2009, ജൂലൈ 25, ശനിയാഴ്‌ച

മകം തൊഴീല്‍

ചോറ്റാനിക്കര മകം ൽ വളരെ പ്രസിദ്ധമാണല്ലോ ...
ഒരു പെണ്‍കുട്ടികൾ  മാത്രം പഠിക്കുന്ന കോളേജിലെ അനിഷേധ്യ തലൈവി ആണ് ഞാനക്കാലത്ത്‌..
പെണ്‍ കുട്ടികൾക്ക്  പ്രേമ ലേഖനം എഴുതി കൊടുക്കുക..
ചില പ്രേമങ്ങൾ  പൊട്ടിച്ചു കൊടുക്കുക ..
അത് അത്ര പാടോന്നുമല്ല ..
ഒരു കൂട്ടുകാരിക്ക് പൊരിഞ്ഞ ലൈൻ ..
മരിച്ചാലും പിരിയില്ല എന്ന് ഗീർവാണം..
ബെറ്റു വച്ചു പൊട്ടിച്ചു കൊടുക്കും
ബസ്സ് ഇറങ്ങി നടകുമ്പോൾ ..
ചേട്ടന്‍ അങ്ങിനെ പഞ്ചാര കുഴംബനായി നോക്കി നിൽപ്പുണ്ടാവും ..
നമ്മൾ ഒന്നു തിരിഞ്ഞു നോക്കും ..
എന്ന് വച്ചാൽ  ഒരു പെങ്കൊച്ചിനോട്   പറഞ്ഞിട്ടുണ്ടാവും..
നീ ആ നീല കുപ്പായക്കാരനെ തിരിഞ്ഞു നോക്കണം കേട്ടോ..
അവൾ ഒന്ന് നോക്കും 
ഒന്നു കൂടി പിന്നെയും നോക്കും..
കുറച്ചു കഴിഞ്ഞു ഒന്നു കൂടി ..
ഒന്നു കൂടി..
മൊത്തം അഞ്ചു പ്രാവശ്യം നോക്കിയിരിക്കണം..
ഒന്നു ചെറിയതായി ചിരിക്കാം..
അത് മതി 
അങ്ങിനെ ഒരാഴ്ചയായാൽ 
ലൈൻ എല്ലാം പൊട്ടി..പ്പീസ് പ്പീസ് ആകും 
പുതിയ ലൈന്‍ ആവും..
അഞ്ചു ദിവസം ആണ് കണക്കു..
എത്ര ശാപങ്ങൾ ആണ് തലയിൽ 
വന്നു പതിചിട്ടുണ്ടാവുക എന്നാർക്കറിയാം 
അങ്ങിനെ മറ്റുള്ളവരെ പറ്റിച്ചും..
കേമിയായും എല്ലാം നടക്കുന്ന എനിക്ക്..
ദൈവം ഒരു പണി വച്ചിരുന്നു.....
അത് ഒരു ഇന്ന പണി ആയി പൊയി താനും ...
മകം തോഴീൽ .
അന്ന് ബസിൽ  ഒക്കെ ഭയങ്കര തിരക്കാവും..
വീട്ടി ലിരിക്കുന്ന സുന്ദരികളും..
കൊച്ചുങ്ങളും..
പറഞ്ഞാൽ   കേൾ ക്കുന്ന കെട്ടിയവന്മാർ  ആണെങ്കിൽ  അവരും..
കുഴിയിലേക്ക് കാലു നീട്ടി ഇരിക്കുന്ന വൃദ്ധ സുന്ദരികളും..
എല്ലാവരും ഒറ്റ വണ്ടിയിൽ  തന്നെ കയറും ..
എനിക്കാണെങ്കിൽ ല്‍ അന്ന് ഒരു കുഴപ്പം പറ്റി ..
ഒരുങ്ങി നടക്കാൻ ന്‍ എന്ത് അവസരം കിട്ടിയാലും ഞങ്ങൾ  പെണ്‍ കുട്ടികൾക്ക്  വലിയ സന്തോഷമാണല്ലോ 
അന്ന് കൂട്ടുകാരികൾ എല്ലാം സെറ്റ് മുണ്ടുടുക്കാം  എന്ന് തീരുമാനിച്ചു ..
എന്റെ തൂക്കം വെറും മുപ്പത്തഞ്ചു  കിലോയാണ് ..
ഒരു സഞ്ചരിക്കുന്ന അസ്ഥി പന്ജ്തരം ..
വാരിയെല്ലുകൾ  എണ്ണി എടുക്കാം..
പുറകിലെ നട്ടെല്ലിന് എത്ര കശേരുക്കളുണ്ട് എന്ന്
എന്റെ മുതുകു നോക്കി കൂട്ടുകാരികൾ  എണ്ണി പറയും ..
സാരി ഉടുത്തു ഒരു പുതയും പുതച്ചാണ് എന്റെ നടപ്പ്..
പൂരാട പ്പുത എന്നാണ് വീട്ടിൽ എല്ലാവരും കളിയാക്കുന്നത് .
അന്ന് കൂട്ടുകാരികള്‍ക്ക് എല്ലാം ഒരു ആഗ്രഹം..
മകമല്ലേ
നമുക്കു സെറ്റ് ഉടുക്കാം എന്ന്..
ആവുന്നത്ര എതിർത്തു  നോക്കി..
നടന്നില്ല..
പിന്നെ വരുന്നതു വരട്ടെ എന്ന് വച്ചു ..
അമ്മയുടെ ഒരു മുണ്ടും നേര്യതും തരപ്പെടുത്തി ..
അമ്മയുടെ പെട്ടിയിൽ നിന്നും എന്തെടുത്താലും
അതിന് കൈത പ്പൂ വിന്റെയും ചന്ദനത്തിന്റെയും ഒരു മനോഹര ഗന്ധമാണ്..
അതെല്ലാം ഉടുത്തു എന്നെ കണ്ടപ്പോൾ എനിക്ക് എന്നെ ഇഷ്ട്ടമായി..
ഇല്ല എന്ന് പറയാൻ  പറ്റില്ല
പിന്നെ സ്റ്റോപ്പിലേക്ക് ഒരു ഓട്ടമാണ് ..
രോഹിണി ബസ്‌ എത്തുന്നതിനു മുന്‍പ് എത്തണം

