2011 ജനുവരി 18, ചൊവ്വാഴ്ച

TRAFFIC






TRAFFIC

ഒരു സിനിമ നമ്മുലെ പിടിചിരുത്തുക ഇന്നത്തെ ടിവി കാലത്ത്തു അപൂര്‍വ്വം ആണ് 
ആരാണ് നല്ല സിനിമകള്‍ കാണാത്തത് .
വിദേശ സിനിമ ചാനെലുകളില്‍ 
നല്ല സിനിമകള്‍ തലങ്ങും വിലങ്ങും കളിക്കുന്നുമുണ്ടാവും .
അതിനിടയില്‍ സൂപ്പര്‍  താരങ്ങള്‍ ശ്രദ്ധയോടെ 
പണവും ,നല്ല സംവിധായകരെയും,
 നല്ല സാങ്കേതിക വിദഗ്ധരെയും വച്ച് 
ഒന്നാംതരം സിനിമകള്‍ നിര്‍മിക്കുകയും ചെയ്യും .
അതിനിടയില്‍ ഒരു പുതിയ സംവിധായകന്‍ 
പൂര്‍ണമായും പുതിയ താരങ്ങളെ വച്ച് കൊണ്ട്
 ഒരു സിനിമ നിര്‍മിച്ചാല്‍ അത് വിജയം കാണണം എങ്കില്‍ വലിയ ബുദ്ധിമുട്ടാണ് .

ട്രാഫിക്കിന്റെ വിജയം അങ്ങിനെ അപൂര്‍വ്വം ആയ ഒരു വിജയം തന്നെയാണ് 

ഒരു സെപ്റ്റംബര്‍ 16  നു  നഗരത്തില്‍ നടക്കുന്ന ഒരു അപകടം..അതില്‍ പെട്ട് പോകുന്ന ഒരു യുവ പത്ര പ്രവര്‍ത്തകന്‍ 
വിനീതിന്റെ രിഹാന്‍നമ്മുടെ ഹൃദയം കവരും.






അവനെ സ്നേഹിക്കുന്ന സുന്ദരിയായ അതിഥി 
അവന്റെ ജോലി.
ആദ്യം നടത്തുന്ന കൂടിക്കാഴ്ച പ്രസിദ്ധ സിനിമ താരം സിദ്ധാര്‍ത് ആണ്.
മറ്റേതു നടനെയും പോലെ സ്വന്തം സൌന്ദര്യത്തിന്റെ  ,
പ്രതിച്ചായയുടെ ഊതി വീര്‍പ്പിച്ച നിഴലില്‍ സായൂജ്യം കൊള്ളുന്ന ഒരു സുന്ദരന്‍ ..
രഹ് മാന്‍ .സുന്ദരിയായ ഭാര്യയും മകളും 



കൂടിക്കാഴ്ച നേരത്തെ ആക്കിയത് കൊണ്ട് രിഹാന്‍നേരത്തെ വീട്ടില്‍ നിന്നും ഇറങ്ങുന്നു
അവനെ ആക്കാന്‍ ആയി അവന്റെ കൂട്ടുകാരന്‍ എല്ക്കുന്നു
ബൈക്കില്‍ സന്തോഷത്തോടെ ഇറങ്ങുന്ന രണ്ടു കൂട്ടുകാര്‍
ഒരു കൈക്കൂലി കേസില്‍ സസ്പെന്‍ഷനില്‍ ആയ ശ്രീനിവാസന്റെ സുദേവന്‍,
പാര്‍ട്ടി ഓഫീസില്‍ നിന്നും ഉള്ള ശുപാര്‍ശ കൊണ്ട് തിരിച്ചു ജോലിക് കയറുകയാണ് 
"സര്‍ അയാള്‍ക്ക്‌ ഭാര്യയും മൂന്നു പെണ്‍ മക്കളുമാണ്.ജോലിയില്‍ കയറി ഇല്ലെങ്കില്‍ കുടുമ്പം മുഴുവന്‍ തീവണ്ടിക്കു തല വൈക്കും 
ഒരു നായരാണ് സര്‍  "


എന്നെല്ലാമാണ് ശുപാര്‍ശയുടെ വാക്കുകള്‍ 
എന്തായാലും സുദേവന്‍   ജോലിക്ക് കയറുക യാണ് 
ഒരു അപകടത്തില്‍ രിഹാന്‍  അതീവ ഗുരുതരമായി ആശുപത്രിയില്‍ ആവുന്നു.
തലയില്‍  ഉള്ള മുറിവ് കാരണം അവന്‍ മരിച്ചു കഴിഞ്ഞു
ഹൃദയം സ്പന്ദിക്കുന്നു എന്ന് മാത്രം 
ആ ഹൃദയം കൊണ്ട് ജീവന്‍ തിരിച്ചു കിട്ടാം എന്നുള്ള സിധാര്തിന്റെ മകള്‍ ഒരു  പതിമൂന്നുകാരി പാലക്കാട്ട് ആശുപത്രിയില്‍ 



വളരെ സ്വാധീനങ്ങള്‍ക്ക്  ശേഷം അവന്റെ മരിക്കാത്ത ഹൃദയം കീറി മുറിച്ചു എടുക്കാന്‍ അവന്റെ വാപ്പയും ഉമ്മയും  സമ്മതിക്കുകയാണ് 
മാറി എടുത്ത ഹൃദയവുമായി
പാലക്കാട്ടേക്കുള്ള അതീവ ഉദ്വേഗം നിറഞ്ഞ റോഡ്‌ യാത്ര 

ഈയിടെ കണ്ടു മൂന്നാമത്തെ റോഡ്‌ മൂവി ആണിത്
പാസന്ചെര്‍ ,     ,ഭ്രമരം,പിന്നെ ഇതാ ട്രാഫിക് 
മൂന്നും നമ്മള്‍ മറക്കില്ല


കഥ ..
ഈ സിനിമ കണ്ടാല്‍ മാത്രം ആസ്വദിക്കാന്‍ കഴിയുന്നതാണ് ഇതിന്റെ കഥ 


ഒരു ഗാനമേ ഉള്ളൂ.അത് നന്നായി ചെയ്തിരിക്കുന്നു
കുഞാക്കോ  ബോബന്‍ സ്രീനിവ്സന്‍  ,അനൂപ്‌ തുടങ്ങി എല്ലാവരും നന്നായി അഭിനയിച്ചു എന്നതാണ് മറ്റൊരു സവിഷേത 


മുറുക്കമുള്ള തിരക്കഥ
മനോഹരമായ സംവിധാന രീതി
ചടുലവും തിളക്ക മുള്ളതുമായ  ആഖ്യാനം നമ്മെ പിടിച്ചിരുത്തും 
ഒരു നിമിഷം പോലും നമുക്ക് മടുക്കില്ല
ഒരു ഷോട്ട് പോലും അധികമില്ല
ശ്രെധിച്ചു, ഭംഗിയോടെ സംവിധാനം ചെയ്ത ഒരു വേറിട്ട സിനിമ 


ഒരു നടന്ന സംഭവം ആയതു കൊണ്ടാവാം വളരെ നമുക്ക് ഇഷ്ട്ടമാവുകയും ചെയ്യും 
ഒന്ന് ഞാന്‍ പറയാം
നിങ്ങള്‍ ഈ സിനിമ കണ്ടിരിക്കണം 
ഇല്ലെങ്കില്‍ മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ ഏറ്റവും നല്ല ഒരു ചിത്രം കാണാന്‍ ഉള്ള അവസരം നഷ്ട്ടപെടുത്തി എന്നതാണ് വാസ്തവം 
തമാശകള്‍    ഇല്ലാതെ ,
താര മൂല്യമുള്ള നടീ നടന്മാര്‍ ഇല്ലാതെ ,
മെലോ ഡ്രാമയില്ലാതെ  ,
അതി ഭാവുകത്വം എന്ന നിറം കോരി ഒഴിക്കാതെ 
കഥയുടെ, സംവിധാനത്തിന്റെ, മികവു കൊണ്ട് മുന്‍ നിരയിലേക്ക് വന്ന ഈ ചിത്രം
മനോഹരം എന്ന് മാത്രമേ പറയാന്‍ എനിക്കുള്ളൂ 



Cast: Srinivasan, Kunchacko Boban, Roma ,Anoop Menon, Asif Ali, Vineeth Sreenivasan, Ramya Nambeesan, Sandhya

Producer: Listin Stephen

Director: Rajesh R.Pillai

Music Director: Mejo Joseph, Samson കോട്ടൂര്‍



The script: Bobby and Sanjay 











2011 ജനുവരി 13, വ്യാഴാഴ്‌ച

മേരി ക്കുണ്ടൊരു കുഞ്ഞാട്



മേരി ക്കുണ്ടൊരു കുഞ്ഞാട്


ദിലീപിന്റെ കാരിക്കേച്ചര്‍ ചെയ്യപെട്ട ഒരു കഥാ പാത്രം 
മടിയന്‍ ,അലസന്‍,സീരിയല്‍ സംവിധായകന്‍ ,ഭയങ്കര പേടി തൊണ്ടനും .മണ്ടനും ,സര്‍വോപരി തല്ലു കൊള്ളിയും 
ആയ സോളമന്റെ കഥയാണ് ഇത് 
പള്ളിയില്‍ നിന്നും മോഷണം പോയ പൊന്നിന്‍ കുരിശിനു പകരം വൈക്കാന്‍
 മണ്ടനായപള്ളീലച്ചന്‍  സോളമനെ കൊണ്ട് ഒരു സീരിയല്‍ ചെയ്യിക്കുകയാണ് 
അത് പകുതി വഴിയില്‍ നില്‍ക്കുന്നു
ഇടവക്കാരുടെ കുത്ത് വാക്ക് അതിന്റെ പേരില്‍
തെരുവ് കുട്ടികളെ കുറിച്ച് സീരിയല്‍ ചെയ്യാന്‍ അവരോടു കാശ് പിരിച്ചു പകുതി വഴിക്ക് നിര്‍ത്തി അവരുടെ തല്ലു മേടിക്കുന്നു വേറെ ഒരു വഴിക്ക് 
നട്ടെല്ലില്ലാത്ത അവനെ ആര്‍ക്കും ഇഷ്ട്ടമല്ല.വിലയും ഇല്ല 
എന്നാല്‍ പ്രേമം അതിനു മാത്രം ഒരു കുറവും ഇല്ല 
നാട്ടിലെ ഇട്ടിച്ചന്‍ എന്നാ ധനികന്റെ മകളുമായാണ് പ്രണയം.അവളുടെ പേരാണ് മാറി
അവള്‍ക്കുള്ളതിന്റെ നാലില്‍ ഒന്ന് ധൈര്യം  പോലും ഇവനില്ല 
അവളുടെ കേമന്മാരായ ആങ്ങളമാര്‍ ഇടയ്ക്കിടയ്ക്ക് വന്നു ഇവനിട്ട്‌ നന്നായി തല്ലിയിട്ട് പോകും

