2009, ഓഗസ്റ്റ് 23, ഞായറാഴ്‌ച

ഒരു വടക്കന്‍ വീരഗാഥ

ഒരു വടക്കന്‍ വീരഗാഥ (1989)

സംവിധാനം T. ഹരിഹരന്‍
തിര കഥ M. T. വാസുദേവന്‍ നായര്‍ .
M.T. വാസുദേവന്‍‌ നായര്‍ --- മികച്ച് തിരക്കഥക്കുള്ള ദേശീയ അവാര്‍ഡ്
മമ്മൂട്ടി .-----.മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌
ഒരു വടക്കന്‍ വീരഗാഥയ്ക്ക് ഹസ്റ്റര്‍ അന്തര്‍ദേശീയ അവാര്‍ഡ് ലഭിച്ചു.
മലയാള സിനിമയിലെ കൃത ഹസ്തനായ ഹരിഹരന്‍
ലൌവ് മാര്യേജ്, ബാബുമോന്‍, പഞ്ചമി, കന്യാദാനം, മിണ്ടാപ്പൂച്ച, പൂച്ചസന്യാസി, വികടകവി, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, ആരണ്യകം, സര്‍ഗ്ഗം, പരിണയം തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
1988ലെ ജനപ്രീതിനേടിയ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഹരിഹരന്‍ സംവിധാനംചെയ്ത 'സര്‍ഗ്ഗ'ത്തിനായിരുന്നു.
പരിണയം 1994ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും സാമൂഹിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും നേടി.

"നാലും മൂന്നെഴു കളരിക്കാശാന്‍
കൊലശ്രീ നാട്ടില...അരിങ്ങോടര്‍
മായിട്ടങ്കം വെട്ടാന്‍
ആരോമാല്ചെകവര്‍ പുറപെട്ടു ..
അച്ഛന്‍ മകനെ യനുഗ്രഹിച്ചു
മച്ചുനന്‍ ചന്തുവ്മോന്നിച്ചു ചെകൊര്‍ . .
അങ്കത്തിനായി പുരഖ്‌പ്പെട്ടു ...
...അരിങ്ങോടര്‍ ചുറ്റോടു ചുറ്റിനും വെട്ടുന്ന നേരം
..ചുരിക കണയില്‍ മുറിഞ്ഞു വീണു ..
മച്ചുനന്‍ ചന്തു ചതിയന്‍ ചന്തു ..
മാറ്റ ചുരിക കൊടുതതില്ലാ ..
അരിങ്ങോടര്‍ ചുരിക കൊണ്ടാഞ്ഞു വെട്ടി..
ആരോമലിനു മുറിവ് പറ്റി
മുറിവിന്മേല്‍ കച്ച പൊതിഞ്ഞും കൊണ്ടേ
മുറി ചുരിക കൊണ്ടെന്നു വീശി വെട്ടി..
കരിം ചേമ്പിന്‍ തണ്ട് മുറിഞ്ഞ പോലെ
അരിങ്ങോടര്‍ വീണു പിടഞ്ഞപ്പോള്‍ ..
അങ്ക തളര്‍ച്ച യകറ്റവാന്‍ ചെകൊര്‍ ..
ചന്തൂന്റെ മടിയില്‍ തല ചായ്ച്ചു ..
ആണും പെണ്ണുമല്ലാത്ത ചതിയന്‍ ചന്തു ..
ആരോമല്‍ മടിയില്‍ മയങ്ങുമ്പോള്‍ ..
കച്ച പൊതിഞ്ഞു വച്ച മുറിവിന്മേല്‍
അന്ന് കുത്തുവിളക്ക് കൊണ്ടാഞ്ഞു കുത്തി ..
വാഴുന്നോര്‍ നല്‍കിയ ചന്ദന പല്ലകില്‍
വേദനയോടെ വിഷമത്തോടെ ..
പുത്തൂരം വീട്ടില്‍ ചെന്ന ആരോമല്‍ ചെകൊര്‍
..കച്ചയഴിച്ചു മരിച്ചു വീണു ..
കത്തിക്ക് ചന്തൂനെ വെട്ടി മുറിച്ചു ..
പുത്തൂരം വീട്ടിലെ കുഞ്ഞുങ്ങള്‍ .."
ഇതാണാ കഥ..




നമ്മള്‍ കേട്ട് കേട്ട് പഴകിയ ചന്തുവിന്റെ ചതിയുടെ കഥകള്‍..
എന്ത് കൊണ്ട് ..
അത് സത്യം ആവുമോ..
എന്തിനു അങ്ങിനെ ചെയ്തു ...
വേറിട്ടൊരു ഭാഷ്യം ...
അതാണ്‌ വടക്കന്‍ വീര ഗാഥ ..
അനാഥമായ ബാല്യം..
ഔദാര്യം പോലെ കേളി കേട്ട തറവാടില്‍ അന്തി ഉറക്കവും പധനവും..
ദാരിദ്രായ കുഞ്ഞുങ്ങള്‍..
അവര്‍ എത്ര സമര്‍ത്ഥര്‍ ആയാല്‍ പോലും
വളര്‍ത്തു വീട്ടില്‍ അന്കീകരിക്കപെടില്ല
ചന്തുവും ഒത്തിരി അപമാനവും നിന്ദയും അറിഞ്ഞു ...
ചന്ദന സുഗന്ധമുള്ള സുന്ദരി ആയ ഉണ്ണി ആര്‍ച്ച
അവളുടെ മോഹിപ്പിക്കുന്ന സൌന്ദര്യവും..
അവള്‍ തന്നെ മോഹിപ്പിക്കുന്നു ..എന്നറിഞ്ഞിട്ട്ടും..
അവളുടെ ആഗ്രഹങ്ങള്‍ക്ക് അവന്‍ കൂട്ട് നില്‍കുകയാണ്‌
അരിങ്ങോടരുടെ കൂടെ ആ പ്രഗല്‍ഭനായ പോരാളി പോകുന്നു ..
എങ്കിലും അങ്കം കുറിച്ചപ്പോള്‍..
അവനു ആരോമലിനെ അനുങമികേണ്ടി വരുന്നു
ചുരിക പണിയുന്ന കൊല്ലനെ സ്വാധീനിച്ചത് അരിങ്ങോടരുടെ മകള്‍..
അതും ചന്തുവിന്റെ തലയില്‍
അഹമ്കാരിയായ ആരോമാലുമായി അങ്കത്തിനു ശേഹം നടന്ന തര്‍ക്കം..
അത് പയട്ടിലും
അറിയാതെ ആരോമലിന്റെ മരണത്തിലും കലാഷികുകയാണ്
എന്നാല്‍ മരിച്ചു വീഴുന്നതിനു മുന്‍പ്
അത് ചന്തുവിന്റെ റചതിയാണ് എന്ന് പറഞ്ഞാണ് ആരോമല്‍ മരിക്കുന്നത്
കഥകള്‍ അറിഞ്ഞു പകരം ചോദിയ്ക്കാന്‍ വരുന്ന കുഞ്ഞുങ്ങളെ
പറഞ്ഞു വിട്ടു സ്വയം മരണത്തെ പുല്കുകുന്നു അയാള്‍
കഥകള്‍ എല്ലാം അങ്ങിനെ തന്നെ ഇരിക്കട്ടെ
എന്ന് സ്വയം ശിക്ഷ വിധിച്ചു കൊണ്ട്
തനിക്കു പിറക്കാതെ പോയ ഉണ്ണി ആര്‍ച്ചയുടെ
മകനെ കൊല്ലാന്‍ ഉള്ള മടി ആവാം..
ഒത്തിരി രക്തവും ജീവനും കണ്ടു മടുത്തു ഇനി
ഈ പിഞ്ചു കുഞ്ഞുങ്ങളെ കൂടി വയ്യ എന്ന് കരുതിയും ആവാം
ഈ പിഞ്ചു കുഞ്ഞുങ്ങളെ കൂടി വയ്യ എന്ന് കരുതിയും ആവാം
ഈ പഴം പാട്ടുകള്‍കെല്ലാം അപ്പുറം
ഈ ചിത്രത്തെ മനോഹരമായ ഒരു ദൃശ്യ അനുഭവം ആക്കി മാറ്റുന്നത്‌
മറ്റു ചിലതാണ്
ഒരു കവിത പോലെ ചേതോഹരം എന്ന് തന്നെ പറയാവുന്ന തിരകഥ
പ്രഭാതത്തിലെ കുളിര്‍ കാറ്റ് പോലെ ...
ഹൃദ്യവും..സൂക്ഷ്മവും ..
ലളിതവും..ആയ സംവിധാനം
ബോംബെ രവിയുടെ ...
ഒന്നാം തരം സംഗീതം ....
ചന്ദന ലേപ സുഗന്ധം ....
ചൂടി വരുന്ന ആ നായികയെ ...
ആര്‍ക്കും മറക്കാന്‍ പറ്റില്ല ...
പുഴയുടെ തീരത്ത് ചുരുള്‍ വിടര്‍ത്തുന്ന ഭംഗിയുള്ള
ഒരു മനുഷ്യ കഥ ..
സ്നേഹം..വീരം..രൌദ്രം ...പ്രതികാരം ...കാമം ..മോഹം
തുടങ്ങിയ എല്ലാ മാനുഷിക വികാരങ്ങളും
ആവോളം ചാലിച്ച് ചേര്‍ത്ത
ഒരു ദൃശ്യ കാവ്യം
മമ്മൂടിയുടെ മനസിനെ പിടിച്ചുലക്കുന്ന
ലോക നിലവാരം പുലര്‍ത്തുന്ന അഭിനയം
മാധവി ,സുരേഷ് ഗോപി .എന്നിവരുടെ
നല്ല അഭിനയം ...
സംഭാഷണങ്ങളുടെ ചടുല ഭംഗി
കണ്ടാല്‍ മറക്കില്ല ...
പിന്നെയും കാണണം എന്ന് തോന്നുംവിധം
ആകര്‍ഷണീയം
ഒരു വടക്കന്‍ വീരഗാഥ


2009, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

നന്ദനം.


