2015, മേയ് 26, ചൊവ്വാഴ്ച

യാത്രയയപ്പ്




യാത്ര പറയേണ്ടത്

ആരോടോക്കെയാണ്
എന്നെ സ്നേഹിച്ചവരോട്
എന്നോട് ക്ഷെമിച്ചവരോട്
എന്നെ സഹിച്ചവരോട്
എന്നെ വെറുത്തവരോട്

എങ്ങിനെയൊക്കെയാണ്
യാത്ര പറയേണ്ടത്
കൈകൾ കൂപ്പി
മുഖം കൂമ്പി
വിഷമിച്ചു
സങ്കടപ്പെട്ടു
അതോ ചിരിച്ചു കൊണ്ടോ


എന്തിനോടോക്കെയാണ്
യാത്ര പറയേണ്ടത്

എപ്പോഴൊക്കെയാണ്
അതും അറിയുന്നില്ല

യാത്രയയപ്പ്

കാരാഗൃഹത്തിലെ ഏകാന്ത വാസത്തിൽ നിന്ന്
നാവിലെ കല്ലിപ്പിൽ നിന്ന്
തൂലികയിലെ മരവിപ്പിൽ നിന്ന്
കൈത്തണ്ടിലെ കാണാ വിലക്കിൽ നിന്ന്
കാലുകളിലെ കൂച്ച് വിലങ്ങുകളിൽ നിന്ന്

യാത്രയയപ്പ്

നന്ദി
ആരോടൊക്കെ ചൊല്ലണം
 അമ്മയെ പ്പൊലെ ചേച്ചിയെ പ്പോലെ സ്നേഹിച്ച
യുവതയ്ക്ക്
അനിയത്തിയെപ്പോലെ ,അരുമയായി പെരുമാറിയ മുതിർന്നവർക്ക്
എന്നും തണലായി നിന്ന ഉയർന്ന  ഉദ്യോഗസ്ഥർക്ക്
ഓഫീസിനെ ഒരു മനോഹര അനുഭവമാക്കിയ
പ്രിയ സഹപ്രവർത്തകർക്ക്
നിങ്ങൾ
ഓരോരുത്തർക്കും
നന്ദി

പിറകിൽ നിന്ന് കുത്തിയവരെ
 ഊമക്കത്തെഴുതിയവരെ
കള്ള പ്പരാതി കൊടുത്തവരെ
നിങ്ങൾക്ക് ഹ കഷ്ട്ടം


നിങ്ങൾ വെറുക്കുന്നതു
ഈ തിളങ്ങുന്ന കണ്ണുകളും 
                                                       
വിടര്‍ന്ന ചിരിയും 


ഒക്കെ ആണെന്നറിയാം 

കണ്ണിലെ തിളക്കം

അടര്‍ന്നു വീഴാതെ 


വൈരമായി ഉറച്ച 

ഒരു കണ്ണ് നീര്‍ തുള്ളിയാണെ ന്നും

പുഞ്ചിരി 

ഒരു തച്ചന്‍ 

അവിടെ പണിതു വച്ചതാണെന്നും

എന്തിനു ഞാൻ നിങ്ങളോട് പറയണം  


സ്നേഹിതരെ ഇതെന്റെ വിടപറയൽ സന്ദേശം 
ആശംസകൾ 
നന്ദി നമസ്കാരം 





`നീന

` `നീന
പ്രണയ കവിതകൾ  കഥകൾ നോവലുകൾ സിനിമകൾ
ഇവയെല്ലാം എന്നും നമുക്ക് പ്രിയങ്കരമാണ്
പറഞ്ഞു പറഞ്ഞു തേഞ്ഞ പ്രമേയം തന്നെയാണ്
എങ്കിലും പ്രണയത്തിൽ പെട്ട് നെഞ്ചും മനവും വിങ്ങുന്ന നായകനും നായികയും ഇവിടെ വിജയ ബാബുവും, ദീപ്തി സതിയും മനോഹരമായ പ്രകടനമാണ് കാഴ്ഴ്ച വച്ചിരിക്കുന്നത് ..,
ആനി അഗസ്റ്റ്യൻ .ഭാര്യ ആയി അഭിനയിച്ചു കുഴങ്ങി എന്ന് പറഞ്ഞാൽ മതിയല്ലോ




