2015, മാർച്ച് 8, ഞായറാഴ്‌ച

വനിതാ ദിനവും നിർഭയയും

വനിതാ ദിനവും നിർഭയയും
ബിബിസി യുടെ ഡോക്യുമെന്ററി ഭാരതം അങ്ങ് നിരോധിച്ചു കളഞ്ഞു
എന്താ കാര്യം
ജയിലിൽ പോയി വധ ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയോട് സംസാരിച്ചു
അയാളുടെ വക്കീലിനോട് സംസാരിച്ചു
ഇവർ രണ്ടും തങ്ങൾ ചെയ്തത് ശരിയാണ് എന്ന് മനോഹരമായി സ്ഥാപിച്ചു
വക്കീൽ പറഞ്ഞത് എന്റെ മകളായിരുന്നെങ്കിൽ ഇതിലും കടുപ്പത്തിൽ ഞാനവളെ ശിക്ഷിച്ചേനെ എന്ന്
ഭാരതത്തിന്‌ അങ്ങ് അപമാനമായിപ്പോയി ബിബിസി ചെയ്തതതിൽ
അങ്ങിനെ ജയിലിൽ പ്പൊകാമൊ
നമ്മൾ വധ ശിക്ഷക്ക് വിധിച്ച പ്രതിയോട് സംസരിക്കാമൊ
ഭാരതം മുഴുവൻ തിളച്ചു മറിഞ്ഞ ഈ കേസിൽ എന്താണ് യഥാർഥത്തിൽ ചെയ്ത പാതകം
ശരിയാണ് ആ കുട്ടിയുടെ പേര് വെളിപ്പെടുത്തി
പാശ്ചാത്യ മാധ്യമങ്ങൾ ഇര ജീവിച്ചിരിക്കുന്നു എങ്കിൽ ..അവർ എതിർക്കുന്നു എങ്കിൽ മാത്രമേ പേരുകൾ ഫോട്ടോകൾ എല്ലാം പുറത്തു വിടാതിരിക്കൂ
ഇതിൽ അവരുടെ അച്ഛനും അമ്മയും വ്യക്തമായി പറയുന്നുണ്ട് എന്റെ മകളുടെ പേര് പുറത്തു പറയുന്നതിൽ ഞങ്ങൾക്കു സന്തോഷമേയുള്ളൂ എന്ന്
എന്നാൽ എന്നെ ഞെട്ടിച്ചത് സുപ്രീം കോടതിയിലെ ക്രിമിനൽ ലോയരുടെ പ്രസ്താവനയാണ്
എന്റെ മകൾ ഇങ്ങനെ കുടുമ്പത്തെ നാണം കെടുത്തിയിരുന്നു എങ്കിൽ ഞാൻ അവളെ കുടുമ്പത്തിലെ എല്ലാവരുടെയും മുന്നിൽ വച്ച് പെട്രോൾ ഒഴിച്ച് തീക്കൊളുത്തുമായിരുന്നു എന്ന്.