ഈ കഴുതയ്ക്ക് ധൈര്യം കൊടുക്കാനായി പട്ടണത്തില്‍ മനോരോഗ വിടഘനെ കാണാന്‍ പോകുന്നത് നാട്ടിലെങ്ങും പാട്ടായി.അത് ടിവിയില്‍ വരികയും ചെയ്തു 
പോരെ പൂരം.അന്ന് തല്ലും കൂടുതല്‍ ആയി
തടുക്കാന്‍ വന്ന അവന്റെ അപ്പന്‍ കപ്യാര്‍ക്കും  കിട്ടി അടി 
അങ്ങോട്ടാണ് ബിജു മേനോന്റെ ഒരു നിശബ്ദ ജീവി വന്നു കയറുന്നത്.
ആഹാരം എന്നല്ലാതെ മറ്റൊന്നും അവനു മനസിലാവുന്ന ഭാഷ അല്ല 
പൊട്ടാ കിണറ്റില്‍ നിന്നും കയറ്റിയ അവനെ ആ കുടുമ്പം സ്നേഹത്തോടെ സ്വീകരിക്കുന്നു 
വളരെ പെട്ടന്ന് അവനെ എല്ലാവര്‍ക്കും ഇഷ്ട്ടവും ആവുന്നു.
പന്തണ്ട് വയസ്സില്‍ ഒളിചോടിപോയ തന്റെ  മൂത്ത മകന്‍ ജോസ് ആണ് എന്ന് എല്ലാവരും കരുതുന്നു
നല്ല അധ്വാനിയായ    അവന്‍ കുടുമ്പം രക്ഷിക്കുകയാണ് 
എന്നാല്‍ കാര്യങ്ങള്‍ തകിടം മറിയുകയാണ് 
പ്രതീക്ഷിക്കാത്ത ചില വഴി തിരിവിലൂടെ 
നാടകീയമായ മുഹൂര്‍ത്തങ്ങള്‍ 
നല്ല അഭിനയം ,
നല്ല സംഭാഷണം 
നല്ല ഗാനങ്ങള്‍



ഭാവനയുടെ ഭംഗിയുള്ള മെലിഞ്ഞ ശരീരം
അവള്‍ ഇട്ടിരുന്ന നല്ല ഭംഗിയുള്ള ചൂരിദാറുകള്‍  
താമാശ  തുളുമ്പുന്ന കഥ സന്ദര്‍ഭങ്ങള്‍  
ഒന്നാം തരം തമാശകള്‍ 
ഓര്‍ത്തോര്‍ത്തു  ചിരിക്കാന്‍ വകയുള്ളവ
സലിം കുമാറിന്റെ ശവപെട്ടി കച്ചവടക്കാരന്‍ 
ഡോക്ടര്‍ക്ക്‌ ഒരു കുപ്പി മിനറല്‍  വാട്ടര്‍ വാങ്ങി കൊടുത്തിട്ട്  പറയുന്ന കേട്ടാല്‍ ആരാണ് ചിരിക്കാതെ
"മരുന്ന് കമ്പനിക്കാര്‍ തരുന്ന പോലെ ഒന്നും നല്കാന്‍ എനിക്ക് കഴിഞ്ഞില്ല എന്ന് വരും 
എന്നാലും എന്നെ കൊണ്ട് ആകാവുന്ന പോലെ ഞാന്‍ ചെയ്യാം
ആഴ്ചയില്‍ ഒരു ഒപറേഷന്‍   എങ്കിലും ചെയ്യണേ" എന്ന് 
എന്നാല്‍ സലിം കുമാറിന്റെ കാര്യത്തില്‍ ബെന്നി ആ പഴയ സ്വഭാവം കാണിച്ചു
നാടകക്കാര്‍ക്ക് കൈ മുതലായ അതി ഭാവുകത്വം 
അത് കൊണ്ട് തന്നെ അത് ബോര്‍ ആവുകയും ചെയ്തു
ചീറ്റി പോയി എന്നതാണ് വാസ്തവം 
ബിജു മേനോന്റെ മനോഹരമായ അഭിനയം 
വിനയാ പ്രസാദ് ,വിജയ രാഘവന്‍,ഇന്നസെന്റ്  ഇവരുടെയെല്ലാം 
പരസ്പരം മത്സരിച്ചുള്ള അഭിനയം കണ്ടിരിക്കാന്‍ തന്നെ രസമാണ്





തമാശകള്‍ പൊതുവേ നല്ല രസമായിരുന്നു
ഹാസ്യം മാത്രം.
അല്ലാതെ വേണ്ടാത്ത കോമാളിത്തരമോ        
അരോചകമായ സെക്സ് കലര്‍ന്ന തമാശകളോ ഇല്ലായിരുന്നു 

മനസ് തുറന്നു ചിരിക്കുവാന്‍ ഉണ്ട് 
പിന്നെ നിങ്ങളുടെ സുരാജ് ഇല്ലായിരുന്നു എന്നൊരു കുറവേ ഉള്ളൂ 

എനിക്ക് വലിയ ബുദ്ധിമുട്ട്  തോന്നിയത് ദിലീപിന്റെ കാര്യത്തിലാ 
ഇത്തിരി അഭിനയം വേണ്ട സമയത്ത് എല്ലാം
 ദിലീപ് മിമിക്രിയിലേക്ക് തിരിച്ചു പോകുന്നു 



വളരെ നാളായി ബെന്നി നായരമ്പലത്തെ കുറിച്ച് കേട്ടിട്ട് 
ഒരുകാലത്ത് കേരളത്തിലെ നാടക വേദിയില്‍ ഏറ്റവും കൂടുതല്‍ ആദരിക്കപെട്ട ഒരു പേരും ആയിരുന്നു ബെന്നിയുടെത്
കഥ തിരക്കഥ സംഭാഷണം ബെന്നി എന്ന് കണ്ടപ്പോള്‍ അത് കൊണ്ട് തന്നെ ഒരു സന്തോഷം തോന്നി 
പുള്ളിയുടെ പഴയ തിരക്കഥകള്‍ എല്ലാം തന്നെ വളരെ ഇഷ്ട്ട പെടുകയും ചെയ്തു 
ചോട്ടാ മുംബായ് ,പോത്തന്‍ വാവ ,ചാന്തു പൊട്ടു, തൊമ്മനും മക്കളും ,കല്യാണ രാമന്‍ ,ഈ സിനിമകളുടെ  എല്ലാം കഥ ബെന്നിയുടെതായിരുന്നു 
ഇതാ ഇപ്പോള്‍ കുഞ്ഞാടും




  1.  

