2014, ജൂൺ 15, ഞായറാഴ്‌ച

തിരുവാതിര കളി















മുറ്റത്തെ തുളസി ത്തറക്ക്‌ ചുറ്റുമുള്ള തിരുവാതിര കളി
ഒരു മൂന്നു മാസം മുന്‍പേ അമ്മ ഞങളെ എല്ലാം വിളിച്ചു വൈകീട്ട് കളി പഠിപ്പിച്ചു തുടങ്ങും .
അയല്‍വക്കത്ത് നിന്ന് ചിലകുട്ടികളും വീട്ടമ്മമാരും ഉണ്ടാവും
കളി ഭ്രാന്തു മൂത്ത ചില മുത്തശിമാരും
അതി രാവിലെ എഴുനേറ്റു ഒരു ഇഡ്ഡലി കഴിച്ചു കോളേജിലെക്കോടി ഉച്ചക്ക് ഒരു മസാല ദോശയും കഴിച്ചു വൈകീട്ട് പാരലല്‍ കോളേജില്‍ മൂന്നു മണിക്കൂര്‍ വായിട്ടലച്ചു പിന്നെ ടയ്പ്പ് പഠിച്ചു വൈകീട്ട് ഏഴു മണിക്ക് തളര്‍ന്ന കാലുമായി വീട്ടില്‍ വന്നാല്‍ ഉടനെ
കൊച്ചെ കുളിച്ചിട്ടു വാ എല്ലാവരും നിന്നെ കാത്തിരിക്കുവാ എന്ന അശരീരി കേള്‍ക്കാം
പിന്നെ രണ്ടു മണിക്കൂര്‍ പ്രാക്ടീസ് തന്നെ
നിന്നെക്കാള്‍ ഭേദം മുത്തിയമ്മ തന്നെ എന്ന കളിയാക്കലും
തിരുവാതിര നല്ല രസമാണ്
തലേന്ന് ഒരിക്കലാണ്
അതും ഒരു നോയമ്പാണ്.
അരി ആഹാരം ഒരു പ്രാവശ്യമേ പാടുള്ളൂ എന്നതാണ് ഒരിക്കല്‍ എന്നത് കൊണ്ട് ഉദേശിക്കുന്നത്
കൂവ പ്പൊടി കൊണ്ടുള്ള ഉപ്പു മാവ്
സൂചി ഗോതമ്പ് കൊണ്ടുള്ള കഞ്ഞി
അതില്‍ ചിരകിയിട്ട തേങ്ങ.
അല്‍പ്പം നെയ്യ്
എന്തെങ്കിലും ഒരു അച്ചാര്‍
വൈകീട്ട് കപ്പയോ ചെമ്പോ കാച്ചിലോ കൊണ്ടുള്ള ഒരു പുഴുക്ക്
തിരുവാതിര പുഴുക്കും പ്രസിദ്ധമാണ്
കഴിച്ചിട്ടുണ്ടോ
നവ ധാന്യങ്ങളും ചേര്‍ത്താണ് അതുണ്ടാക്കുക.
എട്ടു കിഴങ്ങുകളും ചേര്‍ത്താണ് അത് ഉണ്ടാക്കുക പതിവ്.ചിലയിടത്ത് എട്ടങ്ങാടി എന്ന് പറയും
ചേന, ചേമ്പ്, കാച്ചില്‍,ചെറു കിഴങ്ങ് ,മധുര കിഴങ്ങ് .കൂര്‍ക്ക .പച്ച നേന്ത്ര കായ , മുതിര, വന്‍ പയര്‍ മുതലായവ ആണ് അതിന്റെ കൂടെ ചേര്‍ക്കുക
മുതിരയും പരിപ്പും പയറും നന്നായി വേവിച്ചു പിന്നെഅതിലിട്ട് കിഴങ്ങുകളും വേവിച്ചു
ഇഞ്ചിയും പച്ചമുളകും മഞ്ഞള്‍ പൊടിയും തേങ്ങയും അരച്ച് ചേര്‍ത്തു
നന്നായി ഉടച്ചു ചേര്‍ത്തു പച്ച വെളിച്ചെണ്ണ ഒഴിച്ച് വാങ്ങി എടുക്കും മുതിര എങ്ങിനെ വെഇവ്ഹാലും വേവാതെ കിടക്കും
അത് കൊണ്ട് പുഴുക്കില്‍ നിന്നും മുതിര മാത്രം എല്ലാവരും തിരഞ്ഞു മാറ്റി വൈക്കും












