2017, ഡിസംബർ 31, ഞായറാഴ്‌ച

new year greetings 2018

പുതു വര്ഷം ..
അത് പ്രത്യാശയുടെ ഒരു തിരി നാളമാണ്
പുതു സ്വപ്നങ്ങളുടെ ഒരു ഉത്സവമാണ്
നാളെയുടെ നന്മയാണ്
ഭാവി കരുതി വയ്ക്കുന്ന
നോവുകളുടെ
സന്തോഷങ്ങളുടെ
സ്വപ്നങ്ങളുടെ
ഒരു മന്ത്രിക ചെപ്പാണ്

ചങ്ങാതി

നിനക്കായി
ആ ചെപ്പിൽ നിന്നും..
നിർത്താതെ ..
സ്നേഹത്തിന്റെ ..
സന്തോഷത്തിന്റെ ..
ശ്രേയസ്സിന്റെ
ഐശ്വര്യത്തിന്റെ
മുത്തുകളും
പവിഴങ്ങളും
രത്നങ്ങളും
പ്രകൃതി വാരിക്കോരി ചൊരിയട്ടെ
ശുഭ പുതു വർഷ കാമനകൾ

മായാനദി film review

മായാനദി
ഈയിടെ ഇറങ്ങിയ സിനിമകളിൽ നമ്മെ അങ്ങിനെ കൊല്ലാതെ കൊല്ലുന്ന  പ്രണയ കഥ മായനദിയിലേതാണ് .ആധൂനിക യുവത്വത്തിന്റെ പ്രണയം..സെക്സ് ..ജീവിത കാഴ്ചപ്പാടുകൾ..ഇവയെക്കുറിച്ചെല്ലാം വളരെ സുധീരമായി മാറി ചിന്തിച്ചിട്ടുള്ള  സംവിധായകൻ ആണ് ആഷിക് അബു ..നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന സിനിമ ആണ് ഈത്തരത്തിൽ നമുക്ക് സെക്സിനെക്കുറിച്ചുള്ള പരമ്പരാഗത വീക്ഷണത്തിൽ നിന്നും ഒരു വ്യസ്ത്യസ്ത കാഴ്ചപ്പാട് തരുന്നത് ..ബലാത്സംഗം ചെയ്യപ്പെടുന്ന പെൺ  കുട്ടിയെ തന്നോട് ചേർത്ത് അവളെ പരിണയിക്കുന്ന കാമുകൻ ..അതൊരു പുതു ചിന്തയായിരുന്നു ..അതുവരെയും  നായിക പിന്നീട്  ആറ്റിലോ കടലിലോ ..തീവണ്ടിക്കു മുന്നിൽ ചാടിയോ  ഒക്കെയായി ജീവിതം തീർക്കുകയാവും ചെയ്യുക.വീണ്ടും പദ്മരാജൻ തന്നെയാണ് തൂവാന തുമ്പികൾ കൊണ്ട് വന്നത് ..

നായകൻറെ ലിംഗം അറുത്ത് പ്രതികാരം ചെയ്യുന്ന ആഷിക് സിനിമ  ...സത്യത്തിൽ മലയാളി സ്ത്രീയുടെ അഹങ്കാരം ആയിരുന്നു.തെറ്റ് ചെയ്യുന്ന പുരുഷനെ ശിക്ഷിക്കാൻ സ്ത്രീക്ക് അധികാരം നൽകിയ ആ സിനിമ..പിന്നീട് നിത്യ ജീവിതത്തിലും കേരളീയ വനിതയെ നന്നായി സ്വാധീനിച്ചു പിന്നീടുള്ള ന്യൂസ്   കൊണ്ട്  നമ്മൾ  അറിഞ്ഞു 
അത് കൊണ്ട് തന്നെ നമുക്കീ സംവിധാകയനോട് നന്ദി ഉണ്ടാവേണ്ടതുണ്ട് ..
ഈ സംവിധായകന്റെ  സിനിമയ്ക്ക് പോകുമ്പോൾ മനസ്സിൽ ഒരു ചെറിയ ആകാംക്ഷ ഉണ്ടായിരുന്നു .
ആഷിക് നമ്മളെ നിരാശപ്പെടുത്തിയും ഇല്ല 
മായ നദി ..നമ്മോടു പറയുന്നത് ഒരു പ്രണയ കഥ മാത്രമല്ല ഒരു ഒന്നാന്തരം   സസ്പെൻസ് ത്രില്ലെർ കൂടിയാണ് ..
 ആധൂനിക യുവതി യുവാക്കളുടെ തുറന്നു ഇടപെടലിന്റെ കഥയാണ്  ഈ സിനിമ നമ്മളോട് പറയുന്നത് 
അച്ഛനില്ലാത്ത ഒരു മകളും അവളെ പറ്റിച്ചു മുങ്ങിയ കാമുകനും ..ഒരു വശത്ത് ..കള്ളനോട്ടിന്റെ കറുത്ത വ്യാപാരവും ..പോലീസും റെയ്‌ഡും ഏറ്റു മുട്ടലും കൊലപാതകവും ... മറുഭാഗത്തും ആയി നമ്മൾ രണ്ടു പാരലൽ സിനിമകൾ ആണ് കാണുന്നത് ..
ക്രൈം ബ്രാഞ്ചിലെ പോലീസ് ഓഫീസറെ കൊന്നാണ് നായകൻ നാട്ടിലെത്തുന്നത്.കയ്യിൽ കാശുള്ളത് കൊണ്ട് അവൻ കൊച്ചിയിലെത്തി പഴയ കാമുകിയെ വീണ്ടും പ്രണയിക്കാൻ ശ്രമിക്കുകയാണ്.അവൾ ക്കവനോട് വലിയ വിരോധമൊന്നുമില്ല.എന്നാൽ വളർന്നു വരുന്ന ഒരു പുതുമുഖ നായികയാണ് അവൾ .അവനുമായി വീണ്ടും കമ്മിറ്റഡ് ആവാൻ അവൾ ഒരുക്കമല്ല..അവളെയും കൂട്ടി ദുബായിലേക്ക് പോകണം എന്നാണ് അവന്റെ മോഹം ..
ഇതിനിടയിൽ അനേകം നാടകീയ മുഹൂർത്തങ്ങൾ..അതാണ് സിനിമയുടെ കഥാ തന്തു ..
കുറച്ചു ഇഴയുന്നുണ്ട് ചിലയിടത്തു 
എങ്കിലും കഥ ഒരു വിധം നന്നായി പറഞ്ഞു .
ഞെട്ടിക്കുന്ന  ക്ളൈമാക്‌സും ഈ കഥയുടെ പ്ലസ് പോയിന്റ് ആണ് 

എന്നാൽ ടോവിനോയെ വേണ്ട വിധം ഉപയോഗിക്കാൻ ആഷിക്കിന് കഴിഞ്ഞോ എന്നത് സംശയമാണ് .നൈസര്ഗികതയാണ് പൊതുവെ ടോവിനോയുടെ ഒരു പ്രത്യേകത .ഇവിടെ പലപ്പോഴും നായക കഥാപാത്രത്തോട് അത്ര നീതി പുലർത്താൻ കഴിഞ്ഞോ എന്നത് സംശയമാണ് .ഒരു രംഗം തന്നെ വീണ്ടും വീണ്ടും ഷൂട്ട് ചെയ്യിച്ചു പലപ്പോഴും സംവിധായകർ അഭിനേതാക്കളുടെ പരിപ്പിളക്കാറുണ്ട് .ഇവിടെയും അങ്ങിനെ എന്തെങ്കിലും ആവും കാര്യം എന്ന് തോന്നുന്നു .അല്ലെങ്കിൽ അഭിനേതാവിനു ഭാവാഭിനയം അത്രയ്ക്കേ ഉള്ളൂ എന്ന് കരുതിയാലും കുഴപ്പമില്ല .
ചുരുക്കി പറഞ്ഞാൽ നായക കഥാപാത്രം നമ്മുടെ പ്രതീക്ഷക്കത്രക്കു അങ്ങു ഉയർന്നില്ല എന്ന് സിനിമയുടെ ഭാഷയിൽ നമുക്ക് വ്യാഖ്യാനിക്കാം 
എന്നാൽ നായിക ..ഐശ്വര്യ ലക്ഷ്മി ..അടി പൊളി തന്നെ  ..അത്ര നൈസര്ഗികമായാണ് വളരെ സങ്കീർണ്ണമായ ഭാവ ചേഷ്ടകൾ അവളുടെ മുഖത്തു വന്നു പോകുന്നത് .മുഖത്തു തണുത്ത വെള്ളം പോലെ നമുക്കൊരു കുളിർമ്മ തോന്നും 
സാധാരണ ആഷിക് അബുവിന്റെ സിനിമകളുടെ ശക്തി ഭദ്രമായ ഒരു തിരക്കഥയാണ് ..ഇവിടെ പലപ്പോഴും തിരക്കഥ കയ്യിൽ നിന്നും വഴുതി പോകുന്നത് പോലെ തോന്നുണ്ട്..
എഡിറ്റിങ് അത്ര നന്നായി തോന്നിയില്ല ..ടോവിനോ പോലീസ് ഓഫീസറെ കൊല്ലുന്ന  രംഗം   തീരെ വ്യക്തതയില്ലാതെ ചിത്രീകരിക്കുകയോ എഡിറ്റ് ചെയ്യപ്പെടുകയോ ചെയ്തു എന്നാണു പോളിടെക്നിക്കിൽ പോകാത്ത എനിക്ക് തോന്നിയത് ..അങ്ങിനെ ആയിക്കോളണം എന്നില്ല കേട്ടോ 
പാട്ടുകൾ ഈ ചിത്രത്തിൽ ഉണ്ടെന്നും ഇല്ലെന്നും പറയാം ..

ക്യാമറയ്ക്കു ..അതിന്റെ സ്വധർമ്മം അല്ലാതെ മറ്റൊന്നും ചെയ്യാനില്ല .വെറും ക്യാമറാമാൻ  സിനിമോട്ടോഗ്രാഫർ എന്ന കലാകാരൻ ആകുന്നത് സിനിമയെ ദൃശ്യമാധ്യമം എന്നതിനും അപ്പുറം  ഒരു കലയാക്കി മാറ്റുമ്പോഴാണ്  .ഇവിടെ സംവിധായകൻ പറഞ്ഞത് പോലേ ചെയ്യാനല്ലാതെ മറ്റൊന്നും ചെയ്യാൻ ജയേഷ് മോഹനായില്ല ..ലോക സിനിമയിലെയും മലയാള സിനിമയിലെയും പല പ്രഗത്ഭ സംവിധായകരും  നല്ല ക്യാമെറമാന്മാർ ആയാണ് തങ്ങളുടെ കരിയർ തുടങ്ങിയത് എന്ന് മറക്കരുത് 
മൊത്തത്തിൽ നല്ല ചിത്രം ആണ്..പക്ഷെ പലവട്ടം പറഞ്ഞ പ്രമേയമാണ് 
പത്തിൽ ഏഴു കൊടുക്കാം 



Directed byAashiq Abu
Produced byAashiq Abu
Santhosh T. Kuruvila
Written bySyam Pushkaran
Dileesh Nair
StarringTovino Thomas
Aishwarya Lekshmi
Music byRex Vijayan
CinematographyJayesh Mohan
Edited bySaiju Sreedharan
Production

2017, ഡിസംബർ 30, ശനിയാഴ്‌ച

ആട് 2 film review

ആട്  2
ആട് ഒന്ന് കണ്ടതിന്റെ ക്ഷീണം മാറുന്നതിനു മുൻപ് രണ്ടും കൂടി കണ്ടു .നല്ലൊരു  എന്റെർറ്റൈനെർ എന്നേ പറയാനുള്ളൂ .
വലിയ സംഭവമാണീ സിനിമ എന്ന് കരുതി കാണാൻ പോകേണ്ട.മനസ് തുറന്നു ചിരിക്കാം..അത്രയേ ഉള്ളൂ ..കാർട്ടൂൺ കഥാപാത്രങ്ങൾ..കാർട്ടൂൺ  കഥ പോലെ അതിശയോക്തി പരമായ ചിത്ര സന്നിവേശം ..തറ കോമഡി ..
ഓം ശാന്തി ഓശാനയുടെ സ്ക്രിപ്റ്റ് എഴുതിയ ആൾ ഇത്ര മോശമായ ഒരു തിരക്കഥ എഴുതും  എന്ന് കരുതാൻ കഴിയില്ല..ഉദര നിമിത്തം ബഹു കൃത  വേഷം എന്നാണല്ലോ .
എങ്കിലും മമ്മൂട്ടി കിങ്ങിൽ  പറഞ്ഞ പോലെ
സെൻസ് വേണം..സെൻസിബിലിറ്റി വേണം
സംവിധായകർക്ക് എന്ന് വെറുതെ മോഹിച്ചു പോകുന്നു ..വെറുതെ മോഹിക്കാം എന്ന് മാത്രമേ ഉള്ളൂ ..എങ്കിൽ കൂടി
ഈ ചിത്രത്തിൻറെ കൂടുതൽ ആഭാസകരമായ ഒരു മൂന്നാം പതിപ്പും ഉണ്ടാവും..ഇക്കുറി ആഭാസ നൃത്തം ചെയുന്ന അഭിനേതാക്കൾക്ക് ചലനങ്ങൾ മാത്രമേ മോശമുള്ളൂ ..തുണി ഉണ്ട് അത്യാവശ്യം..മൂന്നാം സിനിമയിൽ അവർ ബിക്കിനിയിട്ടു തന്നെ നൃത്തം ചെയ്യും  എന്നൊരു ഭയം ഇല്ലാതില്ല..
 ഒരു സാധാരണ സ്ത്രീയെ ദേഷ്യം പിടിപ്പിക്കുന്ന എലിമെന്റുകൾ ഉണ്ടെങ്കിലും..ഇതിനെ ജനപ്രിയമാക്കുന്നതു വേറെ ചിലതൊക്കെയാണ്.
തറ വേലകൾക്കും അപ്പുറം ...
ചില നല്ല തമാശകൾ..
സ്റ്റൈലൻ വില്ലന്മാർ ..
കലക്കൻ സ്റ്റണ്ട് സീനുകൾ ..
വലിയ തെറ്റില്ലാത്ത പാട്ടുകൾ ..
കഥയ്ക്ക് ഹരം  പകരുന്ന ബാക് ഗ്രൗണ്ട് മ്യൂസിക് ..ഇതൊക്കെ ഈ സിനിമയുടെ പ്ലസ് പോയ്ന്റ്സ് ആണ് ..
ജയസൂര്യയുടെ കഥാപാത്രത്തെ മഹത്വവൽക്കരിക്കാൻ ശ്രമം ഉണ്ടെങ്കിലും..നമുക്കത് സഹിക്കാം..എന്നുള്ളതാണ് വാസ്തവം .
സിറ്റുവേഷൻ കോമഡി യുടെ ചില നല്ല ഉദാഹരണങ്ങളും ഉണ്ട് .ഒന്നാമത്തെ ആടിൽ കഴുത്തിലേ സ്വർണ മാലയും കൂടി ഊരിയെടുത്ത് ഇറങ്ങിപ്പോയ ഭാര്യ നാല് കുട്ടികളുമായി ചാള വിൽക്കുന്ന രംഗം ശരിക്കും ബോധിച്ചു ..കൂടെ തേപ്പു കട എന്നൊരു ബോർഡും വച്ചിരിക്കുന്നു ..ഇതിലൊക്കെയാണ് നമുക്ക് മിഥുനോട് ഒരു സ്നേഹം തോന്നുന്നത് ..