തടയാൻ ഒത്തിരി  ശ്രമിച്ചിട്ടും അയാൾ  ആ പെണ്‍കുട്ടിയെ സ്നേഹിച്ചു പോവുകയാണ്
മദ്യത്തിന് അടിമ ആയി , ജീവിതം തുലച്ചു കളഞ്ഞ അവളെ തിരികെ കൊണ്ട് വരാൻ ആയി അയാള് വലിയ ഒരു റിസ്ക് ഏറ്റെടുക്കുകയാണ് മദ്യം സിരകളിൽ നിന്നും ഇറങ്ങിയപ്പോൾ അവൾ ബുദ്ധിമതിയായ ഒരു സാധാരണ പണ്‍ കുട്ടിയെ പ്പോലെ തൻ സ്നേഹിക്കുന്നവന്റെ തന്നെ സ്നേഹിക്കുന്നവന്റെ ജീവിതത്തിൽ നിന്നും പാടി ഇറങ്ങുകയാണ് ഭാര്യയുടെ വിരലുകൾ  മുറുകെ പ്പിടിച്ചു പൊട്ടി ക്കരയുന്ന നായകൻറെ നിസ്സഹായത..വിജയ ബാബു അവിസ്മരണീയമാക്കി .
നമുക്ക് പാർക്കാം മുന്തിരി തോപ്പുകളിൽ
വില്ലൻ ബലാൽ സംഗം ചെയ്ത പെണ്‍കുട്ടിയെ നായകൻ വിവാഹം ചെയ്തപ്പോൾ മലയാളിക്ക് അതൊരു പുതിയ അനുഭവം ആയിരുന്നു
മറ്റൊരു സ്ത്രീയോടുള്ള  അദമ്യ പ്രണയം കൊണ്ടും വിരഹം കൊണ്ടും പൊട്ടി ക്കരയുന്ന നായകനും അങ്ങിനെ ഒരു പുതു ക്കാഴ്ചയാണ് നൽകുന്നത്
മാക്കോ നായകന്മാരുടെ ഇടയിൽ  നിന്നും മലയാള സിനിമക്ക് ഇങ്ങിനെ എങ്കിലും  മോചനം കിട്ടട്ടെ
നായിക സുന്ദരി തന്നെ .നായകന് അത്ര പോരാ എന്ന് പറയേണ്ടി വരും.കണ്ണാടിയുടെ മുന്നിൽ  നിന്നും ഒന്നഭിനയിച്ചു നോക്കിയിട്ട് സീനിൽ അഭിനയിച്ചാൽ വിജയ ബാബു ഇനിയും മെച്ചപ്പെടും.
നടന്റെ... നടിയുടെ ഒരു 90% കുറവുകളും.. കാണാൻ നല്ലതാണെങ്കിൽ ജനം മറന്നോളും
അരവിന്ദ് സ്വാമിയെ ഓർക്കുന്നില്ലേ
എന്നാൽ മമ്മൂട്ടിയോ മോഹൻ ലാലോ പോലെ പ്രേക്ഷക മനസ്സിൽ ദീർഘകാലം ഇടം തേടണം എങ്കിൽ വിജയ ബാബു ഇത്തിരി കൂടി അദ്ധ്വാനിക്കേണ്ടി വരും
ആനി അധികം താമസിയാതെ ബിന്ദു പണിക്കരുടെ ഉടുപ്പ് വാങ്ങി ഇടേണ്ടി വരുമെന്നാണ് എന്റെ ഭയം
അഭിനേതാവിനു ആയുധവും ,അടയാളവും ,സമ്പത്തും സ്വന്തം ശരീരമാണ്
അത് വൃത്തിയായും വെടിപ്പായും ചൊടിയോടെയും,തൂത്തും തുടച്ചും ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തും ഒക്കെ  സുന്ദരമായി വച്ചാൽ ,ഒത്തിരി കൊല്ലം അത് കൊണ്ട് സുഖമായി ജീവിക്കാൻ ഉള്ള വക കിട്ടും .
തടി കുറച്ചു കൂടിയാൽ എന്താണ്?
ഒരു കുഴപ്പവുമില്ല
..ബിന്ദു നല്ല അഭിനേത്രി തന്നെ ആണല്ലോ
അഭിനയിച്ച ബാക്കി ഉള്ളവരും നന്നായി തന്നെ അഭിനയിച്ചു
എന്നാൽ ഗാനങ്ങൾ  ഒന്നും തന്നെ എനിക്കത്ര സുഖിച്ചില്ല
ഇംഗ്ലീഷ് ആകട്ടെ ,മലയാളം ആകട്ടെ സംഗീതം ഇമ്പമുള്ളതാകണം
ക്യാമറ നന്നായിരിക്കുന്നു
മൊത്തത്തിൽ കൊള്ളാവുന്ന ഒരു ലാൽ ജോസ് ചിത്രം