കളിക്ക് മുന്‍പ് ദശപുഷ്പ്പവും ചൂടി ഇരിക്കണം എന്നാണു നിര്‍ബന്ധം
വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി),
* കറുക,
* മുയല്‍ ചെവിയന്‍
* തിരുതാളി,
* ചെറുള,
* നിലപ്പന
* കയ്യോന്നി(കൈതോന്നി, കയ്യുണ്ണി ),
* പൂവാംകുറുന്തൽ (പൂവാംകുറുന്നില),
* മുക്കുറ്റി,
* ഉഴിഞ്ഞ
ഇവയെല്ലാം ആണ് അവ

പറയുമ്പോള്‍ വിഷമം തോന്നരുത്
അമ്മ പറയുന്നത് കൊണ്ട് ചൂടുന്നു എന്നല്ലാതെ
അതില്‍ ഒരു പൂവ് പോലും സുഗന്ധമോ ഗുണമോ ഉള്ളതല്ല തന്നെ
നിയന്ത്രണമില്ലാതെ മുറുക്കാം..
സാധാരണ ഗതിയില്‍ വീട്ടില്‍ വെറ്റില മുറുക്കുന്നത് ഞങ്ങള്‍ക്ക് നിഷിദ്ധമാണ്.
പല്ല് ചുവക്കും കറ വീഴും എന്നെല്ലാം പറഞ്ഞു
എന്നാല്‍ ഞങള്‍ പെണ്‍ കുട്ടികള്‍ക്ക് അന്നും ഇന്നും മുറുക്കുന്നത് വലിയ ഹരമാണ്.
അല്‍പ്പം റോസ് നിറമുള്ള ചുണ്ടിനു യക്ഷിയുടെ ചുണ്ടിന്റെ ചുവപ്പ്
നല്‍കുന്ന മുറുക്കാന്‍
അന്ന് നൂറു വെറ്റില എങ്കിലും ചവക്കണം എന്നാണു നിര്‍ബന്ധം
കളിയോ ബഹു രസവും.
തട്ടിന്‍ പുറത്തെ വലിയ നില വിളക്ക് താഴെ ഇറക്കി
നന്നായി തേച്ചു മിനുക്കി എണ്ണ ഒഴിച്ച് തിരി ഇട്ടു വച്ചിരിക്കും
പിന്നെ ഒരു പെട്രോ മാക്സും
അയല്‍ വീടുകളില്‍ എല്ലാം നേരത്തെ ക്ഷണം പോയിട്ടുണ്ടാവും.
അവര്‍ എല്ലാം സന്ധ്യയോടെ വരാന്‍ തുടങ്ങും
ഒരു പത്തു നാള്‍ മുന്‍പേ കളി തുടങ്ങിയിട്ടുണ്ടാവും
സ്റാര്‍ പ്ലയെര്‍സ് എല്ലാം നേരത്തെ തന്നെ നന്നായി പ്രക്ടിസ് ചെയ്തിട്ടുണ്ടാവും
എന്നാല്‍ നന്നായി കളിക്കുന്ന ചില ആശാട്ടിമാര്‍ ഉണ്ടപ്പാ
തെരുപ്പറക്കല്‍ എന്നൊരു കളി ഉണ്ട്
പൂര്‍ണമായും കാലില്‍ ഇരുന്നാണ് കളികേണ്ടത്
ഏതാണ്ട് ഒരു പതിനഞ്ചു മിനുട്ടെങ്കിലും കുത്ത് കാലില്‍ ഇരുന്നു ചെയ്യേണ്ടി വരും
അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കളികള്‍ എല്ലാം ഇരുന്നു തന്നെ
ആരുടെ നടുവും കാലും കഴച്ചു പൊട്ടി പോകുമ്പോഴും ഒരു കുലുക്കവും ഇല്ലാതെ
അത് ചെയ്യുന്ന അതി വിദഗ്ദ്ധരായ സ്ത്രീകള്‍ ഉണ്ടായിരുന്നു
സംഘ കളികളില്‍ അതീവ രസകരമായ ചില ഇനങ്ങളും ഉണ്ട്
പാര്‍വതിയാണ് പ്രധാന കഥാപാത്രം
അവളുടെ മുജ്ജന്മ ശത്രു പ്രിയ കൂട്ടുകാരി ലക്ഷ്മി തന്നെ
അവര്‍ തമ്മില്‍ കാണുന്നതും കുശലം പറയുന്നതും എല്ലാം തിരുവാതിര കളിയിലെ ഏറ്റവും രസകരമായ ഇനങ്ങളാണ്
ലക്ഷ്മി സ്നേഹത്തോടെ പാര്‍വതിയോട് ചോദിക്കുന്ന ഒരു ചോദ്യം ഇതാണ്
"ഉത്തമേ നിന്നുടെ കുത്തും മുതു കാള ചത്തു പോയോ അതോ ഉണ്ടോ ബാലെ "
എന്നാണു
ശിവന്റെ വാഹനം കാള ആണല്ലോ
അതിനു പാര്‍വതി നല്‍കുന്ന മറുപടിയും കുത്ത് വാക്ക് തന്നെ