ഒരു സംവിധായകൻ എന്ന നിലയിൽ എങ്ങിനെ അറിയപ്പെടാനാണ് മിഥുന് താല്പര്യം എന്നറിയില്ല . ..പ്രിയ ദര്ശനും ..സത്യജിത്‌റേയും അരവിന്ദനും സംവിധായകരാണ് ..ഇവർക്കും മൂന്നും തമ്മിൽ എന്താണ് സാമ്യം എന്നൊരു ചോദ്യം വന്നേക്കാം .. മൂന്നു പേരും ഗൗരവമുള്ള സിനിമ ചെയ്താലും ..നേർത്ത നർമ്മത്തിന്റെ ഒരു നൂലുണ്ടാവും അവരുടെ സിനിമകളിൽ .സത്യജിത് റേ ഒന്നും ആവേണ്ട ..ആ ബോയിങ് ബോയിങ് ഒരു 25 പ്രാവശ്യം കാണൂ ..കുമ്മാട്ടി..തമ്പ് .. എസ്തപ്പാൻ ..ചിദംബരം ഇതും കണ്ടു നോക്കൂ .ജോൺ അബ്രഹാമിന്റെ അഗ്രഹാരത്തിലേ കഴുതയും ചെറിയച്ഛന്റെ ക്രൂര കൃത്യങ്ങളും പറ്റുമെങ്കിൽ കാണൂ  .
മൂന്നു മണ്ടന്മാർക്ക്സം വരം കിട്ടുന്ന ഒരു സിനിമ ..കുട്ടികളുടെ വേണ്ടിയുള്ളത്ആണ് ..സത്യജിത് റേ  ചെയ്തിട്ടുണ്ട് ..Goopy Gyne Bagha Byne ..മൂന്നു സിനിമകൾ  ആണ് ..സീക്വൽ ആയിട്ട് ചെയ്തതാണ് .മൂന്നാമത്തെ ആട് എടുക്കുന്നതിനു മുൻപ് ഇത് കാണണം .വളരെ ഗുണം ചെയ്യും .
നർമ്മം  എന്ന് പറഞ്ഞു കൊണ്ട്ഇങ്ങനെ തലക്കിട്ടു കൂടം കൊണ്ടടിക്കല്ലേ മാഷേ
സംവിധായകൻ എന്ന നിലയിൽ നിങ്ങളിൽ പ്രതീക്ഷ ഉള്ളത് കൊണ്ട് പറയുകയാണ് എന്ന് കരുതിയാൽ മതി..ചെറുപ്പം ആണല്ലോ ..ഇനിയും സമയം ഉണ്ട്
കാർട്ടൂൺ  കാണുന്നത് നിർത്തിയെ മതിയാവൂ
കാരിക്കേച്ചറുകൾ വലിയ അധികപ്പറ്റാണീ സിനിമയിൽ
പിന്നെ ലോകം നന്നാക്കാനോ ബുദ്ധി അറിവ് ഇവ വികസിക്കാനോ ഒന്നും  അല്ലല്ലോ നമ്മൾ തിയേറ്ററിൽ പോകുന്നത് .മനസ് ഒന്ന് അഴയാൻ  ആണല്ലോ .അതിനീ  സിനിമ സഹായിക്കും
പത്തിൽ ആറു  കൊടുക്കാം



Directed byMidhun Manuel Thomas
Produced byVijay Babu
Written byMidhun Manuel Thomas
StarringJayasurya
Dharmajan Bolgatty
Saiju Kurup
Vineeth Mohan
Bhagath Manuel
Vijay Babu
Music byShaan Rahman
CinematographyVishnu Narayan
Edited byLijo Paul

   

2017, ഡിസംബർ 29, വെള്ളിയാഴ്‌ച

വിമാനം movie review

വിമാനം 
കണ്ടിട്ട് ഇഷ്ടമായ ഒരു സിനിമയാണ് വിമാനം.
നന്നായി പറഞ്ഞു പോയ കഥ.വിനീത് ശ്രീനിവാസൻ ഒരിക്കൽ പറഞ്ഞതിൽ കൂടുതലില്ല..
എന്നാൽ മനോഹരമായ ഒരു പ്രണയം അതിന്റെ കൂടെ എഴുതി ചേർത്തിട്ടിട്ടുണ്ട് ..
അൽപ്പം കേൾവികുറവുള്ള  ഒരു ചെറുപ്പക്കാരന്റെ തീവ്രമായ പാഷൻ..അത് വിജയിക്കുന്നതിന്റെ കഥയാണ്.
നായിക ദുർഗാ കൃഷ്ണ അത്ര സുന്ദരി എന്ന് പറഞ്ഞു കൂടാ.മൂക്ക് തീരെ ഗുണമില്ല..എന്നാൽ ആ കുട്ടിയുടെ കണ്ണുകൾ അതീവ മനോഹരങ്ങൾ ആണ്.ഒരു വിധം നന്നായി അഭിനയിക്കുകയും ചെയ്തു 
പൃഥ്‌വി രാജ് ഒരു വിധം നന്നായി തന്നെ അഭിനയിച്ചു എന്ന് പറയാം..പൊതുവെ ഇഷ്ട്ടപ്പെട്ട നടീ  നടന്മാരുടെ എല്ലാ ചിത്രങ്ങളും അഭിമുഖ സംഭാഷണങ്ങളും കാണുന്ന സ്വഭാവം ആണെന്റേത് ..അങ്ങിനെ രാജു എന്തെല്ലാം അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടോ..അതെല്ലാം ഞാൻ കണ്ടിട്ടുണ്ട്.അതിൽ എനിക്ക് വളരെ പ്രസക്തം ആയി തോന്നിയ ഒരു പ്രസ്താവന ഏതാണ്ടിങ്ങനെയാണ് 
 "മമ്മൂട്ടിയും മോഹൻ ലാലും ഒക്കെ അവരുടെ വയസിനു ചേർന്ന കഥാപാത്രങ്ങളെ വേണം സ്വീകരിക്കാൻ.ഞാൻ ഇപ്പോൾ ക്ലാസ്സ് മേറ്റിലെ പ്പോലെ  ഒരു കോളേജ് കുമാരൻ ആയി അഭിനയിച്ചാൽ ശരിയാവില്ല.അങ്ങിനെ ചെയ്യുകയും ഇല്ല "
എന്നിട്ട് മീശ വടിച്ചു കളഞ്ഞ പതിനേഴുകാരനായി അഭിനയിക്കുകയും ചെയ്തു .അത് ശരിയായില്ല..പകരം ഒരു ചെറുപ്പക്കാരനെ വച്ചാൽ മതിയായിരുന്നു ..ഇതിപ്പോൾ പതിനേഴു കാരനായും 55 കാരനായും സ്വയം അഭിനയിച്ചിരിക്കുന്നു.അത് കാണികൾക്ക് അരോചകം ആണ് എന്ന് പറയാതെ വയ്യ 

കഥ തിരക്കഥ സംഭാഷണം എല്ലാം ചെയ്തിരിക്കുന്നത് പ്രദീപ് എം നായർ ആണ് .അദ്ദേഹത്തിന്റെ ആദ്യ ചിത്രം ആണെന്ന് തോന്നുന്നു ..നല്ല കയ്യടക്കത്തോടെ സംവിധാനം ചെയ്തിട്ടുണ്ട് 

ഗൗരവമായിട്ടു കഥ പറയുമ്പോൾ പുട്ടിനു തേങ്ങാ ഇടുന്നതു പോലെ കുറെ പാട്ടുകൾ തിരുകി കയറ്റുന്നത് കഷ്ടമാണ് ..അതും ബാക് ഗ്രൗണ്ട് മ്യൂസിൿമായി ഒത്തു പോകാത്ത ഗാന സംവിധാനം ..നല്ല പാട്ടുകൾ വേണം എങ്കിൽ..ആദ്യം അവ നന്നായി കൊറിയോഗ്രാഫ് ചെയ്തു കഥയിൽ കാണികൾക്കു വിഷമം ഉണ്ടാക്കാത്ത രീതിയിൽ ലയിപ്പിക്കണം.
ദൈവമേ ഇപ്പോൾ പാട്ടു തുടങ്ങുമല്ലോ 
എന്ന് കാണികളിൽ ഒരു ഭീതി ഉണ്ടാകരുത് 
രണ്ടു പ്രാവശ്യം നമ്മൾ ഈ കഥയിൽ ആകാശത്തേക്ക്  പറത്തി വിടുന്ന വിളക്കുകൾ കണ്ടു ..ആ കാഴ്ച നന്നായി.മംഗോളിയരുടെ ഒരു പുരാതന ആചാര രീതിയാണിത് . വർഷത്തിൽ ഒരു ദിവസം..തങ്ങളുടെ ആഗ്രഹം  എന്താണെന്ന് മനസിൽ വിചാരിച്ചു കൊണ്ട് ആൾക്കാർ ഇത് പോലെ വിളക്കുകൾ കത്തിച്ച ആകാശത്തേക്ക് പറത്തി വിടും..ആ ദിവസം പുഴയുടെയും കടലിന്റെയും ഒക്കെ തീരത്ത്  കച്ചവടക്കാർ ഈത്തരം വിളക്കുകൾ വിൽക്കാൻ കൊണ്ട് വയ്ക്കും.കാർത്തിക വിളക്ക് പോലെ  ദൃശ്യ ഭംഗിയുള്ള ചടങ്ങാണിത് .ആകാശത്ത് ആയിരമായിരം വിളക്കുകൾ അങ്ങിനെ ഒഴുകി നടക്കും ..കഥയിലേക്ക് ഇത് സന്നിവേശിപ്പിച്ച രീതി കൊള്ളാം 
എന്തൊക്കെയോ കൂടി പറയാൻ ഉണ്ടായിരുന്നോ ഈ കഥയിൽ എന്നൊരു സംശയം നമുക്ക് തോന്നാം ..ചിലയിടത്ത് ചില ചേരായ്കകൾ 


കുട്ടികൾക്ക് കാണിക്കാൻ കൊള്ളാവുന്ന ഒരു സന്ദേശ കഥയാണ് ഇത് ..ദൃഢ നിശ്ചയം..ഏതു വൈതരണികളെയും തരണം ചെയ്യാൻ നമ്മെ പ്രാപ്ത്തരാക്കും എന്ന് ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു 

അനാർക്കലി മരക്കാരുടെ ഗൗരി കൊള്ളാം ..നല്ല അഭിനയ രീതിയും ശാരീരിക ചലനങ്ങളും ആ കുട്ടിക്കുണ്ട് ..
അലൻസിയർ ഒരു നല്ല സ്വഭാവ നടൻ ആണ്.അനായാസമായ അഭിനയ മികവ്  കൊണ്ട് അദ്ദേഹം നമ്മെ തിലകനെ ഓർമ്മിപ്പിച്ചു ..

കാമറ അതി മനോഹരമായിട്ടുണ്ട്.അങ്ങോട്ട് പറക്കുന്ന വിമാനം..അപ്പോൾ ചേക്കേറാൻ ഇങ്ങോട്ടു പറക്കുന്ന പക്ഷികൾ ..ആ രംഗം ഒക്കെ മറക്കാൻ കഴിയില്ല..പ്രകൃതി ദൃശങ്ങൾ അതീവ ചേതോഹരമായി കാമറ ഒപ്പിയെടുത്തിരിക്കുന്നു .. ഈ   സിനിമയുടെ മികവിന് പിന്നിലെ ഒരു നല്ല പങ്ക്  ഷെഹ്നാദ് ജലാൽ എന്ന സിനിമോട്ടോഗ്രാഫറുടേതാണ് എന്ന് പറയാതെ വയ്യ.സിനിമയിലേക്ക് ഒരു കണ്ണുണ്ട് ഇയാൾക്ക് 

ഗോപി സുന്ദറിന്റെ സംഗീതം  കൊള്ളാം.എന്നാൽ ബാക് ഗ്രൗണ്ട് മ്യൂസിക്   വലിയ കോലാഹലം ആണുണ്ടാക്കുന്നത് ..
തിരക്കഥ ഏതാണ്ട് ഭദ്രമാണ് ..മുറുക്കവും ..അനായാസതയും ഉണ്ട് കഥ പറഞ്ഞു പോകുന്ന രീതിക്ക് 
എന്ന് നിന്റെ മൊയ്‌തീൻ "കഴിഞ്ഞു ..വിമാനം "ആയി.ഇനിയും നിരാശ കാമുകന്റെ വേഷമിട്ട്  

രാജുവേ 
നീ വരല്ലേ വരല്ലേ വരല്ലേ 

പത്തിൽ ഏഴു കൊടുക്കാം 
കാശ് മുതലാവും 

Directed byPradeep M. Nair
Produced byListin Stephen
Written byPradeep M. Nair
StarringPrithviraj Sukumaran
Durga Krishna
Alencier Ley Lopez
Liya Anu Varghese
Music byGopi Sundar
CinematographyShehnad Jalal
Edited byBaiju Kurup

2017, ഡിസംബർ 28, വ്യാഴാഴ്‌ച

വാട്സ് ആപ്



വാട്സ് ആപ് 
കാശില്ലാത്തവനും ഫോണുള്ള കാലം 
കണ്ണില്ലാത്തവനും ഫോണുള്ള കാലം 
ഫോണുള്ള ചേട്ടന്മാർക്കെല്ലാം തന്നെ 
ഇന്റര്നെറ്റുള്ളൊരു നല്ല കാലം 
ഫോണിൽ വാട്സ് ആപ്പുള്ളൊരു കാലത്തോളം 
ആരെ വിളിക്കാനും കാശ് വേണ്ട 
പതിനെട്ടാം പടി കേറും സ്വാമിമാർക്കും 
ഹജ്ജിനു പോകുന്ന ഹാജിമാർക്കും 
നീയല്ലോ ഉത്തമ ആപ്ത മിത്രം
കൊള്ള നിരക്കുകൾ കടലിലായി 
വീട്ടിലെ ഫോണുകൾ നിശബ്ദമായി 
പത്തു മിനിട്ടങ്ങു കത്തി വച്ചാൽ
അൻപത് രൂപയ്ക്കു ബില്ല് മില്ല
പർവ്വതങ്ങളെ , സമുദ്രസ്ഥലികളെ , 
ഭൂഖണ്ഡങ്ങളെ ...ധ്രുവ സമീപങ്ങളെ 
തമ്മിലൊക്കെയും ചേർത്തു വിളക്കുമീ 
വാട്ടീസാപ്പേ നിനക്ക് നമസ്ക്കാരം
whats ap
Whats is whats ap 
It is whats ap after all
Connecting the continents
Connecting the oceans
Connecting the mountain ranges 
Connecting the deep woods
You always keep us near
You are cheap 
You are easy 
You are everywhere
Mobile monsters closed their sharp paws 
Slashed their rates 
only because of you
You connect the Sabarimala pilgrims..
Hajjiyans and fishermen in the deep seas
Oh whats ap 
We revel you

ക്രിസ്തുമസ് ..

ക്രിസ്തുമസ് ..
തണുപ്പിന്റെ ആഘോഷമാണ്
സ്നേഹത്തിന്റെയും...
സഹനത്തിന്റെയും..
സമാധാനത്തിന്റെയും ...
വിട്ടു വീഴ്ചയുടെയും ആഘോഷമാണ്
അത് അടിമത്വത്തിന്റെയും .
.ദാരിദ്ര്യത്തിന്റെയും ..
അപമാനത്തിന്റെയും ..
ഒറ്റപ്പെടലിന്റെയും
പലായനത്തിന്റെയും .
.ഭരണകൂട അടിച്ചമർത്തലിന്റെയും ....
സ്മരണ കൂടിയാണ് 

some cinimas

കുറച്ചേറെ സിനിമകൾ ഈ അടുത്ത ദിവസങ്ങളിൽ കണ്ടു തീർത്തു 

വെളിപാടിന്റെ പുസ്തകം ..
തീം വൈസ് വളരെ ഇഷ്ട്ടമായി.എന്നാൽ അതിലെ മോഹൻലാലിനെയും അനുപ്‌മേനോനെയും ഇഷ്ടമേ ആയില്ല.രണ്ടു പേരും തടിച്ചു വീർത്തിരിക്കുന്നു.എന്നാൽ കോളേജ് കാമ്പസ് കഥയുടെ സൗന്ദര്യവും മുഴുവൻ അതിലുണ്ട്
സൺ‌ഡേ ഈസ് എ ഹോളിഡേ ..
സിനിമക്കുള്ളിലെ സിനിമ ..അതെന്തനായിരുന്നു.ആ കഥ നേരെ അങ്ങ് പറഞ്ഞാൽ പോരായിരുന്നോ എന്ന് തോന്നി .വെളിപാടിന്റെ പുസ്തകത്തിലും ഉണ്ട് സിനിമക്കകത്തു വേറെ ഒരു സിനിമ
തൊണ്ടി മുതലും ദൃക്‌സാക്ഷിയും ..
മനോഹരമായ ഒരനുഭവം ആയിരുന്നു ..സുരാജിന്റെ അതി മനോഹരമായ അഭിനയം.. അതാണതിന്റെ വലിയ പ്ലസ് പോയിന്റ് .അൽപ്പം പോലും ചമയങ്ങൾ ഇല്ലാതെ കഥ ഭംഗിയായി പറഞ്ഞു സംവിധായകൻ നമ്മളെ രസിപ്പിച്ചു
പുള്ളിക്കാരൻ സ്റ്റാര്..
പകുതി കണ്ടു സലാം പറഞ്ഞു പിരിഞ്ഞു
കെയർ ഓഫ് സൈറ ബാനു ..
നല്ല തീമും നല്ല അഭിനയവും കൊണ്ട് ആകർഷിച്ച ചിത്രമാണ്.എങ്കിലും തിരക്കഥ അത്ര പോരാ ..നായകൻ ആയാലും നായിക ആയാലും ആദർശ പ്രസംഗം നടത്തിയാൽ നമുക്ക് വായിൽ ഒരു അരുചി നിൽക്കും
ടിയാൻ ..
നല്ല സിനിമയാണ്.എന്നാൽ പകുതിയും ഹിന്ദി സംഭാഷണം..അതിന്റെ മലയാളം സബ് ഹെഡിങ് ഇല്ലാതെ ചേച്ചിയൊക്കെ കഷ്ട്ടപെട്ടു.ആ സിനിമ പരാജയപ്പെട്ടു കാണും.കാരണം ഈ ഹിന്ദി സംഭാഷണം ആണ്.ഇന്ദ്രജിത്തിന്റെ അവിസ്മരണീയമായ പെർഫോമൻസ് ആണതിൽ .അരുൺ ഗോപിയും കലക്കി
ടിവിയിൽ ആക്കുമ്പോൾ ങ്കിലും സബ് ടൈറ്റിൽസ് ഇടണം
എന്തിനാണ് ആ പേരിട്ടത് സിനിമക്ക് എന്നൊരു പിടിയും കിട്ടുന്നില്ല
ഞണ്ടുകളുടെ നാട്ടിൽ .ഒരിടവേള .
വീണ്ടും തിരക്കഥ..പോരാ എന്ന് തന്നെ പറയേണ്ടി വരുന്നു..ശാന്തി കൃഷ്ണക്കൊന്നും ഒരു നല്ല അഭിനയ മുഹൂർത്തം നൽകാൻ ആയില്ല സംവിധായകന്
നിവിൻ പോളിയ്ക്ക് സായ് കുമാറിന്റെ അവസ്ഥയാകും വരുന്നത്.അങ്ങിനെയാണ് തടി കൂടുന്നത്