Directed byLal Jose
Produced byLal Jose
Written byR. Venugopal
StarringAnn Augustine
Deepti Sati
Vijay Babu
Music bySongs:
Nikhil J Menon[1]
Background Score:
Bijibal
CinematographyJomon T. John


2015, മേയ് 24, ഞായറാഴ്‌ച

Sea World---Sandiago

അമേരിക്കയിലെ ഒരു ധനിക സംസ്ഥാനമാണ് കാലിഫോർണിയ
സാന്റിയാഗോ അവിടെ ഉള്ള ഒരു പ്രധാന പട്ടണം ആണ്.പർവതങ്ങളും ,ചെറു നദികളും ,വിശാലമായ സമതലങ്ങളും ആയി സന്ദർശകരെ അകര്ഷിക്കുന്നു ഈ പഴയ നഗരം .അങ്ങോട്ടുള്ള യാത്ര രസകരമായിരുന്നു .വഴിയിൽ  ഒരു ഊര്ജ്ജ നിലയം കണ്ടു.അത് പ്രവർത്തിക്കുന്നത് ന്യൂക്ലിയർ എനർജി കൊണ്ടാണ്.എന്നാൽ ഇപ്പോൾ അത് ഡീ കമ്മീഷൻ ചെയ്തിരിക്കുകയാണ് .
അമേരിക്കൻ ആർമി യുടെ ഒരു ക്യാമ്പും ഇവിടെ ഉണ്ട് .
പസിഫിക് സമുദ്രത്തിന്റെ തീരത്ത്‌ കൂടെയുള്ള ആ കാർ  യാത്ര അവിസ്മരണീയമായിരുന്നു
 മെക്സിക്കൻ ,സ്പാനിഷ്‌ വംശജരാണ്‌ ഇവിടെ കൂടുതലും .മക്കളുടെ അടുത്ത കുടുമ്പ സുഹൃത്തായിരുന്നു ഞങ്ങളുടെ ആതിഥേയർ ഹരിയും വിധുവും  .ചെറിയ കുഞ്ഞുമായി ഞങ്ങളെ ആദരിക്കാൻ അവർ കാട്ടിയ സൌമനസ്യവും സ്നേഹവും മറക്കാൻ കഴിയില്ല.അവരുടെ വീട്ടിൽ  കുഞ്ഞിനെ നോക്കാൻ ഒരു നാനിയുണ്ട് .ഇന്ത്യൻ വംശജ ആയ ഒരു അമേരിക്കക്കാരി .അവർ കുഞ്ഞിനെ നോക്കാൻ വരുന്നത് ബി എം ഡ ബ്ല്യു  കാറിൽ ആണ്
ഹരിയും വിധും പിന്നീട് കാർ  വാങ്ങിയപ്പോൾ അത്  ബി എം ഡ ബ്ല്യു  ആക്കിയത് ഈ നാണക്കേട്‌ ഒഴിവാക്കാൻ ആണ് എന്നാണു ഇവർ  കൂട്ടുകാർ  കളിയാക്കുന്നത് .സത്യമാകണം എന്നില്ല .
നമ്മുടെ വീഗാലാണ്ട്  പോലെ അവിടെ ഉള്ള ഒരു വാട്ടർ തീം പാർക്ക് ആണ് സീ വേൾഡ് .
എന്നാൽ വീഗാലാണ്ട് എവിടെ? സീ വേൾഡ്  എവിടെ ?

