2016 ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

equality for women

സ്വാതന്ത്ര്യം ..അതൊരു അബ്സ്ട്രാറ്റ് വാക്കാണ് ..കാലവും സമയവും വ്യക്തിയും സമൂഹവും അനുസരിച്ചു മാറി കൊണ്ടിരിക്കുന്ന വാക്ക്
സ്ത്രീക്ക് സ്വാതന്ത്ര്യം ..അതും വളരെ സൂക്ഷിച്ചു പെരുമാറേണ്ടുന്ന വാക്കാണ്
സൗദിയിലെ സ്ത്രീയെ സംബന്ധിച്ചിടത്തോളം
അത് എന്ത് പഠിക്കണം..
ആരുടെ കൂടെ സഞ്ചരിക്കണം..
ആരെ ഭർത്താവാക്കണം..
എത്ര കുട്ടികളെ പ്രസവിക്കണം..
എന്നെല്ലാം സ്വയം നിർണ്ണയിക്കാൻ ആവുന്നതാണ് സ്വാതന്ത്ര്യം
പാക്കിസ്ഥാനി സ്ത്രീക്ക് സ്വാതന്ത്ര്യം എന്നാൽ
ഭർത്താവിന്റെ മർദ്ദനം ..
സമൂഹത്തിലെ മറ്റു പുരുഷന്മാരുടെ പീഡനം..
ഒടുങ്ങാത്ത അപമാനങ്ങൾ
സ്‌കൂളിൽ പോകാൻ ഉള്ള അവസരം ..എന്നിവ കൂടി ആണ്
ആധൂനിക മലയാളി വനിതക്ക്
സമൂഹത്തിന്റെ ഒളിഞ്ഞു നോട്ടങ്ങൾ
ജോലി ഇടങ്ങളിലെ സദാചാര രാഹിത്യങ്ങൾ
ഭർത്താവിന്റെ മദ്യപാനവും ..ഉയർന്ന ആധൂനിക ജീവിത സാഹചര്യങ്ങൾ നേടി എടുക്കാൻ ആയി ചെന്ന് ചാടുന്ന കട ക്കെണികൾ ...ഒക്കെയാണ് അവളെ ഞെരുക്കി കൊല്ലുന്നത്
സ്ത്രീ പുരുഷ അസമത്വങ്ങൾ നമ്മുടെ ഗ്രാമങ്ങളിൽ പോലും കുറവാണ് 
കുടുമ്പം എന്നത് സ്ത്രീയുടെ തടവിടം ആണെന്ന ധാരണ തീർത്തും അബദ്ധമാണ് ..
അവളുടെ ചുമതലകൾ..
കുഞ്ഞിനെ ഗർഭം ധരിക്കലും

പ്രസവിക്കലും അരുമയോടെ കുഞ്ഞിനെ മുല ഊട്ടലും..
എല്ലാം തീർത്തും നൈസർഗ്ഗീക സ്ത്രീ ധർമ്മങ്ങൾ ആണ്
.സ്ത്രീ അത് ആസ്വദിച്ചു ചെയ്യുകയാണ് പതിവ്..
കുടുമ്പം എന്ന ആസ്ഥാന ശിലയെ 
തള്ളി പറഞ്ഞു കൊണ്ട് 
നിരാകരിച്ചു കൊണ്ട് 
ഒരു സ്ത്രീ പഠനം നിരർഥമാണ് 
സ്ത്രീ ബഹുമാനിക്കപ്പെടുന്നതും സ്വ കർമ്മങ്ങൾ 
ശ്രദ്ധയോടെ നിഷ്‌കാമ കർമ്മത്തോടെ ചെയ്യുന്നത് കൊണ്ടാണ് 
കുടുമ്പം സ്ത്രീക്ക് തടവറ ആകുന്നതു അവൾക്കു സാമ്പത്തികമായി സ്വയം പര്യാപ്തത ഇല്ലാത്തതു കൊണ്ടാണ് 
മിക്കപ്പോഴും സ്വയം തീരുമാനങ്ങൾ എടുക്കാൻ ഉള്ള സിദ്ധി അവൾക്കു കുടുമ്പത്തിൽ ലഭിക്കുന്നില്ല.
അതവളെ ബാല്യ കൗമാര കാലത്തു ശീലിപ്പിക്കുന്നുമില്ല എന്നൊക്കെ കൊണ്ട് കൂടിയാണ് 
ലൈംഗീക സ്വാതത്ര്യം എന്നൊക്കെ പറഞ്ഞാൽ ഇടത്തരം മധ്യവർഗ ധനിക സ്ത്രീകൾ സ്വന്തമാക്കാൻ കൊതിക്കുന്ന മായ പൊന്മാൻ ആണ് 
ശരീരം ആക്രമിക്കപ്പെടാതെ..മുറിവേൽകാതെ ..അപമാനിക്കപ്പെടാതെ ..പുരുഷനുമായി കിടക്ക പങ്കിടാൻ ആണ് ലോകത്തിലെ ഏതാണ്ട് 70 % സ്ത്രീകളും ഇപ്പോഴും ആഗ്രഹിക്കുന്നത് എന്നതാണ് വാസ്തവം 
ശൗചാലയം എന്ന കേന്ദ്ര സർക്കാരിന്റെ ശ്രമം പോലും ആരോഗ്യ ശൗച്യ രീതികൾ അവലംബിക്കാൻ മാത്രം വേണ്ടിയുള്ളതല്ല 
ഗ്രാമീണ വനിതകൾ ഇരുളിൽ തനിയെ പുറത്തു പോകുന്നതും കാറ്റിൽ തനിച്ചാവുന്നതും ..അവരെ മദ്യപാനികളായ പുര്‌ഹന്മാരുടെ ഇര ആക്കുന്നു എന്നതാണ് നിസ്സഹായമായ ഒരു യാഥാർഥ്യം 
അതിനെതിരായുള്ള ഒരു ശ്രമവും കൂടിയാണ് ശൗചാലയ നിർമ്മിതി 
ഒരു ഒക്കത്തൊരു കുഞ്ഞും മറു ഒക്കത്ത് ഒരു കുടം വെള്ളവും ..അങ്ങിനെ അല്ലാതെ രണ്ടും കയ്യും വീശി തല ഉയർത്തി പിടിച്ചു നടക്കുന്ന ഒരു ഗ്രാമീണ സ്ത്രീയെ കാണാൻ ആണ് നമുക്കൊക്കെ കൊതി 
ബാക്കി എല്ലാം വെറും കാൽപ്പനിക സ്വപനം

ഭാരതത്തിന്റെ മറ്റു ദേശങ്ങളിൽ..നഗരങ്ങൾ ഒഴികെ മറ്റെല്ലാ ഇടങ്ങളിലും
ഗ്രാമങ്ങളിൽ .പ്രത്യേകിച്ചും .
ദിവസം ഒരു കുടം ശുദ്ധ ജലവും
ആഴ്ചയിൽ ഒരിക്കൽ എങ്കിലും കുളിക്കാൻ ഉള്ള വെള്ളവും..
കുടുമ്പാസൂത്രണ മാർഗങ്ങൾ സ്വീകരിക്കാൻ
ഭർത്താവിൽ നിന്നും കുടുമ്പത്തിൽ നിന്നും ഉള്ള അനുവാദവും
മിക്കപ്പോഴും ഒരു നേരമെങ്കിലും വയർ നിറയെ ആഹാരം കഴിക്കാൻ ഉള്ള ഭൗതീക സാഹചര്യവും ഒക്കെ വലിയ സ്വാതന്ത്ര്യമാണ്
ദളിത് ആദിവാസി സ്ത്രീകൾക്ക് ..
തൊട്ടു കൂടായ്‌മ്മയും തീണ്ടി കൂടായ്‌മ്മയും..വിദ്യാഭ്യാസം ലഭിക്കാൻ ഉള്ള സാഹചര്യം ഇല്ലാത്തതും
സമൂഹം ഏൽപ്പിക്കുന്ന ജാതീയ അത്യാചാരങ്ങൾ എതിർക്കാൻ ഉള്ള ശേഷി ഇല്ലായ്മ്മയും
കടുത്ത ദാരിദ്ര്യവും ,ആരോഗ്യ രംഗത്തെ കടുത്ത അവഗണനകളും ..ശാരീരി ക അസ്വാസ്ഥ്യങ്ങളും..ആയുസിന്റെ ദൈർഘ്യം ആപൽക്കരമാം വിധം കുറയുന്നതും
ആണ് പ്രധാന പ്രശ്നങ്ങൾ
പ്രസവം ശ്രദ്ധിക്കാതെ രക്തം വാർന്നു മരിക്കുന്ന സ്ത്രീകളുടെ..
പോഷക കുറവ് മൂലം ചെറു പ്രായത്തിലെ മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണവും
ആദിവാസി മേഖലയിലെ സ്ത്രീകളുടെ ജ്വലിക്കുന്ന ഭീതികളിൽ ഒന്നാണ്
ലോകമെങ്ങും സ്ത്രീ നേരിടുന്ന മറ്റൊരു വലിയ അസമത്വം അവളുടെ ലിംഗമാണ്
ഭോഗവസ്തു എന്ന നിലയിൽ കമ്പോളവൽക്കരിക്കപ്പെടുന്ന ആധൂനിക വനിതക്ക്
തൊഴിലിടങ്ങളും
സാമൂഹ്യ ഇടങ്ങളും
കുടുമ്പവും..
എല്ലാം പുരുഷന്റെ ലൈംഗീക ചോദനക്കുള്ള ഉപകരണം ആവുന്ന സ്ഥിതിയാണ്
അവൾക്കിപ്പോൾ ഉള്ളത്
കഴുകൻ കണ്ണുകളും
കാമം നുര പൊന്തുന്ന സംസാരങ്ങളും
ശരീര ഭാഗങ്ങൾ തുറന്നു കാട്ടുന്ന യൂണിഫോമുകളും
വസ്ത്ര ധാരണ രീതികളും അവളിൽ അടിച്ചേൽപ്പിക്കപ്പെടുന്ന
ഒരു വനിതാ ടെന്നീസ് താരത്തിന്റെ പാവാടയുടെ നീളം ..അടിവസ്ത്രത്തിന്റെ ബ്രാൻഡ്.. നിറം ..എല്ലാം നിശ്ചയിക്കുന്നത് പുരുഷൻ നിയന്ത്രിക്കുന്ന കമ്പോളമാണ് സമത്വം എന്നത് അത് കൊണ്ട് ..സ്ത്രീക്ക് സ്ത്രീ ആയിരിക്കുന്ന കാലത്തോളം അസാധ്യമാണ്
സാധ്യമാവും എന്ന് തോന്നുമെങ്കിലും ..
സ്വ ശരീരത്തിന്റെ തടവിൽ കിടന്നു നരകിക്കാൻ ആണ് സ്ത്രീക്കിപ്പോഴും വിധി
സമത്വം വരട്ടെ
സാമ്പത്തികവും
സാമൂഹ്യവും ആയ സമത്വം വരട്ടെ
നമുക്ക് കാത്തിരിക്കാം

2016 ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

കപ്പക്കും ഒരു കഥ പറയാനുണ്ട്

കപ്പക്കും ഒരു കഥ പറയാനുണ്ട്
കപ്പയെ ക്കുറിച്ചുള്ള ദീപ്ത സ്മരണകൾ പലതാണ്
പട്ടിണിയെ ഞങ്ങൾ ഗ്രാമങ്ങളിലെ കർഷകർ ചെറുത്തിരുന്നത് ഒരു കാലത്തു ഈ കപ്പ കൊണ്ടാണ്

അതിൽ  ഏറ്റവും പ്രധാനം
നല്ല വേനലിൽ ഇത് മലയിൽ കമ്പ് മുറിച്ചു നടുന്നതാണ്
മുറിച്ചു നട്ടാൽ പോരല്ലോ
 പിന്നെ നനയ്ക്കെണ്ടേ
കുളത്തിൽ നിന്നും വെള്ളം മുക്കി മൂന്നോ നാലോ തൂക്കായി മലയിൽ എത്തിക്കും
നമ്മുടെ റിലെ ടീം പോലെയാണ്
ഒരാൾ ചെപ്പു കുടത്തിൽ വെള്ളം മുക്കി കുളത്തിനു മുകളിലേക്ക് വൈ ക്കും
അടുത്ത ആൾ അതെടുത്തും കൊണ്ട് മുകളിലേക്ക്‌ ഓടും
റെയിൽ പാതയുടെ ഒരു വശത്ത്‌ വച്ച് അവിടെ ഇരിക്കുന്ന രണ്ടു കുടങ്ങൾ എടുത്തു തിരിഞ്ഞു ഓടും
ലൈൻ ക്രോസ് ചെയ്തു കപ്പ ത്തോട്ടത്തിന്റെ അടുത്തു എത്തിക്കാൻ മൂന്നാമത്
ഒരാൾ വെള്ളം മുക്കാനും കപ്പക്ക്‌ ഒഴിക്കാനും ഞങ്ങൾ സ്ത്രീകൾ

അങ്ങിനെ ഒന്നരാടം വച്ച് ഒരു മാസം ഒക്കെ നനച്ചാൽ അപ്പോഴേക്കും രണ്ടു ഇലയൊക്കെ വന്നു പതുക്കെ വേര് പിടിച്ചു തുടങ്ങും .
പിന്നെ മഴ വീണോളും
അപ്പോൾ ചാണകവും ചാരവും ഒക്കെ ചേര്ത്തു വെട്ടി മൂടും
വേറെ ശുശ്രൂഷ ഒന്നും വേണ്ട
പിന്നെ പറിക്കുമ്പോൾ ചെന്നാൽ മതി

ഇന്നത്തെ പോലെ വാൻ സെയിൽസ് ഒന്നുമില്ല അന്ന് കപ്പക്ക്‌
പറിച്ചാൽ ..ഉടനെ വേവിചില്ലെങ്കിൽ കപ്പ മോശമാകും
കുറച്ചു മണലിൽ പൂഴ്ത്തിയിടും ..ഒരാഴ്ച്ചവരെ കിടന്നോളും ചീത്തയാവാതെ

ബാക്കി കപ്പ സൂക്ഷിച്ചു പറിച്ചു കൊണ്ട് വന്നു കൂട്ടിയിടും
മുറ്റത്തു അടുപ്പ് കൂൂട്ടി നെല്ല് പുഴുങ്ങുന്ന വട്ട ചെമ്പിൽ വെള്ളം നിറച്ചു അത് തിളക്കുമ്പോൾ
ചുറ്റും ഇരുന്നു ഞങ്ങൾ എല്ലാവരും കൂടി കപ്പ പൂളി അരിഞ്ഞു അതിലേക്കു വീശി എ റിയും
അല്പ്പം ഉപ്പു ചേര്ത്താണ് ഈ തിളപ്പിക്കൽ
ഒരു പത്തു മിനിട്ട് വെള്ളത്തിൽ കിടന്നാൽ മതി
വലിയ ചിക്കു പായിൽ കോരി വിടര്ത്തി ഇടും
അങ്ങിനെ ഒരു മൂന്നോ നാലോ ചെമ്പു കപ്പ കാണും
നാല് ദിവസം നല്ല വെയിലത്ത് ഉണക്കിയാൽ ഉണക്ക കപ്പ റെഡി

ഞങ്ങൾ സ്ത്രീകള് കുറച്ചു വേറെ അരിഞ്ഞു മര്യാദക്ക് വേവിച്ചു കൊണ്ടാട്ടം ഉണങ്ങും
അത് വെളിച്ചെണ്ണയിൽ വറുത്തു തിന്നാൻ ഉള്ളതാണ്

മുട്ടും മുരടും എല്ലാം തൊണ്ട് കളഞ്ഞു ഉണക്കി വൈക്കും
അത് വേവിച്ചു കന്നുകാലികൾക്ക് കൊടുക്കും
കപ്പയുടെ കരിന്തൊലി കളഞ്ഞു രണ്ടാന്തൊലി ഈ പുഴുക്ക് വെള്ളത്തിൽ ഒന്ന് ചൂടാക്കിയാൽ അതിന്റെ കട്ടിറങ്ങി പോകും
കട്ട് പോയാൽ പിന്നെ ഈ തൊലി കന്നു കാലികൾക്ക് തിന്നാം..
പുഴുങ്ങിയ വെള്ളം നല്ല പോഷക സമ്പന്നമാണ്
അതും പശുക്കൾക്കും പോത്തിനും പഥ്യമാണ്
ഇത്തിരി ഉപ്പു രസം ഉള്ളത് കൊണ്ട് അവര്ക്ക് കുടിക്കാൻ ബഹു സന്തോഷവും

ഈ പുഴുങ്ങി ഉണങ്ങിയ കപ്പചാക്കിൽ കെട്ടി  അകത്തു പത്തായത്തിൽ കയറ്റും
..ഉച്ചൻ കയറാതെ ഇരിക്കാൻ അത് ഇടയ്ക്കിടയ്ക്ക് എടുത്തു ഉണക്കിഎടുക്കും
അത് പിന്നെ പുറം ലോകം കാണുന്നത് മിഥുനം കർക്കിടകത്തിൽ ആണ്
പത്തായത്തിലെ നെല്ല് ഏതാണ്ട് തീർന്നിരിക്കും

പിന്നെ ഈ ഉണക്ക കപ്പ കൊണ്ടൊരു കളിയാണ്
തലേന്നേ വെള്ളത്തിൽ ഇട്ടു കുതിർക്കാൻ വൈക്കും
രാവിലെ ഉപ്പും മുളകും മഞ്ഞളും ചേർത്തു വേവിക്കും
കപ്പ പുഴുക്ക് ..
കപ്പയും പയറും പുഴുക്ക് ..
കപ്പയും കടലയും പുഴുക്ക് ..
കപ്പ ചുമ്മാ വേവിച്ചു തേങ്ങ അരച്ചത്‌
കപ്പയും കടലയും ഇറച്ചിയും ഉലർത്ത്‌
അങ്ങിനെ അങ്ങിനെ
ഒരറ്റത്ത് ഇത്തിരി ചോറും കൂടുതൽ കപ്പയും എന്നരീതിയിൽ ആവും കർക്കിടകത്തിൽ കാര്യങ്ങളുടെ പോക്ക്

മകര വിളവു തീരെ മോശമാവുമ്പോൾ അമ്മ പറയുന്നത് കേൾക്കാം
ഈക്കുറി കപ്പ കൊണ്ടും അങ്ങ് തീർന്നു പോവില്ല കള്ള കർക്കിടകം എന്നാണു തോന്നുന്നത്

കപ്പേ
നീ അന്നം
അന്നും ഇന്നും
നമിക്കുന്നു നിന്നെ 

2016 ഓഗസ്റ്റ് 7, ഞായറാഴ്‌ച

ബി ജി എന്‍ വര്‍ക്കല

വായനകളെ ഉപകാരപ്രദമാക്കുന്ന തലം തുറന്നിടുന്നത് പലപ്പോഴും ചരിത്രപഠനങ്ങള്‍ , യാത്രാ വിവരങ്ങള്‍ എന്നിവയാണ് എന്ന് പറയാന്‍ കഴിയും . ഇന്ന് വ്യവസ്ഥാപിതമായ ഒരു താല്പര്യം ചരിത്രപഠനങ്ങളില്‍ കടന്നു കൂടിയിട്ടുണ്ട് എന്നത് മറച്ചു വയ്ക്കാന്‍ കഴിയില്ല എങ്കിലും പൊതുവേ ചരിത്ര പഠനങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് കാലത്തിന്റെ ദിനാന്ത്യക്കുറിപ്പുകള്‍ എന്ന തലം തന്നെയാണ് . അതുപോലെ നാം കാണാത്ത ദേശങ്ങളെയും ഭാഷയെയും ചരിതങ്ങളെയും നമുക്ക് വേണ്ടി ഒരാള്‍ പോയി നടന്നു കാണുകയും നമുക്കത് വര്‍ണ്ണിച്ചു തരികയും ചെയ്യുക എന്നത് വളരെ സന്തോഷപ്രദവും , പലപ്പോഴും ഉപകാരപ്രദവും ആണ് . നമ്മുടെ ഭാവി യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ അവ നമുക്ക് ഉപകാരമാകുന്നു എന്നത് ആ കുറിപ്പുകളുടെ ഒരു ഗുണമേന്മയാണ് . കെ എ ബീനയില്‍ തുടങ്ങി മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരികള്‍ ആ ഒരു നന്മ വായനക്കാര്‍ക്ക് പകര്‍ന്നു കൊടുക്കുന്നതില്‍ തങ്ങളുടേതായ പങ്കു വഹിച്ചിരിക്കുന്നു . അവസാനം വായിച്ചു നിര്‍ത്തിയ സര്‍ഗ്ഗ റോയുടെ യാത്രാവിവരണക്കുറിപ്പായ "താഴ്വാരങ്ങളുടെ നാട്ടില്‍" കെനിയയുടെ ചിത്രം വരച്ചുതന്ന ഭംഗി ഓരോരുത്തരും അറിഞ്ഞു കഴിഞ്ഞതാണല്ലോ . ആ ശ്രേണിയിലേക്ക് ആണ് മറ്റൊരു യാത്രാവിവരണക്കുറിപ്പും ആയി ഉമാദേവി എന്ന എഴുത്തുകാരി കടന്നു വരുന്നത് . "മഞ്ഞിന്റെ നാട്ടിലൂടെ " എന്ന യാത്രാ വിവരണ ഗ്രന്ഥത്തിലൂടെ ഉമാദേവി തന്റെ ഉത്തരേന്ത്യന്‍ യാത്രയെ വായനക്കാരന് മുന്നില്‍ സമര്‍പ്പിക്കുന്നു . ഇന്ത്യയുടെ ഹൃദയത്തിലൂടെ ഒരു തണുത്ത യാത്ര . ഹിമാലയത്തിലേക്കുള്ള ആ യാത്രയുടെ സാഹസികതയും , മനോ സംഘര്‍ഷങ്ങളും ബുദ്ധിമുട്ടുകളും യാത്രക്കാരി നമ്മോടു വിശദീകരിക്കുന്നു . ഒപ്പം ഓരോ സ്ഥലത്തെയും കുറിച്ചുള്ള വിശേഷങ്ങളും പ്രത്യേകതകളും അവര്‍ പങ്കു വയ്ക്കുന്നുണ്ട്‌ വായനക്കാര്‍ക്ക് . തത്വമസി പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പുറംചട്ടയും അച്ചടിയും നല്ല നിലവാരം പുലര്‍ത്തി . ഫോട്ടോകള്‍ നല്ല രീതിയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു . 120 രൂപ മുഖവിലയുള്ള ഈ പുസ്തകം യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കും , ദേശങ്ങളെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു നല്ല വിരുന്നാകും . കണ്ട കാഴ്ചകളെ വളരെ ലഘുവായി പറഞ്ഞു എന്നതും , കണ്ട കാഴ്ചകളിലെ പ്രത്യേകതകള്‍ പറഞ്ഞു പിടിപ്പിക്കാനും , പരിചയപ്പെടുത്താനും എഴുത്തുകാരിക്ക് കഴിഞ്ഞില്ല പൂര്‍ണ്ണമായും എന്നതൊരു പോരായ്മ ആണെങ്കിലും ഒരു പൊതുവായനയ്ക്കും കൌതുകകാഴ്ചകള്‍ക്കും ഈ യാത്രക്കുറിപ്പു ഉപയോഗപ്പെടും എന്ന് പ്രത്യാശിക്കുന്നു . ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