"തൃശ്ശിവ പേരൂര്‍ മതിലകത്ത്
ഒന്നല്ലോ പൂത്തിലഞ്ഞി
ആയിലഞ്ഞി പൂ പറിക്കാന്‍
പോരിന്‍ പോരിന്‍ തോഴി മാരെ"
ഇപ്പോഴും വളരെ പ്രചാരത്തില്‍ ഉള്ള ഒരു പാട്ടാണ്
നാത്തൂനാണ് പിന്നത്തെ പ്രധാന വില്ലത്തി
ഭര്‍ത്താവിന്റെ വീട്ടില്‍ വല്ലപ്പോഴും ചെല്ലുന്ന അച്ചിയെ നാത്തൂന് തീരെ പിടിതമല്ല
ചെന്ന് കിട്ടുമ്പോള്‍ അവളെ കൊണ്ട് എന്തെല്ലാം ചെയ്യിക്കാമോ അതെല്ലാം ചെയ്യിക്കും
"മുട്ടോളം കേറീലോ ചോനോനുറുംപ്
തൂത്തു കളയെടി നാത്തൂനി കൊച്ചെ "
എന്ന് പാടുന്ന ആ പാട്ട് പിന്നെ സഭ്യതയുടെ അതിര്‍ വരമ്പുകള്‍ കയറി
വലിയ ചിരിയിലും അട്ടഹസങ്ങളിലും ആണ് അവസാനിക്കുക
നല്ല നിലാവില്‍ ചിരിച്ചു കളിച്ചു ശരീരം ചൂടായി
കഴിഞ്ഞാല്‍ ശരീരം തനുക്കനമല്ലോ
പിന്നെ ബാക്കി കുളത്തില്‍ ആണ്
തുടിച്ചു കുളിക്കാന്‍ കുളത്തില്‍ ചെന്നാല്‍
അവിടെ കുളത്തിലും കളിക്കാന്‍ പാട്ടും കളികളും ഉണ്ട്
ഞങള്‍ ചെറുപ്പക്കാരികള്‍ക്ക് കുളത്തിലെ കളികള്‍ അത്ര സുഖമുള്ള കാര്യമല്ല
ഞങളുടെ സീറോ ഫിഗറിന് നാട്ടിലെ ചെട്ടത്തിയമ്മമാരുടെ കമെന്റു കേട്ടാല്‍
ഐശ്വര്യ റായ്‌ പണി നിര്‍ത്തി വീട്ടില്‍ പോകും
അല്‍പ്പം തടിയും ചെലും ചെമ്മാന്ത്രവും ഇല്ലാത്ത പെണ്ണുങ്ങളെ ഗ്രാമത്തിലെ വീട്ടമ്മമാര്‍ക്ക് അന്നും ഇന്നും അത്ര പിടിതമല്ല
കുളി കഴിഞ്ഞു കയറിയാല്‍ അലക്കിയത് ഉടുത്തു ഭക്ഷണം കഴിക്കാം
അലക്കിയത് എന്നാല്‍ വീട്ടില്‍ അലക്കിയത് അല്ല.വെളുതെടത്തികള്‍ അല്ക്കിയാതെ അലക്കിയതാവൂ എന്നാണു വൈപ്പ്‌
പിന്നെ വയറു നിറയെ പുഴുക്ക് കട്ടന്‍ ചായ കാപ്പി ..വായ്‌ നിറയെ മുറുക്കാന്‍
കേള്‍കാന്‍ ആയി ഒത്തിരി പര ദൂഷണം
ടിവിയില്‍ ശരീരം അനങ്ങാതെ സുന്ദരികള്‍ സംസ്കൃത പദങ്ങള്‍ക്കു ചുവടു വൈക്കുന്നത് കാണുമ്പോള്‍
കുത്ത് കാലില്‍ ഇരുന്നു അതി വിദഗ്ധമായി പണ്ട് നാടന്‍ വീട്ടമ്മമാര്‍ മത്സര ബുദ്ധിയോടെ ചെയുന്ന കളികള്‍ ഓര്‍ത്ത്‌ പോകും
എങ്കിലും ആതിരേ നിനക്ക് നമോവാകം
അത് ഞങളുടെ ഉത്സവം ആയിരുന്നു
പൂര്‍ണമായും സ്ത്രീകളുടെ



