2014, ഓഗസ്റ്റ് 10, ഞായറാഴ്‌ച

ഗാന്ധി ഒരു വർണ്ണ വേറിയാൻ എന്ന് വിമര്ശിക്കപെടുമ്പോൾ ....

    നിങ്ങളോട് വിയോജിക്കുമ്പോൾ എന്നെ  നിസ്സഹായആക്കുന്ന ഒരു കാര്യം    നിങ്ങൾ ഗാന്ധിജിയെ അറിഞ്ഞിട്ടില്ല വായിച്ചിട്ടില്ല    എന്നതാണ് 
ഗാന്ധി സാഹിത്യം  എടുത്തു  വായിച്ചു നോക്കിയിട്ട് തര്ക്കത്തിന്  വന്നിരുന്നു എങ്കിൽ നന്നായിരുന്നു 
ഗാന്ധി കൊല്ലപ്പെടുന്നത് ഇതാണ് 60 കൊല്ലം മുൻപാണ് .വൃദ്ധനായ ഗാന്ധിയെ ഒരു ഹിന്ദു മത   ഭ്രാന്തൻ വെടിവച്ചു കൊല്ലുകയായിരുന്നു 


ഗാന്ധിജി വിമർശനത്തിനു അതീതൻ ആണെന്നോ അദ്ദേഹം പ്രവർത്തിച്ചത്  എല്ലാം ശരി ആയിരുന്നെന്നോ   ആർക്കും അഭിപ്രായമില്ല 

 ഇവിടെ ഗാന്ധി വിമർശിക്കപ്പെട്ടത്‌  അദ്ദേഹം ദളിതന് എതിരായിരുന്നു എന്ന നിലയിൽ ആണ് 

ഏതാണ്ട് 100 വർഷം മുൻപുള്ള ഭാരതത്തിൽ ഹിന്ദുക്കളും മുസ്ലിമുകളും    ക്രിസ്താനികളും ,സിഖ്കാരും പാഴ്സികളും ജൈനരും ഒക്കെയായിരുന്നു പ്രധാന മത വിഭാഗങ്ങൾ 


ഈ ചാതുർവർണ്യ സങ്കൽപ്പത്തെ ഗാന്ധി അംഗീകരിച്ചിരുന്നില്ല 


അന്നത്തെക്കാലത്തെ മത ബന്ധിയായ ഏറ്റവും വിപ്ലവകരമായ ഒരു നിലപാടായിരുന്നു അത് 


അവർണ്ണർ ,ദളിതർ ,തൊട്ടു കൂടാത്തവർ ,എന്നാ സങ്കൽപ്പം ഗാന്ധി പൂർണ്ണമായി നിരാകരിച്ചിരുന്നു 

 എല്ലാവരും ഹിന്ദുക്കൾ തന്നെ 
അവരെ രണ്ടാം തരം ഹിന്ദുക്കൾ ആക്കാനുള്ള  ഏതു ശ്രമത്തെയും ഗാന്ധി എതിർത്തു... പൂർവ ജന്മ പാപങ്ങൾ ആണ് ദളിതരെ ഉണ്ടാക്കുന്നത്‌ എന്ന  ഹൈന്ദവ മത സങ്കൽപ്പത്തെ ഗാന്ധിജി തള്ളി ക്കളഞ്ഞു..
ദൈവത്തിനു പ്രീയപെട്ടവർ ..ഹരിജനങ്ങൾ ..എന്നാണു ഗാന്ധി അന്നത്തെ ദളിതരെ വിളിച്ചിരുന്നത്‌ 
ആ പേര് പിന്നീട്  അവർക്ക്സ്ഥിരപ്പെടുകയും   ചെയ്തു 

 സ്വതന്ത്ര ഭാരതത്തിൽ ഗാന്ധി  ജീവനോടെ ഇല്ലായിരുന്നു 

അത്കൊണ്ട് തന്നെ   പിന്നീട് അമ്ബെട്ക്കാർക്ക് ഗാന്ധിജിയെ കുറ്റപ്പെടുത്താൻ ഒരു കാര്യവും ഇല്ലാ. 

