2012 ഓഗസ്റ്റ് 26, ഞായറാഴ്‌ച

സിന്‍ഡ്രെല

സിന്‍ഡ്രെല   

ഗ്രൈണ്ടറിൽ അരിയും ഉഴുന്നും കിടന്നു തിരിയുന്ന ഒച്ച..
വാഷിംഗ് മെഷീനില്‍ തുണികള്‍  ..
രണ്ടാം തവണയാണ്....
നാളെ ഫിസിക്സിന്റെ ടെസ്റ്റ്‌ പേപ്പര്‍ ഉണ്ട് ..
കട്ടിംഗ് ബോര്‍ഡിന്റെ വലതു വശത്ത്‌ പുസ്തകം വച്ച്  അവള്‍ വായിക്കാന്‍ ശ്രേമിച്ചു...
മനസ് നില്‍ക്കുന്നില്ല...
എന്നാണു താന്‍ ഒരു സിന്‍ഡ്രെല    ആകുന്നതു
അച്ഛനും അമ്മയ്ക്കും മൂത്ത മകള്‍ ആയിട്ടും ..
എന്നും ഒഴിവാക്കപെടുന്നു,,,
തനിച്ചാക്കപെടുന്നു..
വീട്ടില്‍ വിരുന്നുകാര്‍ വരുമ്പോള്‍..
‍..ഒരിക്കലും തനിക്കവിടെ ചെന്ന് കൂടാ...

ദിവ്യ എന്തിയെ 
എന്ന് ആരെങ്കിലും ചോദിച്ചാല്‍..
അവള്‍ക്കു നാളെ പരീക്ഷയുണ്ട് ..
ശല്യപെടുതെണ്ട എന്ന സ്ഥിരം പല്ലവി ..
അമ്മാമ്മയുടെ എണ്ണ കറുപ്പ് തൊലിയുടെ ശാപം...
എങ്ങിനെയോ തനിക്കു കിട്ടി ....

വെളുത്തു  അതീവ സുമുഖന്‍ ആയ അച്ഛന്‍ ..
അതിലും സുന്ദരിയും...
മിഴിയെഴുതാതെ തന്നെ തിളങ്ങുന്ന കണ്ണുകളും...
ചന്ദനം തോല്‍ക്കുന്ന തൊലി വെളുപ്പും ആയി...
അമ്മയും...

രണ്ടു പേരും എഫ് ആര്‍ സി എസ് എടുത്തത്‌ സായിപ്പിന്റെ നാട്ടില്‍....
എന്നിട്ടും വീട്ടില്‍ അപാര്‍ത്തീഡു    തന്നെ ......
കടുത്ത വര്‍ണ്ണ വിവേചനം....
അനിയന് പോലും തന്നെ കാണുമ്പോള്‍ മുഖത്ത് തെളിയുന്ന ഭാവം...
ഒളിച്ചു വച്ച ഒരു വെറുപ്പല്ലേ...
.എന്ന് തോന്നിയിട്ടുണ്ട്  
തന്നെ ഒഴിവാക്കാന്‍ എല്ലാവർക്കും നല്ല സാമർധ്യമാണ്....
സിനിമയോ ..ഒബെറോണ്‍ മാളില്‍ അത്താഴമോ..
എല്ലാ മാസവും ഉണ്ടാവും.... കൂടെ സിനിമയും ..

എല്ലാത്തിലും തന്നെ ഒഴിവാക്കാന്‍ അവര്‍ക്ക് നല്ല കഴിവാണ്....
താന്‍ കോളേജില്‍ നിന്നും വരുമ്പോഴേക്കും അവര്‍ എല്ലാവരും പോയിട്ടുണ്ടാവും...
അമ്മയുടെ എസ് എം എസ് ഉണ്ടാവു....
ദിവൂ..നീ എന്തെങ്കിലും ഉണ്ടാക്കി കഴിചോളൂട്ടോ...
ഞങ്ങള്‍ വരുമ്പോള്‍ പതിനൊന്നു മണി ആവും....
.
അവര്‍ വരുന്നത് വരെ കാത്തിരിക്കുക ഒന്നും വേണ്ട...
പിറ്റെന്നത്തേക്ക് ബ്രേക്ക്‌ ഫസ്ടിനു ഏര്‍പ്പാട് ചെയ്തു....
എല്ലാവരുടെയും തുണികള്‍ മെഷീനില്‍ കഴുകി...
അമ്മയ്ക്കും അച്ഛനും അവനും പാല് കാച്ചി ഓരോരുത്തരുടെയും മുറിയില്‍ വച്ച്.....
എന്തെങ്കിലും തോരനും അരിഞ്ഞു  വച്ചാല്‍ മതി ....
അത്രയേ തനിക്കു ജോലിയുള്ളൂ.....
രാവിലെ ദേവകി ചേച്ചി വരും....
രണ്ടു മണിക്കൂര്‍ കൊണ്ട് മുറ്റം... വീട് അടിച്ചു വാരി  തൂത്തു തുടച്ചു ബാത്ത് റൂം കഴുകി..
രാവിലത്തെ ഭക്ഷവും ഉണ്ടാക്കി....
സ്ഥലം വിടും....
ഉച്ചക്ക് ഊണ് ആരും വീട്ടില്‍  പതിവില്ല....


അച്ഛനും അമ്മയും ആശുപത്രിയിലെ  കാന്റീനില്‍ കഴിക്കും ....
തനിക്കും ശരത്തിനും ഉച്ചക്ക് ഊണ് തട്ടുകാരന്‍ കൊണ്ട് വരും ..
കാന്റീനില്‍ കാത്തിരിക്കുന്ന നല്ല വെജിറ്റെറിയന്‍  ഊണ് ....
എത്ര ഉണ്ടാലും മതി വരില്ല എന്ന് തോന്നും ...
 

വൈകീട്ട് നേരത്തെ വന്നാല്‍ കുടുങ്ങി പോകും....
ഒരു ഓംലെറ്റും  രണ്ടു പീസ് മൊരിച്ച ബ്രെഡും  ....
അത് കഴിച്ചു കളിയ്ക്കാന്‍ പോകും...
ക്ലബ്ബില്‍..കൂട്ടുകാര്‍ കാത്തു നില്‍ക്കുന്നുണ്ടാവും ....
തൊലിയുടെ കറപ്പൊന്നും    അവര്‍ക്ക് വിഷയമല്ല ..
ഒരു മണിക്കൂര്‍ ഷട്ടില്‍ കളിച്ചു....
പൂളില്‍ ഒന്ന് നീന്തി കുളിച്ചു ....

എട്ടു മണി ആവും വീട്ടില്‍ വരാന്‍....
ശരത്തിന് പിന്നെ ബെര്‍ഗേര്‍ മതി....
.കെ എഫ് സി ചിക്കനും...
കളി കഴിഞ്ഞു വരുമ്പോള്‍....
അത് വാങ്ങി വയറു  നിറയെ  കഴിച്ചു അവന്‍ വായന തുടങ്ങിയിടുണ്ടാവും....

വീട്ടു ജോലികള്‍ എല്ലാം വേഗം വേഗം തീര്‍ത്ത്‌ ...
.അവളും വായനക്കായി കയറും...

ലിവിംഗ് റൂമിലെ ടി വി കാണാന്‍ തനിക്കു അനുവാദമെയില്ല  ..
മുകളില്‍ സിറ്റ് ഔട്ടില്‍ ഒരു ടി വി യുണ്ട്
രാവും പകലും അത് കണ്ടോളണം
താഴേക്ക്‌ താന്‍ ഇറങ്ങിയാല്‍ എത്ര ഒളിക്കാന്‍ ശ്രേമിചാലും അമ്മയുടെ മുഖം അങ്ങ്  ഇരുളും
അച്ഛന്‍ പിന്നെ തന്റെ മുഖത്തെ നോക്കില്ല ....

കറുത്ത ഒരു ജന്തു ....
എന്തിനാ സുമി നീയിവളെ പെറ്റത്.
നമുക്ക് അബോര്‍ട്ട്‌ ചെയ്തു കളഞ്ഞാല്‍ മതിയായിരുന്നു....
ഒരിക്കല്‍ വല്ലാതെ മദ്യപിച്ചു വന്ന അച്ഛനെ ...
താങ്ങാന്‍ അമ്മ താഴേക്കു വിളിച്ചതായിരുന്നു...
താങ്ങാന്‍ ചെന്ന തന്റെ കയ്യ് തട്ടിമാറ്റി അച്ഛന്‍ ചീറി.....

നീയെന്നെ തൊടരുത്.....

എത്ര മുന്നില്‍ ചെന്ന് പെടരുത് എന്ന് വിചാരിച്ചാലും ചെന്ന് പെട്ട് പോകും
നിവൃത്തിയുണ്ടെങ്കില്‍.....
അടുക്കള  യില്‍ ഇരുന്നു മാത്രമേ ഭക്ഷണം കഴിക്കുകയുള്ളൂ....    ..
എങ്കിലും ഒരുമിച്ചു ഇരിക്കാതെ നിവൃത്തി ഇല്ലാത്ത അവസരങ്ങള്‍ വരുമല്ലോ ...
അമ്മയുടെ കുടുമ്പം വരുമ്പോള്‍....
അമ്മാവന്‍  വരുമ്പോള്‍....
ചിറ്റ വരുമ്പോള്‍....
കൊച്ചച്ചന്‍ അമേരിക്കയില്‍ നിന്നും വരുമ്പോള്‍...

അവരെല്ലാം തന്നെ സ്വന്തമായി തന്നെ കരുതുന്നു....
കൊച്ചച്ചന്‍ സ്നേഹത്തോടെ ചുറ്റി പിടിച്ചു ഉമ്മ വൈക്കുമ്പോൾ .
എത്ര ശ്രേമിചാലും കണ്ണ് നിറയും....
കണ്ണില്‍ കണ്ണ് നീരുണ്ട് എന്ന് അറിയുന്നത് അപ്പോള്‍ മാത്രമാണ്...

ചിറ്റ എപ്പോഴും പറയും....

സുമി അവളെ ഖ്വാറൻറ്റൈനിൽ   ആക്കിയെക്കുകയാണ്
അടുപ്പിക്കില്ല..
കറുപ്പ് നിറം സുമിക്ക് പകര്‍ന്നാലോ എന്നാണു പേടി

  ചിറ്റ യാണ്  തന്നെ തുല്യയായ  ഭൂമിയില്‍ കാണുന്ന ഏക വ്യക്തി എന്ന് തോന്നുന്നു...
വേറെ ആരും അച്ഛന്റെയും അമ്മയുടെയും മുന്നില്‍ വച്ച് 

തന്റെ നിറത്തെക്കുറിച്ച്  മിണ്ടാന്‍ പോലും ധൈര്യപെടില്ല..

അമ്മക്ക് ദേഷ്യം വന്നാല്‍ മൂക്കിന്റെ തുമ്പു ചുവന്നു വരും
അത് നോക്കി ഇരിക്കാന്‍ ഒത്തിരി ഇഷ്ട്ടമാണ്

അമ്മ തനിക്കു മുല തന്നിട്ടുണ്ടാവുമോ
അമ്മയുടെ വെളുത്ത മുലയില്‍ കറുത്ത രണ്ടു കുഞ്ഞി ചുണ്ടുകള്‍
അമ്മ എങ്ങിനെ സമ്മതിചിരിക്കും..

ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓര്‍മ്മകള്‍
എപ്പോഴും അറിയാതെ സ്വപ്‌നത്തിലേക്ക് വീഴുന്ന മനസ്
പെട്ടന്ന് മനസ് ഉണര്‍ന്നു 

വായിച്ച ബാല കഥയിലെ സിന്‍ഡ്രെലയേ പോലെ
ഒരു ദിവസം തനിക്കും വരുമോ

അറിയാതെ നിറഞ്ഞ കണ്ണുകള്‍ ..
ഒഴുകാന്‍ അനുവദിച്ചു

എന്തിനു വിഷമിക്കണം
കുഷ്ട്ടം  ഒന്നുമല്ലല്ലോ തനിക്കു
അമ്മമ്മ പറഞ്ഞത് ഓര്‍ത്തു...


നീ കറമ്പി എന്ന് കരുതുന്ന നിന്റെ അച്ഛനും അമ്മയ്ക്കും മനസിനാണ് കുഷ്ട്ടം ..

എന്നിട്ട് ബാലചന്ദ്രന്റെ ഒരു പുസ്തകം വായിക്കാന്‍ തരികയും ചെയ്തു



കുഷ്ട്ടം ഉള്ള കുട്ടിയുടെ കൂടെ മുറി പങ്കിടാന്‍ വിസമ്മതിച്ച...

ഒരു ഹോസ്റെലിലെ കുട്ടികളുടെ കഥ
അശ്വമേധം എന്നാ നാടകം പിന്നെ അവിടെ സ്റെജില്‍ അവതരിപ്പിച്ചപ്പോള്‍ 

എല്ലാവര്ക്കും മനസ് മാറുന്നതും...എല്ലാമാണ് ആ പുസ്തകത്തിന്റെ ഉള്ളടക്കം 

 അത് വായിച്ചപ്പോള്‍ മനസിന്‌ ഒത്തിരി സമാധാനം തോന്നി ....

എങ്ങിനെയും ഇവിടന്നു രേക്ഷപെടണം 
എന്നാല്‍ വായിച്ചും പഠിച്ചും അതിനു കഴിയുമെന്നെ തോന്നുന്നില്ല
പിന്നെ എന്താണ് ഒരു വഴി ..


ഇത്ര കറുത്ത തന്നെ ആരെങ്കിലും കല്യാണം കഴിക്കുമോ


എസ് എസ് എല്‍ സി ക്ക് ആകെ കിട്ടിയത് എണ്‍പത് ശതമാനം ആണ്
അച്ഛനും അമ്മയും ആരെയും അതൊന്നും അറിയിച്ചുമില്ല..

