2015, മാർച്ച് 16, തിങ്കളാഴ്‌ച

ഹിമാലയൻ വിശേഷങ്ങൾ part 4

\കുറച്ചു കാലമായി ഇങ്ങോട്ടു വന്നിട്ട്..പല തിരക്കുകൾ മൂലം സഞ്ചാരികളെ നോക്കാൻ കഴിഞ്ഞില്ല..
ഞങ്ങൾ  വീട്ടമ്മാമാരുടെ അവസാനത്തെ പരിഗണന ആണല്ലോ യാത്രകൾ

ഉത്തർപ്രദേശിലെ പ്രസിദ്ധമായ മഥുര ക്ഷേത്രം  സന്ദർശിച്ച അനുഭവം ഇക്കുറി പങ്ക്  വയ്ക്കാം നിങ്ങളോടു


മഥുര  ഉത്തർ പ്രദേശിലെ  ഒരു ജില്ലയാണ് .എന്നാൽ ഭാരതീയന് മഥുര എന്നാൽ മറ്റു പലതു കൂടിയാണ്
5000 കൊല്ലം മുൻപ് യമുനാ നദിയുടെ കരയിൽ  ഈ പേരിൽ ഒരു ജനപഥം ഉണ്ടായിരുന്നു .അന്നത്തെ ഒരു വ്യാപാര കേന്ദ്രവും വിദ്യാഭ്യസ കേന്ദ്രവും ആയിരുന്നു ഈ പുരാതന നഗരി
  അവിടുത്തെ കൃഷ്ണ ക്ഷേ ത്രം പ്രസിദ്ധമാണ്.
കൃഷ്ണ ജന്മസ്ഥാൻ ,കേശവ ദിയോ   ക്ഷേത്രം എന്നൊക്കെ ഇതറിയപ്പെടുന്നു..

ഒരു കുന്നിൻ മുകളിൽ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
വൈകീട്ടാണ് ഞങ്ങൾ .

 നമ്മൾ കേരളീയർക്ക്  അത്ര രസിക്കുന്ന  രീതിയിൽ അല്ല ഈ ക്ഷേത്രം പണിതിരിക്കുന്നത്.വിഗ്രഹങ്ങൾ എല്ലാം കോണ്ക്രീറ്റിൽ ചെയ്തു പെയിന്റ് അടിച്ച പോലെയാണ് ക്ഷേത്രം കണ്ടാൽ തോന്നുന്നത് .വിഗ്രഹത്തിൽ സ്വർണം കൊണ്ടുള്ള അലങ്കാരങ്ങൾ ,ആഭരണങ്ങൾ ഒക്കെയുണ്ട്.വസ്ത്രങ്ങളും ശബളാഭമാണ്

 നമുക്കതത്ര മനസിൽ പിടിക്കില്ലല്ലോ ..കരിങ്കല്ലിൽ അല്ലെങ്കിൽ പഞ്ച ലോഹത്തിൽ ഒക്കെ ചെയ്ത വിഗ്രഹങ്ങൾ  ആണല്ലോഇവിടെ ഒക്കെ പതിവ്  ..ശ്രീകോവിൽ ഒന്നുമില്ല .ചുറ്റമ്പലമില്ല .കേരളീയ ക്ഷേത്രങ്ങളുടെ ഒരു ശാലീനത .....അകത്തു കടന്നാൽ അനുഭവപ്പെടുന്ന ശാന്തി ..അതൊന്നും ഇവിടെ ലഭിക്കില്ല

ഞങ്ങൾ ചെല്ലുമ്പോൾ കനത്ത പോലിസ് കാവലിൽ ആണ് ഈ ക്ഷേത്രം .ബിഹരീ ബുദ്ധ ഗയാ അമ്പ ലത്തിൽ നടന്ന പൊട്ടിത്തെറിക്കു ശേഷം ഈ ക്ഷേത്രത്തിലെ കാവൽ ശക്തി പ്പെടുത്തിയതാണ്
നമുക്ക് കയ്യിൽ  ഒരു ചെറിയ പേഴ്സ് അല്ലാതെ വേറെ ഒന്നും കൊണ്ട് പോകാൻ കഴിയില്ല .

ആ പഴയ കഥയുടെ പുനരാവിഷ്ക്കാരവും  ഇവിടെ കണ്ടു
  .ദുഷ്ട്ട രാജാവായ കംസന്റെ  രാജധാനി ആയിരുന്നു മധുര .. ചക്രവർത്തിയായ കംസൻ യദു കുല വുമായി നിരന്തരം യുദ്ധം ചെയ്യുക പതിവായിരുന്നു.ആയിടക്കാണ് യദുവംശ രാജ കുമാരൻ  ആയ വസുദെവനുമായി കംസന്റെ പെങ്ങൾ ദേവകിക്കും വിവാഹം നിശ്ചയിച്ചതു  .വിവാഹം കഴിഞ്ഞു വരനെയും വധുവിനെയും കൊട്ടാരത്തിൽ ആക്കിയ സമയത്ത് ഒരു അശരീരി മുഴങ്ങി . .
വസുദേവന്റെയും ദേവകിയുടെയും എട്ടാമത്തെ പുത്രൻ  നിന്റെ കാലൻ  ആകും.


.കംസൻ അത് കേട്ട് പരിഭ്രാന്തനായി .പെങ്ങൾ  യെശോദയേയും ഭർത്താവ്  വസുദേവനേയും  ജയിലിൽ അടച്ചു.അവർക്കു ഉണ്ടായ മക്കളെയെല്ലാം കംസൻ കാലിൽ പിടിച്ചു തല നിലത്തടിച്ചു കൊന്നു .എട്ടാമത്തെ   ഗർഭം പൂർണ്ണമായി,നല്ല മഴയുള്ള .ഒരു ഇരുണ്ട രാത്രിയിൽ ദേവകി  .പ്രസവിച്ചു   ആണ്‍  കുഞ്ഞു .വീണ്ടും ആ അശരീരി മുഴങ്ങി ., ഗോകുലത്തിൽ നന്ദ രാജാവിനും യെശോദ ക്കും ഇന്ന് രാത്രി തന്നെ ഒരു പെണ്‍  കുഞ്ഞു ജനിച്ചിട്ടുണ്ട്
ഈ കുഞ്ഞിനേയും കൊണ്ട് അവിടെ ചെല്ലൂ .ആ കുഞ്ഞിനെ ഇവിടെ കൊണ്ട് കിടത്തൂ എന്ന് . പാതാളത്തിലെ ആ ഗുഹയുടെ വാതിലുകൾ  തുറന്നു .വസുദേവർ ഉടനെ പുറപ്പെട്ടു .സാക്ഷാൽ അനന്തൻ തന്നെ , കുഞ്ഞു നനയാതെ തന്റെ പത്തികൾ വിരിച്ചു സംരക്ഷിച്ചു .യമുന നദി രണ്ടായി പിളര്ന്നു വഴി ഉണ്ടായി .അങ്ങിനെ കുഞ്ഞുങ്ങളെ മാറ്റി ക്കിടത്തി.രാവിലെ കംസൻ വന്നു  .  അയാൾ  ആ കുഞ്ഞിനേയും നിലത്തടിച്ചു കൊല്ലാൻ ശ്രമിച്ചു . കംസന്റെ കയ്യിൽ നിന്നും ആ കുഞ്ഞു പറന്നു  ആകാശത്തു പോയി.വീണ്ടും   അശരീരി മുഴങ്ങി
 നിന്റെ കാലൻ  അമ്പാടിയിൽ വസിക്കുന്നു.
ആ ഗുഹ ഞങ്ങൾ മധുരയിൽ കണ്ടു ..കൊട്ടരത്തിനടിയിൽ വസുദേവരും ദേവകിയും വസിച്ചിരുന്ന കാരാഗൃഹം ..പിന്നീട് നിര്മ്മിച്ചതാവും.

കൃഷ്ണൻ ഉയര്ത്തിപ്പിടിച്ച ഗോവർധന   മല ഇവിടെ നിന്നും 11 കിലോ മീറ്റർ അകലെ മാത്രമാണ് .സാക്ഷാൽ വൃന്ദവനവും ഇവിടെ അടുത്തു തന്നെയാണ്
 .വലിയ കൃഷ്ണ ഭക്തനായ ഞങ്ങളുടെ ഗൈഡു   ഇടയ്ക്കിടയ്ക്ക് ഉച്ചത്തിൽ കൃഷ്ണന് ജയ് വിളിക്കും . സത്യത്തിൽ ആ ചെറുപ്പക്കാരനു  വഴക്കായിപ്പോയി
നിങ്ങൾക്ക് മറ്റുള്ള സ്ഥലത്തെല്ലാം ഒത്തിരി സമയം ചിലവഴിക്കാൻ ഉണ്ട്.എന്നാൽ ഇവിടെ വന്നപ്പോൾ വേഗം പോകണം എന്നാണല്ലോ എന്ന് പരിഭവിച്ചു പറഞ്ഞു
സമയം വൈകി .എല്ലാവരും ക്ഷീണിച്ചു .നിറയെ പോലീസുകാരും ..സന്ധ്യക്കു വീശുന്ന വല്ലാത്ത തണുത്ത കാറ്റും .അത് കൊണ്ട് ആരും അധികം സമയം നില്ക്കാൻ ആഗ്രഹിച്ചില്ല
ഇവിടുത്തെ ദീപാരാധന സമയത്താണ് ഞങ്ങൾ വന്നത് .വളരെ മനോഹരമാണ് ഈ ചടങ്ങ് .



മത തീവ്ര വാദികൾ ആക്രമിക്കും  എന്നഭീഷണി ഉള്ളത്  കൊണ്ട് ഈ അമ്പലം എ പ്പോഴും വലിയാ സുരക്ഷാ വലയത്തിലാണ് .എന്നാൽ നമുക്കത് കാണുമ്പോൾ മനസിൽ  തോന്നുക ഭയമാണ്.ഇവന്മാർ നമ്മളെ വെടി  വൈക്കുമോ എന്ന സ്തീ സഹജമായ ഒരു  ഭയം.നല്ല തണുപ്പത്ത് അമ്പലത്തിന്റെ പുറത്തു പാവം പോലീസുകാർ തീയിട്ടു ചൂട് കായുന്നത് കണ്ടു .സ്റെൻ ഗണ്‍ ,മിഷീൻ ഗണ്‍ ,ഇതൊക്കെ കയ്യിൽ  ഏന്തി പോലീസുകാർ തലങ്ങും വിലങ്ങും റോന്തു ചുറ്റുകയാണ് . രാഷ്ട്രപതിയും ഒക്കെ വരുമ്പോൾ പോലും കേരളത്തിൽ ഇങ്ങനെ പോലീസുകാരെ കാണാൻ സാധിക്കില്ല.