 ജീവനോടെ ജീവിച്ചിരുന്ന അത്രയും കാലം ഗാന്ധി ദളിതരോട് ഒപ്പം ഇരുന്നു ഭക്ഷണം   കഴിച്ചു 

ഗാന്ധി ആശ്രമങ്ങളിൽ എല്ലായ്പ്പോഴും സേവകർ ആയി ധാരാളം ദളിതർ ഉണ്ടായിരുന്നു 

ആ കാലഘട്ടത്തിലെ ഏറ്റവും ധീരമായ മത  ബന്ധിയായ നിലപാടുകൾ തന്നെ ആയിരുന്നു അത് 

ഗാന്ധി സേവശ്രമാങ്ങളിലെ ദളിത സാന്നിധ്യം മുന്നോക്ക ഹിന്ദുക്കളെ കുറച്ചൊന്നുമല്ല അസ്വാര സപ്പെടുത്തിയിരുന്നതും  ഒരു ദളിതൻ ഒരു ആശ്രമത്തിൽ ചേർന്നാൽ ഉടനെ പല മുന്നോക്ക സേവകരും ആ ആശ്രമം വിട്ടു പോകുന്ന നില ഉണ്ടായിരുന്നു 

എന്നാൽ ഗാന്ധി ഉറച്ചു നിന്ന്ത എടുത്ത ഇതായിരുന്നു 
ഹരിജനങ്ങൾ ഹിന്ദുക്കൾ തന്നെ 
അവരെ തൊട്ടു കൂടാത്തവർ .തീണ്ടി കൂടാത്തവർ എന്ന നിലയിൽ മാറ്റി നിർത്താൻ സാധ്യമല്ല എന്നായിരുന്നു 
ചാതുർവർണ്യത്തെ പൂർണ്ണമായി ഗാന്ധി തട്ടി ക്കളഞ്ഞു 

ലോക രാഷ്ട്രങ്ങളിൽ വേറെ എങ്ങും തന്നെ സർക്കാർ ജോലികളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്നതിനു 
തങ്ങളുടെ ജാതി ഒരു കാരണം ആകുന്നില്ല 
അവരെല്ലാം തങ്ങളുടെ ആദിമ ഗോത്രങ്ങളെ .. ആചാര തനിമയോടെ സംരക്ഷിക്കുകയാണ് ചെയുന്നത് 
കുടിയിടകളിൽ നഗരാസൂത്രണങ്ങൾ വരാതെ ,അവര്ക്ക് അവരുടെ തനിമ കാത്തു സൂക്ഷിക്കാൻ അതതു സര്ക്കാര് സഹായം ചെയ്തു കൊടുക്കുന്നു

ഇവിടെ ഭാരതത്തിൽ എന്താണ് സ്ഥിതി 
ഒരേ പോലെ ബുദ്ധിയും ശേഷിയും ശേമുഷിയും ഉള്ള ഒരു ദളിത തലമുറയെ 
നമ്മൾ സമൂഹം നിരന്തരം ഓർമ്മപ്പെടുത്തുകയാണ് 
നിങ്ങൾ ശേഷി കുറഞ്ഞവർ ആണ് 
കഴിവ് കുറഞ്ഞവർ ആണ് 
ഞങ്ങൾ ഇതാ നിങ്ങളെ സഹായിക്കുന്നു 
എന്നൊരു ഔദാര്യം 
കേരളത്തിൽ ദളിതർ ഇല്ല എന്നതാണ് ഇന്നത്തെ അവസ്ഥ 
ഉണ്ടെങ്കിൽ അത് അന്യ ദേശ തൊഴിലാളികൾ മാത്രമാണ് 