2010 ഡിസംബർ 12, ഞായറാഴ്‌ച

best actor


സരിതയില്‍ ബെസ്റ്റ് ആക്ടര്‍ കണ്ടത് വലിയ തിരക്കില്‍ ആണ് ..
മിനിട്ട് കൊണ്ട് തിയേറ്റര്‍ നിറഞ്ഞു ..
മനോഹരമായ തുടക്കം
മനോഹരമായ കഥ
യൂപ്പി സ്ക്കൂള്‍ അധ്യാപകനായ മോഹന്റെ അഭിലാഷം തന്നെ ഒരു ചലച്ചിത്ര നടന്‍ ആവുക എന്നതാണ് .
അനാഥ മന്ദിരത്തില്‍ നിന്ന് ചാടിച്ച വിവാഹം കഴിച്ച ഭാര്യ ..ശ്രുതി..
അവളും അധ്യാപിക തന്നെ.ഒരു മകന്‍.സാധാരണ ഗതിയില്‍ സുഖമായി പോകേണ്ട ജീവിതം മോഹന്റെ സിനിമ കമ്പം കൊണ്ട് നേരിടുന്ന പ്രശ്നങ്ങള്‍ ആണ് ഈ ചിത്രത്തിന്‍റെ കാതല്‍.
ഒരിക്കല്‍ ചാന്‍സ് ചോദിച്ചു മോഹന്‍ ചെല്ലുന്നത് ആധുനിക സിനിമയുടെ വക്താക്കളുടെ ഒരു മടയിലെക്കാന്.
ലാടിനമെരിക്കാന്‍ സിനിമയെ ക്കുറിച്ചും
അഭിനയം അതിനായി എന്ത് തയാഗവും ചെയ്യാന്‍ തയ്യാറുള്ള ലോകോ ത്തര നടന്മാരെ കുറിച്ചും
എല്ലാം അവന്മാര്‍ മോഹനെ ഉദ്ബോധിപ്പിക്കുന്നു.റാം ഗോപാല്‍ വര്‍മയുടെ സിനിമയില്‍ ഗുണ്ടയുടെ വേഷം അഭിനയിക്കാനായി ധാരാവിയിലെ ചേരിയില്‍ പോയി താമസിച്ച വിവേക് ഒബെരോയ് കാണിച്ചു കൊടുത്ത് അവര്‍
നമ്മുടെ മണ്ടന്‍ നായകന്‍ അത് കേട്ട് കൊച്ചിയിലെ ഒരു ചേരിയില്‍ എത്തുകയാണ് ..ഗുണ്ടകളുടെ ശരീര ഭാഷ പഠിക്കാന്‍ ..
അവിടെ വച്ച് നാല് ഗുണ്ടകളെ പരിച്ചയ്പെടുന്നു.ലാല്‍ ,വേണു ,സലിം കുമാര്‍ ,വിനയ് എന്നിവര്‍ ആണ് ഈ റോളുകളില്‍ അഭിനയിക്കുന്നതു
അവര്‍ യഥാര്‍ഥത്തില്‍ പ്ലാന്‍ ചെയ്യുന്ന എല്ലാ പരിപാടികളും ചീറ്റിച്ചു കളയുന്ന മണ്ടന്‍ ഗുണ്ടകള്‍ ആണ് താനും
അവരുടെ കൂടെ കൂടി ആദ്യത്തെ ജോലി ഒരു കോളേജില്‍ ചെന്ന് തല്ലുണ്ടാക്കള്‍ ആണ്.
ചെക്കന്റെ ചെവിയില്‍ ഒന്ന് തിരുമ്മി ലാല്‍ തിരിച്ചു പോന്നതാണ്
പിള്ളേര്‍ സംഘം ചേര്‍ന്ന് ഒരു തിരിച്ചു വരവുണ്ട്
ചക ഡേ ഇന്ത്യ എന്നാണു സലിം കുമാറിന്റെ കമെന്റ്.എല്ലവരുടെ കയ്യിലും ഹോക്കി സ്ടിക്കുണ്ട്‌
പിള്ളേര് ഓടിച്ചിട്ട്‌ പിടിച്ചു നല്ല പൂശു കൊടുക്കുന്നു മൂന്നു പേര്‍ക്കും.
ബോംബെ യില്‍ നിന്നും വന്ന വലിയ ഗുണ്ട ആണല്ലോ മോഹന്‍
അവര്‍ ബോംബെ രക്ഷിക്കൂ എന്ന് വിളിക്കുമ്പോള്‍ ഒരു അധ്യാപക വേഷം കെട്ടി മോഹന്‍ സ്കൂട്ട്‌ ആവുന്നു .
പിന്നെ അടുത്ത പടി ഒരു സിനിമ ഷൂട്ടിംഗ് സ്ഥലത്ത് ചെല്ലുമ്പോള്‍ ഉണ്ടാവുന്ന വിഷയം ആണ്
.സലിം കുമാറിനെ അവര്‍ പിടിച്ചു കെട്ടുന്നു.
കയ്യില്‍ ഇരുപ്പു കൊണ്ടാണ് കേട്ടോ.
മറ്റു ഗുണ്ടകള്‍ രക്ഷിക്കാന്‍ ചെല്ലുന്നു തല്ലു കൊള്ളുന്നു.
അപ്പോള്‍ ബോംബെ ഒരു തോക്ക് കൊണ്ട് വന്നു അവരെ നാടകീയമായി രക്ഷിക്കുന്നു.പൂര്‍ണമായും ഹിന്ദി ഡയലോഗും
.പുള്ളി നാട്ടില്‍ ഹിന്ദി അദ്ധ്യാപകന്‍ ആയിരുന്നല്ലോ.പറയുന്നത് ഗാന്ധിജി ഏര്‍വാട ജയിലില്‍ ആയിരുന്ന കഥയും മറ്റും ആണ്
സ്റ്റന്റ്ടു മാഷ് മാഫിയ ശശി ആണ് ഇവരെ ഇടിചിടുന്നത്
അവരെ എല്ലാം നായകന്‍ നില പരിശാക്കും
എന്താടോ തന്റെ പേര് എന്ന് ചോദിക്കുമ്പോള്‍ പുള്ളി പറയും മാഫിയ ശശി
മാഫിയ നിന്റെ അച്ഛന്റെ പേരാണോ.വേണ്ട വെറും ശശി മതി എന്നൊരു ഡയലോഗ്
നല്ല തമാശ നിറഞ്ഞ സംഭാഷങ്ങള്‍ തന്നെ ആകെ.
സിനിമ സ്ടന്ടുകാരന്‍ രണ്ടു പ്രാവശ്യം തല കുത്തി മറിഞ്ഞാണ് ലാലിനെ ഇടിക്കാന്‍ വരുന്നത്
ലാലിനത് പിടിച്ചില്ല
തല കുത്തിയാണോഡാ ഇടിക്കാന്‍ വരുന്നത് എന്നാണ് ചോദ്യം
പക്ഷെ കാര്യങ്ങള്‍ എല്ലാം സുഖമായല്ല നടക്കുന്നത്
വലിയ യുദ്ധങ്ങള്‍ ,പോലീസ് കേസ്, അങ്ങിനെ കാര്യങ്ങള്‍ കുഴഞ്ഞു മറിയുന്നു.,
തിരിച്ചു പോരാന്‍ സാധിക്കാത്ത വിധം മോഹന്‍ കുടുങ്ങുകയാണ്.
അവന്‍ കാര്യമെല്ലാം കൂട്ടുകാരോട് തുറന്നു പറയുന്നു
അവര്‍ നാട്ടിലെ കൊള്ളാവുന്ന ഒരു സംവിധായകനെ തട്ടി കൊണ്ട് വരുന്നു
നമ്മുടെ ശ്രീനിവാസന്‍
അതും ചീറ്റി പോയി
എന്നാല്‍ കഥയിലെ നിര്‍ണായക വഴി തിരിവും നമ്മള്‍ പ്രതീക്ഷിക്കാത്ത ക്ലയ്മാക്സും ആണ് പിന്നീട്
ഒരു നല്ല തമാശ സിനിമ എന്ന് നിസംശയം പറയാവുന്ന ഒരു ചിത്രം തന്നെ ഇത്
നല്ല അഭിനയം കൊണ്ട് നമ്മുടെ മനസു കുളിര്‍പ്പിച്ചു നെടുമുടി വേണു സലിം കുമാര്‍ പൊട്ടന്‍ എന്നിവര്‍
.മമ്മൂട്ടിയുടെ ഭാര്യ ആയി ശ്രുതിക്ക് ഒന്നും ചെയ്യാനില്ല കാര്യമായി.
അമിതാഭിനയം കൊണ്ട് തമശ രംഗങ്ങള്‍ ചളം ആക്കിയില്ല എന്ന ഗുണം ഉണ്ട് ഈ സിനിമയില്‍
ഫാഷന്‍ ഫോട്ടോ ഗ്രാഫര്‍ ആയ മാര്‍ട്ടിന്‍ പ്രകാട്ടിന്റെ ആദ്യത്തെ ചിത്രം ആണിത്
എന്നാല്‍ കയ്യിലെ കഥയെ തിരക്കഥയെ മനോഹരമായി നമുക്ക് ഒരു സിനിമയാക്കി കാണിച്ചു തന്നു ഈ പ്രതിഭ ധനന്‍ ആയ സംവിധായകന്‍ എന്ന് പറയാതെ വയ്യ
കഥ പറഞ്ഞ രീതി അതി മനോഹരം തന്നെ
ഗാനങ്ങളും നന്നായി.ബിജു പാല്‍ ആണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്
കാമറയും നമ്മോടു മനോഹരമായി സംവദിക്കുന്നുണ്ട്
പൊതുവേ ഒരു പുതു മുഖ സംവിധായകനില്‍ നിന്നും പ്രതീക്ഷിക്കാത്ത ഒരു നല്ല തുടക്കം എന്ന് നിസംശയം പറയാം ഈ സിനിമ.
ഗുണ്ടാ ചിത്രം ആണെങ്കില്‍ പോലും എങ്ങും അനാവശ്യമായ വയലന്‍സില്ല.
വെട്ടലും കുത്തലുംഇല്ല
അരോചകമായ അതിശയോക്തി നിറഞ്ഞ ഇടികള്‍ ഇല്ല
അമാനുഷന്‍ ആയ നായകന്‍ ഇല്ല
ഭൂമിയില്‍ നിന്ന് കൊണ്ട് പിടിച്ച സിനിമ തന്നെ
Fashion photographer Martin Prakkat --director
produced by Anto Joseph and Naushad
banner Bigscreen Entertainment.
Bijibal മ്യൂസിക്‌-composer

2010 നവംബർ 23, ചൊവ്വാഴ്ച

ത്രില്ലെര്‍













 ത്രില്ലെര്‍


ഉണ്ണികൃഷ്ണന്‍ ബി യുടെ ഈ സിനിമ വളരെ പേടിച്ചാണ് കാണാന്‍ പോയത്.മക്കള്‍ക്ക്‌ നീണ്ടു നില്‍ക്കുന്ന ഇടിയും വെടി വയ്പ്പും എല്ലാം ഹരമാവുംപോള്‍ പാട്ടും പ്രണയവും എല്ലാം ആണ് എനിക്ക് പിടിത്തം
ഇത് പേര് കേള്‍ക്കുംപോലെ അറിയാം വിഷയം കൊല്ലും കൊല വിളിയും ആയിരിക്കും എന്ന്
എന്നാല്‍ കാണാന്‍ കയറിയപ്പോള്‍ വളരെ വളരെ ശ്രദ്ധയോടെ ആകാംക്ഷയോടെ ആ സിനിമ മുഴുവന്‍ കണ്ടിരുന്നു എന്നതാണ് വാസ്തവം
പോള്‍ മുത്തൂറ്റ് വധ കേസുമായി ഉള്ള സാമ്മ്യം നമ്മള്‍ കേരളീയരെ ആകര്‍ഷിക്കുന്ന ഒരു ഖടകവും ആണല്ലോ
പോളിന്റെ ശവ സംസ്കാര ചങ്ങില്‍ പങ്കെടുത്തു വന്ന ഒരു കുടുമ്പ സുഹൃത്ത് പറഞ്ഞ ഒരു കാര്യം ഞങള്‍ വീട്ടില്‍ ചര്‍ച്ച ചെയ്തിരുന്നു
പോളിന്റെ കഴുത്തില്‍ ഒരു മുറിവ് പഞ്ഞി കൊണ്ട് പായ്ക്ക് ചെയ്തു കാണപെട്ടു എന്നതാണ് അത് .