ഇവർ  സത്യത്തിൽ പോലി സുകാരല്ല .ബിഹറിലെ മഹാ ബോധി  ക്ഷേത്ര ത്തിൽ നടന്ന പൊട്ടിത്തെറിക്കു ശേഷം ഈ ക്ഷേത്രത്തിലെ കാവൽ ശക്തിപ്പെടുത്തിയതാണ് ഞങ്ങളുടെ വലിയ വണ്ടി അമ്പലത്തിനടുത്തു പോകില്ല .അമ്പലം കുന്നിൻ മുകളിൽ ആണ്..ആ വഴി വളരെ ഇടുങ്ങിയതാണ്  .വഴിയുടെ രണ്ടു വശത്തും മുസ്ലിമുകൾ ആണ് തിങ്ങി പാർക്കുന്നത് .ചിലർക്ക്  എന്തോ വാങ്ങുവാൻ ഉണ്ടായിരുന്നത് കൊണ്ട് ഇറങ്ങാൻ വൈകി  ഞങ്ങൾ സ്ത്രീകൾ എവിടെ ആയാലും  കണ്ടതും കെടിയതും ഒക്കെ വാങ്ങുമല്ലോ .അങ്ങിനെ കുറെ വൈകി.ഗൈഡ്‌ വല്ലാതെ അസ്വസ്ഥൻ ആയി ..ഞങ്ങൾ ഓരോ ഗ്രൂപ്പിനെയും ബസിൽ കൊണ്ടാക്കി അയാൾ  വീണ്ടും വീണ്ടും ഞങളെ കൂട്ടാനായി  ഓടി വരുന്നുണ്ടായിരുന്നു. .അങ്ങോട്ട്‌ പോയ വഴിയല്ല തിരികെ പോന്നത് .വേറെ ഒരു വഴിയിൽ  ക്കൂടിയാണ് .അതൊരു ഷോര്ട്ട് കട്ട് ആയിരുന്നു
.എളുപ്പവഴികൾ ഒന്നും അത്ര എളുപ്പമുള്ള വഴികൾ  അല്ല എന്ന് ആര്ക്കാണ് അറിയാത്തത്
ആ വഴി അത്ര സേഫ് അല്ല എന്ന് വ്യക്തമായിരുന്നു  .സമയം ഇരുട്ടുകയും ചെയ്തു .തിരികെ ബസിൽ കയറുന്നത് വരെ ഒരു സമാധാനം ഇല്ലായിരുന്നു .
ഒട്ടും വൃത്തിയില്ലാത്ത ഇടുങ്ങിയ വഴിയും ആ വഴിയും വഴിയിൽ  കെട്ടിയിട്ട മൃഗങ്ങളും അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചു നടക്കുന്ന ഗ്രാമീണ സ്ത്രീകളെയും ഓര്മ്മ വന്നു.പൊതുവെ വിദ്യാഭ്യാസവും ആരോഗ്യവും ഇല്ലാത്ത  സ്ത്രീകൾ  ആണ് ഗ്രാമീണ മേഖലയിൽ  മുഴുവനും.ഇവിടെ ഗുരുവായൂർ  ഒക്കെ ഒരമ്പലം കൊണ്ട് സമൃദ്ധി  നേടിയ പ്രദേശമാണ്.ടൌണ്‍ ഷിപ്‌ പോലും ഇവിടെ വളര്ന്നു വന്നിട്ടുണ്ട് .
ഇവിടെ എന്നാൽ നേരെ മറിച്ചാണ്.അമ്പലം മാത്രമാണ് സമൃദ്ധിയിൽ ഉള്ളത്.ചുറ്റുപാടും തീര്ത്തും ദരിദ്രരായ ഗ്രാമീണർ തന്നെ
ഉത്തര ഭാരതത്തിലെ ഗ്രാമീണ മേഖലകളില ക്കൂടി ഞങ്ങൾ ധാരാളം സഞ്ചരിച്ചു .ദേശീയ പാതയുടെ ഇരു വശങ്ങളിൽ പോലും ഞങ്ങൾ പ്രാഥമിക പാറ്റ ശാലകൾ കണ്ടില്ല.പട്ടണങ്ങളിൽ മാത്രം ഒന്നോ രണ്ടോ സ്കൂളുകൾ..ചണ്ടീഗർ  പോലെയുള്ള നഗരങ്ങളിൽ ഒതുങ്ങുന്നു വിദ്യാലയങ്ങൾ
ഭാരതത്തിന്റെ പുരോഗതിക്കായി കോണ്‍ഗ്രസോ ബി ജെ പ്പിയോ ഒക്കെ എത്ര ശ്രമിച്ചാലും
സ്കൂളുകൾ അത്യാവശ്യമാണ് .പ്രാഥമിക വിദ്യാഭ്യാസം നിര്ബന്ധമാക്കുക തന്നെ വേണം ..കുട്ടികളും ആരോഗ്യമില്ലത്തവർ ആണ് .ടൂറിസ്റ്റു സ്ഥലങ്ങളിൽ യാചകരും ധാരാളം ആണ്.
രാജസ്ഥാനും ഹരിയാനയും ഉത്തർ പ്രദേശും ഹിമാചൽ പ്രദേശും എല്ലാം ഇങ്ങനെ വളരെ പിന്നോക്കം നില്ക്കുന്നതായി അനുഭവപ്പെട്ടു
നമ്മൾ ഒക്കെ അനാവശ്യമായ സുഖ ഭോഗങ്ങൾ അനുഭവിക്കുന്നു എന്നൊരു വല്ലായ്മ്മയും തോന്നി
ഉത്തര ഭാരതത്തിലെ ഡൽഹി  അടക്കം ഉള്ള നഗരങ്ങളിൽ ഉള്ള  സൈക്കിൾ റിക്ഷകൾ ആത്തരത്തിൽ പെട്ടതാണ് .തീർത്തും വൃദ്ധർ ചവിട്ടുന്നു റിക്ഷയിൽ വരെ ഞങ്ങൾക്കു കയറേണ്ടി വന്നു .എന്റെ കുറ്റ  ബോധം ഞാൻ പുറത്തു പറഞ്ഞില്ല.എന്നാൽ പുഷ്പ്പക്ക് അത് അടക്കി വൈകാൻ കഴിഞ്ഞില്ല.
.നമ്മൾ മനുഷ്യരെ ക്കൊണ്ട് നമ്മളെ വലിപ്പിക്കുക ആണല്ലോ ഉമേ,ക്രൂരമാണ് കേട്ടോ ഇത്
അവരുടെ ഉഴക്കരിയല്ലേ..സാരമില്ല
എന്ന് പറഞ്ഞു ഞാൻ പുഷ്പ്പയെ സമാധാനിപ്പിച്ചു
ഇരുളിൽ തണുപ്പിൽ ..തനിയെ നിൽക്കുന്ന ക്ഷേത്രം വിട്ടു ഞങ്ങൾ തിരികെ പൊന്നു







 




 കുരുക്ഷേത്ര


കുരുക്ഷേത്ര
അതെ നമ്മുടെ സങ്കല്പ്പത്തിലെ കുരുക്ഷേത്രം എന്താണ്
അതി വിശാലമായ ഒരു മൈതാനം .
അവിടെ തമ്പടിചിരിക്കുന്ന സൈന്യ വ്യൂഹങ്ങൾ ..
പാണ്ടവരും കൗരവരും ഇരുവശവും ..
മുന്നിൽഭീഷ്മർ ,ദ്രോണർ ,ശല്യർ സുയോധനൻ തുടങ്ങിയവർ .ഇപ്പുറം ധർമപുത്രർ, അര്ജുനൻ കൃഷ്ണൻ തുടങ്ങിയവർ
.പ്രിയ ജനങ്ങളെ കൊല്ലണം എന്നാ ചിന്തയാൽ മനസ് നൊന്തു തേർത്തട്ടിൽ വിമുഖനായി ഇരിക്കുന്ന അര്ജുനൻ.
അദ്ദേഹത്തെ ഉപദേശിച്ചു കർമ്മശേഷി ഉള്ളവനാക്കുന്ന കൃഷ്ണൻ.
യുദ്ധം..
മഹാത്മാവായ ഭീഷ്മ പതനം.
അഭിമന്യൂ മൃത്യൂ .
സുയോധനന്റെ വീര മരണം
.കർണ്ണ പരാജയം .അശ്വദ്ധമാവിന്റെ പകരം ചോദിക്കൽ
അങ്ങിനെ അങ്ങിനെ വീരന്മാരായ രാജാക്കന്മാരുടെ അസാധരണ വിജയങ്ങളുടെ കഥയാണ് ആ നഗരം നമ്മോടു പറയുന്നത് .
ബസ് ഞങ്ങളെ കൊണ്ട് പോയത് വയലുകൾ നിറഞ്ഞ ഒരു സാധാരണ ഹരിയാന ഗ്രാമത്തിൽ ക്കൂടിയാണ്
കുരുക്ഷേത്ര അത്ര വികസിച്ച ഒരു പ്രദേശമല്ല .ഉത്തര ഭാരതത്തിലെ ഒരു സാധാരണ ഗ്രാമം.അവിടെ കണ്ട ഒരു പ്രധാന ആകര്ഷണം ഒരു വലിയ കമാനത്തിനു മുകളിൽ ഗീതോപദേശം പ്രതിമ ആക്കി വച്ചിരിക്കുന്നതാണ്
കൃഷ്ണൻ അര്ജുനനു ഉപദേശം നല്കിയ സ്ഥലം.അത് ഇന്നൊരു ക്ഷേത്രമാണ് .ക്ഷേത്രം എന്ന് പറയാൻ ഒന്നുമില്ല . ഒരു പഴയ ഭീമൻ ആൽ .ആ ആൽത്തറയിൽ ഒരു ഗീതോപദേശം കല്ലിൽ ചെയ്തു പെയിന്റ് അടിച്ചു വച്ചിട്ടുണ്ട് .അടുത്തു തന്നെ ഭീഷ്മ കുന്റ്റ് എന്നാ പേരിൽ ഒരു ചെറിയ കുളം.
ഭീഷ്മർ വീണു മരിച്ചപ്പോൾ അര്ജുനൻ ജലം നല്കാൻ ശരം കുത്തിയത് ഇവിടെ ആണത്രേ.ഒരുചെറിയ ജലാശയം എന്നെ പറയാൻ ഉള്ളൂ എന്നാൽ ആൽ വൃക്ഷം വേരും തായ് ത്തടിയും ഒക്കെ ചേർന്ന് ചുര്ങ്ങിയത് 500 വര്ഷം പഴക്കം കാണും
ജ്യോതിസർ എന്നാണു ഈ അമ്പലം അറിയപ്പെടുന്നത് ..ഞങ്ങൾ ചെല്ലുമ്പോൾ അവിടെ ഒരു ഗീത ക്ലാസ് നടക്കുന്നുണ്ടായിരുന്നു.ഗ്രാമീണ സ്ത്രീകളും കുറച്ചു പുരുഷന്മാരും കൃഷ്ണ ഗാഥ ശ്രദ്ധയോടെ കേൾക്കുന്നു .മറ്റു എതു അമ്പലം പോലെയും അല്ല.
ഇവിടെ കൃത്രിമത്വം കുറച്ചേ അനുഭവപ്പെട്ടുള്ളൂ .നമ്മുടെ അമ്പലങ്ങളുടെ ഒരു പ്രതീതി തോന്നി.ആലും ആൽത്തറയും വയലി ക്കൂടി യുള്ള നടപ്പും.അമ്പല ക്കുളവും ,ഞങ്ങളുടെ കൂട്ടേ ക്കാവിൽ ചെന്ന പോലെ .നല്ല തണുപ്പും ഇളം കാറ്റും ..മനസ് കുളിര്ന്നു എന്ന് തന്നെ പറയാം
കൃഷ്ണൻ അര്ജുനനു ഉപദേശം നല്കിയ സ്ഥലം എന്നാണ് ഇത് വിശ്വസിക്കപ്പെടുന്നത് .
ആധുനിക മനെജുമെന്റ് വിശാരദന്മാർ തങ്ങളുടെ ഇരകൾ ആയ 21 തികയാത്ത ചെറുപ്പക്കാരെ ഗീതോപദേശം പഠിച്ചിട്ടു വരാൻ ഉപടെഷിക്കെണ്ടതുണ്ട് എന്ന് തോന്നുന്നു
അച്ഛനെയോ അമ്മയെയോ ഗുരു ജനങ്ങളേയോ..ഭാര്യ മക്കളെ പ്പൊലുമൊ കർത്തവ്യ നിർവഹണത്തിനിടയിൽ കണക്കാക്കേണ്ടതില്ല എന്നത് ഇപ്പോഴത്തെ ചെറുപ്പക്കാർ തങ്ങളുടെ കൂടി ജീവിത വൃതം ആക്കിയിട്ടുണ്ട്
ജോലി മടുക്കുമ്പോൾ മനസ് കൂമ്പി പോകുമ്പോൾ മേലുദ്യോഗസ്ഥർ മോശമായി പെരുമാറുമ്പോൾ ഒക്കെ ഗീതയിലെ ചില ഭാഗങ്ങൾ നമ്മളെ ആശ്വസിപ്പിക്കും.
ഫലം കാംക്ഷിക്കാതെ കർമം ചെയ്യുക എന്നത് ഗീതോപദേശത്തിന്റെ കാതലാണ്.നമ്മളാണെങ്കിൽ വരമ്പത്ത് കൂലി പ്രമാണക്കാർ ആണല്ലോ.
ശരി തെറ്റുകളുടെ തിരഞ്ഞെടുപ്പ് പ്രയേണേ ബുദ്ധിമുട്ടുമാണ്.
തന്റെ ശരി വേറെ ഒരാളുടെ തെറ്റാവുമല്ലോ .
യുദ്ധത്തിൽ താൻ വധികേണ്ടത് വില്ല് കയ്യിൽ എന്തുവാൻ പഠിപ്പിച്ച ദ്രോണരെ വേണമെന്ന ചിന്ത
മടിയിൽ എടുത്തു വച്ച് സ്നേഹത്തോടെ ഊട്ടിയ പരാക്രമിയായ ഭീഷ്മ പിതാമഹന്റെ നേർക്ക്‌ വില്ല് കുലക്കേണ്ടി വരിക .അർജുഅനൻ തളര്ന്നു പോയെങ്കിൽ അത്ഭുതമില്ല
ഈത്തരം ചില ജീവിത സന്ധികളിൽ നമ്മൾ മിക്കവാറും പെട്ടിട്ടുണ്ടാവും
ജീവിത യുദ്ധത്തിൽ തളര്ന്നു പോകുന്ന ആധുനിക മനുഷ്യനു അമൃത് പോലെ ഗീത നവ ജീവൻ നല്കും സംശയമില്ല
ഇല്ല.. ഇല്ല ..ഗീതോപദേശം നല്കാൻ ഒന്നും എനിക്ക് പരിപാടിയില്ല .
ഞാനാര് മള്ളൂരോ
അടുത്തത്‌
ആധുനിക ക്ഷേത്ര നിര്മ്മിതിയുടെ ധാരാളിത്വം
ആക്ഷർധാം ക്ഷേത്ര സമുച്ചയം ..ഡല്ഹി