നിന്നെക്കാൾ പൊക്കം കുറഞ്ഞവരും..
പ്രായം ആയവരുംകയറി കഴിഞ്ഞേ നീ കേറാവൂ
എന്നാണു വീടിലെ ഓർഡർ  
ബസ്സ് വന്നപ്പോള്‍..
സ്റ്റോപ്പിൽ  ഒരു പൂരം കൂടാനുള്ള ആളുണ്ട്..
കേറേണ്ട എന്ന് വച്ചതാണ്..
രേമണിയും സുധയും എല്ലാ ഉണ്ട്..
ഇതേ പോലെ ചുവന്ന ബ്ലൌസും..
നേര്യത് ഒക്കെ ഉടുത്തു..
കൈ കാണിക്കൽ ..
കേറൂ എന്ന നിലവിളീ..
കിളിച്ചേട്ടൻ  എന്നെ എടുത്തു അകത്താക്കി തന്നു..
എന്ന് പറഞ്ഞാൽ  മതിയല്ലോ..
നാല് കിലോ മീറ്റർ  കഴിഞ്ഞാൽ ..
അമ്പലം ആയി..
അതുവരെ സഹിച്ചാൽ  മതിയല്ലോ..
എനിക്ക് സാധാരണ പെണ്‍ കുട്ടികളെക്കാൾ  കൈക്കും കാലിനും നീളം കൂടുതൽ  ആണ്..
അച്ചിങ്ങാ പരുവം ആണ്..
എന്നാലും..
ഉയരവും കൂടുതൽ തന്നെ..
തല പൊങ്ങി നില്ക്കും..
എനിക്കത് വലിയ നാണക്കേടാണ് താനും..
എന്റെ അരയിൽ  ഒരു ചെറിയ വല്ലിമ്മ ചുറ്റി പിടിച്ചിട്ടുണ്ട് ..
മുകളിൽ  കമ്പിയിൽ  പിടിച്ചാൽ  എത്താൻ  ബുദ്ധിമുട്ടുള്ള ഒരു ചേച്ചി എന്റെ കയ്യിൽ  തൂങ്ങി കിടക്കുകയാണ്..
അമ്പലം എത്തി..
എന്നെ ഇട്ടു വട്ടം ചുറ്റിച്ചു ആളുകൾ  ഇറങ്ങാന്‍ തുടങ്ങി...
എന്നെ ചുറ്റി പിടിച്ച വല്ലിമ്മ എന്നെ വിട്ടു മുമ്പോട്ട്‌ പൊയി..
ഒരു നാല് ബസിനുള്ള ആളുകൾ  ഇറങ്ങി..
വല്ലിമ്മ വാതിക്കൽ  എത്തി..
കയ്യിൽ  ചുറ്റിയ ഒരു മുണ്ടും ഉണ്ട്..
അമ്മയുടെ നേര്യത് പോലെ എന്ന് മനസ്സിൽ  വിചാരിച്ചു..
ഇടി മിന്നൽ  പോലെ എനിക്ക് മനസിലായി
അതെന്റെ അരയിലെ മുണ്ടാണ് ..
അപ്പോഴേക്കും മുണ്ട് റോഡിൽ  എത്തിക്കഴിഞ്ഞു ..
പിന്നെ ഒരു വലിയ ബഹളം..
എന്നെ എടുത്തു അകത്താക്കിയ കിളി..
ചാടി ഓടിച്ചെ ന്നു എന്റെ മുണ്ട് പിടിച്ചു വാങ്ങി ..
സാക്ഷാൽ  കൃഷ്ണൻ പാഞ്ചാലിയുടെ മാനം കാത്ത   പോലെ ജനാല വഴി  മുണ്ട് ഇങ്ങു ഇട്ടു തന്നു..
കൂട്ടു കാരികൾ എന്റെ മാനം രക്ഷിക്കാൻ  ചുറ്റും കൂടി നിന്നു..
ഒരു വിധം മുണ്ട് വാരി ചുറ്റി ,,ഭാഗ്യത്തിന് നേര്യതു ഒരു കുഴപ്പവും ഇല്ലാതെ സേഫ്റ്റി പിന്നിൽ കുടുങ്ങി മുകളില തന്നെ ഇരുന്നു 
അടുത്ത സ്റ്റോപ്പിൽ  ഇറങ്ങി ..
കോളെജും വേണ്ട ഒരു പിണ്ണാക്കും വേണ്ട..എന്ന് തീരുമാനിച്ചു ..എങ്ങിനെ ഇനി ആ ബസിൽ കയറും..ആളുകളുടെ മുഖത്തു നോക്കും 
..........
പിന്നെ ഇതാ ഇന്നു വരെ മുണ്ട് ഉടുത്തു എങ്ങോട്ടെങ്കിലും ഇറങ്ങിയാൽ  ..
എന്റെ ഹൃദയമിടിപ്പ്‌ എനിക്ക് തന്നെ അറിയാം ..
അടുത്ത് കൂടി വരുന്ന ഓരോരുത്തരും..
എന്റെ മുണ്ട്  പറിച്ചു കൊണ്ടു പോകും എന്ന ബാലിശമായ ഒരു ചിന്ത..
പിന്നെ ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല
എങ്കിലും
വായിൽ  നോക്കികൾ ആയ ചില ആണ്‍പിള്ളേർ  എന്റെ ക്രൂര കൃത്യങ്ങളിൽ മനം നൊന്തു..
ഏതോ ദുർമന്ത്രവാദിയെക്കൊണ്ട് 
എന്തോ ആസുര കർമ്മം  ചെയ്യിച്ചതാണോ എന്ന സംശയം ഇന്നും എനിക്കുണ്ട്..
കൊടുത്താൽ കൊല്ലത്തും കിട്ടും
എന്ന
ഗുണ പാഠം
എത്ര ശരി

