2019, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

LOAD POEMS LIKE GUNS-Felisa Hervey (pen name Farzana Marie)


കവിതകൾ ഉണ്ട നിറച്ച തോക്കുകൾ പോലെ ആവട്ടെ

പെൺ കവിതകൾ 

  


ഓരോ നിമിഷവും 
ചുറ്റും ,എവിടെയും എപ്പോഴും 
ബോംബുകൾ,പൊട്ടാറായി നിലക്കുകയാണ് 
നിറ ഉണ്ടകൾ 
പൊട്ടിത്തെറികൾ 
മരണത്തിന്റെ
 നിർത്താത്ത നിലവിളികൾ 
എങ്ങും 
യുദ്ധവും മരണവും ഭയവും മാത്രം 

കവികളെ 
നിയമം ഒന്നും നോക്കേണ്ട 
നിങ്ങളുടെ താളുകളിൽ 
ആയിരമായിരം 
സമാധാനത്തിന്റെ വെള്ള കൊടിക്കൂറകൾ കൊണ്ട് നിറക്കൂ 

പക്ഷെ 
നിങ്ങൾ ആ വാക്കുകൾ തൊണ്ടയിൽ ഒതുക്കിക്കോളൂ 

ഒന്നും പറയേണ്ട ,ഒന്നും എഴുതേണ്ട 

നാദിയ അഞ്ചുമാൻ 
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
 അഫ്‌ഗാനിസ്ഥാനിലെ കുറച്ചു സ്ത്രീ കവികൾ ,എട്ടു പേർ  ചേർന്ന് ,തങ്ങളുടെ കവിതകൾ 
LOAD POEMS LIKE GUNS,എന്നപേരിൽ 
ഒരു   ബുക്ക് ആക്കി പ്രസിദ്ധീകരിച്ചു .അതിലെ LOAD POEMS LIKE GUNS-എന്ന കവിതായാണ് നമ്മളിവിടെ എടുത്തിരിക്കുന്നത് 


ഈ കവിത എഴുതിയത് നാദിയ അഞ്ചുമാൻ എന്ന കവിയാണ് 
കവിതയുടെ പശ്ചാത്തലം അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണകാലമാണ് 
2002 ഇൽ താലിബാൻ സേനകൾ അഫ്‌ഗാൻ കീഴടക്കി.രാജ്യത്തിന്റെ 90 ശതമാനവും അവരുടെ കീഴിലായി .അത് വരെ റഷ്യൻ സപ്പോർട്ടായിരുന്നു അഫ്‌ഗാന്ഉ ണ്ടായിരുന്നത് റഷ്യയുടെ പതനത്തോടെ അഫ്ഗാൻ സൈന്യം ദുർബ്ബലമായി .അങ്ങിനെയാണ് അഫാഗാൻ  ടാലിബാന്റെ പിടിയിൽ ആകുന്നത് 