അജ ഗജാന്തരം എന്നൊക്കെ പറഞ്ഞാൽ  ഇതാണ്
നമ്മുടെ കേരളത്തിൽ ഉള്ള റയിഡുകൾ   എല്ലാം ഇവിടെയും ഉണ്ട്
കൂടാതെ ജലത്തിനടിയിൽ ചെന്ന് ചില്ല് പാളികൾക്കും  അപ്പുറം
ലോകത്തുള്ള  ഒരു വിധം എല്ലാ  സമുദ്ര ജല ജീവികളെയും ഇവിടെ നേരിൽ കാണാം.
നല്ല തണുപ്പുള്ള ഒരു പ്രദേശം ഇവിടെ ഒരുക്കിയിട്ടുണ്ട്.അതിനകം മുഴുവനും
ഐസ് നിറച്ചിരിക്കുകയാണ്

ധ്രുവ പ്രദേശത്ത് മാത്രം കാണപ്പടുന്ന ജല ജീവികൾ എല്ലാം തന്നെ ഇവിടെ ഉണ്ട്
ധൃവക്കരടികൾ ജലത്തിനടിയിൽ ഊളിയിട്ടു  നടക്കുന്നു



പെൻഗ്വിൻ ,പെലിക്കൻ ,ആൽബട്രോസ് ,അങ്ങിനെ നമ്മൾ അധികം പരിചയപ്പെടാത്ത അനേകം പക്ഷികളും മത്സ്യങ്ങളും ഇവിടെ സമാധാനമായി ജീവിക്കുന്നു

പലതരം പ്രദർശനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്




ഷാർക്ക്‌ ,തിമിംഗലം ,ബീവർ ,ഡോൾഫിൻ ,കടൽ  സിംഹം ഇവയുമായിൻ ചെയ്യുന്ന പല തരം പ്രദർശനങ്ങൾ ഇവിടെ കണ്ടു.നമ്മൾ ചെല്ലുമ്പോൾ ഈ പ്രടര്ഷനഗളുടെ സമയവും നഗരിയുടെ ഒരു മാപ്പും തരും റയ്ഡുകളിൽ കയറുന്നത് ഫ്രീ ആണ് .കാലിഫോര്ണിയ മുഴുവൻ കാനവുന്നാ ഒരു ക്ലോക്ക് ടവർ ഉണ്ട് .സമയ ക്കുരവുമൂലം അതിൽ കയറാൻ സാധിച്ചില്ല
ജീവ ഭയം മൂലം റയ്ഡുകളിൽ ഒന്നും കയറിയതുമില്ല
 എനിക്ക് ഉയരങ്ങൾ വലിയ ഭയമാണ് .
എങ്ങാനും പൊട്ടി ത്തകര്ന്നു താഴെ വീണാൽ പിന്നെ പരസ്യത്തിൽ പറഞ്ഞത് പോലെ
പൊടി  പോലുമില്ല കണ്ടു പിടിക്കാൻ എന്നാകും അവസ്ഥ
ഓരോ ഷോ കാണാൻ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഓടി ക്കൊണ്ടിരുന്നു
സെവൻ സീസ് ,ഡോൾഫിൻ ഡെയ്സ്  ,വണ്‍ ഓഷ്യൻ ,ഷാമുസ് സെലിബ്രേഷൻ ,പെറ്റ്സ് റൂൾ ,സീ ലയണ്സ് ലൈവ് ,സർഖു ഡി ലെ മർ അങ്ങിനെ പല ഷോകൾ
പല രാജ്യങ്ങളിലെ ജല ജീവികളെ മെരുക്കി ചെയ്യുന്ന ഈ ഷോ കൾ എല്ലാം ബഹു രസമാണ്
പരിശീലകർ ചെയ്യുന്നത് പോലെ തന്നെ ഇവയും നൃത്തം വയ്ക്കും
എ പ്പോഴും ചെറു മീനുകൾ അവയുടെ വായിൽ ഇട്ടു കൊടുക്കണം
ഞങ്ങൾ ചെന്നപ്പോൾ ഒരു ഡോൾഫിൻ ഷോ യിലെ പ്രധാന വാര്ത്ത അവിടെ മുൻപ് ഉണ്ടായിരുന്നു പെണ്‍ ഡോൾഫിൻ പ്രസവിച്ചു എന്നതാണ് എല്ലാവരും കയ്യടിച്ചു അത് കേട്ട് സന്തോഷിച്ചു
നമ്മൾ ഭാരതീയർ നമ്മുടെ സൈനീകരെ ക്കുറിച്ച് വലിയ് മേനി നടിക്കും
എന്നാൽ അവരെ ഒര്മിക്കുകയെ പതിവില്ല
 ഇവിടെ ഷോ തുടങ്ങുന്നതിനു മുൻപ് അവർ ചോദിക്കും
അമേരിക്കൻ സൈനീകർ ആരെങ്കിലും ഉണ്ടെങ്കിൽ ദയവായി എഴുനെൽക്കൂ
എന്ന്  പറയും
സൈനീകരും  കുടുമ്പവും എഴുനേൽക്കും .ക്യാമറ അവരെ ഫോക്കസ് ചെയ്യും .അവർ നമ്മെ കൈ വീശി കാണിക്കും
മുഴുവൻ സദസ്യരും എഴുനേറ്റു നിന്ന് ഈ സൈനീകരെ ആദരിക്കും
ചില കാറുകളിൽ
 ഞങ്ങളുടെ വീട്ടിൽ അമേരിക്കൻ സൈനീകൻ ഉണ്ട്
എന്നൊരു സ്റ്റിക്കെർ ഒട്ടിച്ചിരിക്കും
നല്ല രസമാണ് ഈ ഷോകൾ കാണാൻ .രാജകുമാരിയുടെ സ്നേഹം ,വിരഹം ഒക്കെ ആണ് ഒരു സർകസ് ഷോയുടെ പ്രധാന ആകര്ഷണം
മിക്ക ഡോൾഫിനുകളും ഷാർക്ക്കളും   തങ്ങളുടെ വലിയ വാല് വീശി സദസ്യരെ നന്നായി കുളിപ്പിക്കും .വലിയ ഒച്ചയും ബഹളവും ആണ് ഈ ഷോകളിൽ
തങ്ങൾ  ഇവയെ ഉപദ്രവിച്ചല്ല പരിശീലിപ്പിക്കുന്നത് എന്നും ഇവർ ഞങ്ങളോട് പറയുന്നുണ്ടായിരുന്നു
വിചിത്രങ്ങൾ ആയ മത്സ്യങ്ങൾ ,പക്ഷികൾ ,മൃഗങ്ങൾ മറ്റു  ജല ജീവികൾ ..എല്ലാം ഒരു ചില്ല് പാളിക്കപ്പുറം   നമ്മുടെ മുഖത്ത് വന്നു ഉരുമ്മും.
ഒരു തടാകത്തിൽ നമുക്ക് ചെറിയ മത്സ്യങ്ങളെ കൈ കൊണ്ട് പിടിക്കാം
കുഞ്ഞുങ്ങൾ തങ്ങളുടെ ചെറിയ കയ്യ് കൊണ്ട് ഇവയെ പിടിക്കാൻ ശ്രമിക്കുന്നത് കണ്ടു
വളരെ വളരെ സന്തോഷം തോന്നി ഈ സമുദ്ര ജല പ്രദർശനം കണ്ടപ്പോൾ എന്നതാണ് വാസ്തവം