എന്നാല്‍ പത്രങ്ങളില്‍ എല്ലാം കൊല്ലനും ആലയും കത്തിയും അല്ലാതെ കഴുത്തിലെ മുറിവിനെ കുറിച്ച് ഒരു പരമാര്‍ശവും എങ്ങും കണ്ടില്ല
എന്നാല്‍ സിനിമയില്‍ അത് ഒരു നിര്‍ണായക തെളിവാണ് താനും
ആ മുറിവിന്റെ പ്രാധാന്യം മനസിലായത് സിനിമ കണ്ടപ്പോള്‍ ആണ്
പൃഥ്വിരാജ് ഇതില്‍ നിരഞ്ജന്‍ എന്ന ഒരു പോലീസെ ഓഫിസര്‍ ആയി അഭിനയിക്കുന്നു.
ഒരു രാത്രി നൈറ്റ്‌ പട്രോളിങ്ങിനിടയില്‍
ആരോ വഴിയില്‍ കിടന്നു പിടക്കുന്നു
പോലിസ് വാഹനം കണ്ടപ്പോള്‍ ആരോ വഴിയില്‍ കിടക്കുന്ന ആളെ ഉപേക്ഷിച്ചു ഓടി രക്ഷപെടു ന്നു
അത് കോടീശ്വരന്‍ ആയ ഒരു ബിസിനസ്‌ ഗ്രൂപിലെ കണ്ണിലെ കരടായ മകന്‍ സൈമണ്‍ ആയിരുന്നു
ആരാണ് ആക്രമിച്ചത് എന്ന ചോദ്യത്തിന് അവന്‍ പറഞ്ഞ മറുപടി നിരന്ജന് മനസിലായതു മില്ല
കുത്തി കൊന്നവരും ,കുറ്റം സമ്മതിക്കുന്നവരും എല്ലാം ചേര്‍ന്ന് മനോഹരമായ് ഒരു സെറ്റ് അപ്പ്‌
എന്നാല്‍ നിരന്ജന് ഇതൊന്നും പോരായിരുന്നു
അവന്‍ ആഴങ്ങളിലേക്ക് കൂടുതല്‍ കൂടുതല്‍ ചെല്ലും തോറും ദുരൂഹതയുടെ കുരുക്കുകള്‍ കൂടുതല്‍ കൂടുതല്‍ മുറുകാന്‍ തുടങ്ങി
ഇതിലെ വില്ലന്‍ ,നല്ല പൊക്കവും,
മുഖത്തു വേണ്ട നേരത്ത് വേണ്ട ഭാവങ്ങള്‍ വരുന്നവനുമായ സമ്പത്ത് രാജിനെ നമുക്ക് പിടിക്കും
തണുത്ത മരണത്തെ ,
നമുക്കവന്റെ നിശ്ചയ ധാര്ട്ട്യം നിറഞ്ഞ കണ്ണുകളില്‍ കാണാം





അല്ഫോന്‍സെ കണ്ണന്താനത്തെ ഓര്‍മിപ്പിക്കുന്ന സിദ്ദിക്കിന്റെ ജോസഫ്‌ തോമസിനെയും നമുക്ക് ഇഷ്ട്ട്ടമാവും
തിരക്കഥക്ക് ഒരു മുറുക്കവും ഒതുക്കവും ഒക്കെയുണ്ട്
തുടക്കം മുതല്‍ ഒടുക്കം വരെ കഥയുടെ കണ്ണികള്‍ നമ്മളെ ഉദ്വേഗത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തി തന്നെ കൊണ്ട് പോകാന്‍ തിരക്കഥക്ക് കഴിഞ്ഞു എന്നതാണ് ഇതിന്റെ സവിശേഷത
പിന്നെ ഇതില്‍ സ്ത്രീകള്‍ ഉണ്ട് കേട്ടോ
എന്ന് വച്ചാല്‍ ഉണ്ട് എന്ന് പറയാന്‍ മാത്രമേ ഉള്ളൂ
സൈമന്റെ പഴയ ഗേള്‍ ഫ്രണ്ട്.
അവള്‍ അര വട്ടനായ അവനെ ഉപേക്ഷിക്കുകയാണ്
പിന്നെ ഇപ്പോഴത്തെ പ്രണയ ഭാജനം
കഷ്ട്ട കാലത്തിനു അത് നമ്മുടെ നിരഞ്ജന്റെ പഴയ കാമുകിയും
പ്രണയ നൈരാശ്യതാല്‍ വിവാഹം വേണ്ട എന്ന് വച്ച് രണ്ടു പേരും തനിയെ കഴിയുമ്പോഴാണ് മരണം സൈമണ്‍ എന്ന പേരുമായി അവരുടെ ഇടയിലേക്ക് കടന്നു ചെല്ലുന്നത്
അവളുടെ അത്ര നല്ല അഭിനയം ഒന്നുമല്ല
അത്ര സുന്ദരിയും അല്ല





പ്ര്ത്വിരാജിന്റെ കലക്കന്‍ ഇടി..എന്റമ്മോ
ഓരോന്നും ഒരു നൂറ്റന്പതു കിലോ ഉണ്ടാവും
പണ്ട് വായിച്ച ഏതോ ഒരു ഈമെയിലില്‍ കണ്ട പോലെ പ്രത്വി അധികം താമസിയാതെ തീവണ്ടി വലിച്ചു മാറ്റുന്നതും നമ്മള്‍ കാണേണ്ടി വരും
ബുദ്ധിമാനായ ആ അഭിനേതാവ് ഈത്തരം മണ്ടന്‍ രംഗങ്ങളില്‍ എന്തിനാണ് അഭിനയിക്കുന്നത് എന്നാണു മനസിലാക്ത്തത്
ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും അതി ഭാവുകത്ത്തിന്റെ ചായം ചേര്‍ത്ത രംഗങ്ങള്‍
മലയാളിയുടെ സംവേദന ക്ഷമതയെ പരീക്ഷിക്കുന്ന രംഗങ്ങള്‍ തന്നെ
ഒരു സൂപ്പെര്‍ സ്ടാരിനെ ഇതാ ഞാന്‍ നിങ്ങള്ക്ക് തരുന്നു എന്ന് സംവിധായകന്‍
ഇതാ ഞാന്‍ ഒരു സൂപ്പെര്‍ സ്റാര്‍ ആയി എന്ന മട്ടില്‍ ഒരു നായകനും
തികച്ചും അരോചകം തന്നെ ഈ അമിത പ്രാധാന്യം
മണല്‍ മാഫിയക്ക് മണല്‍ മാഫിയ
അഴിമതിക്ക് അഴിമതി
കള്ള കടത്തിന് ഒരു ദൂബായ് ഡോണ്‍
കൊലപാതകത്തിന് കൊലപാതകം
സുന്ദരികളായ നായികമാര്‍
അല്‍പ്പം വസ്ത്രം ധരിച്ച നര്‍ത്തകികള്‍
ചടുലമായ താളങ്ങളില്‍ അവരുടെ മാദക നൃത്തം
വെടി വൈപ്പ് ഒന്നും പോരാഞ്ഞ്ട്ടു അങ്ങ് ചെന്ന് ആയിരം പേരെ ഇടിച്ചു ഇടുന്ന നായകനും
സസ്പെന്‍സ് ത്രില്ലെര്‍ അല്ലെ
കാണാതെ ഒരു നിവൃത്തിയും ഇല്ല
ഈത്തരം ചില പോന്നു പോരായ്മകള്‍ ഒഴിച്ചാല്‍ നമുക്ക് ഈ സിനിമ നന്നായി ഇഷ്ട്ടപ്ടും
ഗാനങ്ങളും കാമറയും എല്ലാം നന്നായി
ആരാ കൊന്നത് എന്ന് ?
ചോദിക്കല്ലേ മക്കളെ
ആ വഴി പോയവര്‍ എല്ലാം ആ പയ്യനിട്ടു രണ്ടു കൊടുത്തോ എന്നായി പോയി സിനിമ കണ്ടപ്പോള്‍ എന്റെ സംശയം
ലാല് അലക്സ്‌ അവതരിപ്പിക്കുന്ന ഡി ജി പിയെ നമുക്ക് നന്നായി ഇഷ്ട്ടപെടും
അന്വേഷണത്ത്തിന്റെ പകുതിയില്‍ വച്ച് പ്രസ്‌ മീറ്റ് നടത്തേണ്ടി വരുമ്പോള്‍ പുള്ളി സിദ്ദിക്കിനോട് പറയുന്ന ഒരു വാചകം ഉണ്ട്
എന്നാലും എനിക്ക് ഒരു അപകടം വന്നപ്പോള്‍ സാര്‍ എന്നെ തേടി വന്നല്ലോ എന്ന്
അങ്ങേര്‍ക്കു നന്നായി അറിയാം ആ പ്രസ്‌ മീറ്റ് കൊല കയര്‍ ആകും എന്ന്





പേര് സൂചിപ്പിക്കുന്ന പോലേം ത്രില്ലിംഗ് ആയ ഒരു സിനിമ
തികച്ചും കാലികവും
ചുറ്റുവട്ടത്ത് നടക്കുന്ന കാര്യങ്ങള്‍ നമ്മളില്‍ എത്തിക്കാനുള്ള സംവിധായകന്റെ പ്രതിബദ്ധത ഇതില്‍ വ്യക്തമാണ്
പിന്നെ മാടമ്പി,പ്രമാണി മുതലായ സിനിമ വച്ച് നോക്കുമ്പോള്‍
ഇത് സ്വര്‍ഗമാണ് എന്ന് തന്നെ പറയേണ്ടി വരും
തരകെടില്ലാത്ത ഒരു ത്രില്ലെര്‍ തന്നെ
കാശ് മുതലാകും