2009, ജൂലൈ 11, ശനിയാഴ്‌ച

അമ്മ


എന്റെ ജീവിതത്തിലെ ഏറ്റവും സ്വാധീനിച്ചവര്‍ ആര്..
എന്റെ മാര്‍ഗ ദര്‍ശി ,മാതൃക എല്ലാം
പഴയ ഈ നാലാം ക്ലാസ് കാരി തന്നെ ...
ആരെ കുറിച്ചും ദുഷിക്കില്ല
ആര്‍ക്കും ദാനം ചെയ്യും

കിഴകെതിലെ ഉമ്മയും അമ്മയും വലിയ കൂട്ടുകാര് ആണ് 
വളരെ കഷ്ട്ടം ആണ് അവിടെ സ്ഥിതി
അമ്മയ്ക്കും എട്ടു മക്കള്‍..
അവര്ക്കും അങ്ങിനെ തന്നെ
അവിടെ പോരാത്തത് അമ്മ ഇവിടെ തീര്ക്കും 
അമ്മയുടെ ദാന ശീലം പ്രസിദ്ധമാണ് 

അച്ഛന്‍ വലിയ ധനവാൻ  ആണ്..
അമ്മയുടെ ഈത്തരം അധിക പ്രസംഗവും എല്ലാം അച്ഛന്‍ വക വച്ചു കൊടുത്തിരുന്നു ..
അമ്മയെ നല്ല ശ്രേധ ആയിരുന്നു അച്ഛന്

മക്കള്‍ എല്ലാവരും പള്ളിക്കൂടത്തില്‍ പോയ ഒരു ദിവസം...
ഒരു മൂര്‍ഖന്‍ പാമ്പ് മുറ്റത്ത്‌ വന്നു
അമ്മ നോക്കുമ്പോള്‍ പാമ്പ് ആകെ ദുഖിതന്‍ ആണ് .
അതിന് ദാഹമുണ്ട് ..
മുറ്റത്ത്‌ വലിയ വെയിലും..
അമ്മ ആടിനെ കറന്നു ഒരു പാത്രത്തില്‍ പാല് എടുത്തു..
പാമ്പിനു വച്ചു കൊടുത്തു..
വെയിൽ  കൊള്ളാതിരിക്കാന്‍ ഒരു കുട്ട വച്ചു മൂടി.

ഇര വിഴുങ്ങിയ പാമ്പ് അനങ്ങി യില്ല ഭാഗ്യത്തിന്
വൈകിട്ട് കുഞ്ഞേട്ടന്‍ വന്നപ്പോള്‍ ..
അമ്മ സന്തോഷത്തോടെ കുട്ട പൊക്കി കാണിച്ചു കൊടുത്തു
ആ സമയം കൊണ്ടു പാമ്പ് പോയിരുന്നു ..

അച്ഛന്‍ ഈ വീര കഥ കേട്ടപ്പോള്‍ ഒരു ചേച്ചിയുടെ പഠിത്തം നിർത്തി വീട്ടില്‍ ആക്കി ..
ഇനിയും എന്തെല്ലാം കുഴപ്പം ഒപ്പിക്കും എന്നറിയില്ലല്ലോ..
അതാണ്‌ അമ്മ

നന്നായി വായിക്കും..നന്നായി പാടും..
ദേഷ്യം തീരെ കുറവാണ്..
ശക്തയും പ്രാപ്തയും ആയ ഒരു നായര്‍ സ്ത്രീ ...
ശെരി..
അത് ചെയ്യാന്‍..
പറയാന്‍ അമ്മക്ക് യാതൊരു ഭയവും ഇല്ല..
പെട്ടന്ന് വിധവ ആയി..
അതി പ്രഗല്ഭനും അമ്മയെ അതിര് കവിഞ്ഞു സ്നേഹിച്ചവനും ആയ ഭര്ത്താവ്
പെട്ടന്നങ്ങ് പോയപ്പോള്‍ അമ്മ തകര്‍ന്നില്ല..

കല്യാണം ചെയ്തു വിടാന്‍ അഞ്ചു പെണ്‍ മക്കള്‍ ..
ഇനിയും പറക്ക മുറ്റത്ത ആണ്‍ കുട്ടികള്‍...
അധാപകന്‍ ആയ മൂത്ത ചേട്ടനും 
രണ്ടാമത്തെ ഒപ്പയും എല്ലാവരും കൂടി ..
ഒരു പരാതിയും ഇല്ലാതെ നന്നായി അമ്മ  കുടുംബം മുമ്പോട്ട്‌ കൊണ്ടു പോയി ...

പ്രതിസന്ധികളില്‍ അമ്മ പതറി കണ്ടിട്ടില്ല..
സ്ത്രീ സ്വതന്ത്ര അല്ല
എന്നെല്ലാംപരാതി പറയുന്നവരെ കാണുമ്പോള്‍ എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്‌ ..
അവൾക്കു എന്തിൽ നീന്നു 
ആരിൽ നിന്ന് ആണ് സ്വാതന്ത്ര്യം വേണ്ടത് 

അതി പ്രഗല്‍ഭരും ..
ആധുനിക വിദ്യാഭ്യാസം നേടിയിടുള്ള..
അമ്മയുടെ മക്കളും..
മരു മക്കളും..
വൃദ്ധയായ ആ സ്ത്രീയുടെ അഭിപ്രായം എന്താണ്
എന്ന് മിക്ക കാര്യങ്ങളിലും ആന്വേഷിക്കും..