പാര്‍ട്ടിയും ഉണ്ടായില്ല
മിക്കവര്‍ക്കും....

 ശരത്  അല്ലാതെ ഒരു മകള്‍ കൂടി നായര്‍ ദമ്പതികള്‍ക്ക് ഉണ്ട് എന്നറിയില്ല

എന്നാല്‍ രണ്ടായിരം രൂപ എടുത്തു തന്നു..
കൂട്ടുകാരുമായി അടിച്ചു പൊളിക്കാന്‍

പല പ്രാവശ്യം തന്ന പോക്കെറ്റ്‌ മണി യെല്ലാം കൂടി നല്ലൊരു തുക ആയിട്ടുണ്ട് ..
ഇനി പോയി ഒരു  നല്ല ഡ്രസ്സ്‌ വാങ്ങണം

ശ്രുതിയുടെ ബര്‍ത്ത് ഡേയ് ക്ക് ക്ഷേണിച്ചിട്ടുണ്ട്
വലിയ കണ്ണുകളും 
അതില്‍ അതിലും വലിയ പീലികളും ഉള്ള
ശ്രുതിയുടെ ചേട്ടന്‍ കാണും അവിടെ

എപ്പോള്‍ കണ്ടാലും ഒന്നും മിണ്ടാതെ തന്നെ തന്നെ ഉറ്റു നോക്കുന്നു...

എപ്പോഴും തന്നെ തന്നെ പിന്‍ തുടരുന്ന രണ്ടു തെളിഞ്ഞ കണ്ണുകള്‍...
ബംഗ്ലൂര്‍ ആണ് ജോലി..
മിണ്ടുകയെ ഇല്ല എന്ന് തോന്നുന്നു...
ഓര്‍ത്തപ്പോള്‍
പെട്ടന്ന് നെഞ്ചിടിപ്പ്  ഒന്ന് കൂടിയ പോലെ 

അമ്മ യോട് പറയേണ്ട  ഡ്രസ്സ്‌ ..
തന്നെ പോയി വാങ്ങാം എന്ന് നിശ്ചയിച്ചു

എവിടെ പോകണം ..
കോണ്‍വെന്റ്   റോഡിലെ കടയില്‍ കണ്ട 

തെളിഞ്ഞ തിളങ്ങുന്ന ഒരു വെളുത്ത ഉടുപ്പ് ഓര്‍മ്മ വന്നു
അതില്‍ നിറയെ പീച്ച് നിറമുള്ള കല്ലുകള്‍ ആണ്

ഒരു പീച്ച് ചെരുപ്പ് വേണം..
അതോ വെളുപ്പ്‌ വേണോ ..

മുടി എന്തായാലും സോഫെന്‍ ചെയ്യണം
തൊടുമ്പോള്‍ അങ്ങിനെ സില്‍ക്ക് പോലെ തോന്നണം
മുഖം ഫേഷ്യല്‍  ചെയ്യണം ..
ബ്ലീചിടണം
അപ്പോള്‍ കുറെ കൂടി വെളുക്കും ..
ഉറപ്പാണ്‌

അമ്മയുടെ കാശ്മീരി ആപ്പിളിന്റെ ചുവപ്പ് ഉണ്ടാവുകയില്ല
എങ്കിലും
കണ്ണാടിയിലെ മുഖത്തെ എന്തോ വെറുക്കാന്‍ കഴിയുന്നില്ല

ദിവൂ കുട്ടി ചുന്ദരി ..
അമ്മമ്മയുടെ വാക്കുകള്‍..

അറിയാതെ ചുണ്ടിൽ  ഒരു പുഞ്ചിരി വിടര്‍ന്നു
ചുന്ദരി ആകാമോ എന്ന് നോക്കട്ടെ 


പിറ്റേ ദിവസം ഉച്ചക്ക് ക്ലാസില്‍  നിന്നും ചാടി
മുടി നീട്ടി എടുക്കണം
അയ്യോ ..വിചാരിച്ച പോലെ എളുപ്പമല്ല സംഗതികള്‍..
അഞ്ചു മണിക്കൂര്‍ എടുത്തു

അത് കഴിഞ്ഞു മുടി അവര്‍ ഭംഗിയായി വെട്ടി ഇട്ടു തന്നു ..
അരയും കഴിഞ്ഞു അങ്ങിനെ കിടക്കുന്നു
അമ്മമ്മയുടെ നിറത്തോടൊപ്പം  കിട്ടിയ സമ്മാനം ആണ്

മുടിയും നിരയൊത്ത പല്ലുകളും

ബ്യൂടീഷ്യന്‍ ചേച്ചി അതിനിടെ എല്ലാ കാര്യങ്ങളും ചോദിച്ചു മനസിലാക്കിയിരുന്നു ..

വനിതാ എറണാകുളത് ഒരു സൌന്ദര്യ  മത്സരം നടത്തുന്നുണ്ട് 

ദിവ്യ ചേരുന്നോ
അവര്‍ ചോദിച്ചപ്പോള്‍  ഞെട്ടി പോയി
ഞാനോ?
ഈ നിറവും കൊണ്ടോ  ?
നിറത്തിനെന്താ    കുഴപ്പം ?
രണ്ടാമതൊന്നു ആലോചിക്കാതെ ചേരാം 
എന്ന് സമ്മതിച്ചു

അവരാണ് എല്ലാം പറഞ്ഞു തന്നത് ..


അമ്മ ഇതുവരെ മുടി നീട്ടിയത്  കണ്ടിട്ടില്ല..
മൂന്നു ദിവസം അനക്കാതെ അഴിച്ചിട്ടു നടകേണ്ടി വന്നു..
കളിക്കാനും പോയില്ല..
നീന്താനും പോയില്ല
മൂന്നാം ദിവസം അവര്‍ മുടി കഴുകി തന്നു..
ഫേഷ്യല്‍ ചെയ്തു


ഷോപ്പിങ്ങിനു പോയി
കടയില്‍ ചെന്നപ്പോള്‍ ആ വെളുത്ത
ഉടുപ്പ് ആരും വാങ്ങിയിട്ടില്ല

അതിട്ടു കണ്ണാടിയില്‍ നോക്കി..
മാലാഖയെ പോലെ ഒരു സുന്ദരി
ചിരി വന്നു പോയി
കറുത്ത മാലാഖയോ

പിന്നെ ചെരുപ്പ് കട തേടി യായി നടപ്പ് ..
മൊച്ചിയില്‍ ആണ് അതെ പീച്ച് കല്ലുകള്‍ വച്ച വെളുത്ത സ്ട്രാപ്പുള്ള ചെരുപ്പ് കിട്ടിയത്
പിന്നെ ചേരുന്ന മാല കമ്മല്‍ വള മോതിരം .

.എല്ലാം കഴിഞ്ഞപ്പോള്‍ വൈകി

പിന്നെ വീട്ടില്‍ വരാന്‍ തോന്നിയില്ല ..

ജ്യോതി ആന്റിയുടെ പാര്‍ലറിലേക്ക്  പോയി
ലാച്ചയും  ലെഹെങ്കയും  ടോപ്പും കുര്‍ത്തകളും  ജീന്‍സും
മാത്രമേ ഇതുവരെ ഇട്ടിട്ടുള്ളൂ
ആദ്യമായാണ് ഗൌണ്‍ ഇടുന്നത് ..
ഷോപ്പില്‍ നല്ല തിരക്കുണ്ടായിട്ടും ആന്റി അത് ഇട്ടു നോക്കിച്ചു ..
പിന്നെ ആരെയൊക്കെയോ ഒക്കെ ഫോണ്‍ ചെയ്യിച്ചു വരുത്തി
അവരുടെ പോര്‍ച്ചി ലും  റ്റെറെസിലും

  തോട്ടത്തിലും വച്ച് വേണു ചേട്ടന്‍ തന്റെ ഒത്തിരി ഫോട്ടോകള്‍ എടുത്തു

ഒരു റോസാപ്പൂവ് പറിച്ചു..അതിന്റെ ഇതളില്‍ ചുണ്ട് പതുക്കെ ചേര്‍ക്കാന്‍ പറഞ്ഞു
മൃദുലമായ റോസാ ഇതളില്‍ അല്‍പ്പം നനവ്‌ ഉണ്ടായിരുന്നു..എന്ന് തോന്നുന്നു
ശരീരം ഒന്ന് വിറച്ചു ..കണ്ണ് ഒന്നും കൂമ്പി ..
പിന്നെ എല്ലാ ഫോട്ടോയുടെയും റഷസ്  ക്യാമറയില്‍ കാണിച്ചു തന്നു
ചിലതെല്ലാം അല്‍പ്പം മോശമല്ലേ എന്നും തോന്നി..
മാറ് കുറച്ചു വലുതാണോ എന്നൊരു സംശയം
ആളുകള്‍ അതിലേക്കു തന്നെ ശ്രേധിക്കും എന്ന മട്ടില്‍ കുറെ ചിത്രങ്ങള്‍
അത് വേണോ എന്നും മനസ് സംശയിച്ചു
എന്നാലും മനസ് മൊത്തത്തില്‍ നിറയുകയാണ് ഉണ്ടായതു

വേഗം വിട്ടു പോന്നു ..
ഇനി വന്നു മേല്‍ ക്കഴുകി ശ്രുതിയുടെ വീട്ടില്‍ പോകണം

അവളുടെ ചേട്ടന്‍ വന്നു കാണുമോ ..വരാതിരിക്കില്ല ..
മുടി മുകളില്‍ പിന്‍ ചെയ്തു വച്ച് വേഗം മേൽ ക്കഴുകി
ഭംഗിയായി മേക്ക് അപ്പും  ഇട്ടു ഗൌണും ഇട്ടു അങ്ങിനെ ആടി  ആടി  താഴേക്ക്‌ ചെന്നപ്പോള്‍..
ഞെട്ടി പോയി
അമ്മയും അച്ഛനും വേറെ ആരോ ഒക്കെയും
ഒരു മനോഹര സ്വപനത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്ന പോലെ
നീ എവിടെക്കാ ഈ നേരത്ത് ..
ശ്രുതിയുടെ ബര്‍ത്ത് ഡേ പാര്‍ട്ടി അല്ലെ അമ്മെ
അമ്മക്ക് സമാധാനം ആയി.മൂന്നു വീടിനു അപ്പുറം ആണ് ശ്രുതിയുടെ വീട്
മുഖത്തെ ചിരി മായാതെ തന്നെ എല്ലാവർക്കും പരിച്ചയപെടുത്തുകയും ചെയ്തു
മോളെ ഇത് കൊച്ചച്ചന്റെ അമേരിക്കയിലെ  കൂട്ടുകാര്‍ ആണ്  
ഫിലിപോസും അന്നമ്മയും..
അവര്‍ അവിടെ നാസയില്‍ ആണ്

നിനക്കായി രാജേഷ്‌ ഒരു പെട്ടി നിറയെ എന്തൊക്കെയോ കൊടുത്തു വിട്ടിട്ടുണ്ട് ..
കൊച്ചച്ചന്‍ എപ്പോഴും അങ്ങിനെയാണ്
നാട്ടില്‍ അമ്മക്ക് ഞാന്‍ ഒരു മകള്‍ മാത്രമേ ഉള്ളൂ എന്ന മട്ടില്‍..
ഒത്തിരി ഒത്തിരി സാധനങ്ങള്‍    ..
നഖം വെട്ടി മുതല്‍..
മുഖത്ത് പുരട്ടാന്‍ ഉള്ള ക്രീമുകളും ഷാമ്പൂകളും..
നീന്താന്‍ പോകുമ്പോള്‍  ഇടാന്‍ ഉള്ള ഡ്രെസ്സുകളും  
ഷട്ടില്‍ കളിയ്ക്കാന്‍ പോകുമ്പോള്‍ ഇടാന്‍ ഉള്ള 
ഡ്രെസ്സുകളും
അങ്ങിനെ എന്തൊക്കെയാ  കൊടുത്തു വിടുക

കൊച്ചച്ചന്റെ  രാജ കുമാരിയാണ് ദിവൂ എന്ന മട്ടില്‍ ആണ് 
കൊച്ചച്ചന്‍ പെരുമാറുന്നത്

എല്ലാ ജന്മ ദിനത്തിലും ഭംഗിയുള്ള ഒരു കേക്കും
ഒരു കുല റോസാ പൂക്കളും..
ഒരു മോഡേന്‍ വാച്ചും വീട്ടില്‍ കൊണ്ട് തരും കൊറിയര്‍കാരന്‍
അമ്മയും അച്ഛനും തന്നെ കൊണ്ട് പോയി എന്തെങ്കിലും എടുത്തു തന്നിട്ടുണ്ടോ ആവോ

ഇല്ലെന്നു തോന്നുന്നു
പിന്നെന്താ..
ചിറ്റ എല്ലാ കൊല്ലവും ജെര്‍മ്മനിയില്‍ നിന്നും വരുമ്പോള്‍ കൊണ്ട് പോയി ഒരു കുന്നു ഉടുപ്പുകള്‍ വാങ്ങി തരും
അടി വസ്ത്രങ്ങളും ..
മേല്‍ കുപ്പായങ്ങളും ..
ജീന്‍സുകളും ടോപ്പുകളും എല്ലാം..
ആയി ചിറ്റയുടെ മോഹം തീരുവോളം

അച്ഛനും അമ്മയും സ്നേഹിക്കാത്തതിനു ഇവര്‍ പ്രായശ്ചിത്തം ചെയ്യുന്നതാണോ എന്ന് പോലും തോന്നിയിട്ടുണ്ട്
ആ ഉടുപ്പുകള്‍ ഒന്നും കാണാന്‍ പോലും അമ്മക്ക് സമയം ഉണ്ടാവാറില്ല .