അങ്ങിനെ ദളിതരെ സമൂഹത്തിനു മുന്നില് രണ്ടാം തരക്കാർ ആക്കുന്നതിനെ ഗാന്ധിജി അനുകൂലിച്ചിരുന്നില്ല 
അതൊരു പ്രഖ്യാപിത നിലപട് തന്നെ ആയിരുന്നു 

എന്നാൽ അരുന്ധതി റോയ് പറഞ്ഞ പോലെ ഗാന്ധി ഒരു വർണ്ണ വെറിയൻ ആയിരുന്നില്ല 

ഗാന്ധി ഒരു ഹിന്ദു ആയിരുന്നു .. 
ഹരിജനങ്ങൾ ഹിന്ദുക്കൾ തന്നെ ആണെന്നും ..അവരെ മറ്റേതെങ്കിലും രീതിയിൽ കാണുന്നത് തെറ്റാണ് എന്നുമാണ് ഗാന്ധിജി കരുതിയിരുന്നത് 

മുസ്ലിമുകളെയും ഗാന്ധിജി ശത്രുക്കളായി കണ്ടിരുന്നില്ല എന്നോർക്കണം 
ഭാരതത്തെ ഭാരതമായി മാത്രം കണ്ട മഹാനായ ഒരു ദേശസ്നേഹി ആയിരുന്നു ഗാന്ധി 
വിഭജനം പോലും ഗാന്ധിയെ നോവിക്കുയാണ് ഉണ്ടായതു


ഗാന്ധിജി ഹൈന്ദവതയെ നിരാകരിച്ചത് കൊണ്ടാണ് ഗോട്സെ അദ്ദേഹത്തെ വെടി വച്ച് കൊന്നത് 
വിഭജനം ഗാന്ധിയെ വല്ലാതെ മുറിവേൽപ്പിച്ചതും 
മനുഷ്യനെ ജാതി മത ചിന്തക്കും അപ്പുറം സ്നേഹിക്കാൻ കഴിഞ്ഞത് കൊണ്ടാണ് 


അത് കൊണ്ട് ഹൈന്ദവർ വല്ലാതെ എതിർത്തിട്ടും പാകിസ്ഥാൻ രൂപീകരിക്കുന്നതിനെ ഗാന്ധി എതിർത്തത് 
അത് കൊണ്ടാണ് അന്ന് മുസ്ലിമുകളുടെ ഇടയിൽ ഗാന്ധി പ്രവർത്തിച്ചതും
മരിക്കുന്നത് വരെ നെഹ്‌റു ഒരു വാക്ക് പോലും ഗാന്ധിയുടെ ചിന്തകളെ തള്ളി പ്പറഞ്ഞിട്ടില്ല 
കോണ്‍ഗ്രെസ് ഒരു മത നിരപേക്ഷ പ്രസ്ഥാനം ആയി ഇപ്പോഴും അറിയപ്പെടുന്നതും അത് കൊണ്ട് തന്നെയാണ് 

ലാപ്പിയർ എഴുതിയത് വായിച്ചു തെറ്റിദ്ധരിക്കുകയും വേണ്ട 
തന്നെയുമല്ല അവർ ബുക്കിൽ ഒരിടത്തും ഗാന്ധി ഒരു മത ഭ്രാന്തൻ എന്നാ നിലയിൽ ചിത്രീകരിച്ചിട്ടും ഇല്ല


ഗാന്ധിജി ജയിലിൽ അല്ലാത്ത മുഴുവൻ സമയവും ജനങ്ങളുടെ കൂടെ ആയിരുന്നു 
ഒരു തുറന്ന പുസ്തകം പോലെ മറു പുറം കാണാവുന്നതയിരുന്നു ഗാന്ധിയുടെ ജീവിത രീതി 
ജനങ്ങളിൽ നിന്നും അകന്നു ഒരു നിമിഷം പോലെ ഗാന്ധിജി ഒളിച്ചിരുന്നിട്ടില്ല