അത് പുരുഷന്മാരോട് മതി സ്ത്രീകളോട് വേണ്ട

ആരെയും ജാതിപ്പേര് വിളിക്കേണ്ട കാര്യം ഇല്ല
മൂത്താന്മാരെയും കീഴാന്മാരെയും ..ആരെയും ജാതിപ്പേര് വിളിക്കേണ്ട .
.അതിനു ന്യായങ്ങളും കണ്ടെത്തേണ്ട
കോൺഗ്രസിലെ ചാണ്ടിയിസം ഇനിയും നില നിൽക്കുന്നു എന്നെ കരുതേണ്ടൂ
രാഷ്ട്രീയ ചാണക്യൻ കളിയാണിത് .
അതിനെ ചെറുക്കാൻ സഖാക്കൾക്ക് കഴിയണം
ഒരു കോടതിയിലും നില നിൽക്കാത്ത ഒത്തിരി കേസുകൾ കേരളത്തിലെ സഖാക്കളുടെ പേരിൽ കഴിഞ്ഞ സർക്കാർ ഉണ്ടാക്കിയിട്ടുണ്ട്
ഈ സര്ക്കാരിന്റെ കാലത്തും അത് കഴിയുമോ എന്ന് അവർ ശ്രമിച്ചു നോക്കുകയാണ്
അവർ അതിൽ ജയിക്കുകയും ആണ്
മാദ്ധ്യമങ്ങൾ ഈ കേസിന്റെ പിന്നാലെ പോകുന്നതും അത് കൊണ്ടാണ്
ഭീഷ്മ്മരെ എതിർക്കാൻ മഹാഭാരത യുദ്ധ സമയത്ത് ആരാണ് ഇറങ്ങിയത്‌
ഒരു സ്ത്രീ
എല്ലാം യുദ്ധങ്ങളും ധര്മ്മ യുദ്ധങ്ങൾ ആണ്
എന്നാൽ അവ ജയിക്കുന്നത് വരെ അധർമ്മ യുദ്ധങ്ങൾ ആണ്
കണ്ണൂർ കോൺഗ്രസിന് സന്തോഷിക്കാം ..
അവർക്കൊരു മൈലേജ് കിട്ടിയെന്ന്
പാർട്ടിയുടെ കണ്ണൂർ ജില്ല നേതൃത്വം ഉടനെ ചെയ്യേണ്ടത്
ഈ കേസിന് കാരണമായ സംഭവങ്ങൾ ..എന്തെന്നറിയണം
ഉചിതമായ പരിഹാര മാർഗങ്ങൾ കണ്ടെത്തണം
പാർട്ടി ഓഫീസിൽ വന്നു പ്രവര്ത്തകനെ തല്ലാൻ മാത്രം പ്രകോപനം .
.എന്താണ് ഉണ്ടായത് എന്നന്വേഷിക്കണം
കോൺഗ്രെസുകാരികൾ ആണെങ്കിൽ കൂടി അവർ നമ്മുടെ പാര്ട്ടി ഓഫീസിൽ വരാൻ ധൈര്യപെട്ടു എന്നത് വേറൊരു കാര്യമാണ് .
അത് നമ്മുടെ പ്രസ്ഥാനത്തിൽ അവര്ക്കുള്ള വിശ്വാസമാണ്
അവരിൽ ഒരു സ്ത്രീ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്നതും കാണാതെ പോകരുത്
പരിഹാര മാർഗങ്ങൾ ഉടനെ വേണം എന്നതാണ് ആ കാണിക്കുന്നത്
അവരെ ജയിലിൽ അയച്ചിട്ട് എന്തെല്ലാം മോശം പെരുമാറ്റം ലഭിച്ചു കാണും എന്നും നമ്മൾ ആലോചിക്കണം
നമ്മൾ നമ്മുടെ ഒരു സ്ത്രീ സഖാവിനെ ജയിലിൽ അയക്കാൻ വിടുന്നത് എപ്പോഴാണ് എന്നാലോചിച്ചിട്ടുണ്ടോ
എത്ര മുൻ കരുതൽ എടുത്തിട്ടാണ് എന്നാലോചിച്ചിട്ടുണ്ടോ
ജയിലിൽ കിടക്കാൻ അനുവദിച്ചിട്ടു ...പിന്നീട് പിന്നീട് മാത്രം
കോൺഗ്രസ് ആ സ്ത്രീ പ്രവർത്തകരെ ഖദർ മാലയിട്ടു സ്വീകരിച്ചു
ജയിലിനകത്ത് ആ സ്ത്രീകൾ എന്ത് മാത്രം അപമാനിക്കപ്പെട്ടിരിക്കാം എന്ന് ആ ആത്മ ഹത്യ ശ്രമം നമ്മെ കാണിച്ചു തരുന്നുണ്ട്
മനപ്പൂർവം ജയിലിൽ പോകാൻ ആ സ്ത്രീകളെ അയച്ചിട്ട് ആ കുറ്റവും പാര്ട്ടിയുടെ തലയിൽ വൈക്കാൻ കോൺഗ്രസിനായി
ആ കേസ് പിൻ വലിക്കുകയാണ് പാർട്ടിക്കു ചെയ്യേണ്ടത്
ചിലപ്പോൾ നാട്ടിലുള്ള ഏതെങ്കിലും സഖാക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടായേക്കും
എന്നാൽ പാർട്ടി ആകെയും ഒന്നായി കണ്ടു തീരുമാനങ്ങൾ എടുക്കുന്നതാണ് ബുദ്ധി
വെട്ടിലും കുത്തിലും അറസ്ടിലും ജയിലും കാര്യങ്ങൾ അവസാനിപ്പിക്കുന്ന പതിവ്
അത് പുരുഷന്മാരോട് മതി
സ്ത്രീകളോട് വേണ്ട
കേരളം ഭരിക്കുന്നത്‌ പിണറായി വിജയനാണ്
ആ സഖാവിനു മോശമായ കാര്യങ്ങൾ കണ്ണൂരിൽ ഉണ്ടായിക്കൂടാ തന്നെ
നന്നായി കാര്യങ്ങൾ അവസാനിപ്പിക്കുക

അസ്പഷ്ട്ട ഭാഷയിലെ ആ ഗീതങ്ങളെ വായിക്കാന്‍ ഞങ്ങള്‍ക്ക് സമയമില്ല

കവേ
നിന്നെ ഞങ്ങള്‍ വായിക്കണം എങ്കില്‍
നീ ചില്ല് പോലെ സുതാര്യന്‍ ആയിരിക്കണം
വജ്രം പോലെ പ്രകാശം ചിതറുന്നവന്‍ ആയിരിക്കണം
മഞ്ഞുതുള്ളി പോലെ വിരലില്‍ തൊട്ടു 
ചുണ്ടില്‍ വൈക്കാന്‍ കഴിയുന്നവന്‍ ആകണം
ചേര്‍ത്തു പിടിച്ചാല്‍ നീ നെഞ്ചില്‍ വെണ്ണ പോലെ അലിയണം
കരിങ്കല്ലുകള്‍ കൊണ്ട് നീ ഉത്തുംഗ ഹര്മ്മ്യങ്ങള്‍ കെട്ടിക്കോളൂ
അതിലിരുന്നു സൂര്യനെ ചന്ദ്രനെ .
.നക്ഷത്രങ്ങളെ ..
അവളെ ക്കുറിചോക്കെ എഴുതിക്കോളൂ
അസ്പഷ്ട്ട ഭാഷയിലെ ആ ഗീതങ്ങളെ വായിക്കാന്‍ ഞങ്ങള്‍ക്ക് സമയമില്ല
ഇംഗ്ലീഷ് വിവര്‍ത്തനം
o poet
if we want to read you,
you be as pellucid as a glass;
be effusing light like diamond;
be able to touch
and kept on the lips
like the dew drop;
when hugged,
be melted on the chest
like the butter.
you can raise palatial abodes of granites
and write about sun, moon, stars
and about her….
we can’t afford time to read the verses
in the babbling tongues
Achuthan Vatakketath Ravi
നന്ദി രവി മാഷെ ..
മനോഹരമായിരിക്കുന്നു ഈ പരിഭാഷ

കാബാലി കണ്ടു

കാബാലി കണ്ടു
തമിഴ് പടത്തിന്റെ ചേരുവകൾ കൃത്യമായി ചേർത്ത ഒരു ബ്ലോക്ക് ബസ്റ്റർ ചിത്രം
അടിക്ക് അടി
ഇടിക്ക് ഇടി
കലക്കൻ സംഘട്ടനരംഗങ്ങൾ
അതി ഭാവുകത്വം
ഭാവനയില്ലായ്മ്
സുന്ദരി നായിക
എട്ടര കട്ട വില്ലൻ
മെലോഡ്രാമ
വികാര നിർഭര രംഗങ്ങൾ
തലങ്ങുംവിലങ്ങും പാട്ടുകൾ
ഇതൊന്നും പൊരാഞ്ഞ്
രജനി ചിത്രങ്ങളുടെ സ്ഥിരം ചിട്ടവട്ടങ്ങളും
മടുത്തു പോയി
എന്നാൽ " ബാബ" കണ്ടപ്പോൾ പോലെ തിയേറ്ററിൽ ഇരുന്ന് ഉറങ്ങിയില്ല
രജനികാന്ത് അഭിനയം നിർത്തുമോ
വയസ്സായി.വല്ലാതെ
കയ്യടിക്കാൻ തയ്യാറായി വന്ന അമെരിക്കൻ തമിഴർ നിശബ്ദരായിപ്പോയി
പത്തിൽ അഞ്ചു കൊടുക്കാം

ധിഷണ

ധിഷണ
നീ അവളുടെ തലയിണയിൽ ഒന്ന് ചെവി വൈക്കുമോ
അറിയാതെ നിറഞ്ഞൊഴുകുന്ന 
രണ്ടു കണ്ണുകളുടെ
രഹസ്യ സങ്കടങ്ങൾ ആണ്
അവ മന്ത്രിക്കുന്നത്
കുളത്തിലെ കല്ലിനോട് ഒന്ന് ചോദിക്കുമോ
അലക്കി പിഴിഞ്ഞ് അവൾ വെളുപ്പിച്ച
പ്രാണ നോവുകളുടെ കഥ അത് പറയും
കാറ്റത്തു പറക്കുന്ന ആ ചേല തുമ്പിൽ
ഒന്ന് മുഖം ചേർക്കൂ
മൂടി വച്ച പൊള്ളുന്ന അപമാനങ്ങളുടെ
കെട്ട ഗന്ധം അറിയാം
അവളുടെ ചുവന്ന ചുണ്ടുകളിൽ ഒന്ന് ചുമ്പിച്ചു നോക്കൂ
എണ്ണമറ്റ ക്ഷതങ്ങളുടെ രുചി നാവിൽ അറിയാം
അവളുടെ നീറുന്ന ഹൃദയത്തിൽ
പതിയെ നെഞ്ചു ചേർക്കൂ
ആയിരം ചതികളുടെ മൃദു സ്പന്ദനം കേൾക്കുന്നില്ലേ
വിങ്ങി പഴുത്ത അവളുടെ തല
ഒന്നു തലോടൂ ..സ്നേഹമായി ..ഒരിക്കൽ ..
മഹത്ത്വം അടിചെല്പ്പിച്ചു മയങ്ങി പോയ
ഒരു അരണ്ട മാംസ കഷണം
വിരലിനടിയിൽ വിതുമ്പുന്നത് കേൾക്കാം
ധിഷണ ആണ് പോലും അത്

""അറിവുള്ളവരോട് ചോദിച്ചു ചെയ്യണം കാര്യങ്ങൾ ""

""അറിവുള്ളവരോട് ചോദിച്ചു ചെയ്യണം കാര്യങ്ങൾ ""
പിണറായി മുഖ്യ മന്ത്രി ആയതിൽ പിന്നെ കേരളം ഒരു പുതു തരംഗത്തിൽ കൂടി കടന്നു പോവുകയാണ്
അദ്ദേഹം ഏകാധിപതിയാണ് എന്ന് മാധ്യമങ്ങൾ ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്
ഇനി അതിനു തക്ക എന്തെങ്കിലും സംഭവം വീണു കിട്ടണം
ഒന്ന് തുമ്മിയാൽ പ്രസ് ക്ലബ്ബിലേക്കോടുന്ന സാധാരണ നേതാക്കന്മാരെയാണ് പത്രക്കാർക്കും ജനങ്ങൾക്കും പരിചയം
ഒന്നാമത് പിണറായി കുറച്ചേ സംസാരിക്കൂ
അതും ആലോചിച്ചു മാത്രം
പത്രക്കാർ വായിൽ കൊലിട്ടു കൊടുത്താൽ അങ്ങേരോട്ട് കടിക്കുകയും ഇല്ല
രാവിലെയും വൈകീട്ടും പ്രസ് മീറ്റിങ്ങും പതിവില്ല
ഇതെല്ലാം അഹങ്കാരം അല്ലാതെ മറ്റെന്ത്
ഏ കെ ആന്റണി ആദ്യമായികേന്ദ്ര മന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്തപ്പോൾ .
.കഴിഞ്ഞ ഉടനെ അദ്ദേഹം ചെയ്തത് ലോക്സഭയിലെ പ്രസ് ഗാലറിയിലേക്കു നോക്കി വിനയത്തോടെ കുമ്പിടുകയാണ്
അത് അദ്ദേഹത്തിന്റെ വിനയം..
എന്നാൽ പിണറായിയും അങ്ങിനെ ചെയ്യണം എന്നു മാധ്യമങ്ങൾ ശഠിച്ചാലേ വിഷമമുള്ളൂ
ഇപ്പോഴത്തെ വിമർശനങ്ങൾ എന്നാൽ വളരെ നല്ലതും ആണ്
ആരാവണം ഒരു മുഖ്യമന്ത്രിയുടെ ഉപദേഷ്ട്ടാക്കൾ എന്ന് ജനങ്ങൾക്കിടയിൽ ഒരു ചർച്ച വന്നു കഴിഞ്ഞു
അതൊരു നല്ല കാര്യമാണ്
""അറിവുള്ളവരോട് ചോദിച്ചു ചെയ്യണം കാര്യങ്ങൾ ""
എന്ന് നമ്മൾ മക്കളെ ഉപദേശിക്കും
എന്നാൽ രാജ്യ ഭരണത്തിൽ അങ്ങിനെ ചെയ്യുന്നതിനെ ന്യായാന്യായത്തിന്റെ പരിധി വിട്ടു വിമര്ശിക്കുന്നതെന്തിന്
ഏകാധിപതികൾ പൊതുവെ അങ്ങിനെ ആണോ ചെയ്യുക പതിവ് എന്നും അറിയില്ല
സ്ഥിത പ്രജ്ഞനും ബുദ്ധിമാനുമായ നമ്മുടെ മുഖ്യമന്ത്രി ആരോടെങ്കിലും രഹസ്യ ചർച്ച നടത്തി എങ്കിൽ നമുക്ക് വിമർശിക്കാം..
എന്താണ് ഗീതയോട് മുഖ്യമന്ത്രിക്ക് രഹസ്യ സംവാദത്തിനു കാര്യം എന്ന്
ഓരോ വിഷയങ്ങളിലും അതീവ പ്രഗത്ഭരെയാണ് മുഖ്യമന്ത്രി തന്റെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
അത് രാഷ്ട്രീയ പോസ്റ്റിങ്ങ് അല്ല എന്നതും ശ്രദ്ധിക്കണം
സംസ്ഥാനത്തിന്റെ വികസനത്തിന് തനിക്കു സഹായകമായേക്കാവുന്നതു എന്ന്
തനിക്കു ബോധ്യമുള്ളവർ പറഞ്ഞത് കേട്ട്
പാർട്ടിയുടെ അനുമതി നേടി മാത്രം ചെയ്ത തീരുമാനങ്ങളാണവ
നമുക്കതിനെ സ്വാഗതം ചെയ്യാം
ഹാർവാർഡിൽ പഠിപ്പിക്കുന്ന അവരുടെ പ്രത്യേകത അവരുടെ സ്പെഷ്യലൈസ് ചെയ്ത ഫീൽഡുകൾ ആണ്
എന്ത് കൊണ്ട് തോമസ് ഐസക് അല്ല ഈ കാര്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടത് എന്ന് നമുക്കവരുടെ പ്രൊഫൈൽ കാണുമ്പോൾ മനസിലാകും
ഇതെല്ലാമാണ് ഗീത
http://scholar.harvard.edu/gopinath/home
Her research focuses on International Finance and Macroeconomics.
She is a visiting scholar at the Federal Reserve Bank of Boston,
member of the economic advisory panel of the Federal Reserve Bank of New York,
a Managing Editor of the Review of Economic Studies,
co-editor of the current Handbook of International Economics, and
a research associate with the National Bureau of Economic Research (NBER) for the programs in Economic Fluctuations and Growth,
was a member of the Eminent Persons Advisory Group on G-20 Matters for India's Ministry of Finance.
In 2011, she was chosen as a Young Global Leader by the World Economic Forum.
അതവിടെ നിൽക്കട്ടെ ..
ഒരു കാര്യവുമില്ലാതെ പട്ടര് കിണറ്റിൽ ചാടില്ല എന്നറിയുക
ഒരു വര്ഷം കൊണ്ട് എന്ത് പുതുമയാണ് പുതു മുഖ്യമന്ത്രിക്ക് കേരളത്തിനായി നൽകാൻ ഉള്ളത് എന്നും നോക്കാം
അദ്ദേഹത്തെ വിമർശിക്കുന്നത് നല്ലതാണ്
കാരണം ഒരു ജനാധിപത്യസംവിധാനത്തിൽ വിമർശനം ഒരാളെ സ്വയം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു തിരുത്തൽ ശക്തിയാണ്.
സ്വയം മാറാൻ ഉള്ള അവസരമാണ്
അഴിമതി, കൊള്ള ,സ്വജന പക്ഷപാതം.അധികാര ദുർവിനിയോഗം ,പരസ്ത്രീ ഗമനം ..വേശ്യാപ്രാപ്തി ..നീല ചിത്രം ,കെടു കാര്യസ്ഥത ..ഇതെല്ലാം നമ്മുടെ പത്രങ്ങളുടെ മുൻ പേജിൽ നിന്നും മാറിയല്ലോ
വീണ്ടും ജനാധിപത്യം തന്നെ കേരളത്തിൽ വന്നല്ലോ
""പ്രബുദ്ധ കേരളം"" എന്ന് മുഖമുയർത്തി പറയാൻ പറ്റുന്ന ഒരു സംവിധാനം ആണല്ലോ ഇപ്പോൾ ഉള്ളത്
നമ്മുക്ക് ആശ്വസിക്കാം
സരിതാ നായരും ബിജുമാരും റെജീനമാരും അല്ലല്ലോ ഇപ്പോൾ രാജ്യം ഭരിക്കുന്നത് .
പി എസ്
കോടിയേരി ബാലകൃഷ്‌ണൻ ഗാന്ധി സാഹിത്യം പഠിക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു

അഗ്നി

ചിത ..
അത് തീ മാത്രമല്ല
അഗ്നി മാത്രമല്ല
അത് മരണമാണ്
അത് അവസാനമാണ്
അത് നോവും വിരഹവും വേർപാടും ആണ്
അത് കൊണ്ട് തന്നെ അത് ഭയവും ആധിയും ഏകാന്തതയും ആണ്
ഓരോ ആത്മഹത്യയും സ്വന്തം ചിത തിരഞ്ഞെടുക്കലാണ്
നമുക്ക് ചുറ്റും അങ്ങിനെ സ്വയം എരിഞ്ഞു തീർന്ന ഒത്തിരി പെരെ നാം കണ്ടിട്ടുണ്ട്
മാവിൻ കൊമ്പിലും..
റയിൽ പാലത്തിലും വിഷത്തിലും ഉറക്ക ഗുളികയിലും
കള്ളി ലും കഞ്ചാവിലും കാമത്തിലും സ്വയം കത്തി തീരുന്നവർ
ചിത അത് കൊണ്ട് അഗ്നി മാത്രമല്ല അത് തീയും മാത്രമല്ല
എഴുതൂ
സ്വന്തം ചിതക്ക് മനസു കൊണ്ട് തീ കൊളുത്താത്ത ആരാണിവിടെ ഉള്ളത്