ആധുനിക ക്ഷേത്ര നിര്മ്മിതിയുടെ ധാരാളിത്വം
ആക്ഷർധാം ക്ഷേത്ര സമുച്ചയം ..
ദൽഹി
ലോകാത്ഭുതങ്ങളിൽ എട്ടാമത്തെതു

ലോകത്തിലെ ഏറ്റവും മനോഹരമായ ഹിന്ദു ക്ഷേത്രങ്ങളിൽ പ്രമുഖമാണ് ഈ മനോഹര ഹർമ്യം ..പ്രമുഖം എന്നല്ല..ഒന്നാമതാണ് എന്ന് തന്നെ പറയാം
ഡല്ഹി കാണുക ആണെങ്കിൽ  നമ്മൾ ഈ ക്ഷേത്രവും കണ്ടിരിക്കണം
ദേശീയ പാത 25 നരുകിൽ ആണ് ഈ ക്ഷേത്രം  ചെയ്യുന്നത്
ഞങ്ങുടെ പാക്കേജു കളിൽ ഈ കെട്ടിടം ഉൾപ്പെട്ടിരുന്നില്ല,പുഷ്പയുടെ കൂട്ടുകാരി യുടെ വീട്ടിൽ  പോകാൻ ആയി ഈ അമ്പലം ആയിരുന്നു ലാൻഡ്‌  മാര്ക്ക്.
അവർ സംശയ ലെശമെന്യേ പറഞ്ഞു
ഇത് കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്‌
.എന്തായാലും കയറാം എന്ന് ഞങ്ങളും വച്ചു
നമ്മളെത്ര അമ്പലം കണ്ടിരിക്കുന്നു താജ് മഹൽ കണ്ട ഞങ്ങളെ യാണോ ഇനി ഈ 2005 ഇൽ മാത്രം  പണിത കെട്ടിട ആകര്ഷിക്കാൻ പോകുന്നത്.എന്നൊരു അഹങ്കാരം ഉള്ളിൽ ഉണ്ടായിരുന്നു താനും
 ഒരു സുപ്രീം കോര്ട്ട് വക്കീലാണ് പുഷ്പ്പയുടെ ചങ്ങാതിയുടെ ഭര്ത്താവ്.കൂട്ടുകാരിയും നല്ല ബുദ്ധിയും ലോക പരിചയവും ഉള്ളവർ തന്നെ
കഴിഞ്ഞ  13 ദിവസമായി പച്ചരി ചോറും ഉണക്ക ചപ്പാത്തിയും തിന്നു മരിച്ചാൽ മതി എന്ന നിലയിൽ  ഞങ്ങൾക്ക്  കുത്തരി ചോറും നല്ല മീൻ  കറിയും സാമ്പാറും തന്ന അവരെ മറക്കാനാവില്ല
 വിശക്കുന്നവനു ദൈവം ഭക്ഷണം ആണ് എന്ന് പറഞ്ഞ പോലെ..ആ ദമ്പതികൾ ഞങ്ങൾക്ക് ദൈവം  ആയിരുന്നു
ഞങ്ങളുടെ ടാക്സി  ഡ്രൈവർ  നിസാരമായി ഞങ്ങളെ അവിടെ എത്തിച്ചു.50 രൂപ ആണ് അകത്തു കടക്കാൻ ഫീസ്‌
എല്ലാവരും തീരെ അവശരായിരുന്നു.കണ്ണനും ദീപക്കും പുറത്തു ഇരുന്നോളാം അകത്തേക്ക് വരുന്നില്ല എന്ന് പറഞ്ഞു പ്രധാന കെട്ടിട  നടപ്പാതയിൽ ഇരുന്നു.ഞങ്ങൾ വിശാലമായ നടു  മുറ്റം ഒക്കെ കടന്നു പതുക്കെ ഹാൾ ഓഫ് വാല്യൂസ് (സഹാജനന്ദ് പ്രദർശൻ ) എന്ന കെട്ടിടത്തിലേക്ക് നടന്നു
കൂടം കൊണ്ട് തലയ്ക്കു അടി കിട്ടിയ പോലെ ഞങ്ങൾ സ്ത്ബ്ദർ ആയി പ്പോയി.
സൌന്ദര്യവും കലയും ചിത്ര വിരുതും കൊത്തു പണികളും  മുത്തും രത്നങ്ങളും സ്വർണ്ണവും വെള്ളിയും കിന്നരികളും..എല്ലാം സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു .അപ്പോര്വത്തിൽ അപൂര്വ്വമായ ഒരു സൌന്ദര്യ പൂരം

വല്ലാതെ ക്ഷീണി ച്ചിട്ടും ദീ പക്കും കണ്ണനും ഇത് കണ്ടില്ലെങ്കിൽ നഷ്ട്ടം ആവുമെന്നു കരുതി ഞങ്ങൾ അവരെ പോയി നിര്ബന്ധമായി വിളിച്ചു കൊണ്ട് വന്നു ക്യാമറ  മൊബൈൽ ഫോണ്‍ എല്ലാം നിരോധിച്ചിരിക്കുകയാണ്  .അത് കൊണ്ട് ഫോട്ടോ എടുക്കാനും നിർവാഹമില്ല .ഇതെല്ലം ഗൂഗിളിൽ നിന്നും എടുത്ത ഫോട്ടോകൾ ആണ്


.മുകളിലെ കൊത്തു പണികൾ മുഗൾ കാലഘട്ടത്തെ കൈത്തഴക്കം ആണ് ഓർമ്മിപ്പിച്ചത് .ജൈന സന്യാസിമാരുടെ പ്രയത്ന ഫ ലമാണ് ഈ ക്ഷേത്രം










സ്വാമി  നാരായണ്‍ അക്ഷര്ധാം എന്നാണു ഈ അമ്പലം അറിയപ്പെടുന്നത്
2005 നവംബർ ആറിനാണ് ഈ ക്ഷേത്രം തുറന്നത് .കിഴക്കാൻ ദില്ലിയിൽ യമുനാ നദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത് .കോമണ്‍ വെൽത്ത് ഗെയിം ഗ്രാമത്തിന്റെ അടുത്താണ് 
ഭാരതീയ വസ്തു ശാസ്ത്രം അനുസരിച്ച് പണിതതാണ്  ഈ ഹര്മ്യം .സ്വാമി നാരായന്റെ ഏതാണ്ട് 11 അടി ഉയരമുള്ള ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട് .പഞ്ച ലോഹത്തിൽ ആണ് ഇത് ചെയ്തിരിക്കുന്നത് .ആ മത സമൂഹ ത്തിൽ പെട്ട മറ്റു സന്യാസിമാരുടെ പ്രതിമകളും ഇവിടെ ഉണ്ട് .ശിവ പാർവ തിമാർ,രാമൻ സീത കൃഷ്ണൻ  രാധ എന്നിവരുടെ വിഗ്രഹങ്ങളും   ഇവിടെ പ്രതിഷ്ട്ടിച്ചിട്ടുണ്ട്.
ഓണപ്ത് താഴികക്കുടങ്ങൾ 20000 ശിൽപ്പങ്ങൾ എല്ലാം ഇവിടെ ഭംഗിയായി ചെയ്തു വച്ചിട്ടുണ്ട്

സ്വാമി നാരായണ്‍ എന്ന സ്വാമിയുടെ ബാല്യം കൌമാരം യൌവനം ..ജീവിതത്തിലെ പ്രധാന സംഭവങ്ങൾ എല്ലാം ഇവിടെ പകര്ത്തിയിട്ടുണ്ട്  .
നടൻ  ശ്രീ നിവസാൻ തന്റെ  ജീവിത കഥ എഴുതിയ പുസ്തകത്തിൽ ഇങ്ങിനെ എഴുതിയിരുന്നു.
""എന്റെ ബാല്യകാല ജീവിതം ഒക്കെ വളരെ സാധാരണമായിരുന്നു.അതിനെ ക്കുറിച്ച് ഇങ്ങനെ ഒക്കെ എഴുതേണ്ടി വരും എന്ന് കരുതിയിരുന്നില്ല,,എങ്കിൽ ഞാൻ കുറേക്കൂടി നാടകീയമായ രംഗങ്ങൾ  സൃഷ്ട്ടിച്ചേനെ "" എന്ന്
അത് പോലെ തന്നെ
 സ്വാമിയുണ്ടോ അറിയുന്നു സ്വാമി ഇത്ര വലിയ സ്വാമിയാവും എന്ന്.
അത് കൊണ്ട് നമുക്ക് താല്പര്യം ഉള്ളതൊന്നും സ്വാമി യുടെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല
ഏതാണ്ട് 7000 ജോലിക്കാരും 30000 വരുന്ന ഈ മതത്തിലെ അനുയായികളും ചേർന്ന് ആണ് ഈ ക്ഷേത്ര സമുച്ചയം പണിതിരിക്കുന്നത്. മനോഹരമായ ഒരു ജല ധാര ഉണ്ടിവിടെ .വൈകീട്ട് 7 മണിക്ക് അതിൽ പ്രദര്ശനം ഉണ്ട്  .നിര്ഭാഗ്യ വശാൽ അത് കാണാൻ കഴിഞ്ഞില്ല .ഒരു ചെറു തടാകം ഉണ്ട്.അതിൽ ബോട്ട് യാത്രക്കും ഉള്ള ഏർപ്പാടുകൾ ഉണ്ട് .ഞങ്ങൾ അതിനും മിനക്കെട്ടില്ല .
ലോകാത്ഭുതങ്ങളിൽ എട്ടാമത്തെതു എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കെട്ടിടം പണിതിരിക്കു ന്നത് രാജസ്ഥാനിലെ ചെങ്കല്ലുകൊണ്ടാണ്.തറ ചെയ്തിരിക്കുന്നത് ഇറ്റലിയിൽ നിന്നുള്ള മാർബിൾ കൊണ്ടും
148 ആനകൾ  234 തൂണുകൾ ..സ്തൂപങ്ങൾ .9 താഴിക ക്കുടങ്ങൾ ,20000 ശിൽപങ്ങൾ  എല്ലാം ഈ ക്കെട്ടിടത്തെ അലങ്കരിക്കുന്നു.ആധുനിക വാസ്തു ശിലപ്പ ശാസ്ത്രത്തെ പാടെ നിരാകരിച്ചു  ഈ കൊട്ടാരം നിര്മ്മിച്ചിരിക്കുന്നത് ഒരു കഷണം പോലും ഇരുമ്പോ കമ്പിയോ സിമെന്റോ ഉപയോഗിക്കാതെയാണ് .എന്നിട്ടും എത്ര പൂർണ്ണത ..എത്ര  സൌന്ദര്യം
ക്ഷേത്രത്തിനു ചുറ്റും ജലം നിറഞ്ഞ തടാകമാണ്.അത് കൊണ്ട് തന്നെ കടുത്ത വേനലിലും ഇവിടെ സുഖദമായ ഒരു തണുപ്പാണ്



ഈ ക്ഷേത്രം കണ്ടില്ല എങ്കിൽ ,നിങ്ങൾ കണ്ടില്ല എന്നതാണ് വാസ്തവം .
ഗിന്നസ് ബുക്കിൽ ലോകത്തെ ഏറ്റവും വലിയ ഹൈന്ദവ ആരാധനാലയം   എന്ന നിലയിൽ  ചേർക്കപ്പെട്ടതാണ് ഈ ക്ഷേത്രം
മുൻപൊരിക്കൽ ഞാനെഴുതി ..കയ്യിൽ  കാശുള്ളവർക്ക്  എന്താണ് സാധിക്കാത്തത്
ശംഭോ മഹാദേവ