സ്ത്രീകളുടെ സ്വാതന്ത്ര്യം ടാലിബാൻ അതി കഠിനമായി വെട്ടി കുറച്ചു .
സ്ത്രീകൾ ജോലിക്കു പൊയ്ക്കൂടാ.എന്നതായിരുന്നു അതിൽ പ്രധാനം .ഏതാണ്ട് 35000 സാധാരണക്കാരും   20000 ത്തോളം സൈനികരും ,ആ യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു .അത് കൊണ്ട് മിക്ക വീടുകളിലും പുരുഷന്മാർ ഇല്ലാതായി.സ്ത്രീകൾ വീടിനു പുറത്തു ഇറങ്ങാൻ ജോലിക്കു പോകാൻ കഴിയാതെ കുടുമ്പങ്ങൾ പട്ടിണി ആയി.മിക്ക സ്ത്രീകളും തങ്ങളുടെ കുട്ടികളെ അകലെയുള്ള അനാഥാലയങ്ങളിൽ ആക്കി .ഇരുളിൽ വെള്ളമെടുക്കാൻ ഒളിച്ചു പോകേണ്ട സ്ഥിതിയിൽ ആയി സ്ത്രീകൾ.വയ്യാത്ത കുട്ടികൾക്ക് മരുന്ന് വാങ്ങാൻ പോലും അവർക്ക് പുറത്തു ഇറാങ്ങാൻ സാധ്യമല്ലാത്ത സ്ഥിതി ആയി.അച്ഛനോ,അമ്മാവനോ സഹോദരനോ ഭർത്താവോ കൂടെ ഉണ്ടായാലേ സ്ത്രീകൾക്ക് പുറത്തു സഞ്ചരിക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ 
അഫ്ഗാൻ ആശുപത്രികളിൽ ജോലി ചെയ്തിരുന്നത് ബഹു ഭൂരിപക്ഷവും സ്ത്രീകൾ ആയ നേഴ്സുമാരും ഡോക്ടർ മാരുമായിരുന്നു .അവരെ ജോലിക്കു വരുന്നത് താലിബാൻ തടഞ്ഞു .ആശുപത്രികൾ അടച്ചു പൂട്ടി .ഇതറിയാതെ പൂർണ്ണ ഗർഭിണികൾ ആശുപത്രീയിലെത്തി അവിടെ റോഡിൽ ,തനിയെ പ്രസവിച്ചു രക്തം വാർന്നു മരിച്ചു വീണു 
പുറത്തു തനിയെ കാണുന്ന സ്ത്രീകളെ പട്ടാളക്കാർ അടിച്ചോടിച്ചു ..സ്ത്രീകൾക്ക് 
സഞ്ചാര സ്വാതന്ത്ര്യം തീരെയും  ഇല്ലാതെ ആയി .ബസുകളിൽ സ്ത്രീകൾക്ക് ടിക്കറ്റ് കൊടുക്കാൻ കണ്ടക്ടർമാർക്ക് അനുവാദമില്ലായിരുന്നു .അവർ ബസിൽ കയറി അടുത്തിരിക്കുന്ന പുരുഷന്മാരോട് ഒരു ടിക്കറ്റ് എടുത്തു കൊടുക്കാൻ യാചിക്കും .പട്ടിണിയും ദുരിതവും കടുത്ത മഞ്ഞിൽ ,ഒരു കമ്പിളി പോലും വാങ്ങാൻ പണമില്ലാതെയും,പുറത്തു പോയി ആരോടെങ്കിലും യാചിച്ചു വാങ്ങാൻ പോലും പോവാൻ  ആവാതെ സ്ത്രീകൾ കടുത്ത നിസ്സഹായതയിൽ ആത്മഹത്യ ചെയ്യുന്നത് അവിടെ പതിവായി .ഇരുളിൽ അവർ കിലോമീറ്ററുകൾ താണ്ടി അഫ്ഗാൻ അതിർത്തി കടന്നു പാകിസ്ഥാനിലേക്ക് ഒളിച്ചു കടന്നു .അഫ്ഗാൻ ,അങ്ങിനെ സ്ത്രീകളുടെ മരണ ക്കെണിയായി 
അവരുടെ രണ്ടാമത്തെ നിയമം സ്ത്രീകൾ പഠിച്ചു  കൂടാ എന്നതായിരുന്നു .പെൺ പള്ളിക്കൂടങ്ങൾ എല്ലാം അടച്ചു പൂട്ടി .തുറന്ന സ്‌കൂളുകൾ കണ്ടാൽ അധ്യാപകരെയും കുഞ്ഞുങ്ങളെയും വെടി വച്ച് കൊന്നു .
ഈ സമയത്ത് നാദിയ പത്തിൽ പഠിക്കുകയാണ് .ആ സ്‌കൂളും പൂട്ടി അവളുടെ ഭാവി ഇരുളിൽ ആയി 
ഹൂറത് യൂണിവേഴ്‌സിറ്റി ..{ഹൂറത് അഫ്‌ഗാനിലെ ഒരു നഗരമാണ് }യിലെ കുറച്ചു അധ്യാപകർ ചേർന്ന് 
ഒരു തയ്യൽ സ്‌കൂൾ തുടങ്ങി.Golden Needle School എന്ന പേരിൽ .അത് സത്യത്തിൽ ഒരു പഠന കേന്ദ്രമായിരുന്നു .പെൺകുട്ടികളെ അവർ ശാസ്ത്രവും കണക്കും സാഹിത്യവും ഒക്കെ  പഠിപ്പിച്ചു.പട്ടാളക്കാർ വരുമ്പോൾ സൂചിയും നൂലുമായി അവർ തയ്‌ക്കാൻ തുടങ്ങും .കുട്ടികളെ അവർ കളിക്കാനായി പുറത്തു വിടും .അവർ കാവൽക്കാരാണ് .പട്ടാളക്കാർ വരുന്നു എങ്കിൽ അവർ വന്നു പറയും പിടിച്ചാൽ കൂട്ട ബലാത്സംഗവും ഭയങ്കര ശാരീരിക പീഡനവും മരണവുമാണ് ശിക്ഷ .എങ്കിലും ഈ പഠന കേന്ദ്രം ഇരുളിലെ ഒരു ചെറു കിരണമായി പ്രകാശിച്ചു പോന്നു .ആ സ്‌കൂളിൽ പഠിച്ചിരുന്നു എട്ടു പെൺ കുട്ടികൾ ,അവർ എഴുതിയ കവിതകൾ അതീവ രഹസ്യമായി പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം ..കാനഡക്കാരിയായ ഫെലിസ് ഹെർവി ആണ് ഈ കവിതകൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തത് .
ഹൃദയം  പൊട്ടിയുള്ള ഈ അടിമകളുടെ വേദന നിങ്ങളിലേക്ക് പകർത്താൻ എനിക്കായിട്ടില്ല എന്നത് ദുഖത്തോടെ സമ്മതിക്കുന്നു 
ഇനി കവിതയിലേക്ക് വരാം 
യുദ്ധവും അടിച്ചമർത്തലും  പൊട്ടിത്തെറികളും ,മരണത്തിന്റെ ദയനീയ നിലവിളികളും നിറ  തോക്കിനു മുന്നിൽ നിസ്സഹായരായി തീർന്ന ഒരു ജനത .
അവരുടെ നിസ്സഹായമായ നിലവിളിയാണ് ഇ കവിത 