2016 ജൂലൈ 20, ബുധനാഴ്‌ച

ചില രാമായണ ചിന്തകൾ

ചില രാമായണ ചിന്തകൾ

രാമായണം ,മഹാ ഭാരതം ,ബൈബിൾ ,ഇല്ലിയഡ് ,അറബി കഥകൾ ..ചൈനീസ് ഡ്രാഗൺ കഥകൾ ...ഇതെല്ലാം അതാത്  സമയം ജീവിച്ചിരുന്ന രാജാക്കന്മാരുടെ ...രാജ കുടുംബങ്ങളുടെ ചരിത്രം പറയുന്ന കഥകളാണ് ..അവയെല്ലാം കഥകളാണ് ..യാഥാർഥ്യത്തിൽ നിന്നും അവ എങ്ങിനെ കഥകളായി എന്നതാണ് നമ്മൾ ചിന്തിക്കേണ്ടുന്ന വിഷയം..ചരിത്രം രാമനെ രാജാവായി യുധിഷ്ഠിരനെ ദുഷ്യന്തനെ ..ഇന്ദ്രനെ രാവണനെ ..ഒന്നും രാജാക്കന്മാരായി രേഖപ്പെടുത്തിയിട്ടില്ല ..
കടലാസു കണ്ടു പിടിക്കുന്നതിനും മുൻപ് വാ മൊഴിയെ അടിസ്ഥാനമാക്കി പ്രചരിച്ച കഥകൾ ആണിവ..കൈ മറിഞ്ഞു കൈ മറിഞ്ഞു അവ ചൊല്ലുമ്പോൾ.. കഥ പറയുന്ന ഓരോ ആളും കേട്ടിരിക്കുന്നവരെ സന്തോഷിപ്പിക്കാൻ ആശ്ചര്യപ്പെടുത്താൻ ..കുറച്ചൊക്കെ അതി ഭാവുകത്വം കലർത്തുകയും ചെയ്യും ..അങ്ങിനെ ആണ് സീത അഗ്നി പ്രവേശം ചെയ്തതും..പിന്നെ ഭൂമി പിളർന്നു അപ്രത്യക്ഷയായതും ..ലവനെപ്പോലെ ഒരു കുശൻ പിറന്നതും എല്ലാം ..അതിശയോക്തിയുടെ ഈ നിറമുള്ള പാട മാറ്റിയാൽ നമുക്ക് കാണാവുന്നത് മറ്റൊരു രാമായണമാണ് ...
രാജ ഭരണം മൂത്ത മകന് അവകാശപ്പെട്ടത് ..അങ്ങിനെ രാമൻ  രാജാവാകുന്നു.എന്തുകൊണ്ട് സീത ആകുന്നു രാമന്റെ ഭാര്യ ..ആൺ മക്കളില്ലാത്ത ദമ്പതികളുടെ ..മകനെ പ്പോലെ വളർത്തപ്പെട്ട മൂത്ത മകൾ  ആണ് സീത .
ചരിത്രം എല്ലായ്പ്പോഴും ശക്തരും മേധാ ശക്തിയും ഉള്ള രാജ കുടുമ്പാഗങ്ങളെ കേന്ദ്രീകരിച്ചാവും ചുറ്റി ത്തിരിയുക ..സീത ജനനം കൊണ്ടേ ഒന്നാമത് എത്തിയവൾ ആണ് ..അവൾ തേനീച്ച കൂട്ടിലെ റാണി ആകാൻ ജനിച്ച മുട്ട ആണ് ..അവളെ വളർത്തുന്നതും അങ്ങിനെ തന്നെ ..രാമൻ ബഹുമാനിക്കുന്ന വ്യക്തി ആണ് സീത
അവളെ വിവാഹം ചെയ്യുന്നവൻ , ആ വില്ലൊടിക്കുന്നവൻ ആകണം എന്നു ജനകൻ ശഠിച്ചതു എന്തു കൊണ്ടാണ് ..
ആയിരം പേര് വിചാരിച്ചാൽ മാത്രം അനങ്ങുമായിരുന്ന വില്ലിരുന്ന  ആയിരം ചക്രമുള്ള വണ്ടി അനായാസേന ഉന്തി മാറ്റി കളിപ്പാട്ടം എടുത്തു പോയ സീതയുടെ അനായാസത കണ്ടിട്ടാണ് .അത്രക്കു  ശക്തയും തനിക്കു താൻ പോന്നവളും ആണ് കേവലം പത്തു വയസുമാത്രം പ്രായമുള്ള സീത
എവിടെ നിൽക്കണം താൻ എന്നത് .സീതക്കറിയാം.അതു ഭർത്താവിനോടൊപ്പം ആണ് എന്നവൾ തീരുമാനിച്ചതും കഴിഞ്ഞിരുന്നു  .സീത കാട്ടിൽ പോവുകയാണ് രാമനൊപ്പം ..ആർക്കും അതു തടുക്കാനായില്ല .ആ നിലപാട് അതേ രാജ കുടുമ്പത്തിലെ ഊർമ്മിള  രാജ കുമാരിക്കായില്ല .
സവിശേഷ വ്യക്തിത്വങ്ങൾ അതി ഭാവുക വൽക്കരിക്കപ്പെടും എന്നതിന്റെ ഉദാഹരണമാണ് സീതയുടെ അഗ്നി പ്രവേശവും ..ഭൂമി പിളർന്നു പോവലും എല്ലാം
രാമൻ ..അന്നത്തെ രാജ നീതി കടുകിട തെറ്റാത്ത തീരിയിൽ പിന്തുടർന്ന രാജ കുമാരൻ ആയിരുന്നു ..രാജാവായപ്പോഴും അതേ നിലപാട് തന്നെ ആയിരുന്നു രാമൻ പിന്തുടർന്നത്
തനിക്കായി മറ്റൊരു നിയമം ഉണ്ടാക്കാൻ രാമൻ, യയാതി ആയിരുന്നില്ല
ഒരു ദിഗ്വിജയം നടത്താൻ തക്ക വണ്ണം അയോദ്ധ്യ വളർന്നതും ..വികസിച്ചതും ..നീതിമാനും പൗര ബോധമുള്ളവനും ആയിരുന്നു രാമ ഭരണ കാലത്തായിരുന്നു


അന്നത്തെ കാലത്തു ..ജന പദങ്ങൾ   കുറവും കാനനം  എന്നത് കൂടുതലും എന്നതായിരുന്നു അവസ്ഥ ..മനുഷ്യൻ എന്നും പശുക്കളെയും പട്ടികളെയും ആടുകളെയും ഇണക്കി വളർത്തിയിരുന്നു.അതേ പോലെ കാട്ട് ജാതിക്കാർ കുരങ്ങന്മാരെയും അവരിൽ തന്നെ കുറച്ചു കൂടി മുന്നോട്ടു പോയ ഗൊറില്ലകളെയും ചിമ്പാൻസികളെയും തങ്ങളുടെ കൂടെ ആക്കിയിരുന്നു എന്നതാണ് ബാലിയും സുഗ്രീവനും ഹനുമാനും ഒക്കെ നമുക്ക് കാണിച്ചു തരുന്നത് .ചിമ്പാന്സികള് യുദ്ധം ചെയ്യുന്ന രീതിയിൽ ആണ് ബാലിയും സുഗ്രീവനും യുദ്ധം ചെയ്യുന്നതും
മഹാഭാരത കാലത്തു അസുരന്മാരും രാമായണ കാലത്തു രാക്ഷസരും ..ഈ രണ്ടു കൂട്ടരും ക്രൂരരും ദുഷ്ടരും കൊല്ലപ്പെടേണ്ടിവരും കൂടി ആണെന്ന് ഇതിഹാസകാരന്മാർ നമ്മോടു പറയുന്നു
എന്നാൽ അങ്ങിനെ ആണോ വാസ്തവം
ഭാരതം ..അവിടേക്കു കുടിയേറിവന്ന വെളുത്തു സുന്ദരന്മാരായ ആര്യന്മാർ ..തദ്ദേശ വാസികൾ ആയ കാടന്മാർ ..കാട്ടാളന്മാർ .നമുക്കിവരെ രണ്ടു കൂട്ടരെയും നന്നായറിയാം .മുനിമാർ എന്തു കൊണ്ടു ഈ കാട്ടാളന്മാരെ ശത്രുക്കൾ ആയി കണ്ടു ?
കാട്ടിൽ ..അതു തദ്ദേശീയരുടെ തനതു ആവാസ വ്യവസ്ഥ ആണെന്നോർക്കണം.അവിടെ ചെന്നു കുടിൽ കെട്ടി പാർത്ത് യാഗങ്ങൾ ,യജ്ഞങ്ങൾ ,പൂജകൾ ഒക്കെ നടത്തുകയാണ് മുനിമാർ  ..ഉച്ചത്തിൽ മന്ത്ര ജപവും ഉണ്ട് കൂടെ..എപ്പോഴും കെടാതെ വയ്ക്കുന്ന തീക്കുണ്ഡവും ഉണ്ടാവും ആശ്രമങ്ങളിൽ ..ആശ്രമം എന്നും വിരുന്നുകാരായ വിശിഷ്ട വ്യക്തികളെ കൊണ്ടും സമ്പുഷ്ടമാവും ..രഥങ്ങളും കുതിരകളും..രാജ ഭടന്മാരുടെ അട്ടഹാസങ്ങളും കൊണ്ടു കാട് ശബ്ദ മുഖരിതമാണ് എല്ലായ്പോഴും

കാട്ടാളർക്കു വേട്ട ആടാനോ ..പുറത്തിറങ്ങാനോ ആകാത്ത അവസ്ഥ വരികയാണ്  .ആശ്രമങ്ങൾ കാട്ടാളർ  ആക്രമിക്കുന്നത് ആ ഒരു പരിതസ്ഥിതിയിൽ ആണ് ...രാമനെപ്പോലെയും അർജുനനെ പ്പോലെയും മീശ മുളക്കാത്ത കൗമാരക്കാരെയാണ് മുനിമാർ, ഇവരെ അടിച്ചോടിക്കാൻ കൊണ്ടു വരുന്നത് ..ഗുരു പറഞ്ഞാൽ കൊല്ലാൻ ശീലിച്ച കുമാരന്മാർ ..ലോകമെങ്ങും ആദിവാസി ജനതകളെ ഈ കുടിയേറ്റ ആര്യന്മാർ തങ്ങളുടെ മെച്ചപ്പെട്ട ആരോഗ്യം കൊണ്ടും ബുദ്ധി കൊണ്ടും ആധൂനിക ആയുധങ്ങൾ  കൊണ്ടും കീഴടക്കി പോന്നു
അങ്ങിനെ ആണ് ഭാരതം ആര്യാവർത്തം ആയതു ..
രാമൻ, ലക്ഷ്മണൻ ഇവർ ആര്യ രാജാക്കന്മാർ ആണ് ..അവർക്കു ശൂർപ്പണഖ പറഞ്ഞത് എന്താണ് എന്നു മനസിലായിട്ടു പോലും ഉണ്ടാകില്ല ..സീതയുടെ കഴുത്തിലെ തിളങ്ങുന്ന ആഭരണം പിടിച്ചു വാങ്ങാൻ വന്നവർ എന്നു കരുതാം  ..പിടിച്ചു കൊണ്ടു പോയി കൊല്ലാൻ വന്നവരും ആകാം  ..എന്തായാലും വാത്മീകിക്കോ..രാമനോ ഒന്നും കാട്ടാളരുടെ ഭാഷ അറിയില്ല എന്നുറപ്പാണ് .അതു കൊണ്ടു തന്നെ ആശയ വിനിമയം നടന്നു സംഭവിച്ച ഒരു ആക്രമണം ആകില്ല അവിടെ നടന്നത് ..കാട്ടാളർ ശത്രുക്കൾ ആയിരിക്കെ ..കാട്ടാള സ്ത്രീകളെയും അങ്ങിനെ തന്നെ കണ്ടാൽ മതിയല്ലോ അന്നത്തെ നിയമം അനുശാസിക്കുന്ന രീതിയിൽ സതീ  രക്ഷ ചെയ്യുകയാണ് ലക്ഷ്മണൻ ചെയ്തത്.അതു സ്വധർമ്മവും ആണ് .തുറന്ന മാറും അൽപ്പ വസ്ത്രങ്ങളും ആണ് ലോകമെങ്ങും ആദിവാസികളുടെ എന്നത്തേയും ചിലപ്പോൾ ഇന്നത്തെയും വസ്ത്ര ധാരണ രീതി ..ഹൃദയം സംരക്ഷിക്കാൻ ഉള്ള ലോഹ കുപ്പായങ്ങൾ ഒന്നും ശൂർപ്പണഖ ധരിച്ചിരുന്നില്ല എന്നെ നാം ആ സംഭവ ത്തിൽ നിന്നും സാമാന്യേന നിരൂപിക്കേണ്ടതുള്ളൂ .
സീത പരിത്യാഗം ..അതിനു രണ്ടുമാനങ്ങൾ ഉണ്ട് ..മറ്റൊരുംബുജാക്ഷി സ്പർശം ഏൽക്കാത്ത രാമ ബാഹുവാണ് ...ശ്രീരാമന്റെ സവിശേഷത ..സീത രാമ ബഹുവിൽ തല വച്ചാണ് ഉറങ്ങാറുള്ളത് ..നാലു ഭാര്യമാരുള്ള ഒരു അച്ഛന്റെ മകൻ ആയിട്ടു പോലും..ദിഗ്‌വിജയ് യാഗം നടത്തുമ്പോൾ മുനിമാരും ഗുരുക്കന്മാരും നിർബന്ധിച്ചിട്ടും രാമൻ മറ്റൊരു വിവാഹം ചെയ്തില്ല
അതു പോലെ തന്നെ..ഭർത്താവ് തന്നെ അകാരണമായി ഉപേക്ഷിച്ചു   എന്നിരികിലും  സ്വ രാജ ധാനിയുടെ സുഖം തേടി സീതയും പോയില്ല ..പതിനഞ്ചു വയസു തികയും മുൻപ് തന്നെ തന്റെ മക്കളെ ..വീരന്മാരായ ആയ അയോധ്യ പോരാളികളെ മുഴുവൻ തോൽപ്പിക്കാൻ തക്ക വണ്ണം കെങ്കേമന്മാർ ആക്കി തീർത്തിരുന്നു സീത ..നീതിബോധവും ദയവും ഉള്ള രാജ കുമാരന്മാർ ആയി അവരെ വളർത്താൻ സീതയ്ക്കായി .സ്വയം നല്ല ഒരു പോരാളിയുമാണ് സീത  എന്നോർക്കണം ..
രാവണൻ ....പത്തു തലയൊക്കെ അങ്ങു മാറ്റി വച്ചോളൂ ..കുംഭകർണ്ണന്റെ ആറു മാസത്തെ ഉറക്കവും അങ്ങു മറന്നേക്കൂ
വീരനും ധീരനും ആണ്..ശിവ ഭക്തനും ..എന്നാൽ സ്ത്രീകളിൽ അതീവ ആസക്തിയുള്ളവനും ..ഭാര്യക്ക് അതറിയാം ..എന്നാൽ അന്നത്തെ നിയമ സംഹിത പുരുഷന് അനേകം ഭാര്യമാരെ അനുവദിക്കുന്നതാണ് ..സ്വപത്നികളെ സ്നേഹത്തോടെ  സ്വീകരിക്കേണ്ടുന്നത് സതീ ധർമ്മ ആയി സ്ത്രീകളെ ശീലിപ്പിച്ചിരുന്ന രു കാലഘട്ടം ആണത് ..കാരണം കൂടുതൽ പോരാളികളെ നാട്ടിന് ആവശ്യമുണ്ട്.യുദ്ധത്തിൽ ധാരാളം പുരുഷന്മാർ മരിക്കുകയും ചെയ്യുന്നുണ്ട്..അങ്ങിനെ പുരുഷന്മാരുടെ എണ്ണം കുറവും സ്ത്രീകളുടെ എണ്ണം കൂടുതലും ആണ് അതു കൊണ്ടു ഓരോ പുരുഷനും അനേകം വിവാഹം ചെയ്യുന്നത് കുലത്തിന്റെ നല്ല ഭാവിക്കു നില നിൽപ്പിനു ഒക്കെ ആവശ്യമാണ് ..
എന്നാൽ രാവണൻ  ഈ പരിധിയെല്ലാം ലംഘിച്ചു സ്വയം അവഹേളിതനായ രാജാവാണ് ..ഏതു സ്ത്രീയെ കണ്ടാലും കാമം ഉണരുന്ന രാവണന് ..കിട്ടിയ ശിക്ഷയാണ് ലങ്ക ദഹനവും രാജ്യ നഷ്ടവും പിന്നെ മരണവും..സമൂഹം പല പ്രാവശ്യം ഇടപെട്ടു രാവണനെ നന്നാക്കാൻ നോക്കുന്നുണ്ട് ..പര സ്ത്രീയെ സ്പർശിച്ചാൽ തല പൊട്ടിത്തെറിക്കും എന്നൊരു ശാപം ഒക്കെ അങ്ങിനെയാണ് ഉണ്ടാവുന്നത്.അനുവാദം ഇല്ലാതെ അന്യ സ്ത്രീയെ തൊടാൻ പാടില്ല എന്നു തന്നെ രാവണന് താക്കീതു ലഭിച്ചിരുന്നു എന്നാണ് അതുകൊണ്ടു നമ്മൾ മനസിലാക്കേണ്ടത് .
എന്നിട്ടും സീതയെ കണ്ടപ്പോൾ രാവണൻ രാജ്യ  നീതികൾ എല്ലാം മറക്കുകയാണ് ..നിലവിലുള്ള നിയമങ്ങളെ അവഗണിച്ചു സ്വേച്ഛാ നടപ്പാക്കാൻ നോക്കി എന്നതാണ് രാവണ പരാജയ കാരണം  ..
രാമായണത്തെ ..ആര്യാവർത്തം ഭരിച്ച വീര ശൂര പരാക്രമിയായ രാമന്റെ വിജയ കഥയായി മാത്രം കാണുക
രാമനെ ദൈവമായിട്ടല്ലാതെ മനസിന്‌ ഉറപ്പുള്ള ഒരു ചക്രവർത്തിയായി കാണുക
പ്രജാഹിതം മാത്രം നോക്കി എന്നും തന്നെ അവഗണിച്ച ഭർത്താവിനെ ഉപേക്ഷിച്ചു പോകാൻ ധൈര്യം കാണിച്ച ധീരയായ സ്ത്രീ ആയി സീതയെ കാണുക
നീതിയും കാട്ട്  നീതിയും ,ന്യായവും അന്യായവും ..ധർമ്മവും അധർമ്മവും ..ഇതെല്ലാം അങ്ങുംഇങ്ങും കെട്ടു പിണഞ്ഞു കിടക്കുകയാണ് ഈ ഇതിഹാസത്തിൽ ..അതിനെ ശരി തെറ്റുകളുടെ വെവ്വേറെ കൂടുകളിലാക്കിയിട്ടു എന്തു പ്രയോജനം
എല്ലാവർക്കും നന്മ  വരട്ടെ

.



2016 ജൂലൈ 10, ഞായറാഴ്‌ച

ഗ്രാൻഡ്‌ കാന്യൻ


ലോകത്തിലെ ഏഴു മാഹത്ഭുതങ്ങളിൽ ഒന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രാൻഡ്‌ കാന്യൻ  കാണാൻ  ഈയിടെ അവസരമുണ്ടായി .
നെറ്റിലെ ഒരു ലിങ്കിൽ നിന്നും എടുത്തു പൈസ അടച്ചു ഒരു ടൂർ  ഗ്രൂപ്പിന്റെ കൂടെ പോവുകയാണ് ഉണ്ടായത്.ഒരു രാത്രി രണ്ടു പകൽ  യാത്ര
സീഗൾ എന്നായിരുന്നു അവരുടെ ഗ്രൂപ്പിന്റെ പേര്
അമേരിക്കയിൽ സായിപ്പന്മാർ ഉണ്ടോ എന്ന് നമ്മൾ സംശയിച്ചു പോകും ബസിൽ കയറിയാൽ
56 യാത്രക്കാരിൽ മലയാളികൾ ഞങ്ങൾ മൂന്നു  പേർ മാത്രം ...അഞ്ചു തമിഴർ ..രണ്ടു കൽക്കട്ടക്കാർ ..ബാക്കി മുഴുവനും ചൈനക്കാർ ..ഒരുഅമേരിക്കക്കാരൻ  പോലും ഇല്ല
ജോണി എന്ന പേരുള്ള ചൈനക്കാരൻ ആയിരുന്നു ഞങ്ങളുടെ ടൂർ ഗൈഡ്
മൂക്ക് കൊണ്ട് കണ കുണ എന്നു  ഒരു മൂന്നു മിനിട്ട് സംസാരിക്കും..പിന്നെ അതിന്റെ ഇംഗ്ലീഷ് പരിഭാഷ പറയും ..
"നമ്മൾ എട്ടു മണിക്ക് പുറപ്പെടും "
അതാണോ ഇങ്ങനെ ഇത്രയും സംസാരിച്ചത് എന്നാർക്കറിയാം
ലെസ്  വെഗാസ്--- ഗ്രാൻഡ് കാന്യൻ ട്രിപ് ആയിരുന്നു ബുക് ചെയ്തത്
ആർകെഡിയ യിൽ ആണ് ഞങ്ങൾ താമസിക്കുന്നത് .

ആദ്യ ദിവസം ലാസ്‌വേഗാസ് പിറ്റേന്നു ,ഗ്രാൻഡ് കാന്യൻ എന്നതായിരുന്നു പരിപാടി .ഏതാണ്ട് മൂന്നുമൂന്നര മണിക്കൂർ ഡ്രൈവ് ഉണ്ട്,ഞങ്ങളുടെ താമസ സ്ഥലത്തു നിന്നും ലാസ് വേഗാസിലേക്കു  ..253  മൈൽ ( 408  കിലോ മീറ്റർ ) സത്യത്തിൽ ലാസ് വെഗാസിൽ നമ്മളെ ആകർഷിക്കാൻ തക്ക വണ്ണം ഒന്നുമില്ല തന്നെ ..എന്നാൽ നിങ്ങൾ ചെറുപ്പക്കാർക്ക് പ്രതീക്ഷിക്കാൻ ചിലതുണ്ട് താനും ..രാത്രി തനിയെ നടന്നു പോരുമ്പോൾ ഒരു സുന്ദരി വാഹനം നിർത്തി മോനോട്   പോരുന്നോ എന്നു ചോദിച്ചു എന്നവൻ അവകാശപ്പെടുന്നുണ്ട്.ഞങ്ങൾ ആരും അതു അത്രക്ക് വിശ്വസിച്ചിട്ടില്ല..
കാസിനോകളുടെ .നഗരമാണ് ലാസ് വെഗാസ്.അതിനെ കുറിച്ചു പിന്നെ എഴുതാം ..പണം കൊണ്ടു നിർമ്മിക്കാവുന്ന അത്ഭുതങ്ങൾ പലതും അവിടെ ഉണ്ട്.നമ്മൾ ദുബായ് കാണുന്നത് പോലെ മാത്രമേ ആ നഗരത്തിനു ഭംഗിയുള്ളൂ .പൂർണ്ണമായും .കോൺക്രീറ്റിൽ തീർത്ത നഗരം .