Cast & Crew:
Banner: Ananda Bhairavi
Cast: Prithwiraj, Siddique, Lalu Alex, Viajyaraghavan, Riyaz Khan, Sambath, P. Sreekumar, Kollam Thulasi, Biju Pappan, Subair, Vincent, Asok, Anand, Poonam Kaur, Mallika Kapoor, Uma Padmanabhan
Director: B Unnikrishnan
Producer: Sabu K Cherian
Music: Dharan
Source: Metromatinee

2010 നവംബർ 20, ശനിയാഴ്‌ച

കാര്യസ്ഥന്‍















 കാര്യസ്ഥന്‍

കുറച്ചു ദിവസമായി ഈ ചിത്രം കണ്ടിട്ട്
ദിലീപ് പതിവ് പോലെ അല്‍പ്പം നര്‍മം കലര്‍ത്തി വളരെ ഗൌരവമുള്ള ഒരു കഥ നമ്മോടു പറയുകയാണ്
ഇടയ്ക്കു മതിലുകള്‍ ഇല്ലാതെ സ്നേഹത്തോടെ സഹകരണത്തോടെ കഴിഞ്ഞ രണ്ടു കുടുമ്പങ്ങള്‍,
അവരുടെ ഉള്ളിലെ പകയുടെ കനലുകള്‍
അതിനെ ഊതി പെരുപ്പികാന്‍ ആശ്രിതരും
അവരെ തമ്മില്‍ യോജിപ്പിക്കാന്‍ ദിലീപ് നടത്തുന്ന ശ്രമങ്ങള്‍
അതിന്റെ കഥയാണ്‌ ഈ സിനിമ
നല്ല കഥ,നാടകീയ മുഹൂര്‍ത്തങ്ങള്‍..നല്ല സന്ഖട്ട്ന രംഗങ്ങള്‍
എല്ലാത്തിനും ഉപരിയായി നല്ല ഹാസ്യ രംഗങ്ങള്‍.
ഇല്ല ഈ ദിലീപ് ചിത്രം നിങ്ങളെ നിരാശപെടുതില്ല
പൊതുവേ ദിലീപ് ഗൌരവമായ കഥാ പാത്രങ്ങള്‍ ചെയ്താലും നമുക്കത് മിമിക്രി ആയി തോന്നും
അതിന്റെ ഒരു കുഴപ്പം ഇവിടെയും ഉണ്ട്
തിരക്കഥയും സംഗീതവും മികച്ചത് തന്നെ
സുന്ദരിയായ നായികയും,നല്ല അഭിനയവും
പിന്നെ എന്താ കുഴപ്പം എന്ന് ചോദിച്ചാല്‍
ആദ്യത്തെ രംഗത്തില്‍ നായകന്‍ നമ്മുടെ രജനി വരുന്ന പോലെ രണ്ടു വെള്ള കുതിരപ്പുറത്തു കയറി ഒരു വരവുണ്ട്
ശുദ്ധ പാണ്ടി വരവ് തന്നെ
ദിലീപ് ഫാന്‍സിന്റെ കയ്യടിയും വിരുദ്ധരുടെ കൂവലും കേട്ടെ നമുക്ക് എറണാകുളത്തു ചിത്രം കാണാന്‍ സാധിക്കൂ
കടുത്ത ദിലീപ് ഫാന്‍സ് പോലും കൂവുന്ന രംഗങ്ങള്‍ ആണ് ചിലതെല്ലാം



എന്നാല്‍ മാനുഷികത കൈ മോശം വരാതെ നന്നായി ചിത്രീകരിച്ച ഒരു നല്ല ചിത്രം തന്നെ ഇത്

ഇങ്ങനെ സ്വയം അതി പ്രമാണി ആകാന്‍ നോക്കുന്ന ചിത്രങ്ങള്‍ ,
രംഗങ്ങള്‍ ചിത്രീകരിച്ചു വെറുതെ നിര്‍മാതാവിന്റെ കാശ് കളയല്ലേ ദിലീപ്
അതിന്റെ ഒരു കാര്യവും ഇല്ല.റെഡ് ചില്ലീഎസ്,മറ്റു അടി പൊളി പടങ്ങള്‍ പോലുള്ളവയില്‍ അഭിനയിച്ചല്ല മമ്മൂട്ടിയും മോഹന്‍ലാലും എല്ലാം സൂപ്പെര്‍ സ്റാര്‍ ആയതു..വാറുണ്ണിയും ,വിജയനും ദാസനും ഒക്കെ അഭിനയിച്ചാണ്‌
പ്രേക്ഷകരുടെ മനസ്സില്‍ ഇയാള്‍ സ്വയം എന്തിനിങ്ങനെ വലുതാകാന്‍ നോക്കുന്നു എന്നൊരു കൈപ്പു ഉണ്ടാക്കാതെ
ജനം നല്‍കുന്ന സ്നേഹത്തിനു പകരം..
അവര്‍ക്ക് മനസിലാവുന്ന ഭാഷയില്‍ സ്വരത്തില്‍ രീതിയില്‍ അവരോടു സംവേദിക്കുകയാണ് വേണ്ടത്





നീ എന്നെ മറന്നോ എന്റെ സ്നേഹം മറന്നോ തുടങ്ങി ഒന്നോ രണ്ട പാട്ടുകള്‍ പിന്നെയും നമ്മുടെ ചുണ്ടില്‍ തത്തി കളിക്കും
സുരാജിന്റെ ഹാസ്യ രംഗങ്ങള്‍ വളരെ രസകരമാണ്
കൂടെ ഹരിശ്രീ അശോകനും ,സലിം കുമാറും ചേര്‍ന്ന് ചുണ്ടില്‍ ഊറുന്ന ചിരിയോടെ മനസ്സില്‍ ഓര്‍ക്കുന്ന പല രംഗങ്ങളും നമുക്കായി ഒരുക്കുന്നു
മധു ,തെസ്നി ഖാന്‍ ,സിദ്ദിക്ക് തുടങ്ങിയവരുടെ അഭ്നയം വളരെ ഇഷ്ട്ടമാവുകയും ചെയ്തു
മൊത്തത്തില്‍ തെറ്റില്ലാത്ത ഒരു ദിലീപ് ചിത്രം





Producer: Anto Joseph
Director: Thomson K Thomas
Music: Berny Ignatious
Lyrics: Kaithapram
Story/Writer: Sibi K Thomas, Udayakrishna
Stars: Dileep, Madhu, Salim Kumar, G.K. Pillai, Suraj, Akhila, Vandana, Jagathy, Siddique, Biju Menon, Janardhanan, Suresh Krishna, Ganesh, Baburja, Sadique, Manoj, Harisree Asokan, Snathosh, Rimi Tomy, Biju Naryanan, Afsal, Jyotsna, Beena Antony, Archana, Nisha, Usha, Sheeja, Yadhukrishnan, Kaviraj, Rajiv Rangan, Krishnaprasad

2010 സെപ്റ്റംബർ 25, ശനിയാഴ്‌ച

ശിക്കാര്‍















 ശിക്കാര്‍


വേട്ടക്കു പോവുക വളരെ സങ്കീര്‍ണമായ മാനസിക വസ്തയോട് കൂടിയാണ്
ഇരുളില്‍ പാതി ഇരിക്കുന്നാ വന്യ മൃഗങ്ങള്‍..അവയുടെ ചലനങ്ങളെ കാതോര്‍ത്ത് കണ്ണുകള്‍ കൂര്‍പ്പിച്ചു കരിയിലകളില്‍ കാലു അമരാതെ..അവന്‍ ചുവടുകള്‍ വിക്കും.
ചിലപ്പോള്‍ വരുമെന്നുറപ്പുള്ള ഒരു കാട്ടു പോത്തിനായി വെള്ളെ കെട്ടിനരികില്‍ മൂന്നോ നാലോ മണിക്കൂര്‍ കാത്തിരിക്കും
അതാണ്‌ വെട്ടക്കാരന്‍ ..ശിക്കാരി
മോഹന്‍ലാല്‍ അഭിനയിച്ച ശിക്കാര്‍ കാണാന്‍ പോകുന്നത് തെളിഞ്ഞ ഒരു മനസോടെയാണ്‌
സംവിധായകന്റെ പ്രൊഫൈല്‍ ഒന്നാംതരം തന്നെ
പരുന്തു ,വാസ്തവം ,അമ്മ കിളിക്കൂട്‌ പോലുള്ള ചിതങ്ങള്‍..സംവിധാനം ചെയ്തിരിക്കുന്നു
തെലുങ്കാന വിപ്ലവത്തിന്റെ ചുവടു പിടിച്ചു എടുത്ത ചിത്രവും
നല്ല തിരക്കഥയും മുറുക്കമുള്ള സംഭാഷണവും ചെറുപ്പക്കാരിയായ നായികയും നായകനും ചെതോഹരങ്ങളായ പ്രണയ രംഗങ്ങളും മനോഹരമായ ലോകഷനുകളും..
ശുദ്ധ ഗ്രാമീണരുടെ മിഴിവാര്‍ന്ന സ്നേഹവും സാഹോദര്യവും
പ്രമേയത്തിന്റെ പുതുമയും നമ്മളെ നന്നായി ആകര്‍ഷിക്കുക തന്നെ ചെയ്യും
ഈറ്റ വെട്ടുന്ന സീസണില്‍ ഒരു മലയോര ഗ്രാമത്തില്‍ അരങ്ങേറുന്ന കഥയാണ്‌ ഇത്
അപ്പോള്‍ നാട്ടില്‍ നിന്നും ഈ കാട്ടിലെ ഗ്രാമം നിറയെ ജോലിക്കാരും അവരെ ആശ്രയിച്ചു നടക്കുന്ന ചായകടയും എല്ലാം പുനര്‍ജനിക്കും
അവിടെ ഒരു ലോറി ഓടിക്കുന്നു മോഹന്‍ലാല്‍
ഭാര്യ മരിച്ചു തന്റെ മകള്‍ക്കായി ജീവിതം ഉഴിഞ്ഞു വച്ച ഒരച്ചന്‍
മകള്‍ ഗംഗ (അനന്യ ) കോഴിക്കോട് ഡോക്ടര്‍ ആവാന്‍ പഠിക്കുന്നു
ആരും കാണാത്ത ആ കാട്ടുമുക്കിലേക്ക് ..
പുലര്‍ പ്രകാശം പോലെ അവളും അവളെ കൈക്കുള്ളില്‍ ഒതുക്കാന്‍ മോഹിക്കുന്ന
കാമുകനായി കൈലാശും എത്തുന്നതോടെ കഥ ആരംഭിക്കുന്നു എന്ന് പറയാം