അന്നും ഇന്നും ഞാൻ അത് തന്നെ പറയുന്നു എന്ന്
എന്നാൽ അത് ഈ ചിത്രത്തിൻറെ സംവിധായികയോടാണോ പറഞ്ഞത് എന്ന് വ്യക്തമല്ല .അന്നത്തെ മാധ്യമങ്ങളോട് പറഞ്ഞതും ആവാം
ഇവിടെ എന്തെങ്കിലും എഴുതുമ്പോൾ നിയമ ബിരുദം ഇല്ലാത്ത ഞാനൊക്കെ അങ്ങിനെ എഴുതാമോ പറയാമോ അത് നിയമ പരമായി തെറ്റാവുമോ എന്നൊക്കെ ചിന്തിക്കാറുണ്ട്
എന്നാൽ കോടതിയിൽ വാദിക്കുന്ന ഒരു അഭിഭാഷകൻ ഇത്രയും അക്രമചിന്തകൾ പരസ്യമായി മാധ്യമങ്ങളോട് പറയുമ്പോൾ അതിനെ ലാഘവത്തോടെ കാണരുത്
.അയാൾ ശിക്ഷിക്കപെടെണ്ട ഒരു ക്രിമിനൽ തന്നെ ആണ്
ഇത് നിരോധിക്കപ്പെടാൻ തക്ക വണ്ണം എന്താണ് ഇതിനുള്ളിൽ ഉള്ളത്
നമ്മുടെ പാർലിമെന്റിൽ 250 അംഗങ്ങൾ എങ്കിലും ബലാൽ സംഗം, കൊലപാതകം,കൊള്ള , അക്രമം,തട്ടി ക്കൊണ്ടുപോകൽ തുടങ്ങി ക്രിമിനൽ സ്വഭാവമുള്ള കേസുകളിൽ പ്രതികൾ ആണ്.അവരെയും ഇത് പോലെ ബഹുവേഗ കോടതികളിൽ റാപ്പിഡ് ആക്ഷൻ കോടതികളിൽ വിചാരണക്ക് ഹാജരാക്കേണ്ടതുണ്ട് എന്ന് ഈ ചിത്രത്തിൽ പറയുന്നുണ്ട്.അത് കൊണ്ടാവും നിരോധനം വന്നത്
കാര്യങ്ങൾ സംസാരിക്കുന്ന മുകേഷ് സിംഗ് ഈ കേസിലെ മാപ്പ് സാക്ഷിയാണ്
അയാളുടെ ഒരു വാദം ബഹു വിചിത്രമാണ്
ബലാൽസംഗ ത്തിനു വധ ശിക്ഷ എന്ന് നിയമം വന്നുവല്ലോ
ഇതുവരെ റേപ്പ് ചെയ്‌താൽ ആളുകൾ ഇരകളെ കൊല്ലാതെ വിട്ടിരുന്നു,.നാണക്കേടുകൊണ്ട് അവർ പുറത്തു പറയില്ല എന്ന്അവർക്കു അറിയാം
എന്നാൽ ഇനി അവർ പെണ്ണിനെ കൊന്നു കളയും
ജീവനോടെ ബാക്കി വച്ചേക്കില്ല എന്ന്
പ്രായ പൂർത്തി ആകാത്ത പ്രതിയുടെ അച്ഛനും അമ്മയും വിചാരിച്ചിരുന്നത് അവൻ മരിച്ചു പോയി എന്നാണു
മൂന്നു കൊല്ലമായി അവനെ ക്കുറിച്ച് ഒരു അറിവുമില്ലായിരുന്നു
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതം..ഈ ഹ്രസ്വ ചിത്രത്തിൽ ക്കൂടി പ്രതിക്കൂട്ടിൽ ആയിരിക്കുക ആണ്
തങ്ങളുടെ ദാരിദ്ര്യം പുറം ലോകത്തിനു മുന്നിൽ തുറന്നു കാട്ടപ്പെട്ടിരിക്കുന്നു.
പ്രായം ആകാത്ത പ്രതിക്ക് രണ്ടു സഹോദരിമാരാണ് അവരുടെ അമ്മ പറയുന്നത്.മക്കൾ പുറത്തു പോയി വല്ലതും കൊണ്ട് വന്നാൽ ഭക്ഷണം കഴിക്കാം..രാവിലെ ഒരു ഗ്ലാസ് ചായ മാത്രമാണ് കഴിച്ചിരിക്കുന്നത് പാത്രം ഒന്നും കഴുകിയിട്ടില്ല..കഴുകിയിട്ടും കാര്യമൊന്നുമില്ല..വീട്ടില് ഒന്നുമില്ല പാചകം ചെയ്യാൻ..ഈ ദയനീയത മറ്റു പ്രതികളുടെ വീട്ടിലും കാണാം