നന്ദനം..
നവ്യുടെ ചിത്രം തന്നെ ..
.പു ക സയുടെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ നവ്യ ആ പടം ഷൂട്ട്‌ ചെയ്തതിനു ശേഷം ഞങ്ങളുടെ നാട്ടില്‍ വന്നിരുന്നു..പ്രശസ്ത ആയി വരുന്നേ ഉള്ളൂ..അന്ന് ആവേശത്തോടെ നവ്യ പറഞ്ഞിരുന്നു..നന്ദനം കാണണം..വളരെ വളരെ നല്ല ചിത്രം ആണ്..തീര്‍ച്ചയായും കാണണം എന്ന്..അത് നായികക്ക് കടിഞ്ഞൂല്‍ കനിയോടുള്ള സ്നേഹം ആണ് എന്ന് കരുതി..പിന്നെ കണ്ടപ്പോള്‍ അറിഞ്ഞു അല്ല അത് മഹത്തായ ഒരു ചിത്രം ആണെന്ന്...
ചിത്രം..അതിന്റെ പ്രത്യേക നിര്‍മാണ ചാതുരി കൊണ്ട് ചേതോഹരം ആവുന്നു..യാഥാര്‍ത്ഥ്യം ഏത്‌..സങ്കല്‍പം ഏത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം..ഇണ പിരിഞ്ഞു കിടക്കുന്ന കഥ തന്തു ..
ആഴത്തില്‍ ഉള്ള കൃഷ്ണ ഭക്തി..അതെല്ലാവര്‍ക്കും..ഉണ്ട്..നായിക ബാലാ മണിക്കും ..തറവാട്ടിലെ അമ്മയ്ക്കും...വന്ന സുന്ദരന്‍ ചെക്കനും..അവന്റെ തനിയെ നീന്തുന്ന അമ്മയ്ക്കും എല്ലാം.
അത് മാത്രമാണോ ആ സിനിമയെ വളരെ സ്നേഹിക്കപെടുന്ന ഒരു ചിത്രം ആക്കിയത്..സാക്ഷാല്‍ കൃഷ്ണ വിഗ്രഹത്തില്‍ ലയിച്ചു ചേര്‍ന്ന മീരയുടെ കഥ കേട്ടാണ്‌ നാം വളര്‍ന്നത്‌..കൃഷന്‍ ഭക്ത ആയ കുരൂരംമയുടെ കഥയും നമുക്കറിയാം..
എന്നാല്‍ ഈ ചിത്രത്തെ സവിശേഷമാക്കുന്നത്..അതിലെ അന്തര്‍ ലീനമായ മനുഷ്യ സ്നേഹമാണ്..
മുന്‍പ് ജോലിക്ക് നിന്ന ഒരു ജോലിക്കരികളെയും പറഞ്ഞു വിടാന്‍ ലോല ഹൃദയ ആയ ആയ വീട്ടമ്മക്ക്‌ ആയിട്ടില്ല..അവരെയെല്ലാം കൂടെ കൂട്ടിയിരിക്കുകയാണ് ..ബാല മണിയുടെ ദാരിദ്ര്യം ഒരിക്കലും ആ അമ്മൂമ്മയോ അമ്മയോ..മകനോ കാര്യമായെടുക്കുന്നുമില്ല...
യേശു ദാസിന്റെ കചേരിക്കായി കാതോര്‍ക്കുന്ന ആ മുത്തശ്ശി നമ്മുടെ ഓരോ വീട്ടിലും ഉണ്ട്...
ഹൃദയ ഹാരിയായ തമാശകള്‍ ..
മഹാ മടിചികള്‍ ആയ മൂന്നു വൃദ്ധകളും വെള്ളം ചൂടാക്കാന്‍ പോവുന്ന രംഗം..എങ്ങിനെമാരക്കാന്‍..
നീ കിണറ്റു കരയിലേക്ക് നടന്നോള്ളൂ
ഞാന്‍ നടന്നു എന്ന് നിരീച്ചോളൂ
എന്നാ ഞാന്‍ വെള്ളം കോരി എന്ന് നിരീച്ചോളൂ
എങ്കില്‍ ഞാന്‍ തീ പൂട്ടി എന്നങ്ങോട് നിരീച്ചോളൂ
എങ്കില്‍ ഞാന്‍ ...
എന്നമട്ടില്‍..ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല..
ഓട്ടോ റിക്ഷക്കാരനെ..മണ്ണില്‍ ഒരു വൃത്തം വരച്ചു..
ആഞ്ഞു ശപിക്കാന്‍ കൈ ഉയര്‍ത്തുന്ന കുമ്പിടി..
നാല് കാലും പറിച്ചു പേടിച്ചോടുന്ന രംഗം
കുംബിടിയുടെ ഒളി സേവ കണ്ടു..അയാളുടെ തട്ടിപ്പ് ദൈവികത എന്ന് കരുതി വട്ടു പിടിക്കുന്ന കാര്യസ്ഥന്‍
ഇന്നസെന്റിന്റെ ഒരു മനോഹര വേഷം
എല്ലാത്തിനു ഉപരി ആയി..
തന്നോടു തന്നെ നിര്‍ത്താതെ വര്‍ത്തമാനം പറയുന്ന ബാല മണിയുടെ സ്വഗതങ്ങള്‍ ...
ഒറ്റ പെട്ട ഒരു ആത്മാവിന്റെ തന്നോടു തന്നെയുള്ള ആവലാതികള്‍....
നെഞ്ചില്‍ തീ പിടിപ്പിക്കുന്ന ..മനോഹരമായ ഒരു പ്രണയ കഥ..
അതിന്റെ ചാരുത കൊണ്ട് നമ്മെ തരളിതരാക്കും..
എല്ലാ സ്നേഹങ്ങളും അവര്‍ക്ക് പ്രീയപ്പെട്ടതാണ്‌..
അമ്മയുടെയും..അമ്മൂമ്മയുടെയും ..അമ്മാവന്മാരുടെയും..
എന്നാല്‍ ഭഗവാന്‍ തന്റെ ഭക്തയുടെ സ്നേഹം മാത്രം കാണുന്നു..
അതിന്റെ പൂര്‍ണതക്കായി ശ്രേമിക്കുന്നു ..
ആദ്യത്തെ പടം ആണ് എന്ന് വിശ്വസിക്കാന്‍ വിഷമം..
സംവിധായകനും..നായകനും..നായികക്കും..
പിന്നെ
പാട്ടുകളും ..തിരക്കഥയും ..
എല്ലാം ഒന്നാംതരം
ആ വര്ഷം ഇറങ്ങിയ ഏറ്റവും നല്ല ചിത്രം

2009, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

ഉണ്ണികളേ ഒരു കഥ പറയാം ..

 ഉണ്ണികളേ ഒരു കഥ പറയാം ..


കമല്‍ ---സംവിധാനം
രഞ്ജിത് ----കഥ
എന്റെ ജീവിത വീക്ഷണം ആകെ മാറ്റി മരിച്ച ഒരു സിനിമയാണ് അത്...
1987 ഇറങ്ങി..
തെരുവില്‍ അലയുന്ന ഒരു ചെറുപ്പക്കാരന്‍..
മോഹന്‍ ലാല്‍
അയാള്‍ പല സമയത്തായി ഏറ്റെടുക്കുന്ന ഒരു സംഘം കുരുന്നുകള്‍.
.അവരുടെ ജീവിതം..
സുഖങ്ങള്‍..ദുഃഖങ്ങള്‍...
എല്ലാവരും..അവരെ ഓടിച്ചു വിടുകയാണ് ...
മാരകമായ രോഗം കാര്‍ന്നു തിന്നുമ്പോള്‍
അയാള്‍ ആ കുഞ്ഞുങ്ങള്‍ക്ക് ഒരു നല്ല ഭാവിക്കായി
നല്ലവരുടെ കനിവ് തേടുകയാണ് ..
കാര്‍ത്തികയും തിലകനും എല്ലാം അയാളെ സഹായിക്കാന്‍ എത്തുന്നു..
പിന്നീട് ഈത്തരം പടങ്ങള്‍ പലതും
പുറത്തു വന്നു എങ്കിലും
ഈ പടത്തിന്റെ സവിശേഷത
ആര്‍ദ്രത ...
മാനുഷികത ...
സാവധാനം
ചുറ്റുമുള്ളവര്‍ എല്ലാം ആ കുഞ്ഞുങ്ങളുടെ
ഭാവിയില്‍ കരുതല്‍ ഉള്ളവര്‍ ആയി തീരുകയാണ്..

വിവാഹ വാര്‍ഷികത്തിനും..
അച്ഛന്റെ മരണ ദിവസവും..
അനാധാലയങളില്‍ സദ്യ നടത്തി..
എന്തോ വലിയ കാര്യം ചെയ്തു എന്ന് കരുതുന്ന നമ്മളിലെ പൊന്കച്ചക്കാരെ
ഒന്നു മാറ്റി ചിന്തിയ്ക്കാന്‍ ഈ പടം പ്രേരകം ആയി
ഒരു വലിയ കാര്യം ഈ സിനിമ പഠിപ്പിച്ചു തന്നു..
ആരും ഇല്ലാത്ത ഒരു കുഞ്ഞിനു.
.അനാഥാലയം അല്ല നല്‍കേണ്ടത
അവനു ഒരു കുടുംബം ആണ് വേണ്ടത
ഒരു അച്ഛന്‍.. അമ്മ .
.എല്ലാം ആണ് നാം നല്‍കേണ്ടത്..
എന്ന സത്യം..
ഏതെങ്കിലും ഇംഗ്ലീഷ് സിനിമയുടെ ചുവടു പിടിച്ച ചിത്രം എന്ന് നമുക്ക് കണ്ടാല്‍ അറിയാം
എങ്കില്‍ കൂടി സമൂഹത്തിനു ഒരു നല്ല പാഠം നല്‍കിയ ആ സിനിമ..
ഒരിക്കലും മറക്കാന്‍ കഴിയില്ല..
വളരെ നല്ല രണ്ടു മൂന്നു പാട്ടുകളും..

2009, ഓഗസ്റ്റ് 15, ശനിയാഴ്‌ച

daady കൂള്‍

DADDY COOL



Director: Ashiq Abu
Music Director: Biji ബാല

നല്ല കഥ..
നല്ല തിരകഥ..
നല്ല കഥ സന്ദര്‍ഭങ്ങള്‍..
ഹാസ്യം...സംഖട്ടനംങ്ങള്‍..
ത്രസിപ്പിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍..

സുന്ദരനായ നായകന്‍..
സുന്ദരിയായ നായിക..
നല്ല നൃത്ത രംഗങ്ങള്‍...
രെസിപ്പിക്കുന്ന ഒരു ചിത്രത്തിന്റെ
ചേരുവകള്‍ ..
കൃത്യമായി ചേര്‍ത്ത ...
ഒരു സസ്പെന്‍സ് ത്രില്ലര്‍
അലസനും..മടിയനും...
സ്വപ്ന ജീവിയും ആയ ഒരു പോലീസ് ഓഫീസര്‍
അയ്യാളെ ആരാധിക്കുന്ന ..
വീര പുരുഷനെ പോലെ കരുതുന്ന മകന്‍ ...
ശ്രീകാന്ത്‌ എന്ന ഒരു പുതു ക്രികെറ്റ്‌ താരം..
അയാളെ പിന്തുടരുന്ന ആക്രമികള്‍...
നാടിനെ നടുക്കുന്ന ഹീന കൃത്യങ്ങള്‍ ചെയ്യാന്‍ മടി ഇല്ലാത്ത ഒരു വില്ലന്‍ ..
അയാളുടെ കൂട്ടാളികള്‍...
അവരെ പിന്‍ തുടര്‍ന്ന് വില്ലനെ കൂട്ടിലാക്കുന്ന നായകന്‍
എണ്ണി പെറുക്കി..
ചീത്ത പറഞ്ഞു..
വഴക്കിട്ടു വീട്ടില്‍ പോകുന്ന ഭാര്യ..
മോനേ ആദി നിന്റെ കൂട്ട് കൂടിയാ നിന്റെ അപ്പന്‍ ഇങ്ങനെ ചീത്ത ആയതു എന്ന് കുറ്റ പെടുത്തുന്ന
വല്ലിപ്പന്‍ ...
നമ്മുടെ വീട്ടില്‍ കാണുന്ന രംഗങ്ങള്‍ തന്നെ

വില്ലന്മാര്‍ ...
അവര്‍ മകനെ തട്ടി കൊണ്ടു പോകുന്നു..
പിന്നെ ഉണ്ടാവുന്ന സങ്കീര്‍ണമായ രംഗങ്ങള്‍ ...
അച്ഛനും മകനും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം
അത് മനോഹരമായി ചിത്രീ കരിചിരിക്കുന്നു

നല്ല ശബ്ദ സന്നിവേശം..
എഡിറ്റിംഗ് ഒന്നാം തരം

സൈകിക്‌ ആയ വില്ലനെ
മനോഹരമാക്കിയ തമിള്‍ നടന്‍
അഭിനയത്തിന് അനായസാമായി വഴങ്ങുന്ന ആ നടന്റെ മുഖം നമ്മള്‍ മറകില്ല

തീരെ ഗുണമില്ലാത്ത പാട്ടുകള്‍...
ഈ സിനിമയുടെ പേരില്‍ ഉള്ള ഒരു വിദേശ പാട്ടു സംഘത്തിന്റെ
പാട്ടുകള്‍ കടം എടുത്താലും വേണ്ടിയിരുന്നില്ല
ഇതിപ്പോള്‍..
ഇംഗ്ലീഷ് പാടുകളുടെ..സാരള്യം എവിടെ..
ഭാഷ ഗാനങ്ങളുടെ..
സൌന്ദര്യം എവിടെ..
പുളയുന്ന സ്ത്രീ ശരീരങ്ങള്‍
ഉച്ചത്തില്‍ ഉള്ള വാദ്യ ഘോഷങ്ങള്‍..
അതിനിടയില്‍..
പാവം ഗായകന്‍..
എന്തെല്ലാമോ അലറുന്നു..
നമ്മള്‍ അത് കേട്ടില്ല എങ്കിലും സാരമില്ല...
സിനിമയില്‍ പാട്ടില്ല എന്ന് വച്ചു എന്താ കുഴപ്പം..
കുട്ടി ഉടുപ് ഇടീച്ചു ഈ പെണ്‍ പിള്ളേരെ മുഴുവന്‍ ഓടിക്കാന്‍ പാട്ടു എന്ന ഒരു മറ ഇല്ലാതെ പറ്റുമോ..
അല്ലെ
സാരമില്ല ..
പനച്ചൂരാനെ ...
എന്താ ഇതു ?
എങ്കിലും...
ബോക്സ്‌ ഓഫീസ് ചേരുവകള്‍ ശെരി ആയ അളവില്‍ ചേര്‍ത്ത ഈ പടം നമ്മെ രേസിപ്പികുക തന്നെ ചെയ്യും







സ്ത്രീ സമത്വം ...ഒരു മിഥ്യ

സ്ത്രീ ജന സംഖ്യ കൂടുതല്‍ ചൈനയില്‍ ആണ് എങ്കിലും ലോകത്ത് സ്ത്രീകള്‍ അസമത്വം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ഭാരതത്തില്‍ ആണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്...