തമിള്‍ നാട്ടില്‍ നിന്നും തലൈവാസല്‍ വിജയ്‌ (റാവുത്തര്‍ ) മോഹന്‍ ലാലിനോട് വളരെ മോശമായ വിവരങ്ങള്‍ ആണ് അറിയിച്ചിട്ട് മടങ്ങിയത് ..
അവരുടെ കൂട്ടുകാര്‍ ഓരോന്നായി കൊല്ലപെടുകയാണ്
ആര്‍ക്കും സംശയം ഇല്ലാത്ത രീതിയില്‍
ഇനി ബാക്കി ഇവര്‍ രണ്ടു പേരും മാത്രമാണ്
അയാള്‍ തിരികെ പോയി അധികം താമസിയാതെ ആ കുടുമ്പവും മരിച്ച വിവരം അറിയുന്നു
ഭയം വേട്ട ആടുന്ന മനസുമായി സ്ഥലം വിടാന്‍ ഒരുങ്ങുന്ന നായകന് അതിനാവുന്നില്ല
എവിടെയോ എഴുതിയ മരണമെന്ന കറുത്ത വിധിയെ ചെറുക്കാന്‍ അവന്റെ ദുര്‍ബലമായ ശ്രമം
തെലുങ്കാന വിപ്ലവ സമയത്ത് ആന്ധ്രാ പോലീസില്‍ ജോലി നോക്കി ഇരുന്ന നായകന്
ജോലിയുടെ ഭാഗമായി ഒരു ഡോക്ടര്‍ ആയ വിപ്ലവ നേതാവിനെ ചതിച്ചു കൂട്ടി കൊണ്ട് വരേണ്ടി വരുന്നു
അതി മനോഹരമായി അഭിനയിച്ച ആ വിപ്ലവ നേതാവിനെ അവതരിപ്പിച്ച സമുദ്രക്കനിയെ നമ്മള്‍ മറക്കില്ല തന്നെ
സുബ്രമണ്യപുരത്തിലെ വില്ലന്‍ ആണ് നമുക്ക് പ്രിയങ്കരനായ നക്സല്‍ നേതാവ് അബ്ദുള്ള ആയി മാറിയത്
നാടോടികള്‍ എന്ന തമിള്‍ സിനിമ സംവിധാനം ചെയ്തു പ്രശസ്തനായ ആ നടന്‍ അയത്ന ലളിതമായി
അബ്ദുല്ലയെ അന്ശ്വരനാക്കുക തന്നെ ചെയ്തു
അബ്ദുള്ളയുടെ ഭാര്യയായി അഭിനയിക്കുന്ന ലക്ഷ്മി ഗോപാല സ്വാമിയും നന്നായി അഭിനയിച്ചു
കാട്ടില്‍ തനിയെ സഞ്ചരിക്കുമ്പോള്‍ താഴ്വര യില്‍ അലയടിക്കുന്ന ആ ഗാനം ബലരാമന്റെ നെഞ്ചു കിടുക്കുന്നു
അത് ആ തെലുങ്ക്‌ വിപ്ലവ കാരി അന്ന് ജീപ്പില്‍ സഞ്ചരിക്കുമ്പോള്‍ ഇവരെ പാടി കേള്‍പ്പിച്ചതാണ്
ശത്രുവിനെതേടി കാട്ടില്‍ കയറുന്നു അവനു കാണാന്‍ ആവുന്നത് കെട്ടി ഇടപെട്ട മകളെയാണ്
തീക്ഷ്ണമായ ഒരു ഏറ്റു മുട്ടലിലൂടെ അവന്‍ ശത്രുവിനെ കീഴ്പ്പെടുത്തുന്നു
മകളെ രക്ഷിക്കുന്നു
അനന്യയുടെ ഗംഗ വളരെ ധീരമായാണ് അഭിനയിച്ചിരിക്കുന്നത് എന്ന് പറയാതെ വയ്യ
അവസാന രംഗങ്ങളില്‍ അഭിനയിച്ച വിപ്ലകാരിയെയും നമുക്ക് ഇഷ്ട്ടപെടും
അവന്റെ ചടുലമായ ചലനങ്ങള്‍ ....
മോഹന്‍ ലാലിന്റെ ബലരാമന്‍ നമ്മള്‍ മറക്കില്ലാത്ത കഥാ പാത്രങ്ങളില്‍ ഒന്നാണ്
തിരക്കഥയും നന്നായി എഴുതിയിരിക്കുന്നു
സുരാജും ജഗതിയും ലാലു അലെക്സും എല്ലാം കൊള്ളാവുന്ന അഭിനയം തന്നെ നമുക്ക് നല്‍കി..കലാഭവന്‍ മണിയുടെ തടി അല്‍പ്പം കുറഞ്ഞിട്ടുണ്ട് എന്ന് തോന്നി
തെലുങ്കാന വിപ്ലവത്തെ കുറിച്ച് വേണ്ടത്ര അറിവില്ലാതെ ചെയ്ത ഈ സിനിമ അത് കൊണ്ട് തന്നെ നമുക്ക് അരുചി ഉണ്ടാക്കും
നാല്‍പ്പതു വര്ഷം മുന്‍പ് നടന്ന ആ വിപ്ലവത്തെ വല്ലാതെ വളച്ചൊടിച്ചു കളഞ്ഞു സംവിധായകന്‍
പൂര്‍ണമായും ജനങ്ങളോട് ഇഴുകി ചേര്‍ന്ന ഒരു പ്രസ്ഥാനത്തെ അതിലെ വിപ്ലവ കാരികളെ അധോ ലോക നായകരെ പോലെ രക്ത ദാഹികള്‍ ആയി ചിത്രീകരിച്ചത് വികലവും ക്ഷമിക്കാന്‍ പറ്റാത്തതും ആയി പോയി എന്ന് പറയാതെ വയ്യ







മോഹന്‍ ലാല്‍ നന്നായി തന്നെ അഭിനയിച്ചു.
മഹാനായ ആ കലാകരന് അഭിനയം വെറും കുട്ടി കളി പോലെ യാണ് എന്ന് തോന്നിയിട്ടുണ്ട്
എന്നാല്‍ സ്വന്തം ശരീരം ഭംഗിയാക്കി വയ്ക്കാനും കൂടി ശ്രേമിച്ചാല്‍ വളരെ നന്നായിരുന്നേനെ
മൊത്തത്തില്‍ തെറ്റില്ലാത്ത ഒരു ലാല്‍ ചിത്രം.
അരോചകമായ തെലുങ്ക്‌ സംഭാഷണങ്ങള്‍
വിവര്‍ത്തനം ഇല്ലാതെ പാടുന്ന ഗാനങ്ങള്‍
ഇവയെല്ലാം നമ്മെ നിരാശ പെടുത്തും
വിപ്ലവകാരിയുടെ അവസാനത്തെ അത്താഴത്തെ കുറിച്ച് പാടുന്ന ആ കവിത
എന്തിനാ പത്മകുമാര്‍ ഇത്ര പാട് പെട്ട് തെലുങ്കില്‍ തന്നെ പിന്നെയും പിന്നെയും കേള്‍പ്പിച്ചത്
അടുത്ത ചിത്രം തെലുങ്കില്‍ ചെയ്യാന്‍ ആണോ പരിപാടി
ഇനി ഇപ്പോള്‍ വിപ്ലവ കാരികളെ കുറിച്ച് ഒരു ചിത്രം ചെയ്യണം എങ്കില്‍
നമ്മുടെ വര്‍ഗീസില്ലയിരുന്നോ ഇവിടെ
മാരകമായി മര്‍ദിച്ചു കണ്ണുകള്‍ കുത്തി പൊട്ടിച്ചു പിന്നെപോലീസ് വെടി വച്ച് കൊന്ന നക്സല്‍ വര്‍ഗീസ്‌..
ആ കഥയും ആവാമായിരുന്നു
എന്തിനീ തെലുങ്ക്‌
അത് പോട്ടെ
ഗാനങ്ങള്‍ നന്നായിട്ട്ടുണ്ട്
ചിത്ര സംയോജനവും കാമറയും ഒന്നാം തരം എന്ന് പറയാതെ വയ്യ
പരുന്തിനേക്കാള്‍ മെച്ചം തന്നെ


മോഹന്‍ലാല്‍ , കൈലാഷ് , സമുന്ദ്ര ക്കനി, തലൈവാസല്‍ വിജയ്‌ , അനന്യ , മൈഥിലി , സ്നേഹ , കലാഭവന്‍ മണി , ലാലു അലക്സ്‌
തിരക്കഥ S Sureshbabu
സംവിധാനം M Padmakumar
സംഗീതം M Jayachandran
നിര്‍മാതാവ് ഷാജി രാജഗോപാല്‍

