ്രസിഡണ്ട് എന്ന് ബേണി നിങ്ങളെ ക്കുറിച്ചു പറഞ്ഞിട്ടുണ്ടല്ലോ..ഞാനും അത് ശരി വയ്ക്കുന്നു
അങ്ങിനെ കുത്തും കോളും മുനയും..അമ്പും വില്ലും മലപ്പുറം കത്തിയും സ്റ്റെൻ ഗണ്ണും ..മഷീൻ ഗണ്ണും വരെ അവിടെ എടുത്തു പെരുമാറി രണ്ടു പേരും
ലോക രാജ്യങ്ങളുടെ അമേരിക്കൻ കാവൽ പണി താൻ പ്രെസിഡണ്ടായാൽ നിർത്തും എന്ന് ട്രംപ് പറഞ്ഞു
എന്നാൽ ലോക സമാധാനത്തിനായി ഇനിയും യത്നിക്കുമെന്നു ഹിലരി പ്രതിവചിച്ചു
അമേരിക്കൻ ഭരണ ഘടനയുടെ രണ്ടാമത്തെ ഭേദഗതി ..ആയുധങ്ങൾ കയ്യിൽ വയ്ക്കാൻ ഉള്ള പൗരന്റെ അധികാരം ശരി വയ്ക്കുന്നതാണ്
"A well regulated Militia, being necessary to the security of a free State, the right of the people to keep and bear Arms, shall not be infringed."
ട്രംപ് ഇതിൽ status quo (ഇപ്പോഴുള്ള അതെ രീതി ) തുടരണം എന്നും..ഹിലാരി ആയുധ നിയന്ത്രണം കുറെയൊക്കെ ആവശ്യമാണ് എന്നും പറഞ്ഞു
സിറിയൻ അഭയാർഥികൾ അപകടകാരികൾ ആയ മുസ്ലിമുകൾ ആയിരിക്കും..എന്ന ട്രംപിന്റെ ആരോപണത്തിന്..കുടുമ്പം നഷ്ട്ടപെട്ട ആ സ്ത്രീകളെയും കുഞ്ഞുങ്ങളുടെയും മുഖത്തു നോക്കൂ എന്നായിരുന്നു ഹിലാരിയുടെ മറുപാടി
മെക്സിക്കൻ നുഴഞ്ഞു കയറ്റക്കാർ ..അവിടെ മതിൽ കെട്ടണം എന്നായിരുന്നു ട്രംപിന്റെ ആദ്യ കാല പ്രഖ്യാപനങ്ങളിൽ ഒന്ന്
അങ്ങിനെ നുഴഞ്ഞു കയറുന്നവർ തിരിച്ചു വിടണം എന്ന് ട്രംപ് ആവശ്യപ്പെട്ടപ്പോൾ ഹിലാരി തിരിച്ചടിച്ചത് വളരെ രസകരമായാണ്
ട്രംപിന്റെ സ്ഥാപനങ്ങളിൽ ഈത്തരം ധാരാളം ആളുകൾ ജോലി ചെയുന്നുണ്ട്..നമ്മുടെ നാട്ടിലെ അന്യ ദേശ തൊഴിലാളികളെ പ്പോലെ
അവർക്കു ട്രംപ് മിനിമം വെജ്‌സ് കൊടുക്കുന്നില്ല
അവർ നാട്ടിൽ നിലവിലുള്ള ശമ്പളം ചോദിച്ചാൽ അവരെ ഡീപോർട് ചെയ്യും എന്ന് ഭീഷണിപ്പെടുത്തുകയാണ് ട്രംപ് പതിവ് (ട്രമ്പതു നിഷേധിച്ചുമില്ല )
അത്തരം അഭയാർഥികൾക്കു താമസിക്കാൻ ഉള്ള അനുമതി കൊടുത്താൽ അവരെ ട്രംപിനെ പ്പോലുള്ള വാൻ കിട കമ്പനികൾ ചൂഷണം ചെയ്യുന്നതിൽ നിന്നും രക്ഷിക്കാൻ കഴിയും എന്നാണു ഹിലരി അഭിപ്രായപ്പെട്ടത്