2015, മേയ് 9, ശനിയാഴ്‌ച

അമേരിക്കൻ മ്യൂസിയങ്ങൾ

അമേരിക്കയിലെ മ്യൂസിയങ്ങൾ ഒരു തരം  കച്ചവടം ആണ്
നമ്മുടെ അംബാനി അദാനിമാരെ പ്പോലുള്ള ശത കോടീശ്വരന്മാർ അവിടെങ്ങളിൽ ധാരാളം ഉണ്ട് .കയ്യിൽ  ഒത്തിരി ധനം വന്നാൽ  നല്ല വീട് വൈക്കും, കാർ  വാങ്ങും പിന്നെ വിമാനം വാങ്ങും..പിന്നെ സമൂഹത്തിൽ പേരെടുക്കണം അതിനായി രാഷ്ട്രീയത്തിൽ ഇറങ്ങും .ചിലർ  പ്രസിദ്ധ  ചിത്രങ്ങൾ ശിൽപ്പങ്ങൾ  ഒക്കെ വാങ്ങി സൂക്ഷിക്കും.ഒരു വീട് നിറയെ അതായാൽ എന്നാൽ പിന്നെ അതൊരു മ്യൂസിയം ആക്കിയേക്കാം എന്നാലോചിക്കും പത്തോ പതിനഞ്ചോ ഡോളർ നിരക്കിൽ ആളുകളെ പ്രവേശിപ്പിച്ചു അവിടെ കുടുമ്പത്തിലെ  ചരിത്രം എഴുതി വച്ച് മൂന്നു നാല് തലമുറയുടെ ഫോട്ടോയും ഭിത്തിയിൽ തൂക്കി ഇവർ  സായൂജ്യം അടയുന്നു.
മോളുടെ വീടിന്റെ അടുത്ത് തന്നെയുള്ള നോർട്ടൻ  സൈമണ്‍  ആര്ട്ട് മ്യൂസിയം  
അങ്ങിനെ ഒന്നാണ്.അതിന്റെ ചരിത്രം വായിച്ചു കാണേണ്ട എന്ന് വച്ചു
ഹഡിങ്ങ്ടൻ പാർക്കും ആത്തരം ഒന്നാണ് .കല്ലച്ചിൽ അടിച്ച ആദ്യത്തെ ബൈബിൾ ഇവിടെ ഹഡിങ്ങ്ടൻ ലൈബ്രറിയിൽ ഉണ്ട് .എന്നിട്ട് പോലും അവിടം കാനാൻ തോന്നിയില്ല .പാർക്ക് വനം പോലെ ആണ് .പണം കൊടുക്കാതെ കേറി കാണാവുന്ന ഹാളിൽ ചെന്നപ്പോൾ ഇവരുടെ ചരിത്രം മനസിലായി