സ്ത്രീയുടെ അവസ്ഥ സമൂഹത്തില്‍ മെച്ചപ്പെടുത്താന്‍ ഉള്ള എല്ലാ നിയമങ്ങളും..നയങ്ങളും സര്‍ക്കാര്‍ പിന്തുടര്‍ന്നിട്ടും ..
അവ ഒന്നും സ്ത്രീകളുടെ അവസ്ഥ മെച്ച പെടുത്താന്‍ നമ്മുടെ നാട്ടില്‍ സഹായിച്ചില്ല എന്നതാണ് കഷ്ട്ടം
മതം
മതം സ്ത്രീകളുടെ സമത്വ സ്വപ്നങ്ങളില്‍ എന്ന് ഒരു തടസ്സം തന്നെ ആയിരുന്നു..
ഹിന്ദു മതംഎന്നും അതിന്റെ സ്വന്തം ആചാര്യ മര്യാദകള്‍ ആണ്
രാജ്യത്ത് നിലവിലുള്ള നിയമ വ്യവസ്തെയെക്കാള്‍ പാലിച്ചു പോന്നത് ..
മുസ്ലിം വ്യക്തി നിയമങ്ങള്‍ ആണ് മുസ്ലിങ്ങള്‍ സ്വന്തം രാഷ്ട്ര ത്തിലെ എഴുതപ്പെട്ട നിയമ ത്തേക്കാള്‍ പിന്തുടര്‍ന്ന് വരുന്നത് എന്നും  കാണാം
സര്‍ക്കാര്‍ കാല കാലങ്ങളായി എത്രനിയമങ്ങള്‍ കൊണ്ട് വന്നിട്ടും..
ശിശു വിവാഹം ഇപ്പോഴും നില നില്കുന്നു . .
1891   കാലങ്ങളില്‍                              12 വയസു
1929   കാലങ്ങളില്‍                             14വയസു
1955 കാലങ്ങളില്‍                               15വയസ്
1976                                                          18വയസ്
എന്നിങ്ങനെ വിവാഹ പ്രായം പല വട്ടം പുതുക്കി നിശ്ചയികുകയും ചെയ്തു..
എന്നാല്‍ ഭാരത ത്തിലെ മൊത്തം സ്ത്രീജന സംഖ്യയില്‍..30% സ്ത്രീകളും..
ഇപ്പോഴും 20വയസ് ആകുമ്പോഴേക്കും വിവാഹിതരോ ..വിവാഹ മോചിതരോ ആവുന്നു..
എന്നാണ് കണക്കുകള്‍സൂചിപ്പിക്കുന്നത്..
നിയമങ്ങള്‍ കടലാസില്‍ തന്നെ അവശേഷിക്കുന്നു ..
ഉത്തര ഭാരതത്തിള്‍ ഇപ്പോഴും 50% പെണ്കുട്ടികളും 15 വയസിനു മുമ്പ് തന്നെ വിവാഹിതര്‍ ആകുന്നു
ബഹു ഭാര്യാത്വം മുസ്ലിം മതം ഇപ്പോഴും ഒരു കുറവും ഇല്ലാതെ പിന്‍തുടരുന്നു..
അവരുടെ ഇടയില്‍ തലാക് ചൊല്ലി വിവാഹ ബന്ധം പിരിയുന്നവരുടെ എണ്ണം ഇപ്പോഴും ലഭ്യമല്ല സ്ത്രീകള്‍ക്കും വിവാഹ മോചനം ആ മതം അനുവദിക്കുന്നുണ്ട് ...എന്നത് മാത്രമാണ് ഏക ആശ്വാസം
ആണ്‍ കുട്ടികള്‍ ജനിച്ചില്ലെങ്കില്‍ ..ഹിന്ദു സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ രണ്ടാം വിവാഹം അംഗീകരിക്കേണ്ടി വരും
ഇസ്ലാം ഒഴിച്ച് മറ്റു മതങ്ങള്‍ക്കെല്ലാം  വിവാഹ മോചന നിയമങ്ങള്‍ ഒന്ന് തന്നെ ആണെങ്കിലും..(1976) സ്ത്രീകള്‍ അതിനു മുന്‍ കൈ എടുത്താല്‍ ഇപ്പോഴും അവരെ പതിത എന്ന് കരുതാന്‍ ആണ് ഭാരതീയ സമൂഹത്തിനു വാസന...
സാമ്പത്തികം
സാമ്പത്തികമായ അരക്ഷിതാവസ്ഥ ഒരു വിവാഹ മോചനം എന്നത് പലപ്പോഴും സ്ത്രീകള്‍ക്ക്  അസാധ്യം ആക്കുന്നു..
ഉത്തരെന്ത്യയില്‍ ഇപ്പോഴും വീടിന്റെ മുഴുവന്‍ സമ്പത്തും പുരുഷന്മാര്‍ ആണ് കയ്യടക്കി വച്ചിരിക്കുന്നത് ..
പിന്തുര്‍ച്ച അവകാശ നിയമങ്ങള്‍ എല്ലാം സ്വാതന്ത്ര്യ പ്രാപ്തിക്കു മുമ്പ് പൂര്‍ണ്ണമായും സ്ത്രീകളെ ഒഴിവാക്കുന്നതായിരിന്നു..
മുസ്ലിം വ്യക്തി നിയമം സ്ത്രീക്കും മാതൃ സ്വത്തിനു അവകാശം പറയുന്നുണ്ട് എങ്കിലും..
അത് വളരെ തുച്ചമാണ്..
അവര് കുടുംബം നോക്കേണ്ടതില്ലല്ലോ ഭര്‍ത്താവിനും മക്കള്‍ക്കും സാമ്പത്തിക സഹായം ചെയ്യേണ്ടതില്ലല്ലോ ..
എന്നാണു മതം അതിനു പറയുന്ന കാരണം. ..
ഭൂമിയില്‍ അവകാശം സ്ത്രീകള്‍ക്ക് കൊടുക്കാന്‍ നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട് എങ്കിലും...
മിക്ക മതങ്ങളും വിവാഹ സമയത്തു  നല്‍കുന്ന  സ്വര്ണവും സമ്മാനങ്ങളും..
അതിലേക്ക്  സ്ത്രീയുടെ പിതൃ സ്വതിനുള്ള അവകാശം പരിമിത പെടുത്തുകയാണ് പതിവ്..
അവയെല്ലാം..കാലക്രമേണ ഭര്‍തൃ വീട്ടില്‍ ചിലവഴിക്കപ്പെടുന്നു ..
കുറെ വര്‍ഷങ്ങള്‍ക്കു ശേഷം
ഭര്ത്താവ് മരിച്ചാലോ..
ഉപേക്ഷിക്കപ്പെട്ടാലോ..
വേണ്ടത്ര വിദ്യാഭ്യാസമോ..ലോക പരിചയമോ ഇല്ലാത്ത ഈ സ്ത്രീകള്‍ ജീവിത യഥാര്‍ധ്യങ്ങള്‍ക്ക് മുന്‍പില്‍ പകച്ചു പോവുന്നതായാണ് കണ്ടു വരുന്നത്..
എന്നാല്‍ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ..
ഭൂ സ്വത്ത് വീതം വൈക്കുമ്പോള്‍ സ്ത്രീക്കും തുല്യമായ അവകാശം നല്‍കാന്‍  ശ്രദ്ധിക്കാറുണ്ട്..
ദേശീയ നിയമങ്ങളെ കേരളീയ പുരുഷന്മാര്‍..
സമൂഹം ഒട്ടാകെ തന്നെയും ...
കൂടുതല്‍ മാനിക്കുന്നു..
സ്ത്രീ സുരക്ഷയെ കുറിച്ച് അവര്‍ കൂടുതല്‍ ബോധവാന്മാരും ആണ്
ശാരീരികം ഗാര്‍ഹിക പീഡനങ്ങള്‍ലോകത്തെ മറ്റേതു രാജ്യത്തെക്കാളും ഭാരതത്തില്‍ കൂടുതല്‍ ആണ്..
ഏകദേശം 10 മുതല്‍ 20 വരെ ശതമാനം ഭാര്യമാര്‍ സ്വന്തം ഭര്‍ത്താവില്‍ നിന്നോ മറ്റു കുടുംമ്പംഗങ്ങളില്‍ നിന്നോ ഭര്‍തൃ വീട്ടില്‍ നിന്നും മര്‍ദ്ദനം  എല്‍ക്കുന്നു എന്നാണു കണക്ക്..
സ്ത്രീധന മരണങ്ങള്‍ ഭയാനകം ആവും വിധം വളരെ കൂടുതല്‍ ആണ്..
സ്ത്രീധന ത്തുക കുറഞ്ഞു പോയി എന്ന് പറഞ്ഞു ഭര്‍ത്താവും അവരുടെ വീട്ടുകാരും ചേര്‍ന്നു പീഡിപ്പിച്ചു കൊല്ലുകയോ..
അവരെ ആത്മഹത്യാ ചെയ്യാന്‍ പ്രേരിപ്പിക്കുകയോ ആണ് പതിവ്...
ഗ്രാമങ്ങളില്‍ ഈത്തരം കേസുകള്‍ വേണ്ടത്ര രജിസ്റ്റര്‍ ചെയ്യപ്പെടാറില്ല താനും...
മുൻപ്  ഒരു സ്ത്രീ ഭര്‍തൃ  ഗൃഹത്തില്‍ കൊല്ലപ്പെട്ടാല്‍ അത് ഭര്‍തൃ വീട്ടുകാരുടെ കുറ്റമാണോ അല്ലയോ എന്ന് തെളിയിക്കേണ്ട ബാധ്യത സ്ത്രീ വീട്ടുകാര്‍ക്കായിരുന്നു ..
എന്നാല്‍ ഇപ്പോള്‍ നിലവിലുള്ള നിയമം..
സ്ത്രീ ഏത് സാഹചര്യത്തില്‍ ഭര്‍തൃ വീട്ടില്‍ മരിച്ചാലും..വിവാഹം കഴിഞ്ഞു ഏഴു വര്‍ഷം ആകുന്നതു വരെ...
ആ മരണം കൊലപാതകം അല്ല എന്ന് തെളിയിക്കേണ്ട ബാധ്യത ഭര്‍തൃ വീട്ടുകാര്‍ക്കാണ്.എന്നു  മാറ്റം  വരുത്തിയിട്ടുണ്ട് .
സര്‍ക്കാര്‍ ഭര്ത്താവിനെതിരെ കൊലക്കുറ്റത്തിനു കേസ് എടുക്കും ..
എന്നാണ് നിലവിലുള്ള നിയമം..
കാണാതാവുന്ന സ്ത്രീകള്‍
ജനന മരണ പെരെടില്‍ പേരു വന്നതിനു ശേഷം കാണാതാവുന്ന സ്ത്രീകളുടെ എണ്ണം ലക്ഷങ്ങള്‍ വരും...
അത് നമ്മുടെ നാടിന്റെ മാത്രം സവിശേഷത ആണ്..
പെണ് ശിശുക്കള്‍ ഒന്നുകില്‍ ഗര്‍ഭ പാത്രത്തില്‍ വച്ചേ തിരിച്ചറിഞ്ഞു കൊല ചെയ്യപെടുന്നു.
അല്ല ജനിച്ചാല്‍ തന്നെ..ആ കുഞ്ഞുങ്ങള്‍
നല്ല ഭക്ഷണവും..മതിയായ ചികിത്സയും ഇല്ലാതെ ബാലിക ആയി ത്തന്നെ മരിച്ചു പോകുന്നു
പ്രസവം..അതിലും ധാരാളം സ്ത്രീകള്‍ .. ..മതിയായ പോഷകാഹാരമോ സമയത്തിന് വൈദ്യ ശുശ്രൂഷയോ ലഭിക്കാതെ മരിക്കുന്ന ,,,
ഗ്രാമങ്ങളില്‍ കൊല്ലപ്പെടുന്ന പെണ്കുട്ടികള്‍. .ഭാര്യമാര്‍..അമ്മമാര്‍
അവരുടെ മരണം ആരും അറിയുന്നില്ല..
പേരെടില്‍ നിന്നും ആരും അറിയാതെ മാഞ്ഞു പോയ ലക്ഷക്കണക്കിന് സ്ത്രീകള്‍...
അവരുടെ മരണം പേരെടു  പുസ്തകങ്ങളില്‍ നിന്നും മായ്ച്ച് കളയുന്നില്ല
എന്നാല്‍ അവര്‍ എന്നേ കാല  യവനികക്കുള്ളില്‍  മറഞ്ഞു പൊയ് കഴിഞ്ഞിരിക്കുന്നു
രാഷ്ട്രീയം
സാമൂഹ്യ സമത്വം സ്ത്രീകള്‍ക്ക് കിട്ടാന്‍ ഏറ്റവും പ്രധാനം വേണ്ടത്..
സ്ത്രീകളുടെ ഭരണ പങ്കാളിത്തം ആണെന്നിരിക്കെ ഭാരതത്തില്‍ അത്
ഇന്നും ഒരു സ്വപനം മാത്രമാണ്..
ഒരിക്കലും നടക്കാത്ത ഒരു സ്വപ്നം..
ഭരണ സാരഥ്യ ത്തില്‍ സ്ത്രീകള്‍..ഇന്ദിര ഗാന്ധി പോലെയുള്ളവര്‍  വളരെ വര്ഷം  ഇരുന്നു എങ്കിലും..
അവര്‍ ജവഹര്‍ ലാല്‍ നെഹ്‌റു വിന്റെ മകള്‍ ആയിരുന്നത് കൊണ്ടാണ് ആ പദവിയില്‍ ഇരിക്കാന്‍ ഇടയായത്‌ എന്ന സത്യം മറക്കാന്‍  കഴിയില്ല ..
ബീഹാര്‍ മുഖ്യ മന്ത്രി ആയി റാബ്രി ദേവി ഇരുന്നത് എന്ത് കൊണ്ടാണ് എന്നും നമുക്ക് അറിയാം..
ഇദയ കനി ആയ ജയലളിതയും..പുരുഷന്മാരുടെ ..സഹായത്താല്‍..പിന്‍ വാതില്‍ നിയമനം കിട്ടി എത്തിയവര്‍ ആണ്..
മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതാവ് വൃന്ദ കാരാട്ട് പോലും..അവിടെ എത്തിയത്..ഭര്‍ത്താവിന്റെ നിഴലില്‍ ആണെന്ന് ചിലര്‍ കുപ്രചരണം നടത്തുന്നതും കേട്ടിട്ടുണ്ട്
നേതൃത്വപരമായ സ്ഥലങ്ങളില്‍..
തീരുമാനങ്ങള്‍ എടുക്കുന്ന സമിതികളില്‍
സ്ത്രീകള്‍ ഇല്ല എന്നത് കൊണ്ട് ..
അവരുടെ തനതായ വിഷയങ്ങളില്‍ ഭരണത്തെ സ്വാധീനിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല..
സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രാധാന്യമേറിയ തീരുമാനങ്ങള്‍.എടുക്കുമ്പോള്‍ പോലും .അതില്‍ ഇടപെടാന്‍ അവര്‍ക്ക് കഴിയാതെ പോകുന്ന അവസ്ഥ ഉണ്ടാവുന്നു ...
മൊത്തം ജന സംഖ്യയുടെ 50 % പേര്‍ ഭരണ നിര്‍വാഹക സമിതികളില്‍ ഇല്ല എന്നത് ..ആ സമിതികളുടെ മൊത്തം ജെനധിപത്യ സ്വഭാവത്തിന് മങ്ങല്‍ ഏല്പിക്കുന്നു ..
ഭാരത മാതാവിന്റെ സ്വന്തം രാജ്യത്താണ് ഇത് സംഭവിക്കുന്നത്‌ എന്നും ഓർക്കേണ്ടതുണ്ട്
 സ്ത്രീ സംവരണ ബില്‍ പാസ്സാക്കിയാല്‍
ശരത് യാദവ്‌ ആത്മഹത്യ ചെയ്യും..
എന്ന് ചില പത്രങ്ങള്‍ എഴുതിയത് ചേര്‍ത്ത് വായിച്ചാല്‍ നമുക്ക് മനസിലാവും
എങ്ങോട്ടാണ് കാര്യങ്ങളുടെ പോക്ക് എന്ന്..