ഇനി ഈ കവിയെ കുറിച്ച് പറയാം .അമേരിക്കൻ പട്ടാളക്കാർ താലിബാനെ തുരത്തി അവിടെ ജീവിതം സാധാരണ നിലയിൽ ആക്കിയപ്പോൾ ഇവർ വീണ്ടും ഹൂറത് യൂണിവേഴ്സിറ്റിയിൽ ചേർന്ന് പഠനം പൂർത്തിയാക്കി .വിവാഹിതയായി .റംസാൻ നൊയമ്പിന്റെ അവസാനം ബന്ധു ഗൃഹങ്ങളിൽ വിരുന്നു പോകുന്ന ഒരു പതിവ് അഫ്ഗാൻ മുസ്ലിമുകൾക്ക് ഉണ്ട് .അങ്ങിനെ ഒരു റംസാന് തന്റെ സഹോദരിയുടെ അടുത്തു പോകണം എന്ന് ആവശ്യപ്പെട്ട നാദിയയെ ഭർത്താവ് അതി ക്രൂരമായി മർദിച്ചു .തലയ്ക്കു അടിയേറ്റു അവർ ബോധരഹിതയായി വീണു രക്തം വാർന്നു നിലത്തു വീണ അവരെ പിറ്റേ ദിവസം രാവിലെ ആണ് അയാൾ ശ്രദ്ധിക്കുന്നത് ,അപ്പോഴേക്കും അവൾ മരിച്ചു കഴിഞ്ഞിരുന്നു .അയാളെ കോടതി ഏഴു വർഷത്തേക്ക് ശിക്ഷിച്ചു .എന്നാൽ മുസ്ലിം ശരിയത്തിൽ കൊല്ലപ്പെട്ടവരുടെ കുടുമ്പം മാപ്പു കൊടുത്താൽ ,ശിക്ഷ ഒഴിവാക്കുന്ന വ്യവസ്ഥ ഉണ്ട് .വലിയ സമ്മർദ്ദം ചെലുത്തി അയാൾ അവളുടെ പിതാവിന്റെ കയ്യിൽ നിന്നും മാപ്പു വാങ്ങി ജയിൽ ശിക്ഷ ഒഴിവാക്കി പുറത്തു വന്നു .അങ്ങിനെ വെറും 25 വയസുള്ളപ്പോൾ ഇ യുവകവി മരണത്തിനു കീഴടങ്ങി 


ശുഭ ദിനം പ്രിയരേ 

Load poems like guns –

each moment is loaded
with bombs
bullets
blasts
death-sounds –
death and war
don’t follow the rules
you can make your pages into
white flags
a thousand times
but swallow your words,
 say no more.
......................




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