ശ്രുതിയുടെ വീടിലേക്ക്‌ നടക്കുമ്പോള്‍ ചില്ല് ചെരുപ്പ് ഇട്ടു കാലു വേദനിക്കുന്ന പോലെ തോന്നി
എവിടെ ഒക്കെയോ കുത്തി കൊള്ളുന്നോ
നടപ്പ് പതുക്കെ ആക്കി
ഹീലിത്തിരി  കൂടുതല്‍ ആണോ
മുഖത്ത് മേക്ക് അപ്പ് കൂടുതല്‍ ആണോ..
പുട്ടി ഇട്ട പോലെ ഉണ്ടാവുമോ
മുടി ഉലഞ്ഞോ ആവോ ..
അങ്ങിനെ ഭയന്ന് ഭയന്ന് ചെന്ന് കയറിയത് റിയയുടെ മുന്നിലേക്കാണ്
ഒരു കൂവല്‍ ആണ് അവളില്‍ നിന്നും വന്ന ആദ്യ പ്രതികരണം
ഇതാര് ദിവുവോ..
അമ്മച്ചിയെ കണ്ടിട്ടറിഞ്ഞില്ല കേട്ടോ


ചിരിയും ആര്‍പ്പു വിളികളും ..
ശരിക്കും നാണം കേട്ട് പോയി..

എങ്കിലും മുഖത്തു ചിരി അങ്ങിനെ പിടിച്ചു നിര്‍ത്തി ..

കാരണം ആരൊക്കെയോ ഫോട്ടോകള്‍ എടുക്കുന്നുണ്ട്..
ഫ്ലാഷു തലങ്ങും വിലങ്ങും വീശുന്നുണ്ട്

ഒന്നോടിച്ചു നോക്കി ചുറ്റിലും..
വലിയ ഇമകള്‍ ഉള്ള തിളങ്ങുന്ന കണ്ണുകള്‍ ..
എവിടെ എങ്കിലും ഉണ്ടോ എന്ന്
ഉവ്വ്
കയ്യില്‍ കാമേറയുമായി തന്നെ തന്നെ നോക്കി നില്‍ക്കുന്നു
ഒന്ന് പുഞ്ചിരിച്ചു ..
അപ്പോള്‍ തന്നെ റിയ അങ്ങോട്ട്‌ വന്നു
ശ്രാവണ്‍  എന്റെ രണ്ടു സ്നാപ്സ്  എടുക്കൂ പ്ലീസ്
വെളുത്തു ചുവന്നു തുടുത്തു അപ്പോള്‍ വിരിഞ്ഞ ചെമ്പനിനീര്‍  പോലെ റിയ
അങ്ങോട്ട്‌ തിരിയുന്ന രണ്ടു വലിയ കണ്ണുകള്‍ ..


മുഖം തിരിച്ചു ബാക്കി എല്ലാവരിലേക്കും ശ്രെധ തിരിച്ചു
ശ്രുതിയുടെ ലാച്ച ഗംഭീരം തന്നെ ..
നല്ല തുക ആയിട്ടുണ്ടാവും..
ചേരുന്ന കമ്മലുകളും മാലയും.

മാല സ്വര്‍ണ്ണം ആവുമോ..
ഇല്ല ഇല്ല..
ഒരു പതിനഞ്ചു ലക്ഷം എങ്കിലും ആകും ആത്തരം  ഒന്ന് എടുക്കാന്‍
ചിറ്റ അന്ന് എടുത്തത്‌ കണ്ടതെല്ലേ
പിന്നെ എല്ലാവരും   കുശലം പറഞ്ഞും..
കുറച്ചു വൈന്‍ കുടിച്ചും .

അവരുടെയും ഇവരുടെയും ഒക്കെ കാര്യം പറഞ്ഞും ..

ഐശര്യ റായിയുടെ കൊച്ചിന് പൂച്ച കണ്ണാ യിരിക്കുമോ 
അവളുടെ വയര്‍ കുറഞ്ഞു കാണുമോ
ഫ്രഞ്ച് സാഹിത്യത്തിലെ ആ സുഷമക്ക് വയര്‍ ചാടുന്നുണ്ട്
ഇനി ഗര്‍ഭമോ മറ്റോ ആണോ 

സിസ്റ്റര്‍ ഡിഗ്ന കാലു   തെറ്റി വീണപ്പോള്‍  തുട വെളിയില്‍ കണ്ടതും
എല്ലാം പറഞ്ഞു..
ചിരിച്ചും കളിയാക്കിയും
ഒരു ഡയറ്റിങ്ങും    നോക്കാതെ കണ്ടതൊക്കെ വാരി വലിച്ചു തിന്നും

പതിനൊന്നു മണിയായി എല്ലാം തീര്‍ന്നപ്പോള്‍

ശരത്തുമായി എന്തൊക്കെയോ പറഞ്ഞു 
പതുക്കെ പുറത്തു ഇറങ്ങിയപ്പോള്‍
മുന്നില്‍ വീണ്ടും അയാള്‍
കൂടെ നടന്നു കയ്യിലെ കാമറയിലെ ഫോട്ടോകള്‍ ഓരോന്നായി കാണിച്ചു തരാന്‍ തുടങ്ങി

എല്ലാത്തിലും തന്റെ മുഖം മാത്രം
ഒരു കോഴി കാലു കടിച്ചു വലിക്കുന്ന ഫോട്ടോ വരെ ഉണ്ട്..
എന്തൊരു വൃത്തികെട്

"കൊച്ചേട്ട..വേണ്ട പ്ലീസ് അത് കളയണം..
ആരെങ്കിലും കണ്ടാല്‍ മാനം പോകും "
ശ്രുതി വിളിക്കുന്ന പോലെ അറിയാതെ വിളിച്ചതാണ് .കൊച്ചേട്ടന്‍ എന്ന്
എന്തായാലും അപ്പോഴേക്കും വീടെത്തി..
ഒരു ബൈ പറഞ്ഞു അകത്തേക്ക് പോരുമ്പോള്‍ കണ്ണുകള്‍
എന്തോ തന്നോട് പറയാന്‍ ശ്രേമിക്കുന്നോ എന്നൊരു സംശയം തോന്നി ..
അല്‍പ്പം ലജ്ജയോടെയാണ് ചിരിച്ചു പിരിഞ്ഞത്

പിന്നെ വനിതയുടെ മത്സരത്തിനു ഉള്ള ഒരുക്കങ്ങള്‍ ആയിരുന്നു
മുഖം വെടിപ്പാക്കി..
ശരീര പരിശോധനകള്‍..
ഫോട്ടോ സെഷനുകള്‍
ചിറ്റ യോട്  പറഞ്ഞാലോ എന്ന് പലവട്ടം ചിന്തിച്ചു
അവര്‍ ചേടത്തിയും അനുജത്തിയും വലിയ കൂട്ടുകാര്‍ ആണ്
എങ്ങാനും അമ്മയോട് പറഞ്ഞാല്‍ പിന്നെ 
ആ മുഖത്തെ പരിഹാസവും കാണണം

നീ ഞങ്ങളെ നാണം കേടുത്തിയെ  അടങ്ങൂ  
എന്ന  സ്ഥിരം പല്ലവിയും കേള്‍ക്കണം
പരീക്ഷക്ക്‌  പോകാന്‍ ,
കോളേജു ബസിനു സമയം ആയാല്‍ ഒക്കെ
ചിലപ്പോള്‍ അതിഥികള്‍ ഇരിക്കുന്നത് കണക്കാതെ താഴേക്കു വരേണ്ടി വരും..
മിക്കപ്പോഴും ഭൂമിയില്‍  ഞാനും പടികളും അല്ലാതെ വേറെ ഒന്നും ഇല്ല എന്ന മട്ടില്‍
അതിധികളെ ശ്രേധിക്കാതെ കതകു തുറന്നു വെളിയില്‍ ചാടും..

ചിലപ്പോള്‍ അതിനു കഴിയില്ല
ആരാ ഈ  കുട്ടി ..ഡോക്ടര്‍ 
 എന്ന് ചിലര്‍ വാ തുറന്നു അങ്ങ് ചോദിക്കും
മുഖത്തെ പുഞ്ചിരി അപ്പാടെ മാഞ്ഞു അമ്മ പറയും..

അവള്‍ മോളാണ്

പിന്നീട് വൈകീട്ട് വന്നാണ് ഈ ചോദ്യം ..
നീ എന്നെ നാണം കേടുതിയെ അടങ്ങൂ അല്ലെ

ഒരിക്കല്‍ പറഞ്ഞു
അമ്മ പിറകില്‍ ഒരു സ്റെയര്‍ കേസ് വച്ചാല്‍ മതി
ഞാന്‍ അത് വഴി ഇറങ്ങി പോയ്‌ക്കോളാം   
അമ്മയ്ക്കും അത് ഇഷ്ട്ടമായതാണ്..
എന്നാല്‍ ജോത്സ്യന്‍ ചേട്ടന്‍ അത് സമ്മതിച്ചില്ല..

കോളേജില്‍ പോകാതെ മത്സരത്തിനു പിന്നില്‍ നടപ്പ് തുടങ്ങിയിട്ട് കുറച്ചു ദിവസമായി
പ്രിന്‍സിപ്പല്‍ പിന്നെ ലെറ്റര്‍ തന്നു സംശയിക്കാതെ
ഈ കോളേജില്‍ ആണ് പഠിക്കുന്നത് ..ഇത്ര വയസുണ്ട് എന്നൊക്കെ
എങ്കിലും അച്ഛനും അമ്മയും സമ്മതികേണ്ടി വരുമോ എന്നായിരുന്നു പിന്നെ ഭയം
അവര്‍ അറിഞ്ഞിട്ടില്ല എന്ന് എങ്ങിനെ പറയും ..
വനിതക്കാര്‍ അങ്ങിനെ നിര്‍ബന്ധം പിടിക്കുക ആണെങ്കില്‍ അവിടെ വച്ച് നിര്‍ത്താം മത്സരം എന്ന് തീരുമാനിച്ചു
എന്നാല്‍ അവര്‍ക്ക് പെപെറുകള്‍ എല്ലാം ശെരി ആയി കിട്ടിയാല്‍ മതി എന്നാണു
പല തരം സ്ക്രീനിങ്ങുകള്‍ .
.ശരീരത്തിന്റെ അളവുകള്‍ ..
പരിശോധിക്കുന്നത് തീര്‍ത്തും  പുതുമയുള്ള ഇടപാട് ആയിരുന്നു..
കയ്യും കാലും തുടയും വയറും നെഞ്ചും എല്ലാം സൂക്ഷ്മം ആയി അളവ് എടുക്കുന്നു

പല തരം  വേഷങ്ങളില്‍ ..നെഞ്ചും തള്ളിച്ചു
ഇടത്തോട്ടും വലത്തോട്ടും ചെരിഞ്ഞു
നീണ്ട മുടിയും ആട്ടി
കാറ്റ് വാക്കും നടത്തി വിലസാന്‍ എന്താ രേസം

മിക്കവാറും ഇരുപതിനും ഇരുപത്തി അഞ്ചിനും ഇടയ്ക്കു പ്രായം ഉള്ളവര്‍ ..
ആണ് മിക്കവാറും ..

മോഡലുകളും  സിനിമ നടികള്‍ ആകാന്‍ മോഹിക്കുന്നവരും 
ഓറഞ്ചു   പോലെ തുടുത്ത ശരീരവും  ഉള്ള 
സുര സുന്ദരികള്‍

മനോഹര വസ്ത്രങ്ങള്‍
ഒതുങ്ങിയ അരക്കെട്ടും  നെഞ്ചും ..
വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന ഹെയര്‍ സ്റ്റയിലുകള്‍
കേരളത്തിലെ ഏറ്റവും സുന്ദരികള്‍ ഇവിടെ വന്നു ചേര്‍ന്നിരിക്കുന്നു

അവരുടെ ഇടയില്‍ എനിക്കെന്തു സ്ഥാനം ..
എന്നാല്‍ ആരും നിറം ഒരു കാര്യമേ ആക്കുന്നില്ല എന്നതായിരുന്നു സത്യം
കോട്ടയത്ത്‌ നിന്നും വന്ന രേവ ഫിലിപ്പിന് തന്റെ അത്ര ഉയരവും ഇല്ല.
തന്നെക്കാള്‍ മോശം തൊലിയും ആണ് ..
കയ്യും കാലും കൂടുതല്‍ തടിച്ചതും ആണ്
കവിളത്തു തനിക്കുള്ളത് പോലെ നുണ ക്കുഴിയും ഇല്ല

പലതരം സ്ക്രീനിംഗ് കഴിഞ്ഞപ്പോള്‍ ..
ആകെ നൂറ്റി  ഏഴു പേര് 
പതിനെട്ടു  പേരായി ചുരുങ്ങി
അപ്പോഴേക്കും മത്സരം ഗൌരവം ആകുന്നതു തെളിഞ്ഞു വരുന്നത് കണ്ടു
പ്രായക്കുറവും പരിചയ കുറവും കൊണ്ട് പിന്‍ തള്ള പെട്ട് പോകുമോ എന്നതായിരുന്നു ഭയം

എല്ലാവരുടെയും കൂടെ അച്ഛനോ അമ്മയോ  ചേച്ചിയോ അല്ലെങ്കില്‍
ഒരു ആയയോ ഉണ്ടായിരുന്നു

ദിവൂ മാത്രം തനിയെ എന്ന് മനസ്സില്‍ കരുതി
ഞാനും എന്റെ ഭാഗ്യ ചില്ല് ചെരുപ്പും മാത്രം


മത്സര  ദിവസം
അന്നൊരു ശനി ആഴ്ചയാണ് ..
ബാക്കി എല്ലാവരും ഹോട്ടെലില്‍ താമസിക്കുകയാണ് ..
ദിവ്യ മാത്രം എന്നും തിരികെ പോരും ..
ഇത് വരെ എന്താ വൈകുന്നത് എന്ന് ആരും അന്വേഷിച്ചിട്ടില്ല ..
ദേവകി അമ്മയോട് പറഞ്ഞു അവര്‍ക്ക് ദിവസവും നൂറു രൂപ അധികം കൊടുത്തു
വൈകീട്ടത്തെ തന്റെ ജോലികള്‍ എല്ലാം ചെയ്യിച്ചു വൈക്കുകയാണ് പതിവ്

അത് കൊണ്ട് താന്‍ ഇല്ലാതിരുന്നത് ഇത് വരെ അമ്മ അറിഞ്ഞിട്ടില്ല

രാവിലെ താഴേക്കു ഇറങ്ങുമ്പോള്‍ അമ്മയും അച്ഛനും എങ്ങോ പോകാന്‍ ഒരുങ്ങി ഭക്ഷണം കഴിക്കുകയാണ്
ഗുരുവായൂര്‍ ആണെന്ന് തോന്നുന്നു ..
അപ്പോഴേക്കും ശരത്തും എത്തി
ഇന്നവന്റെ പിറന്നാള്‍ ആണ്
എല്ലാ കൊല്ലവും ഗുരുവായൂര്‍ കൊണ്ട് പോയി തൊഴുവിച്ചു
 തുലാഭാരവും നടത്തിയാണ് വരിക .