2015, മാർച്ച് 8, ഞായറാഴ്‌ച

വനിതാ ദിനവും നിർഭയയും

വനിതാ ദിനവും നിർഭയയും
ബിബിസി യുടെ ഡോക്യുമെന്ററി ഭാരതം അങ്ങ് നിരോധിച്ചു കളഞ്ഞു
എന്താ കാര്യം
ജയിലിൽ പോയി വധ ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയോട് സംസാരിച്ചു
അയാളുടെ വക്കീലിനോട് സംസാരിച്ചു
ഇവർ രണ്ടും തങ്ങൾ ചെയ്തത് ശരിയാണ് എന്ന് മനോഹരമായി സ്ഥാപിച്ചു
വക്കീൽ പറഞ്ഞത് എന്റെ മകളായിരുന്നെങ്കിൽ ഇതിലും കടുപ്പത്തിൽ ഞാനവളെ ശിക്ഷിച്ചേനെ എന്ന്
ഭാരതത്തിന്‌ അങ്ങ് അപമാനമായിപ്പോയി ബിബിസി ചെയ്തതതിൽ
അങ്ങിനെ ജയിലിൽ പ്പൊകാമൊ
നമ്മൾ വധ ശിക്ഷക്ക് വിധിച്ച പ്രതിയോട് സംസരിക്കാമൊ
ഭാരതം മുഴുവൻ തിളച്ചു മറിഞ്ഞ ഈ കേസിൽ എന്താണ് യഥാർഥത്തിൽ ചെയ്ത പാതകം
ശരിയാണ് ആ കുട്ടിയുടെ പേര് വെളിപ്പെടുത്തി
പാശ്ചാത്യ മാധ്യമങ്ങൾ ഇര ജീവിച്ചിരിക്കുന്നു എങ്കിൽ ..അവർ എതിർക്കുന്നു എങ്കിൽ മാത്രമേ പേരുകൾ ഫോട്ടോകൾ എല്ലാം പുറത്തു വിടാതിരിക്കൂ
ഇതിൽ അവരുടെ അച്ഛനും അമ്മയും വ്യക്തമായി പറയുന്നുണ്ട് എന്റെ മകളുടെ പേര് പുറത്തു പറയുന്നതിൽ ഞങ്ങൾക്കു സന്തോഷമേയുള്ളൂ എന്ന്
എന്നാൽ എന്നെ ഞെട്ടിച്ചത് സുപ്രീം കോടതിയിലെ ക്രിമിനൽ ലോയരുടെ പ്രസ്താവനയാണ്
എന്റെ മകൾ ഇങ്ങനെ കുടുമ്പത്തെ നാണം കെടുത്തിയിരുന്നു എങ്കിൽ ഞാൻ അവളെ കുടുമ്പത്തിലെ എല്ലാവരുടെയും മുന്നിൽ വച്ച് പെട്രോൾ ഒഴിച്ച് തീക്കൊളുത്തുമായിരുന്നു എന്ന്.
അന്നും ഇന്നും ഞാൻ അത് തന്നെ പറയുന്നു എന്ന്
എന്നാൽ അത് ഈ ചിത്രത്തിൻറെ സംവിധായികയോടാണോ പറഞ്ഞത് എന്ന് വ്യക്തമല്ല .അന്നത്തെ മാധ്യമങ്ങളോട് പറഞ്ഞതും ആവാം
ഇവിടെ എന്തെങ്കിലും എഴുതുമ്പോൾ നിയമ ബിരുദം ഇല്ലാത്ത ഞാനൊക്കെ അങ്ങിനെ എഴുതാമോ പറയാമോ അത് നിയമ പരമായി തെറ്റാവുമോ എന്നൊക്കെ ചിന്തിക്കാറുണ്ട്
എന്നാൽ കോടതിയിൽ വാദിക്കുന്ന ഒരു അഭിഭാഷകൻ ഇത്രയും അക്രമചിന്തകൾ പരസ്യമായി മാധ്യമങ്ങളോട് പറയുമ്പോൾ അതിനെ ലാഘവത്തോടെ കാണരുത്
.അയാൾ ശിക്ഷിക്കപെടെണ്ട ഒരു ക്രിമിനൽ തന്നെ ആണ്
ഇത് നിരോധിക്കപ്പെടാൻ തക്ക വണ്ണം എന്താണ് ഇതിനുള്ളിൽ ഉള്ളത്
നമ്മുടെ പാർലിമെന്റിൽ 250 അംഗങ്ങൾ എങ്കിലും ബലാൽ സംഗം, കൊലപാതകം,കൊള്ള , അക്രമം,തട്ടി ക്കൊണ്ടുപോകൽ തുടങ്ങി ക്രിമിനൽ സ്വഭാവമുള്ള കേസുകളിൽ പ്രതികൾ ആണ്.അവരെയും ഇത് പോലെ ബഹുവേഗ കോടതികളിൽ റാപ്പിഡ് ആക്ഷൻ കോടതികളിൽ വിചാരണക്ക് ഹാജരാക്കേണ്ടതുണ്ട് എന്ന് ഈ ചിത്രത്തിൽ പറയുന്നുണ്ട്.അത് കൊണ്ടാവും നിരോധനം വന്നത്
കാര്യങ്ങൾ സംസാരിക്കുന്ന മുകേഷ് സിംഗ് ഈ കേസിലെ മാപ്പ് സാക്ഷിയാണ്
അയാളുടെ ഒരു വാദം ബഹു വിചിത്രമാണ്
ബലാൽസംഗ ത്തിനു വധ ശിക്ഷ എന്ന് നിയമം വന്നുവല്ലോ
ഇതുവരെ റേപ്പ് ചെയ്‌താൽ ആളുകൾ ഇരകളെ കൊല്ലാതെ വിട്ടിരുന്നു,.നാണക്കേടുകൊണ്ട് അവർ പുറത്തു പറയില്ല എന്ന്അവർക്കു അറിയാം
എന്നാൽ ഇനി അവർ പെണ്ണിനെ കൊന്നു കളയും
ജീവനോടെ ബാക്കി വച്ചേക്കില്ല എന്ന്
പ്രായ പൂർത്തി ആകാത്ത പ്രതിയുടെ അച്ഛനും അമ്മയും വിചാരിച്ചിരുന്നത് അവൻ മരിച്ചു പോയി എന്നാണു
മൂന്നു കൊല്ലമായി അവനെ ക്കുറിച്ച് ഒരു അറിവുമില്ലായിരുന്നു
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതം..ഈ ഹ്രസ്വ ചിത്രത്തിൽ ക്കൂടി പ്രതിക്കൂട്ടിൽ ആയിരിക്കുക ആണ്
തങ്ങളുടെ ദാരിദ്ര്യം പുറം ലോകത്തിനു മുന്നിൽ തുറന്നു കാട്ടപ്പെട്ടിരിക്കുന്നു.
പ്രായം ആകാത്ത പ്രതിക്ക് രണ്ടു സഹോദരിമാരാണ് അവരുടെ അമ്മ പറയുന്നത്.മക്കൾ പുറത്തു പോയി വല്ലതും കൊണ്ട് വന്നാൽ ഭക്ഷണം കഴിക്കാം..രാവിലെ ഒരു ഗ്ലാസ് ചായ മാത്രമാണ് കഴിച്ചിരിക്കുന്നത് പാത്രം ഒന്നും കഴുകിയിട്ടില്ല..കഴുകിയിട്ടും കാര്യമൊന്നുമില്ല..വീട്ടില് ഒന്നുമില്ല പാചകം ചെയ്യാൻ..ഈ ദയനീയത മറ്റു പ്രതികളുടെ വീട്ടിലും കാണാം
ഈ പ്രതികൾ സ്വന്തം സുഖത്തെ അല്ലാതെ വീട്ടുകാരുടെ ദാരിദ്ര്യത്തെ ക്കുറിച്ച് ചിന്തിച്ചിട്ടേ ഇല്ലായിരുന്നു എന്നതാണ് വാസ്തവം
ഒരു വക്കീൽ പറഞ്ഞത് വേറൊരു വാദമാണ്
പണമുള്ളവർ സെക്സിന് വേണ്ടി പണം മുടക്കും പണമില്ലാത്തവർ സെക്സിന് വേണ്ടി ഇങ്ങിനെ ഒക്കെ ചെയ്യും
എം ബി ബി എസ കോഴ്സ് വളരെ തിരക്ക് പിടിച്ചതാണ്.അവസാന വർഷ പരീക്ഷ കഴിഞ്ഞു.ഇനി ഇന്റെണ്‍ ഷിപ്പാണ് .പിറ്റേ ദിവസം അത് തുടങ്ങും
അതും നല്ല തിരക്കാവും.ഇടക്കുള്ള അവന്സാനത്തെ ദിവസം" ലൈഫ് ഓഫ് പൈ "" എന്ന സിനിമ കാണാൻ പോയതാണ് ഈ കുട്ടി
പോകുന്നതിനു മുൻപ് വീട്ടിലേക്കു വിളിച്ചിരുന്നു..വന്നിട്ടും അവൾ വിളിക്കുമായിരുന്നു.എന്നാൽ വിളിച്ചത് സഫ്ദർജങ്ങ് ആശുപത്രിയിൽ നിന്നും ഡോക്ടർ ആണ്
അച്ഛനും അമ്മയ്ക്കും മറ്റു മക്കളില്ല ..നാട്ടിലെ സ്ഥലം വിറ്റാണ് അവർ മകളെ ഡോക്റ്റർ ആകാൻ പഠിപ്പിച്ചത്
ഇനി നിങ്ങളുടെ എല്ലാ ദുഖവും മാറും ..ഞാൻ പഠിച്ചു പാസായല്ലോ..
എന്ന് പറഞ്ഞു ശുഭാപ്തി വിശ്വാസത്തോടെ ഡൽഹിക്ക് പോയ ഒരു സാധാരണ പെണ്‍കുട്ടി
അതായിരുന്നു അവൾ
ഒന്ന് ഞാൻ പറയാം
സ്ത്രീയെ ഉപഭോഗവസ്തു എന്ന നിലയിൽ പോലുമല്ല ,ഉത്തര ഭാരതത്തിലെ പുരുഷന്മാർ കണക്കാക്കുന്നത്
വെറും പട്ടിയെപ്പോലെ ..വാലാട്ടുന്ന, തീട്ടം തിന്നുന്ന ,അടുക്കള ജോലി എടുക്കുന്ന ,യോനിയുള്ള ഒരു മൃഗം
അതിൽ കവിഞ്ഞു അവർ സ്ത്രീകളെ കണക്കാക്കുന്നതെയില്ല
ആ മനോഭാവമാണ് മാറേണ്ടത്
അല്ലാതെ അത് തുറന്നു കാട്ടുന്ന ഈ ഹ്രസ്വ ചിത്രം നിരോധിക്കുക അല്ല വേണ്ടത്
മൃഗീയ ഭൂരിപക്ഷം ഉള്ള ഒരു സർക്കാർ ഭരിക്കുന്നു
അവർക്ക് എന്ത് ചെയ്യാൻ കഴിയും ഈക്കാര്യത്തിൽ എന്നത് ശ്രദ്ധിക്കണം
പിതൃദായക്രമത്തിലെ ..പെണ് മക്കൾ ..
അവർക്ക് ഭൂമിക്കും സ്വത്തിനും സമ്പത്തിനും അവകാശമില്ല
കോടതിയും വക്കീലും സ്കൂളും കോളേജും അവൾക്കു സഹായത്തിനില്ല
ഭാരതീയ ജനതയുടെ നേർ പകുതി വരുന്ന ഈ ജന വിഭാഗത്തിനു
ന്യായം നിഷേധിക്കപ്പെട്ടിരിക്കുന്നു
അവരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ടിരിക്കുന്നു
അവരുടെ നാവുകൾ പിഴുതെടുക്കപ്പെട്ടിരിക്കുന്നു
അവരുടെ കൈകൾ വിലങ്ങു വൈക്കപ്പെട്ടിരിക്കുന്നു
അവര്ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നു
അവർ ഭാരതീയ സ്ത്രീകൾ ആണ്
നമുക്കവരുടെ സ്വാതന്ത്ര്യത്തിനായി ,തനിമക്കായി ,ഗരിമക്കായി
ഈ വനിതാ ദിനം സമർപ്പിക്കാം