സ്വച്ഛ ഭാരത്

സ്വച്ഛ ഭാരത്
വീട്ടിൽ വൈദ്യുതി വന്നത് വലിയ ചരിത്രമാണ് .
ഒരു അഞ്ഞൂറ് ഏക്കർ വരുന്ന നെൽ വയലാണ്
 വീടിനു മുന്നിൽ ..
കോട്ടയം എറണാകുളം റെയിൽ പാത പോകുന്നത് ഞങ്ങളുടെ പറമ്പിനു കുറുകെയും ആണ് ..വയലിൽ കൂടി വൈദ്യുതി എത്തിക്കണം എങ്കിൽ അക്കരയുള്ളവരുടെ വീട്ടിൽ നിന്നും പാടത്തിനു കുറുകെ കമ്പി വലിക്കണം ..പത്തു പോസ്റ്റെങ്കിലും വേണം ..എട്ടോ പത്തോ നിലമുടമസ്ഥരുടെ സമ്മത പത്രം വേണം ..വേനലിൽ പാടം വെറുതെ ഇടുമ്പോഴേ കമ്പി വലിയ്ക്കാൻ കഴിയൂ
റയിൽവെയോട് പോസ്റ്റ് ഇടാൻ ചോദിക്കാൻ കഴിയില്ല.കാരണം അവർ ലൈനിനു മുകളിലൂടെ വൈദ്യുത ലൈൻ വലിക്കാൻ സമ്മതിക്കില്ല.നിയമം ഇല്ലത്രെ
ഇളയ ചേട്ടൻ അശ്രാന്ത പരിശ്രമങ്ങൾ ആണ് കറന്റ് കിട്ടാൻ  ന ടത്തിയത്..പട്ടണത്തിൽ നിന്നും ഒരു സുന്ദരിയെ കല്യാണം കഴിച്ചു കൊണ്ട് വന്നു വീട്ടിലെ ഇരുട്ട് മുറിയിൽ ആക്കിയിരിക്കുകയാണ് .
ചേച്ചിയുടെ വരവിനു മുന്നോടിയായി വീട്ടിൽ ചേട്ടൻ ഒരു കക്കൂസ് ഉണ്ടാക്കി .പണ്ടൊക്കെ സ്വച്ഛ ഭാരത്‌ നടന്നിരുന്നത് മലയിലെ കല്ല് വെട്ടാൻ കുഴിയിലായിരുന്നു
വീട്ടിൽ ഓരോരുത്തർക്കും വേറെ വേറെ കല്ലു  വെട്ടാൻ കുഴിയാണ് സ്വച്ഛ ഭാരതിനുണ്ടായിരുന്നത്  .റബർ ഇല്ലാതിരുന്ന ആക്കാലത്ത് മലയിൽ കാശു മാവുകൾ ധാരാളം ഉണ്ടായിരുന്നു.ആൺ കുട്ടികൾ കാശു മാവിന്റെ താണ കൊമ്പുകളിലും സ്വച്ഛ ഭാരതം സാധിച്ചിരുന്നു ..
ചേട്ടൻ അതെല്ലാം വേണ്ട എന്ന് വച്ച് മുകളിലെ പറമ്പിൽ ഒരു ചെറു കക്കൂസ് കെട്ടി.വെള്ളം കൊണ്ട് പോകണംഎന്നേയുള്ളൂ ..വീട്ടിലെ കുഴി കക്കൂസുകൾ അങ്ങിനെ അപ്രത്യക്ഷമായി
പിന്നെയാണ് വൈദ്യുതിയിലേക്കു ചേട്ടൻ ശ്രദ്ധ തിരിക്കുന്നത് ..ഓരോ വയൽ ഉടമകളെയും പോയി കണ്ടു കാലു പിടിച്ചു ചേട്ടൻ സമ്മതിപ്പിച്ചു ..ഒപ്പിട്ടു വാങ്ങി..അങ്ങിനെ എന്റെ വിവാഹത്തിന്  രണ്ടു മൂന്നു ദിവസം മുൻപ് വീട്ടിൽ  പ്രകാശമായി  .
വീട്ടിൽ കറന്റു വന്ന ഉടനെ തന്നെ ഇടതു വശത്തും വലതു വശത്തും ഉള്ള എല്ലാവര്ക്കും വീട്ടിൽ നിന്നും കറന്റ് വലിക്കണം ..12 പോസ്റ്റിന്റെ കാശ് ചേട്ടൻ കെട്ടി വച്ചിട്ടാണ് ഞങ്ങൾക്കു കറന്റ് കിട്ടിയത് .അന്ന് ഈ വീട്ടുകാരോടൊക്കെ പോയി സംസാരിച്ചതാണ് ചെലവ് ഷെയർ ചെയ്യാൻ .അന്നാർക്കും കറന്റ് വേണ്ടായിരുന്നു ..എന്നാലല്ലേ..അത് നടക്കും എന്നൊരു വിചാരം പോലും അവർക്കുണ്ടായിരുന്നില്ല .എന്നാൽ ചേട്ടൻ വലിയ പരിശ്രമ ശാലിയാണ് .നന്നായി പാട് പെട്ട്..ചരട് വലികൾ ഒക്കെ നടത്തി ..കാര്യം സാധിച്ചെടുത്തു .
പുള്ളി  ആള് ജഗ ജില്ലിയാണ്.മനുഷ്യരുടെ മുഖത്തു നോക്കി
പറ്റില്ല ..
സാധിക്കില്ല..
ചെയ്യില്ല ..
എന്നൊക്കെ പറയാൻ ഒരു മടിയും ഇല്ല.
അയൽക്കാർക്കൊക്കെ കറന്റ് വേണം ..ചേട്ടൻ അറുത്തു മുറിച്ചു ..സാധിക്കില്ല എന്ന് പറഞ്ഞു വിട്ടു
 അന്ന് മുതൽ ഇന്ന് വരെ മൂത്ത ചേട്ടനാണ് വീട്ടിലെ കാരണവർ.വല്ല്യോപ്പയുടെ വാക്കിനെ ആരും നിന്ദിക്കില്ല ..എന്നല്ല..എതിർത്തു പറയുക പോലുമില്ല ..പുള്ളി താമസിക്കുന്നത് ഒരു രണ്ടു കിലോമീറ്റർ അപ്പുറത്താണ് ..അയൽക്കാർ ഓരോരുത്തരായി ചെന്ന് വല്ല്യോപ്പയെ കണ്ടു ..പുള്ളി പക്കാ ഗാന്ധിയൻ ..പച്ച വെള്ളം കടിച്ചു ചവച്ചു കുടിക്കുന്നത്ര സാധു
ഞാനവനോട് പറയാം ..നിങ്ങൾ അപേക്ഷ  കൊടുത്തോളൂ ..
എന്ന് പറഞ്ഞ പുള്ളി എല്ലാവരെയും തിരിച്ചയച്ചു.ഒരു മാസത്തിനകം..അവരെല്ലാം കറന്റ് എടുത്തു.എല്ലാവര്ക്കും ചേട്ടൻ സമ്മത പത്രം ഒപ്പിട്ടു കൊടുക്കുകയും ചെയ്തു   ..പറമ്പിലെ മാവ്  പ്ലാവ്,തെങ്ങിന്റെ മടൽ .. ഇതിന്റെയൊക്കെ തലയും കൊമ്പും ഒക്കെ മുറിക്കേണ്ടിയും വന്നു ..പറമ്പിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും കമ്പി  വലിക്കുകയാണല്ലോ ചെയ്യുന്നത്
ഇപ്പോഴും നല്ല കാറ്റ് വന്നാൽ പാടത്ത് ലൈൻ പൊട്ടും..വെള്ളത്തിൽ വീഴും ..ആകെ മിനക്കെടാണ്
എങ്കിലും അന്നുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ

2017, ഡിസംബർ 13, ബുധനാഴ്‌ച

Punyalan Private Ltd

പുണ്യാളന്റെ രണ്ടാം ഭാഗം കണ്ടു
സത്യത്തിൽ ഒന്നാം ഭാഗത്തിൽ ഓർമ്മയിൽ നിൽക്കുന്നത് ചില രംഗങ്ങൾ മാത്രമായിരുന്നു
പിണ്ഡ മിടാൻ നിൽക്കുന്ന ആന ..തുത്തുരു തുത്തുരു എന്ന് പാടുന്ന ഡ്രൈവർ
തേക്കിൻകാട് മൈതാനിയിൽ സ്വപനം കണ്ടു കിടക്കുന്ന രണ്ടു ചെറുപ്പക്കാർ
ബാക്കി കഥയൊന്നും അത്ര ഓർമ്മയിലില്ല
എന്നാൽ ടിജി രവിയുടെ ജ്വലിയ്ക്കുന്ന കഥാപാത്രം ..തീർത്തും നീതിമാൻ..വൃദ്ധൻ ..എങ്കിലും ഉള്ളിലെ സത്യസന്ധതയുടെ ഒരു ആൾ രൂപം ..കഥാപാത്രമാണോ .. രവിയാശാൻ ആണോ ആ ഇമ്പാക്ട് മനസ്സിൽ ഉണ്ടാക്കിയത് എന്നറിയില്ല .
ജയസൂര്യയെ ഒന്നും അതിലോർക്കാൻ ഒന്നും ഇല്ലായിരുന്നു എന്ന് തോന്നുന്നു
അതെന്റെ പിഴ
രണ്ടാം ഭാഗം കാണാൻ പോകുമ്പോൾ ഞാൻ ടി ജി രവിയെ അതിൽ പ്രതീക്ഷിച്ചിരുന്നു
കണ്ടില്ല
ആ കഥാപാത്രത്തെ എടുത്തു വലുതാക്കി ..സ്വയം ജുബ്ബായിടീച് ജയ സൂര്യ അഭിനയിച്ചു തീർത്തു ...കഥയും കഥാപാത്രങ്ങളും ആണ് വലുത്.ആര് അതിൽ അഭിനയിക്കുന്നു എന്നതല്ല
ചില സിനിമകളിൽ അസാധ്യമായ അഭിനയം കാഴ്ച വച്ച ഒരു മാസ്റ്റർ അഭിനേതാവാണ് ജയസൂര്യ
ഈ ചിത്രത്തിൽ തരക്കേടില്ലാതെ ചെയ്തു പോവുകയും ചെയ്തു
ആട് "കണ്ടപ്പോഴും..ഈ ചിത്രങ്ങൾ കണ്ടപ്പോഴും..ഒക്കെ ഒരു കാര്യം ഓർമ്മ വന്നു
കണ്ണുകൾ കൊണ്ട് അഭിനയിക്കുന്നത് എങ്ങിനെ ആണ് എന്നഭ്യസിക്കണം
മോഹിനി ആട്ടമോ കഥകളിയെ അഭ്യസിച്ചാൽ മതി ..കണ്ണുകൾ കൊണ്ട് വികാരങ്ങൾ വരുത്താൻ കഴിയും..എന്നാൽ കണ്ണുരുട്ടൽ ..അത് നിർത്തിയേ മതിയാവൂ
ഒരു തരം ശിവാജി ഗണേശൻ..എം എൻ നമ്പ്യാർ ..അഭിനയ രീതി മലയാളത്തിനു യോജിക്കില്ല
എന്നൊക്കെ ...കാശുള്ള നടന്മാർ സ്വന്തം പ്രൊഡക്ഷൻ നടത്തി അല്ലെങ്കിൽ ..ഏതെങ്കിലും പാവം പ്രൊഡ്യൂസറെ കുരുതി കൊടുത്ത് സ്വന്തം കഥാപാത്രങ്ങളെ ..അമാനുഷരും..സത്യസന്ധരും..പ്രഗത്ഭരും ..മിടുക്കരും ഒക്കെ ആക്കി ചിത്രീകരിയ്ക്കാൻ ശ്രമിച്ചിട്ടുണ്ടോ ..അവരൊക്കെ എട്ടു നിലയിൽ പൊട്ടിയിട്ടുണ്ട്
മമ്മൂട്ടിയുടെ... മോഹൻ ലാലിന്റെ ഒക്കെ ഒരു പത്തു ചിത്രങ്ങൾ വീതം നിങ്ങളുടെ ഓർമ്മയിൽ വന്നു കാണും എന്നെനിക്കറിയാം
സ്വയം നിർമ്മിച്ച്.. സ്വയം വിതരണം.. ചെയ്യുന്ന സിനിമ ആകുമ്പോൾ ..സത്യത്തിൽ നിങ്ങൾ ശ്രീനിവാസനെ ആണ് പിന്തുടരേണ്ടത് ..
ശ്രീനിവാസന്റെ ഏറ്റവും കോമിക്കും..ഏറ്റവും വെറുപ്പുളവാക്കുന്നതും ഏറ്റവും വൃത്തികെട്ട മേക്കപ്പും ഉള്ള സിനിമകൾ എല്ലാം തന്നെ അദ്ദേഹം തന്നെ തിരക്കഥ എഴുതിയവ ആയിരുന്നു ..അതിലെല്ലാം ഏതു കഥാപാത്രങ്ങളെയും അദ്ദേഹത്തിന് സ്വന്തമാക്കാമായിരുന്നു
വടക്കു നോക്കി യന്ത്രം ..തലയിണമന്ത്രം ഒക്കെ ഓർത്ത് നോക്കൂ
കോട്ടയം കുഞ്ഞച്ചനിലെ ..കുണ്ടിയിൽ ഗുണ്ടു മായി നടക്കുന്ന ആളെ ക്ഓർമ്മയില്ലേ
തേന്മാവിൻ കൊമ്പത്തെ ആ കറുത്ത ആദിവാസിയെ മറന്നോ
ഞങ്ങൾ കാഴ്ചക്കാർക്ക് ..മമ്മൂട്ടിയോ മോഹൻ ലാലോ ജയസൂര്യയോ ഒന്നും വേണമെന്നില്ല സിനിമയിൽ ..
നല്ല പാട്ടും..നല്ല കഥയും..നന്നായി കഥ പറയാൻ ഉള്ള കഴിവും..കഥയിലെ ലോജിക്കും പോലും ഞങ്ങൾ നോക്കാറില്ല ...ഒക്കെ മതി ..തെലുങ്ക് ഡബ്ബിങ് പോലും ഇവിടെ വിജയിക്കുന്നത് അത് കൊണ്ടാണ്
മോഹൻ ലാലും പൃത്വിരാജുമൊക്കെ ...തിരക്കഥ അതി സൂക്ഷ്മമായി പഠിച്ചു വേണ്ട തിരുത്തലുകൾ നടത്തി അത് കാഴ്ചക്കാർക്ക് ആസ്വാദ്യമാക്കാൻ ആണ് ശ്രമിക്കുന്നത് ..അല്ലാതെ സ്വന്തം കഥാപാത്രങ്ങളെ പെരുപ്പിച്ചു കാണിക്കാൻ അല്ല
നിങ്ങളുടെ ഊതി വീർപ്പിച്ച പ്രതിബിംബങ്ങൾ കാണാൻ ആർക്കും താൽപ്പര്യമില്ല ..
എങ്കിലും ഇതൊരു കണ്ടിരിക്കാവുന്ന ചിത്രമാണ് ..സത്യവും നന്മയും ജയിക്കുന്ന ഏതു കഥയും നല്ലതാണ്.നല്ല ചില തമാശകൾ ഉണ്ടീ ചിത്രത്തിൽ.
ധർമ്മജൻ അത്ര പോരാ ..എന്ന് പറയുമ്പോൾ വിഷമം തോന്നരുത് .(ഞാൻ പുള്ളിയുടെ ഒരു ഫാൻ ആണ് എങ്കിൽ ക്കൂടി )
രഞ്ജിത്ത് ശങ്കറിന്റെ സംവിധാനം നന്നായിട്ടുണ്ട് ..നായകന്മാർക്ക് കീഴ്പ്പെട്ടു ജീവിത ശിഷ്ടം തീർക്കാനാണ് ഇദ്ദേഹത്തിന്റെ ജന്മം എന്നാണു തോന്നുന്നത്
ബിജിപാലിന്റെ സംഗീതം..അതിനൊരു ജീവനുണ്ട് ..കേൾക്കാനും സുഖമുണ്ട് ..
പത്തിൽ ആറ് കൊടുക്കാം

Show more rea
Comments

2017, ഒക്‌ടോബർ 12, വ്യാഴാഴ്‌ച

Why I should suffer alone---Saritha nair

ഞാൻ മാത്രം എന്തിനു സഹിക്കണം
കുറച്ചു നാളുകൾക്കു മുൻപ് സരിത ഒരു അഭിമുഖത്തിൽ ചോദിച്ച ചോദ്യമാണിത് ..
 ശരിയാണല്ലോ എന്നും അന്ന് തോന്നി യിരുന്നു
സരിതയുടെ ബിസിനസ് വേശ്യാവൃത്തി ആയിരുന്നില്ല ..എന്നാൽ ആധൂനിക ലോകത്ത് വിജയം എന്നത് അത്യാവശ്യമാണ് ..അതിനായി എന്തിനും  ഏതിനും ഈ മേഖലയിൽ ഉള്ളവർ തയ്യാറാവുകയും ചെയ്യുന്നു
തന്റെ മാർക്കറ്റിങ് തന്ത്രങ്ങളെ കുറിച്ച് സരിതക്കു ലജ്ജയൊന്നുമില്ല താനും .
ഭീക്ഷ്മരെ വീഴ്ത്താൻ ഇറക്കിയ ശിഖണ്ഡിയെ ആണ് സരിത പലപ്പോഴും ഓർമ്മിക്കുന്നതും
സത്യത്തിൽ കോൺഗ്രസ് പേർത്തും പേർത്തും പറയുന്ന ഒരു കാര്യമുണ്ട് ..ഖജനാവിന് നഷ്ട്ടം ഉണ്ടായിട്ടില്ല എന്ന് ..അത് സത്യമാണ്
എന്നാൽ റീം  സോളാർ ആകെണ്ടിരുന്ന സ്വപ്നം  കുറച്ചു കടന്നതായിരുന്നു
കറന്റ് കണക്ഷൻ കിട്ടാൻ നമുക്കിപ്പോൾ വീടിനു നമ്പർ ഇട്ടു കിട്ടണം എന്നാണല്ലോ
അത് പോലെ സോളാർ ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്‌താൽ മാത്രമേ വീടിനു നമ്പർ ഇട്ടു കിട്ടുമായിരുന്നുള്ളൂ ..അത്തരത്തിലൊരു നിയമം ആണ് സരിതയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത് .എന്തായിരിക്കും അപ്പോൾ സർക്കാർ സബ്‌സിഡിയോടെ സരിതക്കു ചെയ്യാൻ കഴിയുമായിരുന്ന ബിസിനസിന്റെ വ്യാപ്തി എന്നാലോചിച്ചു നോക്കൂ
കോടികൾ കോടികൾ കോടികൾ
അനേകം വർഷങ്ങൾ ..പിന്നെയും അനേക കോടികൾ
തുടങ്ങി കിട്ടിയാൽ ബാങ്ക് ലോൺ ..ബ്രാഞ്ചുകൾ ...