തൊഴിൽ  രംഗത്തെ വിവേചനങ്ങൾ 
സ്ത്രീ..സ്ത്രീ ആ യതു കൊണ്ട് ഒത്തിരി വിവേചനങ്ങൾ നേരിടുന്നുണ്ട്
തൊഴിലിടങ്ങളിൽ ..അവളുടെ ശരീരം അവൾക്കു  വലിയ ഒരു ബാധ്യത ആവുന്നു .ഉദ്യോഗ കയറ്റം കിട്ടാൻ..ഉചിതവും അർഹവും ആയ സ്ഥലം മാറ്റം ലഭിക്കാൻ ഒക്കെ അവൾക്കു പുരുഷന്മാർ ആയ സഹ പ്രവർത്തകരേക്കാൾ കൂടുതൽ വിഷമം ആണ് .പലപ്പോഴും വലിയ വിട്ടു വീഴ്ചകൾ അവൾ ചെയ്യേണ്ടി വരുന്നു എന്നതാണ് മറ്റൊരു ദുഖകരമായ സത്യം .സതി സാവിത്രി സങ്കൽപ്പങ്ങളിൽ  ശീലിക്കപ്പെട്ട ഭാരതീയ സ്ത്രീ മനസ് ഏതു രീതിയിലുള്ള പുരുഷ ഇടപെടലുകളേയും തിരസ്ക്കരിക്കുന്നവരുമാണ്.അത് കൊണ്ട് തന്നെ തൊഴിലിടങ്ങളിലെ പുരുഷന്റെ അവിഹിത ഇടപെടലുകൾ അവളിൽ വലിയ കുറ്റബോധവും ജാള്യതയും ഉണ്ടാക്കുന്നു.സ്വയം ചെറുതായത് പോലെ വാലിലെ സ്ത്രീ അപമാനിക്കപ്പെട്ടത് പോലെ എല്ലാം അവള്സ്വയം തീരുമാനിക്കുന്നു
സ്വന്തമായി തീരുമാനങ്ങൾ എടുക്കുന്ന ഉന്നത പദവികളിൽ ഇരിക്കുന്ന സ്ത്രീകൾ  തന്റെടി എന്നും അഹങ്കാരി എന്നും മുദ്ര കുത്ത പെട്ട് പരിഹസിക്കപ്പെടുന്നു..കീഴ് ജീവനക്കാരും ഓഫീസ് മേധാവികളും അവളുടെ ജോലിയിലുള്ള ശ്രദ്ധയും കഴിവിനെയും മാനിക്കാൻ വിസമ്മതിക്കുന്നു.ഭാര്ത്തവാകും ഡ്രാഫ്റ്റ് ചെയ്തു ഇകൊടുക്കുന്നത്..അല്ലെങ്കിൽ ഭര്ത്താവ് ഇവളുടെ മുന്നില് വെറും പൂച്ചയാണ് എന്നാ മട്ടിലുള്ള ആക്ഷേപങ്ങളും നടന്നു നീങ്ങുന്ന അവളുടെ പിറകിലേക്ക് കൂരമ്പുകൾ പോലെ എത്തുന്നു..മിടുക്കി എന്ന് വിശേഷിക്കപ്പെടാൻ തന്റെ പുരുഷ സഹപ്രവർത്തകരെക്കാൾ അവൾ മൂന്നിരട്ടി ജോലി എടുക്കേണ്ടി വരുന്നു.
സ്ത്രീ എന്ന തന്റെ സവിശേഷ ജോലികൾ  വേറെയും അവൾ ചെയ്യണം..കുഞ്ഞുങ്ങളുടെ പഠിത്തം അവരുടെ പ്രോജെക്റ്റുകൾ..രക്ഷ കർത്തൃ  യോഗങ്ങൾ..എല്ലാം അവളുടെ ചുമതല ആണ്..ടീനേജ് മക്കളുടെ ഹോർമോൺ ദുരന്തങ്ങളുടെ രക്ത സാക്ഷിയും ഇവളാണ് ..ഏതാണ്ട് നാല് മണിക്ക് ഉണര്ന്നു..എല്ലാവര്ക്കും ഭക്ഷണം പാകം ചെയ്തു പാത്രത്തിൽ ആക്കി പ്രഭാത ഭക്ഷണവും എടുത്തു   കുളിച്ചു എന്ന് വരുത്തി ഓഫീസിലേക്ക് കുതിക്കുന്ന വനിതകൾ നമ്മുടെ മുന്നിലെ ഒരു സ്ഥിരം കാഴ്ചയാണ് ..
വംശീയത 
വംശീയത ഉയർ ത്തുന്ന പ്രശ്നങ്ങൾ വെറും അനവധിയാണ്
അവ കേരളത്തിൽ അത്ര പ്രകടമല്ല എന്നേയുള്ളൂ
ദളിത സ്ത്രീകൾ ...സ്ത്രീകൾ  എന്ന വിവേചനം കൂടാതെ.... ദളിതയായി  എന്ന ഒറ്റക്കാരണം കൊണ്ട് അവൾ ആക്ഷേപിക്കപ്പെടുന്നു..ഒഴിവാക്കപ്പെടുന്നു..
അസ്പ്രുശ്യത എന്നത് ഒരു ശാപം ആണ് ..എന്നാൽ ബലാൽസംഗം ചെ യ്യപ്പെടുമ്പോൾ മാത്രം തൊട്ടു കൂടായ്മ്മ ഇല്ലാതാവുന്നു താനും
പൊതു കിണറ്റിൽ നിന്ന് ജലം എടുത്തു എന്നതാണ് മിക്കപ്പോഴും ഇവർ നേരിടുന്ന ഒരു വലിയ കുറ്റം
ശിക്ഷ മിക്കപ്പഴും നഗ്നയാക്കി  കൂട്ട ബലാൽ സംഗം ചെയ്യപ്പെടുക എന്നതാണ്
സംഘടിത ശക്തികൾ ആയ രാഷ്ട്രീയ പ്രസ്ഥാനങ്ങ ളുടെ കുറവ് മൂലം സ്ത്രീകൾക്ക്  എതിരായ ഈത്തരമാക്രമങ്ങൾ മിക്കപ്പോഴുംരെജിസ്റ്റർ   പോലും ചെയ്യപ്പെടുന്നില്ല .
ഇരുളിൽ മല വിസര്ജ്ജനത്തിനു വേണ്ടി പുറത്തിറങ്ങുന്ന സ്ത്രീകൾ  ആക്ര മിക്കപ്പെടുന്നതും ഒരു സ്ഥിരം കാഴ്ചയാണ്