അത് ചിലപ്പോള്‍ നമുക്കു കൊണ്ടു നടക്കാന്‍ ആകാത്ത രീതിയില്‍ ഉള്ളതും ആവും..
എന്നാല്‍ അമ്മയുടെ കണ്ടെത്തലുകള്‍..
വിവേക പൂര്‍വ്വം ആയിരിക്കും ...
നല്ല അറിവും ഉണ്ട് അമ്മക്ക്
അതും മക്കളിൽ നിന്നും ആര്ജിച്ചത് 

ഓരോ വിഷയങ്ങളിലും..
തീവ്രമായ വാദ പ്രതി വാദങ്ങള്‍ വീട്ടിലെ ഒരു രീതിയാണ്..
ഗാന്ധിയനും കോണ്‍ഗ്രെസ്സുകാരനും ആയ വലിയേട്ടന്‍
പുള്ളിയുടെ അനുയായികള്‍..
യുക്തിവാദിയും കംമ്യൂനിസ്ട്ടുമായ കുഞ്ഞേട്ടന്‍
പുള്ളിയുടെ അനുയായികള്‍ വേറെ ..
കേൾവിക്കാർ ആയ അയൽവക്കക്കാർ ..
വൈകിട്ട് അങ്ങിനെ ഒരു സദസ്സ് ആണ്..

തര്ക്കം..
കുതര്‍ക്കം..വിതർക്കം..അങ്ങിനെ അങ്ങ് രവു പകുതി വരെ നീളും 

ലോക രാഷ്ട്രീയം അരച്ച് കലക്കി കുടിച്ചാണ് എനിക്ക് വളരാൻ  ഭാഗ്യം ഉണ്ടായത് ...
മാർക്സിസസ്തിൽ ഒന്നാംതരം ട്രേഡ് യൂണിയൻ  ക്ലാസുകൾ ..
ഗാന്ധിസത്തിന്റെ അന്ത സത്ത ഉൾക്കൊള്ളുന്ന 
ഒന്നാം തരം സൈദ്ധാന്തിക ചര്‍ച്ചകൾ  ...
ഏതെങ്കിലും നല്ല പുസ്തകം..
അതിലെ പ്രസക്ത ഭാഗങ്ങൾ ള്‍ ഉറക്കെ വായിക്കുക..
അതെ കുറിച്ച് ചര്ച്ച ചെയ്യുക 

പുതിയ കവിതകൾ .
ഉറക്കെ ചൊല്ലുക..
കോണ്ഗ്രസ് എത്ര മോശമയപ്പോഴും അതിനെ ബഹുമാനിക്കാൻ 
എന്നെ ശീലിപ്പിച്ചത് വീട്ടിലെ രാഷ്ട്രീയ അന്തരീക്ഷം ആണ്..
കോണ്ഗ്രസ് എന്ന് പറഞ്ഞാൽ ..
ഗാന്ധി..
അത് പോലെ നല്ലവനായ വലിയേട്ടൻ  ആണ്...
എന്നാണ് കൂട്ടി  ചിന്തിക്കുക..

ഞങ്ങൾ  പകുതി പേർ  സംശയം വേണ്ട..
തീപ്പൊരി കുഞ്ഞേട്ടന്റെ കൂടെ..
കുറെ പേർ  പാവം വലിയേട്ടന്റെ കൂടെയും ..
എല്ലാവരും കുഞ്ഞേട്ടന്റെ കൂടെയാണ്..
എന്നാൽ  പാവം വലിയേട്ടനെ ഒറ്റയ്ക്ക് ആക്കാൻ  പറ്റുമോ..

അമ്മ വലിയേട്ടന്റെ കൂടെ ആണ്..
അമ്മയുടെ പുന്നാര മകന്‍

iഇവര്‍ക്കെല്ലാം വച്ചു വിളമ്പുക..
എല്ലാവരുടെയും കാര്യം നോക്കി നടത്തുക എല്ലാം അമ്മയാണ്..
ഏറ്റവും വലിയ കലത്തിൽ ..
നിറയെ അരി ഇട്ടു വക്കും
കപ്പങ്ങയും പരിപ്പും കൊണ്ടു ഒരു സാമ്പാർ ..
അല്ലെങ്കില്‍
വെള്ളരിക്ക ,മാങ്ങ കൊണ്ടുള്ള ഒരു കൂട്ടാൻ ,,
കപ്പങ്ങ തോരൻ ..
കപ്പ പുഴുക്ക്..
ചേമ്പു പുഴുക്ക്..
ചേന മെഴുക്കു പുരട്ടി
വീടിലെ ചെറു കായ്‌ വരെ മെഴുക്കു പുരട്ടി ആവും ..
വിറകു വലിയ ക്ഷാമം ഉള്ള വസ്തു ആണ് 

ആൺ  പെൺ  അടക്കം എവിടെ ഒരു കഷണം വിറകു കണ്ടാലും പെറുക്കി കൊണ്ടു വരും..
കോളജിൽ  നിന്നും വരുമ്പോൾ  വഴിയിൽ എവിടെ വിറകു  കണ്ടാലും
വലിയ ഉണക്ക കമ്പു ആയാൽ പ്പോലും  വലിച്ചു കൊണ്ട്  ഞങ്ങൾ  പെണ്‍ പിള്ളേര്‍ക്ക് ഒരു മടിയും ഇല്ല തന്നെ
വിറകിനു അത്ര ക്ഷാമം ആണ്..

ഉഴുന്ന്..പയറു
എല്ലാ കൃഷി ചെയ്തു ഉണക്കി സൂക്ഷിച്ചിട്ടുണ്ടാവും..
വാളോരക്ക..അച്ചിങ്ങ..കാച്ചിൽ ,കപ്പലണ്ടി ,വെണ്ട ..
വെള്ളരി..വഴുതന..ചുണ്ട.കറിവേപ്പ് ..കപ്പ ,
എല്ലാം കൃഷിചെയ്തുണ്ടാക്കും ..
നെല്ല് ഉണ്ടല്ലോ..
പിന്നെ എത്ര പേര്‍ക്കും ഊണ് കൊടുക്കാനും  കഷ്ട്ടപാടില്ല ..
വെച്ചുണ്ടാക്കണം എന്നെ ഉള്ളൂ..
വന്ന പെണ്ണുങ്ങൾക്കും..
നിന്ന പെണ്ണുങ്ങൾ ക്കും അതെല്ലാം വലിയ ഇഷ്ട്ടമാണ് താനും...

