2018, മേയ് 5, ശനിയാഴ്‌ച

ചത്താലും ചാവാത്ത തിരുവാഴിത്താൻ

പണ്ട് കാലത്തെ കാരണവന്മാർ അവരുടെ കശുമ്പിനും കുന്നായമ്മക്കും പേര് കേട്ടവരാണ്
"അമ്മായി തലയിൽ കയ്യും അമ്പഴ കൊമ്പിൽ കണ്ണും" എന്ന രീതിയിലുള്ള മരു മക്കളും ..
"അമ്മായി വീട്ടിൽ മരുമക്കൾ ചെല്ലുമ്പോൾ കട്ട ചോറിരിക്കെ കലം ചിരണ്ടും "എന്ന മട്ടിലുള്ള അമ്മായിമാരും ആണ് ആ കാലഘട്ടത്തിന്റെ പ്രത്യേകത .
അമ്മാവന്മാർക്ക് കൂറ് മുഴുവൻ ഭാര്യ വീട്ടുകാരോട് ആവും.എന്നാൽ മരുമക്കത്തായം കൊണ്ട് ആർജിത സമ്പത്തു മുഴുവൻ പെങ്ങന്മാരുടെ മക്കൾക്ക് ചെല്ലും.അതാണ് മരുമക്കത്തായം.വിവാഹിതയായ നായർ സ്ത്രീ ഭർത്തൃ  വീട്ടിൽ താമസിക്കുക പതിവില്ല .
അമ്മാവന്മാരും മരുമക്കളും തമ്മിലുള്ള കുടിപ്പക  നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ടു വായിച്ചിട്ടും അനുഭവിച്ചിട്ടും..സിനിമകളിൽ കണ്ടിട്ടും ഉണ്ട്
ഇവിടെ തിരുവാഴിത്തൻ മഹാ ക്രൂരൻ ആയ ഒരു കാരണവർ ആയിരുന്നു.അന്നത്തെ കാലത്ത് മനുഷ്യായുസ് അത്ര നീണ്ടിട്ടൊന്നുമില്ല പുള്ളി ഏതാണ്ട് തീരാൻ ആയി.എന്ന് വച്ചാൽ മരിക്കാൻ കാലമായി എന്ന് സാരം
ഊർദ്ധൻ വലി തുടങ്ങുന്നതിനു മുൻപ് ഒരു ശാന്തമായ അവസ്ഥ ഉണ്ട്
പഴ മലം ഒക്കെ പോകും..ഉറക്കം നന്നാവും..ബോധം വീഴും,എന്തെങ്കിലും ഒക്കെ സംസാരിക്കും.ഗംഗ ജലം സേവിക്കും.മക്കളും മരുമക്കളും അടുത്തിരുന്നു രാമായണം വായിക്കും .
ചക്ര നിശ്വാസങ്ങൾ  വന്നും കൂടും നേരം ചക്ര പാണീധരൻ വന്നു താങ്ങേണമേ
കാളനും  ഇഴക്കുമ്പോൾ കാലനെ കോള് കൊണ്ടൊന്നു താങ്ങേണമേ
എന്നൊക്കെയാണല്ലോ അന്നത്തെ കീർത്തനങ്ങൾ
ഊർദ്ധന് മുൻപുള്ള ആ തെളിഞ്ഞ ഇടവേളയിൽ തിരുവാഴിത്തൻ മരുമക്കളെ എല്ലാവരെയും അടുത്തു വിളിപ്പിച്ചു
എനിക്കിനി അധികം ഇല്ല എന്റെ കാല ശേഷം നിങ്ങൾ ഒത്തൊരുമയോടെ ഈ തറവാട് മുന്നോട്ടു കൊണ്ട് പോകണം
ഞാൻ നിങ്ങളോട് മോശമായിട്ടൊക്കെ പെരുമാറിയിട്ടുണ്ട്
അതൊക്കെ മറക്കണം പൊറുക്കണം
തിരുവാഴിത്തന്റെ തൊണ്ട ഇടറിപ്പോയി അത് പറഞ്ഞപ്പോൾ
മരുമക്കളും അങ്ങ് വല്ലാതെ ആയി
എനിക്കൊരു ആഗ്രഹമുണ്ട്
"എന്റെ ശവം ചൂടാറും മുൻപേ നിങ്ങൾ ഒരു കാര്യം ചെയ്യണം
ആറടി നീളമുള്ള ഒരു മുളക്കഷണം നന്നായി മുന കൂർപ്പിച്ചു എന്റെ ആസനത്തിൽ അടിച്ചു കയറ്റണം
അത് തലയിൽ കൂടി പുറത്തു വരണം "
അയ്യോ ഞങ്ങൾക്കതു ചെയ്യാൻ ആവില്ല
എന്നായി മരുമക്കൾ
എന്റെ ആഗ്രഹമില്ലേ അത് നിങ്ങൾ നടത്തി തരില്ലേ
എന്നായി കാരണവർ
മരുമക്കൾ ഒന്നും മിണ്ടിയില്ല
താമസിയാതെ കാരണവർ മരിച്ചു മരുമക്കൾ നല്ല നീളവും ബലവും ഉള്ള ഒരു മുള കഷ്ണം കൂർപ്പിച്ചു വച്ചിരുന്നു മരിച്ച ഉടനെ തന്നെ അവർ ആപ്പടിച്ചു കയറ്റി.വായിൽ കൂടി ആപ്പ് പുറത്തു വന്നു
ആ രീതിയിൽ ശവം ഇലയിൽ എടുത്തു കിടത്തി
അയൽക്കാർ കരച്ചിൽ കെട്ടും അല്ലാത്തവർ വിവരം അറിഞ്ഞും എത്തി ചേർന്ന് ആപ്പടിച്ചു കിടത്തിയ തിരുവാഴിത്തനെ കണ്ടു എല്ലാവരും അമ്പരന്നു പോയി
മരുമക്കളും കാരണവരും തമ്മിലുള്ള അനേകം വഴക്കുകളിൽ മാധ്യസ്ഥം വഹിച്ച കര പ്രമാണിമാർ ഇതെല്ലാം കേട്ട് ഓടി പാഞ്ഞെത്തി
രാജാവിന് ആള് പോയി
മറു മക്കൾ ആപ്പടിച്ചു കൊന്നു തിരുവാഴിത്തനെ എന്നായിരുന്നു കേസ്
അല്ല എന്ന് പറഞ്ഞു ഫലിപ്പിക്കാൻ ഒരു തെളിവും അവരുടെ കയ്യിൽ ഇല്ലായിരുന്നു.ചൂടരുന്നതിനു മുൻപേ കയറ്റിയത് കൊണ്ട് രക്തവും ധാരാളം പോയിരുന്നു
മരുമക്കളെ രാജ കിങ്കരന്മാർ കൊണ്ട് പോയി തുറുങ്കിൽ അടച്ചു
അങ്ങിനെയാണ് ചത്താലും ചാവൂല തിരുവാഴിത്തൻ എന്ന ചൊല്ല് വന്നത്



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