8

2010 സെപ്റ്റംബർ 21, ചൊവ്വാഴ്ച

എല്‍സമ്മ എന്നാ ആണ്‍ കുട്ടി




















 എല്‍സമ്മ എന്നാ ആണ്‍ കുട്ടി

ഒരു കുടിയേറ്റ ഗ്രാമത്തിലെ അപ്പന്‍ നഷ്ട്ടപെട്ട ഒരു പെണ്‍ കുട്ടി
അവളുടെ നിതാന്തമായ പോരാട്ടങ്ങളുടെ കഥയാണ് ഇത്
മിഴിവോടെ വരച്ച ചിതമാണ് ഇതിലെ പ്രധാന കഥാ പാത്രം,എല്‍സമ്മ
ഗ്രാമത്തിലെ ചേര്‍ന്ന് കിടക്കുന്ന രണ്ടു കുടുമ്പങ്ങളുടെ കഥ കൂടിയാണിത്.
ബാലന്‍ പിള്ള സിറ്റി..
അതിലെ ചായക്കട നടത്തുന്ന ജനാര്‍ദനന്‍,
അവിടുത്തെ കൊള്ളാവുന്ന ഒരു ധനികന്‍ പാപ്പന്‍,നെടുമുടി വേണു,
എല്ലാ തരികിടയും കയ്യിലുള്ള ജഗതിയുടെ മെമ്പര്‍ സുഗുണന്‍
നാല് പെണ്‍ മക്കളും കുടുംഭാരവും ആയി പള്ളികളില്‍ കയറി ഇറങ്ങി നടക്കുന്ന ലളിതയുടെ അമ്മച്ചി
പത്താം ക്ലാസ് തൊട്ടു പശുവിനെ വളര്‍ത്തിയും പാല് വിറ്റും ജീവിക്കുന്ന ചാക്കോച്ചന്റെ ഉണ്ണി കൃഷ്ണന്‍
പടിക്ക്കാന്‍ മഹാ മടിച്ചിയായ ഒരു മുഖക്കുരുക്കാരി അനിയത്തി
അല്‍പ്പം കറുത്തു പോയതിന്റെ ദുഖത്തില്‍ നടക്കുന്ന പിന്നത്തെ അനുജത്തി
ഒരു പഠിപ്പിസ്റ്റായ പിന്നോരുവള്‍..അങ്ങിനെ മൂന്നു മറ്റു പെണ്‍ കുട്ടികള്‍
ഗ്രാമത്തില്‍ ഒരു ഒന്നാം തരം വില്ലനുമുണ്ട്
വ്യാജ കള്ളു വിറ്റു ഉപ ജീവനം നടത്തുന്ന വിജയ രാഘവന്‍ ..കുഴുപ്പിള്ളി.
പുള്ളിയുടെ തെമ്മാടിത്തങ്ങള്‍ക്കു കൂട്ട് നില്‍ക്കാന്‍ സുഗുണനും
സുരാജിന്റെ ദാല്ലാളിനെയും നമുക്കങ്ങു പിടിക്കും

ഗ്രാമത്തിലെ പത്ര എജെന്റാണ് എല്‍സമ്മ
കുടിയേറ്റ മലയോര ഗ്രാമത്തിലെ സ്വ ലെ യും അവള്‍ തന്നെ
അവളുടെ ധൈര്യവും ബലവും അത് തന്നെ..അവള്‍ കൊടുക്കുന്ന വാര്‍ത്തയും ചിത്രവും പത്രത്തില്‍ വരും
സാമൂഹിക തിന്മകളെ സധൈര്യം നേരിടാന്‍ അവള്‍ക്കുള്ള ധൈര്യം ഈ സ്വ ലെ പദവിയാണ്‌
അതി രാവിലെ എഴുനേറ്റു പത്രവുമായി നീങ്ങുന്ന അവള്‍ക്കു സഹായം ഉണ്ണിയാണ്..പാലുണ്ണി.
അവന്റെ വഴിയിലെ പത്രം അവനിടും..
അവളുടെ വഴിയിലെ പാല് അവളും കൊടുക്കും
പാപ്പന്റെ അടുക്കള പണിയും ,ഷീറ്റ് അടിക്കലും എലസമ്മയാണ് ചെയ്യുന്നേ.
പാപ്പന്റെ മകനും കുടുമ്പവും ദുബായില്‍ ആണ്.
അമ്മ മരിച്ചതോടെ മക്കളെ ഇവിടെ ആക്കി
മകന്‍ ജോലി സ്ഥലത്തേക്ക് മടങ്ങുന്നു
ഇന്ദ്രജിത്തിന്റെ മകനും പെരറിഞ്ഞു കൂടാത്ത പെങ്ങളും..
പയ്യന്‍സിന്റെ കുറെ തെറിച്ച കൂട്ടുകാരും ,
എല്ലാം ചേര്‍ന്ന് ഗ്രാമത്തിലെ അന്തരീക്ഷം കലുഷമാക്കുന്നു
പിന്നീടുള്ള സംഭവ ബഹുലമായ കഥ വളരെ മനോഹരമായി തന്നെ ലാല്‍ ജോസ് പറഞ്ഞിരിക്കുന്നു
നല്ല കാമറ,
ദൃശ്യങ്ങളുടെ ചാരുത പറഞ്ഞറിയിക്കാന്‍ പറ്റില്ല
ഒന്നാം തരം തിരക്കഥയും
കഥാപാത്രങ്ങള്‍ക്ക് ചേര്‍ന്നവരെ തന്നെ കണ്ടെത്തി അഭിനയിപ്പിചിരിക്കുന്നു
ഒരിക്കല്‍ പോലും ഇവര്‍ സിനിമ നടന്മാരോ നടിമാരോ ആണ് എന്ന് നമുക്ക് തോന്നില്ല.
അത്ര സ്വാഭാവികമാണ് മേക്കപ്പും വസ്ത്ര ധാരണ രീതിയും സംഭാഷണവും എല്ലാം തന്നെ
പാട്ടുകളും നന്നായിട്ടുണ്ട് .
ഗാന രംഗങ്ങളിലും നായികയും നായകനും സാധാരണ വസ്ത്രങ്ങളില്‍ ആണ് എന്നത് വളരെ ആശ്വാസകരം തന്നെ
അതെ മൊത്തത്തില്‍ നമ്മെ നിരാശ പെടുത്താത്ത ഒരു ലാല്‍ ജോസ് ചിത്രം എന്ന് പറയാം

എന്നാല്‍ ആന്‍ വേണ്ടത്ര ഹോം വോര്‍ക്ക് ചെയ്തോ ഈ കഥാ പാത്രത്തിനു വേണ്ടി എന്നൊരു സംശയം എനിക്കുണ്ട്
മഞ്ഞു വാര്യരുടെ ആദ്യത്തെ സിനിമ സല്ലാപം കണ്ടിരുന്നെങ്കില്‍ നന്നായേനെ
അതില്‍ അവസാന രംഗത്ത് അവള്‍ മരിക്കാന്‍ റെയില്‍ പാലത്തില്‍ പോവുന്ന രംഗമുണ്ട്
കല്ലിച്ച അവളുടെ മുഖം,മരവിച്ച ശരീരം കണ്ണിലെ ശൂന്യത ..

ഏതെങ്കിലും സംവിധായകന്‍ പറഞ്ഞു കൊടുത്തിട്ടല്ല അതെന്നു നമുക്ക് നിസംശയം അറിയാം
..അനേകം വര്‍ഷങ്ങള്‍ക്കു ശേഷവും നെഞ്ചില്‍ കൊള്ളിയാന്‍ മിന്നുന്ന പോലെയാണ് എനിക്ക് തോന്നുന്നത് ആ രംഗം ഓര്‍ക്കുമ്പോള്‍
അത്രയൊന്നും വേണ്ട..
എന്നാല്‍ എം ജി ശ്രീകുമാര്‍ സ്റാര്‍ സിങ്ങറില്‍ പറയുന്ന പോലെ

അല്‍പ്പം കൂടി ഭാവം കലര്‍ത്തി അഭിനയിക്കാമായിരുന്നു ആന്‍ നിനക്ക്
എങ്കില്‍ ഞങള്‍ നിന്നെ സ്നേഹത്തോടെ നെഞ്ചില്‍ ചെര്‍ക്കുമായിരുന്നല്ലോ

ദോഷം പറയരുത് കേട്ടോ
അത് ചാക്കോച്ചനും അങ്ങിനെ തന്നെ
സംഭാഷണം പറയുന്നതിനപ്പുറം സ്വന്തമായി എന്തേലും ചെയ്തു തന്റെ കഥാ പാത്രത്തെ ഒരു പ്രത്യേക തലത്തിലേക്ക് ഉയര്‍ത്തിയെക്കാം
എന്ന അഹംഭാവം ഇന്നേ വരെ ചാക്കോച്ചന്‍ വച്ച് പുലര്‍ത്തിയിട്ടില്ല
പാത്ര സൃഷ്ട്ടിയുടെ മിഴിവില്‍ ഈ നടന്‍ എന്നും അങ്ങ് ഒപ്പിച്ചു മാറി പോകും ..ഇവിടെയും അങ്ങിനെ തന്നെ
ഒരു കുറ്റം പറയാനില്ല.എന്നാലോ ഒരു ഗുണം പറയാനും ഇല്ല
കണ്ണ് നനയിക്കുന്ന ചില മനോഹര രംഗങ്ങള്‍ ലാല്‍ ജോസ് നമുക്ക് തരുന്നുണ്ട് ഈ ചിത്രത്തില്‍..
എഡിറ്റിങ്ങും അപാരം തന്നെ
എല്ലാവരും തന്നെ വളരെ ഭംഗിയായി അഭിനയിചിരുക്കുന്നു എന്നതും എടുത്തു പറയേണ്ടുന്ന ഒരു സവിശേഷതയാണ്.
സമ്പത്തിനും ജീവിത വിജയങ്ങള്‍ക്കും അപ്പുറം നാം ഉയര്‍ത്തി പിടിക്കേണ്ടുന്ന ചില ജീവിത മൂല്യങ്ങള്‍..
അതിനെ മിഴിവോടെ കാട്ടി തന്നു സംവിധായകന്‍ നമുക്ക്

kunchacko Bobban, Indrajeet, Anne, Nedumudi Venu, Jagathy Sreekumar, Suraj Venjaramood, Vijaya Raghavan, Bijukuttan, Janardhanan, KPAC Lalitha, Sree Devi Unni and
Music: Rajamani
Camera: Vijay Ulakanath
Story/ Dialogue/ Screenplay: Sindhu Rraj
Producer: M. Ranjith
Director: Lal Jose