.ഇന്നെന്ത നേരത്തെ ചേച്ചി ..
ശരത് ചോദിച്ചു
ഒരു കൊമ്പെറ്റിഷന്‍  ഉണ്ട്
എന്ന് പറഞ്ഞു പുറത്തു കടന്നു
പുറത്തു രമേശന്‍ ചേട്ടന്‍ ഓട്ടോയുമായി കാത്തു കിടക്കുന്നുണ്ടായിരുന്നു
വീണ്ടും താജ്  മലബാറിലേക്ക്

അമ്മയും ചിറ്റയും കൊച്ചച്ചനും തന്ന പോക്കെറ്റ്‌  മണി ഏതാണ്ട് തീരുകയാണ്
കൊച്ചച്ചനോട് കുറച്ചു കാശ് ചോദിച്ചാലോ
ഓട്ടോയില്‍ ഇരുന്നു തന്നെ വിളിച്ചു ..
അപ്പോള്‍  ഓഫിസില്‍ നിന്നും തിരികെ പോരികയാണ്
എനിക്ക് കുറച്ചു കാശു വേണം
നേരെ കാര്യം പറഞ്ഞു
എന്തിനാണ് കാശ് ദിവൂ
കൊച്ചച്ച ഇന്ന് മിസ്സ്‌ കേരള മത്സരം നടക്കുയാണ്
ഞാന്‍ അതില്‍ ഉണ്ട്
ലാസ്റ്റ് പതിനെട്ട്‌  പേരില്‍ ഒരാള്‍ ഞാന്‍ ആണ്
മനസിലെ ഉത്സാഹം അറിയാതെ വാക്കുകളില്‍  നിറഞ്ഞു  
ഇന്നലെ വിളിച്ചിട്ടും ചേട്ടന്‍ ഒന്നും പറഞ്ഞില്ലല്ലോ
അവര്‍ക്ക് ഒന്നും അറിയില്ല ..
അറിയില്ലേ
ഇല്ല പറഞ്ഞില്ല
പറഞ്ഞാല്‍ പിന്നെയും .
.

കൂടുതല്‍ പറഞ്ഞില്ല ..
എത്ര വേണം നിനക്ക് രൂപ..
അമ്പതു മതിയാകും ..
ശരി ഞാന്‍ ഇട്ടേക്കാം.
.കൊച്ചച്ച പകല്‍ എന്നെ വിളിക്കരുത്  കേട്ടോ..
ഫോണ്‍ എടുക്കാന്‍ ഒക്കത്തില്ല
മത്സരം കഴിയുന്നത്‌ വരെ അച്ഛനോടും അമ്മയോടും പറയരുത് കേട്ടോ

അതിനും ഒരു മൂളല്‍ ആയിരുന്നു മറുപടി

പിന്നെ വിളിച്ചത് ചിറ്റയെ  ആയിരുന്നു ..
അവിടെ പുലര്‍ച്ച നാല് മണി
എങ്കിലും ചിറ്റക്കും വലിയ സന്തോഷമായി
എടീ ബിക്കിനിയൊക്കെ ഇട്ടു നില്‍ക്കാന്‍  നിന്റെ അമ്മ സമ്മതിചൊടി .

എന്നായിരുന്നു പിന്നത്തെ ചോദ്യം 

അമ്മയോട് ആര് പറഞ്ഞു

നീ പറഞ്ഞില്ലേ ഇതുവരെ

പിന്നെ പറയാത്തെ കുറ്റമാ
ചിറ്റക്കറിയില്ലേ  
.
രണ്ടു പേര്‍ക്കും എന്നെ കാണാന്‍ തന്നെ ഇഷ്ട്ടമില്ല
അവരുടെ മുന്നില്‍ ചെന്ന് ചാടാതെ എങ്ങിനെ ഒരു ദിവസം കഴിച്ചു കൂട്ടാം എന്നാണ് എന്റെ പ്രധാന ചിന്ത തന്നെ

അപ്പുറത്ത് ഫോണ്‍ നിശബ്ദമായി
നിനക്ക് പണം വല്ലതും വേണോ
വേണ്ട കൊച്ചച്ചന്‍ തരാം എന്ന് പറഞ്ഞിട്ടുണ്ട്
ഞാന്‍ കുറച്ചു ഇട്ടേക്കാം എന്ന് പറഞ്ഞു ചിറ്റ ഫോണ്‍  കട്ട് ചെയ്തു

പിന്നെ അമ്മാമ്മയെയാണ് വിളികേണ്ടത്
മനസു ഒന്ന് മടിച്ചു
എങ്കിലും വിളിക്കുക തന്നെ ചെയ്തു
അമ്മാമ്മേ ..അമ്മമ്മേ..
ഫോണ്‍ അടിക്കുംപോഴേ അറിയാതെ വിളി തുടങ്ങും
.അമ്മാമ്മയെ വിളിക്കുമ്പോള്‍ അങ്ങിനെയാണ്

ഫോണ്‍ എടുക്കുന്നത് വരെ അമ്മമ്മേ എന്ന് വിളിയാണ് പതിവ്
അമ്മാമ്മേടെ പോന്നൂട്ടി എന്താ വിശേഷം
എന്നായിരുന്നു പതിവ് ചോദ്യം..

അമ്മമ്മേ ഇന്ന് വൈകീട്ട് താജ് മലബാറില്‍ വച്ച് മിസ്സ്‌ കേരള മത്സരം ഉണ്ട് കാണണം കേട്ടോ
ഞാന്‍ ഉണ്ട് അതില്‍

അമ്മമ്മയും ഒന്ന് പകച്ചു എന്ന് തോന്നി

നീയോ
നിന്റെ അമ്മ സമ്മതിചോടി?

ഇല്ല ഇന്ന് മത്സരം കഴിഞ്ഞിട്ട് അറിഞ്ഞാല്‍ മതി
ഞാന്‍ എന്ത് ചെയ്താലും അവര്‍ക്കെന്ത
അവര്‍ ശ്രെദ്ധിക്കുന്നു പോലുമില്ലല്ലോ എന്റെ കാര്യം
ഞാന്‍ മിസ്സ്‌ യൂണിവേഴ്സ് ആയാലും എന്നെ കാണുമ്പോള്‍ അമ്മയുടെ സുന്ദരി മോള്‍ക്ക്‌ അറയ്ക്കും ..
അത് കൊണ്ട് പറഞ്ഞില്ല 

പറയുമ്പോള്‍ പിന്നെയും തൊണ്ട ഇടറി
അമ്മമ്മയോടു സംസാരിക്കുമ്പോള്‍ ആണ്
 മനസിലെ കെട്ടി നിര്‍ത്തിയിരിക്കുന്ന
 ദേഷ്യവും സങ്കടവും ഒക്കെ പുറത്തു വരിക
പരാതികളും പരിഭവങ്ങളും ..
എല്ലാം പറയുക അമ്മമ്മയോടു ആണ്

ബാക്കി എല്ലാവരുടെയും മുന്നില്‍ ചെല്ലുമ്പോള്‍ 

എപ്പോഴും മുഖത്ത് ഒട്ടിച്ചു വച്ച ഒരു ചിരിയുണ്ടാവും

ഞാന്‍ വൈകീട്ട് പറ്റുമെങ്കില്‍ അവിടെ വരാം കേട്ടോ
നീ സന്തോഷമായി ഇരിക്കണം

ഫോണ്‍ കട്ടായി

ഫൈനല്‍ ആയപ്പോഴേക്കും മനസ് ശാന്തമായി കഴിഞ്ഞിരുന്നു 
മറ്റുള്ളവര്‍ക്കുള്ളത് പോലെ ഒരു പരിഭ്രമവും ഉണ്ടായിരുന്നില്ല
ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ പതറിയും ഇല്ല 

സ്ത്രീ എന്ന നിലയില്‍ എന്താണ് പ്രഥമ കര്‍ത്തവ്യം  എന്ന് ചോദിച്ചപ്പോള്‍ 
ഒരു നിമിഷം മനസ് കൂമ്പി പോയി

ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ നന്നായി പഠിക്കുക ..
ഒരു മകള്‍ എന്ന നിലയില്‍ അച്ഛനോടും അമ്മയോടും നീതി പുല്കര്തുക ..
എന്തോ അവരെ സ്നേഹിക്കുക 

എന്ന് പറയാന്‍ തോന്നിയില്ല എന്നതാണ് വാസ്തവം .
.
ഒരു ഭാര്യ എന്ന നിലയില്‍ ഭര്‍ത്താവിനോട് സന്തോഷമായും സ്നേഹമായും പെരുമാറുക .

.ഒരു ജോലിക്കാരി എന്ന നിലയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉയര്‍ച്ചക്കായി ആവുന്നത്ര ശ്രേമിക്കുക ..

ഒരു അമ്മ എന്ന നിലയില്‍ മക്കളെ നീതി ബോധത്തോടെ പൂര്‍ണ്ണമായി സ്നേഹിക്കുക..
അവരെ സംരക്ഷിക്കുക..
അവരുടെ പഠിത്തം ജോലി ഇതില്‍ എല്ലാം ശ്രെദ്ധിക്കുക ..


ഒരു സാമൂഹ്യ ജീവി എന്നനിലയില്‍ തനിക്കു ചുറ്റുമുള്ളവരുടെ ഉന്നമനത്തിനും ഉയര്ച്ചക്കും ..
തന്നാല്‍ ആകാവുന്നത് ചെയ്യുക ..

സാമൂഹ്യ ഉച്ച നീച്ചത്ത്വങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രേമിക്കുക
അനീതികള്‍ കണ്ടാല്‍ പ്രതികരിക്കുക 


നിങ്ങള്‍ ഒരു പുരുഷനെ വിദ്യഭ്യാസം ചെയ്യിക്കുമ്പോള്‍ ഒരു വ്യക്തിയെ വിദ്യാഭ്യാസം ചെയ്യിക്കുന്നു
എന്നാല്‍ ഒരു സ്ത്രീയ വിദ്യഭ്യാസം ചെയ്യികുമ്പോള്‍ നിങ്ങള്‍ ഒരു കുടുമ്പത്തെ  വിദ്യാഭ്യാസം ചെയ്യിക്കുന്നു ..

എന്ന് പറഞ്ഞാണ് നിര്‍ത്തിയത്

വലിയ കരഘോഷം മുഴങ്ങി

പിന്നെ സമ്മാനം ഓരോന്നായി പുറത്തേക്കു വന്നു
മിസ്സ്‌ പുഞ്ചിരി പട്ടം
ദിവ്യ .എസ് .
എഴുനേറ്റു കയ്യുകള്‍ വീശുമ്പോള്‍ മനസ് വല്ലാതെ നിറയുന്നത് അറിഞ്ഞു
നുണ കുഴികളുടെ വിജയം തന്നെ

പിന്നെയും മിസ്സ്‌ മുടി പട്ടവും
ദിവ്യ എസ് നു തന്നെ

അതെ രണ്ടും അമ്മമ്മയുടെ കയ്യില്‍ നിന്നും കിട്ടിയത് തന്നെ
മനസ്സില്‍ ഒരു നന്ദി പറഞ്ഞു 

 മൂന്നാം സ്ഥാനം 

ബംഗ്ലൂരില്‍ നിന്നും വന്ന നീണ്ട കാലുകള്‍ ഉള്ള ശീതള്‍ കുരിയാക്കൊസിനാണ്
ഒന്നാം സ്ഥാനം കിട്ടേണ്ടത് ആയിരുന്നു ശീതളിന്
എന്നാല്‍ ചോദ്യങ്ങളുടെ ഉത്തരം തീരെ മനസ്സില്‍ തട്ടാതെ
കാണാതെ പഠിച്ചു പറഞ്ഞ പോലെ ആയി പോയത് കൊണ്ടാവും 

മൂന്നാം സ്ഥാനം ആയി പോയത്

രണ്ടാം സ്ഥാനം തൃശൂരില്‍ നിന്നും ഉള്ള ചുരുണ്ട് മുടിക്കരിയായ  രേവതി ചന്ദ്രപാലനാണ്   
കേരളത്തിലെ മിക്ക ബാറു കളുടെയും ഉടമസ്ഥന്‍ ആണ് ചന്ദ്ര പാലന്‍
കയ്യിലും കാലിലും കഴുത്തിലും കനത്ത ആഭരണങ്ങള്‍ അണിഞ്ഞു അവര്‍ ഭാര്യയും ഭര്‍ത്താവും എത്തിയിട്ടുണ്ട് .
.
രണ്ടു പേരുടെയും സന്തോഷം കാണണം ..
മിസ്സ്‌ യൂണിവേഴ്സ് ആയി മകള്‍ എന്ന മട്ടില്‍ ആണ് അവരുടെ നില
 പിന്നെയും അനൌണ്സ് മെന്റു   