2015, മാർച്ച് 7, ശനിയാഴ്‌ച

ഹിമാലയൻ വിശേഷങ്ങൾ part 3

ഭാഗം 11
ആമ്പർ  ഫോർട്ട്‌

കച്ച്വ  രാജാക്കന്മാരുടെ പഴയ  തലസ്ഥാനമായിരുന്നു ആംബർ
 കുന്നിൻ മുകളിലെ വലിയ കോട്ട.വിശാലമായ അകത്തളങ്ങൾ
 നീണ്ട ഇടനാഴികൾ ,അനേകം റാണിമാർ ,ആഡംബരം നിറഞ്ഞ ദർബാർ
റാണി മാരുടെ കിടപ്പ് മുറികൾ
എല്ലാം കൊണ്ടും ഒരു തലസ്ഥാനത്തിനു ചേരുന്ന നഗരം തന്നെ ആമ്പർ
,1727നവംബർ 17 നു മഹാരാജ സവായ് ജയ് സിംഗ് രണ്ടാമൻ ആണ് ആണ് ജെയ്പ്പൂർ  രാജസ്ഥാന്റെ തലസ്ഥാനം ആക്കിയത് .എന്നാൽ അത് കൊണ്ട് ആംബർ ഒരു മോശം കൊട്ടാരം അല്ല താനും 

ഒരു ചെറു  തടാക തീരത്ത്‌ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം കണ്ണുകൾക്ക്‌ ഒരു മനോഹര വിരുന്നാണ് ,

ആമ്പർ  ഫോർട്ട്‌ വാൾ 
ജൈഗാർ ഫോർട്ട്‌ 
തന്റെ സാമ്രാജ്യം ശത്രുക്കളിൽ നിന്ന് രേക്ഷിക്കാൻ ആയി ചുറ്റും ഒരു വൻ മതിൽ  പണിതു .ജൈസിംഗ് രണ്ടാമൻ 1726 കാലഘട്ടത്തിൽ ആണ് ഈ മതിൽ ചെയ്തത് . ആമ്പർ  കൊട്ടാരത്തിൽ നിന്ന് നോക്കിയാൽ  എതിരെ നമുക്കീ  വലിയ മതിൽ  കാണാം .അരാവലി പർവത നിരകളിൽ  പണിത ഈ കൊട്ടാരവും ദീര്ഘമായ മതിലും നൂറ്റാണ്ടുകളെ അതി ജീവിച്ചു ഇന്നും ഒരത്ഭുതമായി കാണപ്പെടുന്നു .കഴുകന്മാരുടെ കുന്നു (eagles hill ) എന്നൊരു പർവതത്തിൽ ആണ് ഈ കൊട്ടരക്കെട്ടു പണിതിരിക്കുന്നത് 








അത് പോലെ തന്നെ കാണാൻ അതി മനോഹരമായ മറ്റൊരു ഹര്മ്യമാണ് ജൽ മഹൾ.ആദ്യം ഒരു കൊട്ടാരം പണിതു .പിന്നീട് ദർഭവതി നദിയിൽ  ഒരു അണ കെട്ടി ,കൊട്ടാരത്തിന് ചുറ്റും തടാകം  (മൻ സാഗർ  )ഉണ്ടാക്കി..കൊട്ടാരത്തിന്റെ  ഒരു നില ഇപ്പോഴും ജലത്തിനടിയിൽ ആണ്.പിന്നീട് ജയ്‌സിംഗ് രണ്ടാമൻ ആണ് പതിനെട്ടാം നൂറ്റാണ്ടിൽ ഇത് അറ്റകുറ്റ പ്പണികൾ ചെയ്തു ഇന്നത്തെ നിലയിൽ  ആക്കിയത് ..രാജാക്കന്മാര്ക്ക് നായടാൻ വേണ്ടിയാണിത് പണിതത്  .എതിരെ വനത്തിൽ നിന്നും മൃഗങ്ങൾ  വെള്ളം കുടിക്കാൻ എത്തുമ്പോൾ രാജാക്കന്മാർക്ക് വേട്ട ആടാൻ എളുപ്പത്തിൽ ചെയ്തതാണ് ഈ കൊട്ടാരം .ദേശാടന പക്ഷികൾക്ക്  കൂട് കൂട്ടാൻ ചെറു ദ്വീപുകള ഉണ്ടാക്കിയിട്ടുമുണ്ട്  .   .ഞങ്ങൾക്ക്  ഇത് കാണാൻ കഴിഞ്ഞില്ല.എന്തോ മരാമത്ത് പണി നടക്കുന്നത് കൊണ്ട് ഇപ്പോൾ ഈ കൊട്ടാരം അടഞ്ഞു കിടക്കുകയാണ് .


. 

.ജന്തർ മന്ദിർ ആണ് മറ്റൊരു പ്രധാന ആകർഷണം
അതിനെ കുറിച്ചും അടുത്ത ഭാഗത്തിൽ എഴുതാം

ഭാഗം 13

പണവും പ്രതാപവും 600 വരെ ഭാര്യമാർ  അത്രയും തന്നെ വെപ്പാട്ടിമാരും ഒക്കെ ആയി സുഖ ജീവിതം നയിച്ചിരുന്ന ഒരു രാജ വംശം..അവർ പിന്നീട് ഇന്ത്യൻ യൂണിയനിൽ ചേർന്ന് എങ്കിലും ഇപ്പോഴും അവർ രാജാക്കന്മാർ തന്നെ. പൂർവീക സമ്പത്തെല്ലാം ഈ രാജകന്മാർ ഹെറിറ്റെജ് പഞ്ച നക്ഷത്ര ഹോട്ടലുകൾ ആക്കിയിരിക്കുന്നു ..
വൃത്തിയോടെയും വെടിപ്പായും എല്ലാം സംരക്ഷിച്ചിരിക്കുന്നു .ടൂറിസ്റ്റ്കളോട് മര്യാദയോടെയും അന്തസ്സോടെയും പെരുമാറുന്നു .
പട്ടണം അത്ര വലുതല്ല .എന്നാൽ ഒരു ചന്തമൊക്കെ ഉണ്ട് താനും
ആദ്യം കാണാൻ പോയത് ജന്തർ മന്തിർ ആണ്
ഗൈഡ് വണ്ടിയിൽ ഇരുന്നു പറഞ്ഞു നമ്മൾ ഇനി പോകുന്നത് ജന്തർ മന്ദിർ കാണാൻ ആണ് എന്ന് ജന്തർ എന്ന വാക്കിന്റെ അർത്ഥം ഓര്മ്മ വരുന്നില്ല
കുരങ്ങു എന്നാണോ എന്നൊരു സംശയം.അങ്ങിനെ ആണെങ്കിൽ മൃഗശാല ആയിരിക്കുമോ എന്നായി പിന്നെ ചിന്ത
ആരോടും ഇതൊന്നും പറഞ്ഞില്ല
ഗൈഡിനോട് ചോദിച്ചു
ജന്തർ ക്യാ ഹൈ
ജന്തർ മത്ലബ്  ഇൻസ്ട്രുമെന്റ്
ജന്തർ എന്നാൽ ഉപകരണം
വീണ്ടും കുഴങ്ങി എന്നെ പറയേണ്ടൂ
കാണാൻ പോകുന്ന പൂരം എന്തിനു കേട്ടറിയുന്നു
അകത്തു കയറി




 നല്ല വിശാലമായ സ്ഥലം ..ധാരാളം ആളുകൾ ...സുന്ദരികൾ ആയ മദാമ്മമാർ ..എനിക്കീ മദാമ്മമാരെ കാണാൻ വലിയ ഇഷ്ട്ടമാണ്
നല്ല ചുവന്ന ചുണ്ടുകളും പൂച്ചക്കണ്ണുകളും ,വിചിത്ര നിറമാർന്ന മുടിയിഴകളും ഒക്കെ ആയി അവർ കാണാൻ കണ്ണിനു എന്നും ഒരു നല്ല കാഴ്ചയാണ്
ജപ്പാനിൽ നിന്നും വൃദ്ധരായ ഒരു സംഘം ടൂറിസ്റ്റുകളെ അവിടെ കണ്ടു
സംഘത്തിലെ ഏതാണ്ട് 80% പേരും 80 അധികം പ്രായമുള്ളവർ .ഏതെങ്കിലും വൃദ്ധ സദനത്തിൽ നിന്നും ലോകം കാണാൻ വന്നവർ ആണെന്ന് തോന്നുന്നു
അവർ മാത്രമേ ഉള്ളൂ .നമ്മുടെ ഭാരതീയ രീതി അനുസരിച്ച് അച്ഛനും അമ്മയും മക്കളും ചെറു മക്കളും അല്ലെങ്കിൽ യുവ മിഥുനങ്ങൾ മാത്രം എന്നൊക്കെ രീതിയിൽ നിന്നും മാറി നന്നായി വയസായ ഒരു സംഘം ആളുകളെ കണ്ടപ്പോൾ അത്ഭുതം തോന്നി .സന്തോഷവും .എനിക്കൊക്കെ ഇനിയും ഒത്തിരി ബാല്യം ബാക്കിയുണ്ട് ..യാത്രക്കും വിനോദത്തിനും ഉല്ലാസത്തിനും എന്നൊരു സമാധാനം ,സന്തോഷം ..
ദൈവത്തിൻ മനമാരു കണ്ടു
അത് വേറെ കാര്യം
ചുറ്റും വായിൽ നോക്കി നടന്നു ജന്തർ മന്ദിർ കാണിക്കാൻ വന്ന ഗൈഡ് പറഞ്ഞതൊന്നും മനസിലായില്ല
പിന്നെ അങ്ങ് ബുദ്ധി ഉപയോഗിച്ചപ്പോൾ ചില കാര്യങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നു


നമ്മളിപ്പോൾ പഞ്ചാംഗം നോക്കി പറയുന്ന കാര്യങ്ങൾ പണ്ടുള്ളവർ എങ്ങിനെയാണ് പറഞ്ഞിരുന്നത്എന്നോർക്കുമ്പോൾ അത്ഭുതവും ബഹുമാനവും തോന്നുന്നു അക്ഷാംശവും രേഖാംശവും എല്ലാം കിറു കൃത്യം .സമയവും നാഴികക്ക് വ്യത്യാസമില്ല .ഉത്തരായനവുംദക്ഷിണായനവും നമ്മൾ അന്ന് കൃത്യമായി  അറിഞ്ഞു എന്നോർക്കണം .ഭൂമിയുടെ ചരിവും ദിന രത്രങ്ങളുടെ ദൈർഘ്യവും മഴ  പെയ്യുന്ന ദിവസവും വരെ നമ്മൾ കൃത്യമായി അറിഞ്ഞിരുന്നു .ഈ ഒബ്സർവെറ്റൊറി അതിനുള്ള പുരാതനമായ ശാസ്ത്രീയ ഉപകരണങ്ങൾ സ്ഥാപിച്ച സ്ഥലമാണ്‌.ഉജ്ജയിനിയിലും മധുരയിലും ഇതേ പോലെ വേറെ രണ്ടെണ്ണ മുണ്ട്..ഈ മാതൃകയിൽ തന്നെ നിര്മ്മിച്ചത്.
നിഴലും സൂര്യ വെളിച്ചവും കൊണ്ട് സമയം കണ്ടെത്തുന്നഉപകരനങ്ങൾ  ഇവിടെ ഉണ്ട് .മൊത്തം 14 ഇൻസ്ട്രുമെന്റ്സ് സ്ഥാപിച്ചിട്ടുണ്ട് . ,ഇരുളിൽ സമയം അറിയാനുള്ള രീതി, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ  ഇവയുടെ സ്ഥാനം.കാലാവസ്ഥ വ്യതിയാനം ഇവയെല്ലാം നമുക്കിതിൽ അറിയാം.പതിനഞ്ചാം നൂറ്റാണ്ടിൽ ആണ് ഇത് സ്ഥാപിക്കപ്പെട്ടത് എന്ന് കൂടി ഓർക്കണം
സവാൽ ജൈസിംഗ് രണ്ടാമൻ  എന്ന അതി ബുദ്ധിമാനായ ഒരു കച്ച്വ വംശജൻ ആയ ഒരു ജെയ്പ്പൂർ ഭരണാധികാരിയാണ് ഇത് സ്ഥാപിച്ചത് .അദ്ദേഹം അതി ബുദ്ധിമാനായ ഒരു പക്ഷെ ഭാരതം കണ്ട ഏറ്റവും പ്രഗല്ഭനായ ഭരണാധികാരികളിൽ ഒരാൾ ആയിരുന്നു .അനേകം കാര്യങ്ങളിൽ അഗാധമായ അറിവും കാര്യ ശേഷിയും ഉള്ള ഇദ്ദേഹമാണ്

  1699 മുതൽ 1793 വരെ ആയിരുന്നു ഈ രാജാവിന്റെ ജീവ കാലം .ഒരിക്കൽ മുഗൾ സദസ്സിൽ രാജാവിനു ഒരു ശുഭ കാര്യം ചെയ്യാൻ ഏ താണ് നല്ല സമയം എന്നറിയാൻ വലിയ ചർച്ചയായി .അത് കേട്ടിരുന്നു ജയ് സിംഗ് കരുതി ജനങ്ങൾക്ക്  സമയം അറിയാൻ ഒരു സംവിധാനം ഒരുക്കണം .അതിനായി സമ്രാട്ട് യന്ത്ര എന്നൊരു വലിയ ഉപകരണം സ്ഥാപിച്ചു .