ഗ്രാൻഡ്‌ കാന്യൻ


അമേരിക്കയിലെ അരിസോണ സംസ്ഥാനത്തിലാണ് ഇതു  സ്ഥിതി ചെയ്യുന്നത് .തീർത്തും ദരിദ്രമായ ഒരു അമേരിക്കൻ സംസ്ഥാനമാണ് അരിസോണ ..
ലെസ് വെഗാസിൽ നിന്നും  ഗ്രാൻഡ് കന്യനിലേക്ക്‌  .3 .40 മിനിറ്റ് യാത്രയുണ്ട്  .ഏതാണ്ട് 250  മൈൽ (ഏതാണ്ട് 400  കിലോ മീറ്റർ )വരും .തെളിഞ്ഞ ദിവസം.എന്നാൽ റോഡ് നമ്മളെ നിരാശപ്പെടും വിധം വിജനവും ഊഷരവും ആണ് ..വീടുകളോ നഗരങ്ങളോ ഈ വഴിയിൽ തീരെയുമില്ല.അപൂർവ്വമായി മാത്രം ചില വീടുകൾ കാണാം ..ഹോട്ടലുകളും ഇല്ല,,വഴിയിൽ പെട്രോൾ പമ്പുകളും ഇല്ല ..


വഴിയിൽ മുഴുവൻ വെറും തരിശു ഭൂമി.എന്നാൽ മരുഭൂമി എന്നു പറയാൻ സാധിക്കില്ല..സമതലം തന്നെ..ചെറിയ മുൾ  ചെടികൾ ആണ് മുഴുവനും.അതു കൊണ്ടു തന്നെ പുറത്തെ കാഴ്ച കാണാൻ തോന്നിയില്ല..എന്നാലോ കണ്ണടക്കാനും ആവുന്നില്ല .എന്തെങ്കിലും ഇടക്ക് കയറി വന്നാലോ ..ഒരു നഗര പധമോ
പല സ്ടലങ്ങളിൽ നിന്ന് നമുക്ക് ഗ്രാൻഡ്‌ കാന്യൻ കാണാൻ കഴിയും ..ഞങ്ങൾ ബുക്ക്‌ ചെയ്തിരുന്നത് സ്കൈ  വാക്കർ(സൌത്ത് റിം) ഉള്ള ഭാഗത്ത് നിന്ന് കാണാൻ ആയിരുന്നു.അതിനു 90 ഡോളർ ആണ് നിരക്ക് .എന്നാൽ നോർത് റിം  നിരക്ക് 10 ഡോളർ കുറവായിരുന്നു.ലോസ് വെഗാസ്  വഴി  പോകുമ്പോൾ ഏറ്റവും അടുത്തുള്ള സ്ഥലം നോക്കി ഞങ്ങൾ ബുക്ക് ചെയ്തു എങ്കിലും വണ്ടിയിലെ യാത്രക്കാർ മുഴുവനും നോർത് റിം വഴി പോകുന്നവർ ആയതു കൊണ്ടു ഞങ്ങൾക്കും ആ ഭാഗത്തു നിന്നും ഗ്രാൻഡ് കാന്യൻ കാണേണ്ടി വന്നു .സ്കൈ  വാക്കർ യഥാർഥത്തിൽ വളരെ ആകർഷകമായ ഒരു ചില്ലിൽ തീർത്ത പ്ളാറ് ഫോമാണ് ..അതിന്റെ ചിത്രം ഇടാം ഇതിനൊപ്പം



ഏഴിൽ പഠിക്കുമ്പോൾ സാമൂഹ്യ പാഠ പുസ്തകത്തിൽ ഗ്രാൻഡ്‌ കാന്യൻ എന്ന് വായിച്ചിരുന്നു
പ്രപഞ്ചൊൽപ്പത്തിയെ കുറിച്ച് ശാസ്‌ ത്രം പറയുന്നത് നിങ്ങൾക്കറിയുമല്ലോ
ആകാശ ഗംഗ യിലെ കത്തി ജ്വലിച്ചു നിന്ന ഒരു സൂര്യൻ  പൊട്ടി ത്തെറിച്ച്‌  അനേക കഷണങ്ങൾ ആയി ,സൌരയൂഥ വീഥിയിൽ വന്നു കറങ്ങി തിരിഞ്ഞു പരസ്പരം യോജിച്ചു ഉണ്ടായതാണ് ഭൂമി എന്നാണു ആ തിയറി(ബിഗ് ബാങ് തിയറി ).അങ്ങിനെയുള്ള അനേകം ഖണ്ഡങ്ങൾ യോജിച്ചു ഉണ്ടായതാണ് ഭൂമി എന്നാണ് വിശ്വസിക്കപ്പെടുന്നത് .അങ്ങിനെ പരസ്പരം ചേരാൻ വിട്ടു പോയ രണ്ടു ഖണ്ഡങ്ങൾ..അതിനിടയിലെ അഗാധമായ ഒരു കിടങ്ങു ..അതാണ് ഗ്രാൻഡ് കാന്യൻ
ഗ്രാൻഡ്‌ കാന്യൻ കിടക്കുന്നതു ഈ തിയറിയെ സാധൂകരിക്കും വിധമാണ്


ആകാശത്തു നിന്ന് നോക്കുമ്പോൾ ഭൂമി രണ്ടായി പിളര്ന്നിരിക്കുന്നത് പോലെ തോന്നും ..പരസ്പരം ഒരുമിച്ചായിരുന്നത് വേർ  പിരിഞ്ഞത് പോലെ ..ഇനിയൊരു ഭൂകമ്പം ഉണ്ടായാൽ..ആ രണ്ടു കഷണങ്ങൾ പരസ്പരം വീണ്ടുമങ്ങു യോജിച്ചേക്കും  എന്ന്  കാഴ്ചക്കാർക്ക്  തോന്നിക്കുന്ന ഒരു അത്ഭുത പ്രതിഭാസം
ഈ കൗന്റി  ഏതാണ്ട് മുഴുവൻ നാഷണൽ ഹെറിറ്റേജ് സൈറ്റ് ആയി യുനെസ്‌കോ 1979 ഇൽ  പ്രഖ്യാപിച്ചതാണ് .
സംരക്ഷിത സ്ഥലമായതു കൊണ്ടു തന്നെ ഹോട്ടലുകളോ മറ്റു വ്യാപാര സ്ഥാപനങ്ങളോ ഇവിടെ ഇല്ല. മൈനിങ് ആണ് ഇവിടുത്തെ പ്രധാന വരുമാന മാർഗം ആയിരുന്നത്.അതും നിരോധിച്ചിരിക്കുന്നു .ജനവാസം തീരെ കുറവാണ് .എന്നു വച്ചാൽ ഒരു മനുഷ്യനെ കാണണം എങ്കിൽ നമ്മൾ ഒരു മണിക്കൂർ ഒക്കെ വണ്ടി ഓടിക്കണം
.പാർക്കിനു കുറച്ചു മുൻപ്  ഒരു പെട്രോൾ പമ്പുണ്ട്.ഇവർ പറയുന്നത് ഗ്യാസ് സ്റ്റേഷൻ എന്നാണ് ..ഗ്യാസ് നമ്മൾ തന്നെ അടിക്കണം ..എത്ര ഡോളറിനു അടിക്കണം എന്നു അടിച്ചു കൊടുത്താൽ അതു കാർഡ് വഴി പേയ്‌മെന്റ് നടത്താം ..അത്രയും ഗ്യാസ് റിലീസ് ആവും.ഗാലൻ കണക്കിനാണ് അടിക്കുന്നത്.ലിറ്റർ അല്ല കണക്കു .ഈ പമ്പിനടുത്തു പാർക്കിന്റെ വിസിറ്റർസ് സെന്റർ  ഉണ്ട് ..അവിടെ ഒരു ഐമാക്സ് ചിത്ര പ്രദർശനം കാണിക്കുന്നുണ്ട് .ഈ സ്ഥലത്തിന്റെ ചരിത്രം നമ്മോടു വിവരിക്കുന്ന നല്ല ഒരു ചലച്ചിത്രം ..കാന്യൻറെ എഴുതപ്പെട്ട ചരിത്രം ഈ ചിത്രം നമുക്ക് കാണിച്ചു തരുന്നു ..ഐ -മാക്സിന്റെ  ക്ലാരിറ്റി ഞാൻ നിങ്ങൾക്കു പറഞ്ഞു തരേണ്ടതിലല്ലല്ലോ.വരണ്ട ഈ കിടങ്ങിനെ അറിയാൻ ഈ ചലച്ചിത്രം സഹായിച്ചു എന്നതാണ് വാസ്തവം

 രണ്ടു ലക്ഷം ഹെക്ടർ സ്ഥലം വരും ഇതിന്റെ ഏരിയ .
.കനത്ത ട്രാഫിക് ബ്ളോക് ആണ് ഇവിടെ ..നമ്മുടെ കണക്കിന് നാലു  വണ്ടിക്കു പോകാവുന്ന റൂട്ടിൽ
ഓരോ വണ്ടി വച്ചു മുൻപേ പോകുന്ന വണ്ടിയുടെ പിന്നിൽ തൂങ്ങി തൂങ്ങി പോകുന്ന കാഴ്ച..മടുപ്പിക്കുന്നതാണ് ..
വിജനതയുടെ  മടുപ്പു അത്യാവശ്യം മരങ്ങളും പച്ചപ്പും കാണുമ്പോൾ മാറും.എന്നാൽ മലയാളിക്ക് ഇതൊന്നും ഒരു കാടല്ലല്ലോ ..നമുക്കിത് വെറും കുറ്റിക്കാട്  മാത്രം ..ഒരു മരം കാണാൻ കൊതിക്കുന്ന നഗര വാസികൾ പക്ഷെ സന്തോഷിക്കുന്നതും  കാണാമായിരുന്നു .വണ്ടി നിർത്തി കുറച്ചങ്ങു ചെന്നപ്പോൾ തന്നെ കിടങ്ങു കാണാൻ ആയി ..പോരുമ്പോൾ എടുക്കാൻ മറന്ന ഒന്നു വീട്ടിലെ നല്ല ക്യാമെറ ആയിരുന്നു.canon 100.പിന്നെ ഉള്ളത് മൊബൈലിൽ പകർത്തുന്നതിന്റെ നിസ്സഹായത ആണ്.6 s ന്  നല്ല ഒരു ക്യാമെറ ആണുള്ളത് ..എന്നാൽ കാന്യൻറെ വന്യതക്കും വിശാലതക്കും ഈ ക്യാമറ ഒന്നുമല്ല തന്നെ.പാനോ പോലും തല  കുമ്പിടുകയാണ്‌ ചെയ്യുന്നത്

കൊളറാഡോ നദിയാണ് കിടങ്ങിന്റെ നടുക്ക് കൂടി ഒഴുകുന്നത് ..ഞങ്ങൾ ചെല്ലുമ്പോൾ കിടങ്ങിൽ ഒരു തുള്ളി വെള്ളമില്ല എന്നതാണ് ഒരു നഗ്ന സത്യം ..ഈ സംസ്ഥാനം ഗൗരവതരമായ വരൾച്ച നേരിടുകയാണ് കഴിഞ്ഞ കുറെ വർഷങ്ങൾ ആയി വരൾച്ച ആണ് കിടങ്ങിനു അടുത്തു   .ചുറ്റും കനത്ത ബാരിക്കേഡുകൾ വച്ചിട്ടുണ്ട്..ആരും അതു മറി കടന്നു പോകാതെ ഇരിക്കാൻ ..ഫോട്ടോ എടുക്കാൻ ആയി പറ്റിയ സ്ഥലങ്ങൾ ധാരാളം ഉണ്ട്
കിടങ്ങിന്റെ ചാഞ്ഞും ചെരിഞ്ഞും ഉള്ള കുറെ ഫോട്ടോകൾ എടുത്തു കുറച്ചു വിഡീയോ പിടിച്ചു ..ചെമ്പു നിറത്തിൽ അകലെ ..വിശാലമായ ഭൂസ്ഥലി ..എങ്ങും കുന്നുകൾ മാത്രം..വെട്ടി ഒരുക്കി നിർത്തിയത് പോലെ ജ്യോമിതീയ രൂപത്തിൽ ഉള്ള കുന്നുകൾ ..ഒരു മൈൽ ആഴമാണ് കിടങ്ങിനു ..എങ്ങാനും താഴെപ്പോയാൽ പൊടി പോലുമില്ല കണ്ടു പിടിക്കാൻ എന്നാവും സ്ഥിതി


സ്ഥലം കാണാൻ വന്ന വിചിത്ര വേഷധാരികളെയും അൽപ്പ വസ്ത്ര ധാരികളെയും വിഭിന്ന രാജ്യക്കാരെയും ..ഭാഷക്കാരെയും കൺ നിറയെ കണ്ടു .നല്ല വെയിൽ ആയതു കൊണ്ടു ഒരു അര മണിക്കൂർ ചുറ്റി കണ്ടു  തൃപ്തി അടഞ്ഞു തിരികെ പോന്നു .സതേൺ റിമ്മിൽ ആയിരുന്നു എങ്കിൽ ഹെലിക്കോപ്റ്ററിൽ, കഴുത പുറത്തുയാത്ര ,ട്രെക്കിങ്ങു ,ഒക്കെ പോകാൻ കഴിഞ്ഞേനെ..നദിയിൽ ബോട്ടു സവാരിയും തരമായേനേ .വെയിലിൽ ട്രെ ക്കിങ് നടത്തുകയില്ല..ഹെലിക്കോപ്റ്ററിൽ പേടിച്ചിട്ടു കയറുകയില്ല..കഴുത പുറത്തു മൃഗ സ്നേഹം കൊണ്ടു കയറുകയില്ല..എങ്കിൽ കൂടി നദിയിൽ ബോട്ടിൽ കയറിയേനെ..അതും നടന്നില്ല..എന്നാൽ ഭൂമി  ഭ്രമണം നിർത്തുകയൊന്നും അല്ലല്ലോ..വീണ്ടും ഇവിടെ വരണം  എന്നുണ്ട്..നടക്കുമോ എന്നറിയില്ല..സ്കയ റേപ്പറിൽ ഒന്നു കയറണം എന്നൊരാഗ്രഹം  ഉണ്ട്.നടക്കുമോ എന്നറിയില്ല

ഒന്നു നമ്മൾക്ക് മനസിലാവും .മനുഷ്യൻ എത്ര അഹങ്കരിക്കുന്ന ..പ്രകൃതിയെ വരച്ച വരയിൽ നിർത്തി എന്ന് .എന്നാൽ നമ്മൾ ഒന്നുമല്ല..വെറും കൃമികൾ എന്നു ഈ വിശാല ദൃശ്യം നമ്മെ ബോധ്യപ്പെടുത്തും .തിരികെ പോന്നപ്പോൾ  ഈ നദിയിൽ ഹൂവർ ഡാം  ഞങ്ങൾ കണ്ടിരുന്നു ..അഹങ്കരിച്ചു പറയുകയാണ് എന്നു കരുതരുത് ..നമ്മുടെ പീച്ചി ഡാം കണ്ടാൽ ഹൂവർ നാണിച്ചു തല താഴ്ത്തി പോകും .അത്ര സൗന്ദര്യ  ബോധം ഇല്ലാതെ നിർമ്മിച്ചത് എന്നു തന്നെ പറയേണ്ടി വരും.ഒരു റോസാപ്പൂ പോലും ഇല്ലാതെ കോൺക്രീറ്റും കമ്പിയും മാത്രം കാണാൻ കഴിയുന്നുള്ളൂ

ഞങ്ങളുടെ ഡ്രൈവർ ഒരു ലേഡി ആയിരുന്നു
ടിറ്റി .ഹൂവർ ഡാമിന് മുകളിലൂടെ ഒക്കെ വളരെ മനോഹരമായി അവർ വണ്ടി ഓടിച്ചു ..ഞങ്ങൾക്കൊക്കെ വലിയ തൃപ്തി  ആയി.യാത്ര അവസാനിക്കുന്നതിനു മുണ്ട് ഒരു സ്റ്റോപ്പിൽ ..ഒരു ഹോട്ടലിനകത്തേക്കു വണ്ടി കയറുകയാണ്.അവിടെ മത്തങ്ങാ പോലെ  എഴുതി വച്ചിട്ടുണ്ട്..ബസുകൾ ഇതു വഴി കയറ്റരുത് എന്ന് .തീറ്റി കയറ്റി ..വണ്ടിയുടെ അടിവശം റോഡിൽ ഇടിച്ചു നിൽപ്പായി ..പാമ്പ് നിലത്തിഴയുന്നതു പോലെ പകുതി ഭാഗം നിലത്തു പതിഞ്ഞു പോയി.വോൾവോയുടെ പിൻ ചക്രങ്ങൾ വണ്ടിയുടെ ഏതാണ്ട് പകുതി ഭാഗത്താണല്ലോ ..ബാക്കി മുഴുവനും റോഡിലാണ് ഞങ്ങളെ വേറെ വണ്ടി വന്നു കൊണ്ടു പൊന്നു..ആ വണ്ടി അവർ ക്രെയിൻ വച്ചു ഉയർത്തി എടുക്കേണ്ടി വരും


അവിടെ ആകെ കണ്ട ഒരു പൂവിട്ടു നിൽക്കുന്ന ചെടിയുടെ ഫോട്ടോ ഇടുന്നു
വേറെ ഒന്നുമില്ല അവിടെ ഭംഗിയുള്ളതായി


ആകാശ ദൃശ്യങ്ങൾ ഗൂഗിളിൽ നിന്നും എടുത്തു നൽകാം














2016 മാർച്ച് 23, ബുധനാഴ്‌ച

ഉരപ്പുര


വീട്ടിൽ ഉരപ്പുരയില്ല
കിഴക്കുവശത്തെ  ചാച്ച് കെട്ടിൽ ഒരു കുഴി ഉരലും ..
ഒരു ഉയർന്ന  ഉരലും അതെ ഉള്ളൂ
 ആട്ടുകല്ലും അമ്മിക്കല്ലും ..അര കല്ലും
പുറം പണിക്കാർക്ക്  കപ്പയും കഞ്ഞിയും ഒക്കെ വേവിക്കാൻ ഒരടുപ്പും ആണു പിന്നെ ചാച്ചു കെട്ടിലുള്ളത് .പരിച കപ്പയും മഞ്ഞളും കാച്ചിലും എല്ലാം ചാച്ച് കെട്ടിലാണ് കൊണ്ട് വന്നിടുന്നത്
കുഴി ഉരലു നിലത്തു കുഴിച്ചിട്ടിരിക്കും
അതിലാണ് ബേസ് കുത്തല് നടക്കുന്നത്
അതായത് പുഴുങ്ങി ഉണങ്ങിയ നെല്ല് ആദ്യം അതിലിട്ട് കുത്തും
മൂന്നോ നാലോ ഉലക്ക ഒര്മിച്ചു വീഴാവുന്ന നിലയില വലിയ വയാണ് കുഴി ഉരലിനു പതിവ്.
ഉമി കുത്തിക്കളഞ്ഞാൽ   പിന്നെ  തവിട് കളയാനായി വലിയ ഉരലിലേക്ക് ഇടും..ഉലക്കയുടെ മറു ഭാഗത്ത് പൊള്ളയാണ്.അത് കൊണ്ടാണ് ഉമി കളയാൻ കുത്തുന്നത്
വീട്ടില് ഞങ്ങൾ സ്ത്രീകളും ഒന്നോ രണ്ടോ ജോലിക്കരുമേ ഇതിനു പതിവുള്ളൂ
മില്ലുകൾ അവിടെ ഇവിടെ ഒക്കെ ആയി ത്തുടങ്ങിയിരുന്നു
ചക്കിൽ ആട്ടുന്നതും കുറഞ്ഞു .

