2015, ജൂൺ 29, തിങ്കളാഴ്‌ച

നിങ്ങൾ ഒരു മരം നടൂ ഒരു കുരുവി വന്നതിൽ കൂട് കൂട്ടിയേക്കും

മരങ്ങൾ മഴയിൽ മറിഞ്ഞു വീഴുന്നത് എന്ത് കൊണ്ട്
മരങ്ങള മറിഞ്ഞു അഞ്ചു പിഞ്ചു കുഞുങ്ങൾ മരിച്ചത് ഇന്നലെയാണ്.ഇന്നിതാ  കണ്ണൂരിൽ വീണ്ടും മരം കട പുഴുകി വീണിരിക്കുന്നത്
കോതമംഗലത്തെ ജനങ്ങൾ അവിടെ ഉള്ള  മരങ്ങൾ  എല്ലാം വെട്ടി മുറിച്ചു കളയാൻ തീരുമാനിച്ചു
എന്നാൽ അതാണോ പ്രതിവിധി
ഓരോ മരവും ഒരു ആവാസ വ്യവസ്ഥിതിയാണ്
നിങ്ങൾ ഒരു മരം നടൂ
ഒരു കുരുവി വന്നതിൽ കൂട് കൂട്ടിയേക്കും
ഉറപ്പാണ്



ആരോ ചോദിക്കുന്നത് കണ്ടു നമുക്കിത് എങ്ങിനെ തടയാം
വേനൽ അങ്ങ് തീർന്നു മഴ പൊഴിയുമ്പോൾ പഴമക്കാർ മരത്തിന്റെ ചില്ലകൾ മുറിച്ചു ഇടും..
ഇല്ലെങ്കിൽ മഴയുടെ ഭാരം ചില്ലകളിൽ തങ്ങി കൊമ്പോടിഞ്ഞു വീഴും എന്നവർക്ക് അറിയാമായിരുന്നു
അത് തെങ്ങിന്റെ തടത്തിലോ വയലിലോ വളമായി ഇടുക ആയിരുന്നു പതിവ്
ആ പതിവ്  നമ്മൾ വീണ്ടും തുടങ്ങേണ്ടതുണ്ട്
 നല്ല പങ്കു ഇലകളും മരത്തിൽ നിന്നും കോതി നീക്കുക തന്നെ വേണം
ഇല്ലെങ്കിൽ കാറ്റിൽ  ,ഇലയും കൊമ്പും അതിലെ ജലവും..എല്ലാം ഭാരം കൂടി താങ്ങാൻ ആവാതെ മരം
 കട പു ഴങ്ങി മറിഞ്ഞു വീഴും

പൂമരങ്ങൾ നടുന്നതാണ് ഒരു കുഴപ്പം ..അവക്കൊന്നും കൊമ്പുകൾക്ക് ബലമില്ല ..
വഴിയിൽ നടുന്ന മരങ്ങൾ എല്ലാം തന്നെ സാമൂഹ്യ വന വൽക്കരണത്തിന്റെ ഭാഗമായി ചിട്ടയോടെ കുഴിച്ചിടപ്പെട്ടവയാണ് .ആഴത്തിൽ കുഴിയെടുത്തു തന്നെ നാട്ടവയാണ് അവയെല്ലാം .
എന്നാൽ മരം വലുതായാൽ ധാരാളം
 ഇലച്ചാർത്തായാൽ .ഒന്നുകിൽ നടുവേ ഒടിയും ..അല്ലെങ്കിൽ ഊക്കാൻ ഒരു കൊമ്പു ടിയും അല്ലെങ്കിൽ മരം ആകെ വീഴും ..
കാറ്റിൽ മഴയും വെള്ളവും കൂടി മരം ഒരു വശത്തേക്ക് ചെരിയും ..ചെരിഞ്ഞാൽ പിന്നെ ഒരു നല്ല കാറ്റിനു അത് കട പുഴകും .മരുതം കുഴിയിൽ ഒരു വലിയ പേരാൽ ആണ് ഇങ്ങനെ കഴിഞ്ഞ വർഷം ചെരിഞ്ഞത് ..പതുക്കെ വീണത്‌ കൊണ്ട് ആരും മരിച്ചില്ല പേരാലിന് വേരുകൾക്ക് ഒരു കുറവുമില്ലല്ലോ .നല്ല ഉറപ്പുള്ള ആൽത്തറയും ഉണ്ടായിരുന്നു ..എന്നിട്ടും മറിഞ്ഞു 
വേനലിൽ ഇപ്പോൾ കടുത്ത ചൂടും വരൾച്ചയും ആണല്ലോ .മരങ്ങളുടെ വേരുകൾ അപ്പോൾ മുകളിലേക്ക് വരും ..എന്തെങ്കിലും വെള്ളം കിട്ടുമോ എന്നറിയാൻ 
പിന്നെ മഴ വരുമ്പോൾ ആഴത്തിലുള്ള വേരുകൾ കുറവായത് കൊണ്ടും മരങ്ങള പിഴാം


 മനുഷ്യൻ ഈ നിശബ്ദ ജീവിതങ്ങളെ (മരങ്ങളെ ) നിർദ്ദയം കൊന്നൊടുക്കിയപ്പോൾ ആണ് നമ്മൾ പ്രകൃതി സ്നേഹികൾ ഇടപെട്ടു മരങ്ങളെ സംരക്ഷിക്കാം എന്ന് കരുതിയത്‌ .
വന സംരക്ഷണം പൂർണ്ണമായും നടപ്പാക്കുമ്പോൾ കൂടി അടിക്കാട് വെട്ടാൻ നിയമം ഉണ്ട് 
അത് പോലെ പൊതു സ്ഥലത്തുള്ള വൃക്ഷ
ങ്ങള കൊതി ഒതുക്കാൻ നിയമത്തിൽ വ്യവസ്ഥ ഉണ്ടാക്കണം 
എറണാകുളത്തൊക്കെ ഒക്കെ ഓട്ടോ റിക്ഷ തൊഴിലാളികൾ റോഡു വക്കത്തെ ഓരോ മരത്തെയും പോന്നു പൊലേ കാത്തു സൂക്ഷിക്കുകയാണ് 
തങ്ങളുടെ മനോഹരമായ നെയിം ബോർഡുകൾ ഈ മരങ്ങൾ മൂലം മറഞ്ഞു പോകുന്നു എന്നാണു കച്ചവടക്കാരുടെ പരാതി .
അങ്ങിനെയാവും കൊതമാങ്ങലത്തെ മരങ്ങളും സംരക്ഷിക്കപ്പെടുന്നതും ..
ഇപ്പോൾ വെട്ടി മാറ്റ പ്പെടുന്നതും

വീടിനു മുകളിലേക്ക് നില്ക്കുന്ന കൊമ്പുകൾ ,വൈദ്യുത കമ്പികൾക്ക്‌ മുകളിലേക്ക്നില്ക്കുന്ന കൊമ്പുകൾ  ഇതെല്ലാം വെട്ടി മാറ്റുക തന്നെ വേണം
അല്ലെങ്കിൽ ഇനിയും ആപത്തു വന്നു ഭവിക്കുക തന്നെ ചെയ്യും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