കാലിഫോർണിയ സയൻസ് സെൻറെർ

എന്നാൽ കാലിഫോർണിയ സയൻസ് സെൻറെർ അങ്ങിനെ ഒന്നല്ല
ശാസ്ത്രത്തെ സ്നേഹിക്കുന്ന ആര്ക്കും അവിടെ എന്തെങ്കിലും ഒക്കെ കാണാൻ കഴിയും
അവിടെ എന്റെ ശ്വാസം നിലപ്പിച്ച ഒരു കാഴ്ച"" എൻറെവർ""എന്ന ബഹിരാകാശ പേടകം കൊണ്ട് വന്നു പ്രദർശിപ്പിചിരിക്കുന്നതാണ്


1986 ജനുവരി 28-ന് ചലഞ്ചർ ബഹിരാകാശ ദുരന്തത്തിൽ 6 യാത്രികർ കൊല്ലപ്പെട്ട കഥ നമുക്കറിയാമല്ലോ . തുടർന്ന്, 1987ൽ  എൻഡവർ നിർമിക്കാൻ അമേരിക്കൻ കോൺഗ്രെസ് അനുമതി നൽകി. ക്യാപ്റ്റൻ ജെയിംസ്‌ കുക്കിന്റെ , അമേരിക്ക കണ്ടുപിടിക്കപ്പെട്ട 1768 -1771 ലെ  സമുദ്രയാത്രക്ക് ഉപയോഗിച്ച ബ്രിട്ടന്റെ കപ്പലായ എൻഡവറിന്റെ ഓർമ്മക്കായി , അതേ പേരാണ് പുതിയ ബഹിരാകാശ വാഹനത്തിനും നൽകിയത്. പേര് നിർദേശിക്കാൻ വേണ്ടി അമേരിക്കൻ സ്കൂൾ വിദ്യാർഥികൾ നടത്തിയ ഉപന്യാസ മത്സരത്തിലും തെരഞ്ഞെടുക്കപ്പെട്ടത് എൻഡവർ എന്നാണ്. വിജയിച്ച സ്കൂൾ വിദ്യാർത്ഥികൾക്ക് അന്നത്തെ അമേരിക്കൻ പ്രസിഡന്റ്‌ ജോർജ് ബുഷ്‌ , വൈറ്റ് ഹൌസിലെ ചടങ്ങിൽ വച്ച് സമ്മാനവും നൽകി.റോക്ക്വെൽ ഇന്റർനാഷണൽ എന്ന കമ്പനി 1991 ല് ഇത് നിർമിച്ചു നൽകി. 1992 മെയ്‌ മാസത്തിലെ പ്രഥമ വിക്ഷേപണത്തിൽത്തന്നെ, വഴിതെറ്റിയ ഇന്റെൽസാറ്റ് (INTELSAT) എന്ന വാർത്താവിനിമയ ഉപഗ്രഹത്തെ നേർവഴിയിലാക്കി. മായേ ജെമിസൺ എന്ന പ്രഥമ ആഫ്രോ-അമേരിക്കൻ വനിതാ ഗഗനസഞ്ചാരിയും ആവർഷം സെപ്റ്റംബർ 12 നു ബാഹ്യാകാശ യാത്ര നടത്തി. 1998 ഡിസംബറിൽ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു വേണ്ട ഘടകങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ചു.
ആദ്യം ഈ ഷട്ടിൽ ബഹിരാകാശത്തെക്ക് പോയത് 1992 മെയ് മാസത്തിൽ ആണ് .പിന്നെ ഈ കെങ്കേമൻ 25 പ്രാവശ്യം ബഹിരാകാശത്തേ ക്ക് പറന്നു .152 പേരെ ബഹിരാകാശത്തു  എത്തിച്ചു.തിരികെ കൊണ്ട് വന്നു .അങ്ങിനെ ആകെ ത്തളർന്നു .നാസ കരുതി ഇനി ഈ പേടകം റിട്ടയർ ചെയ്യട്ടെ .എന്ന് 
കാലിഫോർണിയ സയൻസ് മ്യൂസിയത്തിൽ ഇത് പ്രദർശനത്തിനു വച്ചിട്ടുണ്ട് 
അത് എങ്ങിനെ അവിടെ എത്തിച്ചു എന്നതും അറിയുന്നത് കൗതുകകരം ആകും 
അവസാനത്തെ മിഷൻ  പൂർത്തി ആയതിനു ശേഷം ഷട്ടിൽ ഡീ കമ്മീഷൻ ചെയ്തു.ഒരു വലിയ വിമാനത്തിൽ കയറ്റി ലോസ് എന്ജലസ് വിമാനത്താവളത്തിൽ എത്തിച്ചു .ഇത് സെപ്റ്റംബർ 2012 നു ആയിരുന്നു .പിന്നെ തെരുവുകളിലൂടെ വളരെ സാവധാനം ട്രാക്കിൽ കയറ്റി ഇത് സയൻസ് സെന്റെറിൽ എത്തിച്ചു 
അതിന്റെ ഒരു വിഡീയൊ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട് 
കാലിഫോർണി യക്കാർ ഒന്നടങ്കം  റോഡിൽ എത്തി ഈ ഭീമനെ ആദരിച്ചു.ഒപ്പം നിന്ന് ഫോട്ടോ എടുത്തു 