വിവിധ പറമ്പുകളിൽ ..
പാടങ്ങളിൽ എന്നും പണി ഉണ്ടാവും..
ഒരു സംഘം പണിക്കാർ  ഉണ്ട് വീട്ടിൽ ...
അവർക്ക്  ആഹാരം ഉണ്ടാക്കൽ  ഇത്തിരി പണി തന്നെ ആണ്..
അമ്മയുടെ നീതി ബോധം പ്രസിദ്ധമാണ്..
പണിക്കാർക്ക്  കൊടുത്തു കഴിഞ്ഞേ വീട്ടിൽ  ആര്ക്കും ആഹാരം ഉള്ളൂ
അവർ പണി കഴിഞ്ഞു വരുന്നതാ .
നമുക്കു പിന്നെയും ഉണ്ടാക്കി കഴിക്കാം
അവർക്കോ എന്നാണ് ചോദ്യം..

പത്തു പേർക്കു  കഞ്ഞി എന്ന് പറഞ്ഞാലും
ചിലപ്പോൾ  പതിനഞ്ച് പേർ  കഞ്ഞി കുടിക്കാൻ  വന്നെന്നു വരും
എങ്കില്‍ വീട്ടിൽ  പെണ്ണുങ്ങള്‍ അന്ന് കുഴങ്ങിയത് തന്നെ
പിന്നെ പഴങ്കഞ്ഞി തന്നെ ശരണം
അതും ഒരു രുചി തന്നെ
തലേന്നത്തെ സാമ്പാർ ,പഴം കഞ്ഞിയിൽ  ചേർത്ത്  എല്ലാവരും കൂടി ഇരുന്നു കുടിക്കും
സാമ്പാർ ഇല്ലെങ്കിൽ  തൈരും  പച്ച മുളകും..
അതും ഭയങ്കര രുചി തന്നെ ആണ്
കഞ്ഞിക്ക് ഒരു പുഴുക്ക് നിര്‍ബന്ധം ആണ് ..
പച്ച കപ്പയുടെ സമയം..
അത് തന്നെ പുഴുക്ക്..
തേങ്ങയും പച്ചമുളകും ചേർത്ത് അരച്ച് കപ്പയിൽ  യോജിപ്പിച്ച് ഒരു പുഴുക്ക്..
പിന്നെ ഒരു ചമ്മന്തി..
നല്ല ചൂടുള്ള കഞ്ഞി ...
വയറു നിറയെ
അതാണ്‌ അമ്മയുടെ കണക്കു ..
വയറു നിറയെ ..
വലിയ വയർ  ഉള്ള പെണ്ണുങ്ങളും ആണുങ്ങളും ഉണ്ട്
അമ്മക്ക് ഒരു കൂസലും ഇല്ല..
അവർക്കു  വേറെ വലിയ പാത്രം തന്നെ കരുതിയിട്ടുണ്ട്
നല്ല വിശന്നു വരുന്നവർ റ  രുചിയോടെ ഭക്ഷണം കഴിക്കുന്നത്‌ കാണാൻ അമ്മക്ക് വലിയ ഇഷ്ട്ടമാണ്

ചില ഇനം ധര്മ്മക്കാർക്ക്  മുറ്റത്തു കയറാൻ  പാടില്ല..
അവര്ക്കു പറമ്പില്‍ ഒരു കുഴി കുഴിച്ചു..
അതില്‍ വാഴ ഇല ഇറക്കി വച്ചു അമ്മ കഞ്ഞി വിളമ്പി കൊടുക്കും..
ആരെങ്കിലും കഞ്ഞി വെള്ളം ചോദിച്ചാല്‍ അമ്മ പറയുന്നത്..
അത് കഞ്ഞി ചോദിക്കുന്നത് ആണ് എന്നാണു..
കാൽ ല്‍ പാത്രം ചോറും..മുക്കാൽ  പാത്രം വെള്ളവും..
മീതെ സാമ്പാറും..
എന്നാണു ചിട്ട
വെള്ളം ..വായു ..
ഇതിനെ കുറിച്ചെല്ലാം
അമ്മയുടെ സ്വന്തം തത്വ ശാസ്ത്രം ആണ് ഉള്ളത്..

ഒരു വലിയ കുന്നിന്റെ താഴ്വരയിലെ..
ഒരു തട്ടിൽ ല്‍ ആണ് വീട്..
മുമ്പില്‍ വിശാലമായ വയൽ //
വീടിലെ കിണറ്റിൽ  ധാരാളം വെള്ളം ഉണ്ട്..
അതിന് ധാരാളം ആളുകളും കന്നുകാലികളും പണിക്കാരും വീട്ടിൽ  തന്നെ ഉണ്ട് ..
മലയിൽ  നിന്നും വെള്ളം കോരാൻ  വീട്ടുകാർ  എത്തും..
ആരോടുംവ്‌ വെള്ളം  കൊരേണ്ട എന്ന് പറയില്ല..