മിസ്സ്‌ കേരള
സെന്റ്‌ തെരാസസിന്റെ  കറുത്ത മുത്തായ
ദിവ്യ .എസ്.
സന്തോഷവും സങ്കടവും കൊണ്ട് ശ്വാസം മുട്ടി പോയി
സ്റെജില്‍ വന്നു കെട്ടി പിടിക്കാന്‍ അച്ഛനും അമ്മയും ഇല്ലല്ലോ
എന്നൊരു വലിയ അനാധത്ത്വം
അമ്മാമ്മ എങ്കിലും വന്നാല്‍ മതിയായിരുന്നു എന്നൊരു മോഹം

പിന്നെ തലയില്‍ വന്ന കിരീടം ..
ചിരിയും സന്തോഷവും ..
വേറെ ഒന്നും ചിന്തിക്കാന്‍ സമയം കിട്ടിയില്ല


അപ്പോള്‍ കണ്ടു സ്റെജിലേക്ക് സന്തോഷത്തോടെ കയറി വരുന്നു
അച്ഛനും അമ്മയും അമ്മാമ്മയും ശരത്തും

അമ്മമ്മ വന്നു കെട്ടി പിടിച്ചപ്പോള്‍ പൊട്ടി കരഞ്ഞു പോയി
അമ്മ മുഖത്തെ കണ്ണ് നീര്‍ ശ്രേധയോടെ ഒപ്പി മാറി
പിന്നെ അഭിമാന പൂര്‍വ്വം ചേര്‍ത്തു പിടിച്ചു
അവരുടെ കണ്ണുകള്‍ പറയുന്നുണ്ടായിരുന്നു
എന്റെ മകള്‍ എന്റെ  മകള്‍

ഒരു രാത്രിയിലെ ..
ഒരേ ഒരു രാത്രിയിലെ മാത്രം സിന്‍ഡ്രെല 

2012 ജൂലൈ 29, ഞായറാഴ്‌ച

Religion is the opium of the people.

വാളെടുത്തു വെട്ടേണ്ട സമയത്ത്  മനുഷ്യന്‍ ചിന്തിക്കുന്നു..
എനികായി ദൈവം നീതി നിര്‍വഹിക്കും..
എനിക്കായി ദൈവം പക തീര്‍ക്കും..
എന്റെ ദുഃഖങ്ങള്‍ ദൈവത്തിനു ഞാന്‍ നല്‍കുന്നു..
അവന്‍ അത് പരിഹരിച്ചു തരും..

പ്രവാചകന്മാരും മന്ത്രവാദികളും ദൈവ പ്രതി പുരുഷന്മാര്‍ ആയി മധ്യസ്ഥ പ്രാര്‍ഥന നടത്തുന്നു..
സംസ്കൃതത്തില്‍ , അറബിയില്‍, ലാറ്റിനില്‍ ,,
അവര്‍ ദൈവത്തോട് നമ്മുടെ പ്രശ്നങ്ങള്‍  പറയുന്നു ..

മതം മനുഷ്യനെ എങ്ങിനെ ഉത്ത പുരുഷന്‍ അല്ലാതെ ആക്കുന്നു എന്ന് ഉള്ളതിന് ഒരു ഉത്തമ ഉദാഹരണം പറയാം
നന്മ  നിറഞ്ഞ മറിയം മുപ്പതു പ്രാവശ്യം ചൊല്ലി കൊന്ത എത്തിച്ചു കിടന്നോളൂ..
നിന്റെ സഹോദരനെ കൊന്നെ പാപം ഞാന്‍ ഇതാ തീര്‍ത്ത്‌ തന്നിരിക്കുന്നു എന്ന് ക്രിസ്ത്യാനിയോടു  പുരോഹിതന്‍ പറയുന്നു..
ഇറ്റലിയില്‍ കൊലപാതകങ്ങളും മറ്റു ഗുണ്ട സംഘങ്ങളും എത്രയോ കൂടുതല്‍ ആണ്
കൊട്ടേഷന്‍ സംഘങ്ങളുടെ ആചാര്യന്മാര്‍ അവരാണ്..
അവര്‍ക്ക് ഭയമേ ഇല്ല..എന്ത് പാപവും അവിടെ തീര്‍ത്ത്‌ കൊടുക്കാന്‍ ആള്‍ക്കാര്‍ ഉണ്ട്

എല്ലാത്തിനും മതം എളുപ്പ വഴിയില്‍ പ്രതി ക്രിയകള്‍ കണ്ടു പിടിക്കുന്നു..
പതിനേഴു കോടി രൂപ മുടക്കി യാഗം നടത്തുന്നു..
മഴ പെയ്യിക്കാന്‍..
നഗരത്തിലെ മരങ്ങള്‍ വെട്ടി മുറിക്കപെട്ടതിനെ കാണാന്‍..ഇവര്‍ക്ക് കണ്ണില്ല
അതിനു പകരം മരം വച്ച് പിടിപ്പിക്കാന്‍ അല്ല അവര്‍ ശ്രേമിക്കുന്നത്
നഗര വന വല്‍ക്കരണം.വന പാലനം..ഇതൊന്നുമല്ല അവര്‍ കണ്ട എളുപ്പ വഴി.
മതം എങ്ങിനെ മനുഷ്യനെ മയക്കുന്ന കറുപ്പായി തീരുന്നു എന്ന് കണ്ടില്ലേ

ആധുനിക ഭാരതത്തില്‍ മതം അപകടകാരിയായ അന്തക വിത്താണ്
തന്നില്‍ തന്നെ തന്റെ മരണത്തിന്റെ ബീജവും കൂടി കരുതുന്നവര്‍
.അന്യ മത പാതകം.,നിന്ദ ,വൈരം ഇവയെല്ലാം മത അനുയായി എന്നാ നിലയില്‍ തന്റെ  കടമയായി കരുതുന്നവര്‍ ..

ഞാന്‍ എന്റെ സഹോദരന്റെ കാവല്‍ക്കാരന്‍ അല്ല എന്നാ ലാഖവം..ഒരു നല്ല ആട്ടിന്‍ കുട്ടിയെ വെട്ടി അരുതാല്‍ പ്രീതി പെടുന്ന ദൈവം..സഹോദര വധത്തിനും മാപ്പ് കൊടുക്കുന്നു
ഹിന്ദുക്കളുടെ കോടതിയില്‍ നീതി ലഭിക്കില്ല എന്ന് മുസ്ലിമുകള്‍ കരുതുന്നു..പാക്കിസ്ഥാനില വിവാഹ പ്രായമായ ഹിന്ദു പെന്‍ കുടികളെ മുസ്ലിം പുരുഷന്മാര്‍ തട്ടി കൊണ്ട് പോയി മത പരിവര്‍ത്തനം ചെയ്തു വിവാഹം കഴിക്കുന്നു
ജൂതരും അറബികളും ഒരു തുണ്ട് ഭൂമിക്കും സ്വന്തം മതം അനുശാസിക്കുന്ന നിയമങ്ങള്‍ക്കും കീഴ്പെട്ടു അങ്ങോട്ടും ഇങ്ങോട്ടും അതി നിഷ്ട്ടുരമായി കൊന്നു തീര്‍ത്ത്‌ കൊണ്ടിരിക്കുന്നു..ഒരു ഇസ്രായേലിയെ കൊന്നാല്‍ ഗാസയില്‍ അന്ന് ഉത്സവം  ആണ്
പലസ്തീനികളുടെ രേക്ത്തിനായി അഞ്ചു വയസായ ജൂത ബാലന്‍ പോലും കൊതിക്കുന്നു
കറുത്തവരെ ഇന്നും അസ്പ്രുശ്യര്‍ ആയി കാണുന്ന വെള്ളക്കാര്‍ ...
.യൂറോപ്പിലും മറ്റും പല മുന്നോക്ക രാജ്യങ്ങളിലും
അപ്പാര്തീടിന്റെ 
വര്‍ണ്ണ വിവേചനത്തിന്റെ അദൃശ്യ കരങ്ങള്‍ എന്നും അപമാനിക്കുന്ന  ഏഷ്യന്‍ വംശജര്‍..കറുത്തവര്‍ .

എന്താണ് മതം കാലിക ലോകത്തില്‍ നമുക്കായി വച്ച് നീട്ടുന്നത്  എന്ന് മനസിലായില്ലേ..
അതിനിടയില്‍..

മത നിരപേക്ഷതയുടെ ചെറിയ തുരുത്തുകള്‍  ആണ് മാര്‍ക്സിസം
നമുക്കവ കടലില്‍ താഴത്തെ കാത്തു വൈക്കാം
മനുഷ്യ സ്നേഹത്തിന്റെ ഒരു ചെറു തെളി നീരുവ ..
അതാണ്‌ മാര്‍ക്സിസം
നമുക്കത് വറ്റി പോകാതെ ഒഴുകാന്‍ അനുവദിക്കാം
മനുഷ്യനെ ഒന്നായി കാണുന്ന ലോകത്തെ ഒരേ ഒരു പ്രകാശ  നാളം..
അതാണ്‌ മാര്‍ക്സിസം
നമുക്കത് കെടാതെ സൂക്ഷിക്കാം
നമുക്കതില്‍ മുറുകെ പിടിക്കാം

2012 ജൂലൈ 8, ഞായറാഴ്‌ച

വിപ്പ്ലവത്തിന്റെ കേരളീയ ഭാഷ്യം

വഴി വിളക്ക്

അന്ധന്
രാത്രിയില്‍ വഴി വിളക്ക് ആവശ്യമേയില്ല..

മദ്യപന്
അത്  വീഴാതെ പിടിച്ചു നിലക്കാന്‍ ഉള്ള ആശ്രയമാണ് ..
പഥികന്
വഴി കാട്ടിയുമാണ്
പട്ടിക്കു
മൂത്രമോഴിക്കാനൊരു സ്ഥിര സങ്കേതവും അത് തന്നെ
കമ്മ്യൂണിസം ഒരു വഴി വിളക്കാണ്
ഇരുളില്‍ നയിക്കുന്ന പ്രകാശം
എന്നാലോ അന്ധന് അത് പ്രയോജനപ്പെടുന്നില്ല
അവനതു  അനാവശ്യ വസ്തു ആണ്
ധനികരും ,വ്യാപാരികളും  വർത്തകരും ,പലിശക്കാരും,ദല്ലാളന്മാരും
എന്തിനീ മിന്നുന്ന വഴിവിളക്ക് കാണണം ?

അതോ മദ്യപനെ പോലെ ഊന്നു വടി ആയിട്ടോ..

 പലരും അന്ധന്റെ പോലെ പാര്‍ട്ടിയെ അറിയാതെ തപ്പി നടക്കുന്നു
പ്രസ്ഥാനം അവര്‍ക്ക് യാതൊരു പ്രയോജനവും ചെയ്യുന്നില്ല..
കാരണം അവര്‍ വിദ്വേഷം മൂലം അന്ധര്‍ ആണ്..

വളരെ ദുര്‍ബ്ബലര്‍ പാര്‍ട്ടിയെ തങ്ങളുടെ സ്വപ്നവും ജീവിതവും എല്ലാം ആയി കാണുന്നു.
മദ്യപനെ പോലെ ഇറുക്കി പിടിക്കുന്നു..
തൂണ് ചെരിഞ്ഞാല്‍..അവര്‍ വീഴും എന്നവര്‍ക്ക് അറിയാം..
അത് കൊണ്ട് മുറുകെ പിടിക്കുന്നു.
എന്നിട്ടും സംശയം ആണ്..
തൂണ് ചെരിയുന്നോ ..
തങ്ങളിലെ മദ്യം ആണ് തൂണിന്റെ ആട്ടം ..
പ്രസ്ഥാനത്തില്‍ വിശ്വാസം ഇല്ലായ്മ്മ യുടെ ചാഞ്ചാട്ടം ..
അതാണ്‌ ചിലരുടെ നിലപാട്

പഥികന് എന്നും വഴി വിളക്ക് അവിടെ ഉണ്ട്..
ഇരുട്ടില്‍ പ്രകാശം ആയി..

താഴെ നിങ്ങള്‍ കാണുന്നത് മൂര്‍ഖന്‍ പാമ്പുകളെ ആവാം..
ക്രൂര മൃഗങ്ങളെ ആവാം..
ചെളിയും വഴുക്കലും മഴയും ഇടിയും മിന്നലും ഉണ്ടാവും
എന്നാല്‍ ഒരിക്കലും വഴി വിളക്ക്

താഴെ തന്റെ വെളിച്ചത്തില്‍ കാണപ്പെടുന്നവയുടെ ഉടമസ്ഥന്‍ അല്ല തന്നെ

2011 ഡിസംബർ 25, ഞായറാഴ്‌ച

അമ്മായിഅമ്മ

സന്തോഷ മാത്രം തരുന്ന  തമാശകൾക്കും ഇടയിൽ

വല്ലാതെ മഥിച്ച സംഭവങ്ങളും  ഉണ്ടായിട്ടുണ്ട്

എനിക്ക് വേണ്ടപെട്ട ഒരു കുട്ടി..
അവള്‍ ഒരു വീട്ടില്‍ ഹോം നേഴ്സ് ആയി ജോലിക്ക് ചെന്നു 


പട്ടണത്തിനു നടുവിലെ ഒരു ഹൌസിംഗ് കോളനി  ..
നഗരത്തിലെ സമ്പന്നര്‍ താമസിക്കുന്ന പ്രദേശം..
ഒരു മകന്‍ മാത്രം അമ്മക്ക്.