പിന്നെ  13  ഉപകരണങ്ങളും   കൂടെ സ്ഥാപിച്ചു ..വേറെ ആറു ജന്തർ മന്ദിറുകൾ അന്നത്തെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു എങ്കിലും ഇപ്പോൾ നില നില്ക്കുന്നത് ഇവിടെ ജൈപ്പൂർ മാത്രമാണ്
അവിടെ ചെന്നാൽ  നമുക്ക് സമയം കൃത്യമായി  അറിയാൻ കഴിയും എന്ന് മാത്രമേ എനിക്ക് നിങ്ങളോട് പറയാൻ കഴിയൂ.

ഏനുണ്ടോടി താമര ച്ചന്തം
എന്ന്പറഞ്ഞ  പോലെ
എനിക്കുണ്ടോ വാന ശാസ്ത്രം അറിയുന്നു
ആരെങ്കിലും ചോദിച്ചാൽ ഞാൻ നല്ല ഗമയിൽ പറയും
ജന്തർ മന്ദിർ കണ്ടു കേട്ടോ
എന്തൊരത്ഭുതം ..
geometrical perfection of our forefathers ..unbelievable
എന്നൊക്കെ

ഭാഗം 14

 ഹവ മഹൽ .
സ്ത്രീകളുടെ ചേ ലാഞ്ചലം എന്തിനാണ്
ലജ്ജിക്കുമ്പോൾ ചുവന്നു പോയ മുഖം ഒളിക്കാൻ
അന്യ പുരുഷന്മാരിൽ നിന്നും മുഖം മറയ്ക്കാൻ
കുഞ്ഞിനു ചുരുട്ടി പ്പിടിച്ചു പിറകെ നടക്കാൻ
പുരുഷന് കൈ തുടയ്ക്കാൻ
അങ്ങിനെ അങ്ങിനെ എന്തെല്ലാം ഉപകാരങ്ങൾ ആണ് ഇതിനുള്ളത്

ഹവ മഹൽ അങ്ങിനെ ചെയ്ത അതി മനോഹരമായ ഒരു പുടവ ത്തുമ്പ്‌ ആണ്
റാണി മാർക്ക്‌ മറഞ്ഞിരുന്നു നഗര വീധികളിലെ കെട്ടു കാഴ്ചകൾ കാണാൻ
രാജാവ് സർവാലങ്കാര ഭൂഷിതനായി ഘോഷയാത്രയിൽ പങ്കെടുക്കുമ്പോൾ കാണാൻ
അതിനെല്ലാമായി പർദ്ദക്ക് പകരം   രാജാവ് പണിതു കൊടുത്തതാണീ ഉജ്ജ്വല മന്ദിരം






ഇത് വെറുമൊരു മതിൽ മാത്രമാണ് .പിറകിൽ അനേകം ജനാലകൾ ..ജനാലകൾ എന്ന് പറഞ്ഞു കൂടാ..ചെറിയൊരു സമ ചതുരം ..അത്രയേ ഉള്ളൂ .അതിലൂടെ കൊട്ടാരത്തിലെ കുലീന  വനിതകൾക്ക് പുറം കാഴ്ചകൾ കാണാം .
1799 ഇൽ ആണ് ഇതിന്റെ നിർമ്മാണം .ലാൽ ചന്ദ് ഉസ്താദ്‌ ആണ് ഇത് രൂപ കൽപ്പന ചെയ്തത് മഹാ രാജ സവായ് പ്രതാപ്‌ സിംഗ് ആണ് ഇത് നിർമ്മിച്ചത് 
കൃഷ്ണന്റെ മകുടം പോലെ ..അഞ്ചു നിലകൾ ആണിതിനുള്ളത് .
തേനീച്ച ക്കൂടിന്റെ  രൂപത്തിൽ ആണ് ഇത്നിർമ്മിച്ചിരിക്കുന്നത്


953 ജനാലകൾ ...(ഝരൊഖാസ്) ഉണ്ട് ഈ മഹലിന്.കാറ്റ് കയറാൻ ചെറു സുഷിരങ്ങൾ ഉണ്ട് ..ഏതു ചുടു കാലാവസ്ഥയിലും നല്ല തണുപ്പാണ് അത് കൊണ്ട് ഇവിടെ ..ഇതിന്റെ അകത്തളങ്ങൾ യഥാർഥത്തിൽ അതി മനോഹരം തന്നെയാണ്



..






interior 



50 അടി ഉയരമുള്ള ഈ മനോഹര സൗധം 50 കൊല്ല ത്തിനു ശേഷം അറ്റ കുറ്റ പണികൾ നടത്തീ ഈയിടെ .വെറും 4568 കോടി  രൂപയെ ചിലവായുള്ളൂ .വെറും 4568 കോടി മാത്രം .
ഹവ മഹൽ എന്നാൽ കാറ്റിന്റെ കൊട്ടാരം എന്നാണർത്ഥം
കാറ്റും കൊട്ടാരവും തമ്മിൽ ഉള്ള ഒളിച്ചു കളി അത്ര മനോഹരമാണ്
953 ഭാര്യമാർ ഉണ്ടായിരുന്നു ഒരു മഹാരാജാവിനെ കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ
നിങ്ങളിൽ പലരും ചിന്തിക്കുക..ചൊക്ലെറ്റ്സ്  എന്ന സിനിമയിലെ സലിം കുമാറിനെ പ്പോലെയാകും അല്ലെ
പുരുഷന്മാരെ ചീത്തയാക്കാൻ ഓരോ കൊട്ടാരം കെട്ടിയിരിക്കുന്നു എന്നല്ലതെ എന്ത് പറയാൻ


യമുനയുടെ തീരത്തെ ആ മനോഹര ഹർമ്യം ..പകരം വയ്ക്കാൻ മറ്റൊന്നില്ലാത്ത ദൃശ്യ വിസ്മയം ഭാഗം 14

 ഹവ മഹൽ .
സ്ത്രീകളുടെ ചേ ലാഞ്ചലം എന്തിനാണ്
ലജ്ജിക്കുമ്പോൾ ചുവന്നു പോയ മുഖം ഒളിക്കാൻ
അന്യ പുരുഷന്മാരിൽ നിന്നും മുഖം മറയ്ക്കാൻ
കുഞ്ഞിനു ചുരുട്ടി പ്പിടിച്ചു പിറകെ നടക്കാൻ
പുരുഷന് കൈ തുടയ്ക്കാൻ
അങ്ങിനെ അങ്ങിനെ എന്തെല്ലാം ഉപകാരങ്ങൾ ആണ് ഇതിനുള്ളത്

ഹവ മഹൽ അങ്ങിനെ ചെയ്ത അതി മനോഹരമായ ഒരു പുടവ ത്തുമ്പ്‌ ആണ്
റാണി മാർക്ക്‌ മറഞ്ഞിരുന്നു നഗര വീധികളിലെ കെട്ടു കാഴ്ചകൾ കാണാൻ
രാജാവ് സർവാലങ്കാര ഭൂഷിതനായി ഘോഷയാത്രയിൽ പങ്കെടുക്കുമ്പോൾ കാണാൻ
അതിനെല്ലാമായി പർദ്ദക്ക് പകരം   രാജാവ് പണിതു കൊടുത്തതാണീ ഉജ്ജ്വല മന്ദിരം






ഇത് വെറുമൊരു മതിൽ മാത്രമാണ് .പിറകിൽ അനേകം ജനാലകൾ ..ജനാലകൾ എന്ന് പറഞ്ഞു കൂടാ..ചെറിയൊരു സമ ചതുരം ..അത്രയേ ഉള്ളൂ .അതിലൂടെ കൊട്ടാരത്തിലെ കുലീന  വനിതകൾക്ക് പുറം കാഴ്ചകൾ കാണാം .
1799 ഇൽ ആണ് ഇതിന്റെ നിർമ്മാണം .ലാൽ ചന്ദ് ഉസ്താദ്‌ ആണ് ഇത് രൂപ കൽപ്പന ചെയ്തത് മഹാ രാജ സവായ് പ്രതാപ്‌ സിംഗ് ആണ് ഇത് നിർമ്മിച്ചത് 
കൃഷ്ണന്റെ മകുടം പോലെ ..അഞ്ചു നിലകൾ ആണിതിനുള്ളത് .
തേനീച്ച ക്കൂടിന്റെ  രൂപത്തിൽ ആണ് ഇത്നിർമ്മിച്ചിരിക്കുന്നത്


953 ജനാലകൾ ...(ഝരൊഖാസ്) ഉണ്ട് ഈ മഹലിന്.കാറ്റ് കയറാൻ ചെറു സുഷിരങ്ങൾ ഉണ്ട് ..ഏതു ചുടു കാലാവസ്ഥയിലും നല്ല തണുപ്പാണ് അത് കൊണ്ട് ഇവിടെ ..ഇതിന്റെ അകത്തളങ്ങൾ യഥാർഥത്തിൽ അതി മനോഹരം തന്നെയാണ്



..






interior 



50 അടി ഉയരമുള്ള ഈ മനോഹര സൗധം 50 കൊല്ല ത്തിനു ശേഷം അറ്റ കുറ്റ പണികൾ നടത്തീ ഈയിടെ .വെറും 4568 കോടി  രൂപയെ ചിലവായുള്ളൂ .വെറും 4568 കോടി മാത്രം .
ഹവ മഹൽ എന്നാൽ കാറ്റിന്റെ കൊട്ടാരം എന്നാണർത്ഥം
കാറ്റും കൊട്ടാരവും തമ്മിൽ ഉള്ള ഒളിച്ചു കളി അത്ര മനോഹരമാണ്
953 ഭാര്യമാർ ഉണ്ടായിരുന്നു ഒരു മഹാരാജാവിനെ കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ
നിങ്ങളിൽ പലരും ചിന്തിക്കുക..ചൊക്ലെറ്റ്സ്  എന്ന സിനിമയിലെ സലിം കുമാറിനെ പ്പോലെയാകും അല്ലെ 
പുരുഷന്മാരെ ചീത്തയാക്കാൻ ഓരോ കൊട്ടാരം കെട്ടിയിരിക്കുന്നു എന്നല്ലതെ എന്ത് പറയാൻ


യമുനയുടെ തീരത്തെ ആ മനോഹര ഹർമ്യം ..പകരം വയ്ക്കാൻ മറ്റൊന്നില്ലാത്ത ദൃശ്യ വിസ്മയം ..താജ് മഹൽ..
അടുത്ത ഭാഗം


ഭാഗം 14

 ഹവ മഹൽ .
സ്ത്രീകളുടെ ചേ ലാഞ്ചലം എന്തിനാണ്
ലജ്ജിക്കുമ്പോൾ ചുവന്നു പോയ മുഖം ഒളിക്കാൻ
അന്യ പുരുഷന്മാരിൽ നിന്നും മുഖം മറയ്ക്കാൻ
കുഞ്ഞിനു ചുരുട്ടി പ്പിടിച്ചു പിറകെ നടക്കാൻ
പുരുഷന് കൈ തുടയ്ക്കാൻ
അങ്ങിനെ അങ്ങിനെ എന്തെല്ലാം ഉപകാരങ്ങൾ ആണ് ഇതിനുള്ളത്