അത് കൊണ്ടാണ് ഗന്ധിജിയെ ഭാരതീയർ വിശ്വസിക്കുന്നത്
പറയുക അല്ല മഹാത്മ യുടെ രീതി ...പ്രവര്ത്തിക്കുകയാണ് 
""എന്റെ ജീവിതമാണ്‌ എന്റെ സന്ദേശം ""
എന്നതായിരുന്നു മഹാത്മാവിന്റെ വാക്കുകൾ


ആ പുസ്തകത്തിൽ വേറെയും ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് 
ഗാന്ധി എല്ലാപ്പോഴും തനിയെ നടക്കുമായിരുന്നില്ല 
അതി സുന്ദരികൾ ആയ രണ്ടുകന്യകൾ തന്നെ താങ്ങി പിടിക്കണം എന്ന് അദ്ദേഹം നിർബന്ധം പിടിച്ചിരുന്നു 

അവരുടെ തോളിൽ കയ്യിട്ടാണ് ഗാന്ധി നടന്നിരുന്നത് എന്നൊക്കെ 
ഗാന്ധി ..ഭാരതത്തിലെ ചില കുത്തകളുടെ കയ്യിലെ കളിപ്പാവ ആണെന്നും 
അദ്ദേഹം രണ്ടാം ക്ലാസ് ടിക്കറ്റിൽ യാത്ര ചെയ്യുന്നതിന് ആയി ബിർള ഒരു തീവണ്ടി മുഴുവൻ വാടകയ്ക്ക് എടുത്തു ..അതിൽ എല്ലാ ബോഗികളിലും ആളെ നിറക്കുകയായിരുന്നു എന്നും അതിൽ എഴുതിയിരുന്നു 
രാജ്യം സ്വാതന്ത്ര്യം കിട്ടിയാൽ ഉടനെ ഗാന്ധി അവര്ക്കത് എഴുതി കൊടുക്കുമായിരുന്നല്ലോ 

നമ്മുടെ അബ്ദുള്ള കുട്ടി സ്വന്തം ബുക്ക് വിൽക്കാൻ ചെയ്യുന്ന അഭ്യാസങ്ങൾ പോലെയേ ഭാരതീയർ ആ ബുക്കിനെ കണ്ടിട്ടുള്ളൂ താനും 
ഒരു സായിപ്പ്എഴുതി വൈക്കുന്ന മണ്ടത്തരങ്ങൾ എന്തിനു നിങ്ങൾ വിശ്വസിക്കുന്നു


കറുത്ത വർഗക്കാർ ആയതു കൊണ്ടോ ,അവർ ദളിതർ ആയതു കൊണ്ടോ അല്ല 
അവരുമൊത്ത് ജയിലിൽ അടക്കുന്നതിനെ ഗാന്ധിജി എതിർത്തത് 

അവർ കുറ്റവാളികളും സാമൂഹ്യ വിരുദ്ധരും ആയതു കൊണ്ടാണ് 
വ്യക്തിപരമായി ശുചിത്വം പാലിക്കാത്തവരും കൂടിയാണ് 

അവരുടെ നിറമല്ല ..സ്വഭാവമാണ് ഗാന്ധിജിയുടെ എതിർപ്പിനു ഹേതു
മല മൂത്ര വിസർജനം ചെയ്‌താൽ കഴുകാതെയും , ജയിലിൽ അങ്ങോട്ടും ഇങ്ങോട്ടും പൊരുതുകയും ഒക്കെ അവരുടെ പതിവാണ് ..
ഭാരതത്തിൽ രാഷ്ട്രീയ തടവുകാരെ വേറെ പാർപ്പിക്കുക ആയിരുന്നു അന്നേ തന്നെയുള്ള പതിവ് 