എന്നാൽ ഊറുന്ന ഊറുന്ന പണം മുഴുവൻ നേതാക്കന്മാർ ക്യൂ നിന്ന് വാങ്ങിക്കൊണ്ടു പോയി ..
അങ്ങിനെയാണ് സരിതയ്ക്ക് കച്ചവടം നന്നായി നടത്താൻ കഴിയാതിരുന്നത്
ഒരാളെ വിളിച്ചു കച്ചവടം ശരിയാക്കി കൊടുക്കും..അതിൽ തങ്ങളുടെ പങ്ക് ചോദിച്ചു വാങ്ങും ..അങ്ങിനെ അങ്ങിനെ ..
ഉമ്മൻ ചാണ്ടിയുടെ മകനൊക്കെ പങ്കാളിത്തം ഉണ്ട് എന്ന് പറയുമ്പോൾ നന്നായി വന്നിരുന്നു എങ്കിൽ സരിത രക്ഷപ്പെടുമായിരുന്നു ഈ കച്ചവടം കൊണ്ട് എന്നത് നിസ്തർക്കമാണ്
ചെറിയ ഭാഗ്യക്കേട് എന്നേ പറയേണ്ടൂ

ഇതിൽ എവിടെ ആണ് ബലാത്സംഗം എന്നൊരു സംശയം ഇല്ലാതില്ല ..
എങ്കിലും സരിത അങ്ങിനെ പറഞ്ഞാൽ..അതങ്ങിനെ തന്നെ ആവുകയും ചെയ്യും ..സംശയം ഇല്ല ..
എങ്കിലും ഒരു മന്ത്രിസഭയിലെ എല്ലാവരും കൂട്ട ബലാത്സംഗം ചെയ്തോ എന്നൊരു സംശയം പഴ മനസ്സിൽ തോന്നുന്നുണ്ടു
എങ്കിലും ഭയക്കേണ്ടതില്ല
പാടെ നിഷേധിച്ചിട്ടുണ്ട് മുൻ മുഖ്യമന്ത്രി
സംശയ രഹിതമായി
നിങ്ങൾ ഇതിൽ ദുഖിക്കുമെന്നു ശപിക്കുകയും ചെയ്തിട്ടുണ്ട്
കുറച്ചു മുടി പിണറായിയുടെ തലയിൽ ഉള്ളത് ആ ശാപത്താൽ പിഴുതു പോകുമെന്നാണ് തോന്നുന്നത്

തിരുവഞ്ചൂർ പറഞ്ഞതാണ് കൂടുതൽ രസകരം
ടിപി വധക്കേസിൽ നടപടി എടുത്തതിന്റെ പ്രതികാരമാണ് ഈ കേസ് എന്നാണു
ആഭ്യന്തര വകുപ്പ് വച്ചൊഴിയേണ്ടി വന്നു വളരെ പെട്ടന്ന് തന്നെ   എന്നത് അദ്ദേഹം മറന്നു പോയെന്നു തോന്നുന്നു
പാർട്ടി പണി കൊടുക്കാൻ അത്ര സമയം ഒന്നും എടുത്ത ചരിത്രമില്ല ..

ടിവിയിൽ പാവം സിദ്ധിക്കൊക്കെ കിടന്നു ഉരുളുന്ന കേട്ടാൽ ..
ഉരുളു  നേര്ച്ച സ്ഥിരം നടത്തുന്നവരാണ് ഇവരൊക്കെ എന്ന് തോന്നും
മകന് ജോലി കിട്ടാൻ ഗുരുവായൂരിൽ പോയി ഉരുണ്ടേക്കാം എന്നൊക്കെ ആളുകൾ വഴിപാട് നേരും..പിന്നെ അമ്പല കുളത്തിൽ മുങ്ങി ഈറനോടെ   മണ്ണിലും സിമെന്റിലും .മഴയിലും വെയിലിലും .ഉരുണ്ടുരുണ്ടു  ഒരു പരുവമാകും ..മൂന്നു വലത്തെങ്കിലും വയ്ക്കണം .എന്നാണു കണക്ക് .മിക്കവാറും അപ്പോഴേയ്ക്കും  പുറത്തെ തൊലിയെല്ലാം പോയി..കണ്ണിൽ മണ്ണ് പോയി അർദ്ധ ബോധത്തിൽ ബന്ധുക്കൾ അവരെ എടുത്തു കൊണ്ട് പോകും
അത് പോലെ സ്‌ട്രെച്ചറുമായി ആരെങ്കിലും വരേണ്ടി വരും സിദ്ധിക്കിനൊയൊക്കെ എന്നതായിയുന്നു അവസ്ഥ ..

ലീഗിനെ  ഒതുക്കാൻ തറപ്പണി വേണമായിരുന്നെങ്കിൽ ..ഇന്നത്തെ ലീഗിൽ എത്ര സെൽവ രാജുമാരെയെങ്കിലും പാർട്ടിക്ക് കിട്ടുമായിരുന്നു.ലീഗിന്റെ നേർ പകുതി ഇടതു കൂടാരത്തിൽ അന്തി ഉറങ്ങിയേനെ

ജഡ്‌ജി
അങ്ങാണ് ജഡ്ജി
ജഡ്ജി
അങ്ങാണ്
ജുഡീഷ്യൽ കമ്മീഷൻ
സാക്ഷാൽ കമ്മീഷൻ അങ്ങ് തന്നെ
നമോസ്തു








2017, സെപ്റ്റംബർ 18, തിങ്കളാഴ്‌ച

റോഹിങ്ക്യൻ അഭയാർഥികൾ

റോഹിങ്ക്യൻ  അഭയാർഥികൾ
 ഇപ്പോഴൊരു അന്താരാഷ്‌ട്ര പ്രശ്നമാണ്
നാൽപ്പതിനായിരം അഭയാർഥികളെ തിരിച്ചയക്കണം എന്ന് ഭാരതം ശഠിയ്ക്കുന്നു
ഹിന്ദുത്വ ഭരണം ആയതു കൊണ്ടാണ് അങ്ങിനെ ഒരു നിലപാട് എന്ന് നമ്മൾ കരുതുന്നു.അത് ശരിയാക്കാം.കാരണം അഭയാർഥികൾ മുസ്ലിമുകളാണ്
അവരെ ഒരു ബുദ്ധ രാഷ്ട്രമായ മൻമറിൽ നിന്ന് പുറത്താക്കിയതാണ് ..
അവരിൽ ഇസ്‌ലാമിക ഭീകരർ ഉണ്ട് എന്നാണു ഭാരത സർക്കാർ കരുതുന്നത്
ഈ അഭയാർഥികൾക്കെതിരെ വാമശ ഹത്യയാണ് മ്യാൻമറിൽ നടക്കുന്നത് എന്ന് ഐക്യ രാഷ്ട്ര സഭ പറയുന്നു
അങ്ങിനെയാണ് താനും കാര്യങ്ങൾ .ഇവരെ മ്യാന്മറിൽ നിന്നും ഓടിച്ചു വിടുകയാണ്.അവരുടെ ചെറുത്തു  നിൽപ്പുകളെ സായുധരായ പട്ടാളം നേരിടുകയാണ്.അവർക്കു രാജ്യം വിടേണ്ടി വന്നിരിയ്ക്കുന്നു 
അവർ ഭാരതത്തിലേക്ക് വന്നു ..ഇൻഡോനേഷ്യ ..തായ്‌ലൻഡ് ..തുടങ്ങിയ രാജ്യ ങ്ങളിലേയ്ക്കും ഇവർ പലായനം ചെയ്യുന്നുണ്ട് 


ഒരു ബുദ്ധമത രാജ്യ മായ മ്യാന്മർ എന്താവും ഈ അഭയാർഥികളെ ഇത്ര ക്രൂരമായി അടിച്ചൊടിയ്ക്കാൻ കാരണം ?
ഇവർ മുസ്ലിമുകൾ ആയതു കൊണ്ടല്ല .ഏതാണ്ട് ഒരു പത്തു ലക്ഷം അഭയാർഥികൾ ഇപ്പോൾ മ്യാന്മറിലുണ്ട് .അവർ ഒരു പ്രവിശ്യയിൽ ആണ് കേന്ദ്രീകരിച്ചിരിക്കുന്നത് .അവരിൽ ഒരു ശതമാനം ഹിന്ദുക്കൾ ആണ് .
ബീഹാറികൾ എന്ന് ഭാരതത്തിന്റെ മറ്റു പ്രദേശങ്ങളിൽ വിളിയ്ക്കുന്ന നമ്മുടെ ഈ പെരുമ്പാവൂർ ഭാഗത്തു കാണുന്ന അന്യ ദേശ തൊഴിലാളികൾ ആണ് ഈ മ്യാന്മറിലും ഉള്ളത് ..
ഇവർ ഭാരതത്തിലെ എല്ലാ അതിർത്തി സംസ്ഥാസങ്ങളിലും വൻ തോതിൽ വന്നെത്തിയിട്ടുണ്ട് .ആസാമിലും മണിപ്പൂരിലും അരുണാചൽ പ്രദേശിലും നാഗാലാന്റിലും ഒക്കെ ഇവരുടെ സാന്നിധ്യം വലിയ ക്രമ സമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് 
കേരളത്തിൽ വരുന്ന ഈ അന്യ ദേശ തൊഴിലാളികളിൽ ..ചില തീവ്രവാദികൾ ഉണ്ട് എന്ന് നമുക്കറിയാം ..ജിഷ കൊലക്കേസിൽ ..ബലാത്സംഗം ചെയ്ത ശേഷം ..അവളുടെ നഗ്നതയെ വല്ലാതെ മുറിവേൽപ്പിച്ചിരുന്നു കൊലയാളി ..എന്നിട്ടാണ് വധിച്ചത് .ആ ബലാത്സംഗ രീതിയാണ് കൊലയാളിൽ അന്യ ദേശ തൊഴിലാളി ആകും എന്നൊരു സംശയം നമ്മിൽ ഉണ്ടാക്കിയത് .
ഇവർ ചെല്ലുന്ന എല്ലായിടങ്ങളിലും ഇങ്ങനെ ഹീനമായി ബലാൽ സംഗം ചെയ്യുകയും പിന്നീട് ഇരയെ അതി ഭീകരമായി പീഡിപ്പിച്ചു കൊല്ലുകയും ചെയ്യും ,വലിയ വൈരാഗ്യ ബുദ്ധിക്കാരായ ഇവരെ പാക്കിസ്ഥാനികൾക്ക് പോലും ഭയമാണ് .
ദുബായിൽ ഇവർ ധാരാളം പേര് ജീവിയ്ക്കുന്നുണ്ട് ..അവരുടെ കോളനികളിൽ ചെല്ലാൻ എല്ലാവർക്കും ഭയമാണ് ..കാരണം ഇവരുടെ വന്യതയും വൃത്തികെട്ട ജീവിത രീതികളും തന്നെ.നിവൃത്തിയുണ്ടെങ്കിൽ കുളിയ്ക്കില്ല ..ലൈംഗിക ചര്യകളിലും നേരും നെറിവും ഇല്ല ..ശരീര ഭാഗങ്ങൾ വൃത്തി ആക്കി വയ്ക്കില്ല.താമസിയ്ക്കുന്ന ചുറ്റുപാടുകളും അങ്ങിനെ തന്നെ .മല  മൂത്ര വിസർജ്ജനം ഒക്കെ താമസിയ്ക്കുന്നതിനു അടുത്തു തന്നെ ആവും ..ആ ദുർഗന്ധം ഒന്നും ഇവർക്കൊരു വിഷയമല്ല ..ഞാനീ പറയുന്നത് ദുബായിലെ ബംഗ്ളാ അഭയാർഥികളെ കുറിച്ചാണ് ..
മണപ്പാട്ടി  പറമ്പിലെ ടെന്റു കളിൽ നിന്നും ഇവരെ ഒഴിപ്പിക്കേണ്ടി വന്നത് ഇത് കൊണ്ടൊക്കെ കൂടിയാണ് 
ഭാരതത്തിലെ തേനും പാലും ഒഴുകുന്ന സംസ്ഥാനമാണ് കേരളം 
അതിനു പിന്നിൽ ഇടതു സർക്കാരുകളുടെ ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ട്.എന്നാൽ എന്ത് കൊണ്ട് ബംഗാളിന്  അങ്ങിനെ ഒരു നേട്ടം കൊയ്യാൻ ആയില്ല എന്നത് നമ്മൾ കാണേണ്ടതുണ്ട് .ഒരു ബൂത്തിൽ 700 വോട്ടര്മാരുണ്ട് എങ്കിൽ ..ബംഗാളിൽ ആ ബൂത്തിൽ ഏതാണ്ട് മൂവായിരം പേരുണ്ടാവും ..ബാക്കി 2300 പേരും അഭയാർഥികൾ ആണ് .ഏതാണ്ട് 1980 മുതൽ ഇപ്പോഴും ..ഇന്ന് വരെ ഭാരതത്തിലേക്ക് ഈ അഭയാർഥികൾ എത്തി കൊണ്ടിരിക്കുകയാണ് ..
മെക്സിക്കൻ അതിർത്തിയിൽ മതില് കെട്ടണം എന്ന് ട്രംപ് പറയുന്നത് പോലെ ..വാഗാ  അതിർത്തിയേക്കാൾ കനത്ത സുരക്ഷാ നമുക്ക് ബംഗ്ളാ അതിർത്തിയിൽ കൂടിയേ തീരൂ 
2007 ലെ കണക്കു പ്രകാരം ഭാരതത്തിൽ ഏതാണ്ട് 20 കോടിയോളം ബംഗ്ളാദേശികൾ വന്നു താമസിയ്ക്കുന്നുണ്ട് 
അവരിൽ കടലാസുകൾ ഉള്ളവരുമുണ്ട്.ഇല്ലാത്തവരുമുണ്ട് 
ബംഗാളിൽ ഇവർക്കെല്ലാം വോട്ടുണ്ട് ..ഭാരതത്തിന്റെ തിരിച്ചറിയൽ കാർഡുകൾ വോട്ടു കിട്ടാനായി നമ്മൾ ഇവർക്ക് നൽകിയതാണ് ഇങ്ങോട്ടുള്ള  ഇവരുടെ കുടിയേറ്റം ശക്തമാകാൻ ഉള്ള കാരണം 
പ്രിയ മോദിജി 
പത്തു നാൽപ്പതു  കൊല്ലം മ്യാൻമറിൽ കഴിഞ്ഞത് കൊണ്ട് ഈ നാൽപ്പതിനായിരം അഭയാർഥികളെ അയോഗ്യരാക്കേണ്ടതില്ല 
കുളയട്ട പോലെ നമ്മുടെ ജനസ്ഥലികളിൽ വന്നു കുടിയേറുന്ന ബംഗാൾ കുടിയേറ്റക്കാർ തന്നെയാണ് അവരും 
മ്യാൻമർ അവരെ ഇപ്പോഴും ബംഗ്ലാ ദേശികളായി തന്നെ നിർത്തിയിരിയ്ക്കുന്നു.അവർക്കു പൗരത്വം നൽകിയിട്ടില്ല..നമ്മൾ അത് കൂടി നൽകിയിട്ടുണ്ട് നമ്മുടെ അഭയാർഥികൾക്ക് 
നമുക്കുള്ള വടി വെട്ടാൻ പോയിട്ടേ ഉള്ളൂ 
എന്ന് മാത്രം കരുതിയാൽ മതി 