പാവക്കുട്ടി



മകനുമൊത്ത് കളിപാട്ട കടയില്‍ ചുമ്മാ ചുറ്റി നടക്കുമ്പോള്‍
മനസ് മുഴുവന്‍ വൈകുന്നേരത്തെ കളിയെ ക്കുറിച്ചായിരുന്നു
ആരാവും ജയിക്കുക ..

പെട്ടന്ന് ഒരു തോന്നല്‍
അലമാരയിലെ പാവ തന്നെ നോക്കി കണ്ണിറുക്കിയോ   
ഇല്ല തോന്നലാവും .അയാള്‍ സ്വയം സമാധാനിച്ചു
തലേന്ന് ചാനെലില്‍  കണ്ട  ഒരു ആംഗലേയ സിനിമയിലെ ഭീകരിയായ് പാവയെ കണ്ട ഭയം ആവും എന്നും തോന്നി

എന്നാലും പിന്നെയും അയാള്‍ പാവയുടെ അടുത്തേക്ക് ചെല്ലുകയാണ് ഉണ്ടായത്
കൂട്ടത്തിലെ മറ്റു പാവ കളെക്കാള്‍    ഇവളുടെ മുഖം കൂടുതല്‍ ചുവന്നിരുന്നു
സ്വര്‍ണ മുടി ,
ചുവന്ന ചുണ്ടുകള്‍..
ഉമ്മ വൈക്കാന്‍ കൊതിക്കുന്ന ചുണ്ടുകള്‍
കൊഴുത്ത കൈ കാലുകള്‍..അവയ്ക്ക് പഞ്ഞിയുടെ പതു പതുപ്പു
പാവയെ കയ്യിലെക്കുംപോള്‍ അയാളുടെ കയ്യുകള്‍ വിറച്ചിരുന്നു
അപ്പോഴും അയാള്‍ കരുതി..തലേന്ന് കഴിച്ച ഫെനിയുടെ കെട്ടു വിട്ടിടുണ്ടാവില്ല 

പാവയുടെ കണ്ണുകളില്‍ ഒരു തിളക്കം മിന്നി മറഞ്ഞുവോ
ഒരിഴ മുടി നെറ്റില്‍ വീണു കിടക്കുന്നു
വാത്സല്യത്തോടെ അയാള്‍ അത് പുറകോട്ടു കോതി വച്ച്
പെട്ടന്ന് പാവയുടെ ശരീരം പ്രകമ്പനം കൊള്ളുന്നത്‌ അയാള്‍ അറിഞ്ഞു
അയാളും  വിറച്ചു പോയി
പാവയെ തിരികെ വൈക്കുംപോള്‍ അയാളുടെ കൈകള്‍ മാത്രമല്ല ഉടലും വിറക്കുന്നുണ്ടായിരുന്നു  


തിരികെ വീട്ടില്‍ എത്തുമ്പോള്‍
വല്ലാത്ത ഒരു തളര്‍ച്ച മയക്കം..ഒരു തരം നിരാശ,.മടുപ്പ്, മടി എല്ലാം തന്നെ ബാധിച്ചിരിക്കുന്നത് അയാള്‍ അറിഞ്ഞു
വീണ്ടും കടയില്‍ പോകാന്‍ ആ പാവയെ കയ്യിലെക്കുക്കാന്‍ ഉള്ള അദമ്യമായ ഒരു മോഹം 