ഉത്തര ഭാരതം കോൺ ഗ്രെസ്സിനെ കൈവെ ടിഞ്ഞത് സെമീന്ദാരി സമ്പ്രദായത്തിലെ ദായ ക്രമ രീതിയിൽ മാറ്റം വരുത്തി 2005 ഇൽ കൊണ്ട് വന്ന നിയമം മൂലം ആണെന്നാണ്‌ ചിലർ പറയുന്നത്
അതിലെ ഒരു നല്ല കാര്യം സ്ത്രീകള്‍ക്കും ഭർത്താവിന്റെ സ്വത്തിൽ അച്ഛന്റെ സ്വത്തിൽ അവകാശം കിട്ടുന്നു എന്നുള്ളതാണ്.അത് വരെ അച്ഛൻ മരിച്ചാൽ കുടുമ്പത്തിലെ ആൺ മക്കള്‍ക്കായിരുന്നു സ്വത്തിനു അവകാശം..ഭർത്താവ് മരിച്ചാൽ സ്വത്ത് കുടുംബത്തിലെആണുങ്ങൾക്ക്   തിരികെ പോകും..ഭാര്യക്കും മക്കള്‍ക്കുംപോകില്ല..വിവാഹിതയായ  മകള്‍ക്ക് വീട്ടിൽ വന്നു നിൽക്കാം..ചിലവിനു കൊടുക്കേണ്ട  ബാധ്യത മാത്രമേ പിതൃ കുടുംബത്തിനുണ്ടായിരുന്നുള്ളൂ
ഉത്തര ഭാരതത്തിലെ അതി ശക്തരായ സെമിന്ദാർമാരുടെ വംശം കുറ്റിയറ്റു   പോകുന്നത് അവിടങ്ങളിലെ രാഷ്ട്രീയത്തെയും സ്ത്രീകളുടെ അവസ്ഥയും നന്നാ യി സ്വാധീനിക്കും  എന്ന് പറയാതെ വയ്യ

ചേ ലാഞ്ചാലം കൊണ്ട് മുഖം മറച്ചു..
സമൂഹത്തിന്റെ ഉള്ളറ കളില്‍..
മുഖം പുറത്തേക്കു കാട്ടനാവാതെ
എത്രയോ ലക്ഷം പേര്‍
നമ്മുടെ സ്ത്രീകള്‍

അവര്‍ക്കാവട്ടെ ഈ വനിതാ ദിനം


വനിതാ ദിനത്തിന് അഭിവാദ്യങ്ങൾ

2009, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

മുരളി

മുരളി

ഒരതുല്യ നടൻ ..
അകാലത്തിൽ  പൊലിഞ്ഞു പോയി..

ചിലരുടെ മരണം..
ഒരു ആദരാജ്ഞലിയിൽ   ഒതുക്കാവുന്ന ദുഖമല്ല നമ്മിൽ  ഉണർത്തുക പതിവ്  ..
അത് പോലെ
അഗാധമായ ഒരു വിടവാണ് ആ ദേഹി നമ്മെ വിട്ടു പോയപ്പോൾ  തോന്നിയത്..
മുഖം മൂടികൾ  ഇല്ലാത്ത ഒരു നടൻ ..
ചമയങ്ങൾ  ഇല്ലാത്ത അമരക്കാരൻ 
നാട്യ വൈഭവത്തിൽ  ആനന്ദം പൂണ്ടിരുന്ന ഒരു നടൻ ..
നടൻ  ആയതിൽ ..
സിനിമ നടനായതിൽ  അല്ല
അഭിമാനിച്ചിരുന്ന ഒരു വ്യക്തി
സമൂഹത്തോട് എന്നും ഒരു പ്രതിബദ്ധത കാത്തു സൂക്ഷിച്ചിരുന്നു..
അത് തുറന്നു സമ്മതിക്കാൻ  മടിയും ഇല്ല ...

നരേന്ദ്ര പ്രസാദിന്റെ നാട്യഗൃഹത്തിൽ  ..
ലങ്കാലക്ഷ്മിയിലെ രാവണൻ
ഒരു ഒറ്റയാൾ  മാത്രം അരങ്ങത്തു..
ഇരുപത്തഞ്ചു അഭിനേതാക്കൾ ക്കും പകരം
അഭിനയിച്ചു പൂർണ്ണമാക്കിയതിന്റെ   സന്തോഷം..
നാടക വേദിയിലെ ഒരു അപൂർവ  നേട്ടം

അനാർഭാടമായ അഭിനയ ശൈലി..
ആർക്കും അനുകരിക്കാൻ  പറ്റാത്ത ..
അനന്യമായ അഭിനയ പാടവം
നാട്യ കേരളത്തിന  ഒരു നടൻ  മാത്രമല്ല..
കേരള സമൂഹത്തിനു..
ചിന്ത ശേഷിയും ..
പ്രതി ബധത ഉള്ളതും ആയ ഒരു പ്രതിഭാശാലിയെ കൂടിയാണ് നഷ്ട്ടമായത്..

അമരത്തിലെ..പുത്രീ സ്നേഹ ലോലനായ പിതാവ്..
വെങ്കലത്തിലെ..സംശയാലുവും..കുപിതനും ആയ ഭർത്താവ്..
ദേവി ശില്പത്തിൽ ..സ്നേഹവും..ഭക്തിയും..തന്റെ ദൈന്യവും കൂടി കലർ ത്തുന്ന ..
കലാകാരൻ ..
ചമ്പകുളം തച്ചനിലെ..
മറക്കാൻ  പറ്റാത്ത അഭിനയ മുഹൂര്‍ത്തങ്ങള്‍ ..
മുഖ്യ ധാര സിനിമകളിലെ..
ചിന്നുന്ന..പൊട്ടി തെറിക്കുന്ന വില്ലന്‍ വേഷങ്ങള്‍ ..
ആരെയും കരയിക്കുന്ന..
വൃദ്ധ പിതാവിന്റെ ദൈന്യം ..
മുഴങുന്ന സ്വരം കൊണ്ട് മന്ത്ര ജാലം ചെയ്തിരുന്ന..അപൂര്‍വ സിദ്ധി
ഇടതു പക്ഷ സിനിമകള്‍ ചെയ്യുമ്പോള്‍..
കാന്തിയോടെ തിളങ്ങുന്ന ആ സഖാവ്..
കണ്ണില്‍ നിന്നും തീ പറക്കുന്ന പ്രതി നായക വേഷങ്ങള്‍..

ഒരു നടന്‍
എന്താഗ്രഹിക്കുന്നുവോ..
അതെല്ലാം ആയിത്തീര്‍ന്ന ഭാഗ്യ വാന്‍

പിന്നെ എതൊരു നടനും ആഗ്രഹിക്കുന്ന പോലെ..
മരിക്കുന്നത് വരെ
അഭിനയിച്ചു അങ്ങിനെ തന്നെ മരിച്ചു..
പെരുമയുടെ
പെരുമഴ കാലത്തില്‍ .
മരണം വന്നു വിളിച്ചപ്പോള്‍..
അഭിനയ ചക്രവര്‍ത്തി..
കൂടെ പോയി..
തലമുറകൾക്ക്  പഠിക്കാന്‍
ഒത്തിരി ഉദാത്തമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച്‌ കൊണ്ട്
ഹംസഗാനം ..പാടി..
പിരിഞ്ഞു പോയ ആ മഹാന് 
കണ്ണീരില്‍ കുതിര്‍ന്ന..
അന്ത്യാഞ്ജലി
പ്രണാമം

2009, ഓഗസ്റ്റ് 8, ശനിയാഴ്‌ച

പുതിയ മുഖം

 പുതിയ മുഖം


ഒരു പുതിയ സംവിധായകന്‍
പുള്ളിക്ക് ജോലി അറിയാം
ദിര്ഫാന്‍
ദീപന്‍ എന്ന് കണ്ടു
എന്നാല്‍
സംവിധായകന്‍ എന്ന നിലയില്‍
തന്നെ വെള്ളി വെളിച്ചത്തില്‍ നിര്‍ത്താന്‍ ശ്രേമം കണ്ടില്ല
പ്രിഥ്വി രാജ് ,പ്രിയ മണി...
ഇവരുടെ ഒന്നാം തരം..
തകര്‍പ്പന്‍ പ്രകടനം

രാജിന്റെ കിടിലന്‍ അഭിനയം..നമ്മെ അത്ഭുത പെടുത്തും..
അല്പം.."അന്യന്‍"..അല്പം" ഗജിനി"..
എന്നാല്‍ ലളിതമായ ജീവിത രീതികളില്‍ നിന്നും
തനിക്ക് താന്‍ പോന്ന ഒരു കരുത്തന്‍ ആയ
ഒരു നായകന്‍ ആയി തീരുന്ന
ഒരു മനോഹര കഥ
ഭംഗിയായി വരച്ചിരിക്കുന്നു
പ്രിയാ മണി
തിരകഥ ..സിനിമ കണ്ടപ്പോള്‍..
തന്റെ അഭിനയ മാന്ത്രികത കൊണ്ടു
നമ്മളെ സ്ഥബ്ദരാകിയ
പ്രിയാ മണിയുടെ ഒരു കൊള്ളാവുന്ന അഭിനയം..
കഥാ തന്തുവില്‍ പലതും
നമുക്കു പലതും വിശ്വസിക്കാന്‍ പറ്റിയില്ല എന്ന് വരും..
ബാലാ
എന്നാല്‍ പ്രതി നായകനെ..
വരച്ചു കാണിക്കുന്നതില്‍..സംവിധായകനും..
അയാളെ അഭിനയിച്ചു വിജയിപ്പിക്കുന്നതില്‍ ബാലയും
വിജയിച്ചു എന്ന് നിസംശയം പറയാം

അതികായന്മാരായ നായകന്മാരെ
കേരളം മാത്രമല്ല
ലോകമെന്ങും ഉള്ള സിനിമ പ്രേമികള്‍ നെഞ്ചില്‍ ഏറ്റിയിട്ടുണ്ട്
ഷേവനസ്‌ര്‍ ,റാംബോ..stalone ..ബ്രുസ് ലീ ..ജാകീ ചാന്‍ ..
എല്ലാം നമുക്കു പ്രിയപ്പെട്ടവര്‍ ആയത് അങ്ങിനെയാണ്

രാജ്..
അത് പോലെ ദൃധമായ പേശികളും ..
മനോഹരമായ അംഗ ചലനങ്ങളും
മുഖത്ത് മിന്നി മറയുന്ന വിഭിന്ന ഭാവങ്ങളും..

മലയാള സിനിമ ഈ ചെറുപ്പക്കാരന്റെ
പുറകെ വരുന്ന കാലം ആസന്നമായിരിക്കുന്നു.
മൃദംഗം അതില്‍ തൊടുമ്പോള്‍ വിറയ്ക്കുന്ന ആ നടന്റെ വിരലുകള്‍
എന്നും മനസ്സില്‍ തങ്ങി നില്ക്കും

പ്രതി നായകന്മാര്‍..
ആണും പെണ്ണും കേട്ട ഒരു പോലീസ് ഉദ്യോഗസ്ഥന്‍..
സ്ടുന്റ്റ്‌ സീനുകളിലെ ..
സ്പെഷ്യല്‍ എഫെക്ട്സ്
എല്ലാം കൂടി
ഒരു മുഴു നീള എന്റര്‍ ടയനെര്‍
എഡിറ്റിംഗ് ഒന്നാംതരം..
ചിത്രം അത്ര നീണ്ടതല്ല ..
അത് എഡിറ്റിംഗ് മിടുക്ക് ..
പാട്ടുകള്‍ ഒന്നു പോലും ഗുണമില്ല
നമുക്കു ബോര്‍ അടിക്കയെ ഇല്ല

vulgaarity അല്പം പോലും ഇല്ല
സ്ത്രീകളുടെ ശരീര പ്രദര്‍ശനം ഇല്ല,,,
കഥ കൊണ്ടു തന്നെ നമ്മെ രസിപ്പിക്കുന്നു

പുതു സംവിധായകന്
അന്തസായി ലോകത്തിനു കാട്ടി കൊടുക്കാന്‍
ഒരു നല്ല സിനിമ ...