അയാള്‍  പൊതു മേഖല സ്ഥാപനത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍..
ഭാര്യക്ക്  ജോലി ഇല്ല..
മൂത്ത മകള്‍ വക്കീല്‍
 രണ്ടാമത്തെ മകള്‍ പ്ലസ് ടൂ വിനു 
എന്റെ കൂട്ടുകാരിയെ നമുക്ക് ചന്ദ്രിക  എന്ന് വിളിക്കാം..

അവള്‍ ചെന്നപ്പോള്‍ വീട്ടമ്മ അവളെ വീടിനു പിറകിലേക്ക് കൊണ്ട് പോയി 
അവിടെ അടുക്കള  തിണ്ണയില്‍ ബോധമില്ലാതെ ഒരു സ്ത്രീ കിടക്കുന്നുണ്ടായിരുന്നു 
വീടിനു വെളിയില്‍ ആണ് ആ വരാന്ത . കൊച്ചിയിലെ കൊതുകു കടിയും  കൊണ്ട് മൂന്നു ദിവസമായി അവര്‍  കിടക്കുകയാണ് അവിടെ 

ആദ്യമായി  അവരെ അകത്തെ മുറിയില്‍ ആക്കണം ..
ഒരു ചാക്കില്‍ ആണ് ഇവര്‍ കിടക്കുന്നത് 
അതില്‍ മലവും മൂത്രവും എല്ലാം ഉണ്ട് ..

ചന്ദ്രികവേഷം  പോലും  മാറാതെ   അവരെ അവിടെ കിടന്ന വേറെ ഒരു ചാക്കിലേക്കു മാറ്റി കിടത്തി
 മലവും മൂത്രവും  ഈച്ചയും  ആർക്കുന്ന  ചാക്കെടുത്തു മുറ്റത്തേക്കു ഇട്ടു 
കത്തിച്ചു കളയാം എന്ന് കരുതി 
അപ്പോഴേക്കും വീട്ടമ്മ വന്നു ..

അമ്മയെ നല്ല ചാക്കിലേക്കു കിടത്തിയത്‌ അവര്‍ക്ക് ഇഷ്ട്ടമായില്ല
""എന്തിനാണ് ആ  നല്ല ചാക്ക് കൂടി  ചീത്ത  ആക്കിയത് ?
അതിട്ടാണ് രാത്രിയിൽ  ഇവരെ പുതപ്പിച്ചിരുന്നത്
ഇനി ഇതിനെ നമുക്ക്  മുകളിലേക്ക്  കൊണ്ട് പോകാം ?""


അമ്മയുടെ മകൻ ഒരു ശസ്ത്രക്രിയ കഴിഞ്ഞു ഇരിക്കുകയാണ്..സഹായിക്കാന്‍ സാധിക്കില്ല..
ചന്ദ്രിയും മരു മകളും വേണം അവരെ മുകളില്‍ കൊണ്ട് പോകാന്‍ 
വീടിനകത്തു കൂടി ഗോവണി ഉണ്ട്
അതിലെ കൊണ്ട് പോകാന്‍ സാധിക്കില്ല എന്നവര്‍ തീര്‍ത്തു പറഞ്ഞു
പുറത്തു ഒരു പിരിയാന്‍ ഗോവണിയുണ്ട് ..
അത് വഴി രണ്ടു പേരും കൂടി സ്ത്രീയെ മുകളിലേക്ക് വലിച്ചു കയറ്റുകയാണ് 
ചന്ദ്രി മുകളിലും വീട്ടമ്മ താഴെയും ..
ബോധമില്ലാത്ത സ്ത്രീയെ രണ്ടു പേരും കൂടി ചാക്കിൽ വലിച്ചു  ഗോവണിക്ക് അടുത്തു എത്തിച്ചു ..പിന്നെ മുകളിലേക്ക് കയറ്റണം.കുറച്ചു വലിച്ചു  കയറ്റി കഴിഞ്ഞപ്പോൾ
മരുമകൾ അമ്മയെ അങ്ങ് വിട്ടു കളഞ്ഞു   ..
അവര്‍ ചുരുണ്ട്  കൂടി താഴേക്ക്‌ വീണു 
ചന്ദ്രി ഞെട്ടി പ്പോയി ..
""നിങ്ങള്‍ എന്താ ഈ ചെയ്തത് ""??
ഇവര്‍ പണ്ട് എന്നോട് എന്തെല്ലാം ചെയ്തിട്ടുണ്ട് എന്നറിയാമോ..
അവരെ ഇതൊന്നും ചെയ്‌താല്‍ പോര എന്നായിരുന്നു അവരുടെ കൂസലില്ലാത്ത മറുപടി 

വീണ്ടും വലിച്ചു പൊക്കി മുറിയില്‍ എത്തിച്ചു 
അഞ്ചു കൊല്ലമെങ്കിലും   ആയിട്ട് ഉണ്ടാവും ആ മുറി അടിച്ചിട്ട് ..കഴുകിയിട്ടോ..തുടച്ചിട്ടോ 
തറയും ഭിത്തിയും എല്ലാം കറുത്തു വൃത്തി കേടായി ..കരിപോലെ ചെളി  പിടിച്ചു ..അടച്ചിട്ട ജനാലകൾ ..അതിലും നിറയെ പൊടിയും അഴുക്കും 
കട്ടിലില്‍ ഒരു വിരിപ്പുണ്ട്..അതൊരു കീറ ത്തുണി മാത്രം..
ഇത് പോലെ അഞ്ചു കൊല്ലം ആയിട്ടുണ്ടാവും കഴുകിയിട്ട് 
രാവിലെ പതിനൊന്നു  മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ ജോലി ചെയ്തപ്പോള്‍  അമ്മയെ തുടപ്പിച്ചു .കഴുകിച്ചു
അവർ ഒരു കറുത്ത അമ്മയല്ല
ചന്ദന നിറമുള്ള  ഒരു വൃദ്ധ ..പതുക്കെ മിടിക്കുന്ന ഹൃദയം..ഇപ്പൾ നിന്ന്  പോയേക്കും  എന്നാ മട്ടിൽ പതുക്കെ പതുക്കെ മിടിക്കുന്നുണ്ട്‌
ജീവന്റെ ഏക ലക്ഷണം  അത് മാത്രമാണ്
.നല്ല വിരിപ്പൊക്കെ ഇട്ടു..കട്ടിലിൽ അവരെ കിടത്തി 
മുറി അടിച്ചു വാരി തുടച്ചു 
എല്ലാം കഴിഞ്ഞു താഴെ വന്നു ചന്ദ്രി   അല്‍പ്പം ഭക്ഷണം ചോദിച്ചു ..അമ്മക്ക് കൊടുക്കാന്‍ 
അല്‍പ്പം കഞ്ഞി വെള്ളം കൊടുക്കാന്‍ ചോദിച്ചപ്പോള്‍ വീട്ടമ്മ ഇടഞ്ഞു 
തരാന്‍ പറ്റില്ല എന്നായി ..
രണ്ടാമത്തെ മകള്‍ വന്നപ്പോള്‍ അമ്മയോട് താണു കേണു പറഞ്ഞു..
അല്‍പ്പം കഞ്ഞി വെള്ളം കൊടുക്കമ്മേ മുത്തശിക്ക് 
നെറ്റിയില്‍ ആഴമുള്ള ഒരു മുറിവുണ്ട് 
അതില്‍ മരുന്ന് പുരട്ടണം  ..
ഇവരുടെ ആരോഗ്യ സ്ഥിതി മോശമാണ് ..
ഡോക്റ്ററെ വിളിക്കണം 
രണ്ടിനും വീട്ടമ്മ തയ്യാറല്ല 
അവള്‍ അവള്‍ക്കു കൊടുത്ത ചായ കുടിക്കാതെ അമ്മക്ക് വായില്‍ ഇറ്റിച്ചു കൊടുത്തിട്ട് പോന്നു 

പിന്നെ പുറത്തു വന്നു എന്നെ വിളിച്ചു..
എന്താ ചെയ്യേണ്ടത്
ഈ അമ്മയെ കൊല്ലാനാണ് അവരുടെ ഉദ്ദേശം..
നമുക്ക് എന്ത് ചെയ്യാന്‍  ആവും 
പോലീസില്‍ ജോലി ഉള്ള ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഉണ്ട് ബന്ധുവായി 
അവനെ വിളിച്ചു വിവരം പറഞ്ഞു

അവന്‍ ഒരു നമ്പര്‍ തന്നു..
ഇങ്ങനെ എന്തെങ്കിലും കണ്ടാല്‍ വിളിച്ചു പറയേണ്ട ഒരു നമ്പര്‍ ആണ്
ഞാൻ അത്  ചന്ദ്രികക്ക്  കൊടുത്തു
പോലീസ് ചെന്നു വേണ്ടത് ചെയ്തോളും എന്ന് സമാധാനിപ്പിച്ചു 
അവൾ  വിളിച്ചു കാര്യങ്ങള്‍ പോലീസിൽ എല്ലാം പറഞ്ഞു 

വേറെ ഒന്നും ചെയ്യേണ്ട..
മകന്‍ ജോലി ചെയ്യുന്ന പൊതു മേഖല സ്ഥാപനത്തില്‍ 
ഒന്നാന്തരം   ആശുപത്രി ഉണ്ട്..ചികിത്സ ഫ്രീ ആണ് 
അവിടെ അവരെ ആക്കിയാല്‍ മതി
കേട്ട പോലീസുകാരന്‍ എല്ലാം സമ്മതിച്ചു 

ഇനിയിപ്പോള്‍ എന്തിനു വിഷമിക്കണം..
വിവരം പോലിസിനെ അറിയിച്ചല്ലോ 
നമ്മുടെ ചുമതലകള്‍ കഴിഞ്ഞല്ലോ 

ഒരാഴ്ച കഴിഞ്ഞു പോലീസില്‍ നിന്നും വിളി ..
 വീട്ടമ്മയുടെ വിളി 
പരാതി പിന്‍ വലിക്കണം..
ചന്ദ്രിയുടെ വിലാസം ഒന്നും അവര്‍ക്കറിയില്ല..

സ്റെഷനില്‍ വിളിച്ചു കാര്യങ്ങള്‍ തിരക്കിയപ്പോൾ 

മൂന്നാം ദിവസം ആണ് പോലീസുകാര്‍ അവിടെ ചെല്ലുന്നത് 
അപ്പോഴേക്കും സ്ത്രീയ അവര്‍ ദഹിപ്പിച്ചു  കഴിഞ്ഞിരുന്നു 

അവര്‍ക്ക് കാര്യത്തിന്റെ ഗൌരവം മനസിലാവുന്നത് കുറച്ചു  വൈകിയാണ്
പരാതിയില്‍ നെറ്റിയിലെ മുറിവ് വീണു ഉണ്ടായതാണോ എന്ന് സംശയം ഉണ്ട് എന്നും പറഞ്ഞിരുന്നല്ലോ ..ആ കേസ്  എങ്ങിനെ ആയോ എന്നറിയില്ല 

വലിയ വീഴ്ച പറ്റി എന്ന്മാത്രമേ എനിക്ക് പറയാനുള്ളൂ
വളരെ  വളരെ അവശ ആയ ഒരു വൃദ്ധയെ,   കൊടും  ദുഷ്ട്ട സ്ത്രീയുടെ  ദയവിനായി  വിട്ടു കൊടുത്തു  ,കൊല്ലാൻ   കൂട്ടുനിന്ന  മഹാപാപി
ആ ചിന്ത ഇന്നും എന്നെ നോവിക്കുന്നു






ക്രിസ്തുവിന്റെ ആറാം തിരുമുറിവ്'


ആന്റണിയെ അങ്ങയെ നമിക്കുന്നു 
സെമിനാരികളിലെ
 ആക്രമങ്ങള്‍ 
തോന്നിയവസങ്ങള്‍..
ലൈംഗീക പീഡനങ്ങള്‍
സാമ്പത്തിക ക്രമ കേടുകള്‍ 
അച്ചന്മാരുടെ ,
മെത്രാന്മാരുടെ ..
അധാര്‍മിക ജീവിത രീതികള്‍ 
ഇതിനെതിരെ ഒരു തുറന്നെഴുത്ത് ..
അതായിരുന്നു ആറാം തിരു മുറിവ് 

എങ്ങിനെ കന്യക ഗര്‍ഭിണി ആയി എന്ന്   ഇന്ന് നമുക്ക് അറിയാം 
അന്ന് ആന്റണി അത് പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും പൊള്ളി പോയി 

നമ്മള്‍ പ്രബുദ്ധ കേരളം ലജ്ജികേണ്ട കാര്യമാണ് ആ നാടകം കേരളത്തില്‍ നിരോധിച്ചു എന്നത് 
പിന്നീട് ശക്തരായ  മത മേലധികാരികള്‍ ആന്റണിയെ വല്ലാതെ പീഡിപ്പിച്ചു 
വിദേശത്തു ജയിലില്‍ അടക്കാന്‍ ശ്രേമിച്ചു ..