നമ്മുടെ പറമ്പില്‍ ആണ് കിണർ  എന്നെ ഉള്ളൂ'
വെള്ളം എല്ലാവര്ക്കും അവകാശം ഉള്ളതാണ് എന്ന് അമ്മ വിശ്വസിച്ചു..
അമ്മയുടെ മക്കൾ ..
അതി രാവിലെ എഴുനേറ്റു വീട്ടിലെ പാത്രങ്ങളിൽ  വെള്ളം കോരി നിറയ്ക്കും..
മറ്റു വീട്ടുകാർ  വെള്ളം കോരാൻ  വന്നു കാത്തു നില്‍ക്കുന്നതും അമ്മക്ക് ഇഷ്ട്ടമല്ല
പിന്നെ അവരെല്ലാം കോരി തീരുന്നത് വരെ വീടിലുള്ളവർ  കാത്തു നില്‍കേണ്ടി വരും..
നാല്‍പതു കുടുംബങ്ങൾ  വരെ വെള്ളം കോരാൻ  ഉണ്ടാവും..
പെണ്ണുങ്ങൾ  ബക്കറ്റ്‌ കിണറ്റിൽ  കളയുകയും ചെയ്യും
വീട്ടില്‍ ആണുങ്ങൾ  ഇല്ലെങ്കിൽ  അമ്മ തന്നെ..
കിണറ്റിലി റങ്ങി തൊട്ടി എടുത്തു കൊടുക്കും

ഒരു കാര്യവും സാധിക്കില്ല എന്നൊരു ചിന്തയെ ഇല്ല
സിനിമ കാണാൻ  വലിയ ഇഷ്ട്ടമാണ്..
പിള്ളേരെ എല്ലാവരെയും കൂടി കൊണ്ടു പോകും..
അനുവാദം ഒന്നിനും ചോദിക്കുന്ന കണ്ടിട്ടില്ല..
അത് അച്ഛനോടും ഇല്ല എന്നാണ് കേട്ടിട്ടുള്ളത്
നാളെ ഒന്നു..ഗുരുവായൂർ ക്ക് പോകാൻ  വിചാരിക്കുന്നു..

കൂടെ ആരാ..

പുരുഷുവും ഭാനുവും ഉണ്ട്..പിന്നെ അംബുജവും  നായരും ഉണ്ടാവും
തീര്ന്നു

കൂടുതൽ  ചോദ്യവും മറുപടിയും ഒന്നും ഇല്ല.
മക്കളും അങ്ങിനെ തന്നെ വളർന്നു .
പറഞ്ഞിട്ട് പോകണം..
പറയുന്ന സമയത്തു വരണം ..
അത് രണ്ടും വലിയ നിര്‍ബന്ധമാണ്‌ ..
ആരും അതിന് എതിരു  നിൽക്കാൻ  ശ്രേമിച്ചിട്ടില്ല
മൂവി ക്ലബ്ബിൽ അംഗത്വം എടുത്തു..
എല്ലാ ലോക ക്ലാസിക്കും  കാണാൻ 
സീസണ്‍ ടിക്കറ്റ്‌ തന്നെ എടുത്തു തരും..ചേട്ടന്മാർ 


കണ്ടിട്ട് വരുമ്പോൾ  വൈകും..
ഏതെങ്കിലും സഖാവ് കൊണ്ടു വന്നാക്കിയാൽ ..
അയാൾ ക്കും ചായ കൊടുത്ത് വിടും..
അവരെ പ്രേമിചെക്കുമോ  
ആത്തരം ഭയം പോലും ഇല്ല..
മക്കളുടെ വിവേകത്തിൽ  അമ്മക്ക് നല്ല വിശ്വാസം ആയിരുന്നു ..
ആ വിശ്വാസം..ഒരിക്കലും ഞങ്ങൾ  
പെണ്മക്കള്‍..
ആൺ  മക്കളും തെറ്റിച്ചില്ല
ആൺ മക്കൾ അവരുടെ ഭാര്യമാർക്ക്  വേണ്ടത്ര സ്വാതന്ത്ര്യം കൊടുത്തു..
വിവാഹം കഴിച്ചു ചെന്ന വീടുകളിൽ 
ഞങ്ങള്‍ക്കും അതെ നില തന്നെ ആയിരുന്നു..
എന്തിനും ഏതിനും അനുവാദം അതൊന്നും
ഒന്നും ചിന്തിച്ചിട്ട് പോലും ഇല്ല
എല്ലാവരും ഒന്നിച്ചല്ലാതെ ആരും ഒന്നും കഴിക്കില്ല..
എവിടെ പോയാലും ഒരുമിച്ചു എന്ന് തന്നെ ശീലം..
എന്നാൽ  ഒരിക്കലും
ഒരു അനുവാദം
അതിനായി ആരും കാത്തു നില്കുന്നതായി കാണാറില്ല..
വേണ്ടി വന്നിട്ടും ഇല്ല ..
അങ്ങിനെ അനുവാദം മേടികേണ്ട മഹാന്മാര്‍ ആണ് ഭർത്താക്കന്മാർ 
ആത്തരം മൌധ്യം അമ്മയുടെ മക്കൾക്ക്  ഇല്ലായിരുന്നു താനും

ആൺമക്കൾ അങ്ങിനെ പെണ്ണുങ്ങളെ ഭരിക്കാൻ ന്‍ അമ്മ അനുവദിച്ചിരുന്നും ഇല്ല ..
ആൺ  മക്കളും ഭാര്യമാരും തമ്മിൽ  എന്ത് വഴക്കുണ്ടയാലും..
ഞങ്ങൾ ള്‍ കുടുംബം മുഴുവൻ  വന്ന പെണ്‍ കുട്ടികളോട് ചേര്ന്നു നില്കും ..
അല്ലാതെ വീടിലെ ചേട്ടന്മാരുടെ കൂടെനിൽക്കില്ല  നില്കില്ല..
വന്ന മരു മക്കളുടെ ഏറ്റവും വലിയ ബലം..
ഞങ്ങൾ ള്‍..അമ്മയും പെങ്ങന്മാരും ആയിരുന്ന..