ഹവ മഹൽ അങ്ങിനെ ചെയ്ത അതി മനോഹരമായ ഒരു പുടവ ത്തുമ്പ്‌ ആണ്
റാണി മാർക്ക്‌ മറഞ്ഞിരുന്നു നഗര വീധികളിലെ കെട്ടു കാഴ്ചകൾ കാണാൻ
രാജാവ് സർവാലങ്കാര ഭൂഷിതനായി ഘോഷയാത്രയിൽ പങ്കെടുക്കുമ്പോൾ കാണാൻ
അതിനെല്ലാമായി പർദ്ദക്ക് പകരം   രാജാവ് പണിതു കൊടുത്തതാണീ ഉജ്ജ്വല മന്ദിരം






ഇത് വെറുമൊരു മതിൽ മാത്രമാണ് .പിറകിൽ അനേകം ജനാലകൾ ..ജനാലകൾ എന്ന് പറഞ്ഞു കൂടാ..ചെറിയൊരു സമ ചതുരം ..അത്രയേ ഉള്ളൂ .അതിലൂടെ കൊട്ടാരത്തിലെ കുലീന  വനിതകൾക്ക് പുറം കാഴ്ചകൾ കാണാം .
1799 ഇൽ ആണ് ഇതിന്റെ നിർമ്മാണം .ലാൽ ചന്ദ് ഉസ്താദ്‌ ആണ് ഇത് രൂപ കൽപ്പന ചെയ്തത് മഹാ രാജ സവായ് പ്രതാപ്‌ സിംഗ് ആണ് ഇത് നിർമ്മിച്ചത് 
കൃഷ്ണന്റെ മകുടം പോലെ ..അഞ്ചു നിലകൾ ആണിതിനുള്ളത് .
തേനീച്ച ക്കൂടിന്റെ  രൂപത്തിൽ ആണ് ഇത്നിർമ്മിച്ചിരിക്കുന്നത്


953 ജനാലകൾ ...(ഝരൊഖാസ്) ഉണ്ട് ഈ മഹലിന്.കാറ്റ് കയറാൻ ചെറു സുഷിരങ്ങൾ ഉണ്ട് ..ഏതു ചുടു കാലാവസ്ഥയിലും നല്ല തണുപ്പാണ് അത് കൊണ്ട് ഇവിടെ ..ഇതിന്റെ അകത്തളങ്ങൾ യഥാർഥത്തിൽ അതി മനോഹരം തന്നെയാണ്



..






interior 



50 അടി ഉയരമുള്ള ഈ മനോഹര സൗധം 50 കൊല്ല ത്തിനു ശേഷം അറ്റ കുറ്റ പണികൾ നടത്തീ ഈയിടെ .വെറും 4568 കോടി  രൂപയെ ചിലവായുള്ളൂ .വെറും 4568 കോടി മാത്രം .
ഹവ മഹൽ എന്നാൽ കാറ്റിന്റെ കൊട്ടാരം എന്നാണർത്ഥം
കാറ്റും കൊട്ടാരവും തമ്മിൽ ഉള്ള ഒളിച്ചു കളി അത്ര മനോഹരമാണ്
953 ഭാര്യമാർ ഉണ്ടായിരുന്നു ഒരു മഹാരാജാവിനെ കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ
നിങ്ങളിൽ പലരും ചിന്തിക്കുക..ചൊക്ലെറ്റ്സ്  എന്ന സിനിമയിലെ സലിം കുമാറിനെ പ്പോലെയാകും അല്ലെ 
പുരുഷന്മാരെ ചീത്തയാക്കാൻ ഓരോ കൊട്ടാരം കെട്ടിയിരിക്കുന്നു എന്നല്ലതെ എന്ത് പറയാൻ


യമുനയുടെ തീരത്തെ ആ മനോഹര ഹർമ്യം ..പകരം വയ്ക്കാൻ മറ്റൊന്നില്ലാത്ത ദൃശ്യ വിസ്മയം ..താജ് മഹൽ..
അടുത്ത ഭാഗം

താജ് മഹൽ..




കയ്യിൽ കാശുള്ളവന് കെട്ടിടം വയ്ക്കാം
അത് വെളുത്ത മാർബിളിൽ ആകാം
കറുത്ത മാർബിളിലും ആകാം
 യാത്രക്കിടയിൽ അങ്ങിനെ പല സൌധങ്ങളും ഞങ്ങൾ  കണ്ടു
എന്നാൽ ഇതൊന്നും താജ്മഹലിന് പകരം നിൽക്കില്ല
വെള്ള മാർബിളിൽ ചെറു മഞ്ഞിൽ അൽപ്പം മറഞ്ഞു നിൽക്കുന്ന ഈ കൊട്ടാരത്തിനു ഒരു അഭൗമ കാന്തിക വലയം ഉണ്ട്
അടുത്തു ചെന്നാൽ ഓരോ ഭാഗം ആയി എടുത്താൽ ആ പൂർണ്ണത നമുക്ക് കണ്ടെത്താൻ ആവില്ല
എന്നാൽ അകലെ നിന്നും നോക്കിയാൽ അസാധ്യമായ ഒരു അലൗകീക സൌന്ദര്യം  തന്നെ താജിനുണ്ട്



സത്യം പറഞ്ഞാൽ  സ്നേഹിതരെ ഞാൻ യമുനയെ ക്കുറിച്ച് വലിയ സ്വപ്‌നങ്ങൾ തന്നെ നെയ്തു കൂട്ടിയിരുന്നു
ധീര സമീരെ യമുനാ തീരെ ...
കൃഷ്ണനെ  കാത്തിരിക്കുന്ന രാധിക
ചെറു കാറ്റിൽ ഓളങ്ങൾ ഇളകുന്നു ..അതിൽ രാധയുടെ നെറ്റിയിലെ അളകങ്ങൾ മുഖത്തേക്ക് വീഴുന്നു
 അത് മൃദുവായി നീക്കി വച്ച് പ്രേമ പൂർവം  അവളെ ആലിംഗനം ചെയ്യുന്ന കണ്ണൻ .
എന്റെ കൃഷ്ണ സങ്കല്പം മുഴുവനും യമുനയുമായി ചേര്ന്നിരിക്കുന്നു
എന്നാൽ താജ് മഹലിനു പിറകിൽ  കണ്ട യമുനാ നദി എന്നെ സങ്കടപ്പെടുത്തി
ഭാരതപ്പുഴപോലെ ശോഷിച്ചു ..ജീവൻ നഷ്ട്ടപെട്ടു ,ഒഴുകാൻ മറന്നു ഓരോ ചെറു കുളങ്ങളിലേക്ക് ശോഷിച്ചിരിക്കുന്നു
 യമുന
.ഒരു വേദനയായി ഈ നദി നമ്മെ വേട്ട ആടും

1632 ഇൽ പണി തുടങ്ങി 22 വര്ഷത്തിനു ശേഷം  1653 ഇൽ  പൂര്ത്തിയാക്കിയ ഈ ശവ കുടീരം ലോകത്തെ ഏറ്റവും മനോഹരമായ കെട്ടിടങ്ങളിൽ ഒന്നാണ്.
ഉസ്താദ് അഹമെദ് ലഹൗരി ആണ് ഇതിന്റെ ശിൽപി
മുഗൾ ഭരണത്തിന്റെ പ്രതാപകാലം .ഷാജഹാൻ ആണ് രാജ്യം ഭരിക്കുന്നത്‌ .പേർഷ്യൻ രാജ കുമാരിയായ  മുംതാസ് മഹൽ (കൊട്ടാരത്തിനു  പ്രിയങ്കരി എന്ന പേരിൽ വിളിക്കപ്പെട്ടു  ) . ഷാജഹാന്റെ പ്രിയ പത്നി .അവരുടെ യഥാർഥ പേര് അർജുമാന്റ്റ്  ബാനു ബീഗം എന്നായിരുന്നു .അതി സുന്ദരിയായ  അവർ പതിനാലാമത്തെ പ്രസവത്തോടെ  മരിച്ചു .ഇത് 1631 ഇൽ  ആയിരുന്നു.  1632  ഇൽ  അദ്ദേഹം ഈ കുടീരം പണി തുടങ്ങുകയും ചെയ്തു

ശവ കുടീരത്തിൽ ഷാജഹാൻ കുറിച്ച വരികൾ ഇങ്ങനെയാണ്

തെറ്റ് ചെയ്തവനെ   ഇവിടെ അഭയം തേടൂ
നിങ്ങൾ കുറ്റ വിമുക്തനാക്കപ്പെടും
പാപികളെ ഈ കുടീരത്തിൽ വരൂ
നിന്റെ എല്ലാ  പാപങ്ങളെല്ലാം
പൊറു ക്കപ്പെടും
ഈ കുടീരത്തിൽ എത്തിയാൽ
ആരും നെടുവീർപ്പുകൾ ഉതിർക്കും
സൂര്യ ചന്ദ്രന്മാർ പോലും കണ്ണീർ വാർക്കും
 പ്രപഞ്ച നിയന്താതാവിന്റെ  കരുണയാണ്
ഈ കുടീരം"""""
ശവ ക്കല്ലറകൾ രണ്ടും ഭൂമിക്കടിയിൽ ആണ് പണിതിരിക്കുന്നത് .കല്ലറയിലെ ശില്പ്പ വേലകൾ അപൂർവ്വമാണ് .


താജ് മഹലിന്റെ അകത്തെ കൊത്തു പണികൾ അതീവ ചെതോഹരമാണ്


ശവ കുടീരം ഇതിന്റെ നടുക്കാണ് .വളരെ സൂക്ഷ്മമായ കൊത്തു പണികൾ ആണ് ഇതിന്റെ സവിശേഷത .മാർബിളിൽ അപ്പുറം ഇപ്പുറം കാണാവുന്ന നേർ ത്ത കൊത്തു പണികൾ ശില്പ്പികളുടെ കര വിരുതു വിളിച്ചോതുന്നു



മറ്റാർക്കും പണിതു കൊടുക്കാതിരിക്കാനായി ഈ ശില്പ്പികളുടെ കയ്യുകൾ ഷാജഹാൻ വെട്ടി  മാറ്റിയെന്നും ചില കിംവദന്തികൾ കേട്ടിരുന്നു
പേര്ഷ്യൻ ,ഇസ്ലാം ,ഓട്ടോമൻ,ടർക്കിഷ് കൂടാതെ ഭാരതീയ ശില്പ്പ കലകളുടെയും ഒരു സങ്കലനമാണ് താജ് മഹലിന്റെ നിർമ്മാണ രീതി എന്ന് വിദഗ്ധർ വില ഇരുത്തുന്നു
അകത്തു കയറുന്നതിനും മുൻപ് കാലിൽ ഷൂസിന്റെ മീതെ ഒരു നേർത്ത   പ്ലാസ്റ്റിക് കൂട് ഇടണം അല്ലെങ്കിൽ ഷൂസ്  ഊരി  വൈക്കണം എന്നായിരുന്നു ഗൈഡ് പറഞ്ഞത് ..ഷൂസ് നഷ്ട്ടപെടുവാൻ സാധ്യത ഉണ്ടെന്നു ഒരു മുന്നറിയിപ്പും തന്നിരുന്നു .കഷ്ട്ടകാല ത്തിനു ഞാനും അണ്ണനും  ഞങ്ങൾക്ക് തന്ന കൂട്  ബസിൽ നിന്നും  എടുക്കാൻ വിട്ടു പോയി .അണ്ണൻ ഷൂസ് ഊരി എങ്ങും എൽപ്പിക്കാതെ ഒരിടത്തു ഇട്ടിട്ടു പോന്നു .ഞാൻ ഷൂസ് എടുക്കാൻ മറന്നിരുന്നു .വീട്ടിൽ ഇടുന്ന രണ്ടു വള്ളി ചെരുപ്പിൽ ആണ് ഞാൻ നടക്കുന്നത് .ഞാനത് കൂസലില്ലാതെ ഊരിവച്ചു
അണ്ണൻ എന്റെ ചെരിപ്പിന്റെ അടുത്തു സ്വന്തം ഷൂസ് അഴിച്ചു വച്ച്.
എല്ലാം നടന്നു കണ്ടു വന്നപ്പോൾ ..എന്റെ ചെരുപ്പ് ഇട്ട സ്ഥലത്ത് അതെ പോലെ കിടക്കുന്നു
ഒരു പട്ടി പോലും ഒന്ന് മണത്തു നോക്കിയിട്ട് പോലുമില്ല .എന്നാൽ അണ്ണന്റെ ഷൂസ്   ആരോ അടിച്ചു മാറ്റിയിരിക്കുന്നു .ന്യായം ഒക്കെ മനസ്സിൽ പറഞ്ഞു നോക്കി .ന്യായം അന്യായം ഒക്കെ ചിന്തിച്ചു .
പിന്നെ അവിടെ കിടന്ന രണ്ടു പൊട്ടച്ചെരിപ്പും   എടുത്തിട്ടു   ഞങ്ങൾ തിരികെ  ബസിൽ എത്തി
ഇനി ആരെങ്കിലും താജ് മഹൽ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ  നല്ല ഗമയിൽ പറയാമല്ലോ
പിന്നെ ഉവ്വന്നെ
മഞ്ഞിൽ  ... മഞ്ഞു പാളി കൊണ്ട്  ..നിര്മ്മിച്ചത് പോലെ
ആകാശത്തിനു പോലും നാണം വരുത്തുന്ന
ചന്ദ്രന് പോലും സൌന്ദര്യം പോരെന്നു തോന്നിപ്പിക്കുന്ന
ഈ മാർബിളിൽ രചിച്ച കവിത ഞാൻ കണ്ടിട്ടുണ്ട്
കണ്ടിട്ടുണ്ട്,കണ്ടിട്ടുണ്ട്,കണ്ടിട്ടുണ്ട്