ട്രംപിന്റ് നാലാം ഭാര്യ പഴയ റഷ്യക്കാരിയാണ് ..അത് കൊണ്ട് തന്നെ ട്രംപിനെ പുട്ടിന്റെ ആളായി ഹിലാരി കാണുന്നു എന്ന് തോന്നുന്നു.റഷ്യ റിപ്പബ്ലിക്ക സ്ഥാനാർഥിയെ സപ്പോർട് ചെയ്യുന്നു എന്നാണ് ഹിലാരി ആക്ഷേപിച്ചത്
വലിയ കോർപറെഷൻസിനോട് നേർക്ക് നേർ നിൽക്കാൻ കെൽപ്പുള്ള ജഡ്ജിമാരെ സുപ്രീം കോർട്ടിൽ നിയമിക്കും എന്നായിരുന്നു ഹിലാരിയുടെ മറ്റൊരു വാഗ്ദാനം
ഒരു പക്ഷെ ഭാരതത്തിലേതു പോലെ കയ്യിൽ പണം ഉള്ളവന് കൂടുതൽ മെച്ചപ്പെട്ട നീതി അമേരിക്കയിലും ലഭിക്കുന്നണ്ടാകണം.അതവസാനിപ്പിക്കാൻ ഹിലാരിക്കാകുമോ
സത്യം പറഞ്ഞാൽ ഒരാൾ സംസാരിക്കുമ്പോൾ മറ്റേ ആൾ കയറി അഭിപ്രായം പറയുക..മോഡറേറ്റർ ഇടപെടുക..അങ്ങിനെ പല സമയത്തും ആകെ ബഹളമയം ആയിരുന്നു ഈ സംവാദം..
നമ്മുടെ ചാനൽ ചർച്ച തോറ്റു പോകും ഇവരുടെ ബഹളത്തിന് മുന്നിൽ
സാധാരണ റിപ്പബ്ലിക്കൻസ് ആണ് വിദ്യഭ്യാസം വിവരവും ഉള്ളവർ..തിരഞ്ഞെടുപ്പിൽ വോട് ചെയ്യാൻ പോകുന്നവരും അവർ മാത്രമാവും..ഇക്കുറി ആഫ്രോ അമേരിക്കൻ വംശജർ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ വോട്ടുകൾ രെജിസ്റ്റർ ചെയ്യിക്കാൻ വലിയ പ്രചാരണം നടന്നു .
അത് ട്രംപിനെ ചൊടിപ്പിച്ചു എലെക്ഷൻ അട്ടിമറി നടക്കുന്നു എന്ന് ട്രംപ് ക്യാമ്പ് ആരോപിച്ചിരുന്നു
ഈ തിരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും തോറ്റാലും താങ്കൾ അത് അംഗീകരിക്കുമോ എന്ന ചോദ്യത്തിന് ഉവ്വ എന്ന് പറയാൻ ഉള്ള ആർജ്ജവം കാണിക്കാൻ ട്രമ്പിനായില്ല പകരം ഞാൻ ആലോചിച്ചു മറുപടി പറയാം
എന്ന് പറഞ്ഞു ട്രംപ് ഒഴിഞ്ഞു മാറി
ഈ മൂന്നാം സംവാദവും ഹിലാരി മേൽക്കൈ നേടിയത് വ്യക്തമായി കാണാമായിരുന്നു
വാൽ ക്കഷണം
ട്രംപിന്... സ്ത്രീ എന്ന നിലയിൽ ഹിലാരിയോടുള്ള വെറുപ്പും പുച്ഛവും അവജ്ഞയും മറച്ചു വെക്കാൻ ഇപ്പോഴും ആയില്ല
കാരസ്കരത്തിൻ കുരു പാലിലിട്ടാൽ
കാലാന്തരേ കൈപ്പു ശമിപ്പതുണ്ടോ
കാഞ്ഞിരക്കുരു പാലിൽ ഇട്ടാൽ കൈപ്പു മാറുമോ എന്ന് വി കെ എൻ ഭാഷ്യം