അതിന്റെ മറു വശമോ 
കഷ്ട്ടം എന്ന് പറയട്ടെ..
സഹോദരന്മാർ  എന്ന് പറഞ്ഞിട്ടെന്തു.. കാര്യം
അമ്മ എന്ന് പറഞ്ഞിട്ടെന്തു.. കാര്യം
ഞങ്ങളുംപെണ് മക്കളും കേട്ടിയവന്മാരുമായി എന്ത് വിഷയം ഉണ്ടായാലും..
അവര്‍ കുടുംബം ഒറ്റ ക്കെട്ടായി..
ആ ആണുങ്ങളുടെ കൂടെ കൂടുകയും ചെയ്യും..
അമ്മയും അവരുടെ സൈഡ് തന്നെ ആയിരിക്കും..
വന്ന പെണ്ണുങ്ങൾ  മാത്രം ഉപ കാര സ്മരണ കൊണ്ടു ഞങ്ങളുടെ കൂടെ കൂടും


അങ്ങിനെ അങ്ങിനെ അമ്മയെ കുറിച്ച് എത്ര എത്ര ദീപ്ത സ്മരണകൾ 



2009, ജൂലൈ 3, വെള്ളിയാഴ്‌ച

കുഞ്ഞേട്ടന്‍


കുഞ്ഞോപ്പ
ഞങ്ങളുടെ  സഹോദരൻ ആണ് കക്ഷി
ഒരു സകല കലാ  വല്ലഭൻ
കൂർമ്മ ബുദ്ധി ,,നല്ല ഫലിത ബോധം ,സ്ഥിരോത്സാഹിയും ..
അച്ഛൻ ഇല്ലാത്ത ഞങ്ങളുടെ കുടുമ്പത്തിന്റെ നെടുംതൂണ്‍  കുഞ്ഞോപ്പ  ആയിരുന്നു
എഞ്ചിനീയറിംഗ് ബിരുദം അന്നത്തെ കാലത്ത് ഉണ്ട്..
കൂട്ട് പുരികം..
കരടിയുടെ  പോലെ ശരീരം  മുഴുവൻ രോമം ... ..
ഒരു കള്ള ച്ചിരി  എപ്പോഴും കണ്ണിൽ  ഉണ്ട്.
.അച്ഛന്റെ പൊന്നു മോൻ  ആണ് കക്ഷി ..
അച്ഛന്‍ ഒരു വിഷ ഹാരിയും,മന്ത്രവാദിയും ,വൈദ്യനും എല്ലാം ആയിരുന്നു..
കുഞ്ഞേട്ടൻ ആണ് പരികർമ്മി  ..എല്ലാ മന്ത്രങ്ങളും അച്ഛന്‍ കുഞ്ഞേട്ടനെ പഠിപ്പിച്ചിരുന്നു..
പാമ്പ് കടിക്കു അച്ഛൻ  ഒരു സമഗ്ര ച്ചികിത്സാ രീതി ആയിരുന്നു നോ ക്കിയിരുന്നതു..കുഞ്ഞേട്ടൻ  മുറി വായ് വലുതാക്കി രക്തം വലിച്ചു കളയും..നിരന്തരം ധാര കോരി..രക്തം ഒഴുക്കി കളയും..പച്ച മരുന്ന്
മുറിവായി ൽ  വച്ചു കെട്ടി വിഷം വലിച്ചു കളയിക്കും .
തല പൊക്കി വച്ചു കിടത്തും..പിന്നെ നിരന്തരം
മന്ത്രം ചൊല്ലി കഷായ വെള്ളം ധാര കോരും.
കൊണ്ട്  വരാൻ  ഒത്തിരി വൈകി ഇല്ലെങ്കിൽ  രോഗി മരിക്കില്ല..
പിശകാണ് എന്ന് കണ്ടാൽ  അച്ഛന്‍ പ്രാഥമിക ചികിത്സ എല്ലാം നല്കി വേഗം വലിയ ആശുപത്രിയിൽ  അയക്കും..
അച്ഛൻ  ഇല്ലെങ്കിൽ  ഇതെല്ലം വലിയ യുക്തിവാദിയും പുരോഗമന ചിന്ത ഗതിക്കാരനും ആയ കുഞ്ഞേട്ടൻ  ചെയ്യും..
നല്ല ഓർമ്മ  ശക്തി ആയതുകൊണ്ട്..
മന്ത്രം എല്ലാം തെറ്റാതെ കൃത്യമായി ചൊല്ലും ..
നല്ല സ്വരം ആണ് താനും..
കുഞ്ഞേട്ടൻ ഒരു ചെറിയ മന്ത്രവാദി ആണ് എന്ന് ഒരു ഭയം ഉണ്ട്..
നാട്ടിൽ  എല്ലാവർക്കും ...
മന്ത്രം കൊണ്ടല്ല വിഷം ഇറങ്ങുന്നത് എന്ന് വീട്ടിൽ എല്ലാവർക്കും അറിയാം ..എന്നാൽ മന്ത്രം ഒരു ആരാധന രീതിയാണ് ..അച്ഛൻ തുടരുന്ന പോലെ കുഞ്ഞോപ്പയും ചെയ്യുന്നു എന്നെ ഉള്ളൂ .ഇല്ലെങ്കിൽ രോഗിക്കും വീട്ടുകാർക്കും സമാധാനം ഉണ്ടാവില്ല
വീട്ടിൽ ല്‍ മുറ്റം അടിക്കുന്നത് അടുത്ത വീടിലെ ഒരു മുസ്ലിം സ്ത്രീയാണ്..
കനത്ത മുടിയും.അതങ്ങ്  നിലത്തു മുട്ടും
.വെളുത്തു കൊലുന്നനെ ശരീരവും..
ശുധാരിൽ ശുദ്ധ ഗതിക്കാരിയുമായ  ..ബിയ്യോമ്മ ..
അമ്മയുടെ ചെല്ല ക്കിളി ആണ് പുള്ളിക്കാരി;;
ഞങ്ങൾ ള്‍ എല്ലാം ബീയുംമക്ക്  ഇളയവർ  ആണ്..
അത് കൊണ്ടു ബീയുവിനു ഞങ്ങളെ ആരെയും ഒരു വക വൈപ്പില്ല ..
അമ്മ, അച്ഛൻ ,വലിയേട്ടൻ  വേറെ എല്ലാവരും പിള്ളേർ  എന്നൊരു ഭാവം ..
അതിന്റെ ഒരു മത്സരം ഞങ്ങളും അവരും തമ്മിൽ ഉണ്ട് താനും..
രാവിലെ മുറ്റം അടിച്ചു കഴിഞ്ഞു പാത്രം കഴുകാൻ വരും
 കിണറ്റും  കരയിൽ  ആണു ..പാത്രം കഴുകൽ 
വലിയ കുട്ടകത്തിൽ  വെള്ളം കോരി വച്ചിട്ടാണ് പത്രം കഴുകാൻ ഇരിക്കുന്നത് ..വേറെ ഒരു ചെറു പാത്രത്തിൽ കുറച്ചു വെള്ളം പകർന്നു  അടുത്തു വൈക്കും  ..അത് കൊണ്ട് ചാരം നനച്ചു പാത്രം ഉരച്ചു തേച്ചു കഴുകും
കുട്ടകത്തിലെ വെള്ളത്തിൽ നന്നായി കഴുകി ചാരം കളയും 
ആ വെള്ളമെടുത്ത് കുഞ്ഞേട്ടന്‍ മുഖം കഴുകി....
വായ് കഴുകി ..
എല്ലാം പോരാഞ്ഞു ..
കാലും കഴുകാൻ തുടങ്ങി ..
കുറച്ചു  വെള്ളം കുഞ്ഞോപ്പ ക്ക് സ്വയം കോരി എടുക്കാം  ..
ആഴം തീരെ ഇല്ലാത്ത കിണർ  ആണ്
അവരെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി മാത്രം  ചെയ്യുന്നതാണ്
കഴുകലോട് കഴുകൽ
സഹികെട്ട് ബീയുമ്മ പറഞ്ഞു
..വെള്ളം തീർക്കരുത്  ..
അത് കുഞ്ഞെട്ടന് തീരെ പിടിച്ചില്ല ..
വലിയ പരീക്ഷക്കു പഠിക്കുന്ന
അഛന്റെ ചെല്ലക്കിളിയായ,വിഷഹാരിയായ ,മന്ത്ര വാദിയായ എന്നൊടോ  കളി ..എന്ന മട്ട്..
ഇവരോക്കെക്കൂടി  ഞാന്‍ കോരി വച്ച വെള്ളം എടുക്കാൻ  തുടുങിയാൽ എന്റെ പണി എപ്പൊൾ  തീരും എന്ന് ബീയു ..
വഴക്കായി എന്ന് പറഞ്ഞാല മതിയല്ലോ
എന്ത് സംഭവിച്ചു എന്നറിയില്ല..
പെട്ടന്ന്..കുഞ്ഞേട്ടന്‍..
ഒരു കൈ വെള്ളം എടുത്തു..നെഞ്ചോട് ചേർത്തു  ‌ .
എന്തോ മന്ത്രം ചൊല്ലി..
ഛീ കുലടേ നീ ഒരു പെൺ  കഴുത ആയി പൊകട്ടെ
എന്ന് ഒറ്റ അലര്‍ച്ച ..പിന്നെ വെള്ളം ബീയുവിന്റെ നേരെ ആഞ്ഞു കുടഞ്ഞു എറിഞു ...ശൂ എന്നൊരു ശീൽക്കാരവും
അയ്യോ..പാറു അമ്മേ..
എന്നെ കൊന്നേ ,ഞാനിപ്പം ചത്തു പൊവുമെ...
ബീയു അലമുറ ഇട്ടു കരച്ചിൽ
എന്നിട്ട്  അടുക്കള  ഭാഗത്തെക്ക്  ഒരു പാച്ചിലാണ്
ചെന്നു ഒരൊറ്റ വീഴ്ച ..
പൊധൊം