പട്ടണത്തില്‍ ഭൂതം

പട്ടണത്തില്‍ ഭൂതം
കുട്ടികള്‍ക്കുള്ള ഒരു സിനിമ..അതില്‍ കൂടുതല്‍ ഒന്നും ഈ ജോണി ആന്റണി സിനിമയില്‍ നിന്നും പ്രതീക്ഷികല്ലേ ..
എന്നാല്‍ ദുഷ്ട്ടര്‍ ശക്തര്‍..
നല്ലവര്‍ ദുര്‍ബലര്‍..
യുദ്ധം ചെയ്യുമ്പോള്‍..
ദുരബല്ര്‍ ആയ നന്മ തോറ്റു പോയാല്‍ കുഞ്ഞു മനസുകള്‍ വേദനിക്കില്ലേ
അങ്ങിനെയാണ്..
ലോകമെങ്ങും അസാധാരണ ശക്തികള്‍ ഉള്ള..
കഥ പാത്രങ്ങള്‍ ജെന്മം കൊണ്ടത് ..
ഹി മാന്‍ ..സൂപ്പര്‍ മാന്‍ ..സ്പൈടെര്‍ മാന്‍ .മാന്‍ ട്രാക് ...ലോതര്‍ ..
അത് പോലെ നമ്മുടെ നാട്ടില്‍..
ദേവി ആവേശിച്ച കുട്ടികള്‍...
നല്ലവരായ കുട്ടിച്ചാത്തന്മാര്‍ ..
അങ്ങിനെ അങ്ങിനെ
ഇവിടെയും..
തിന്മയുടെ ശക്തികള്‍ വിജയിക്കും എന്ന് ഉറപ്പായപ്പോള്‍..
നിഷകലങ്കന്‍ ആയ ഒരു ഭൂതം
വരികയാണ്
കുഞ്ഞുങ്ങളെ വല്ലാതെ ദ്രോഹിക്കുന്ന ഒരു സര്‍ക്കസ് കൂടാരം
മരിച്ചു പോയ മുതലാളി..
പഠിത്തം കഴിഞ്ഞു വരുന്ന മകള്‍
അവളെ കൊല്ലാന്‍ ശ്രേമിക്കുന്ന വില്ലന്‍ സംഘം
നല്ല തമാശകള്‍..
ഒന്നാം തരം..അടി പിടി രംഗങ്ങള്‍
ചില നല്ല ഗാനങ്ങള്‍
കൊള്ളാവുന്ന എഡിറ്റിംഗ്..
മമ്മൂട്ടിയുടെ ഭൂതം..
അമ്മോ
അസഹനീയം..
വല്ലാത്ത ഒരു സ്വരം ..
ആ പടം പോട്ടിയെങ്കില്‍..
അങ്ങേരുടെ ആ കീക്കീ സ്വരം കൊണ്ടു മാത്രം
ആണെന്ന് തീര്‍ച്ച
എന്നാല്‍ എല്ലാത്തിനും ഉപരി
നമ്മള്‍ കൊട്ടകയില്‍ പോയി എന്ത് പ്രതീക്ഷിക്കുന്നു..
സുഖവും സന്തോഷവും..മനസിന്‌ സൌഖ്യവും എങ്കില്‍
നിങ്ങള്‍ക്കുള്ളതാണ്
ഈ സിനിമ

2009, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

ഓ.വി വിജയന്‍..ആനന്ദ്‌

ഖസാക്കിന്റെ ഇതിഹാസം

വളരെ പണ്ട് വായിച്ചതാണ് ആ നോവല്‍..
കഥ അത്ര ഓർമ്മിക്കുന്നും ഇല്ല..
വലിയ ക്ലാസ്സിക്‌ തന്നെ..
എന്‍റെ പോരായ്മ

വിജയനും,ആനന്ദും..
ആഖ്യാന രീതികള്‍ കൊണ്ട് എന്നെ ആകർഷിചിട്ടില്ലാത്ത രണ്ടു പേരാണ്..
ഒരു തലമുറയെ മുഴുവന്‍ അവര്‍ ആകര്‍ഷിച്ചു എങ്കിലും
എന്‍റെ സരളമായ ചിന്ത സരണിക്കു അവര്‍ ഒരിക്കലും പ്രിയപ്പെട്ടവര്‍ ആയിരുന്നില്ല..
ധര്‍മ പുരാണം മടുപ്പിക്കുക തന്നെ ചെയ്തു ...
പലരും അത് എന്റെ ഒരു വലിയ പോരായ്മ ആയി പറയാറും ഉണ്ട് .
നിങ്ങൾ ക്ക് ഒരു കാര്യം ലളിതമായി പറയാന്‍ അറിയില്ലെങ്കില്‍ ..
നിങ്ങൾ ക്ക് ആ വിഷയം അറിയില്ല എന്നാണ്‌ മനസിലാക്കേണ്ടത്
എന്നാണു ഒരു വിദേശ പഴംചൊല്ല്...
അത് ഇവര്‍ രണ്ടു പേരുടേയും പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ നമുക്ക് അനുഭവപ്പെടും..
ഒരു തരം ലഹരി പിടിച്ച കണ്ണുകളാല്‍ ലോകത്തെ കാണാന്‍ ശ്രേമിക്കുന്നവര്‍ എന്നൊരു ബുദ്ധിമുട്ട് ..മാജിക്കൽ റിയലിസം ആണത്രേ ...
എന്നാൽ മാർക്കെസ്
ആരെയെങ്കിലും അനുകരിക്കുകയാണോ..
അല്ലെ അല്ല..
അല്പം നര്‍മം കലര്‍ന്ന ലളിതമായ ആ ചിന്താ ധാരയെ പിന്തുടരാന്‍ നമുക്ക് ഒരു ബുദ്ധിമുട്ടും ഇല്ല ..
ഇനി നമ്മുടെ ഭാഷയുടെ പോരായ്മ്മ ആവുമോ ഇവരെ അത്ര മനസിലാക്കാൻ സാധിക്കാഞ്ഞത്
ഇതെല്ലാം സ്വകീയമായ വീക്ഷണം മാത്രം

2009, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

ഭ്രമരം

ഭ്രമരം

ആരും ഒന്നും എഴുതാന്‍ മടിക്കുന്നു..
കണ്ടവര്‍ കഥയെ കുറിച്ച് ഒന്നും എഴുതുന്നില്ല..
വിഭിന്നങ്ങള്‍ ആയ അഭിപ്രായം..
നല്ലത് എന്ന് ചിലര്‍
ഗുണമില്ല മറ്റു ചിലര്‍
രണ്ടോ മൂന്നോ സിനിമകള്‍ ചേര്‍ത്ത് വച്ചാല്‍ ഈ സിനിമ ആയി എന്ന് ഒരു അടുത്ത ചെങ്ങാതി
സങ്കീര്‍ണമായ ഒരു മനസോടെ ആണ് ഈ സിനിമ അത് കൊണ്ട് കാണാന്‍ പോയത്..
ബ്ലെസി ചിത്രങ്ങള്‍ എന്ന് എനിക്ക് വലിയ വേദന തന്നിട്ടുള്ളതാണ് ..
തലച്ചോറിനു തീ പിടിപ്പിച്ച കല്‍കട്ട ന്യൂസ്‌
ഓമനയായി കാത്ത കുഞ്ഞിനെ..ആരോരും
ഇല്ലാതെ ഭൂകമ്പ ബാധിത സ്ഥലത്ത് ഉപേക്ഷിച്ചു പോന്ന കാഴ്ച..

എന്നിലെ സ്ത്രീയുടെ സൌമ്യതകളോട് ബ്ലെസി അത് കൊണ്ട് തന്നെഅങ്ങിനെ പൊരുത്ത പെട്ട് വരാറില്ല..
ഒരു ആകുലത എന്നെ ചൂഴ്ന്നു നിന്നിരുന്നു..
ഈ സിനിമ കാണാന്‍ പോയപ്പോള്‍..
എന്താവും നമ്മളെ കാത്തിരിക്കുക..
മനോഹരമായി പിടിച്ച ഒരു ചിത്രം..
..
കല്‍ക്കട്ട ന്യൂസ്‌ പോലെ
ചടുലമായ എഡിറ്റിംഗ്
ഒന്നാം തരം..ഛായഗ്രഹണം
നല്ല പ്രകൃതി ദൃശ്യങ്ങള്‍..
പിന്നെ കഥ
അവിശ്വസനീയം..
അസംഭവ്യം..
സംവിധായകന്‍ അത് വിശ്വസിച്ചു എങ്കില്‍..
അനുവാചകന്..അതത്ര ദഹിച്ചു എന്ന് വരില്ല..
രണ്ടു കൂട്ടര്ര്കും ഒരേ പോലെ തോന്നുമ്പോള്‍ ആണല്ലോ..
സിനിമ ഒരു ഉത്തമ ചിത്രം എന്നാ നിലയിലേക്ക് ഉയരത പെടുന്നത്..
മോഹന്‍ ലാലിന്റെ പാത്ര സൃഷ്ട്ടിയിലെ ..
അപാകതകള്‍...

സിനിമയുടെ ഏറ്റവും വലിയ പോരയ്മാണ്..
എന്തും അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള ഒരു ഒന്നാം തരം അഭിനേതാവിനെ..
വേണ്ടത്ര ഉപയോഗിക്കാന്‍ സംവിധായകന് കഴിഞ്ഞില്ല എന്നതാണ് വാസ്തവം..
മുഖത്ത് യാതൊരു ഭാവവും സ്വയം വരാത്ത ആ നടനെ..
നമ്മുടെ വില്ലന്‍..
എവിടുന്നു കിട്ടി എന്നാണു ..
മാര്‍ബിള്‍ പോലെസുന്ദരം ആയ മുഖത്ത് എന്തെങ്കിലും ഒരു ഭാവം വരുത്താന്‍ ആ പാവം
നടന്‍ പെടുന്ന പാട് കണ്ടാല്‍ കഷ്ട്ടം തോന്നും
എന്നാല്‍ രണ്ടാം വില്ലന്‍ തന്റെ സ്വതസിദ്ധമായ നൈസര്‍ഗികമായ അഭിനയം കൊണ്ട്ആ കുറവ് നികത്തുകയും ചെയ്തു....
ചില സംവിധായകര്‍ കൊലയാളി ആവുന്നത് നമ്മള്‍ കാണാറുണ്ട്..
കഥ നന്നായി പോകുന്നില്ല ഈനു തോന്നുമ്പോള്‍..
നിഷ്കരുണം..ഒരു ട്വിസ്റ്റ് വേണ്ടി....
വേണു നാഗവള്ളി പണ്ട് മോഹന്‍ ലാലിനെ കൊന്നത് ഓര്‍ക്കുന്നില്ലേ
അത് പോലെ ഇവിടെയും..
ഒരു ആരും കൊല ചെയ്തു കളഞ്ഞ് സംവിധായകന്‍..
ഒരു കാര്യവും ഇല്ലാതെ..
ആരിലെന്കിലും അത് എന്തെങ്കിലും..ഒരു അനുരണനം ഉണ്ടാകിയോ..
ഇല്ല അസാധാരണമായ ഒരു കഥ ..
ചിത്രം
എന്ന് വരുത്താന്‍ ഉള്ള ഒരു ബോധപൂര്‍വമായ പ്രചരണം..
എന്നാല്‍..
അത്ര തീവ്രത ഒന്നും നമുക്ക് അനുഭവപെടുന്നും ഇല്ല....
ഉദ്യേഗം നില നിര്‍ത്തുന്ന നില ആ ജീപ് പ് യാത്ര
കഥയിലെ ഏറ്റവും നാടകീയ രംഗങ്ങള്‍ അവയാണ്..
നമ്മില്‍ എന്തെങ്കിലും ചലനങ്ങള്‍ ഉണ്ടാകുന്നത് അത് മാത്രം..
വില്ലന്റെ മകളെയും..നായകന്റെ ഭാര്യെയും നമുക്ക് ഇഷ്ട്ടമാവും..
കൊള്ളാവുന്ന ഒരു പാട്ട്..
മാത്രം..
നമ്മുടെ നാവില്‍ അങ്ങിനെ മൂളാന്‍ ബാക്കി കിടക്കും..
ഒരു മധുര മിട്ടായി നാവില്‍ നുണഞ്ഞ പോലെ .. തന്നെ..

അഴകിയ രാവണന്‍

അഴകിയ രാവണന്‍

"ഈ വീടിന്റെ ചുവര് ഞാന്‍ ചുവപ്പ് അടിക്കാന്‍ ആണല്ലോ പറഞ്ഞത് "

പൈന്റെര്‍ ചുവപ്പ് അടിക്കില്ല എന്ന് പറഞ്ഞത് കൊണ്ടാണ്..
അതിന്റെ നിറം വേറെ ആയത്..

"എല്ലാവരും എനിക്ക് എന്ത് മാത്രം സ്വീകരണം ആണ് തരുന്നെ.."