2017, സെപ്റ്റംബർ 4, തിങ്കളാഴ്‌ച

നിർമല സീതാ രാമൻ

നിർമല സീതാ രാമൻ  ഭാരതത്തിന്റെ പ്രതിരോധ മന്ത്രി ആവുന്നത് സ്വാഗതാർഹമാണ് ..പല കാരണമാണ് കൊണ്ടും ഈ തീരുമാനം വളരെ നന്നായി എന്നെ പറയാൻ കഴിയൂ
ഒന്നാമതായി കടുത്ത യാഥാസ്തികർ ആയ ബിജെപി തങ്ങളുടെ ഏറ്റവും പ്രധാനമായ വകുപ്പുകളിൽ ഒന്ന് ഒരു സ്ത്രീയെ ഏൽപ്പിച്ചു എന്നതാണ്.സ്ത്രീയുടെ ചുമതലകൾ എന്തായിരിക്കണം എന്നത് പലപ്പോഴും ഇന്നത്തെ ഭരിക്കുന്ന കക്ഷിയുടെ പല നേതാക്കളും നമ്മളെ പേർത്തും പേർത്തും ഓർമ്മിപ്പിക്കാറുണ്ട് .പതിദേവന്റെ കാലു കഴുകി എല്ലാ പ്രഭാതത്തിലും ആ ജലം ഭാര്യ സേവിക്കണം എന്നാണു അവരിൽ പലരുടെയും വിചാരം .അവരത് പലപ്പോഴും പരസ്യമായി പറഞ്ഞിട്ടുമുണ്ട് .
സുഷമ സ്വരാജിനപ്പുറം ഒരു വനിതാ ബിജെപി നേതാക്കന്മാരും അങ്ങ് മുകളിലേയ്ക്കു വന്നിട്ടും ഇല്ല ..
അങ്ങിനെ ഒക്കെ ഇരിയ്ക്കേ രാഷ്ട്രീയത്തിൽ പൊതുവെ പുതുമുഖവും ശരാശരി രാഷ്ട്രീയക്കാരിയുടെ ചിട്ടവട്ടബികൾ പാളിയാക്കാൻ വിസമ്മതിക്കുകയും ചെയ്യുന്ന നിർമ്മല സീതാരാമനെപ്പോലുള്ള ഒരാൾ കേന്ദ്ര മന്ത്രി സഭയിൽ ഉണ്ടായിരുന്നു എന്ന് തന്നെ  നമ്മൾ മിക്കവാറും അറിഞ്ഞിരുന്നില്ല .ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടേണ്ടുന്ന രീതിയിൽ ഉച്ചത്തിൽ കാര്യങ്ങൾ ചെയ്യുന്ന നേതാവും അല്ല ഇവർ

രണ്ടു മൂന്നു വര്ഷം മുൻപ് മട്ടാഞ്ചേരി ചേംബർ ഓഫ് കോമ്മെഴ്സും ഒരു സാമ്പത്തിക  കാര്യ ജേർണലും  ചേർന്ന് ഒരു സെമിനാർ മട്ടാഞ്ചേരിയിൽ നടത്തുകയുണ്ടായി .അതിൽ പ്രബന്ധം അവതരിപ്പിച്ചു സംസാരിച്ചത് ശ്രീമതി നിർമ്മല സീതാരാമനായിരുന്നു .വളരെ പ്രൗഢ മായ ഒരു പഠനം ആയിരുന്നു അത്.അടിച്ച കോപ്പികൾ നേരത്തെ നമുക്ക് തന്നിരുന്നു
അതൊക്കെ റുട്ടീൻ സാധനങ്ങൾ തന്നെ.എന്നാൽ വന്ന സ്ത്രീ നമ്മളെ അതുഭുതപെടുത്തി
നന്നേ മെലിഞ്ഞു ..തീരെ മേക്കപ്പ് ഇല്ലാതെ ..ഒരു കോൺവെൻഷനൽ ബിജെപി സ്ത്രീ നേതാവിന്റെ യാതൊരു ആടയാഭരങ്ങളും ഇല്ലാതെ ..ഒരു സ്ത്രീ ..റോഡിൽ വച്ച് കണ്ടാൽ നമ്മൾ ഇവരെ ശ്രദ്ധിക്കുകയെ ഇല്ല .കോട്ടും സൂട്ടും ഇട്ടാൽ  ഒരു മൾട്ടി  നാഷണൽ കമ്പനിയു ടെ സി ഈ ഓ ആയേക്കും ..
കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും അതെ കൃത്യതയുടെയും കണിശമായും ..
കൊമേഴ്സ് ആൻഡ്  ഇൻഡസ്ടറി വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രി ആയിരുന്നു അന്നവർ .അത് കൊണ്ട് തന്നെ കേരളത്തിലെ പ്രധാന പെട്ട ബിസിനസ് കാരും  മറ്റു വാണിജ്യ  വ്യവസായ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളും അവരെ കാണാനായി എത്തിയിരുന്നു

കശുവണ്ടി കമ്പനികളുടെ ഉടമകളും കശുവണ്ടി വികസന കോര്പറേഷന്ഭാരവാഹികളും മറ്റു കേന്ദ്ര സർക്കാർ കോർപറേഷൻ ഭാരവാഹികൾ..നാളികേര ബോർഡ് ..കശുവണ്ടി വികസന ബോർഡ് ഭാരവാഹികൾ ,,തുടങ്ങിയവരൊക്കെ  .കശുവണ്ടി ഫാക്റ്ററി മുതലാളികളോട്  അവരുടെ നിവേദനം  സ്വീകരിച്ചു കൊണ്ട് മന്ത്രി പറഞ്ഞത് വളരെ ശ്രദ്ധേയമായിരുന്നു.

"ഞാൻ നിങ്ങളുടെ  കമ്പനികൾ  കണ്ടിരുന്നു.അവിടെ ജോലി ചെയ്യുന്ന  സ്ത്രീകളുടെ എല്ലാം കയ്യുകൾ പൊള്ളി വീർത്ത് ഇരിക്കുകയാണ് ..അത് മാറണം .അതിനായി മെഷീനുകൾ സ്ഥാപിക്കൂ .എങ്കിലേ എനിക്ക് നിങ്ങളുടെ ഈ നിവേദനം അനുഭാവ പൂർവ്വം പരിഹരിയ്ക്കാൻ കഴിയൂ .എന്നിട്ട് വീണ്ടും വരൂ "
എന്ന്
അതൊരു നല്ല നിലപാട് ആയിത്തോന്നി.ട്രേഡ് യൂണിയൻ പ്രവർത്തക എന്ന നിലയിൽ  അത്തരം മെഷീനുകൾ സ്ഥാപിയ്ക്കുന്നത് ..ഒത്തിരി സ്ത്രീകളുടെ ജോലി ഇല്ലാതാക്കും..അതറിയാനുള്ള അത്ര ഇടതുപക്ഷ ബോധം അവർക്കില്ല..എങ്കിൽ കൂടി മറ്റേതോ സംസ്ഥാനത്തെ കശുവണ്ടി ഫാക്റ്ററിയിൽ ..പൊള്ളിയടർന്ന സ്ത്രീകളുടെ കയ്യുകൾ ഒരു മന്ത്രിയെ വേദനിപ്പിച്ചു എങ്കിൽ..അതൊരു സ്ത്രീ പക്ഷ നിലപാടാണ് ..ഒരു വലതു പക്ഷ മന്ത്രിയെ സംബന്ധിച്ചിടത്തോളം ..ഒരു ദരിദ്ര ഭാരത സ്ത്രീയെ കാണാൻ അവർക്കുള്ള സാധ്യത ..സ്വന്തം വീട്ടിലെ ജോലിക്കാരിയെ മാത്രമാണ്
സുഷമ സ്വരാജിന്റെ കനത്ത മേക്കപ്പും ..വലിയ ചുവന്ന പൊട്ടും ..സ്മൃതി ഇറാനിയുടെ സിനിമ നടിയുടെതായ സഹജമായ  ഗിമ്മിക്കുകളും  കണ്ടു നമ്മൾ ശീലിച്ചിരുന്നു എങ്കിലും ..ആരും ഇവരെ ശ്രദ്ധിച്ചതേയില്ല..ദേശീയ മാധ്യമങ്ങൾ പൊതുവെ ഇടതു പക്ഷത്തെയും ബിജെപിയിലെയും നേതാക്കളെ കുറ്റം പറയാൻ അല്ലാതെ അവരുടെ പേരുകൾ ഉച്ചരിക്കാൻ ശ്രമിക്കാറില്ല .

ഇവർ കൊള്ളാമല്ലോ എന്നൊരു ചിന്ത അന്ന് ഉടലെടുത്തൂ.പിന്നെ ഇവർ എന്ത് ചെയ്യുന്നു..ആരാണിവർ എന്നൊക്കെ അറിയാൻ ശ്രമിച്ചു
ഫിനാൻസിൽ എംഫിൽ ഉള്ള ഇവർ പ്രൈസ് വാട്ടർ ഹൗസ്സ് കൂപ്പേഴ്‌സ് എന്ന സ്ഥാപനത്തിൽ യു കെയിൽ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു ..ഭർത്താവ് ആന്ധ്രയിൽ നിന്നുള്ള  ഒരു വനിതാ കോൺഗ്രസ് എൽ എൽ ഐയുടെ മകനാണ്.അവർ ഒരു കോൺഗ്രസ് കുടുമ്പം ആണ്.രാജ്യ സഭയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.സുഷമാ  സ്വരാജാണ് ഇവരെ ബിജെപിയിലേക്ക് കൂട്ടി കൊണ്ടു വന്നത് ..
പിന്നീട് സംസ്ഥാങ്ങളിലെ ബിജെപി നേതാക്കന്മാരുടെ ആവശ്യങ്ങൾ അനുഭവ പൂർവം പരിഗണിയ്ക്കുന്നില്ല..എന്ന രീതിയിൽ ഇവർക്കെതിരെ ബിജെപിയിൽ ശക്തമായ ലോബിയിങ് നടന്നു ..കർശനമായ അഴിമതി വിരുദ്ധ നിലപാട് കേന്ദ്ര മന്ത്രിമാർക്ക് എങ്ങിനെ ഭൂഷണം ആവും .അത് കൊണ്ട് ഇവരെ മന്ത്രി സഭയിൽ നിന്നും മാറ്റണം എന്നൊരു ആവശ്യം ഉയർന്നു വന്നു .നിതിൻ  ഗഡ്കരിയുടെ യും ..ആർ എസ് എസ് ന്റെയും പിന്തുണ ഇവർക്കുണ്ടായിരുന്നു ..അത് കൊണ്ട് നല്ല കറവയുള്ള ഇൻഡസ്ടറി ആൻഡ് കോമേഴ്സ് കണ്ടു പനിച്ചു പല നേതാക്കന്മാർക്കും വാലും  ചുരുട്ടി പോകേണ്ടി വന്നു
പ്രതിരോധം ഒരു വല്ലാത്ത വകുപ്പാണ് ..ഇത് വരെ ആ വകുപ്പിൽ ഇരുന്നവരിൽ എനിക്കേറ്റവും ഇഷ്ട്ടം എ കെ ആന്റണിയായിരുന്നു ..കറ  കളഞ്ഞ വ്യക്തികൾ അല്ല അവിടെ ഇരിയ്ക്കുന്നത് എങ്കിൽ രാജ്യത്തെ വിറ്റ്  അവർ പണം വാങ്ങിക്കളയും .ഓഡിറ്റിങ് ഇല്ലാത്ത വകുപ്പാണ് പ്രതിരോധം ..അവർക്കായി കൊടിക്കാനക്കായുള്ള തുകയാണ് ഒരോ  ബജറ്റിലും വക ഇരുത്തപ്പെടുന്നത് ..
അവിടെ ശക്തമായാ ഈ സ്ത്രീ തന്റെ കർക്കശമായ നിലപാടുകൾ കൊണ്ട് മേൽക്കൈ നേടട്ടെ എന്നാശംസിക്കുന്നു


അൽഫോൻസ് കണ്ണന്താനം ..കേരളത്തിൽ നിന്നും മന്ത്രി
വളരെ നന്നായി
മന്ത്രിയാവാനായി കുപ്പായമിട്ടും തൊപ്പി തയ്പ്പിച്ചും നടന്ന അണ്ണന്മാർ  അനവധിയാണ്
അവരുടെ ദുഃഖം മനസിലാക്കുന്നു ..അതിൽ പങ്കു ചേരുന്നു
ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും ബ്രിടീഷ് രാജ കുടുമ്പവും ഒരു വിധം എല്ലാ രാജ്യ തലവന്മാരും ഒരു സുരക്ഷിത ടൂറിസ്റ്റു കേന്ദ്രം എന്ന നിലയിൽ പുകഴ്ത്ത്തുന്ന സന്ദർശിക്കാൻ സമയം കണ്ടെത്തിയിട്ടുള്ള ..കേരളത്തിന് ഈ മന്ത്രിയ്ക്ക് എന്ത് നൽകാൻ കഴിയും എന്ന് നോക്കാം
ശുഭ ദിനം











ഓണം വരാനൊരു മൂലം

ഓണം വരാനൊരു മൂലം

ഒരോണം കൂടി വരുന്നു
എന്നല്ല വന്നിങ്ങു  കയറി
ഒരു മുപ്പതു കൊല്ലം മുൻപ് ജനിച്ചവർ ഓണം ആഘോഷിച്ചതും ഇന്നത്തെ രീതിയുമായി ഒന്ന് താരതമ്യം ചെയ്തു നോക്കിയിട്ടുണ്ടോ
പൂവിടുന്ന രീതി തന്നെ മാറി
ഇടുന്ന പൂക്കളും മാറി
പൂക്കളങ്ങളുടെ വ്യാസവും ..തീമുകളും മാറി
പുലി കളി ത്രിശൂരൊക്കെ വലിയ ഉത്സവം തന്നെ ആയി
മഹാബലിയെ മാവേലിയാക്കിയപ്പോഴോ
അരോഗ ദൃഢ ഗാത്രനും ആജാനുബാഹുവും ..വീരനും ധീരനും ..വിദ്വാനും പക്വമതിയും ബുദ്ധിമാനുമായ മഹാബലിയെ നമ്മൾ കുട വയറും കപ്പടാ  മീശയും ഉണ്ടക്കണ്ണും അമിത മേദസ്സും ..മണ്ടൻ ചിരിയും ഉള്ള ഒരു മദ്ധ്യ വയസ്കനാക്കിയിരിക്കുന്നു ..
ഓണക്കളിയിൽ എന്നാണു തിരുവാതിര കളി കടന്നു കൂടിയത് എന്നറിയുന്നില്ല
തിരുവാതിര പാട്ടുകൾ പാടി പൂക്കളം ഇട്ടു അതിനു ചുറ്റും സ്ത്രീകൾ പകൽ എന്നോ രാത്രിയെന്നോ ഭേദം ഇല്ലാതെ ചുവടു വയ്ക്കുന്നു
പാടുന്നതും ശിവ സ്തുതികൾ തന്നെ മിക്കതും
സ്‌കൂളുകൾ ഓണം വെക്കേഷൻ കഴിഞ്ഞാക്കി ഓണ പരീക്ഷകൾ
അങ്ങിനെ കുട്ടികൾ സുഖിക്കേണ്ട എന്ന് കരുതി തന്നെ ആവും അത് ചെയ്തത്
തുമ്പയും പൂച്ചപ്പൂവും  വൻ കദളിയും ഒക്കെ തമിഴ് നാട്ടിൽ കൃഷി ഇല്ലാത്തതുകൊണ്ട് നമുക്ക് വാങ്ങാൻ കിട്ടുന്നില്ല
ഓണ സദ്യയിൽ വിപ്ലവ കരമായ പരിഷ്‌ക്കാരങ്ങൾ തന്നെ വന്നിട്ടുണ്ട്
സദ്യയുടെ റെഡി മെഡ് കിറ്റുകൾ വീട്ടിൽ എത്തിച്ചു കിട്ടും..ചുരുങ്ങിയത് അഞ്ചു പേരെങ്കിലും ഉണ്ണാൻ ഉണ്ടെങ്കിൽ..ഈ സദ്യ കിറ്റുകൾ സുഖമാണ്.രണ്ടോ മൂന്നോ കൂട്ടം പായസം അടക്കം എല്ലാം ..ഇല അടക്കം ഇതിലുണ്ടാകും ..ഉണ്ണാനിരിക്കുകയെ വേണ്ടൂ
ഉപ്പേരികൾ അച്ചാറുകൾ പായസങ്ങൾ ..കാളൻ ..സാമ്പാർ ഒക്കെ റെഡിമേഡ് ആയി പ്ലാസ്റ്റിക് പാത്രത്തിൽ കിട്ടും
പുതു വസ്ത്രങ്ങൾ ഉത്രാടത്തിനും അലക്കിയ വസ്ത്രങ്ങൾ തിരുവോണത്തിനും എന്ന രീതിയെ മാറി .ഉത്രാടം അത്ര കാര്യമല്ലാതെ ആയി
കോടി ഉടുക്കലും കൊടുക്കലും ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു
ഒന്നാവും നാൾ ഒരു പൂ
രണ്ടാവും നാൾ രണ്ടു പൂ
മൂന്നാം നാളെ മൂന്നു പൂ
ചെറു കുന്നുകൾ പൂക്കളത്തിനു ചുറ്റും ഇടൽ ..ഇതൊക്കെ മാറി
അത്തത്തിനെ തന്നെ നല്ല ഗഡാ ഘണ്ടൻ പൂക്കളം ഇടുന്നത് ആയി തീർന്നു ഫാഷൻ
അമ്പലങ്ങളിൽ കണ്ടാൽ ഞെട്ടുന്ന ഘോര രൂപങ്ങൾ ആണ് പ്പൂക്കളങ്ങൾ ആയി വരുന്നത്
മാവേലി കണ്ടാൽ പേടിച്ചു പോവും
എങ്കിലും
ഓണമല്ലേ
ആഘോഷിക്കാതെ വയ്യല്ലോ
അടിച്ചു പൊളിച്ചു കളയാം
എല്ലാവര്ക്കും ഹൃദ്യവും മധുരം നിറഞ്ഞതും ഹൃദയഹാരിയുമായ ഓണം ആശംസിക്കുന്നു