ആഗ്രാ ഫോർട്ട്‌
ചുറ്റും മതിൽ കെട്ടി ഉയർത്തിയ ഒരു ചെറു പട്ടണം ആണ്  ആഗ്ര ഫോർട്ട്‌ എന്ന് വേണമെങ്കിൽ  പറയാം .ഉത്തര പ്രദേശിൽ തന്നെ താജ് മഹലിൽ നിന്നും അധികം ദൂരെ അല്ലാതെ ഇത് സ്ഥിതി ചെയ്യുന്നു
വരണ്ട മണ്ണും തണുത്ത കാലാവസ്ഥയും,ഭംഗിയില്ലാത്ത ചുറ്റു പാടുകളും..
നമുക്കൊരു മടുപ്പ് തോന്നും .എന്നാൽ അകത്തെത്തിയാൽ എല്ലാം മാറും




ചരിത്രം ഉറങ്ങുന്ന ഇടനാഴികൾ ..എന്നൊക്കെ നമ്മൾ സാഹിത്യം പറയില്ലേ.അത് പോലെ ഈ കോട്ടയുടെ അകത്തളങ്ങളിൽ ഭാരത ചരിത്രം തന്നെ ഉറങ്ങുന്നു .രാജാക്കന്മാർ ,ചക്രവർത്തികൾ ,പടയോട്ടങ്ങൾ  ,കൊള്ളകൾ ,കവർച്ചകൾ ,അങ്ങിനെ എന്തെല്ലാം കണ്ടു ഈ കോട്ട..
ലോകത്തെ ഏറ്റവും വിലക്കൂടിയ  രത്നങ്ങളിൽ ഒന്നായ കോഹിനൂർ ഈ കോട്ടയിൽ നിനാണ് മോഷണം പോയത്.അല്ല കവർന്നു  എടുക്കപ്പെട്ടത്‌

നമ്മൾ സ്കൂൾ ക്ലാസുകളിൽ പഠിച്ചിട്ടില്ലേ ..ഒന്നാം പാനിപ്പറ്റ് യുദ്ധം
രണ്ടാം പാനിപ്പറ്റ് യുദ്ധം ,മൂന്നാം പാനിപ്പറ്റ് യുദ്ധം  എന്നൊക്കെ
അങ്ങിനെ ഉണ്ടായ എല്ലാ പാനിപ്പറ്റ് യുദ്ധങ്ങളിലും ഈ കോട്ടയുടെ മേൽ  ആക്രമണമോ കീഴടക്കലോ  നടന്നിട്ടുണ്ട്
മൂന്നോ നാലോ പ്രാവശ്യം ചരിത്ര പ്രസിദ്ധമായ കൊള്ളയടികൾക്ക് വിധേയമായിട്ടുണ്ട് ഈ കോട്ട
11 നൂറ്റാണ്ട്  മുതൽ ഈ കോട്ട നിലവിലുണ്ട് .1475 ഇൽ രാജ ബടാൽ സിംഗ് എന്നാ ഹിന്ദു സികവാർ രാജപുട്ട്  രാജാവ് ഈ കൂട്ട കീഴടക്കിയതായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു .അന്നിത് അറിയപ്പെട്ടിരുന്നത് ചെങ്കൽ  കൊട്ടാരം (ബടൽഗർ )എന്നായിരുന്നു ഈ കോട്ട പിന്നെ ജന ശ്രദ്ധ ആകര്ഷിക്കുന്നത്. സിക്കന്ദർ ലോടി ഈ കോട്ട പിടിച്ചടക്കി ഭരിച്ചു (1488–1517)
1517-1526 കാലഘട്ടം ഇബ്രാഹിം ലോടി ഭരിച്ചു .ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ആ രാജാവ് കൊല്ലപ്പെടുന്നത് വരെ 

1526-1530  കാലഘട്ടം   മുഗളർ  ആധിപത്യം സ്ഥാപിച്ചു  .ബാബർ കോട്ട കീഴടക്കുക മാത്രമല്ല കൊള്ള  അടിക്കുകയും ചെയ്തു
1530-1540 ഈ വർഷങ്ങൾ ഹുമയൂണ്‍ കോട്ട ഭരിച്ചു .ഷേർഷ ,ബിൽഗ്രാമിൽ വച്ച്  ഹുമയൂണിനെ കീഴ്പ്പെടുത്തുന്നത് വരെ
1540-1555 വരെ സൂരികൾ  ഈ കോട്ട ഭരിച്ചു
1555 ഇൽ  ഹേമ ചന്ദ്ര വിക്രമാദിത്യ ഈ കോട്ട പിടിച്ചടക്കി.വീണ്ടും കോട്ട കൊള്ളയടിക്കപ്പെട്ടു .ഡൽഹികീഴടക്കാൻ പോയ   ഹെമുവിനു തിരിച്ചടി കിട്ടി അക്ബർ ആയിരുന്നു അന്ന് ഡൽഹി ഭരിചിരുന്നത് .യുദ്ധത്തിൽ ഹേമു പരാജയപ്പെട്ടു .ഇതാണത്രേ രണ്ടാം പാനിപ്പറ്റ് യുദ്ധം (1556)
1558 ഇൽ  ആണ് അക്ബർ ആഗ്ര തന്റെ തലസ്ഥാനം ആക്കുന്നത് .ഇപ്പോഴത്തെ  പ്രതാപവും സൌന്ദര്യവും എല്ലാം ഉണ്ടായത് അക്ബറുടെ ശ്രമ ഫലമാണ് .എട്ടു വർഷം കൊണ്ട് ഏതാണ്ട് .. 4000 പണിക്കാ രുമായി ചേർന്ന് അകബ്ർ  കോട്ട പൂർണ്ണമായും  നവീകരിച്ചു.പിന്നെ പതിനെട്ടാം നൂറ്റാണ്ട് വരെ  കോട്ട ഏതാണ്ട് പൂർണ്ണമായും മുഗളർ ഭരിച്ചു എന്ന് പറയാം .കോട്ടയിൽ പിന്നെ മാറ്റങ്ങൾ വരുത്തിയത് അകബറുടെ ചെറു മകൻ ആയ ഷാജഹാൻ ആണ് .പിന്നീട് മറാത്തകളും മുഗളരുമായി പല യുദ്ധങ്ങളും നടന്നു .മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ അഹമ്മദ്‌ ഷാ അബ്ദാലി  1761 വർഷ ത്തിൽ ഈ കോട്ട  പിടിച്ചടക്കി .ഊന്നു പതിറ്റാണ്ടോളം അവരുടെ കയ്യില ആയിരുന്നു കോട്ടയുടെ ഭരണം .  1785 വർഷത്തിൽ മഹാദ്ജി ഷിന്റെ ഈ കോട്ട ആക്രമിച്ചു  പിടിച്ചെടുത്തു .പിന്നെ  ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനി വന്നു .ഭാരതം ബ്രിട്ടീഷാധിപത്യത്തിൽ ആയി .


 94 ഏക്കർ ആണ് കോട്ടയുടെ വിസ്തൃതി .ഡല്ഹി ഗേറ്റ് ലഹോരെ ഗേറ്റ് എന്നിങ്ങനെ രണ്ടു കവാടങ്ങൾ  ഉണ്ട് കോട്ടയ്ക്കു .ലാഹോർ  ഗേറ്റ് ,അമർ സിംഗ് ഗേറ്റ് എന്നും അറിയപ്പെടുന്നു 
ഞങ്ങളുടെ ഗൈഡ് ഒരു ചൌഹാൻ ആയിരുന്നു.കോട്ടക്കായി വേറെ ഒരു ഗൈഡ് ഉണ്ട്.അല്പ്പം പ്രായമുള്ള ആൾ ആണ് അദേഹം എന്നും പറഞ്ഞിരുന്നു എങ്കിലും പ്രിയരേ ഞങ്ങൾ ആരും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല 



85 വയസു പ്രായമുള്ള ഈ വൃദ്ധൻ ( ആർ .എൻ . ശർമ -9917042748) അറിയാവുന്ന ഇംഗ്ലീഷിൽ കാര്യങ്ങൾ വിശദീകരിച്ചു തന്നു കൊണ്ടിരുന്നു .
ശർമാജിയുടെ മകൻ ഭ്രാന്തൻ  ആണ് .മകന്റെ കുടുമ്പവും കൂടി ഇയാൾ  പോറ്റുന്നു.
ഡൽഹിയുടെ തണുത്ത തെരുവുകളിൽ  വാർദ്ധക്യം   വീണ്ടും വീണ്ടും പരീക്ഷിക്കപ്പെടുന്നു.

കോട്ട ഞങ്ങളെ അതിന്റെ ചരിത്രപരമായ പ്രസക്തി കൊണ്ടും ഭാരത ചരിത്രത്തിൽ തന്നെ അതിനുള്ള പ്രസക്തി കൊണ്ട് അതിന്റെ കൊത്തു പണികളുടെ പൂര്ണത കൊണ്ടും സ്ത്ബ്ധരാക്കിയെന്നു പറയാം  



പിന്നെയും പല സ്ഥലങ്ങളും കറങ്ങി ..പിൻജോർ ഗാർഡൻ തുടങ്ങിയവ ..അഹങ്കാരം പറയുക  ആണെന്ന് കരുതരുത് ..കേരളത്തിലെ പല സർക്കാർ പാർക്കുകളും ഇതിനെക്കാൾ മനോഹരമാണ് .മനസിനെ അകര്ഷിക്കാൻ പറ്റിയ ഒന്നും..എന്നല്ല നിങ്ങാളോട് പങ്കു വൈക്കാൻ  തരത്തിൽ പുതുമയോ പ്രത്യേകതയോ മറ്റു സ്ഥലങ്ങളിൽ കണ്ടില്ല  വാസ്തവം 
ഡല്ഹി ഹരിയാന പഞ്ചാബ് ചന്ദീഗർഹ് , ഉത്തരാഖണ്ട് ,ഉത്തർപ്രദേശ് ,ഹിമാചൽ പ്രദേശ്‌ ..എന്നീ  സംസ്ഥാനങ്ങൾ സന്ദർശിച്ചു .അരാവലി ,ഹിമാലയ പർവത നിരകൾ കയറിയിറങ്ങി ..റാവി ,ബീയാസ് ,സതലജ് ,ഗംഗ ,യമുനാ നദികൾ കണ്ടു .
വൈവിധ്യ പൂർണ്ണമായ അനുഭവങ്ങൾ ,ഭക്ഷണങ്ങൾ ..ആചാര രീതികൾ സാമൂഹ്യ രീതികൾ അറിഞ്ഞു .മനസും ഹൃദയവും നിറഞ്ഞു .എങ്കിലും പ്രിയരേ 
പച്ചപ്പിന്റെ ,വസന്തത്തിന്റെ, സമൃദ്ധിയുടെ നിറവായ നമ്മുടെ കേരളം എവിടെ 
മഞ്ഞിൽ  വിറങ്ങലിച്ച അന്യ സംസ്ഥാനങ്ങൾ  എവിടെ 
നമ്മുടേത്‌  ദൈവത്തിന്റെ സ്വന്തം നാട് തന്നെ 

 അടുത്ത യാത്ര അമേരിക്കയിലെക്കാണ് 
വീണ്ടും കാണാം 
'അത് വരേയ്ക്കും 
വണക്കം