പിന്നീട് കാലം   കഴിഞ്ഞപ്പോള്‍  അഭയ കൊല കേസുമായി  ബന്ധപെട്ടു 
സെമിനാരികളിലെ നില നില്‍ക്കുന്ന അരാജകത്ത്വങ്ങള്‍ പുറത്തു വരിക തന്നെ ചെയ്തു 
ആന്റണി എഴുതിയതെല്ലാം സത്യം..
കറ കളഞ്ഞ സത്യം എന്ന് അങ്ങിനെ കാലം തെളിയിച്ചു 
കലാ കേരളം ആന്റണിയോടു  മാപ്പ് പറയേണ്ടതുണ്ട് 

മഹാനായ ആ പ്രക്ഷോഭകാരിയുടെ     മരണത്തില്‍ ആദരാഞ്ജലികള്‍ 

2011 ഡിസംബർ 20, ചൊവ്വാഴ്ച

ഓഫീസിലെ തമാശകള്‍

ഓഫീസിലെ തമാശകള്‍  
പല തരമാണ് 
ഒരിക്കല്‍ തെക്കന്‍ പ്രദേശത്തു നിന്നും ഒരു ചെറുപ്പക്കാരന്‍ ഓഫീസില്‍ ജോലിക്കെത്തി 
വേറെ വകുപ്പില്‍ നിന്നും മാറി വന്നതാണ് 
ജോലി അത് കൊണ്ട് തീരെ അറിയില്ല
ചോദിച്ചും  പഠിച്ചും  ഒക്കെ പുള്ളി അങ്ങിനെ മുന്നേറുകയാണ് 
ആയിടെ മേലാപ്പീസില്‍ നിന്നും ഒരു തീട്ടൂരം വന്നു 
ഒരു എന്ക്വയറി  ഓഫീസര്‍ വേണം എല്ലാ ഓഫീസിലും എന്ന് 
നിരന്തരം സംശയങ്ങളുമായി പൊതു ജനങ്ങള്‍ വന്നു കയറുന്ന ഞങളുടെ ഓഫീസില്‍ അത് വളരെ പ്രധാനപെട്ട ഒരു ജോലിയും ആണ് 
സര്‍ക്കാരിനു പാവങ്ങള്‍ക്കായി പല വിധ പരിപാടികളും കാണുമല്ലോ..
അതെല്ലാം വിശദീകരിച്ചു കൊടുക്കണമല്ലോ 
ഉച്ചക്ക് ഊണിനിരുന്നപ്പോള്‍ ആരാവും ആ ജോലിക്ക് നിയമിക്കപെടുക എന്നായി..
മേശപ്പുറത്തു ആളുടെ പേരും എന്ക്വയറി  ഓഫീസര്‍ എന്ന ബോര്‍ഡും ഉണ്ടാവും..
അതൊരു ഗമ യാണല്ലോ
എന്നാല്‍ സ്വന്തം ജോലി ചെയ്യാന്‍ നേരം ഉണ്ടാവില്ല എന്നത് കൊണ്ട് ആരും അത്ര താല്‍പ്പര്യം എടുത്തില്ല 
തെക്കന്ജി അങ്ങിനെ വിടുമോ
നമ്മുടെ  നുണക്കുഴി ചേട്ടനെ  കൂട്ട് പിടിച്ചു 
ഇഞ്ചി സാര്‍  (നുണക്കുഴിയെ ഞങ്ങള്‍ അങ്ങിനെയാണ്  വിളിക്കുന്നത്‌ ) ഓഫിസറെ  ചെന്ന് കണ്ടു പറഞ്ഞു..
ഇവിടെ സ്റ്റാഫ്  ഒന്നും എന്നോട് സഹകരിക്കുന്നില്ല 
എന്നെ ഒറ്റപെടുത്തുന്നു
അത് കൊണ്ട് ഇവനെ ഒരു ജോലി സ്നേഹം  ഉള്ളൂ .അത് കൊണ്ട്  ഈ ജോലി അവനു കൊടുക്കണം 

ഓഫിസര്‍ പ്രായമായ ഒരു മനുഷ്യന്‍ ആണ് ..തെക്കനെ വിളിപ്പിച്ചു ..
തെക്കാ (വിളിച്ചത്  പേര് പറഞ്ഞാണ് ..ദോഷം പറയരുതല്ലോ ).. നിനക്ക് വകുപ്പും നിയമവും ഒക്കെ അറിയാമോ ..ആള്‍ക്കാര്‍ വന്നു ചോദിച്ചാല്‍  സമാധാനം  പറയേണ്ടേ ..നമുക്ക് സീനിയര്‍ ആയ ആരെയെങ്കിലും  വയ്ക്കാം 
ആ സൂപ്രണ്ട് ചെയ്തോളും ഇതൊക്കെ ..അത് പോരെ ..

പിന്നെ സംഭവിച്ചത് അത്ഭുതമാണ് 
തെക്കന്‍ജിയെ തന്നെ പുതിയ പോസ്റ്റില്‍ വച്ചു ഓഫീസ് ഓര്‍ഡര്‍ ഇറങ്ങി .
പേരിന്റെ പിന്നില്‍ വാലുള്ള (നായര്‍) നെയിം ബോര്‍ഡും വച്ച് പുള്ളി  ഗമയില്‍ ഇരിപ്പായി 

പിന്നെ സാറിന്റെ കാബിനില്‍ ചെന്നപ്പോള്‍ ഞാന്‍ ചോദിച്ചു
" ഈ ചുക്കും ചുണ്ണാമ്പും അറിയാത്ത ഇങ്ങേരെ ഇതിലിട്ടാല്‍ എന്താ ചെയ്യുക.."

"അത് ഉമേ  മുനിസിപ്പല്‍ ചെയര്‍മാന്‍ വിളിച്ചു പറഞ്ഞു ഇന്നലെ..
ഇങ്ങേര്‍ക്കു  ഇതില്‍ തന്നെ കൊടുക്കണം എന്ന് 
പിന്നെ എന്താ ചെയ്യുക.."

നമ്മുടെ തെക്കന്‍ ഇടതു സഹയാത്രികന്‍ ആണ് ..
അങ്ങ് തെക്കത്തെ,..ഒരു ജില്ലയിലെ 
അവിടുത്തെ പാര്‍ടി ഓഫീസില്‍ പോയി അവിടുന്ന് വിളിപ്പി ച്ചു ..ഇവിടെ പറയിച്ചു ..അങ്ങിനെ അങ്ങിനെ അങ്ങിനെ ..ഞങ്ങളുടെ ഓഫിസറും  ഇടതന്‍  തന്നെ ..വേണ്ടപ്പെട്ട  അച്ചായന്‍  വന്നു  കൈക്ക്  പിടിച്ചാല്‍  പറ്റില്ല  എന്ന് പറയാന്‍  കഴിയുമോ 

ഞങ്ങളുടെ സൂപ്രണ്ട് നല്ല വിവരം ഉള്ള മനുഷ്യന്‍ ആണ് .അതും തെക്കന്‍ ദേശത്തു  നിന്നും  വന്ന  ആള്‍  തന്നെ 
അങ്ങേരെ മാറ്റി ഈ തേങ്ങത്തലയനെ ആക്കിയല്ലോ എന്നോര്‍ക്കുമ്പോള്‍ എല്ലാവര്ക്കു ദേഷ്യം വന്നു .എങ്കിലും ആറു ഒന്നും പറഞ്ഞില്ല ..സ്വന്തം ജോലി കൂടാതെ ചെയ്യേണ്ടുന്ന അഡീഷണല്‍  വര്‍ക്ക് ആണല്ലോ ..ആരെങ്കിലും സഹകരിച്ചു ചെയ്യുന്നെങ്കില്‍  ചെയ്യട്ടെ ..എന്നായിരുന്നു എല്ലാവര്‍ക്കും

അങ്ങിനെ പിറ്റേ ദിവസം വന്നു 

ഞങള്‍ ഒക്കെ ഈ പത്തു മണി എന്ന് പറഞ്ഞാല്‍ പത്തെ കാലിനു ഓഫീസില്‍  എത്തുന്ന കൃത്യ നിഷ്ട്ടക്കാര്‍ ആണ് 
എന്ന് വച്ചാല്‍ ബസിന്റെ ടയര്‍ പഞ്ചര്‍ ആയാല്‍ ഞങള്‍ ലേറ്റ് ആവും 
വഴിയില്‍  റെയില്‍വെ  ഗെറ്റ്  അടച്ചാല്‍  അന്നത്തെ ദിവസം പോക്കാണ് ..അന്ന് കഷ്ട്ടകാലത്തിനു ഗേറ്റില്‍  വണ്ടി കുറച്ചു കൂടുതല്‍ നേരം  ബ്ലോക്കായി .വൈകി 
അങ്ങിനെ നാല് കാലും പറിച്ചു ഓഫിസിലേക്കു പറന്നു വരികയാണ്‌ ഞാന്‍ 

വൈകിയാല്‍ ആരും ഒന്നും പറയില്ല..
എന്നാല്‍ പൊതു ജനങ്ങള്‍ വരുന്ന ഓഫീസില്‍ വൈകിയാല്‍ ഉണ്ടാവുന്ന മാനക്കേട്‌ പ്രധാനമാണ് 

വന്നപ്പോഴേ ഒരു പന്തികേട്‌ ഫീല്‍ ചെയ്തു 
തെക്കന്‍ കുഞ്ഞിന്റെ മേശക്കു ചുറ്റും ഒരു ആള്‍ കൂട്ടം 
ഓഫീസില്‍ ആരും എന്നെ കണ്ട മട്ടു നടിക്കുന്നില്ല 
എല്ലാവരും കുനിഞ്ഞിരുന്നു  ജോലിയോട് ജോലി 

വല്ല ചീത്ത വര്‍ത്തമാനവും ഉണ്ടോ ആവോ..
ആര്‍ക്കെങ്കിലും ട്രാന്‍സ്ഫര്‍ ആയോ
എന്നെ ക്കണ്ടാല്‍ അങ്ങിനെ ആരും  മുഖം കുനിച്ചു ഇരിക്കുക പതിവില്ല ..ഒരു കുടുമ്പം പോലെയാണ് എല്ലാവരും കഴിയുന്നത്‌ 
വേഗം കൂജയുടെ അടുത്തു പോയി ഒരു ഗ്ലാസ് വെള്ളം വിഴുങ്ങി സീറ്റില്‍ എത്തി ബാഗ്‌ വച്ച് കസേരയില്‍ ഇരുന്നു

ആരോ വന്നു മുന്നില്‍..
മുഖം ഉയര്‍ത്താന്‍ നേരം കിട്ടുന്നതിനു മുന്‍പ് തന്നെ ഇരിക്കാന്‍ പറഞ്ഞു
ആള്‍ ഇരിക്കുന്നില്ല
മേശവലിപ്പില്‍ നിന്നും പേനയെടുത്ത് തല ഉയര്‍ത്തിയപ്പോള്‍ തെക്കന്‍സ് 

മുന്നില്‍ 
മുഖം വല്ലാതെ വിളറി ഇരിക്കുന്നു 

എന്ത് പറ്റി..
ഇങ്ങേരു ചോദിക്കുന്നത് എന്താണ് എന്ന് മനസിലാവുന്നില്ല 
ഒരു അപേക്ഷയുമായി വന്നിരിക്കുകയാണ് ഒരു ചേട്ടന്‍ ..

മൂന്നാമത്തെ കാബിനില്‍ സൂപ്രണ്ട് ഉണ്ട്..അങ്ങേരെ കണ്ടാല്‍ മതി 
ശരിയാക്കി തരും 

അയാള്‍ പോയി..
ഉടനെ അടുത്ത അപേക്ഷ 
അത്  ഒരു ഉത്തരവിന്റെ ട്രൂ  കോപി കിട്ടാന്‍ ആണ്

അതിന്റെ രീതി പറഞ്ഞു കൊടുത്തു അതിന്റെ വകുപ്പിലേക്ക് വിട്ടു 
അങ്ങിനെ അങ്ങിനെ പല അപേക്ഷകള്‍ 
ഒരു അപേക്ഷയും  അതിന്റെ ആളുമായി തെക്കന്‍ വരും..
ഞാന്‍ തെക്കനെയും അയാളെയും കാര്യം പറഞ്ഞു മനസിലാക്കും..
കടലാസിന്റെ  മറു ഭാഗത്ത്‌ ചെയ്യേണ്ടത് വിശദമായി എഴുതി കൊടുക്കും 

തെക്കന്‍ എല്ലാം കേട്ട് ശ്രേധയോടെ പഠിക്കും ..കുറിപ്പ് എടുക്കും 
 ആളുകള്‍ പിരിഞ്ഞു കഴിഞ്ഞപ്പോഴേക്കും   ഉച്ചയാവാറായി 
വീണ്ടും ഞാനും എന്റെ വകുപ്പും ആയി 

ഉടനെ തെക്കന്‍ ഒരു പ്രഖ്യാപനം 
"ഹോ എന്തൊരു തിരക്കായി പോയി 
ഇനി ഒരു ചായ കുടിച്ചിട്ട് വരട്ടെ "
പല്ലിറുമ്മി  കൊണ്ട് ഞാന്‍ സമ്മതിച്ചു 

പിന്നെ എനിക്കും അനങ്ങാന്‍  കഴിയാത്തെ തിരക്കായി.
.ഉച്ചക്ക് ഉണ്ണാന്‍ ഇരുന്നപ്പോള്‍ ആണ് പിന്നെ ഒന്ന് ഫ്രീ ആയതു 
അപ്പോള്‍ കേള്‍ക്കാത്ത ചീത്ത ബാക്കി ഇല്ല 

ആര് വന്നു എന്ത് സംശയം ചോദിച്ചാലും ആരും ഒന്നും മിണ്ടില്ല..
നേരെ തെക്കനെ ചൂണ്ടി കാണിക്കും
""അവിടെ  എന്‍ക്വയറിയില്‍  ചോദിക്കൂ  ""
തെക്കന് വകുപ്പിന്റെ  ചുക്കും  ചുണ്ണാമ്പും  അറിയില്ല താനും 
തെക്കനും ബാക്കി മിക്കവരും ഒന്‍പതരക്കേ ഓഫീസില്‍ വരും..
ഞാന്‍ ആണ് പത്തിന് ഓടി എത്തുന്ന ഏക വ്യക്തി 
ഇവര്‍ എല്ലാവരും സംഘടിതമായി തെക്കന് പണി കൊടുത്ത കാരണം
 തെക്കന്‍ അങ്ങിനെ വിയര്‍ത്തു കുളിക്കുകയായിരുന്നു 