2017, ഓഗസ്റ്റ് 22, ചൊവ്വാഴ്ച

മുത്തലാക് --സുപ്രീം കോർട്ട് വിധി

വിധി പകർപ്പ് വായിച്ചില്ല എങ്കിലും ..ഈ വിധി ച രിത്രമാണ് എന്ന് തന്നെ പറയേണ്ടി ഇരിക്കുന്നു .അതിനെ സ്വാഗതം ചെയ്യുന്നു ..പൂർണ്ണ മനസോടെ 

കേരളത്തിലെ മുസ്ലിം വനിതകൾ ..പുരുഷന്മാരും ഈ വിധിയിൽ അധികം ആകുലരാകേണ്ട കാര്യമില്ല..പക്ഷെ അവർക്കു സന്തോഷിക്കാനും ഒന്നുമില്ല .
മലപ്പുറത്തെ ലീഗിന്റെ വല്ല ചില്ലറ നേതാക്കന്മാരോ .ചില ബിസിനസ് കാരോ .മാധവിക്കുട്ടിയുടെ ആത്മ കഥയിലെ നായകനോ ഒക്കെ ആയി വളരെ വളരെ ചുരുക്കം പുരുഷന്മാർ മാത്രമേ ബഹു ഭാര്യാത്ത്വം ഇവിടെ കേരളത്തിൽ പിന്തുടരുന്നുള്ളൂ 
രണ്ടു ഭാര്യമാരുള്ളവനെ സമൂഹം വല്ലാതെ മോശമായി കാണുന്ന ഒരു സാമൂഹ്യ പ്രവണത ഇവിടെ നിലവിലുണ്ട് .അതാണ് ഇതിനെ തടുക്കുന്ന ഒരു പ്രധാന ഘടകം തന്നെ 
രണ്ടാമത് വിവാഹം ചെയ്യാൻ ആദ്യ ഭാര്യയുടെ സമ്മതം വേണമെന്നതും ഒരു നിർണ്ണായക വിഷയമാണ്  എന്ന് മറക്കുന്നില്ല 
മുത്തലാക് അതിന്റെ കാഠിന്യം  കൊണ്ട് അസഹനീയമാണ് ,നാല് മക്കൾ ആയി ..സൗന്ദര്യവും  പോയി ..മുലകൾ തൂങ്ങി ...നിരന്തരം രക്തം വാർന്നൊഴുകുന്ന ഗർഭ പാത്രവും  ആയി ..എടുക്കാ  ചരക്കായി മാറുന്നു മുസ്ലിം സ്ത്രീകൾ ..അൽപ്പം കടുപ്പത്തിൽ ഒന്ന് ഭർത്താവിനോട് കയർത്താൽ ..അയാൾക്ക് അവരെ തലാഖ് ചൊല്ലാം ..മൂന്നു പ്രാവശ്യം ..ഫോണിൽ കൂടി 
തലാഖ് തലാഖ് തലാഖ് എന്ന് ഭാര്യയുടെ ചെവിയിൽ  ചൊല്ലിയാൽ അവർ അയാളുടെ ഭാര്യ അല്ലാതെ ആയി 
സ്ത്രീകളെ  വല്ലാതെ അലട്ടുന്ന മറ്റൊരു വിഷയം ഇങ്ങനെ തലാഖ് ചൊല്ലി വീട്ടിൽ പറഞ്ഞു വിടുന്ന ഭാര്യക്ക് ചിലവിനു കൊടുക്കാൻ ഭർത്താവിന് ബാധ്യതയില്ല എന്നതാണ് .
പിന്നെ ആർക്കാണ് ബാധ്യത ..അതാണ് കടുപ്പം ..അച്ഛനോ അമ്മയോ സഹോദരന്മാരോ മറ്റു ബന്ധുക്കളോ ചിലവിനു കൊടുക്കാൻ ബാധ്യതയുള്ളവരോ അതിനു തയ്യാർ അല്ലെങ്കിൽ വഖഫ് ബോർഡ് ഈത്തരം അനാഥ സ്ത്രീകളെ പോറ്റണം എന്നാണു കോൺഗ്രസ് കൊണ്ട് വന്ന നിയമ ഭേദഗതിയിൽ പറഞ്ഞിരിക്കുന്നത് .
ശുദ്ധ തോന്ന്യാസമാണിത് ..കാരണം മികയിടത്തും വഖഫുകൾ കേടു കാര്യസ്ഥയുടെ പ്രതീകമാണ്.അവയുടെ മേൽനോട്ടം നന്നായി നടത്തപ്പെടുന്നില്ല.മലപ്പുറത്തെ യത്തീം  ഖാനകളും അനാഥാലയങ്ങളും പലപ്പോഴും പത്രങ്ങളിൽ വരുന്നത് ഓർക്കുന്നില്ലേ.ആത്തരം കേന്ദ്രങ്ങളിൽ നടക്കുന്ന  മനുഷ്യാവകാശ ലംഘനങ്ങളും പ്രസിദ്ധമാണ് 
അത് കൊണ്ട് തന്നെ സർക്കാരിന്റെ നിയന്ത്ര ണം  ഈത്തരം വഖഫ് ബോർഡുകൾക്ക് കഴിയില്ല   എന്ന് തന്നെ പറയേണ്ടി വരും .
വഖഫുകൾ എന്നാൽ പൊതുവെ പറഞ്ഞാൽ ധനികർ സമുദായ ത്തിലെ ദരിദ്രക്കായി സക്കാത്ത് ആയി നൽകുന്ന പണമോ സ്ഥാവര ജംഗമ വസ്ത്തുക്കളോ ആണ് ..അതിന്റെ ഭരണം ആരായിരിക്കണം എന്നും വഖഫ് റൂപ്പീകരിയ്ക്കുന്ന ആൾക്ക് തീരുമാനിക്കാം ..അതിൽ നിന്നുള്ള വരുമാനത്തിന്റെ കണക്കുകൾ സർക്കാരിനെ ഒരു റിട്ടേൺ വഴി ബോധിപ്പിക്കണം ..ഓഡിറ്റിങ് ഉണ്ടോ എന്നറിയില്ല.കാണുമായിരിക്കും.എങ്കിലും പാർലിമെന്റ് നിയമം  കൊണ്ട് വന്നത് ഭർത്താവ് താലക് ചല്ലി വിടുന്ന അനാഥ സ്ത്രീകൾ..വഖഫിനെ മേൽ തമ്പ്രാക്കൻമാരുടെ മുന്നിൽ ..കൃഷ്ണന് മുന്നിൽ ..കൗരവ സഭയ്ക്ക് മുന്നിൽ വലിച്ചിഴക്കപെട്ട  പാഞ്ചാലിയെ പ്പോലെ ഒറ്റ വസ്ത്രത്തിൽ  ഭക്ഷണത്തിനും  വസ്ത്രത്തിനും വേണ്ടി ഇരക്കേണ്ടുന്ന സ്ഥിതിയാണ് 
മറ്റൊന്ന് 
അടുത്ത ആർത്തവം വരെയേ അവൾക്കു ഭർത്താവിൽ നിന്നും ചിലവിനു കിട്ടാൻ ബാധ്യതയുള്ളൂ എന്നാണു .ഗർഭിണി ആണെങ്കിൽ അവളുടെ പ്രസവ കാലാവധി വരെ അവൾക്കു ചിലവിനു കൊടുക്കാൻ അയാൾക്ക്‌ ബാധ്യതയുണ്ട് 

അങ്ങിനെ കൈ കഴുകി വീട്ടിൽ പോകാൻ പുരുഷന്മാരെ അനുവദിയ്ക്കുന്ന ഈ കാടൻ നിയമത്തെ ഒരു പ്രസിദ്ധമായ വിധി ന്യായത്തിലൂടെ സുപ്രീം കോടതി നിർത്തലാക്കിയിരുന്നു ..കോൺഗ്രസ് പിന്നീട് നിയമ ഭേദഗതിയിലൂടെ മുസ്ലിം പുരുഷന്മാരെ ഈ കാടൻ നിയമം വീണ്ടും  കൊണ്ട്  നടക്കാൻ അനുവദിച്ചു ..സൈറാബാനു കേസിൽ വീണ്ടും വിവാഹം കഴിക്കാൻ ഭർത്താവിന് അനുമതി കൊടുക്കാതെ ഇരുന്നതാണ്  65 വയസായ ഭാര്യയെ മുത്തലാക് ചൊല്ലാൻ ആ ഭർത്താവിനെ പ്രേരിപ്പിച്ചത് 

ഇന്നത്തെ ഈ വിധി നിർണ്ണായകമാവുന്നത് ബിജെപ്പിക്കാണ് ..ഏകീകൃത സിവിൽ കോഡ് അവരുടെ പ്രകടന പത്രികയിലെ വാഗ്ദാനമാണ് .രാജ്യ സഭയിലെ കോൺഗ്രസ് ഭൂരിപക്ഷം മാത്രം ആയിരിക്കും ഈ നിയമം നിർത്തലാക്കാൻ ബിജെപിയ്ക്ക് തടസ്സം നിൽക്കുന്ന ഏക ഘടകം 
ടി എച് മുസ്തഫ രണ്ടാമത് വിവാഹം ചെയ്തത് ഒരിക്കൽ വാർത്ത ആയിരുന്നു ..ഓർമ്മ ശരിയാണെങ്കിൽ  അദ്ദേഹത്തിന്റെ ഭാര്യ .. അവർ ഏതാണ്ട് 25 വർഷത്തോളമായി പൂർണ്ണമായും കിടപ്പിലായിരുന്നു .അവരുടെ മരണ ശേഷം ..സ്വത്തുക്കൾ മക്കൾക്ക് ഭാഗം നൽകിയാണ് അദ്ദേഹം വീണ്ടും വിവാഹം ചെയ്തത് ..ഇ .അഹമ്മദ് എംപിയും ആദ്യ ഭാര്യയുടെ മരണ ശേഷമാണു രണ്ടാമത് വിവാഹം ചെയ്തത് ..
ലീഗിന്റെ ഒരു യുവ എം എൽ എ ,രോഗിയായ ഭാര്യയെ വിവാഹ മോചനത്തിന് പ്രേരിപ്പിക്കുന്നു എന്നോ അവർക്കു ചിലവിനു കൊടുക്കുന്നില്ല എന്നൊ ഒക്കെ ഒരിക്കൽ പത്രങ്ങളിൽ വന്നിരുന്നു 
പറഞ്ഞു വരുന്നത് എന്താണ് എന്ന് വച്ചാൽ കേരളത്തിലെ ലീഗോ നേതാക്കന്മാരോ ആരും തന്നെ ഒരു ഭാര്യ ഇരിക്കെ രണ്ടാമത് വിവാഹം ചെയ്യാനും മുത്തലാക് ചൊല്ലാനും ഒന്ന് സാധാരണ ഗതിയിൽ ധൈര്യപ്പെടുന്നതായി കാണുന്നില്ല 
കേരളത്തിലെ മുസ്ലിം ആയ കോൺഗ്രസ് നേതാക്കന്മാർ ആരും തന്നെ ഭാര്യയെ വിവാഹ മോചനം നടത്തിയതായി പറയാൻ കഴിയില്ല ..
അത് കൊണ്ട് തന്നെ ലീഗോ കോൺഗ്രെസോ ഈ വിധിയെരാഷ്ട്രീയമായി എതിർക്കേണ്ടതില്ല .എന്നാൽ സ്വ സമുദായത്തിലെ വളരെ പഴഞ്ചന്മാർ ആയ മത പണ്ഡിതരുടെ വാക്കുകൾക്കു ഈ രണ്ടു കക്ഷികളും പിന്തുണ നൽകുമോ എന്നത് കണ്ടു തന്നെ അറിയേണ്ട കാര്യമാണ് 
സ്വ സമുദായത്തിലെ 50 %വരുന്ന അംഗങ്ങളെ... അതായത് വനിതകളെ ..ഉപദ്രവിയ്ക്കുന്ന ഈ കാടൻ നിയമത്തിനെ രാജ്യ സഭയിൽ എതിർക്കാൻ കോൺഗ്രസിന് കുറച്ചു ബുദ്ധിമുട്ടാകും 
ന്യൂന പക്ഷ സംരക്ഷണം കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഒരു വിട്ട്  വീ ഴ്ചയില്ലാത്ത നിലപാടാണ് ..ഏകീകൃത സിവിൽ കോഡിനെ അത് കൊണ്ട് തന്നെ സിപിഎമ്മും സിപി ഐ യും എതിർക്കുകയും ആണ് ..ഈ സുപ്രീം കോർട്ട്  വിധി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമായുള്ള തന്ത്രപരമായ ഒരു നീക്കമാണ് താനും  ..അത് കൊണ്ട് തന്നെ ഇടതു പക്ഷ പാർട്ടികളും കോൺഗ്രെസും തങ്ങളുടെ നിലപാട് കരുതലോടെയേ പ്രഖ്യാപിക്കൂ എന്ന് കരുതാം 

എന്നാൽ 21 ആം നൂറ്റാണ്ടിൽ ഭാരതം ഇങ്ങനെ സ്ത്രീ വിരുദ്ധമായ ഒരു നിയമം കൊണ്ട് നടക്കേണ്ടതുണ്ടോ എന്നതാണ് നമ്മുടെ മുന്നിലുള്ള വിഷയം 
അതിനെ സെക്കുലർ ആയി സ്വയം കരുതുന്ന കോൺഗ്രെസും സിപിഎമ്മും അനുകൂലിക്കേണ്ടതും ഉണ്ടോ എന്നും വരും കാലങ്ങളിൽ നമ്മൾ ചർച്ച ചെയ്യും 
AIRFA പോലുള്ള ശ്രദ്ധേയമായ മത പരിഷ്‌ക്കാരങ്ങൾ അമേരിക്ക പോലുള്ള രാ ജ്യങ്ങൾ ചെയ്യുന്നുണ്ട് .മുസ്ലിം ജന സംഖ്യാ നന്നായുള്ള ഒരു യൂറോപ്യന് രാജയങ്ങളിലും..അവരാരും തന്നെ തങ്ങളുടെ ആധൂനിക സ്ത്രീ സഹായിയായ നിയമങ്ങളെ അൽപ്പം പോലും മുസ്ലിം വ്യക്തി നിയത്തിനു വിട്ടു കൊടുക്കുന്നില്ല.ഒരാൾ ഏതു മതത്തിൽ വിശ്വസിച്ചാലും അമേരിക്കൻ പൗരൻ ആയാൽ അമേരിക്കയുടെ വിവാഹ നിയമങ്ങൾ അയാൾക്ക്‌ ബാധകമാണ്.അതാണ് എല്ലാം ആധൂനിക രാജ്യങ്ങളും ഈക്കരുത്തിൽ എടുത്തിരിയ്ക്കുന്ന നിലപാട് ..
ശുദ്ധ സെക്കുലർ എന്ന് ആണ ഇടുന്ന കോൺഗ്രസിന് ..ഇടതു പക്ഷ കക്ഷികൾക്കൊക്കെ അത്ര വിശാലമായ ഒരു നിയമ ഭേദഗതി ദഹിയ്ക്കാൻ ഇടയില്ല..മാത്രമല്ല 
ബിജെപി അത്തരം ഒരു നിയമം ..കൊണ്ട് വരുമ്പോൾ..അതിൽ അന്യ മതങ്ങളെ മത ന്യൂന പക്ഷങ്ങളെ തങ്ങളുടെ ഹിതാനുവർത്തികൾ ആക്കാനുള്ള ശ്രമവും ഉണ്ടാവും എന്നുറപ്പാണ് .അവരുടെ അനുഷ്ട്ടാന രീതികളെ ആരാധന രീതികളെ..എല്ലാം കൊണ്ട് നടക്കാൻ അനുവദിയ്ക്കുമ്പോഴും..വിവാഹം സ്വത്തു തുടങ്ങിയ മേഖലകിൽ..സ്ത്രീ വിരുദ്ധ നിലപാടുകൾ  ഉണ്ടെങ്കിൽ അവയെ അരിച്ചു കഴുകേണ്ടുന്ന..വൃത്തി ആക്കേണ്ടുന്ന  ബാധ്യത ഈ രണ്ടു കക്ഷികൾക്കും ഉണ്ട് 












2017, ജൂൺ 26, തിങ്കളാഴ്‌ച

All the Light We Cannot See by Anthony Doerr

All the light we cannot see
by

Anthony Doerr
2015 ലെ പുലിറ്റ് സർ സമ്മാനം നേടിയ പുസ്തകം ആണ് "നമ്മൾ കാണാത്ത വെളിച്ചം "