2010 സെപ്റ്റംബർ 19, ഞായറാഴ്‌ച

PRANCHIYETTAN AND THE SAINT


 PRANCHIYETTAN AND THE SAINT


രഞ്ജിത്തിന്റെ സിനിമകള്‍..
എന്നെ വല്ലാതെ ആകര്ഷിച്ചവയാണ് നന്ദനവും തിരക്കഥയും
രണ്ടും തീമിനോടുള്ള വിട്ടു വീഴ്ച ഇല്ലാത്ത ആര്‍ജവം കൊണ്ട് നമുക്ക് വല്ലാതെ ഇഷ്ട്ടപെടുകയും ചെയ്തു
പ്രാചി ഏട്ടന്‍ അത് പോലെ തന്നെ
നമ്മെ പിടിച്ചിരുത്തുന്ന ഒരു മനോഹര ചിത്രമാണ്
രാജ മാണിക്യം കഴിഞ്ഞു ഇത്ര ഹൃദ്യമായ ഒരു മമ്മൂട്ടി ചിത്രം ഇറങ്ങിയിട്ടില്ല തന്നെ
ധനികനായ ഒരു അരി വ്യാപാരി.മൂഒന്നോ നാലോ തല മുറയായി കോടീശ്വരന്മാര്‍
ധനവും സ്വാധീനവും എല്ലാം ആര്‍ജിച്ചു കഴിഞ്ഞാല്‍
പിന്നെ ധനികര്‍ക്ക് എന്താ വേണ്ടത്
സമൂഹത്തിന്റെ അംഗീകാരം
അവര്‍ കേമന്മാര്‍ ആണെന്ന പ്രശംസ
ആ ബലഹീനത..
അതാണ്‌ പ്രാഞ്ചി ഏട്ടന്റെ കഥ
പ്രാഞ്ചിക്ക് അല്‍പ്പം പേരെടുക്കണം
മരിച്ചു കഴിഞ്ഞാല്‍ കല്ലറയില്‍ പത്മ ശ്രീ ഫ്രാന്‍സിസ് എന്ന് പേരെഴുതി വയ്ക്കണം
അങ്ങിനെ അങ്ങിനെ ശുദ്ധ മനസനായ ആ കച്ചവടക്കാരന്‍ ചെയ്തു കൂട്ടുന്ന അബദ്ധങ്ങള്‍
ഒന്നര കോടി രൂപ അങ്ങ് എണ്ണി കൊടുത്തു ..
ഒരു പത്മ പുരസ്കാരം ലഭിക്കാന്‍ ആയി
ബന്ധത്തില്‍ പെട്ട ഒരു പ്രധാന അദ്ധ്യാപകന്‍ പെന്‍ഷന്‍ പറ്റുകയാണ്.
അത് കൊണ്ട് ആ കൊല്ലം എല്ലാവരും പത്താം തരാം ജയിചിട്ടാവണം എന്ന് പ്രാഞ്ചിക്കും ആ അധ്യാപകനും നിര്‍ബന്ധം
അതിനു തടസം ഒരേ ഒരു കുട്ടിയാണ്
അവനെ വീട്ടില്‍ താമസിപ്പിച്ചു പഠിപ്പിക്കാന്‍ പ്രാഞ്ചി എല്ക്കുകയാണ്
വഴിയെ പോയ വയ്യാവേലി എടുത്തു രണ്ടാം മുണ്ടാക്കി ചുറ്റുന്ന മണ്ടത്തരം
പിന്നീട് നടക്കുന്ന അതി രസകരമായ നാടകീയ മുഹൂര്‍ത്തങ്ങള്‍
അതാണ്‌ കഥയുടെ വഴിത്തിരിവ്
പയ്യനോ
ഒരു അസ്സല്‍ കാ‍ന്താരി തന്നെ
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് നമ്മുടെ പണ്ടിത ശ്രേഷ്ട്ടന്‍ ജഗതിഗുരുവിന്റെ വരവ്
മാഷുടെ പുളി ഇപ്പോള്‍ ഇറക്കിയിട്ട്‌ വരാം എന്ന് പറഞ്ഞു അവന്‍ എഴുനേറ്റു പോകുന്ന ഒരു പോക്കുണ്ട്
ഒരിക്കലും ചിരിക്കാത്ത ആ കുഞ്ഞിന്റെ പിന്നില്‍ തീ പോലെ വേവുന്ന ദുഃഖങ്ങള്‍ ഉണ്ട് എന്നറിയുമ്പോള്‍ പ്രാഞ്ചി ഒത്തിരി വൈകിപോയിരുന്നു
ക്ലബ്ബിന്റെ പ്രസിടെന്റാകാന്‍ കളിക്കുന്ന കളികള്‍..
നീ കരവക്കാരിയുടെ ഇതു മുലയിലാണ് പിടിച്ചേ എന്നാ ജോസിന്റെ ചോദ്യത്തില്‍ കാണാതെ പഠിച്ച പ്രസംഗം മുഴുവനും മറക്കുന്ന പ്രാഞ്ചി..
ഒരു രസമുള്ള കാഴ്ച തന്നെ
മൊത്തത്തില്‍ ജീവിതത്തില്‍ പരാജങ്ങള്‍ മാത്രം
അപ്പോഴാണ്‌ ഒരു ചിത്രകാരി അവന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്
പത്മ ശ്രീ
പ്രിയാ മണിയുടെ ആ കഥാപാത്രം
കുറെ ക്കാലത്തിനു ശേഷം
മലയാള സിനിമ കണ്ട യാധാര്ത്യ ബോധമുള്ള ഒരു സ്ത്രീ കഥാപാത്രമാണ്
സ്വന്തം ശരി തെറ്റുകളെ കുറിച്ച് നല്ല ബോധമുള്ള അവള്‍ നമുക്ക് ഒരു വേറിട്ട അനുഭവമാണ്
ചടുലവും അയത്നവുമായ അവളുടെ നീക്കങ്ങള്‍
ചേതോഹരം എന്നെ പറഞ്ഞു കൂടൂ
മമ്മൂട്ടി രംഗത്തുന്ടെങ്കില്‍ നമ്മുടെ കണ്ണ് വേറെ ഒരാളിലേക്കു പോകാന്‍ വലിയ ബുദ്ധിമുട്ടാണ്
എന്നാല്‍ മമ്മൂട്ടിയെ നിഷ്പ്രഭമാക്കും വിധം ഉജ്ജ്വലമാണ് അവളുടെ ചലനങ്ങളും അഭിനയവും എല്ലാം തന്നെ
എന്നാല്‍ അവളും അവനെ തനിയെ വിട്ടു മദിരാശിക്കു പോവുകയാണ്
അവിടെ അവള്‍ക്കു ഒരു ഫ്ലാറ്റ് ഉണ്ട് .അത് കൂടെ താമസിച്ച ഒരുത്തനുമായി ചേര്‍ന്ന് വാങ്ങിയതാണ്
അവനെ കൊണ്ടുള്ള ശല്യം കാരണം ഇവള്‍ വിട്ടു പോന്നതാണ്,കുറെ കാലം ഒരുമിച്ചു താമസിച്ചിട്ട്
പ്രാഞ്ചി അവള്‍ക്കായി വാങ്ങിയ അവളുടെ തറവാടിന്റെ കടം അങ്ങിനെയേ അവള്‍ക്കു വീട്ടാന്‍ സാധിക്കൂ
അവളോട്‌ തന്റെ ഹൃദയം തുറക്കാന്‍ അവനു ആകുന്നുമില്ല
പൂര്‍വികരുടെ കല്ലറകളില്‍ മുഴുകുതിരി കത്തിച്ചു പ്രാര്‍ഥിച്ചു പള്ളിയില്‍ കയറിയ പ്രാഞ്ചിക്ക് പുണ്യവാളന്‍ പ്രത്യക്ഷപെടുന്ന അത്ഭുതമാണ് പിന്നീട് സംഭവിക്കുന്നത്‌
വേദനിക്കുന്ന ഒരു കോടീശ്വരന്റെ കദന കഥ പുണ്യാളന്‍ ശ്രദ്ധയോടെ കേള്‍ക്കുന്നു
ഉചിതമായ നിര്‍ദേശങ്ങളും ആശിര്‍വാദങ്ങളും നല്‍കുന്നു
ശുഭ പര്യാവാസി ആയ ഒരു നല്ല കഥ
ദൈവം വന്നു നേരിട്ട് ഇടപെടുന്ന രീതി രഞ്ജിത്തിന്റെ ഇത് രണ്ടാമതാണ്‌
നന്ദനത്തില്‍ കൃഷ്ണന്റെ ഇടപെടലും നമ്മള്‍ കണ്ടു
എന്നാല്‍ വളരെ രസകരവും നല്ല ദൃശ്യ വിരുന്നും ഒരുക്കുന്നു ഈ സിനിമ
മുറുക്കവും ഒതുക്കവും ഉള്ള തിരക്കഥ ,സംഭാഷണങ്ങള്‍
നല്ല തമാശകള്‍
സാധാരണ ക്കാരോട് സംവദിക്കുന്ന സംഭാഷണം
മമ്മൂട്ടി ഇന്നസെന്റ് പ്രിയാ മണി എന്നിവരുടെ നല്ല അഭിനയം ..
പയ്യന്‍സ് പോലും നന്നായി അഭിനയിച്ചിരിക്കുന്നു
ഗാനങ്ങള്‍ ഒന്നും ഓര്‍മയില്‍ ഇല്ല ..
പുതു മുഖം അരി വെപ്പുകാരന്‍ ഉഗ്രന്‍
കാമറാ ഒന്നാം തരാം
രംഗ വിന്യാസവും മമ്മൂട്ടിയുടെയും പ്രിയാ മണിയുടെയും വസ്തങ്ങളും നന്നായി ..
എഡിറ്റിംഗ് ചേതോഹരം തന്നെ
ചിത്രം ഓണത്തിനു എത്തിയില്ലല്ലോ എന്നാ ഒരു സങ്കടം ഉണ്ട് എന്ന് മാത്രം
മമ്മൂട്ടി , പ്രിയാമണി , ഇന്നോസിന്റ്റ്

രഞ്ജിത്

ഔസേപ്പച്ചന്‍

മേട്രോമാടിനീ