ഓപ്പേ ..ഓപ്പേ
എന്ന കുഞ്ഞമ്മാവന്റെ ഉറക്കെ വിളി കേട്ടാണ് എല്ലാവരും ഉമ്മറത്തേക്ക് ഓടി ക്കൂടി

ആ കയ്യുള്ള കസേരയിങ്ങേടുത്തെ
എന്ന് പറഞ്ഞു അമ്മാവൻ  ഉമ്മറത്ത് കിടന്ന
കസേരയുടെ അടുത്തു എത്തി
കസേരയിൽ കിടന്ന വല്ല്യോപ്പയുടെ  തോർത്തും  മാതൃഭൂമി പത്രവും എടുത്തു അര മതിലിൽ വച്ച് അമ്മാവന കസേരയെടുത്തു പൊക്കി
എന്താടാ എന്താടാ കാര്യം
അമ്മ യുടെ സ്വരത്തിൽ ഒരു വിറയൽ ഉണ്ട്
നമ്മുടെ നാണിക്കു പേറ്റ് നോവാണ്
ഇത്തിരി കുഴപ്പം ആണ്

നാണി ..കല്യാണം കഴിഞ്ഞു വന്ന സമയത്ത് ഒരു കുന്നു മുടിയും തടിച്ചു കൊഴുത്ത ശരീരവും ആയി മദാലസ ആയിരുന്നു നാണി
കുന്നേൽ ശങ്കരന നായരേ സംബന്ധം  അപരാധമെ അവൾ ചെയ്തുള്ളൂ
എല്ലാ വര്ഷവും പേറു ..രണ്ടു കുട്ടികളുടെ മരണം ..ഇപ്പോൾ നാനി ഒരു പേക്കോലം പോലെ ആണ്
മനക്കലെ നെല്ല് കുത്താണ്  നാണിക്കു പണി
ആറാമത്തെ പേറാണ്
അവളുടെ കെട്ടിയവനൊരു ശേഷിയില്ല
ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല ചെയ്യും കൂലി കൊടുത്താൽ വാങ്ങും
മനക്കലെ തിരുമേനിയുടെ ഇഷ്ട്ടക്കാരൻ  ആണ് ..അവിടെ സേവ പറഞ്ഞു നിൽക്കും .വൈകീട്ടത്തെ ശാപ്പാട് വരെ ഇല്ലത്ത് നിന്ന് തരപ്പെടുത്തും
നാനിയും ആഹാരം ഒക്കെ ഇല്ലത്ത് കൊണ്ട് നടത്തും ഇളയതുങ്ങളെ  രണ്ടിനെയും കൂടെ ഇല്ലത്തെക്കു   ക്കൊണ്ട് പോകും

പത്തു വയസിനും മൂന്നു വയസിനും ഇടക്കുള്ള ബാക്കി നാല് മക്കൾ അങ്ങിനെ അനാഥരായി
പാടത്തും വരമ്പിലും മലയിലും ആയി അലഞ്ഞു നടക്കും
പനിച്ചാൽ പനിച്ച പോലെ
വയറിളകിയാൽ അങ്ങിനെ
ചികിത്സയും ഒന്നുമില്ല
രണ്ടു പിള്ളേർ അങ്ങിനെ നോക്ക് കുറവ് കൊണ്ട് പോയതാണ്
ഊണിന്റെ നേരമാകുമ്പോൾ കൊച്ചുങ്ങൾ ഏതെങ്കിലും വീടിന്റെ അടുക്കള പ്പുരത്തു വരും ..ചോദിക്കില്ല
മിണ്ടാതെ അവിടെ ഇരിക്കും
വീട്ടിലേക്കാണ് വരുന്നത് എങ്കിൽ അമ്മ കുടുകൻ പിഞ്ഞാണം നിറയെ കഞ്ഞിയും കപ്പയും ഒക്കെ എടുത്തു കൊടുക്കും
ആ നാല് വയറും നിറച്ചേ വിടൂ
വിരശൂലയും ഗ്രഹണിയും, വലിയ വയറും, മൂക്കിൽ നിന്നും ഒലിച്ചിറങ്ങിയ മൂക്കിള യും എണ്ണ തേക്കാതെ ചെമ്പിച്ച മുടിയും ..കീറി പ്പറിഞ്ഞ വസ്ത്രങ്ങളും
ചൈൽഡ് ലൈൻ പ്രവർത്തകർ വന്നു കൊണ്ട് പോകുന്ന രീതിയിൽ അത്രമോശമാണ് ആ പിള്ളേരുടെ ജീവിതം
വൈകീട്ട് നാണി ഇല്ലത്ത് നിന്ന് പകര്ച്ച കൊണ്ട് വരും ..ഇല്ലെങ്കിൽ അന്ന് കുത്തിയ അരിക്ക് കൂലിയായി കിട്ടിയ അരി കഴുകി അടുപ്പിൽ ഇട്ടു വേഗം കഞ്ഞിയാക്കി കൊടുക്കും
വീട്ടിലെ കുളത്തിലാണ് നാണി  പിള്ളേരെ മിക്കപ്പോഴും കുളിപ്പിക്കാൻ കൊണ്ട് വരിക
സോപ്പോന്നും പതിവില്ല..കുളക്കടവിൽ ബാർ  സോപ്പ് വച്ച് ആരെങ്കിലും മറ ന്നിട്ടുണ്ടെ ങ്കിൽ അത് കൊണ്ട് നടത്തും മേൽക്കഴുകലും അലക്കും എല്ലാം.മിക്കവാറും ബാർ സോപ്പ് തേച്ചു തീർന്നാൽ അത് അലക്കു കല്ലിൽ പതിപ്പിച്ചു വയ്ക്കും .അതിലാവും ബാക്കി അലക്കെല്ലാം .
ദാരിദ്ര്യം എന്നതിന്റെ ഒരു മൂർത്ത ഭാവമാണ് മിക്കപ്പോഴും നാണിയും പിള്ളേരും
വിവരം കേട്ട ഉടനെ അമ്മ അകത്തു പോയി..പെട്ടി തുറക്കുന്ന ഒച്ച കേട്ട്..കാശെടുക്കാൻ ആകും..അമ്മയും രണ്ടാം മുണ്ട്  ഇട്ടു കൂടെ പുറപ്പെട്ടു .ഈത്തരം അവസരങ്ങളിൽ ആരും ശ്രദ്ധിക്കാതെ കൂടെ പ്പോവുക എന്നതാണ്  ഒരു ശീലം ..ആരെങ്കിലും കണ്ടാല നീ എവിടെ പ്പോകുന്നു അകത്തു കയറി പ്പോ എന്നൊരു ആക്രോശം കേൾക്കാം
ഇതിപ്പോൾ അമ്മക്ക് വളരെ അടുത്തു..എന്നാൽ പിറകിൽ ആയി ..വേഗം നടക്കുകയാണ് ..ആരെങ്കിലും നോക്കിയാല അമ്മയുടെ കൂടെ പ്പോകുന്നു എന്നെ തോന്നൂ
എങ്ങാനും കണ്ടാൽ അമ്മ ഓടിക്കും എന്ന് ആര്ക്കാണ് അറിയാത്തത്
മനക്കലെ ഉരപ്പുര ഇല്ലത്തിനോട് ചേർന്നല്ല
ഇത്തിരി മാറിയാണ്
ചെല്ലുമ്പോൾ നാണി നിലത്തു കിടക്കുന്നുണ്ട്
ഒരു തഴപ്പായിലാണ് കിടക്കുന്നത് .ഒരു കൊച്ചിന്റെ കരച്ചില കേള്ക്കാം..കാർത്ത്യായനി  അമ്മായി ഒരു കുഞ്ഞിനെ കയ്യിൽ എടുത്തു തുണി നനച്ചു വെള്ളം ഇറ്റിച്ചു ചുണ്ടി കൊടുക്കുന്നുണ്ട്
നാണിക്കു ചുറ്റും രക്തം ഒരു വലയം പോലെ പരന്നിട്ടുണ്ട്
വിളറി കൂമ്പാള പോലെ ആയിരിക്കുന്നു
ആണുങ്ങൾ രണ്ടു മൂന്നു പേർ അകത്തു കടന്നു നാണിയെ എടുത്തു പൊക്കി കസേരയിൽ ഇരുത്തി ..തല ഒരു വശത്തേക്ക് ചെരിഞ്ഞു പോകുന്നു ..രക്തം നനഞ്ഞ തുണിയിൽ നിന്നും തുള്ളികൾ അമ്മാവന്റെ തോളിലെ തോർത്തു മുണ്ടിൽ വീഴുന്നുണ്ടായിരുന്നു
കൂടെ പ്പോകുന്നത് ആരാക്കെയാണ് എന്നറിയില്ല..കവലക്ക്‌ ചെന്നാൽ ഗോവിന്ദന്റെ കാര് കിട്ടും ..പിന്നെ ഒരു നാല് മൈൽ പോയാൽ  ഒരു സർക്കാർ ആശുപത്രിയുണ്ട്‌ ..അവിടെ അഡ്മിറ്റ്‌ ചെയ്യാം ..അവിടെയും കൂടിയില്ലെങ്കിൽ പിന്നെ കോട്ടയം മെഡിക്കൽ കോളേജ് ആണ് ശരണം
നാണി പതുക്കെ ഞരങ്ങുന്നുണ്ട് .
അമ്മ അവരുടെ കെട്ടിയവന്റെ കയ്യില എന്തോ തിരുകി വൈക്കുന്നത് കണ്ടു

കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും ആത്തോലും ചില പെണ്ണുങ്ങളും മാത്രമായി അവിടെ
ആത്തോലിനാകെ  നീരസമാണ് .ഇനി പുണ്യാഹം തളിക്കണം ..ഇല്ലത്തും ഉരപ്പുരയിലും ..രക്തം വീണു ഉണ്ടായതെല്ലാം കഴുകി വെടുപ്പാക്കണം
അവർ എന്തൊക്കെയോ പിറു പിറുത്തു അകത്തേക്ക് പോയി
അപ്പോഴാണ്‌ അമ്മ ചുറ്റും നോക്കിയത് കൂവലത്തിൽ വന്നിരിക്കുന്ന ഒരു ഹിത്ര ശലഭത്തെ പിടിക്കാൻ അനങ്ങാതെ മുന്നോട്ടു നീങ്ങുക ആയിരുന്നു .
കൊച്ചെ ""
ഞെട്ടി പ്പോയി
നീയിവിടെ എന്തെടുക്കാ "
അമ്മേടെ കൂടെ വന്നു ""
അമ്മ ഞെട്ടി ത്തറിക്കുന്നതു കണ്ടു കൊചെന്തോക്കെ കണ്ടു കാണുമോ ആവോ എന്നൊരു ആധി മുഖത്തു തെളിയുന്നു
 തല്ലുന്നത് പതിവല്ല
വേഗം വന്നു കൈക്ക് പിടിച്ചു വീട്ടിലേക്കു വേഗം നടന്നു
വൈകീട്ടയപ്പോഴേക്കും വിവരം കിട്ടി
നാണി  പോയി
വയറ്റിൽ ഒരു കൊച്ചു കൂടി ഉണ്ടായിരുന്നു
അതിനെ കിട്ടി .ഒരു ആൺ കുട്ടി
വയറ്റിൽ ഇരട്ട കുഞ്ഞുങ്ങൾ ആണെന്ന് ആരും അറിഞ്ഞില്ല
അങ്ങ് ചെല്ലുമ്പോഴേ പൾസ്  ഒക്കെ വളരെ വീക്ക് ആയിരുന്നുവത്രേ
രണ്ടാമത്തെ കുഞ്ഞിനെ കൊടിലു  കൊണ്ട് വലിച്ചെടുത്തു എന്നാണ് കേട്ടത്
ആ കുഞ്ഞുങ്ങള വളർന്നത്‌ വലുതായതും എല്ലാം വേറെ കഥയാണ്
ഉര പ്പുര എന്നത് ഒരു ദുരന്തമാണ് എന്ന്
സ്ത്രീയുടെ പട്ടട ആണെന്ന് ഒക്കെ തോന്നിയത് പിന്നീടാണ്
പിന്നെയും വളരെ ക്കഴിഞ്ഞു
ഇഷ്ട്ടിക ക്കളങ്ങളിൽ കട്ട കമത്തുന്ന സ്ത്രീകളെ കണ്ടപ്പോൾ
പൊരി വെയിലത്ത് ചട്ടിയിൽ കല്ലുമായി നില കയറുന്ന ചുമട്ടു തൊഴിലാളി സ്ത്രീകളെ കണ്ടപ്പോൾ
ഒരു കുഞ്ഞിനെ ചുമലിൽ വലിച്ചു കെട്ടി നഗരത്തിൽ പിച്ച തെണ്ടുന്ന അന്യ സംസ്ഥാന ത്തൊഴിലാളികളെ കണ്ടപ്പോൾ
നഗര കുല വധുക്കളുടെ കണ്ണീരു വീണു ചുവന്ന കണ്ണുകൾ കണ്ടപ്പോൾ
അമ്ദ്യപനായ ഭാര്താവിനോട് അരി വാങ്ങാൻ 100 രൂപ ചോദിക്കുന്ന ജോലി ഇല്ലാത്ത വീട്ടമ്മയെ കണ്ടപ്പോൾ
ഒക്കെ ഈ ഉരപ്പുരയാണ് ഓര്മ്മ വന്നത്
നീറി നീറി വെന്തു പൊരിഞ്ഞു അലിഞ്ഞു ശവത്തിലും താഴെ ആയി ജീവിക്കുന്ന അനേകം ആധുനിക  സ്ത്രീകളുടെ നരകം
മറ്റൊരു സ്ഥലം ..മറ്റൊരു പുര
ഊട്ടി ക്കുടിക്കുന്ന സമൂഹവും കുടുമ്പവും..എല്ലാം പഴയത് പോലെ തന്നെ













2016 മാർച്ച് 8, ചൊവ്വാഴ്ച

editorial


പാക്കിസ്ഥാനിൽ നടന്ന ശിശു ഹത്യയുടെ രാഷ്ട്രീയം എന്താണ്
പാക്കിസ്ഥാനി ജനത തീവ്രവാദം  കൊണ്ട് നേരിടുന്ന ഭീഷണികൾ
 അനേകമാണ്
വ്യാപകവുമാണ്
സാധാരണ പാക്കിസ്ഥാനി പൌരന്റെ  ജീവിതം അവിടെ അപകടത്തിൽ ആണ്
പാക്കിസ്ഥാനി സ്ത്രീകളുടെ ജീവിതം തീര്ത്തും മൃഗങ്ങളുടെ പോലെ ആണ്
അവരുടെ  കഴുത്തിൽ കയറിട്ടിട്ടില്ല എന്ന് മാത്രം

 മലാലയുടെ ചെറു ബുക്ക്‌നമ്മുടെ പകിസ്തെൻ ക്കുറിച്ചുള്ള ധാരണകൾ  പാടെ മാറ്റി മറിച്ചു
താലിബാൻ അവിടെ പെണ്‍ പള്ളിക്കൂടങ്ങൾ വ്യാപകമായി അടച്ചു പൂട്ടി
മുസ്ലിം സ്ത്രീകളെ വെറും ലൈംഗീക ഉപകരണങ്ങൾ  മാത്രമാക്കാൻ നിരന്തരം അക്രമങ്ങൾ അഴിച്ചു വിട്ടു
താലിബാൻ അധിനിവേശ പ്രദേശങ്ങളിൽ നിന്നും മുസ്ലിമുകൾ പോലും പലായനം ചെയ്തു തുടങ്ങി
ടെഹ്‌റിക്ക് -  ഐ -താലിബാൻ പാകിസ്ഥാൻ (TTP) എന്നാണു പാകിസ്താനിലെ താലിബാൻ അറിയപ്പെടുന്നത്
അത് കുറച്ചു ഗ്രൂപ്പുകൾ ചേര്ന്ന ഒരു സംഘടനയാണ്
 2007 ലാണ് TTP രൂപം കൊണ്ടത്‌
ഇവരുടെ പ്രത്യേകത ഇവര ചർച്ചകൾക്ക്ത യ്യാറല്ല എന്നതാണ്.ചർച്ചകൾ നടക്കുമ്പോഴും ഇവര ആക്രമണ ങ്ങൾ തുടർന്ന് കൊണ്ടിരിക്കും
സ്കൂളിൽ പോകുന്ന പെണ്‍ കുട്ടികളുടെ മുഖത്തു ആസിഡ് ഒഴിക്കുക
എന്താണ് ഈ തീവ്രവാദികളുടെ ലക്‌ഷ്യം ?
പാക്കിസ്ഥാനിൽ ഇപ്പോൾ ഉള്ള തിരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ  താഴെ ഇറക്കുക  .
 പകരം ആ രാജ്യത്തെ പൂർണ്ണമായും ,  മത ബന്ധിയായ ഒരു തീവ്ര മുസ്ലിം മത പക്ഷ രാജ്യം(a purist Islamic regime) ആക്കുക എന്നതൊക്കെയാണ്
അഫ്ഗാൻ താലിബാൻ ഈ ആക്രമത്തെ അപലപിച്ചിട്ടുണ്ട് .എങ്കിലും പാക്കിസ്താ സർക്കാരിന് ഈ സംഭവത്തിൽ കൈ കഴുകാൻ ആവില്ല
കാലങ്ങളായി അവർ ആക്രമത്തെ പ്രോത്സാഹിപ്പിച്ചു വളവും വെള്ളവും നൽകി
വളര്ന്നു വന്ന സത്വം അവരെ ത്തന്നെ തിരിഞ്ഞു ഭക്ഷിക്കുന്ന ഭീതിദമായ കാഴ്ചയാണ് ലോകം ഇപ്പോൾ കാണുന്നത്
പാകിസ്ഥാൻതീവ്ര വാദത്തെ  ഭാരതത്തിനെതിരെ ഉള്ള ഒരു  ആയുധമാക്കി ഇത് വരെ ഉപയോഗിച്ചു
പാകിസ്ഥാൻ രൂപം കൊണ്ടപ്പോൾ ജിന്ന സ്വപനം കണ്ടത് മുസ്ലിമുകൾക്കു  ഒരു രാജ്യം ആയിരുന്നു
മുസ്ലിമുകൾക്കു മാത്രം ഉള്ള ഒരു രാജ്യം ആയിരുന്നില്ല ആ സ്വപ്നം  .എന്നാൽ പിന്നീട് വന്ന ഭരണാധികാരികൾ  ആ സ്വപനം തകർത്തു  .അവർമുസ്ലിം ശരിയത്ത് നടപ്പാക്കി ബഹു ഭർതൃതത്വം   മരണ ശിക്ഷ കിട്ടുന്ന കുറ്റം ആക്കി .ഈയിടെ ഇറാനിൽ ഒരു പെണ് കുട്ടിയെ ആ രാഷ്ട്രം തൂക്കി കൊന്നില്ലേ
 മാന ഭംഗ പ്പെട്ടാൽ  ആ യുവതിയെ ചാരിത്ര്യ ഭംഗ ത്തിനു കൊല്ലുക  എന്നത് ശരിയത്തിന്റെ ഭാഗമാണ്
അതും പാകിസ്താനിൽ നടപ്പാക്കി.മോഷണത്തിന് അംഗങ്ങൾ മുറിച്ചു മാറ്റുന്ന ശിക്ഷ  അവിടെ നിയമത്തിന്റെ ഭാഗമാണ്.

മുസ്ലിം രാഷ്ട്രം എന്നാ നിലയിൽ പാക്കിസ്ഥാനി ഹിന്ദുക്കളുടെ ജീവിതം വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണ്‌

 ഹിന്ദു ക്കൾക്കു പാക്കിസ്ഥാനിൽ സർക്കാർ ജോലികളിൽ  ഓഫീസർ പദവിക്ക് വിലക്കുണ്ട്
ഹിന്ദു പെണ്‍ കുട്ടികളെ പ്രായ പൂരത്തി ആയി ക്കഴിഞ്ഞാൽ മുസ്ലിം യുവാക്കൾ തട്ടി ക്കൊണ്ട് പോയി മത പരിവർത്തനം ചെയ്യിച്ചു വിവാഹം കഴിക്കുന്നു എന്നെല്ലാം പത്ര റിപ്പോർട്ടുകൾ ധാരാളം വരുന്നുണ്ട്
മറ്റേതൊരു ഭാരതീയനെയും പോലെ ഹിന്ദുക്കൾ\   മാത്രമേ അവിടെ ഈത്തരം പീഡനങ്ങൾക്ക്‌  വിധേയർ ആകുന്നുള്ളൂ എന്നായിരുന്നു  നമ്മുടെ ഒക്കെ ധാരണ
142 പേരെ കൊന്നു ജിഹാദികൾ ആ ധാരണ  പാടെ മാറ്റി മറിച്ചു
""പരസ്പരം ഉള്ള വെറുപ്പ്‌ തീര്ക്കാൻ ഓരോരുത്തരും ആക്രമം അഴിച്ചു വിടുന്നു
സംഘടിതമായ ആത്തരം അക്രമം  ചെയ്യുന്നതിന്ചരിത്രം മതം എന്നൊക്കെ പറഞ്ഞു അവർക്കുധാരാളം ന്യായമായ കാരണങ്ങളും  ഉണ്ടാവും -എന്നാൽ ശത്രുക്കളുടെ എണ്ണം  പെരുകുകയും ചെയ്യും  .ഇക്ബാൽ അഹമ്മദ് എന്നൊരു   രാഷ്ട്രീയ ലേഖകൻ,1999 ഇൽ  എഴുതി
പിന്നീടാണ് അമേരിക്കയിലെ ആക്രമണം ഉണ്ടായത്
ഇതിൽ ഏറ്റവും പരിതാപകരമായ വസ്തുത ഇവരെ പ്രോത്സാഹിപ്പിക്കുന്നത് പാകിസ്ഥാൻ സർക്കാർ തന്നെയാണ് എന്നതാണ് .പാകിസ്ഥാൻ  മിലിട്ടറി ഇന്റെലിജെൻസ്‌ ആണ് ഈ മുസ്ലിം തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നത് എന്ന് പാകിസ്താനിലെ എല്ലാവർക്കും അറിയുന്ന കാര്യമാണ്

കൂട്ടിൽ  നിന്നും  പുറത്തു വന്ന ഈ മഹാ ഭൂതത്തെ ആരടക്കും
അവരുടെ പുരാതന ശത്രുക്കള ആയ ഭാരതമൊ
ഇറാക്കിനെ ആക്രമിച്ച പോലെ അമേരിക്ക പാകിസ്ഥാനെ ആക്രമിച്ചു കീഴ്പ്പെടുത്തുമോ
ഒരിക്കൽ പാകിസ്ഥാനിലെ പെഷവാറിൽ ധാരാളം ജൂതർ ഉണ്ടായിരുന്നു
അവരോന്നോഴിയാതെ അവിടം വിട്ടു
ഹിന്ദുക്കൾ പലായനം ചെയ്യാൻ എന്തെങ്കിലും നിവൃത്തി ഉള്ളവർ അവിടം വിട്ടു
മലാലെയെ പ്പോലെ സ്വതന്ത്ര ചിന്തയുള്ളവരും ആ രാജ്യം വിടുന്നു
ജാനാധിപത്യ വിശ്വാസികളും അന്യ മതസ്ഥരും രാജ്യം വിടുമ്പോൾ അല്ലങ്കിൽ ജയിലിൽ അടക്കപെടുമ്പോൾ
അല്ലെങ്കിൽ ആക്രമിക്കപ്പെടുമ്പോൾ
സ്വ സമുദായത്തിലെ തന്നെ പകുതി വരുന്ന സ്ത്രീകളെ ,ശാരീരികമായും ,മാനസികമായുംക്രൂരമായും  പീഡിപ്പിക്കുമ്പോൾ
സ്കൂളുകളിൽ കുട്ടികളെ തന്നെ ക്രൂരമായി വെടി  വച്ച് കൊല്ലുമ്പോൾ
നമുക്കീ രാജ്യത്തെ രാജ്യം എന്ന് വിളിക്കാമോ
പകരം എന്താണ് വിളിക്കേണ്ടത് അല്ലെ

ലോകം തങ്ങളുടെ  കണ്ണ് തുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
നമുക്ക് പ്രതീക്ഷിക്കാം