"വേദനിക്കുന്ന ഒരു കോടീശ്വരന്‍ "

അഴകിയ രാവണന്‍ തന്നെ.

പുന്നമട കായലില്‍ വീണു പോയ സ്നേഹത്തിന്റെ
ചന്ദന കിണ്ണം തേടി എത്തിയ

ബാല്യ കാല കാമുകന്‍..

കവിയും കലാകാരനും..സംവിധായകനും ആയ കാമുകന്‍
ചിത്രകാരിയും..കലാകാരിയും ആയ നായികയും.
.ചേരേണ്ടവര്‍ തന്നെ ...

ഒരു ബിസിനസ്‌ കാരന്റെ കണിശതയോടെ കരുക്കള്‍ നീക്കി
അവളെ വിവാഹത്തില്‍ എത്തിക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞു..
എന്നാല്‍ അയാളുടെ കഥിന ഹൃദയത്തെ പോലും ഇളക്കി കളഞ്ഞു
അവളുടെയും അവന്റെയും ചതി

അല്പം നര്‍മത്തിന്റെ മേമ്പോടിയില്‍..
ആര്‍ക്കും ഇഷ്ട്ടമാവുന്ന രീതിയില്‍..
ഭംഗിയായി പറഞ്ഞ ഒരു ത്രികോണ പ്രണയ കഥ..

ഇന്നസെന്റ് ഒരിക്കല്‍ പറഞ്ഞു
പുള്ളിക്ക് ഏറ്റവും ഇഷ്ട്ട്ടമായ സ്വന്തം കഥാപാത്രങ്ങളില്‍ ഒന്ന്..
ആ സംഭാഷണം മറന്നു പോകുന്ന പോലീസു കാരന്‍ ആണെന്ന്

ശുദ്ധ ഹാസ്യത്തിന്റെ മനോഹരമായ അവതരണം..
ശ്രീനിവാസന്റെ ലാളിത്യവും..ഹൃദ്യവും ആയ അഭിനയം..
രാജന്‍ പി ദേവിന്റെ നിയന്തിറ്തവും കുലീനവും ആയ അഭിനയ രീതി..
നല്ല സംഭാഷണം..നല്ല സംവിധാന

കഥയോട് ഇണങ്ങുന്ന പാട്ടുകള്‍..
സുഭാഷ പാര്‍ക്കില്‍ കളി പറഞ്ഞിരിക്കുന്ന നായകനും നായികയും..
പെട്ടന്ന് സിങ്കപൂരും ഈജ്യ്പ്തിലും എത്തി നമ്മെ വിവശരാക്കുന്നില

ഭാനു പ്രിയ അവളുടെ അംഗ ലാവണ്യം
മനോഹരമായ ചുവടുകള്‍
ലാസ്യം തുളുമ്പുന്ന അഭിനയം
ഇവ കൊണ്ട് ആ
ഗാന രംഗങ്ങള്‍ ചേതോഹരം ആക്കുക ആണുണ്ടായത്

കുട്ടനാടിന്റെ പശ്ചാത്തല ഭംഗിയില്‍ ...
നിറയെ വെള്ളാമ്പല്‍ വിരിഞ്ഞ ഒരു പൊയ്ക പോലെ
നമ്മെ ആകര്‍ഷിച്ച ഒരു സിനിമ നല്‍കിയത്..
കമല്‍ ആണെന്നതാണ് അത്ഭുതം

കിരീടം

കിരീടം

ഒരു തെരുവ് ഗുണ്ടയെ കൊല്ലേണ്ടി വരുന്ന ഒരു ചെറുപ്പക്കാരന്‍..
ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയും അവനില്‍ ആയിരുന്നു..
വിവാഹ പ്രായം എത്തിയ പെങ്ങള്‍..
നിറഞ്ഞ പ്രതീക്ഷയോടെ കാത്തു നില്‍കുന്ന കാമുകി..
സ്നേഹം തുളുമ്പുന്ന അമ്മ..
എല്ലാം..എല്ലാം ..
ഒരു ദിവസം കൊണ്ട് അവനു നഷ്ടം ആവുന്നു..
വഴിയില്‍ വെട്ടേറ്റ് വീഴുന്ന ഒത്തിരി ഗുണ്ടകള്‍..
അവരെ കൊല്ലുന്നവനെ പൊതുവേ ആളുകള്‍ മാനിക്കുകയാണ് പതിവ്..
വാളെടുത്തവന്‍ വാളാല്‍ ..
എന്ന ആപ്ത വാക്യം ഗുണ്ടകളുടെ കാര്യത്തില്‍ ശേരിയും ആണ്..
അധോ ലോക ഗുണ്ട പടങ്ങള്‍ പണ്ട് മുതലേ നാം കാണുകയും ചെയ്യുന്നു..

എന്നാല്‍ എന്താണ്..
കിരീടത്തെ ഒരു സവിശേഷ ചിത്രം ആക്കുന്നത്..

സിബിയുടെ അതി മനോഹരമായ സംവിധാനം..
ഒന്നാംതരം തിരക്കഥ എഴുതിയ ലോഹിത ദാസ്..
തിലകന്‍..മോഹന്‍ ലാല്‍,പാര്‍വതി..കവിയൂര്‍ പൊന്നമ്മ
ഇവരുടെ ഉജ്ജവലമായ അഭിനയം...
നാടകീയ മുഹൂര്‍ത്തങ്ങള്‍...
ഒന്നാം തരാം ക്ല്യമാക്സ് ..
മനോഹരമായ ഗാനങ്ങള്‍...
എങ്ങും മുഴച്ചു നില്കാത്ത സംവിധാനം..

അതൊരു ക്ലാസ്സിക്‌ പടം ആയിരുന്നു...

അതി വൈകാരികതയോട് കൂടി പെരുമാറുന്ന അതിലെ അച്ഛനെ എനിക്ക് പിടിച്ചില്ല തന്നെ..
സ്വന്തം മകനോട്‌ അയാള്‍ കൂറ് പുലര്‍ത്തിയില്ല...
സാമൂഹ്യ ജീവിതത്തിലെ ഇത്തിള്‍ കണ്ണിയായ്‌ ഒരു വിപത്തിനെ ഒഴിവാക്കിയ മകനെ..
അച്ഛനെ ഉപദ്രവിക്കുന്നത് കണ്ടാണ്‌ അവന്‍ ആ കുരിശു സ്വന്തം തലയില്‍ ഏറ്റുന്നത് .
.വേണ്ടത്ര മനസിലാക്കാനോ.
.അവന്റെ ഒറ്റപെടലിന്റെ സമയത്ത് അവനു താങ്ങ് ആവാനോ അയാള്‍ക്ക്‌ കഴിയുന്നില്ല..
തിലകന്റെ അച്ഛന്‍ നമ്മില്‍ ബഹുമാനം ഉണര്‍ത്തുന്നില്ല...
ആപത്തില്‍ മകന്‍ അയാള്‍ക്ക്‌ തുണ ആയി ..
മറിച്ചോ..
അവനു വേണ്ട മാനസിക പിന്തുണ കൊടുക്കാന്‍ അയാള്‍ വിസമ്മതിക്കുക ആണ്..
ഒരു പോലീസുകാരന്‍ ആയിട്ട് പോലും..
മറ്റെല്ലാം കൊണ്ടും..
കാലത്തെ അതി ജീവിക്കുന്ന ഒരു സിനിമ..

രസ തന്ത്രം

“രസതന്ത്രം’‘

ഒരു സിനിമ ..
അത് നമ്മെ ആ നിമിഷം ഒത്തിരി രസിപ്പിചാലും..
കാലം പെട്ടന്ന് പുതിയ പുതിയ കാര്യങള്‍
മുകളില്‍ കൊണ്ട് വന്നിട്ട് അതെല്ലാം മറച്ചു കളയും ..
ഇപ്പോള്‍ രസ തന്ത്രം..
അതിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍..
എന്തെല്ലാം ആണ് ഓര്‍മയില്‍ നില്കുന്നത്..
ഭംഗിയുള്ള സാരി ഉടുത്തു മീര ജാസ്മിന്‍ പാട്ട് പാടി ഓടുന്നത്..

നാട് നീളെ പോലീസുകാര്‍ ഒരു പ്രതിയെ തെളിവെടുപ്പിന് കൊണ്ട് പോകുന്നത്..
മറ്റുള്ളവരെ ഭയന്ന്..
അവളെ കയ്യെല്‍ക്കാന്‍ മടിക്കുന്ന ലാലിന്റെ ധൈര്യം ഇല്ലായ്മയെ കുറിച്ച് ..
വീട് വേലകാരിയുടെ കഷ്ട്ടപാടുകളെ കുറിച്ച്..
അതില്‍ യാധാര്ത്യ ബോധം നമ്മില്‍ ഉളവാക്കുന്നവ്ര്‍ ആരെല്ലാം ആണ്..
കടുത്ത ചായത്തില്‍ വരച്ച കരികേച്ചരുകള്‍ അല്ലാതെ..
ലളിത ...
ബാകി എല്ലാവരും..
ആകാശത്ത്‌ നിന്നും..
എങ്ങിനെയോ..
താഴേക്ക് പതിച്ച നക്ഷത്ര മൊട്ടുകള്‍ പോലെ...
എന്താണ് ആ കഥ നമുക്ക് നല്‍കുന്ന സന്ദേശം..
ദൈവമേ
നായകന്റെ പുറകെ ഓടുന്ന നായിക...
സ്ത്രീ പ്രേക്ഷകരില്‍ നിന്ദയും..
പുരുഷന്മാരില്‍ പരിഹാസവും ഉണര്‍ത്തുന്നു..
നായകനും നായികയും..
ചില ശുദ്ധ ഹാസ്യത്തിന്റെ മണി മുത്തുകള്‍
അതാണ്‌ ആകെയുള്ള ആശ്വാസം ...
പുരുഷാധിപത്യ ചുവയുള്ള ഈത്തരം കഥാ പാത്രങ്ങള്‍ ..
കണ്ടു കണ്ടു മടുത്ത ആവര്‍ത്തന വിരസമായ പ്രമേയം
കൃത ഹസ്തനായ കൊടിയേറ്റം ഗോപി പോലും..
നിസ്സഹായന്‍ ആയി പോകുന്നു..
എന്നെ വളരെ നിരാശ പെടുത്തിയ ഒരു സത്യന്‍ അന്തികാട് ചിത്രം

കള്ളന്‍ പവിത്രന്‍

കള്ളന്‍ പവിത്രന്‍

കള്ളന്‍ പവിത്രന്‍ (1981)

നിര്‍മ്മാണം:എം.മണി
ക്യാമറ: വിപിന്‍ ദാസ്
എഡിറ്റിംഗ്ഗ്: മധു കൈനകരി
സംഗീതം: ശ്യാം...

ഗ്രാമത്തിലെ ഒരു കൊച്ചു കള്ളന്‍..
പവിത്രന്‍(നെടുമുടി വേണു)..
അയാളെ അടിമുടി വെറുക്കുന്ന മാമച്ച..(കൊടിയേറ്റം ഗോപി)..
കട്ട ഒരു പാത്രം വില്‍ക്കാന്‍ ചെല്ലുന്നു..
പട്ടണത്തിലെ ഒരു വലിയ പാത്ര കടയില്‍
അത് ഒരു സ്വര്‍ണ പാത്രം ആയിരുന്നു..
പവിത്രന്‍ അങ്ങിനെ ഗ്രാമത്തിലെ ഒരു പണക്കാരന്‍ ആകുന്നു..
മാമച്ചാണ് ഉറക്കം ഇല്ലതയീ..
എങ്ങിനെ പവിത്രന്‍ ധനികന്‍ ആയി..

മനുഷ്യ സ്വഭാവത്തിന്റെ സങ്കീര്‍ണതകള്‍..
എന്നും പദ്മരാജന്റെ ചിത്രങ്ങളുടെ ഒരു സവിശേഷത ആയിരുന്നു..