ഈ പേടകത്തിന്റെ വിവിധ ഭാഗങ്ങൾ അവിടെ വേറെ പ്രദർശിപ്പിച്ചിട്ടുണ്ട് .അതൊന്നും പറഞ്ഞു വിശദമാക്കാൻ ..പ്രീയപ്പെട്ടവരെ ഞാൻ പോളി റ്റെക്നിക് പഠിച്ചിട്ടില്ലല്ലോ
 ബഹിരാകശ യാത്രയുടെ അതെ പ്രതീതി ഉളവാക്കുന്ന ഒരു പേടകം ഇവിടെ ഉണ്ട്.
പുറമേ നിന്ന് കണ്ടാൽ  നിരുപദ്രവിയായി ഇത് കിടന്നു അങ്ങോട്ടും ഇങ്ങോട്ടും അനങ്ങുന്നുണ്ട്.കുറച്ചു ഡോളർ കൊടുത്തൽ അതിനകം കയറാം.എന്നാൽ പുറമേ കാണുന്ന പോലെയല്ല അകത്തു.സംഭവം. നമ്മെ ഇട്ടുരുട്ടി നാമാവശേഷം ആക്കുമെന്ന് മോൾ പറഞ്ഞു. ഞാൻ പേടിച്ചു അതിൽ കയറിയില്ല അത് കൊണ്ട് ഇപ്പോൾ ഇതെഴുതാൻ  ജീവനോടെ ഉണ്ട് എന്ന് കരുതിയാൽ മതി.ഇല്ലേൽ ഹാര്ട്ട് നിന്ന് പോകുമായിരുന്നെനെ 
 .
വേറെയും ശാസ്ത്ര ബന്ധിയായ ഒത്തിരി പുതുമയാർന്ന  വസ്തുക്കൾ  ഇവിടെ കാണാൻ ഉണ്ട് 

ചെറിയ ഭൌമ പേടകങ്ങൾ ഇവിടെ സീലിങ്ങിൽ നിന്നും   തൂക്കി ഇട്ടിരിക്കുന്നു .

അത് പോലെ തന്നെ ഇരുട്ടിൽ  ഭൂമി ആകാശത്തു നിന്നും നോക്കിയാൽ  എങ്ങിനെ ഇരിക്കും എന്നത് കാണിച്ചു തരുന്ന ഒരു ഗ്ലോബ് കണ്ടു.