2016 മാർച്ച് 5, ശനിയാഴ്‌ച

മലപ്പുറത്ത് നിന്നും ആരും ഇല്ലേ

അങ്ങിനെ കേരള കോൺഗ്രെസ് പിളർന്നു 
ജോസഫ് ഇല്ലാതെ ഒരു ജോസഫ്‌ ഗ്രൂപ്പ് 
അവരുടെ കൂടെ ബാലകൃഷ്ണ പിള്ള, ഗണേഷ് 
ചില മെത്രാന്മാർ 
ഇനിയിപ്പോ മലപ്പുറത്ത് നിന്നും ആരും
ഇല്ലേ സഖാക്കളേ നമ്മുടെ കൂടെ കൂടാൻ

ട്രാഫിക് ഡ്യൂട്ടി ചെയ്യാത്ത ഏതു പോലീസുകാരാണ് ഇന്ന് കേരളത്തിൽ ഉള്ളത്

കേരളത്തിലെ പോലിസ് സേന ഇതെങ്ങോട്ട് പോവുകയാണ്
ആയിരം രൂപ ഡി ജി പ്പി സമ്മാനം കൊടുത്തു ചൂടാറുന്നതിനു മുൻപേ
ജാമ്യമില്ല വ്യവസ്ഥയിൽ അറസ്റ്റു ചെയ്യാൻ ഈസ്റ്റ് പോലിസ് സ്റ്റെഷനിലേ പോലീസുകാർ തയ്യാറായിരിക്കുന്നു
പബ്ലിക് പ്രൊസിക്യൂട്ടറുടെ അഹങ്കാരം അടക്കാൻ കഴിഞ്ഞില്ല പോലീസുകാർക്ക്
അത് കഴിവ് കേടു 
എന്നാൽ വഴിയിൽ നിൽക്കുന്ന പോലീസുകാരന്റെ വിയർപ്പിനെ
അവന്റെ നേരിനെ ,നെറിയെ
സത്യസന്ധതയെ
ഇങ്ങനെ അപമാനിക്കാമോ 


കേരളത്തിലെ ഏറ്റവും ധനികർ തൃശ്ശൂർ നിന്നാണ്
യൂസഫലി ,ലീല കൃഷ്ണൻ നായർ ,ആലൂക്കാസ് ,ആലപ്പാട്ട് ...അങ്ങിനെ അങ്ങിനെ
സാംസ്കാരിക തലസ്ഥാനവും അവിടം തന്നെ
ഒരു വനിതയെ തന്റെ വില പിടിച്ച കാർ കൈകാണിച്ചു നിർത്തി എന്നതിന് കാറിനകത്തിട്ടു പൂട്ടിയ
മത്തു പിടിച്ച സമ്പന്നതയുടെ ധാര്ഷ്ട്യവും ഈ നഗരം നമുക്ക് കാണിച്ചു തന്നു
ഇന്നിപ്പോൾ ആളെ നോക്കി വേണ്ടേ വണ്ടിക്ക് കൈ കാണിക്കാൻ
എന്നൊരു പാവം കോൺസ്റ്റബിളിനോട്
അട്ടഹസിക്കുന്ന അധികാര പ്രമത്തതയും
തൃശിവപേരൂരേ നിനക്ക് സ്വന്തം
നിസ്സാമിനെ മൂലക്കിരുത്തിയ,നിലക്ക് നിർത്തിയ
തൃശൂർ പോലീസിന്റെ കഴിവ് എവിടെ പ്പോയി ?
മേലുദ്യോഗസ്തന്മാരും അധികാരക്കസേരയിൽ ഇരിക്കുന്നവരും പറഞ്ഞാൽ നിങ്ങൾ സ്വന്തം കൂട്ടുകാരനെ ഒറ്റി ക്കൊടുക്കുമോ
ട്രാഫിക് ഡ്യൂട്ടി ചെയ്യാത്ത ഏതു പോലീസുകാരാണ് ഇന്ന് കേരളത്തിൽ ഉള്ളത്


കോടാലി ക്കയ്യുകളാണ്
കോടാലി മാത്രമല്ല
വന നശീകരണത്തിനു കാരണക്കാർ

മിക്കവാറും രാജ്യ ദ്രോഹ കുറ്റത്തിന് ജയിലിൽ പോകാൻ ഇടയുണ്ട്

മിക്കവാറും രാജ്യ ദ്രോഹ കുറ്റത്തിന് ഞാൻ ജയിലിൽ പോകാൻ ഇടയുണ്ട്
കാരണം പലതാണ്
ഒരിടക്ക് ക്രിക്കറ്റ് കളി കാണുമായിരുന്നു ഞാൻ
ആ സമയത്ത് എനിക്ക് ഇഷ്ട്ടപ്പെട്ട രണ്ടാമത്തെ ടീം പാകിസ്താൻ ആയിരുന്നു
ദേശ ഭക്തരെ നിങ്ങൾ ക്ഷേമിക്കണം
ഒന്നാമതായി എനിക്കിഷ്ട്ടം ഓസ്ട്രേലിയയെ ആയിരുന്നു
കാശ് മേടിച്ചു കളി തോറ്റു കൊടുക്കുന്ന ഭാരതത്തെ.
.മോഡിയുടെ ഭാഷയിൽ പറഞ്ഞാൽ ഹിന്ദുസ്ഥാൻ ടീമിനെ എനിക്ക് ഇഷ്ട്ടമെ അല്ലായിരുന്നു
ആകെ .ഇഷ്ട്ടമുള്ളത് ..കപിൽ ദേവിനെ ആയിരുന്നു .
ഇമ്രാൻ ഖാൻ വസിം അക്രം ഇവരെയും വലിയ ഇഷ്ടമായിരുന്നു
അന്ന് പലരും ഞാൻ ദേശ സ്നേഹം ഇല്ലാത്തവൾ ആണ് എന്ന് ആരോപിച്ചിരുന്നു
അഫ്ഗാൻ അധിനിവേശ സമയത്തും പിന്നീടും
പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും സ്ത്രീകൾ അനുഭവിക്കുന്ന താലിബാൻ ക്രൂരതകൾ വല്ലാതെ അലട്ടിയിരുന്നു
പാക്കിസ്ഥാനിലെ ഒരു സ്കൂളിൽ തീവ്രവാദികൾ നൂറു കണക്കിന് കുട്ടികളെ വെടി വച്ച് കൊന്നപ്പോൾ വലിയ സങ്കടം തോന്നിയിരുന്നു
ഭർത്താക്കന്മാർ അടിച്ചും ഇടിച്ചും കൊന്ന മുസ്ലിം ഭാര്യമാരെ കുറിച്ച് പാകിസ്താനിൽ നിന്നുള്ള റിപ്പോർട്ടുകൾ വായിച്ചു മനസ് നൊന്തിരുന്നു
അടച്ചു പൂട്ടപ്പെട്ട പാക്കിസ്ഥാനിലെ ഗേൾസ്‌ സ്കൂളുകളെ കുറിച്ച്
പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാൻ ഉള്ള അവകാശം ലഭിക്കാത്ത അവിടുത്തെ പെൺ കുട്ടികളെ ക്കുറിച്ച് വ്യാകുലപ്പെട്ടിരുന്നു
അഫ്ഗാനിലെ അടച്ചു പൂട്ടപ്പെട്ട വനിതകളുടെ ആശു പത്രിയിൽ ചികിത്സ തേടി എത്തി റോഡിൽ പ്രസവിച്ചു വീണു രക്തം വാര്ന്നു കിടക്കുന്ന യുവ മാതാവിനെ ക്കുറിച്ച് വായിച്ചു കണ്ണ് നിറഞ്ഞിരുന്നു
ട്രേഡ് യൂനിയൻ പ്രവർത്തനത്തിനിടയിൽ അനേകം അനേകം പ്രാവശ്യം കയ്യ് ആകാശത്തേക്ക് ഉയർത്തി
കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും സർക്കാരിന്റെ അതിക്രമങ്ങളെ ക്കുറിച്ച് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചിരുന്നു
മിക്കവാറും ഞാൻ അകത്തു പോകുന്ന ലക്ഷണമാണ്

2016 ഫെബ്രുവരി 27, ശനിയാഴ്‌ച

സ്മൃതി ഇറാനി

അനുഷ
ഞങ്ങൾ കംമ്യൂനിസ്റ്റുകാർ വിശ്വ മാനവികത എന്നൊരു ആശയ സംഹിത ആണ് പിന്തുടരുന്നത്
പാക്കിസ്ഥാനിലെ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളെ ,തിരിച്ചറിയാനും അവരോടു സഹതപിക്കാനും ശീലിച്ചവർ ആണ് ഞങ്ങൾ
ബിജെപ്പിയോടു യാതൊരു മുൻ വൈരാഗ്യവും ഇല്ല
ഭാരതം... ഭാരതം ആണ്
ഹിന്ദുസ്ഥാൻ അല്ല എന്ന് വിചാരിക്കാനാണ് നമുക്കൊക്കെ ഇഷ്ടം
കാശ്മീരിന്റെ ചരിത്രം ഭാരതീയന്റെ കാഴ്ചപ്പാടിൽ ക്കൂടി അല്ലാതെ വായിച്ചു പഠിക്കാൻ ശ്രമിച്ചു നോക്കൂ
ഭാരതം രൂപീകരിച്ച നാൾ മുതൽ ഇന്ന് വരെ കാശ്മീരി ജനത ഭാരതീയ യൂണിയനിൽ ചേരാൻ വിസമ്മതിച്ചവർ ആണ്
സ്വയം ഭരണം എന്നാ കാശേമീരി ജനതയുടെ ആവശ്യം അന്ന് മുതൽ ഇന്ന് വരെ നമ്മൾ അംഗീകരിച്ചിട്ടുമില്ല
ഭാരതീയ മാധ്യമങ്ങള ശ്രധപൂര്വ്വം മറച്ചു വൈക്കുന്നതാണ് ആത്തരം വിഷയങ്ങൾ
ഭാരതീയ ഭരണ ഘടന അതു കൊണ്ട് തന്നെ കാശ്മീരിനു വളരെ പ്രത്യേക പദവികൾ നൽകിയിട്ടും ഉണ്ട്
ബർമ്മക്ക് സ്വയം ഭരണം വേണം എന്ന് അനൂഷക്ക്അറിയാം
എന്നാൽ കാശ്മീർ സ്വയം ഭരണം ചോദിക്കുമ്പോൾ അത് ദേശ വിരുദ്ധവും അവർ ക്രിമിനലുകളും ആവുന്നത് എന്ത് കൊണ്ടാണ്
അഫ്സൽ ഗുരുവിനെ ന്യായീകരിക്കുന്നവർ പറയുന്ന ന്യായം അതൊക്കെയാണ്‌
ഒരു വിശാല പരിപ്രേക്ഷ്യം എന്നാ നിലയിൽ വിശദീകരിച്ചു എന്നെ ഉള്ളൂ

ദുർഗ എന്നത് തന്നെ അക്രമോൽസുകയായ ദേവിയാണ്
ദേവി കറുത്തവളും ആയിരുന്നു
ആ വന്യതയെ സ്തുതിക്കാനും ധാരാളം ആളുകൾ ഉണ്ട്
അസുരന്മാരെ അനേകം വട്ടം തോൽപ്പിച്ച ദേവന്മാരുടെ കഥകൾ നമ്മൾ പേർത്തും പെർത്തും കേട്ടിട്ടും ഉണ്ടല്ലോ
ആര്യ ദ്രാവിഡ യുദ്ധങ്ങൾ ആയിരുന്നു അവയെന്നും ചരിത്രകാരന്മാർ അവകാശപ്പെടുന്നു

ശിവനെ ആരാധിക്കുന്നവരും വിഷ്ണുവിനെ ആരാധിക്കുന്നവരും എന്ന രീതിയിൽ ഭാരതത്തിൽ ശക്തമായ രണ്ടു ആരാധന ക്രമങ്ങളും മത വിഭാഗങ്ങളും ഉണ്ട് താനും
സ്മൃതി ഇറാനി വിമർശിക്കപ്പെടുന്നത് എന്ത് കൊണ്ടാണ്
ഭാരതത്തിന്റെ പൈതൃകത്തെ ദൈവങ്ങളെ ..അവയെ നിന്ദിച്ചതു കൊണ്ടാണ്
ഒരു കേന്ദ്ര മന്ത്രി എന്ന നിലയിൽ അവർ ഭാരതത്തെ മുഴുവൻ പ്രതിനിധീകരിക്കുന്നു
അവരുടെ വാക്കുകൾ ഒരു മത വിഭാഗങ്ങളെയും വൃണപ്പെടുത്തുന്നത് ആവുകയും അരുത്
തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രസംഗി ക്കുന്നത് പോലെ അതി വൈകാരികത അല്ല നമ്മൾ കേന്ദ്ര മന്ത്രിയിൽ നിന്നും പ്രതീക്ഷിക്കുന്നത്
ജാതീയ ഉച്ച നീചത്വങ്ങൾ ഉത്തര ഭാരതത്തിലും ദക്ഷിണ ഭാരതത്തിൽ ഒരു പക്ഷെ കേരളം ഒഴിച്ചുള്ള മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇന്നും ശക്തമായി തന്നെ നില നില്ക്കുന്നു
ദളിത മത വിഭാഗങ്ങൾ വലിയ അപമാനം നേരിടുന്നുണ്ട്
ഈ ജന വിഭാഗത്തിന്റെ ഉന്നമനം ലാക്കാക്കി ബിജേപ്പി സര്ക്കാർ പലതും ചെയ്യാൻ ശ്രമിക്കുന്നുണ്ട് എങ്കിലും
എ ബി വി പ്പി പോലുള്ള ആം ആദ്മി സേന തുടങ്ങിയ പോഷക സംഘടനകൾ അതിനു തുരങ്കം വൈക്കുകയാണ്
ഒരു പോലിസ് ലാത്തി ചാർജിൽ തീരുമായിരുന്ന കാര്യങ്ങളെ
ബിജേപ്പി സർക്കാരിന്റെ സാരവ ദേശീയ പ്രതിശ്ചായ നശിപ്പിക്കുന്ന തലത്തിലേക്ക് വളർത്തിയത് എങ്ങിനെ എന്ന് ചിന്തിച്ചിട്ടുണ്ടോ

അത് ദേശ സ്നേഹികളുടെ ഒരു സ്വയം പൊട്ടി ത്തെറി ഒന്നുമല്ലായിരുന്നു
കന്നയ്യ കുമാറിനെ കോടതിയിൽ കയ്യേറ്റം ചെയ്തതും കുറച്ചു ആര എസ് എസ് കാരുടെ ചൊരുക്ക് തീർത്തതും ആയിരുന്നില്ല

ഭരിക്കുന്ന സര്ക്കാരിനെ അപമാനിച്ചു മോശപ്പെടുത്തി അവരുടെ സങ്കുചിത വീക്ഷണത്തെ പുറം ലോകത്തിനു മുന്നില് തുറന്നു കാട്ടണം എന്ന ഭരിക്കുന്നവരുടെ ഉള്ളിലെ ചിലരുടെ ദുർ ലാക്കായിരുന്നു വിജയിച്ചത്
ഭാരതം ലോക രാജ്യങ്ങളുടെ മുന്നിൽ നഗ്നമാക്കപ്പെട്ടു
ലോക മാധ്യമങ്ങൾ ഈ സംഭവത്തെ അപലപിച്ചു എഡിറ്റോറിയൽ എഴുതി

ഇനി നമ്മൾ സ്മൃതി ഇറാനിയിലേക്ക് വരാം
ജെ എൻ യൂ വിൽ നടന്ന ഈ ഭാരതീയ യുവതയിലേക്ക് നടത്തിയ കയ്യേറ്റം ..
അതിൽ ദുഖിക്കുന്നു എന്ന് പറയാൻ അവർ തയ്യാറായില്ല
അവരുടെ ചുമതലയിൽ ഉള്ള വകുപ്പിൽ നടന്ന കടന്നു കയറ്റങ്ങളെ അപലപിക്കാനും
താൻ ഭാഗമായ സർക്കാരിന് തന്റെ കഴിവ് കേടു കൊണ്ട് ഉണ്ടായ അഭിമാന ത്തകർച്ചയെ ചെറുക്കാനോ അവർക്കായില്ല
ഒരു ദളിത വിദ്യാർത്ഥി ആത്മഹത്യ ചെയ്തപ്പോൾ
അത് തന്റെ മനസാക്ഷിയെ നോവിച്ചു എന്ന് പറയാൻ അവർക്കായില്ല
അയഥാർത്ഥമായ കാര്യങ്ങൾ അവർ പാർലിമെന്റിൽ പറഞ്ഞു ..
അവ തുറന്നു കാട്ടപ്പെട്ടു
പാര്ട്ടിയിലെ അറിവുള്ളവർ എഴുതി കൊടുക്കുന്ന ടെക്സ്റ്റുകൾ വായിക്കേണ്ടുന്ന ഒരു മന്ത്രിയാണ് അവർ
ഇല്ലെങ്കിൽ അവർ കാളിയെ വേശ്യ ആക്കി ചിത്രീകരിക്കും.
വെമൂല ദളിതനല്ല എന്ന് പ്രസ്താവിക്കും
അത് കൊണ്ടാണ് അവർ തിരഞ്ഞു പിടിച്ചു ആക്രമിക്കപ്പെടുന്നത്
ബിജേപ്പി സര്ക്കാരിന്റെ ""ആക്കില്ലസ് ഹീൽ"" ആണ് ഈ ലേഡി
അവരെ നീക്കം ചെയ്തില്ല എങ്കിൽ
ചുരുങ്ങിയ പക്ഷം നിയന്ത്രിക്കുക എങ്കിലും ചെയ്തില്ലെങ്കിൽ
ഭാരതം ഇനിയും വളരെ വളരെ മോശപ്പെടും


അവരെ ഉത്തർ പ്രദേശിൽ മുഖ്യമന്ത്രി ആക്കാൻ ഉദ്ദേശ മുണ്ടത്രെ
എങ്കിൽ ആ വിഭാഗം മാത്രം വിഷമിച്ചാൽ മതി യല്ലോ
.

2016 ഫെബ്രുവരി 26, വെള്ളിയാഴ്‌ച

നിങ്ങൾ സ്വന്തം കൂട്ടുകാരനെ ഒറ്റി ക്കൊടുക്കുമോ




കേരളത്തിലെ പോലിസ് സേന ഇതെങ്ങോട്ട് പോവുകയാണ്
ആയിരം രൂപ ഡി ജി പ്പി സമ്മാനം കൊടുത്തു ചൂടാറുന്നതിനു മുൻപേ
ജാമ്യമില്ല വ്യവസ്ഥയിൽ അറസ്റ്റു ചെയ്യാൻ ഈസ്റ്റ് പോലിസ് സ്റ്റെഷനിലേ പോലീസുകാർ തയ്യാറായിരിക്കുന്നു
പബ്ലിക് പ്രൊസിക്യൂട്ടറുടെ അഹങ്കാരം അടക്കാൻ കഴിഞ്ഞില്ല പോലീസുകാർക്ക്
അത് കഴിവ് കേടു
എന്നാൽ വഴിയിൽ നിൽക്കുന്ന പോലീസുകാരന്റെ വിയർപ്പിനെ
അവന്റെ നേരിനെ ,നെറിയെ
സത്യസന്ധതയെ
ഇങ്ങനെ അപമാനിക്കാമോ
കേരളത്തിലെ ഏറ്റവും ധനികർ തൃശ്ശൂർ നിന്നാണ്
യൂസഫലി ,ലീല കൃഷ്ണൻ നായർ ,ആലൂക്കാസ് ,ആലപ്പാട്ട് ...അങ്ങിനെ അങ്ങിനെ
സാംസ്കാരിക തലസ്ഥാനവും അവിടം തന്നെ
ഒരു വനിതയെ തന്റെ വില പിടിച്ച കാർ കൈകാണിച്ചു നിർത്തി എന്നതിന് കാറിനകത്തിട്ടു പൂട്ടിയ
മത്തു പിടിച്ച സമ്പന്നതയുടെ ധാര്ഷ്ട്യവും ഈ നഗരം നമുക്ക് കാണിച്ചു തന്നു
ഇന്നിപ്പോൾ ആളെ നോക്കി വേണ്ടേ വണ്ടിക്ക് കൈ കാണിക്കാൻ
എന്നൊരു പാവം കോൺസ്റ്റബിളിനോട്
അട്ടഹസിക്കുന്ന അധികാര പ്രമത്തതയും
തൃശിവപേരൂരേ നിനക്ക് സ്വന്തം
നിസ്സാമിനെ മൂലക്കിരുത്തിയ,നിലക്ക് നിർത്തിയ
തൃശൂർ പോലീസിന്റെ കഴിവ് എവിടെ പ്പോയി ?
മേലുദ്യോഗസ്തന്മാരും അധികാരക്കസേരയിൽ ഇരിക്കുന്നവരും പറഞ്ഞാൽ നിങ്ങൾ സ്വന്തം കൂട്ടുകാരനെ ഒറ്റി ക്കൊടുക്കുമോ
ട്രാഫിക് ഡ്യൂട്ടി ചെയ്യാത്ത ഏതു പോലീസുകാരാണ് ഇന്ന് കേരളത്തിൽ ഉള്ളത്

കോടാലി ക്കയ്യുകളാണ്
കോടാലി മാത്രമല്ല
വന നശീകരണത്തിനു കാരണക്കാർ

മിക്കവാറും ഞാൻ അകത്തു പോകുന്ന ലക്ഷണമാണ്

മിക്കവാറും രാജ്യ ദ്രോഹ കുറ്റത്തിന് ഞാൻ ജയിലിൽ പോകാൻ ഇടയുണ്ട്
കാരണം പലതാണ്
ഒരിടക്ക് ക്രിക്കറ്റ് കളി കാണുമായിരുന്നു ഞാൻ
ആ സമയത്ത് എനിക്ക് ഇഷ്ട്ടപ്പെട്ട രണ്ടാമത്തെ ടീം പാകിസ്താൻ ആയിരുന്നു
ദേശ ഭക്തരെ നിങ്ങൾ ക്ഷേമിക്കണം
ഒന്നാമതായി എനിക്കിഷ്ട്ടം ഓസ്ട്രേലിയയെ ആയിരുന്നു
കാശ് മേടിച്ചു കളി തോറ്റു കൊടുക്കുന്ന ഭാരതത്തെ.
.മോഡിയുടെ ഭാഷയിൽ പറഞ്ഞാൽ ഹിന്ദുസ്ഥാൻ ടീമിനെ എനിക്ക് ഇഷ്ട്ടമെ അല്ലായിരുന്നു
ആകെ .ഇഷ്ട്ടമുള്ളത് ..കപിൽ ദേവിനെ ആയിരുന്നു .
ഇമ്രാൻ ഖാൻ വസിം അക്രം ഇവരെയും വലിയ ഇഷ്ടമായിരുന്നു