മാമച്ചന്റെ ഭാര്യയുടെ അനിയത്തി (സുഭാഷിണി )
അവള്‍ നമ്മുടെ പവിത്രന്റെ ഒരു ബലഹീനത ആണ്..
അവളെ പറഞ്ഞു മാമച്ചന്‍ അയക്കുന്നു ..
അവള്‍ കുറെ കാശും അടിച്ചു മാറ്റുന്നു..
നിര്‍ബന്ദം സഹിക്കാതെ അവന്‍ തന്റെ പണത്തിന്റെ രഹസ്യം അവളോട്‌ പറയുന്നു..
മമച്ചാണ് അത് പോര..
ആ പാത്രം അവന്‍ തിരിച്ചു കൊണ്ട് വന്നു അവളെ കാണിക്കണം ..
അവന്‍ ആ പാത്ര കടയില്‍ വീണ്ടും കയറുന്നു..
ആ പാത്രം വീണ്ടും തപ്പി എടുക്ക്കുന്നു..
അതുമായി വീട്ടില്‍ വരുന്ന പവിത്രനെ പോലീസ് അറെസ്റ്റ്‌ ചെയ്യുന്നു ..
മമച്ചാണ് സന്തോഷം ആയി..എന്നാല്‍...
പുറത്തു വന്ന പവിത്രന്‍ വീണ്ടും പണക്കാരന്‍ തന്നെ
അന്യ സ്ത്രീകളോടുള്ള ആസക്തി..
അത് ശെരി അല്ല എന്ന ഒരു സത്യം അവന്‍ മനസിലാക്കുന്നു ..

ഇന്നത്തെ ചിന്താ വിഷയം

ഇന്നത്തെ ചിന്താ വിഷയം.
തടി വച്ച് വീര്‍ത്ത മോഹന്‍ ലാല്‍,
മീര ജാസ്മിന്‍ ..
മറ്റു
മൂന്നു നായികമാര്‍..
സഹിച്ചു കൂടാത്തത് ..
മിനുട്ടിന് മിനുട്ടിന്
ഉള്ള ഉപദേശവും..
ആപ്ത വാക്യങ്ങളും ആണ് ..
അമ്മോ
കൊള്ളാവുന്ന ഒരു കഥയാണോ..
കൊള്ളാവുന്ന ഒരു അഭിനയ മുഹൂര്‍ത്തം ഉണ്ടോ
ആകെ നല്ല ഒരു തമാശ..

അത് തമാശ തന്നെ ആണെനും..
പഞ്ചാര അടി സഹികാഞ്ഞു..
രാത്രി ഒരു കപട മാന്യനെ വിളിച്ചു വരുത്തി
തുണി അഴിപ്പിച്ചു വിടുന്ന ഒരു രംഗം ആണ്
ഒര്തോത് ചിരിക്കാന്‍ ..
മറക്കാന്‍ പറ്റാത്ത ഒരു രംഗം
മറ്റൊന്നും ഇല്ല
പിണക്കങ്ങള്‍..
ഇതിലും നിസ്സാരമായി തീര്‍നിട്ട്ടുണ്ട്...
എന്നാല്‍ ഇതില്‍ പലപ്പോഴും ഒരു കല്ല്‌ കടി പോലെ
ഇതിലെ നായികയെ പോലെയും ..
മുകേഷിനെ പോലെയും ആരും കുടുംബം ഇട്ടിട്ടു പോവുകയൊന്നും ഇല്ല..
അവള്‍ അറിയാതെ വീട് വില്കുകയും ഇല്ല..
kaarikatare ചെയ്യപെടുന്ന
പ്രധാന കഥാ പാത്രങ്ങള്‍
നേര്ത്ത ഒരു നര്‍മം..
തീര്ന്നു
ഇന്നസെന്റ്...
ശബ്ദവും ബഹളവും നിറഞ്ഞ ആ കുടുംബം നമ്മെ ആകര്‍ഷിക്കും.
കൊള്ളാവുന്ന ഒരു പാട്ടുണ്ടോ..
ഇല്ല തന്നെ
സത്യന്‍ അന്തികാട് സിനിമ എടുത്തു പുറകോട്ടു പോവുകയാണോ
എന്ന് ചിന്തികെണ്ടുന്ന സ്ഥിതി
എന്നാല്‍..ഇന്നത്തെ സമൂഹത്തില്‍ നടക്കുന്ന
സ്ത്രീ പുരുഷ ബന്ധങ്ങളിലെ
അസഹിഷ്ണുതകള്‍..
മുസ്ലിം വകീല്‍ കുടുംബത്തിന്റെ യാധാസ്ഥിതികഥ
അവള്‍ നേരിടുന്ന പ്രശ്നങ്ങള്‍...
സ്ത്രീയുടെ സഹജമായ കുന്നയ്മകള്‍..കുശുംബുകള്‍
തനിയെ ജീവിക്കുമ്പോഴും..
അന്തസ്സായി ജീവിക്കാന്‍ ആ സ്ത്രീകള്‍ കാണിക്കുന്ന ആര്‍ജവം
തിരിയെ പോവുമ്പോള്‍ അവര്കുള്ള സന്തോഷമം
നമുക്കൊരു സന്ദേഹം തരാതെ സത്യന്‍ ഇതു വരെ പോയിട്ടില്ല ..
ക്യാമറ..എഡിറ്റിംഗ് എല്ലാം കൊള്ളാം

വെറുതെ ഒരു ഭാര്യ

വെറുതെ ഒരു ഭാര്യ

അക്കു അക്ബറിന്റെ കാലിക പ്രസക്തിയുള്ള ഒരു നല്ല സിനിമ
സത്യന്‍ അന്തികാടിന്റെ ഒരു അതി പ്രസരം ഉണ്ടെങ്കിലും
രാവിലെ മുതല്‍ രാത്രി വൈകി വരെ ജോലി ചെയ്യുന്ന ഭാര്യയുടെ മനസ് കാണാന്‍ അയാള്‍ മറന്നു പോയി ....
അമ്മ മരിച്ചിട്ടും അവള്‍ക്കു പോകാന്‍ സാധിച്ചില്ല...
ഒത്തിരി അപമാനങ്ങള്‍..
നിന്ദ..
ക്രൂരത..
പരിഹാസം..
അവള്‍..
ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്യുകയാണ്..
വീട്ടു ജോലിയില്‍ നിന്നും..
പദവിയില്‍ നിന്നും ..
വഴക്കായി
അവള്‍ വീട്ടില്‍ പോയി
പിന്നെയാണ് രസം

രാവിലെ കറക്കാന്‍ ചെന്ന ജയരാമിനിട്ടു
പശു ഒരു തോഴി കൊടുക്കുന്നു
അവനു അത് പണ്ടേ കിട്ടെന്ദതാ...
പശു ആയിട്ട് കൊടുത്തു എന്നെ ഉള്ളൂ

എന്നെ ഒന്ന് കറക്കൂ എന്ന് പറഞ്ഞു നീ എന്‍റെ പുറകെ വരുമെടീ പശു

കളക്ടര്‍ എന്നെ കാത്തിരിക്കുകയാ
എനിക്ക് വരാന്‍ പറ്റില്ല..

എന്ന് അവന്‍ വീമ്പു പറയുമ്പോള്‍
tv യില്‍ അവനെ പോലീസുകാര്‍ ഓടിച്ചിട്ട്‌ തല്ലുകയാണ് ..
എന്നെ തല്ലരുത്..
ഞാന്‍ നേതാവാണ്‌
എന്നെല്ലാം പറഞ്ഞു ആള് ഓടി ചാടി അടി കൊള്ളാതെ തടി രെക്ഷിക്കാന്‍ നോക്കുന്ന കാഴ്ച ..

സുരാജ് പറയുന്ന ഒരു തമാശ ഉണ്ട്
വലിയ വീട്ടിലെ പെണ്ണുങ്ങള്‍ മുല്ല പൂവും ചൂടി വന്നു നില്‍കുന്ന ..
കാര്യം
അത് കേട്ട് ഭര്‍ത്താവ് പോയി അടി മേടിച്ചു പോരികയും ചെയ്തു

മകളുടെ കയ്യിലെ മൊബൈല്‍
അതും ഒരു അല്പം പഴുത് കിട്ടിയാല്‍
അതിലൂടെ പ്രേമിക്കാന്‍ കച്ച കച്ച കെട്ടി ഇറങ്ങിയ ഒരു കാമുകനും

ഭൂമിയില്‍ എങ്ങും കാണാത്ത ഒരു വില്ലന്‍ സംഘവും..
ഒരു നല്ല പോലീസ് കാരനും..

വട്ടായി പോകുന്ന നായകനെ തേടി അവസാനം അവള്‍ വരികയാണ് ...
വെളുത്ത ആപ്പിള്‍ പോലെയുള്ള ജയറാമിന്റെ മുഖത്ത് ശോകം വരാന്‍ വലിയ ബുദ്ധിമുട്ടാണ്..
എന്നാല്‍ ഗോപിക ..
തകര്‍ത്തു...
നല്ല തിരക്കഥ..
സംഭാഷണം..
നല്ല ഒരു പാട്ട് .
.നാടകീയമായ രംഗങ്ങള്‍..
കണ്ണ് നനയിക്കുന്ന മുഹൂര്‍ത്തങ്ങള്‍..,
നല്ല ക്ലൈമാക്സ്‌...
നമുക്കായി ഒരു സന്ദേശവും ..
ഭാര്യയെ അപമാനികരുത്..
കുടുംബം വിട്ടു പോവരുത് എന്ന് ഭാരമാര്‍ക്ക് ഒരു താകീതും
തിരിച്ചു വരണം എന്ന് തോന്നുമ്പോള്‍ ..
വരാന്‍ കുടുംബം ഉണ്ടായില്ല എന്ന് വരും
ഒരു നല്ല സിനിമ

അച്ചുവിന്റെ അമ്മ

അച്ചുവിന്റെ അമ്മ

സത്യന്‍ അന്തികാടിന്റെ സിനിമകളില്‍ എന്നെ ഏറ്റവും സ്വാധീനിച്ച ഒരു സിനിമ ആണത് ..
ഉര്‍വശിയുടെ ജീവിതത്തോടുള്ള
അടങ്ങാത്ത മത്സര ബുദ്ധി..
തോറ്റു കൊടുക്കാന്‍ ഉള്ള മന്സില്ലയമ ..
വഴിയില്‍ ഒരു പെണ്ണിനെ തല്ലുന്നത് കണ്ടപ്പോള്‍ ‍..
തീ പോലെ ഉയര്‍ന്ന രോഷം..
മകള്‍ എന്ന അലിവു..
അന്യരില്‍ നിന്നും ഒന്നും വേണ്ട എന്ന ദൃധ നിശ്ചയം..
ഒറ്റ ബന്ധുക്കളും ഇല്ല എന്ന കാരണത്താല്‍ ബന്ധം വേണ്ട എന്ന നിലപാട്
ഞാനോ ഒറ്റക്ക്..
നിന്കെന്കിലും ആരെങ്കിലും വേണം എന്ന ആഗ്രഹം ..
തുള്ളി തുളുമ്പുന്ന ജീവിത ആഗ്രഹങ്ങള്‍
എന്നാല്‍ അത് പുരുഷനോട് ബന്ധപ്പെട്ടതും അല്ല
കല്യാണം ആലോചിക്കുന്ന ലളിതയെ ഓടിച്ചു വിടുക ആണ്..
ഒളി ബാധവത്തിനു വരുന്ന പോലീസുകാരനെ ആട്ടി ഓടിക്കുകയും ചെയ്യുന്നു..
തമ്മില്‍ പിരിഞ്ഞപ്പോള്‍
സാധാരണ അമ്മ മാരെ പോലെ.
സങ്കീര്‍ണമായ ആത്മ നൊമ്പരങ്ങളില്‍ അകപെടാതെ
തന്റെ ജീവിതവും ആയി..
ഒരു പരാതിയും കൂടാതെ ജീവിച്ചു പോവുകയാണ് ..
അടുത്ത ചുമതല സന്തോഷ പൂര്‍വ്വം എടുത്തു ചുമലില്‍ വച്ച് ...
ഒരു സിനിമ കണ്ടാല്‍
അതില്‍ നിന്നും നമുക്കെ എന്ത് കിട്ടി
എന്ന് ചോദിച്ചാല്‍ ..
പറയാന്‍..
തമാശയും..
സന്തോഷവും..
ദുഖവും..
ഒരു സന്ദേശവും ഉള്ള ഒരു സിനിമ
എന്ന് നിസംശയം പറയാം..
നല്ല പാട്ടുകളും ...