കടലിൽ കഴിയുന്ന അപൂര്വ്വ ഇനം ജീവികൾ ഇവിടെ വലിയ അക്ക്വേറിയങ്ങളിൽ പ്രദര്ശിക്കപ്പെടുന്നു.  
മറ്റൊരു മുറിയിൽ  ഒരു തടിക്കഷണം വച്ചിട്ടുണ്ട് ..ആകെ കുശുത്തു വീഴാറായ ഒരു മരം .
 ..ഇങ്ങിനെ മരങ്ങൾ  അഴുകുന്നതു  ജൈവ ചക്രത്തിന്റെ നിലനില്പ്പിനു അനുപെക്ഷണീയം ആണ് എന്ന് നമ്മോടു പറയുന്ന ഒരു ജീവനുള്ള പ്രദര്ശനം തന്നെ ആണീ മുറിയിൽ ഒരുക്കിയിരിക്കുന്നത് ..പല തരത്തിലുള്ള കീടങ്ങൾ പ്രാണികൾ ഇവയെ ഗ്ലാസ് കൂട്ടിനുള്ളിൽ ആക്കി കാണിച്ചു തരുന്നുണ്ട് ഒപ്പം.അവ അഴുകൽ  പ്രക്രിയയെ എങ്ങിനെ സഹായിക്കുന്നു എന്നതും കണ്ടു 
ഐമാക്സ്‌ ചിത്ര പ്രദർശനം ഇവിടെ ഉണ്ട് .ജെറുസലേം എന്നാ ചിത്രമാണ്‌ കണ്ടത് ..ഇവരുടെ 3 ഡി സിനിമകൾ വളരെ പ്രത്യേകതകൾ ഉള്ളതാണ്.തീർത്തും  യാഥാർധ്യ പ്രതീതി തന്നെ തോന്നും . ഈ സിനിമാ ജെറുസലേം എന്നാ ആ പഴയ നഗരത്തെ ക്കുറിച്ച് എല്ലാം നമുക്ക് കാട്ടി ത്തന്നു .അന്നത്തെ,ഇന്നത്തെ ജെറുസലേം നമ്മുടെ മുന്നിൽ  മനോഹരമായി വിടര്ന്നു വന്നു  
നല്ല ഭംഗിയുള്ള ഒരു റോസാ പ്പൂന്തോട്ടം ഇവിടെ ഉണ്ട് 




ഒരേ ഇനം റോസകൾ ഒരു തടത്തിൽ നട്ടിരിക്കുന്നു 




എത്ര ഫോട്ടോ എടുത്താലും നമുക്ക് മതിയാവില്ല.അവിടെ അദുത്തുഅ ഒരു കോളേജിലെ കുട്ടികളുടെ ബിരുദ ദാന ചടങ്ങായിരുന്നു.കൂടുതലും ചൈനക്കാർ തന്നെ.അവ തൊപ്പിയും കുപ്പായവും ഒക്കെ ഇട്ടു ഇവിടെ വന്നു ചാഞ്ഞും ചെരിഞ്ഞും ഫോട്ടോ എടുക്കുന്ന മനോഹര ദൃശ്യങ്ങളും കാണാൻ കഴിഞ്ഞു .നല്ല ഒരു ഫൌണ്ടനും ഇവിടെ ഉണ്ട് 





ഇതിനു അടുത്തു തന്നെയാണ് ഇവുടെ ഒളിമ്പിക് സ്റ്റെഡിയം 

1984 ഇൽ ഇവിടെ നടന്ന ഒളിമ്പിക്സ് മത്സരങ്ങളുടെ ഓര്മ്മക്കായി പണിത മന്ദിരം ഒളിമ്പിക്സ് കൊളീസിയം എന്നാണു അറിയപ്പെടുന്നത് ..കണ്ടു.കണ്ടു എന്ന് പറഞ്ഞാല,കണ്ടു..മുൻപിൽ ചെന്ന് നിന്ന് ഫോട്ടോ എടുത്തു എന്നൊക്കെയേ അർത്ഥ മുള്ളൂ.അകത്തു കയറിയില്ല .
സീവേൾഡ്  എന്നൊരു പ്രദർശനം കണ്ടു 
അതിനെ ക്കുറിച്ച് പിന്നീട് എഴുതാം