അമേരിക്കൻ എഴുത്തുകാരൻ ആയ ആന്റണി ഡയർ ആണീ പുസ്തകം എഴുതിയിരിക്കുന്നത്
രണ്ടാം ലോക മഹായുദ്ധ കാലത്ത് അമേരിക്ക ബോംബിട്ടു തകർത്ത സൈന്റ്റ് കാർലോ എന്ന ഫ്രഞ്ച് ദീപിന്റെ പശ്ചാത്തലത്തിൽ എഴുതപെട്ട റി യുദ്ധ നോവൽ ആണിത് ..
ഒരു ജർമ്മൻ..നാസി... സൈനികന്റെ ജീവിതാനുഭവങ്ങളും ..അന്ധയായ ഒരു ബാലികയുടെ കഥയും ..അത്യപൂർവ്വമായ ഒരു രത്നവും (സീ ഓഫ് ഫ്ളയിംസ്‌ ..തീ പിടിച്ച കടൽ )..എല്ലാം കൂടി ചേർന്ന ഒരു പുതു വായനാനുഭവം നൽകിയ നോവൽ എന്നെ നമുക്കെ പുസ്തകത്തെ ലഘൂവായി വിശദീകരിക്കാൻ  ആവൂ
ഏതു തരത്തിലുള്ള മെക്കാനിക്കൽ ഉപകരണങ്ങളും ലാഘവത്തോടെ കൈ കാര്യം ചെയ്യുന്ന
അനാഥാലത്തിൽ വളരുന്ന
ജർമനിയിൽ താമസിക്കുന്ന വാർണർ ഫെന്നിങ് എന്ന ഒരു പയ്യന്റെയും
ആറു  വയസിൽ അന്ധയായ
ഒരു പാരിസിലെ ഒരു ചരിത്ര മ്യൂസിയത്തിലെ കൊല്ലന്റെ മകളുമായ മേരി എന്ന  പെൺ കുട്ടിയുടെയും വിധി
കൂട്ടി ചേർത്തു വായിക്കപ്പെടുന്ന അത്ഭുത കഥയാണീ പുസ്തകം


നാസിസത്തിന്റെ മറ്റൊരു ഭീതി പെടുത്തുന്ന മുഖവും ഈ പുസ്തകത്തിൽ ആലേഖനം ചെയ്യപ്പെടുന്നുണ്ട്
ദരിദ്രനായ നാസി അവൻ
ജൂതനെക്കാൾ ദുസ്സഹമായ അപമാനകരമായ ..ആട്ടി ഓടിക്കപ്പെടുന്ന
 ജീവിതമാണ് ഹിറ്റ്ലറുടെ ജർമനിയിൽ നയിക്കുന്നത്
പതിനഞ്ചു വയസിൽ ..അനാഥാലയം ഒന്ന് കാണണം ,അവധിക്കു അവിടെ പോകാൻ അനുവദിക്കണം എന്ന് അധ്യാപകനോട് ആവശ്യപ്പെട്ടതിന്റെ പേരിൽ വാർണർ സ്‌കൂളിൽ നിന്നും തിരസ്കൃതനാവുകയാണ്  .ഇവന്റെ അസാമാന്യ സിദ്ധി കണ്ടു ആ സമ്പന്നന്മാരുടെ സ്‌കൂളിൽ ഇവനെ ചേർത്തതായിരുന്നു ..റേഡിയോ ..നന്നാക്കുന്നതിലും വാർത്ത വിനിമയ ഉപകരണങ്ങൾ രൂപപ്പെടുത്തുന്നതിലും വാർണറെ അവർ നന്നായി ഉപയോഗിക്കുന്നുണ്ട് ..എങ്കിലും വീട്ടിൽ പോകാൻ  ആവശ്യപ്പെട്ടത് ഇഷ്ടപ്പെട്ടില്ല പതിനഞ്ചു വയസു മാത്രം പ്രായമുള്ള പയ്യന്സിനെ ജന്മ ദിനം തെറ്റായാണ് ചേർത്ത് എന്ന് പറഞ്ഞു പതിനെട്ടു കാരനാക്കി യുദ്ധ മുന്നണിയിലേക്ക് അയക്കുകയാണ്
പാരിസിൽ ജർമ്മൻ ആക്രമണം ഉണ്ടാവും എന്ന് ഭയന്ന് അത്യപൂർവ്വമായ രത്നം മ്യൂസിയം അധികാരികൾ അതിന്റെ ഡ്യൂപ്പിക്കെറ്റുകൾ ഉണ്ടാക്കി നഗരത്തിനു പുറത്തു കടത്തുന്നു.അതിലൊരെണ്ണം മേരിയുടെ അച്ഛന്റെ കയ്യിലാണ് കൊടുത്ത് വിടുന്നത്
നഗരം ആക്രമിക്കപ്പെടും എന്ന് ഭയന്ന് മേരിയും അച്ഛനും നഗരം വിടുന്നു.എത്തിപ്പെടുന്നത് ഒരു തീര ദേശ പ്രദേശമായ സൈന്റ്റ് കാർലയിലാണ്
അവളുടെ അച്ഛനെ ഈ കല്ല്  കൈക്കലാക്കാൻ വേണ്ടി അറസ്റ് ചെയ്യുന്നു
നഗരം തീർത്തും വിജനമായി .എല്ലാവരും പലായനം ചെയ്തു കഴിഞ്ഞു .താമസിക്കുന്ന വീട്ടിലെ ഒരു രഹസ്യ അറയിൽ ഇവൾ കുടുങ്ങി പോവുകയാണ്..കൂട്ടിനൊരു റേഡിയോവും.എല്ലാ റേഡിയോകളും അധികാരികൾ പിടിച്ചെടുത്തിരുന്നു.എന്നാൽ ഈ വീട്ടിലെ നിലവാരിയിൽ ഒരെണ്ണം ഉണ്ട്.
താൻ വായിച്ച നോവലില്ന്റെ കഥ മേരി ആ റേഡിയോവിലൂടെ പറഞ്ഞു കൊണ്ടിരിക്കുകയാണ്. ജർമ്മൻ സൈന്യത്തിൽ വാർണറുടെ ജോലി ഇങ്ങിനെ രഹസ്യമായി പ്രവർത്തിക്കുന്ന റേഡിയോ സ്റ്റേഷനുകൾ പിടിച്ചെടുക്കലാണ്
രത്‌നം  തേടി എത്തിയ ഒരു ജർമ്മൻ ജെമ്മോളജിസ്റ്റും ..മേരിയുടെ വീട്ടിലുണ്ട് ..അയാൾക്ക് കല്ല് ഈ വീട്ടിലുണ്ട് എന്നറിയാം ..എന്നാൽ എത്ര തപ്പിയിട്ടും കിട്ടുന്നില്ല മേരി രഹസ്യ അറയിൽ നിന്നും ഇറങ്ങുന്ന മുഹൂർത്തത്തിൽ അയാൾ പിടി കൂടുന്നു  ..അവസാനം മേരി പറയുന്നത് ഇങ്ങനെയാണ്.
അയാൾ ഇവിടെ എത്തി ..എന്നെ കൊല്ലും ..
ഈ ടെലികാസ്റ് കേട്ട് കൊണ്ടിരുന്ന വാർണർ തന്റെ കടുത്ത പനി വക വൈക്കത്തെ മേരിയെ തേടി എത്തുകയാണ്
മേരിയും വാർണറും കള്ളനും  ..പരസ്പരം  കണ്ടു മുട്ടുന്നു.വാർണർ ...മേരിയെ കൊല്ലാൻ ഒരുങ്ങുന്ന ആഭരണ മോഹിയെ സമയത്തിനു എത്തി വധിക്കുന്നു  .
നല്ല പനി മൂലം  നന്നേ അവശനായിട്ടു പോലും മേരിയെ അവൻ രക്ഷിച്ചു നഗരത്തിനു പുറത്തെത്തിക്കുന്നു ..
എന്നാൽ അവനു യുദ്ധം അതി ജീവിക്കാൻ കഴിയുന്നില്ല
വാർണറുടെ പെങ്ങൾ
വലിയ ശരീരമുള്ള കൂട്ടുകാരൻ ..ഒക്കെയും ഇതിലെ കഥാപാത്രങ്ങൾ ആണ്
അന്ധതയുടെ ലോകം ഭീതിദമാണ് ..നമ്മൾ കണ്ണുകൾ ഉള്ളവർക്ക് സങ്കൽപ്പിക്കാൻ പോലും പറ്റാൻ കഴിയാത്ത വണ്ണം ഇരുളടഞ്ഞതും ..അടിച്ചമർത്തുന്നതും ആണ് ..യുദ്ധ കാലത്ത് അത് നിസാഹയാമാം വണ്ണം അപകടകരവുമാണ്
തിരികെ വീട്ടിൽ എത്തിക്കാൻ പഠിപ്പിക്കുന്നത് മുതൽ..ഒരന്ധ എങ്ങിനെ തനിയെ ജീവിയ്ക്കണം എന്ന് പഠിക്കുന്ന പഠിപ്പിക്കുന്ന ഒരച്ഛന്റെയും മകളുടെയും സ്നേഹത്തിന്റെ കഥ കൂടിയാണ് ഈ പുസ്തകം
ആരോഗ്യവും സൗന്ദര്യവും  ശക്തിയും ..ഇതിൽ മൂന്നിലും ജർമ്മൻ കാർ അന്നും ഇന്നും മുന്നിലാണ് ..സ്‌കൂളിൽ ശക്തി കുറഞ്ഞവരെ  ആക്ഷേപിച്ചും ഉപദ്രവിച്ചും കൊല്ലാറാക്കിയും ഒഴിവാക്കുന്ന നാസി കുട്ടികളുടെ അഹങ്കാരം ..മറ്റുള്ളവരെ ഉപദ്രവിക്കുന്നതിൽ അവർക്കു കിട്ടുന്ന സന്തോഷം ഒക്കെ ഈ പുസ്തക മാത്രം തരുന്ന ചില പുതു അനുഭവങ്ങൾ ആണ്
ഉയർന്ന മാടമ്പി കുടുമ്പത്തിൽ ജനിച്ചു ..അച്ഛന്റെയും അമ്മയുടെയും ആഗ്രഹത്തിന് വഴങ്ങി ഈ സ്‌കൂളിൽ പഠിക്കാൻ വന്നു മൃത അവസ്ഥയിൽ എത്തിയ വാർണറുടെ മറ്റൊരു കൂട്ടുകാരനെ കുറിച്ച് ഓർക്കുമ്പോൾ നമ്മുടെ മനസു കൂമ്പി പോകും ..ഉപദ്രവിച്ചു ഉപദ്രവിച്ചു കൂട്ടുകാർ അവനെ വെജിറ്റബിൾ സ്റ്റേജിൽ ആക്കി കളഞ്ഞു
മനുഷ്യൻ മനുഷ്യനോട് കാണിക്കുന്ന ക്രൂരത ..ഏതു പ്രതികൂല  സാഹചര്യത്തിലും കെടാത്ത മനുഷ്യ സ്നേഹം  ..യുദ്ധത്തിൽ വെന്ത നഗരങ്ങളുടെ കരിഞ്ഞ മണം  ..അത്യാർത്തി ..ക്രൂരത ..അങ്ങനെ മനുഷ്യ വികാരങ്ങളുടെ... ജീവിതാനുഭവങ്ങളുടെ ഒക്കെ ഒരു പുതു വ്യാഖ്യാനം എല്ലാം കൂടിയതാണീ പുസ്തകം












2017, മേയ് 14, ഞായറാഴ്‌ച

'അമ്മ

'അമ്മ
പകരം വയ്ക്കാൻ മറ്റൊരു വാക്കില്ലാത്ത
സ്നേഹ പ്രപഞ്ചം
അതല്ലാതെ മറ്റെന്ത്
അനന്തമായ ക്ഷമയുടെ  ,
ത്യാഗത്തിന്റെ..
വിട്ടു വീഴ്ചകളുടെ 
സഹനത്തിന്റെ
വേദനകളുടെ
പൊരുത്തപ്പെടലുകളുടെ
മറവികളുടെ
കുറ്റപ്പെടുത്തലുകളുടെ
പലപ്പോഴും ചൂഷണം ചെയ്യപ്പെടുന്ന
സ്നേഹത്തിന്റെ
ഒരിക്കലും തുളുമ്പാത്ത നിറകുടം
'അമ്മ
നമിക്കുന്നു
നമിക്കുന്നു