അന്ന് പലരും ഞാൻ ദേശ സ്നേഹം ഇല്ലാത്തവൾ ആണ് എന്ന് ആരോപിച്ചിരുന്നു
അഫ്ഗാൻ അധിനിവേശ സമയത്തും പിന്നീടും
പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും സ്ത്രീകൾ അനുഭവിക്കുന്ന താലിബാൻ ക്രൂരതകൾ വല്ലാതെ അലട്ടിയിരുന്നു
പാക്കിസ്ഥാനിലെ ഒരു സ്കൂളിൽ തീവ്രവാദികൾ നൂറു കണക്കിന് കുട്ടികളെ വെടി വച്ച് കൊന്നപ്പോൾ വലിയ സങ്കടം തോന്നിയിരുന്നു
ഭർത്താക്കന്മാർ അടിച്ചും ഇടിച്ചും കൊന്ന മുസ്ലിം ഭാര്യമാരെ കുറിച്ച് പാകിസ്താനിൽ നിന്നുള്ള റിപ്പോർട്ടുകൾ വായിച്ചു മനസ് നൊന്തിരുന്നു
അടച്ചു പൂട്ടപ്പെട്ട പാക്കിസ്ഥാനിലെ ഗേൾസ്‌ സ്കൂളുകളെ കുറിച്ച്
പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാൻ ഉള്ള അവകാശം ലഭിക്കാത്ത അവിടുത്തെ പെൺ കുട്ടികളെ ക്കുറിച്ച് വ്യാകുലപ്പെട്ടിരുന്നു
അഫ്ഗാനിലെ അടച്ചു പൂട്ടപ്പെട്ട വനിതകളുടെ ആശു പത്രിയിൽ ചികിത്സ തേടി എത്തി റോഡിൽ പ്രസവിച്ചു വീണു രക്തം വാര്ന്നു കിടക്കുന്ന യുവ മാതാവിനെ ക്കുറിച്ച് വായിച്ചു കണ്ണ് നിറഞ്ഞിരുന്നു
ട്രേഡ് യൂനിയൻ പ്രവർത്തനത്തിനിടയിൽ അനേകം അനേകം പ്രാവശ്യം കയ്യ് ആകാശത്തേക്ക് ഉയർത്തി
കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും സർക്കാരിന്റെ അതിക്രമങ്ങളെ ക്കുറിച്ച് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചിരുന്നു
മിക്കവാറും ഞാൻ അകത്തു പോകുന്ന ലക്ഷണമാണ്

2016 ജനുവരി 28, വ്യാഴാഴ്‌ച

ജുഡീഷ്യൽ ഓഫിസർമാർ തമ്പുരാക്കന്മാർ ആവുകയാണോ

ജുഡീഷ്യൽ ഓഫിസർമാർ തമ്പുരാക്കന്മാർ ആവുകയാണോ
പണ്ട് ബ്രിട്ടീഷുകാർ ഭാരതം ഭരിച്ചിരുന്നപ്പോൾ ഉള്ള നിയമങ്ങൾ ആണ്
ന്യായാധിപന്മാർക്ക് ഇപ്പോൾ ലഭിക്കുന്ന പ്രത്യേക പരിരക്ഷ
അതവരെ സാധാരണ ജനങ്ങളിൽ നിന്നും ഉയരെ ആക്കുന്നു
ജനങളുടെ ,പരാതികളും സങ്കടങ്ങളും നീതിയുക്തമായി പരിഹരിക്കാൻ ,ഭാരതം എന്ന ജനാധിപത്യ സംവിധാനത്തിലെ ,പൊതുജന സേവകന്മാർ ആണ് ന്യായാധിപന്മാർ ...
ജസ്റ്റിസ് കൃഷ്ണയ്യരെ പോലുള്ളവരെ ആയിരിക്കണം ഈ ന്യായാധിപന്മാർ തങ്ങളുടെ മാതൃക ആക്കി എടുക്കേണ്ടത്
പ്രത്യേകിച്ചും കേരളത്തിലെത് പോലെ പൌരവകാശങ്ങൾ വളരെയേറെ ചർച്ച ചെയ്യപ്പെടുന്ന സംസ്ഥാനത്ത്
ജുദീഷ്യൽ ആക്റ്റിവിസം ..അത് ന്യായാധിപന്മാരും വക്കീലന്മാരും പൊതുജനങ്ങളും ഒരു പോലെ ഉയർ ത്തി പ്പിടിക്കെണ്ടുന്ന ഒന്നാണ്
ന്യായാധിപന്മാർ ..ന്യായാധിപന്മാർ ആകേണ്ടതു കോടതികളിൽ ആണ്
ക്ഷേത്രത്തിൽ അവർ ഭക്തരാണ്
കാർ ഓടിക്കുമ്പോൾ അവർ ഡ്രൈവർ ആണ്
പുഴയിൽ നീന്തുമ്പോൾ അവർ നീന്തൽക്കാരാണ്
വൈദ്യന്റെ മുന്നിൽ ചെല്ലുമ്പോൾ അവർ രോഗികൾ ആണ്
അല്ലെങ്കിൽ അവർ തങ്ങളുടെ ഐഡെൻറ്റിറ്റി കാർഡുകൾ കാണിക്കുക എങ്കിലും വേണം
ശബരി മലയിൽ ജോലി ചെയ്യുന്ന പോലീസുകാർ ഭക്തരോട് പെരുമാറുന്നത് എങ്ങിനെ ആണെന്ന് അവിടെ പോയ അയ്യപ്പ ഭക്തർ പറയുന്നത് കേട്ടിട്ടുണ്ടുണ്ട്.വെറും ആറു മണിക്കൂർ ജോലി കഴിയുമ്പോഴേക്കും ഇവരുടെ ചുമൽ നീര് വന്നു വിങ്ങിയിരിക്കും .. അത്രയേറെ ഭക്തരെ അവർ ചുമലിൽ എടുത്തു കയറ്റുകയാണ് പതിനെട്ടാം പടിയിൽ ..
ദേവസ്ഥാനത്തു ജോലി ചെയ്യുന്ന പോലീസുകാർ
ചേട്ടാ എന്നും അമ്മെ എന്നും ചേച്ചി എന്നും ഒക്കെയേ ഭക്തരെ സംബോധന ചെയ്യാറുള്ളൂ
ആ സംബോധന ഒരു അപമാനം ആയി കരുതിയ ജഡ്ജി യോട് സഹതപിക്കുന്നു
ജഡ്ജി സംയമനം പാലിക്കെണ്ടതായിരുന്നു എന്ന് പറഞാൽ കോടതി അലക്ഷ്യമാവുമൊ

ചാണക്യന്മാർ

എനിക്ക് കേരളത്തിലെ ജനാധിപ ത്യ സംവിധാനത്തോട് തീർത്തും വിശ്വാസം നഷ്ട്പ്പെട്ടു തുടങ്ങിയിരുന്നു
ഇപ്പോൾ അത് തിരികെ കിട്ടി എന്ന് തന്നെ പറയാം
ഇന്നത്തെ അധികാര രാഷ്ട്രീയം വല്ലാതെ ദുഷിച്ചു ..
അതിന്റെ ദുർഗന്ധം അസഹനീയം ആയി
കേരളീയ അന്തരീക്ഷത്തെ ആകെ മലിനപ്പെടുത്തിയ നാളുകൾ 
മൂക്ക് പൊത്താതെ നടക്കാൻ സാധിക്കാത്ത അവസ്ഥ
വി
ടി ബൽറാം ,സതീശൻ തുടങ്ങിയ യുവ നേതാക്കൾ വരെ വല്ലാതെ അസ്വസ്ഥരായിരുന്നു .. .
വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ താങ്ങി നിർത്താൻ ഒരു വാക്ക് പോലും പറയാൻ ഈ യുവ നേതാക്കൾക്കുധൈ ര്യം ഇല്ലാതെ ആയതു തെളിഞ്ഞു കാണാമായിരുന്നു
സ്വയം കേരളീയ ആയതിൽ ദുഃഖം തോന്നിയ ദിവസങ്ങൾ
അധികാരം ഉള്ളതിന്റെ ഹുങ്ക്
എതിരാളികളെ നിർവീര്യം ആക്കാൻ ഉള്ള പ്രതികാര നടപടികൾ
അധികാര ദുർവിനിയോഗം ഇത്ര പ്രകടമായ ഒരവസ്ഥ മുൻപ് നമ്മൾ കണ്ടത്
അച്യുതമേനോൻ കരുണാകരൻ ഭരണത്തിൻ കീഴിൽ ആയിരുന്നു
ആ രണ്ടു നേതാക്കളും ആ ഭരണത്തിന്റെ കെടുതി മരണം വരെ അനുഭവിച്ചിരുന്നു
ഇപ്പോൾ ഈ രാജി പോലും കോടതിയുടെയും ജനങ്ങ ളുടെയും
സഹതാപം നേടാൻ ഉള്ള ഒരു കുറുക്കു വഴി ആണ്
എങ്കിലും ബാബു രാജി വച്ചത് ഒരു നല്ല തുടക്കമാണ്
ഇനിയും വീണ്ടും തിരഞ്ഞെടുപ്പ് വരുമ്പോൾ ജയിക്കുന്നു എങ്കിൽ നല്ലത്
അതാണ്‌ ഉത്തമമായ ജനാധിപത്യ പ്രക്രിയയും
രാഷ്ട്ര മീമാംസയുടെ പ്രാഥമിക പാഠം അധികാര സമൂഹത്തിന്റെ നീതി ബോധത്തിൽ ഊന്നിയതാവണം
സാധാരണക്കാരന്റെ നന്മ മുന്നിൽ കണ്ടു കൊണ്ടാകണം
ആരുടെയെങ്കിലും കണ്ണിൽ മണ്ണിട്ടു നല്ല പിള്ളകൾ ആകാൻ ഉള്ള ജനകീയ നേതാക്കളുടെ ശ്രമം
ജനങ്ങ ളുടെയും കോടതിയുടെയും ഇടപെടൽ കൊണ്ട് മാറ്റി മറിക്കപ്പെടും
ചാണക്യന്മാർ ഉപദെശകർ മാത്രമേ ആകാൻ പാടുള്ളൂ
അവർ രാജാക്കന്മാർ ആകാൻ പാടില്ല

ആപദി കിം കരണീയം

""ആപദി  കിം കരണീയം
സ്മരണീയം ചരണ യുഗള മമ്പായ ""
എന്നൊരു ശ്ലോകമുണ്ട്

ആപത്തിൽ എന്ത് ചെയ്യണം
ദേവിയുടെ ചരണങ്ങളെ ആശ്രയിക്കണം
എന്നാണു ആ ശ്ലോകത്തിന്റെ  അർഥം
സ്വയം കൃതാനർഥം  കൊണ്ട്ജാതി ഭ്രഷ്ട്ടു വന്ന ഒരു നമ്പൂരിയുണ്ടായിരുന്നു
 ,മദ്യ സേവ ,കുട്ടിചാത്ത സേവ ,പരസ്ത്രീ സംസര്ഗം  എന്നിങ്ങനെ  പല കുഴപ്പങ്ങൾ ആണ് നമ്പൂരിക്ക്
സാക്ഷാൽ ദേവി തന്നെ ഇദേഹത്തിനു മുറുക്കാൻ  എടുത്തു കൊടുക്കുന്ന അത്ര ഉപാസകൻ
ആ നമ്പൂരിയെ എന്ത് ചെയ്യണം എന്നറിയാതെ അദ്ദേഹത്തോട് തന്നെ മറ്റു നമ്പൂരാക്ക ന്മാർ  ചോദിച്ച ചോദ്യമാണ് അത്
നമ്പൂരി അവരോട് അമ്മയെ ആശ്രയിക്കാൻ പറഞ്ഞു
അവർ ദേവീ ക്ഷേത്രത്തിൽ പോയി ഭജനം ഇരുന്നു
നമ്പൂരിക്ക് ഭ്രാന്തു പിടിച്ചു എങ്ങോ പോയി എന്ന് കഥ

അത് പോലെ കോൺഗ്രെസുകാർ ഇനി എന്ത് ചെയ്യും എന്നൊരു സന്നിഗ്ദ്ധഘട്ടത്തിൽ ആണ് ഇപ്പോൾ
അവരുടെ അമ്മ സാക്ഷാൽ സോണിയാജി ആണ്
അവർക്ക് ഉമ്മൻ ചാണ്ടി രാജി വൈക്കണം  എന്ന് പറയാൻ ഉള്ള ശക്തി ഇല്ല..
ധൈര്യവും ഇല്ല.
.പ്രാപ്ത്തിയും ഇല്ല ..
സുധീരനോ , ചെന്നിത്തലയോ ചെന്ന് കുമ്പിട്ടാൽ ഒരു വരവും അവർ നല്കുകയും ഇല്ല

ഇപ്പോൾ രാജി വച്ച് ഇറങ്ങിയാൽ പ്പോലും ഉമ്മൻ ചാണ്ടിക്ക് നല്ലതാണ്
എങ്കിൽ ജന ഹിതം മാനിച്ചും ഒരു നല്ല പ്രിസീഡൻസ് എന്നവകാശപ്പെട്ടും വീണ്ടും ജനങ്ങൾക്ക്‌ മുന്നിലേക്ക്‌ വരാം
ഇല്ലെങ്കിൽ ..വീണ്ടും വീണ്ടും പുഴുക്കൾ നുരയുന്ന മാലിന്യ കൂമ്പാരത്തിലേക്ക് താണ് പോവുകയാവും ഈ ഭരണാ ധിപന്റെ വിധി
സരിത കേസ് പൊങ്ങി വന്നപ്പോൾ നിയമ സഭയിൽ ഡോക്ടർ തോമസ്‌ ഐസക്‌  എഴുനേറ്റു നിന്ന് ഉമ്മൻ ചാണ്ടിയോട് ചോദിച്ചു
""ബഹുമാന്യ മുഖ്യ മന്ത്രി അങ്ങേക്ക് ഈ സ്ത്രീയേ അറിയാമോ
അവരെ പരിചയമുണ്ടോ ""
ഒന്ന് കണ്ണിമ ചിമ്മാതെ മുഖ്യ മന്ത്രി പറഞ്ഞു
""ഇല്ല എനിക്കവരെ  അറിയില്ല ""
പിന്നീട് നമ്മൾ കണ്ടു പൊതു വേദിയിൽ മുഖ്യമന്ത്രിയുടെ ചെവിയിൽ  സ്വകാര്യം പറയുന്ന സരിതയെ

ഇപ്പോൾ നമ്മൾ വീണ്ടും  അതെ ചോദ്യത്തിലേക്ക്  വരികയാണ്
വീണ്ടും ഡോക്ടർ തോമസ്‌ ഐസക്‌  ചോദിക്കുന്നു

""അറിയുമോ ബഹുമാന്യ മുഖ്യമന്ത്രി  ഈ വനിതയെ ""
കേരളത്തിലെ ഒരോ വ്യക്തിയും ചോദിക്കുന്നു
""അറിയുമോ ബഹുമാന്യ മുഖ്യമന്ത്രി  ഈ വനിതയെ ""
നിയമ സഭയിൽ നുണ പറഞ്ഞതിന്റെ അവകാശ ലംഘനം വേറെ  ഉണ്ട് .അതവിടെ നിൽക്കട്ടെ


ഈ രീതിയിൽ ഒരു ഭരണ സംവിധാനം  എത്രകാലം ജനങ്ങളെ പറ്റിക്കും
എത്ര കാലം ഇവർ നമ്മളെ വിഡ്ഢികൾ ആക്കും
ഇനിയെങ്കിലും സത്യം തുറന്നു പറഞ്ഞു  രാജി വച്ച്  ജനങ്ങളിലേക്ക് ഇറങ്ങി ചെന്നില്ലെങ്കിൽ
ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയക്കാരന്റെ മരണം ആവും നമ്മൾ കാണുക
കാശ് കൊടുത്തിട്ടും  കാര്യം നടക്കാതെ വന്നപ്പോൾ പൊട്ടിത്തെറിച്ച  രണ്ടു പേർ
സരിതയും ബിജു  രമേഷും
അവർ പട പ്പുറപ്പാട് നടത്തിയപ്പോൾ
കുറ്റം  പ്രതി പക്ഷത്തിനു
വാങ്ങിയ കാശ് തിരികെ ക്കൊടുത്തു  തടി ശുദ്ധമാക്കേണ്ടതിനു പകരം
അധികാരത്തിൽ ആണ് തങ്ങൾ എന്ന അഹങ്കാരം കൊണ്ട്
 അവരെ വെല്ലു വിളിച്ചും അപമാനിച്ചും ഭയപ്പെടുത്തിയും  ഒതുക്കാൻ  ശ്രമിച്ചവർ ആണ്
കെ എം മാണിയും,
കെ ബാബുവും
ഇപ്പോൾ ഉമ്മൻ ചാണ്ടിയും
ജനങ്ങളും മാധ്യമങ്ങളും കോടതികളും നിങ്ങളെ തിരിച്ചറിഞ്ഞു കഴിഞ്ഞു
ഇനിയെങ്കിലും
മേടിച്ച കാശ് തിരികെ കൊടുത്ത് നോക്കൂ
ഇവർ  ആദ്യം പറഞ്ഞത് തിരുത്തിയെക്കും

വാൽക്കഷണം

നാണം കെട്ടും പണം നേടിക്കൊണ്ടാൽ
നാണക്കേടാപ്പണം  തീർത്തു കൊള്ളും

2016 ജനുവരി 27, ബുധനാഴ്‌ച

ഉപ്പൊരു ലവണം

 ഈ കവിതകൾ  വായിക്കുന്നത് വരെ ഉപ്പെനിക്കൊരു ലവണം മാത്രമായിരുന്നു ..ബുൾസ് ഐയിൽ കുടഞ്ഞിടാൻ,അതിനു സ്വാദേകാൻ ഉള്ള വെറും  വെളുത്ത പരലുകൾ
ഉപ്പിനെ കവിതയിൽ  ഞാൻ സ്നേഹിച്ചത് രാജലക്ഷ്മിയുടെ ഒരു ചെറു കവിതയിൽ ആണ്
ഉപ്പു എന്ന് തന്നെയുള്ള പേരിൽ പ്രസിദ്ധീകരിച്ച ആ കവിതയിൽ അവരെഴുതി
""അരുതരുതു ..ആർദ്രതയരുത്
നീരേറ്റാലിനി  ഞാനില്ല""
സ്നേഹം ..അതി ന്റെ ഒരു തുള്ളി നനവിൽ   തനിയെ അലിഞ്ഞു  ആസ്തിത്വം നഷ്ടപ്പെട്ട് ഉരുകി ഒലിച്ചു ഇല്ലാതാവുന്ന ഉപ്പിന്റെ നിസ്സഹായത
ആ ഉപ്പു പരൽ ഞാൻ തന്നെയല്ലേ എന്ന്  വായിച്ചു കണ്ണ് നിറഞ്ഞ ഒരു കാലം
പിന്നെ ഓ എൻ വി യുടെ
''പ്ലാവില കോട്ടിയ കുമ്പിളില്‍ തുമ്പതന്‍
പൂവുപോലിത്തിരിഉപ്പു തരിയെടുത്ത് 

ആവിപാറുന്ന പൊടിയരികഞ്ഞിയില്‍
തൂവി പതുക്കെ പറയുന്നു മുത്തശ്ശി
ഉപ്പു ചേര്‍ത്താലെ രുചിയുള്ളൂ
കഞ്ഞിയിലുപ്പുതരി വീണലിഞ്ഞ്
മറഞ്ഞുപോം മട്ടിലെന്നുണ്ണി നിന്‍
മുത്തശ്ശിയും നിന്ന നില്‍പ്പില്‍
ഒരുനാള്‍ മറഞ്ഞു പോം എങ്കിലും
നിന്നിലെയുപ്പായിരിയ്ക്കുമീ മുത്തശ്ശിയെന്നും''



എന്ന കവിതയും പിന്നീട് നെഞ്ചിൽ  തങ്ങി
ഉപ്പു പിന്നീട്  മനസിനെ മഥിക്കുന്ന ഒരു ബിംബ മായ് പലപ്പോഴും വന്നിട്ടുണ്ട്
അതിൽ പ്രധാനം
ഉപ്പിൽ നിന്നും ഉപ്പു രസം മാറ്റിയാൽ പിന്നെന്തുണ്ട്‌ എന്ന പ്രസിദ്ധ ചോദ്യമാണ്
മനുഷ്യനിൽ  നിന്നും സ്നേഹം എടുത്തു മാറ്റിയാൽ പിന്നെ ബാക്കി എന്തുണ്ട്
ഉപ്പോളം വരുമോ ഉപ്പിട്ട വട്ടി
എന്നും പഴമക്കാർ  പറയാറുണ്ട്‌
മത്സരത്തിനു  കവിതകൾ പ്രതീക്ഷിക്കുമ്പോൾ  മനസ്സിൽ വല്ലാത്തൊരു പിരിമുറുക്കം  ഉണ്ടായിരുന്നു
എന്താവും കവികൾ  നമുക്കായി കാഴ്ച വയ്ക്കുക
അയച്ചു കിട്ടിയ  കവിതകൾ വായിച്ചപ്പോൾ ശ്വാസം നിലച്ചു പോകുന്നത് പോലെ തോന്നി എന്ന് തന്നെ പറയാം
ഉപ്പിനെ കണ്ണീരായും തേങ്ങലായും , തന്നെ, ത്തന്നെയായും കണ്ടവർ
 ഉപ്പിനെ പ്രണയം ആയും വിരഹമായും കണ്ടവർ ..


