2015, ഓഗസ്റ്റ് 29, ശനിയാഴ്‌ച

ഡോക്ടര്‍ തോമസ്‌ ഐസക്..വ്യത്യസ്തനായ ഒരു ജനകീയ നേതാവ്

ചില  വലിയ നേതാക്കന്മാര്‍  ഉദയം ചെയ്യുന്നത്  നമ്മള്‍ കണ്ടിട്ടുണ്ട് ..നെല്‍സന്‍ മണ്ടേല ..മഹാത്മാ  ഗാന്ധി ..മാര്‍ട്ടിന്‍  ലൂതര്‍  കിംഗ്‌ ..എബ്രഹാം ലിങ്കണ്‍..അങ്ങിനെ പലരും ..നമ്മള്‍ അവരെ വളരെ ബഹുമാനത്തോടെ  കാണുന്നത്  അവര്‍ നല്ല രാഷ്ട്രീയ പ്രാസംഗികര്‍  ആയതു കൊണ്ടല്ല ..നേര്‍മ്മയുള്ള  നേതാക്കന്മാര്‍ ആയതു കൊണ്ടുമല്ല
അസാധ്യമെന്നു  സാധാരണക്കാരന്  തോന്നാവുന്ന  പ്രതികൂല  സാഹചര്യങ്ങളില്‍ കൂടി സഞ്ചരിച്ചു കൊണ്ട് ..മനുഷ്യന് അതീതം  എന്ന് കരുതുന്ന കാര്യങ്ങള്‍ ചെയ്യാന്‍  ധൈര്യം  കാണിച്ചു എന്നത് കൊണ്ടാണ് .

അടിമ പ്പണി  നിര്‍ത്തലാക്കിയപ്പോള്‍  ലിങ്കന്‍  വലിയ ഒരു ധനിക ശക്ത വിഭാഗത്തെ ശത്രു ആക്കുകയാണ് ഉണ്ടായതു ..എങ്കിലും സുധീരം  അദ്ദേഹം  ആ വിളംബരം  പുറപ്പെടുവിച്ചു ..ശത്രുക്കള്‍ അദ്ദേഹത്തെ   വെടി വച്ച് കൊന്നാണ് പകരം വീട്ടിയത് ..ഇപ്പോഴും ഹിന്ദു മുസല്‍മാന്‍  സ്പര്‍ദ്ധയുംവൈരാഗ്യവം  ശക്തമായി ത്തന്നെ  ഭാരതത്തില്‍ നിലവിലുണ്ട് ..അപ്പോഴാണ്‌ വിഭജന  കാലത്ത്  ഗാന്ധി  അതിര്‍ത്തിയില്‍  പോയത് ..

അദ്ദേഹവും  സ്വ ജീവന്‍  തന്നെ ശത്രുക്കള്‍ക്ക്  നല്‍കി ...കറുമ്പന്‍  ആവുക  എന്നാല്‍  പുഴുവിനക്കാള്‍  അറപ്പ് ഉണ്ടാക്കുന്ന സ്ഥിതി  ആയിരുന്നു  ഒരു കാലത്ത് ..
അവശന്മാര്‍..ആര്‍ത്തന്മാര്‍..ആലംബ ഹീനമാര്‍ ..ദൃഷ്ട്ടിയില്‍  പെട്ടാലും  ദോഷമുള്ളോര്‍
ആയിരുന്നു  കറുത്തവര്‍  അമെരിക്കയില്‍ ..ആ കറുത്ത വര്‍ഗക്കാരുടെ  ഇടയില്‍ നിന്നും  ഉയര്‍ന്നു വന്ന ഒരു നേതാവായിരുന്നു  മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌ ..കറുത്തവന്റെ സംഘ ശക്തി കണ്ടു ഭയന്ന വെളുത്തവന്റെ  അഹങ്കാരം  അദ്ദേഹത്തെയും  വധിച്ചു  പകരം വീട്ടുകയാണ്  ഉണ്ടായതു