അടുത്തു മയങ്ങുന്ന ഭാര്യുടെ ശാന്ത മുഖം നോകി അയാള്‍ എങ്ങിനെയോ മയക്കത്തില്‍ വീണ്ടും ഊളിയിടാന്‍ ശ്രേമിച്ചു നോക്കി
കഴിയുന്നില്ല
വിഷ്ണു സഹസ്ര നാമം ചൊല്ലി മനസിനെ ശാന്ത മാക്കാന്‍ നോക്കി ..
ആ വിറയല്‍ നെഞ്ചില്‍ ആകെയും പടര്‍ന്നു കയറുന്ന പോലെ
അയാള്‍ മനസിനെ ശാന്തമാകാന്‍ വിട്ടു തന്നിലേക്ക് തന്നെ അങ്ങ് മുഴുകി പോയി
സ്വപ്നത്തിലും പാവ തന്റെ സ്വര്‍ണ  മുടിയിഴകള്‍ വീണ നെറ്റിയുമായി അയാളെ വേട്ടയാടി കൊണ്ടേ  ഇരുന്നു  

രാവിലെ ഉണര്‍ന്നു എഴുനെറ്റപ്പോഴേക്കും അയാള്‍ തീരുമാനിച്ചിരുന്നു എന്താണ് വേണ്ടത് എന്ന് 

ചില്ല കൂട്ടിലെ പാവയെ ഭംഗിയുള്ള ഗിഫ്റ്റ് കൂട്ടില്‍ പൊതിഞ്ഞു നെഞ്ചോട്‌ ചേര്‍ക്കുമ്പോള്‍ 
അയാള്‍ക്ക് മനസ്സില്‍ വലിയ വേലിയേറ്റം നടക്കുകയായിരുന്നു 

കാറിന്റെ പിറകിലെ സീറ്റില്‍ അവളെ ഉപേക്ഷിച്ചു  പോകാന്‍ അയാള്‍ക്ക് മനസ് വന്നില്ല
ഓഫിസ് റൂമിലെ ഇരിപ്പിടത്തിനരികില്‍ തന്നെ അയാള്‍ പാവ ക്കൂടും വച്ച്
ഇടയ്ക്കിടയ്ക്ക് അയാള്‍ പവകൂട്ടിലേക്ക് സ്നേഹത്തോടെ നോക്കി
പിന്നെ തന്നെ തന്നെ പരിഹസിച്ചു ചിരിച്ചു
പാവയുടെ ഉള്ളിലെ ഏതോ സ്പ്രിങ്ങ് ഒന്ന് വിറച്ചതാവും വിരലില്‍ എത്തിയ ആ പ്രകമ്പനം  
അതിനെ പാവയുടെ സ്നേഹമായി കരുതിയ മണ്ടന്‍ തന്നെ ഞാന്‍ 

വൈകീട്ട് വീട്ടില്‍ എത്തിയ ഉടന്‍ അയാള്‍ പാവയെ കണ്ണാടി കൂട്ടില്‍
മറ്റുള്ള  കൌതുക വസ്തുക്കള്‍ എലാം നീക്കി സ്ഥലം ഉണ്ടാക്കി വൈക്കാന്‍ തുനിഞ്ഞു
ഭക്ഷണ മേശപ്പുറത്തെ ചില്ലില്‍ ഇരിക്കുന്ന പാവയുടെ മുഖം വല്ലാതെ വിളറിയത്  പോലെ 

അയാള്‍   പാവയെ പിന്നെയും കയ്യിലെടുത്തു
എന്താ പാവ കുട്ടി മുഖം വിളറിയത് ?
നിനക്ക് കൂട്ടില്‍ ഇരികെണ്ടേ ?

പാവയുടെ കുഞ്ഞു മൂക്കില്‍ അയാള്‍ അലസമായി തലോടി
ഒരു ഞെട്ടല്‍ 
ഒരു ഷോക്ക് അടിച്ച പോലെ 
ആ മാന്ദ്രിക പ്രകമ്പനം അയാള്‍ ഭയന്ന് കൈ പിന്‍ വലിച്ചു
പാവയെ മേശപുറത്ത് വച്ച് അയാള്‍ ചാടി എഴുനേറ്റു
മാന്ത്രിക പാവയോ 