ഉപ്പിനെ സ്വാതന്ത്ര സമര ചരിത്രത്തിലെ ധീരമായ ഒരു ചുവടു വൈപ്പായി കണ്ടു പാലാട്ടിയവർ ചിലർ

""അകലെ ആകാശഗംഗയില്‍ തളര്‍ന്നുവിഴുന്നതോ
ധര്‍മ്മത്തിന്‍ പൊരുള്‍തേടിയലഞ്ഞവന്‍ അര്‍ദ്ധനഗ്നന്‍ ...നഗ്നപാദന്‍...ഭാരതപുത്രന്‍""(Manoj Revindran Thazhava)

"ഉപ്പുസത്യാഗ്രഹവും ഉപ്പളങ്ങളും ദണ്ടികടപ്പുറവും
ചരിത്രതാളുകളില്‍ നിറഞ്ഞപ്പോലാണവന്‍ ഉപ്പിന്റെ
നിര്‍മ്മാണരീതിയറിഞ്ഞതില്‍ സന്തോഷചിത്തനായത്"(ജയ കുമാർ )

സ്വാതന്ത്ര ദണ്ഡിയാത്രയിൽ ഗാന്ധിജി
പാരതന്ത്ര്യത്തെ ഭേദിക്കുവാനുമായ്
ഭാരതത്തിന്റെ മോചനത്തിന്നാ,യുപ്പ്
വീരസ്വാതന്ത്ര സമരായുധം തീർത്തു ,(
Devan Tharapil )

അമ്മയുടെ കണ്ണീരും അച്ഛന്റെ വിയർപ്പും ദാരിദ്ര്യവും ,മരുഭൂമിയിലെ ചൂടും വേപുഥയും ഉപ്പാക്കി മാറ്റിയ ചില  കവിതകൾ


"പണാധിപത്യത്തോടു പൊരുതി
ഞാൻ നേടിയ ബിരുദത്തിലും
അമ്മയുടെ വിയർപ്പുഗന്ധവു-
മിടയ്ക്കിടെ തേങ്ങലും കലർന്നിരുന്നു"(Prasad C Vijayan

"ഉപ്പിൻ കയ്പ്പറിഞ്ഞ ബാലൃം
വിയർപ്പുരുചി ഗന്ധങ്ങൾ അച്ഛനായിരുന്നു
കണ്ണീർകലത്തിലെ നോവ് അമ്മയും"(sindhu joshi)

"കണ്ണിലേക്കിറ്റിവീഴും വിയര്‍പ്പു
തുള്ളികള്‍ തുടച്ചെറിയവേ വഴുതിയ
കൈയിനാല്‍ മരുഭൂമിയിലെ മണ്ണും
അന്നറിഞ്ഞു ആ ഉപ്പിന്റെ രുചി"(manu morphyus"...



"കാണുന്നു സഖീ നിൻ തേങ്ങലിനപ്പുറം
മക്കളിൻ ഭാവിയും, ജീവിതവും.
വൃണിതമാം എൻമേനി ഭൂമിക്കു ഭാരം
“ ഭൂമിയുടെ ഉപ്പായ് മാറിടേണം"(rajmohan pallichaal)

""കടലിന്റെ ഉയിരാണ്
വറ്റിച്ചെടുത്ത മലരാണ്
അടുക്കള തന്‍ തത്വമാണ്
ഞാന്‍ കണ്ണീരിന്‍ രസമാണ്
നിങ്ങളെനിക്കേകിയ
യോമനപ്പേരാണ്"ഉപ്പ്"(Susmitha Sivadasan)

സമ്മാനം കിട്ടാൻ മിനി പ്രേമിന് സഹായകം ആയ ഒരു ഘടകം ആ കവിതയിലെ മനോഹര കൽപ്പനകൾ ആണ് 

"നോക്കൂ ,
മുത്തും പവിഴവും
ഏറെയുള്ള
തറവാട്ടിലേക്ക് വന്നാണ്
നീയെന്നെ സ്വന്തമാക്കിയത്""(Minu Prem) .
അഗാധ സമുദ്രത്തിലെ തിളങ്ങുന്ന മുത്തുകളും പ്രകാശം പരത്തുന്ന പവിഴപ്പുറ്റുകളും ..ഇവിടെ കവിത ഉപ്പിനു പുതിയ മുഖവും സൌന്ദര്യവും പ്രാധാന്യവും നൽകുന്നു.വായനക്കാരെ വിവശരാക്കുന്ന ഒരു മാന്ത്രികത  ഈ കവിതക്കുണ്ട്

അടുക്കളയുടെ രോദനവും പ്രതിഷേധവും അപമാനവും കരച്ചിലും തേങ്ങലും ചില കവിതകളിൽ  തെളിഞ്ഞു കാണാം

""ചിലപ്പോഴെങ്കിലും ഉപ്പവർക്കായുധമാണ്
അളവേറ്റിയും കുറച്ചും സ്വാദു നഷ്ടപ്പെടുത്തി
അവരതിനെ തങ്ങളുടെ പ്രതിഷേധത്തിന്റെ,
ആഴമറിയിക്കാനുപയോഗപ്പെടുത്തുന്നു""(baiju vilayil)


""പഞ്ചസാരക്കുപ്പി കണ്ണിറുക്കി
കള്ളച്ചിരി ചിരിക്കുമ്പോഴൊക്കെ
ഉപ്പിനു ബുദ്ധച്ചിരി.
കണ്ണീരിനോടും കയ്പ്പിനോടും
തന്നെ സമരസപ്പെടുത്തിയതിനും
ഉള്ളുതുറന്നു ചിരിച്ചു."("meera sobhana)


എന്നെ അത്ഭുതപെടുത്തിയ ചില കവിതകൾ  ഉണ്ട് .ഭ്രമ കൽപ്പനകളാൽ ഉപ്പിനെ ഉപ്പല്ലാതെയാക്കിയ ആധുനിക കവിതകൾ ..കവികൾ



""അവൻ ഗർഭിണിയാണ്..

ഇന്നലെയാണവൻ ഭോഗിക്കപ്പെട്ടത്..
അവന്റെ ഉപ്പുരുചിയുള്ള
ചിന്താ ബീജങ്ങളെ പ്രാപിച്ചിട്ട-
വളവനെ തിരികെനല്കി".(aji mundakayam)


""കറുത്ത കടല്‍ത്തുണ്ടുകള്‍
കരയേറുന്നു.
വെളുത്ത കവിതയായ്
രുചി രേണുക്കളില്‍
ആരൊക്കെയോ വീണ്ടും ജനിക്കുന്നു.
നാമവരെ ഉപ്പായ് രുചിക്കുന്നു"".(Isabel flora)

"കണികയാണിവെളെങ്കിലും
കടലിന്റെയുയിരാണ്".deepthi joy



"ചാരത്തിൽ മൂടിക്കിടക്കുന്ന കനലായ്
എന്നെന്നു'മുപ്പൊരു ഹൃദയത്തുടിപ്പ് "",devan tharappil



"തീന്മേശകളിൽ പലർക്കൊപ്പം
ഇണചേർന്നുറങ്ങി."(soys bean)




"ഏഴുനിറങ്ങുൾച്ചേർന്ന
ധവളപ്പരൽകല്ലുകൾ.
നീലവാരിധിതന്നിൽ
മഥിക്കുംസൂര്യാംശുവിൽ
നിൻ ജനനം""(.jayachandran sivan)


അങ്ങിനെ കുസൃതിയും ഭാവനയും ഒത്തു ചേർന്ന ചില മനോഹര കവിതകൾ  നമുക്ക് കിട്ടി കവിതകൾ


ഉപ്പിനെ ആരും പ്രണയത്തോടോ ദാമ്പത്യത്തോടോ ഉപമിക്കും എന്ന് നമ്മൾ മിക്കവാറും കരുതില്ല..പ്രണയത്തിനും ജീവിതത്തിനും പ്രായേണ  രണ്ടു രസങ്ങൾ ആണ് പ്രധാനം ..മധുവരവും ചവര്പ്പും പിന്നെ കയ്പ്പും
ഉപ്പിനു മധുരമില്ല..കയ്പ്പും ചവർപ്പും ഇല്ല. ഉള്ളത് ഇനിപ്പാണ് അതിനു പ്രണയത്തിൽ ദാമ്പത്യത്തിൽ എന്ത് ബന്ധം എന്നല്ലേ ..ഇവയിൽ ചിലത് നോക്കൂ



"പ്രണയത്തിന്റെ ഉന്മാദ രാത്രികള്‍ അകന്നുപോയിട്ടും
എന്‍റെ വിരഹമേറ്റു വാങ്ങുന്ന രാവിന്‍റെ നിശബ്ദയിലും
കാണാത്ത കണ്ണുനീരില്‍ ഉപ്പു കലരുന്നതും ഞാനറിയുന്നു ."(.Alju Sasidharan Madathil")


""ഇന്നു ഞാൻ താപമേൽക്കുന്നൂ
തിരികെ യാത്രയ്ക്കൊരുങ്ങുന്നു..
എന്നിലെ നീരുയിർ വിടുവിച്ചിട്ടു വേണം
നിന്നിലെ രസമുകുളങ്ങൾക്കു ഞാൻ ഉപ്പാകുവാൻ"..(rajesh pillai)

ഈ കവിതയിൽ വാനപ്രസ്ഥം പോലും ഒളിച്ചിരിപ്പുണ്ട് ..സ്വേദ കണങ്ങൾക്ക് ഉപ്പാകാൻ



""തീവ്രവേഗങ്ങളിൽ,അധരത്താലറിഞ്ഞ സ്വേദകണങ്ങളിലൂടേ,
ഉപ്പേ നിന്നോടെനിക്കീന്നീ ദാമ്പത്യത്തിലൊരിത്തിരി പ്രണയമാണ്.
പിണക്കങ്ങളുടെ മഞ്ഞുമലകളെ കണ്ണുനീരുപ്പിനാലലിച്ചും
കോപത്തിന്റെ അഗ്നിപർവ്വതങ്ങളെ സ്നേഹത്തിരകളാൽ തഴുകിയും""(Mini Jose)

""പ്രണയത്തിൻ നീരു
തുടരെത്തുടച്ചൂ ഞാൻ
ക്ഷീണിച്ച ഹ്രദയത്തിൽ
പരിഭവവും സ്നേഹവും
ചാലിച്ചു ചേർത്തതു
പ്രണയാർദ്രമായ് നിൻ മുന്നിൽ
വിളമ്പി വച്ചപ്പ്പോൾ...
നീ അലറി വിളിച്ചു.....ഉപ്പില്ലാ ...""....(.സ്മിതാ രാമൻ)


""മോഹം കിതപ്പാറ്റി മാറിലേക്കമരവേ
സ്നേഹമായ് ചുണ്ടോടുചേർത്തു രുചിക്കാം,
പഴമകൾ മാറാല കെട്ടുമൊരോർമ്മയിൽ
ഓണമൊരുക്കുന്ന പൂക്കളമാകാം.""(ഷീബ എം  ജോൺ )


വേദാന്തവും ജീവിതവും  വേർപാടും മരണവും ഉപ്പായി ..ഉപ്പോട് ചേർന്നു ചില കവിതകളെ അളക്കുന്നു .ഉദാത്തമായ ഭാവനയുടെ ചിറകടികൾ  മാത്രമല്ല ..തെളിഞ്ഞതും ഉന്നതവുമായ കാവ്യ സംസ്കൃതി യുടെ ജീവ ത്തുടിപ്പുകൾ നമുക്കീ കവികളുടെ വരികളിൽ  കാണാം




""ആദിമധ്യാന്തത്തിലൂടെയീ ജന്മമാം
ആഴിയിൽ മുങ്ങിനിവർന്നീടവേ
ആറ്റിക്കുറുക്കുമീയുപ്പുപരലുകൾ
ആയത്തിൽ പേറുന്ന സാധുജന്മം""(sreeja varyar)


"",കാലത്തെയളന്ന കടലാഴങ്ങളില്‍
ഇപ്പോഴും അവശേഷിപ്പുണ്ട്
അലിയാതെ ചില കല്ലുപ്പുകള്‍
ഹൃദയത്തിന്‍റെ ചില്ലുപാത്രങ്ങളില്‍
പൊടിഞ്ഞു പൊടിഞ്ഞങ്ങനെ
ഓര്‍മകളുടെ ക്യാന്‍വാസില്‍.""..""Vinay Kambrath""


""ഉപ്പു മുതലെന്നു നാലുപേർ ചൊല്ലുന്നു
സപ്തദശഗുണങ്ങളിൽ
ഭാഗഭാക്കാകുന്നവൻ നീതന്നെയല്ലേ
തിരയിലുറങ്ങുമെൻ പൊന്നുണ്ണി.""(o.p.jayaraj)




""ഉപ്പുത്തിന്നവന്‍ വെള്ളം കുടിക്കുമെന്നും ഉപ്പോളം
വരുമോ ഉപ്പിലിട്ടതെന്നുമുള്ള പഴയചോല്ല് പലവുരു
മുത്തശ്ശി ഉരുവിട്ടപ്പോള്‍ അവനുമത് മന:പാഠമാക്കി""(Jayakumar Nair)



""കോടി ക്കണക്കിന് ജീവികളായ് പിറ-
കൊണ്ടു നിൻ
ജീവരസത്തിന്റെ ആർദ്രത""(sudjith panangad)

ഉജ്ജ്വലമായ ഈ ഭാവനകളെ മനസാ നമിക്കുന്നു


മിക്ക കവിതകളിലും പ്രപഞ്ച നിയന്താവും പോലും ആയ ആദിജലമായ സമുദ്രത്തെ പേർത്തും   പേർത്തും    സ്മരിക്കുന്നുണ്ട് .


""അനന്തമാം ആഴിയില്‍ അലിഞ്ഞും
വിശുദ്ധമാം ധവളവര്‍ണ്ണത്തില്‍ പൊതിഞ്ഞും
കല്ലുപോല്‍, കണികപോല്‍, ഒളിഞ്ഞും തെളിഞ്ഞും
ഈ ഊഴിയില്‍ നീളെ ലയിപ്പവന്‍ നീ""(sajitha rajan)


""ഖരമായി മാറുന്ന, ജലമായിത്തീരുന്ന
ലവണമീ രുചിയുടെ അമരത്തുകാരന്‍.
സാഗരം നല്കിയോരമൃതാണു മണ്ണിന്നു
ചരിത്രം മറക്കാത്ത ഈ സമരസാക്ഷി """!sivarjan kovilazhikam

""വഴിയോരത്ത് വെയിലിൽ പൊരിയുന്നുണ്ട്
ഉപ്പു വിതറി നിരത്തിയ മത്സ്യങ്ങൾ..
ആരൊക്കെയോ ഉപ്പു തേച്ചുണങ്ങാൻ വച്ച,
സ്വപ്നങ്ങളാണവയെന്നയാൾ സങ്കൽപ്പിച്ചു.

കത്തുന്ന വേനൽ ചൂടിനെ വകവയ്ക്കാതെ
കടൽക്കരയിൽ അയാൾ മലർന്നു കിടന്നു.
നിറഞ്ഞ മിഴികളിൽ നിന്നും ഉപ്പുറഞ്ഞു.
കാറ്റയാളെ മൂടിപ്പുതപ്പിച്ചു..
ഉപ്പുതരികൾ കൊണ്ട്".(.jyothis jyothy)

ജ്യോതിസ് കവിതയിൽ ഉപ്പു മാത്രമല്ല..കടൽത്തീരത്തിന്റെ തേങ്ങലും ദാരിദ്ര്യവും ചൂടും ചൂരും കണ്ണീരും  നമുക്ക് നൽകി


ബാല്യത്തിലെ കണ്ണി മാങ്ങയും കാന്താരിയും കല്ലുപ്പും കവിതകളെ ആർദ്രമാക്കി



""കുട്ടിയും കോലും കളിച്ചാർക്കും ബാല്യത്തി-
ലളകത്തിലഴകൊടെ മിന്നിത്തുടിക്കാം,
കൗമാര കൗതുകം കരളേറ്റി നിൽക്കേ
ചെറുമാങ്ങച്ചുനചേർത്ത് സ്നേഹം പകുക്കാം""(sheeba m john)

കവിതകളെ വില ഇരുത്തുമ്പോൾ ഞങ്ങൾ നിസ്സഹായർ ആയി പ്പോയി എന്ന് തുറന്നു പറയട്ടെ ..വന്ന കവിതകൾ മിക്കവയും ഒന്നാംതരം തന്നെ .ഹൃദയ ദ്രവീകരണ സിദ്ധിയുള്ള..ശ്രദ്ധയോടെ ചെയ്തെടുത്ത ..വരച്ചിട്ട കവിത ശിൽപങ്ങൾ എന്നെ അവയെ വിശേഷിപ്പിക്കാൻ  ആകൂ  .അവ ഓരോന്നും ഒന്നാം സ്ഥാനം അർഹിക്കുന്നവയാണ്
 വേറെ ഒരാൾക്കാണ്   സമ്മാനം എന്നത്
കവികളെ
നിങ്ങളെ ദുഖിപ്പിക്കരുത്
ഞങ്ങൾ ഹരിശ്രീ  ടീം നിങ്ങളെ പൂർണ്ണ  മനസോടെ അഭിനന്ദിക്കുന്നു
 നന്ദി പറയുന്നു
 നിങ്ങൾ ഓരോരുത്തരം ഞങ്ങൾക്ക്  തന്നത് ഇവിടെ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച കവിതകളെ പ്പോലെ തന്നെ മനോഹര കാവ്യാനുഭവങ്ങൾ തന്നെ യാണ്
പങ്കെടുത്ത എല്ലാവർക്കും നന്ദി
ജഡ്ജിങ്ങ് കമ്മിറ്റിയിലെ പ്രിയ മിത്രങ്ങൾക്കും നന്ദി
പ്രത്യേക ക്ഷണിതാക്കൾ ആയി വന്നു ഞങ്ങളോട്  സഹകരിച്ച  ബഹുമാന്യ സുഹൃത്തുക്കൾക്കും നന്ദി
ആശംസകൾ



















.



2015 നവംബർ 16, തിങ്കളാഴ്‌ച

പ്രശാന്ത്‌ കിഷോർ



പ്രശാന്ത്‌ കിഷോർ
കേട്ടിട്ടുണ്ടോ
ബീഹാർ തിരഞ്ഞെടുപ്പിന്റെ വിജയത്തിന് പിന്നിൽ സുമുഖനായ ഈ പഴയ യു എൻ ,കാർഷിക വിദഗ്ദ്ധൻ ആയിരുന്നു
2012 ഗുജറാത്ത്‌ തിരഞ്ഞെടുപ്പും ..പിന്നീട് 2014 ലോക് സഭ തിരഞ്ഞെടു.പ്പും മോഡി ജയിച്ചത് പ്രശാന്ത്‌ കിഷോറിന്റെ സഹായത്താൽ ആയിരുന്നു
സി എ ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്നു ഒരു ഗ്രൂപ്പ് ആണ് പ്രശാന്ത കിഷോറിന്റെ നേതൃത്വത്തിൽ അതിനായി അഹോരാത്രം യത്നിച്ചത് .
.അമിത് ഷാ പഴയ മട്ടിൽ ഉള്ള തന്ത്രങ്ങളും , പ്രശാന്ത്‌ ആധുനിക തിരഞ്ഞെടുപ്പ് തന്ത്രങ്ങളും ആണ് ഉപയോഗിച്ചിരുന്നത് ..രണ്ടും തമ്മിൽ പലപ്പോഴം അഭിപ്രായ ഭിന്നതകളും ഉണ്ടായിരുന്നു,
രാവും പകലും മോഡിയുടെ കൂടെ തന്നെ ആയിരുന്നു പ്രശാന്ത്‌.അദ്ദേഹം പാർട്ടി ബാഹ്യമായ ഒരു അധികാര കേന്ദ്രം ആയിരുന്നു .അത് ബിജെപിക്ക് അകത്തു പല അലോസരങ്ങളും ഉണ്ടാക്കി .അധികാരം ഏറ്റ ശേഷം പ്രശാന്ത്‌ ബിജെപിയിൽ ചേർന്നതുമില്ല .അത് കൊണ്ട് തന്നെ ഉചിതമായ സ്ഥാനങ്ങൾ ഒന്നും പ്രധാന മന്ത്രിയുടെ ഓഫീസിൽ അദേഹത്തിനു ലഭിച്ചില്ല .സ്ട്രാട്ടെജിക് പോസ്റ്റുകൾ ഒന്നും കിട്ടിയുമില്ല
സി എ ജി പിരിച്ചു വിടപ്പെട്ടു ..ആ ഗ്രൂപ്പ് പല രാഷ്ട്രീയ പാർട്ടികളിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി
പിന്നെ നമ്മൾ അദ്ദേഹത്തെ കാണുന്നത് ബീഹാർ തിരഞ്ഞെടുപ്പിൽ
നിതിഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് മാനേജർ ആയിട്ടാണ്
മോഡിയുടെ കൂടെ അദ്ദേഹത്തിന്റെ വീട്ടിൽ ഒരുമിച്ചു കഴിഞ്ഞിരുന്ന പ്രശാന്ത്‌ എങ്ങിനെ മോഡിയുടെ നിതാന്ത വൈരിയുടെ തിരഞ്ഞെടുപ്പ് മാനേജർ ആയി ?അതാണ്‌ ആധുനിക മനെജുമെന്റ് രീതികൾ ..
വോട്ടർമാരുടെ വീടുകളിൽ പോയി അവരെ നേരിൽ കാണുക എന്നതായിരുന്നു നിതിഷിനു കിട്ടിയ ഒരുപദേശം .
അത് വലിയ വിജയമായിരുന്നു .
അമേരിക്കൻ മോഡൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആണ് പ്രശാന്തിന്റെത് ..ഒബാമയുടെ പ്രസി ഡേൻഷ്യൽ തിരഞ്ഞെടുപ്പിന്റെ മോഡലിൽ നടത്തിയ ഈ രണ്ടും പ്രോജെക്റ്റുകളും നല്ല വിജയമായിരുന്നു
ആരാവും ഈ ആധൂനിക ചാണക്യന്റെ അടുത്ത ക്ലൈന്റ് ?
കാത്തിരുന്നു കാണാം