കേരളത്തില്‍  തോമസ്‌ ഐസക് ചെയ്യുന്ന ജനകീയ  മുന്നേറ്റങ്ങള്‍ അത്  പോലെ തന്നെ ശ്രദ്ധേയങ്ങള്‍  ആണ്
വൃദ്ധ ജനങ്ങളെ  എഴുതാനും വായിക്കാനും  പഠിപ്പിക്കാന്‍ ആയി  ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സഹായത്തോടെ വലിയ ഒരു വയോജന  വിദ്യാഭ്യാസ  പദ്ധതിയാണ് സഖാവ്ആദ്യം നടപ്പിലാക്കിയത് ..സാക്ഷരതായജ്ഞത്തിൽ ഐസക്കിന്റെ റോൾ വളരെ പ്രധാനമായിരുന്നു 

.എം.പി. പരമേശ്വരൻ, സി.ജി. ശാന്തകുമാർ തുടങ്ങി ചിലരും 

ഇ.എം.എസിന്റെ പിന്തുണയും ആയിരുന്നു മറ്റൊരു ശക്തി . പരിഷത്തിന്റെ

പരിപാടി ആയിരുന്നതിനാൽ, സി.പി. നാരായണനും ഐസക്കും മുന്‍ 

നിരയില്‍ .സജീവമായിത്തന്നെ ഉണ്ടായിരുന്നു

പിന്നീട്  ജനകീയാസൂത്രണം ..അധികാര വികേന്ദ്രീകരണം ..ഡി.പി.ഇ.പ്പി..എന്നിങ്ങനെ  വിദ്യാഭ്യാസ , ഭരണ  രംഗങ്ങളില്‍   പല പുതുമ  നിറഞ്ഞ  ജനകീയ പരിഷ്ക്കാരങ്ങളും സഖാവിന്റെ മുന്‍ കയ്യില്‍  നടപ്പാക്കുക ഉണ്ടായി .
സി പി എം പോലുള്ള ഒരു ബഹുജന  പ്രസ്ഥാനവും  സഖാവ്  പിണറായി  വിജയനും ,  എന്നും  കണ്ണും  പൂട്ടി നല്‍കിയ സപ്പോര്‍ട്ട് കൊണ്ട് തന്നെ കൈ വച്ച മേഖലയില്‍  എല്ലാം സഖാവ് വിജയം  കണ്ടു എന്നതാണ് വാസ്തവം  .അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഒരു ബഹുജന മുന്നേറ്റ പദ്ധതിയായിരുന്നു  ജൈവ കൃഷി .പദ്ധതി .ഗ്രാമങ്ങളില്‍  വെറുതെ കിടക്കുന്ന സ്ഥലങ്ങള്‍ പാര്‍ട്ടി  ഏറ്റെടുത്തു .അവിടെയെല്ലാം സ്ഥലം ചിതപ്പെടുത്തി, പച്ചക്കറി കൃഷി ചെയ്തു തുടങ്ങി .ഓണത്തിനു  വിളവെടുപ്പ് എന്നതായിരുന്നു  ലക്‌ഷ്യം . .പാര്‍ട്ടിയും അതിലെ ഗ്രാസ്സ റൂട്ട് സഖാക്കളും വരെ  ഈ ഒരു ലക്ഷ്യം  മാത്രം  മുന്നോട്ടു  വച്ച്  നന്നായി  അദ്ധ്വാനിച്ചു .  കേരളം എങ്ങും  ചിട്ടയായ  പ്രവര്‍ത്തനം  കഴിഞ്ഞ  ഒരു വര്‍ഷമായി  ഈക്കാര്യത്തില്‍  ശ്രദ്ധ  ഊന്നി  മുന്നോട്ടു നയിക്കുക ആയിരുന്നു .ലക്ഷക്കണക്കിന്‌  സഖാക്കളുടെ  വളരെ മാസങ്ങളിലെ  അദ്ധ്വാന ഫലം  ആയിരുന്നു  ഈ ഓണ  വിളവെടുപ്പ് ...വിപണനം  എന്നിവ ..കുടുമ്പ  ശ്രീകളുമായി ചേര്‍ന്ന്  ചെയ്ത  ഈ പദ്ധതി  വന്‍ വിജയം ആയിത്തീര്‍ന്നു .