ഇപ്പോള്‍ അയാള്‍ക്കറിയാം ആ  പാവക്കു ജീവനുണ്ട് എന്ന്
ജീവനാണോ അത് 
സിനിമയിലെ ചീത്ത പാവ കുട്ടി ആവുമോ ഇവള്‍..
മെലിഞ്ഞ കൈകള്‍ നീട്ടി ഇവള്‍ എന്റെ   കഴുത്തു ഞെരിക്കുമോ
എങ്കിലും ശിശു സഹജമായ ഒരു കൌതുകം 
തന്നെ നിസഹയാമായി പിന്നെയും പിന്നെയും പാവ കുട്ടിയെ തലോടാന്‍
പ്രേരിപ്പിക്കുന്നതും അയാള്‍ അറിഞ്ഞു
അയാള്‍ ഭ്രാന്തു  പിടിച്ച പോലെ കുളി മുറിയിലേക്കോടി
തണുത്ത വെള്ളത്തില്‍ വീണ്ടും വീണ്ടും മുഖം കഴുകി
വിരലുകളില്‍ ആ നടുക്കം അപ്പോഴും ഉള്ള പോലെ
സിരകളില്‍ വികാരങ്ങളുടെ വേലിയേറ്റം
കലശലായ് ദേഷ്യം വന്നു
എന്താണ് പാവയുടെ ഉള്ളില്‍
കണ്ണാടി കൂട്ടില്‍ ഇരിക്കാന്‍ ഇഷ്ട്ടം കാണില്ലേ
നോക്കാം

ഭാര്യയുടെ മുഖം ഉണര്‍ന്നു വന്നപ്പോള്‍ വല്ലാതെ ചുവന്നു ഇരിക്കുന്നു
എന്തോ ദുസ്വപ്നം കണ്ടു ഞെട്ടി ഉണര്‍ന്ന പോലെ
എന്ത് പറ്റി നിനക്ക് സുഖമില്ലേ

ഇന്നലെ എന്തോ തീരെ ഉറങ്ങിയില്ല
ഈ പാവയെ സ്വപ്നം കണ്ടു
അയാള്‍ ഞടുങ്ങി പോയി
എന്താ എന്താ കാര്യം
അവള്‍ എന്തോ പറയാന്‍ തുടങ്ങി പിന്നെ വേണ്ട എന്ന് വച്ച്
സംസാരം നിര്‍ത്തി എഴുനേറ്റു പോയി
ഊര്ജതന്ത്രത്തില്‍ ഗവേഷണം ചെയ്യുന്ന അവള്‍ക്കു തന്റെ മനസിലെ ഈ സ്ലഥ ചിന്തകളെ അപ്ഗ്രധികാന്‍ ആയിട്ടുണ്ടാവില്ല എന്നയാള്‍ ഊഹിച്ചു

അവളോട്‌ എല്ലാം പറഞ്ഞാലോ എന്നൊരു ആലോചനയും മനസ്സില്‍ വന്നു
എന്തോ ഒരു സങ്കോചം പോലെ
പാവയും താനും തമ്മില്‍ ഒരു രഹസ്യ ഉടമ്പടി ഒപ്പ് വച്ച പോലെ
അവളെ ക്കുറിച്ച് ആരോടും പറയാന്‍ ഒരു മനസ് വരായക

അയാള്‍ തിരിഞ്ഞു പാവയെ നോക്കി
അവളുടെ കണ്ണുകളില്‍ വാത്സല്യം പോലെ എന്തോ ഒന്നു മിന്നി തിളങ്ങി
വീണ്ടും തടുക്കാന്‍ ആവാത്ത ഒരു പ്രേരണ
വീണ്ടും അയാള്‍ അവളെ കയ്യിലെടുത്തൂ
മനസു അമ്മു അമ്മു എന്ന് മന്ത്രിക്കുന്നു
ഇവളുടെ പേര് അമ്മു എന്നാണെന്ന് അപ്പോള്‍ അയാള്‍ക്ക് മനസിലായി

അയാളുടെ വിരലുകള്‍ അവളുടെ മുടി ഇഴകള്‍ മാടി ഒതുക്കി
മൂക്കില്‍ പിടിച്ചു ഒന്ന് ഓമനിച്ചു
പിന്നെ അവളുടെ ചുണ്ടുകളിലേക്ക്‌ എത്തി
ചുവന്ന ചുണ്ടുകളെ അരുമയോടെ തലോടുമ്പോള്‍
അയാളും പാവയും ഒരേ പോലെ വിറക്കുക ആയിരുന്നു
ആഞ്ഞിലി മരത്തിന്റെ ചുവട്ടില്‍ ഒരു പതിനഞ്ചുകാരിയുടെ  
ചുണ്ടുകളിലെ മഴ ഒപ്പിയെടുത്ത ഓര്മ പെട്ടന്ന് അയാളിലേക്ക് വന്നു
ഒരു കറമ്പി പെണ്ണിന്റെ ഞാവല്‍ പഴം പോലെ ഇരുണ്ട ചുണ്ടുകള്‍