അപ്പോഴാണ്‌ എന്റെ അവതാരം 
ഞാന്‍ നാട്ടുകാരി ..
മിക്കവര്‍ക്കും എന്നെ അറിയാം..
 ആരെങ്കിലും മുന്നില്‍ വന്നാല്‍ മറ്റുള്ളവര്‍ കാണിക്കുന്ന പോലെ ,അങ്ങോട്ട്‌ കയ്യ് ചൂണ്ടാന്‍ എനിക്ക് സാധിക്കുകയും ഇല്ല .കാരണം എന്റെ വീടിനടുത്തുള്ള  ഓഫീസാണ് ..
ഇതിനുള്ളില്‍  മൂന്നു പ്രാവശ്യം ഞാന്‍ വരുന്ന ബസു എത്തിയോ എന്ന്  പുള്ളി ടെറസില്‍ പോയി നോക്കിയിട്ട് വന്നു കഴിഞ്ഞിരുന്നു.അതെല്ലാം പിന്നീടാണ്  ഞാന്‍ അറിഞ്ഞത്  

ഒരു ദിവസം ചുരുങ്ങിയത് നാല്‍പ്പതു അന്വേഷണങ്ങള്‍ വരുന്ന ഓഫീസില്‍ ഇങ്ങേരു എന്ത് ചെയ്യാന്‍
പത്തു കൊല്ലം അതെ ജോലി ചെയ്യുന്ന  ഞങ്ങള്‍ക്ക് പോലും ഇവരെ ഓരോരുത്തരെയും മര്യാദക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കാറില്ല
എന്നാല്‍ പരസ്പരം ഉള്ള സഹകരണം  മൂലം എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും താങ്ങുന്നതാണ് പതിവ് 

വൈകുന്നേരം ആണുങ്ങള്‍ എല്ലാവരും ചായ കുടിച്ചു വരുമ്പോള്‍ ഞങള്‍ പെണ്ണുങ്ങള്‍ക്ക്‌ എന്തെങ്കിലും മേടിച്ചു കൊണ്ട്  വരും 
ഞങള്‍ രണ്ടു പേരെ ഉള്ളൂ ..രണ്ടു പരിപ്പ് വട ..കുറച്ചു കപ്പലണ്ടി അങ്ങിനെ എന്തെങ്കിലും 

അന്ന് നമ്മുടെ തെക്കന്‍സ് ചായ കുടിച്ചു വന്നപ്പോള്‍ ഒരു പാക്കറ്റ് കപ്പലണ്ടി മിട്ടായി കൊണ്ട് തന്നിട്ട് ഒരു ചിരി 
""ഉമ ..എനിക്കൊരു ഉപകാരം ചെയ്തു തരണം"" 
""എന്താണാവോ ""
ശബ്ദം താഴ്ത്തി തെക്കന്‍ പറഞ്ഞു 
"ആരും അറിയരുത് ""
സാറിനോട് പറഞ്ഞു ഈ സാധനം എന്റെ തലയില്‍ നിന്നും ഒന്ന് എടുത്തു മാറ്റി ത്തരണം 

ഞാന്‍ കപ്പലണ്ടി മിട്ടായി ഒന്ന് നോക്കി 
എന്നിട്ട് എന്റെ മറുപടിക്കായി ആകംക്ഷയോടെ നോക്കി നില്‍ക്കുന്ന തെക്കന്‍സിനെ നോക്കി 

ഒളികണ്ണാല്‍ എന്നെ നോക്കി ഇരിക്കുന്ന സ്റ്റാഫിനെ നോക്കി 
നാളെ ബസ്സിറങ്ങി ഓടുമ്പോള്‍ ഇവര്‍ എന്നെ കൊഴുവെറിഞ്ഞു വീഴിക്കാന്‍ സാധ്യത ഉണ്ട് എന്നറിയാമെങ്കിലും 

ഞാന്‍ പറഞ്ഞത് ഇങ്ങിനെയാണ് 
""ഞാന്‍ സംസാരിച്ചു നോക്കാം ""

""ഉമ പറഞ്ഞാല്‍ സാറ് കേള്‍ക്കാതിരിക്കില്ലല്ലോ"" 
തെക്കന്സിന്റെ സ്വരം പൊങ്ങുന്നില്ല .അല്ലെങ്കില്‍  പുള്ളി പറയുന്നത്  താഴത്തെ നിലയിലെ  പല ചരക്ക് കച്ചവടക്കാരനു  പോലും കേള്‍ക്കാം 

ഒരു സഖാവ് പറഞ്ഞാല്‍ മറ്റൊരു സഖാവ് തള്ളി കളയുക പതിവില്ലല്ലോ .ഓഫീസറുടെ രണ്ടു സെക്ഷന്‍  ക്ലാര്‍ക്ക്മാരില്‍ ഒരാള്‍ ആണ്  ഞാന്‍ ..മറ്റേതു നമ്മുടെ തെക്കന്‍ ജിയും 
പിന്നെ ഒരു ഫയലുമായി  അകത്തു ചെന്നപ്പോള്‍  ഞാന്‍ പറഞ്ഞു 
""നമ്മുടെ തെക്കന്  എന്ക്വയറി  പണി പറ്റുന്നില്ല  ..മാറ്റി  സൂപ്രണ്ടിന്  തന്നെ  കൊടുക്കണം  എന്നാണു പറയുന്നത്"" ..
സാര്‍  തല ഉയര്‍ത്തുന്നില്ല ..
""സാറിനോട് വന്നു പറയാന്‍ ഉള്ള ഭയവും ചമ്മലും  കൊണ്ടാണ് ""..
ഉടനെ  റിട്ടയര്‍ ചെയ്യേണ്ടുന്ന ഒരു വൃദ്ധനാണ്  സര്‍ .മുഖമുയര്‍ത്തുമ്പോള്‍ ഒരു അമര്‍ത്തി  വച്ച ചിരിയുടെ  മിന്നലാട്ടം  കണ്ടു 
""ഇതല്ലേ ഉമേ  അയാളോട് ഞാന്‍ അന്ന്  പറഞ്ഞത് 
എന്തെങ്കിലും ആവട്ടെ 
ആ ബാലനെ ഇങ്ങു  വിളിക്കൂ ""
ബാലന്‍ ആണ് എസ്റ്റാബ്ലിഷ്മെന്റ്റ്  സീറ്റ് നോക്കുന്നത് ..ഈത്തരം കാര്യങ്ങള്‍ പുള്ളിയുടെ സീറ്റില്‍  വരും ..

അങ്ങിനെ സൂപ്രണ്ട് എന്ക്വയറി  ഓഫിസര്‍  ആയി 
തെക്കന്‍സിന്റെ വീര കഥകള്‍ വേറെയും ഉണ്ട് പലതും
പിന്നാലെ  വരും 






2011 ഡിസംബർ 19, തിങ്കളാഴ്‌ച

"ഭാര്യയുടെ അസുഖം എങ്ങിനെ ഉണ്ട് ..."


ഒരു രാജന്‍ കഥ 2




ഒരു ഓഫീസില്‍ ജോലിക്ക് ചെന്നപ്പോള്‍ അവിടെ സുമുഖനായ ഒരു കഷണ്ടിക്കാരന്‍.. പേര് വേണ്ട പറയുന്നില്ല നല്ല വട്ട മുഖം. .ഭംഗിയുള്ള ചിരി.. നുണക്കുഴിയും എന്നാല്‍ അങ്ങേരെ കൊണ്ടുള്ള ശല്ല്യം പറയാന്‍ സാധിക്കില്ല ഞങ്ങള്‍ മൂന്നു നാല് ഗുമസ്ഥന്മാര്‍ ആണ് പുള്ളിയുടെ ഇരകള്‍.. മേലാപ്പീസിലേക്ക് അയക്കേണ്ടുന്ന സ്ഥിതി വിവര കണക്കുകള്‍.. പുള്ളി ഞങ്ങളോട് ചോദിക്കുന്ന രീതി കണ്ടാല്‍.. ഇങ്ങേരെ നമുക്ക് പിച്ചി ചീന്തി കൊല്ലാന്‍ തോന്നും.. ശല്യം എന്നാല്‍ ഇതാണ് എന്ന് അറിഞ്ഞു.. ഞങ്ങള്‍ കൊടുക്കേണ്ടതാണ്..അത് എടുത്തു കൂട്ടി എഴുതി കൊടുക്കേണ്ടേ.. പല ഫയലുകളില്‍ കിടക്കുന്ന വിവരങ്ങള്‍.. ചുരുങ്ങിയത് മുന്നൂറു ഫയലുകള്‍ തപ്പിയാല്‍ ആണ് ആവശ്യമുള്ള വിവരങ്ങള്‍ കിട്ടൂ.. ചുരുങ്ങിയത് മൂന്നു ദിവസം എടുക്കും അത് ശേഖരിക്കാന്‍.. ഇങ്ങേര്‍ക്ക് അതറിയാം.. എന്നാല്‍ കടലാസ് വന്നാല്‍ അപ്പോള്‍ മുതല്‍ സ്വന്തം കസേരയില്‍ ഇരിക്കാതെ ഞങള്‍ ഓരോരുത്തരെ സമീപിച്ചു ബഹളമാണ് ആ ഡേറ്റ ഇന്ന് കൊടുത്തില്ലെങ്കില്‍ കുഴപ്പമാണ്.. പിന്നെ എന്നെയവും എല്ലാവരും കുറ്റം പറയുക.. നിങ്ങളുടെ പേര് ഞാന്‍ റിപ്പോര്‍ട്ടു ചെയ്യും പിന്നെ എന്നെ പറയരുത്..
ഓഫീസര്‍ മെമ്മോ തരും അങ്ങിനെ ഭീഷണി
കൂടാതെ അകത്ത് ചെന്ന് കുറ്റം പറച്ചിലും. . നേരില്‍ കാണുമ്പോള്‍ നുണക്കുഴി കാട്ടി ചിരിയും
മത്തക്കണ്ണ്‍ ഉരുട്ടി വിരട്ടും. .
പോരാത്തതിന് അനുനയം, വഴക്ക്.. അയാളെ കൊണ്ട് എല്ലാവരും പൊറുതി മുട്ടി ഒരു ദിവസം ഊണ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു "ഇങ്ങേരു നമ്മളോട് ഇതാണ് കാണിക്കുന്ന സ്വഭാവം.. അപ്പോള്‍ വീട്ടില്‍ എന്താവും രീതി എന്ന് ഊഹിച്ചു നോക്കിക്കേ..
അവരെങ്ങിനെ ഇങ്ങേരെ സഹിക്കുന്നു ആവോ.
ഇ.ങ്ങേ.രുടെ ഭാര്യക്ക്‌ ഒന്നുകില്‍ ചെന്നി കുത്ത് കാണും അല്ലേല്‍ അള്‍സര്‍ .. ഉറപ്പാ" എല്ലാവരും ചിരിച്ചു ആരും അത് കാര്യമായി എടുത്തില്ല ആ സമയത്ത് തന്നെ അങ്ങേരു ചോറ് പത്രവുമായി ഞങ്ങളുടെ അടുത്തേക്ക് ഊണ് കഴിക്കാന്‍ വ ന്നു "വൈഫിന്റെ അസുഖം എങ്ങിനെ ഉണ്ട് ..." ഞാന്‍ സ്വാഭാവിക മട്ടില്‍ ചോദിച്ചു ചോദ്യം കേട്ടാല്‍ അങ്ങേരുടെ ഭാര്യയുടെ അസുഖം ഞങ്ങള്‍ ഇന്നലെ കൂടി പറഞ്ഞു വച്ചതാണ് എന്ന് തോന്നുമായിരുന്നു ചുമ്മാ ഒരു തട്ട് തട്ടിയതാണ് പുള്ളിക്ക് അത് മനസിലായില്ല ഉമേ ഒന്നും പറയേണ്ട ഇന്നലെ അവളെ ആശുപത്രിയില്‍ കൊണ്ട് പോയിട്ട് വരികയാണ് കേട്ടോ അവള്‍ സ്കൂളില്‍ തല കറങ്ങി വീണു.. ഇടയ്ക്കു അവള്‍ക്കു ഒരു തല വേദന വരും.. പിന്നെ കണ്ണ് തുറക്കാന്‍ ഒക്കില്ല.. എഴുനേല്‍ക്കാനും സാധിക്കില്ല എഴുനെറ്റാല്‍ താഴെ വീഴും
ഭയങ്കര വോമിറ്റിംഗ് ആണ്
മോളുണ്ടായപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌ ഈ തലവേദന
ഇനി ചെയ്യാത്ത ചികിത്സയില്ല " വല്ലാത്ത ഒരു നിശബ്ദത എല്ലാവരിലും പടര്‍ന്നു ആയുര്‍വേദം നോക്കാമായിരുന്നില്ലേ കോട്ടക്കല്‍ ഒന്ന് കാണിച്ചു നോക്കിക്കേ
കണ്ണ് ഒന്ന്ചെക്ക്ചെയ്യൂ
ഫലം. .കിട്ടാതിരിക്കില്ല

എന്റെഉമ്മാക്ക് ഇങിനെവന്നപ്പോള്‍ ........................
ഹെഡോഫിസിലെ സിന്ധുവിനും ഇങ്ങിനെ തന്നെയാണ്
അങ്ങിനെ അങ്ങിനെസംഭാഷണം നീണ്ടു ഭാര്യമാരുടെ ചെന്നി കുത്തിന്റെ കാര്യം മനസിലായല്ലോ അള്‍സര്‍ ഉണ്ടോ ടീച്ചര്‍ക്ക് എന്ന് കൂടി ചോദിയ്ക്കാന്‍ എനിക്ക് മനസ് വന്നില്ല എങ്ങാനും നേരായാലോ