കഞ്ഞിക്കുഴി എന്ന ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമ പ്രദേശത്തെ  ജനങളുടെ കുറെ ക്കൊല്ലങ്ങളായുള്ള ഒരു ഉദ്യമം  ആയിരുന്നു  ഈ ജൈവ പച്ചക്കറി  കൃഷിയും വിപണനവും .
നാഷണല്‍  ഹൈവേയില്‍ കഞ്ഞി ക്കുഴിയില്‍  എത്തുമ്പോള്‍  അവിടെ ഉള്ള ഒരു വിഷരഹിത പച്ചക്കറി  സ്റ്റാളില്‍  നിന്നും പച്ചക്കറി  വാങ്ങി പ്പോരുന്നത്  ഞങ്ങളുടെ ഒക്കെ ഒരു പതിവാണ്  ..
ആ ചെറു മുന്നേറ്റത്തെ  കേരളം മുഴുവന്‍ വേരുകള്‍ ഉള്ള ഒരു മഹത്തായ പ്രസ്ഥാനം ആക്കാന്‍  മാര്‍ക്സിറ്റ്  പാര്‍ട്ടിക്ക്  കഴിഞ്ഞു  എന്നത്  ഒരു ചെറിയ കാര്യമല്ല .കേരളത്തിലെ എല്ലാ പ്രധാന വീഥികളിലും കവലകളിലും  നല്ല പച്ചക്കറികള്‍  ലഭ്യമാക്കാന്‍  പാര്‍ട്ടിക്കായി .
അതി ബ്രഹുത്തായ ഈ പദ്ധതി വിജയ  പൂര്‍വ്വം  നടപ്പിലാക്കിയതിന്റെ  മുഖ്യ  സൂത്രധാരകന്‍  ഡോക്ടര്‍  തോമസ്‌  ഐസക്കായിരുന്നു ...

ആദ്യം വിത്തുകള്‍  നല്‍കി .അത് മുളപ്പിക്കാന്‍  സമയം ഇല്ലാത്തവരില്‍  നിന്നും ആ വിത്തുകള്‍  തിരികെ വാങ്ങി ..താല്‍പര്യം ഉള്ളവര്‍ക്ക്  നല്‍കി ..ഗ്രാമങ്ങളില്‍  നമുക്കതിന്റെ  ഒരു പള്‍സ് കിട്ടുന്നുണ്ടായിരുന്നു ..കുടുമ്പ ശ്രീകള്‍ പച്ചക്കറി ചെടികള്‍ക്ക്  തങ്ങളുടെ  ഹ്രസ്വ   ജീവിത കാലം  മുഴുവന്‍ വളര്‍ത്താവുന്ന തരം  ചാക്കുകളില്‍  ആക്കി വീടുകളില്‍  വിതരണം  ചെയ്തു .വിട്ടു വീഴ്ച ഇല്ലാത്ത ഒരു പ്രവര്‍തതനം ഈ ക്കര്യത്തില്‍ നടക്കുന്നുണ്ടായിരുന്നു ..കേന്ദ്ര സഖാക്കള്‍ വന്നു ഉത്ഘാടനം  ചെയ്യുകയോ ,ദേശീയ ലോക്കല്‍ മാധ്യമങ്ങള്‍ അറിയുകയോ  ശ്രദ്ധിക്കുകയോ ചെയ്യാത്ത  ഒരു നിശബ്ദ  വിപവം..ഒരു ഹരിത വിപ്ലവം നമ്മുടെ ഗ്രാമങ്ങളില്‍  നടക്കുക ആയിരുന്നു .