ഈ പ്രതികൾ സ്വന്തം സുഖത്തെ അല്ലാതെ വീട്ടുകാരുടെ ദാരിദ്ര്യത്തെ ക്കുറിച്ച് ചിന്തിച്ചിട്ടേ ഇല്ലായിരുന്നു എന്നതാണ് വാസ്തവം
ഒരു വക്കീൽ പറഞ്ഞത് വേറൊരു വാദമാണ്
പണമുള്ളവർ സെക്സിന് വേണ്ടി പണം മുടക്കും പണമില്ലാത്തവർ സെക്സിന് വേണ്ടി ഇങ്ങിനെ ഒക്കെ ചെയ്യും
എം ബി ബി എസ കോഴ്സ് വളരെ തിരക്ക് പിടിച്ചതാണ്.അവസാന വർഷ പരീക്ഷ കഴിഞ്ഞു.ഇനി ഇന്റെണ്‍ ഷിപ്പാണ് .പിറ്റേ ദിവസം അത് തുടങ്ങും
അതും നല്ല തിരക്കാവും.ഇടക്കുള്ള അവന്സാനത്തെ ദിവസം" ലൈഫ് ഓഫ് പൈ "" എന്ന സിനിമ കാണാൻ പോയതാണ് ഈ കുട്ടി
പോകുന്നതിനു മുൻപ് വീട്ടിലേക്കു വിളിച്ചിരുന്നു..വന്നിട്ടും അവൾ വിളിക്കുമായിരുന്നു.എന്നാൽ വിളിച്ചത് സഫ്ദർജങ്ങ് ആശുപത്രിയിൽ നിന്നും ഡോക്ടർ ആണ്
അച്ഛനും അമ്മയ്ക്കും മറ്റു മക്കളില്ല ..നാട്ടിലെ സ്ഥലം വിറ്റാണ് അവർ മകളെ ഡോക്റ്റർ ആകാൻ പഠിപ്പിച്ചത്
ഇനി നിങ്ങളുടെ എല്ലാ ദുഖവും മാറും ..ഞാൻ പഠിച്ചു പാസായല്ലോ..
എന്ന് പറഞ്ഞു ശുഭാപ്തി വിശ്വാസത്തോടെ ഡൽഹിക്ക് പോയ ഒരു സാധാരണ പെണ്‍കുട്ടി
അതായിരുന്നു അവൾ
ഒന്ന് ഞാൻ പറയാം
സ്ത്രീയെ ഉപഭോഗവസ്തു എന്ന നിലയിൽ പോലുമല്ല ,ഉത്തര ഭാരതത്തിലെ പുരുഷന്മാർ കണക്കാക്കുന്നത്
വെറും പട്ടിയെപ്പോലെ ..വാലാട്ടുന്ന, തീട്ടം തിന്നുന്ന ,അടുക്കള ജോലി എടുക്കുന്ന ,യോനിയുള്ള ഒരു മൃഗം
അതിൽ കവിഞ്ഞു അവർ സ്ത്രീകളെ കണക്കാക്കുന്നതെയില്ല
ആ മനോഭാവമാണ് മാറേണ്ടത്
അല്ലാതെ അത് തുറന്നു കാട്ടുന്ന ഈ ഹ്രസ്വ ചിത്രം നിരോധിക്കുക അല്ല വേണ്ടത്
മൃഗീയ ഭൂരിപക്ഷം ഉള്ള ഒരു സർക്കാർ ഭരിക്കുന്നു
അവർക്ക് എന്ത് ചെയ്യാൻ കഴിയും ഈക്കാര്യത്തിൽ എന്നത് ശ്രദ്ധിക്കണം
പിതൃദായക്രമത്തിലെ ..പെണ് മക്കൾ ..
അവർക്ക് ഭൂമിക്കും സ്വത്തിനും സമ്പത്തിനും അവകാശമില്ല
കോടതിയും വക്കീലും സ്കൂളും കോളേജും അവൾക്കു സഹായത്തിനില്ല
ഭാരതീയ ജനതയുടെ നേർ പകുതി വരുന്ന ഈ ജന വിഭാഗത്തിനു
ന്യായം നിഷേധിക്കപ്പെട്ടിരിക്കുന്നു
അവരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ടിരിക്കുന്നു
അവരുടെ നാവുകൾ പിഴുതെടുക്കപ്പെട്ടിരിക്കുന്നു
അവരുടെ കൈകൾ വിലങ്ങു വൈക്കപ്പെട്ടിരിക്കുന്നു
അവര്ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നു
അവർ ഭാരതീയ സ്ത്രീകൾ ആണ്
നമുക്കവരുടെ സ്വാതന്ത്ര്യത്തിനായി ,തനിമക്കായി ,ഗരിമക്കായി
ഈ വനിതാ ദിനം സമർപ്പിക്കാം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