 തലയിൽ  കൈ വച്ചു  ഉറക്കെ കരയുന്നുമുണ്ടു
നിലത്തു കിടന്നു ഉരുളുന്നു
എല്ലാവരും ഓടിക്കൂടി 
പിന്നെന്താ പുകിൽ  ???????? .
അമ്മ സമാധാനിപ്പിക്കുകയാണു
“.ഇല്ല ബീയോ  ..അവൻ  ശപിച്ചാൽ  ഒന്നും സംഭവിക്കില്ല
അവനു ഒരു കുന്തവും അറിയില്ലെടീ“
ഉവ്വ..ബീയുമ്മ വിശ്വസിക്കുമൊ
“ഇവിടുത്തെ അഛൻ  വരട്ടെ ..
..ചരടു ജപിച്ചു  തരാൻ  പറയാം  “ ..
എന്ന് പറഞ്ഞു  അമ്മ ബീയുവിനെ സമാധാനിപ്പിച്ചു
 കുഞ്ഞേട്ടൻ  വിയർത്തു പൊയി
ശുധത്മാവാണ് ബീയുമ്മ ..കളങ്കമില്ലാത്ത  മനസ്
ഒത്തിരി അന്ധ  വിശ്വാസങ്ങൾ  ഉണ്ട്  മനസിൽ

മന്ത്രം ചൊല്ലിയത് ഹിന്ദി സിനിമ  ഗാനമാണ്  എന്ന് പറയാൻ പറ്റുമോ  

അച്ഛൻ വരവായി
ചാണകം മെഴുകിയ ഇറയത്തു...
വീണിതല്ലൊ കിടക്കുന്നു..
ബീയുമ്മ
ചുറ്റും .. ..
വീട്ടുകാരും..
അയല്‍ക്കാരും..

അച്ഛന്‍ വന്നു കുഞ്ഞേട്ടനെ കുറെ വഴക്കു പറഞ്ഞു..
കുറച്ചു മന്ത്രം ചൊല്ലി ഒരു ചരടു ജെപിച്ചു  കെട്ടി കൊടുത്തു
പേടിക്കേണ്ട സാരമില്ല ഇനി സന്ദ്യക്ക് കുറച്ചു ദിവസം പുറത്തു ഇറങ്ങി നടക്കേണ്ട എന്നൊരു ഉപദേശവും കൊടുത്ത്
 പിന്നെയും കുറച്ചു  സമയം എടുത്തു പുള്ളിക്കാരി ഒന്ന് സാധാരണ  ഗതിയിൽ  ആകാൻ