വലിയ ആള്‍ക്കൂട്ടങ്ങളെ  പ്രസംഗം കൊണ്ട്  കൈപ്പിടിയില്‍ ഒതുക്കുന്ന  മാന്ത്രിക  നേതാക്കള്‍ നമുക്കുണ്ട് ..എന്നാല്‍ ഐസക്കിന്റെ രീതി അതല്ല ..വലിയ ബഹുജന മുന്നേറ്റങ്ങള്‍  ആണ് അയത്ന ലളിതമായി അദ്ദേഹം ചെയ്തു തീര്‍ക്കുന്നത് .പൊങ്ങച്ചമോ അസഹിഷ്ണുതയോ  ഇല്ല താനും .കഴിഞ്ഞ അര നൂറ്റാണ്ടായി ഈ സഖാവ് പാര്‍ട്ടിക്കായി ചെയ്യുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍  ഒന്ന് മനസിലാവും ..അത് പാര്‍ട്ടിയുടെ  ദൈനന്ദിന പരിപാടികളില്‍  നിന്നും പൂര്‍ണ്ണമായും  വ്യത്യസ്ഥമാണ്.തീര്‍ത്തും ഗ്രാമങ്ങളിലെ  അരക്ഷിത ലക്ഷങ്ങളെ മുന്നില്‍  കണ്ടു  കൊണ്ടാണ് ..
പാര്‍ട്ടി ഒരുജഡ സ്ഥിതിയില്‍ ആണ് കുറച്ചു  കാലമായി .ഒരു പഞ്ചായത്ത്‌ റാലി ..ഒരു ജില്ല റാലി ..ഒരു സ്റേറ്റ് മാര്‍ച്ച്..പിന്നെ ഭരിക്കുന്നത്‌  ഇടതു പക്ഷം  അല്ലെങ്കില്‍  രണ്ടു മാസം  കൂടുമ്പോള്‍ ഒരു  കളക്ക്ട്രെറ്റ്  ധര്‍ണ,താലൂക് ഓഫിസ്  ഉപരോധം ..അറ്റ കൈക്ക് സെക്രെട്ടെറിയേറ്റ് ഉപരോധം ..പ്രകടനം  പൊതു സമ്മേളനം ..ബ്രാഞ്ച് , ജില്ല, സ്റേറ്റ് ,സമ്മേളനങ്ങള്‍ ,പാര്‍ട്ടി  തിരഞ്ഞെടുപ്പ് ..അങ്ങിനെ കെട്ടു കാഴ്ചകള്‍  ആയി പാര്‍ട്ടി പ്രവര്‍ത്തനം  ജഡിലവും ജീര്‍ണ്ണ വും സാധാരണക്കാരനെ  മറന്നും ആയിത്തീരുന്നത്  നമ്മള്‍ നിസ്സഹായര്‍  ആയി നോക്കി  കാണുക ആയിരുന്നു .പാര്‍ട്ടിക്കാര്‍ക്കും ,പാര്‍ട്ടി  അണികള്‍ക്കും  അപ്പുറം  വേറെ ആരിലെക്കും പാര്‍ട്ടിയുടെ  പ്രവര്‍ത്തനം  ഇറങ്ങി  ചെല്ലുന്നുണ്ടായിരുന്നില്ല .
ആ സാഹചര്യത്തില്‍ ആണ് ജനകീയ  കാര്‍ഷിക പദ്ധതിയെ  നമ്മള്‍  വില ഇരുത്തെണ്ടതും ..വിജയിപ്പിക്കേണ്ടതും.ഈ പദ്ധതിയുടെ  ഗുണ ഫലം  ലഭിക്കാത്ത  ഒരു ഗ്രാമീണനും ഇല്ല..ഒരു കുടുമ്പവും  ഇല്ല