അടുത്ത ജന്മം എങ്കിലും സ്വാർഥിയായ ഓർമ്മയായി ജനിക്കണം എന്നുണ്ട്

ഹരിശ്രീ സംഗമം

ഹരിശ്രീ സംഗമം
 ഇന്നലെ മെയ് 7 ന് എറണാകുളം അധ്യാപക ഭവനിൽ നടന്നു
രഞ്ജി പണിക്കരും ഡോക്റ്റർ സെബാസ്റ്റിൻ പോളും കൃത്യം പതിനൊന്നു മണിക്ക് ഹാളിൽ എത്തി ചേർന്നു ..
അതിനു മുൻപേ തന്നെ ശ്രീകുമാർ സാർ കാവ്യ സദസ്സ് തുടങ്ങിയിരുന്നു
രഞ്ജി പണിക്കർക്ക് വളരെ പ്രധാനപ്പെട്ട ഒരു മീറ്റിങ്ങിൽ പങ്കെടുക്കേണ്ടിയിരുന്നു .അത് കൊണ്ട് 11 .30 നു പോകേണ്ടിയിരുന്നു .ഉദ്‌ഘാടകൻ ആയി വരാമെന്നേറ്റിരുന്നു ജി സി ഡി എ ചെയർമാൻ സി. എൻ. മോഹനൻ
ഫിഫയുടെ ഒരു മീറ്റിങ്ങിൽ പെട്ടത് കൊണ്ട് വരാൻ വൈകും എന്നറിയിക്കുകയും ചെയ്തു ..വിശിഷ്ടാതിഥി ശ്രീമാൻ പ്രഭ വർമ്മ മുഖ്യമന്ത്രിയുടെ പത്രാധിപന്മാരുടെ യോഗത്തിൽ കുടുങ്ങി വരാൻ സാധിക്കില്ല എന്നും അറിയിച്ചു.നിയുക്ത അധ്യക്ഷൻ ടി ജി വിജയ കുമാർ പതിനൊന്നു മണിക്ക് വൈറ്റില ബ്ലോക്കിൽ കുടുങ്ങി കിടക്കുന്നു
വീണേടം വിഷ്ണു ലോകം എന്ന നിലയിൽ പ്ലാൻ ബി തുടങ്ങി
ശ്രീകുമാർ സർ താത്കാലിക അധ്യക്ഷൻ..സെബാസ്റ്റിയൻ പോൾ ഉത്‌ഘാടകൻ ..തിരക്ക് മൂലം രഞ്ജി പണിക്കർ ഉൽഘാടന ശേഷം ഒരു പത്തു മിനിട്ടു സംസാരിച്ചു വേദി വിട്ടു.മുരളീധരൻ വലിയ വീട്ടിലിന്റെ പുസ്തകം സെബാസ്റ്റിൻ പോൾ ആദ്യ കോപ്പി രഞ്ജി പണിക്കർക്ക് നൽകി നിർവഹിച്ചു .
പ്രഭ വർമ്മക്കുള്ള അവാർഡ് സെബാസ്റ്റിൻ പോൾ പ്രഭ വർമ്മയുടെ സുഹൃത്തിനു നൽകി ,,
അപ്പോഴേക്കും ടി ജി എത്തി .ഒപ്പം ശിവൻ മഠത്തിലും എത്തിച്ചേർന്നു.പവിത്രൻ തീക്കുനിയും കുഴൂർ വിത്സനും ഉടനെ തന്നെ വന്നു .അധികം താമസിയാതെ ടി എൻ മോഹനനും എത്തി ചേർന്നു ..
കവിത മെഗാ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ..ജഗദീഷ് കോവളത്തിനു ശ്രീമാൻ ടി എൻ മോഹനനും..മിനു പ്രേമിന് ശിവൻ മഠത്തിലും..ലിഖിത ദാസിന് ടിജി വിജയകുമാറും നൽകി ..
ധീരജ് ദിവാകറിനായി ഫൗസിയ കളപ്പാട്ട് സമ്മാനം ഏറ്റു വാങ്ങി .
സമ്മാനാം ലഭിച്ച ജഗദീഷ് കോവളം, മിനു പ്രേം, ലിഖിത ദാസ് എന്നിവർ സംസാരിച്ചു
ഇഞ്ചക്കാട് ബാലചന്ദ്രനിൽ നിന്നും ഷെമി ബിജു മൂന്നാം സമ്മാനം സ്വീകരിച്ചു
കുഴൂർ വിത്സണും പവിത്രൻ തീക്കുനിയും ഇഞ്ചക്കാട് ബാലചന്ദ്രനും ..മൂവരും ജീവിതം തന്നെ കവിതയ്ക്ക് സമർപ്പിച്ച മഹാത്മാക്കൾ ആണ്.അവരുടെ സംസാരവും കവിത നിറഞ്ഞു തുളുമ്പുന്ന തന്നെയായിരുന്നു .സ്വന്തം കവിതകൾ അവർ നമ്മെ ചൊല്ലി കേൾപ്പിക്കുകയും ചെയ്തു
സെബാസ്റ്റിൻപോൾ നമ്മൾ പ്രതീക്ഷിച്ചതു പോലെ തന്നെ സൗമ്യനും സ്ഥിത പ്രജ്ഞനും ആയ ഒരു നേതാവാണ് എന്ന് തെളിയിച്ചു
കവിക്ക് സ്വന്തമായി ഒരിടം ലഭിച്ചു ഫേസ് ബുക്ക് മൂലം എന്ന് അദ്ദേഹം പറഞ്ഞു.തിരിച്ചയക്കുന്ന മാറ്റർ ലഭിക്കണം എങ്കിൽ സ്റ്റാമ്പ്‌ ഒട്ടിച്ച കവർ വയ്ക്കണം എന്ന പത്രാധിപന്മാരുടെ അഹന്തയിൽ നിന്നും സാഹിത്യകാരന്മാർ രക്ഷപ്പെട്ടത് ഫേസ് ബുക്ക് കൊണ്ടാണ് എന്ന അദ്ദേഹത്തിന്റെ അഭിപ്രായം വളരെ ശ്രദ്ധേയമായി തോന്നി .
വിർച്യുൽ ഇടങ്ങളിൽ നോട്ടീസ് പതിവില്ല എന്ന് അദ്ദേഹത്തോട് പറയാൻ എനിക്ക് മനസ് വന്നില്ല.അദ്ദേഹം പരിപാടിയുടെ ഒരു നോട്ടീസ് പ്രതീക്ഷിച്ചിരുന്നു
വാട്സ് ആപ്പിൽ ഇല്ലെങ്കിൽ നമുക്ക് ക്ഷണ പത്രം അയക്കാൻ കഴിയില്ല എന്ന് പറയാൻ കഴിയില്ലല്ലോ
ഹരിശ്രീയുടെ സ്ഥാപനം മുതൽ കൂടെ ഉണ്ടായിരുന്നു ശോഭ ഓപ്പോൾ ,അനിൽ കുര്യാത്തി ..എന്നിവരെ സ്ഥാപക അംഗമാണ് എന്ന നിലയിൽ വേദിയിൽ വിളിച്ചു ആദരിച്ചു.
ഹാസ സാഹിത്യത്തിനുള്ള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ടി ജി വിജയ കുമാറിനെ പൊന്നാട അണിയിച്ചു ആദരിക്കുവാനും നമ്മൾ സമയം കണ്ടെത്തി
ആർക്കു വേണ്ടി നാം കവിത എഴുതണം..എന്ന ചിന്ത ദ്യോതകമായ വിഷയത്തിലൂന്നിയാണ് ശ്രീമാൻ ശിവൻ മഠത്തിൽ സംസാരിച്ചത് ..
കവി സമൂഹത്തിനു വേണ്ടി കൂടിയും എഴുതണം എന്നാണു സ്വതേ കലാപ കാരിയായ അദ്ദേഹം ആവശ്യപ്പെട്ടത് .
സമൂഹത്തെ മാറ്റി മറിക്കാനും..ആത്മ ദുഖങ്ങൾ പകർത്താനും..ഹർഷാതിരേകങ്ങൾ പങ്കു വയ്ക്കാനും എല്ലാം കവികൾക്ക് സ്വന്തം നാരായം അല്ലാതെ മറ്റൊന്നില്ല എന്നതാണ് വാസ്തവം .
ജനകീയ കവിതകളുടെ നിലനിൽപ്പിനെ കുറിച്ചും കവികൾക്ക് ഫേസ് നൽകുന്ന സ്വാതന്ത്ര്യത്തെ ക്കുറിച്ചും ശ്രീമാൻ മോഹനൻ സംസാരിച്ചു
ടിജി അധികം സംസാരിച്ചില്ല..എങ്കിലും കാലികവും കുറിക്കു കൊള്ളുന്നതും ആയി റ്റിജിയുടെ വിഷയാവതരണം എന്ന് പറയാതെ വയ്യ .സഹജമായ നർമത്തിലായിരുന്നു അദ്ദേഹം സംസാരിച്ചത്
റ്റിജിയൊഴിച്ചു ..ഇന്നലെ ഇവിടെ വന്ന ഈ വ്യക്തികൾ ആരും തന്നെ ഫേസ് ബുക്ക് പോലുള്ള ഇടങ്ങളിൽ സജീവമല്ല ..
ഹരിശ്രീ എന്താണ് എന്ന് തന്നെ ഇവരിൽ ആർക്കും അറിയുകയും ഇല്ലായിരുന്നു .ഫേസ് ബുക്കിലെ ഇച്ചിരി വല്യ ആളാണ് ഹരിശ്രീ എന്ന അഹങ്കാരം അതോടെ തീർന്നു കിട്ടി
ശിവൻ മഠത്തിൽ "ഹരിശ്രീ പരിസ്ഥിതി പുരസ്കാരം" അടുത്ത വര്ഷം മുതൽ നൽകാം എന്ന പ്രഖ്യാപനവും ഈ യോഗത്തിൽ നടത്തി.
സാംസ്കാരിക സമ്മേളനം അവസാനിപ്പിച്ച് ഊണ് കഴിഞ്ഞു വീണ്ടും നമ്മൾ കൂടി.പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ശ്രീമാൻ ശിവൻ മഠത്തിൽ നിർവഹിച്ചു .
പിന്നീടുള്ള സമയം അയഞ്ഞ മനസിന്റെയും സദസ്സിൽ നിന്നുള്ള ഒച്ചകളിലൂടെയും ഒക്കെ രസകരമായിരുന്നു .എല്ലാവരും തന്നെ സ്റ്റേജിൽ വന്നു പരിചയപ്പെടുത്തി
ഷിബു മോൻ നടത്തിയ ഏകാങ്ക നാടകം ..ആരാച്ചാർ സത്യത്തിൽ ഒരു ആഘാതമായിരുന്നു.വിദേശത്തൊക്കെ ആയിരുന്നെങ്കിൽ ഈ എളിമയുള്ള കലാകാരനെ സ്വ രാജ്യം എങ്ങിനെ ആദരിക്കുമായിരുന്നു എന്ന് ചിന്തിച്ചു പോയി ..
കല ഇപ്പോഴും വരേണ്യ വർഗത്തിന് വിടു വേല ചെയ്യുകയാണോ..ഈ കലാകാരന്മാർ എന്ത് കൊണ്ട് ഇങ്ങനെ വിസ്മരിക്കപ്പെടുന്നു ..ചിന്തിക്കേണ്ട വിഷയമാണ് ..എന്നും ഹരിശ്രീയുടെ വേദികൾ ഷിബു മോന് വേണ്ടി തുറന്നു കിടക്കും എന്നുറപ്പാണ്
ശ്രീലതയും ഹരികുമാറും മക്കൾ രണ്ടു പേരും മുഴുവൻ സമയവും പരിപാടിയിൽ പങ്കു കൊണ്ട്
ഹരിയുടെ പരിചയം കൊണ്ടാണ് അധ്യാപക ഭവനും..ഭക്ഷണവും ഒക്കെ നമുക്ക് ലഭിച്ചത്
അതി രാവിലെ തന്നെ അജി എത്തിച്ചേർന്നു ..ആവുന്നത്ര സമയം സഹകരിക്കുകയും ചെയ്തു എല്ലാത്തിലും സഹകരിക്കുകയും ചെയ്തു
സുലോജ് സുജു വന്നില്ലേ എന്ന് ചോദിച്ചാൽ വന്നു..നിന്നോ എന്ന് ചോദിച്ചാൽ നിന്നില്ല ..എന്നതാണ് സത്യം
ജിനിൽ മലയാട്ടിൽ പ്രോത്സാഹന സമ്മാനം ശിവൻ മഠത്തിൽ നിന്നും സ്വീകരിച്ചു.
ദത്തൻ വന്നു എന്നെ ഭീഷണിപ്പെടുത്തി..ദത്തൻ നല്ലവനാണ് എന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു .
ഇല്ലെങ്കിൽ കഴിഞ്ഞ സംഗമത്തിലെ ചില അറു ബോറൻ ഫോട്ടോകൾ പോസ്റ്റ് ചെയ്യുമെന്നാണ് ഭീഷണി
അത്യാവശ്യം കായികമായി തന്നെ സഹായിക്കാൻ സന്മനസ് കാട്ടിയ രാജേഷ് പിള്ളയും മുഴുവൻ സമയം ഉണ്ടായിരുന്നു
മറ്റൊരു കാര്യം ഹരിശ്രീ ചാറ്റ് റൂമിന്റെ സജീവ സാന്നിധ്യം പ്രകടമായിരുന്നു എന്നതാണ്
കൃഷ്ണപ്രസാദ്‌ വക്കീലും ,സൈമണും എത്തി ചേർന്നിരുന്നു
മുഹമ്മദ് ഹാരിസും ..ഹാരിസ് മരത്തൻത്തോടുംകുടുമ്പത്തോടെയും ..ബീവികൾ രണ്ടു പേരുടെയും ഹൂറികൾ തന്നെ ..
ഹാരിസിന്റെ ഒക്കെ കൂട്ടുകാരായ "പവനാഴി" ഗ്രൂപ്പിലെ കൂട്ടുകാരും ഇവിടെ വന്നിരുന്നു .
ചന്ദ്രൻ പിള്ളേച്ചൻ വന്നിട്ടുണ്ടായിരുന്നു .അങ്ങേരു കാണാനൊക്കെ കൊള്ളാം കേട്ടോ .വയസനൊന്നുമല്ല
രാജീവ് ബാംഗ്ലൂരിൽ നിന്നും വന്നതാണ് മറ്റൊരു അതിശയം..അധികം നിന്നില്ല ..എങ്കിലും കാണണം , പരിചയപ്പെടണം എന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു രാജീവ് .അത് കൊണ്ട് കണ്ടതിൽ വളരെ സന്തോഷവും തോന്നി
ഹരിയെട്ടുവിന്റെ പ്രസംഗവും ശ്രദ്ധിക്കപെടുന്നതായിരുന്നു
ഈ നല്ല കലാകാരനെ നമ്മൾ വേണ്ടത്ര ആദരിക്കുന്നില്ല എന്ന് തോന്നി
കവി പ്രദീപ് കുറ്റിയാട്ടൂർ ലീവെടുത്തു വന്നു സംഗമത്തിൽ പങ്കെടുത്തു.
മോഹൻ അറയ്ക്കലും മുവാറ്റുപുഴയിൽ നിന്നും ഇവുടെ വരെ വന്നു പങ്കെടുക്കാൻ സൗമനസ്യം കാണിച്ചു .
ജോയ് എബ്രഹാം നേരത്തെ എത്തി..കവിത ചൊല്ലിയൊന്നുമില്ല..ധാരാളം
ഫോട്ടോകൾ എടുത്തു..ഊണ് കഴിച്ചു സ്ഥലം വിട്ടു ..അദ്ദേഹം സംസാരിക്കുന്നതു കേൾക്കാൻ കഴിഞ്ഞില്ല..എന്നൊരു കുറവേയുള്ളൂ
കുറച്ചു വൈകിയാണ് എത്തിയതെങ്കിലും രാധാ മീര വളരെ ആത്മാർഥമായി എല്ലാ പരിപാടികളിലും പങ്കു കൊണ്ടു .മുരളിയുടെ ഒരു കവിത ആലപിക്കുകയും ചെയ്തു
കൃഷ്ണ പ്രസാദ് കുറുവത്ത് ആകെ അസ്വസ്ഥൻ ആണെന്ന് തോന്നി ..ഒരേ ഒരു വരികൊണ്ടു സംസാരം അവസാനിച്ചു തിരികെ സീറ്റിൽ എത്തി
ഗുസ്തിയുടെ കേന്ദ്ര സർക്കാർ കോച്ച് ആയ ബൈജു കുഴിമുള്ളിൽ ..കവയിത്രി അമൃത എന്നിവരും സന്നിഹിതരായ പ്രമുഖരിൽ ഉൾ പ്പെടുന്നു
പി ബി ഗോപകുമാർ ചടങ്ങിന് വന്നിരുന്നു ..എങ്കിലും അധികം നിന്നില്ല..സി എൻ മോഹനന്റെ പ്രസംഗം കേൾക്കാൻ വന്നതാണോ..രോഗം മാറിയ എന്നെ കാണാൻ വന്നതാണോ എന്ന് വലിയ സംശയം ഉണ്ട് ..എങ്കിലും പ്രിയ അനിയൻ വന്നുവല്ലോ.അത് വലിയ സന്തോഷമായി
ജയ കുമാറിന്റെ ഭാര്യ സിന്ധുവും മകൻ അർജുൻ കൃഷ്ണയും എത്തിയിരുന്നു ..മോൻ രണ്ടു കവിത ചൊല്ലി.നല്ല ഭാവിയുള്ള കുട്ടിയാണ്
മുരളിയുടെ മകൾ അമൃത
ഇനി വരുന്ന തലമുറയ്ക്ക് എന്ന കവിത ചൊല്ലി
അർജുൻ കൃഷ്ണ
കാടെവിടെ മക്കളെ
കൂടെവിടെ മക്കളെ
കാട്ട് പുൽ ത്തകിടിയുടെ വേരെവിടെ മക്കളെ
എന്ന അയ്യപ്പ പണിക്കർ കവിത ചൊല്ലി
അമൃത പിന്നെ ഒരു ഹിന്ദി സിനിമ ഗാനവും ചൊല്ലി
ജയകുമാർ അറയ്ക്കൽ ഒരു മിന്നായം പോലെ വന്നു പോയി
ജയകുമാർ കൊച്ചുകുഞ്ഞു ശാരീരിക ബുദ്ധിമുട്ടു സഹിച്ചും ഇവിടെ എത്തി .
സലിൽ വന്നിരുന്നു.അധികം നിന്നില്ല
സ്വപ്നയും മക്കളും എല്ലാത്തിനും കയ്യും മെയ്യും മറന്നു കൂടെ നിന്നു
അനിതയും പോൾസൺ തേങ്ങാപ്പുരയ്ക്കലും പുസ്തക സ്റ്റാളുമായി ജോഫിനും ചടങ്ങിൽ പങ്കു കൊണ്ട്
മീര കൃഷണ വരൻ കുറച്ചു വൈകി..എങ്കിലും വരാൻ മനസു കാണിച്ചു എന്നത് സന്തോഷകരമാണ്
നന്ദി പറഞ്ഞാൽ അവനു ഇഷ്ടപ്പെടുകയില്ല ..എങ്കിലും പറയാതെ വയ്യ
ലൈവ് സ്ട്രീം ചെയ്ത ജോമിത് പീടിയേക്കൽ ..കഷ്ട്ടപെട്ടു പോയിട്ടുണ്ട് .എങ്കിലും മഹത്തായ ഒരു കാര്യമാണ് ഈ ചെറുപ്പക്കാരൻ ചെയ്തത് എന്ന് പറയാതെ വയ്യ ..
മുരളിയുടെ ചേട്ടനും കുടുമ്പവും നല്ല ചൂടിൽ ഈ പരിപാടി മുഴുവൻ കണ്ടു ഇരുന്നു
ഗിരിജ മേനോൻ ...നന്നായി ഒരു പാട്ടു പാടി ..ഹൃദ്യമായ ഒരു പഴയ സിനിമ ഗാനം ..
അഞ്ജന കണ്ണെഴുതി ആലില ചാർത്തി
അറപ്പുര വാതിലിൽ ഞാൻ ......
ശ്രീകുമാർ ഇലഞ്ഞി സാറും മകൻ ജയകൃഷ്ണനും രണ്ടു പേരും മുഴുവൻ സമയവും ഈ പരിപാടികളിൽ നിറഞ്ഞു നിന്നു ..വിനയം മനുഷ്യന് ഭൂഷണം ആണ് എന്ന് പഠിപ്പിച്ചു തന്ന ഒരു മഹത്തായ മനുഷ്യ മാതൃകയാണ് ശ്രീകുമാർ ഇലഞ്ഞി ..
ദീപക്കും രേഷ്മിയും അനീഷും തങ്ങൾക്കു ആകാവുന്ന വിധത്തിൽ നമ്മോടു സഹകരിച്ചു
ആങ്കറിങ്ങിനു വന്നുഅനിയൻ ജെസ്റ്റിനെ കൊണ്ട് ചടങ്ങിന്റെ ഫോട്ടോയും എടുപ്പിച്ചു സ്വയം പരിചയപ്പെടുത്തി ജുബിൻ ജേക്കബ് കൊച്ചു പറമ്പൻ നാല് മണിയായപ്പോൾ സ്ഥലം വിട്ടു
ആതിര കുഞ്ഞു കരഞ്ഞു തുടങ്ങിയപ്പോൾ മൂന്നു മണി ആയപ്പോൾ പോയി.അച്ഛനും അമ്മയും കുഞ്ഞും ആയി വന്ന ആതിരയെ വളരെ നാൾ കൂടിയാണ് കാണുന്നത്
അസാന്നിധ്യം കൊണ്ട് സങ്കടപ്പെടുത്തിയത് കുറച്ചു പേരാണ്..ഉണ്ണികൃഷ്ണനും പ്രസാദും..സോഫിയും..പിന്നെ പ്രീയപ്പെട്ട അൽജുവും രെമ്യ സന്തോഷും ..രാരിയും ബിന്ദുവും
നാലരയോടെ പരിപാടി അവസാനിപ്പിച്ചു