അതാണ്‌ ഗാന്ധിജിയെ പ്രകോപിപ്പിച്ചത്


ഭരണ നിയമ നിർമ്മാണ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആദ്യമായി ദളിതർക്ക് സംവരണം ലഭിച്ചത് പൂന പാക്റ്റിലൂടെ ആണ് 

പൂന പാക്റ്റിൽ ഗാന്ധി എടുത്ത നിലപാട് അംബെദ്ക്കർക്കു സമ്മതിക്കാൻ കഴിയുമായിരുന്നതല്ല 

പാകിസ്ഥാൻ വേറെ പോകരുത് എന്നത് നെഹ്രുവിനും സമ്മതിക്കാൻ കഴിയുമായിരുന്നില്ല 
മുസ്ലിമുകളെ പ്രീണിപ്പിക്കുന്നു എന്നത് കൊണ്ട് സവർണ്ണരും ഗാന്ധിയെ ഉള്ളാലെ എതിർത്തിരുന്നു 

ഹിന്ദുക്കളിലെ മോശക്കാർ ആയി ദളിതരെ ചിത്രീകരിക്കുന്നത് അവരെ അപമാനിക്കുന്നതിനു തുല്യമാണ്
എന്ന് ഗാന്ധിജി കരുതിയിരുന്നു 
ഹിന്ദുക്കളെ ..
അവർണ്ണ ഹിന്ദുക്കൾ ..സവർണ്ണ ഹിന്ദുക്കൾ എന്ന നിലയിൽ രണ്ടു തരം ആക്കുന്നൂ ഈ നിയമം എന്നതായിരുന്നു സത്യം 
ഭിന്നിപ്പിച്ചു ഭരിക്കുന്ന ബ്രിട്ടീഷ് തന്ത്രം ആയിട്ടാണ് ഇത്ഗാന്ധി കണ്ടതും 
ആ നിലപാട്അംബെദ്ക്കർ അംഗീകരിച്ചില്ല 
ഗാന്ധിയെ ദളിത വിരോധി ആയി ചിത്രീകരിക്കുന്നത് ഈ സംഭവം കൊണ്ടാണ്


കരുതുന്നത് പോലെ അത് ദളിത വിരുദ്ധ ചിന്ത കൊണ്ട് ആയിരുന്നില്ല 
എന്നാൽ ദളിതര്ക്ക് പ്രയോജനം ആകുമായിരുന്ന ഒരു നിയമത്തെ 
ഗാന്ധി ആ അർഥത്തിൽ വീക്ഷണത്തിൽ കാണാൻ ശ്രേമിച്ചില്ല

അത് കൊണ്ട് ഗാന്ധി ദളിതരെ വെറുത്തിരുന്നു എന്നാ അർഥത്തിൽ ആണ് അംബെദ്ക്കർ അനുഭാവികൾ അതിനെ 
കാണുന്നതും പ്രചരിപ്പിക്കുന്നതും 
അന്ന് ഗാന്ധി എതിര്ത്തു എങ്കിൽ കൂടി ആ സംവരണം നടപ്പാക്കപ്പെടുക തന്നെ ആണ് ഉണ്ടായതു 
ഭരണ നിയമ നിർമ്മാണ സഭകളിൽ ന്യൂന പക്ഷ താൽപര്യങ്ങൾ സംരക്ഷിക്കാൻ 
അവിടെ അവർക്ക് പ്രാതിനിധ്യം അത്യന്താ പെക്ഷിതവും ആണ് 
ഒന്ന് മറക്കരുത് 
ഗാന്ധിജി ജയിലിൽ കിടന്നും അംബേദ്‌കർ ബ്രിട്ടീഷു സർക്കാറിന്റെ ഉദ്യോഗം ഭരിച്ചും ,അവർ നൽകിയ കാറിൽ സഞ്ചരിച്ചും ഒക്കെ ആണ് ഈ കരാർ ഒപ്പിടുമ്പോൾ കഴിഞ്ഞിരുന്നത്




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