പാവ തന്റെ തലോടല്‍ ഏറ്റു കൈകളില്‍ കിടന്നു വിറയ്ക്കുന്ന കാഴ്ച അയാള്‍ അത്ഭുതത്തോടെ നോക്കി നിന്നു
അല്ല അറിഞ്ഞു എന്നതാവും ശരി
കൌതുകത്തോടെ അയാള്‍ പാവയെ ആകമാനം തലോടാന്‍ ശ്രേമിച്ചു
ഏതെങ്കിലും തരം ഫെട്ടിസം ആവുമോ ഇത്
ഗൂഗിളില്‍ നോക്കണം..പാവയുമായി പ്രണയത്തില്‍ ആകുന്ന പുരുഷന്റെ രോഗം എന്താവും
എന്താവും അതിന്റെ പേര്
മോഷണം സാഡിസം ഒക്കെ പോലെ നിയന്ത്രിക്കാന്‍ ആവ്വാതെ
താന്‍ ഈ നിര്‍ജീവമായ പാവയുമായി നിതാന്ത പ്രണയത്തില്‍ ആവുകയാണോ

മകന്റെയും ഭാര്യയുടെയും കളിയാക്കല്‍ എല്ലാം അവഗണിച്ചു അയാള്‍ പാവയെ അയാള്‍ കിടപ്പുമുറിയില്‍ കൂടെ കൊണ്ട് പോയി
തലയിണക്കും അപ്പുറത്ത്
ഒരു രഹസ്യ ബന്ധം പോലെ
ഇടയ്ക്കു അയാള്‍ പാവയെ വിരലുകൊണ്ട് അറിയാന്‍ ശ്രേമിച്ചു
അവള്‍ അവിടെ തന്നെ ഉണ്ടോ എന്നറിയാന്‍
പിന്നെയും പിന്നെയും പുതിയ കണ്ടെത്തലുകള്‍
പുതിയ പുഞ്ചിരികള്‍..
കരച്ചിലുകള്‍..വിരഹങ്ങള്‍

അയാള്‍ പാവയുമായി പ്രണയത്തില്‍ ആവുക ആയിരുന്നു
പാവ തിരിച്ചും
ഭാര്യ പരീക്ഷ എഴുതാന്‍ കര്‍ണാടകയില്‍ പോയപ്പോള്‍ ആണ് അവര്‍ കൂടുതല്‍ അടുത്തത്‌
ഒരിക്കലും മിണ്ടാത്ത പാവയോട് അയാള്‍ തന്റെ ജീവിത കഥ പറഞ്ഞു
തന്റെ ദുഃഖങ്ങള്‍ പറഞ്ഞു
തന്റെ പരാജയങ്ങള്‍ പറഞ്ഞു
പൊട്ടി കരഞ്ഞു പലപ്പോഴും
വിജയങ്ങളുടെ കഥകള്‍ പറയുമ്പോള്‍ അയാള്‍ ആരെയും ഭയക്കാതെ ഉന്മത്തനെ പോലെ ഉറക്കെ ചിരിച്ചു
അവളുടെ ചുണ്ടുകള്‍ അയാള്‍ കടിച്ചു പൊട്ടിച്ചു
കഴുത്തിലും ചെവിയിലും നീലിച്ച പാടുകളില്‍ തലോടി അയാള്‍ പിന്നെയും പിന്നെയും സംസാരിച്ചു കൊണ്ടേ ഇരുന്നു
ഉണ്ണാന്‍ മറന്നു
ഉറങ്ങാന്‍ മറന്നു
മത്തു പിടിച്ച പോലെ

പത്താം ദിവസം ഭാര്യ വരുമ്പോള്‍
അയാളെ കിടപ്പ് മുറിയില്‍ കണ്ടു
പാവയെ കെട്ടി പിടിച്ചു നിര്‍ജീവമായി 

.......................
...........
പാവയുടെ കണ്ണില്‍ നിന്നും ഒഴുകി പറന്നു ചാലുകള്‍ ആയി ഒഴുകുന്ന ചോര 
അതോ അത് അവന്റെ നെഞ്ചില്‍ നിന്നാണോ