ഇപ്പോഴാണ് കുറെക്കാലങ്ങള്‍ക്ക് ശേഷം  പാര്‍ട്ടി  ഇങ്ങനെ സാധാരണ ക്കാര്‍ ക്കായി ഒരു പദ്ധതി  കൊണ്ട് വരുന്നത്.
തങ്ങള്‍ ഭരിക്കുമ്പോള്‍ ജന പക്ഷം ആകാന്‍ കാണിക്കുന്ന ശ്രദ്ധയും  കരുതലും  പ്രതിപക്ഷമാകുമ്പോള്‍ പാര്‍ട്ടി  കളഞ്ഞു  കുളിക്കുക ആയിരുന്നു ..
നഗരത്തിലെ ഒരു പാര്‍ടി യോഗത്തില്‍  വന്ന ഒരു യുവ നേതാവ് പറഞ്ഞു  ..വൈറ്റിലയില്‍ ജൈവ പച്ചക്കറിയുടെ  വിപണന ഉദ്ഘാടനം  കഴിഞ്ഞു ഡോക്ടര്‍ തോമസ് ഐസക് ആയിരുന്നു ഉദ്ഘാടകന്‍..ഇവരൊക്കെ  ഉത്ഘാടനം  കഴിഞ്ഞു  സ്ഥലം വിട്ടു . ..പുള്ളി പോന്നിട്ടില്ല .സഖാവ്  വൈകീട്ട് വരെ  അവിടെ സ്റ്റാളില്‍  നിന്ന് പച്ചക്കറി  വില്‍പ്പന  നടത്തി ..ഒരു തിരക്കുമില്ല ..ജനങ്ങളുമായി സംസാരിച്ചു  അദ്ദേഹം  വൈകീട്ട് വരെ അവിടെ സമയം  ചിലവഴിച്ചു   ..ഒരു നേതാവിന്  ഒരു ദിവസം ഒരു മണിക്കൂര്‍ ഒഴിവുണ്ടെങ്കില്‍ ആ ഒരു മണിക്കൂര്‍ ഒരു സ്റ്റഡി  ക്ലാസിനു വിളിക്കുന്ന യുവ ജന  സംഘടനകള്‍  ഉള്ള ഈ സമയത്തും തന്റെ മനസിനു പ്രിയമായ  പദ്ധതിക്കായി  വേണ്ടത്ര  സമയവും സാവകാശവും ക്ഷേമയും  അവധാനതയും അദ്ദേഹം  കണ്ടെത്തി  എന്നതാണ് സത്യം  .
ഈ പദ്ധതി ഇത്ര വലിയ വിജയം  ആകാന്‍  കാര്യവും  ഈ അനിതര സാധാരണ ക്ഷമ   തന്നെ ആകാം.
നൂറു വര്ഷം കഴിഞ്ഞും  നമ്മള്‍ ഓര്‍ക്കുന്ന ഒരു  നേതാവ്  എകെജി കഴിഞ്ഞാല്‍  പിന്നെ ഡോക്ടര്‍  തോമസ്‌  ഐസക് ആയിരിക്കും  എന്ന് നമുക്ക്  നിസംശയം  പറയാം
ഒരു അസാധാരണ നേതാവിന്റെ  ഉദയം  ആകാം
     അഭിനന്ദനങ്ങള്‍ ..പാര്‍ട്ടിക്കും നേതാവിനും

2 അഭിപ്രായങ്ങൾ:

  1. അതി ബ്രഹുത്തായ ഈ പദ്ധതി വിജയ പൂര്‍വ്വം നടപ്പിലാക്കിയതിന്റെ മുഖ്യ സൂത്രധാരകന്‍ ഡോക്ടര്‍ തോമസ്‌ ഐസക്കായിരുന്നു ...

    മറുപടിഇല്ലാതാക്കൂ
  2. ഉപജാപ സന്ഗങ്ങളും സ്തുതി പാടകരും ഇല്ലാതെ ജനസേവനം

    മറുപടിഇല്ലാതാക്കൂ