2011 ജനുവരി 18, ചൊവ്വാഴ്ച

TRAFFIC






TRAFFIC

ഒരു സിനിമ നമ്മുലെ പിടിചിരുത്തുക ഇന്നത്തെ ടിവി കാലത്ത്തു അപൂര്‍വ്വം ആണ് 
ആരാണ് നല്ല സിനിമകള്‍ കാണാത്തത് .
വിദേശ സിനിമ ചാനെലുകളില്‍ 
നല്ല സിനിമകള്‍ തലങ്ങും വിലങ്ങും കളിക്കുന്നുമുണ്ടാവും .
അതിനിടയില്‍ സൂപ്പര്‍  താരങ്ങള്‍ ശ്രദ്ധയോടെ 
പണവും ,നല്ല സംവിധായകരെയും,
 നല്ല സാങ്കേതിക വിദഗ്ധരെയും വച്ച് 
ഒന്നാംതരം സിനിമകള്‍ നിര്‍മിക്കുകയും ചെയ്യും .
അതിനിടയില്‍ ഒരു പുതിയ സംവിധായകന്‍ 
പൂര്‍ണമായും പുതിയ താരങ്ങളെ വച്ച് കൊണ്ട്
 ഒരു സിനിമ നിര്‍മിച്ചാല്‍ അത് വിജയം കാണണം എങ്കില്‍ വലിയ ബുദ്ധിമുട്ടാണ് .

ട്രാഫിക്കിന്റെ വിജയം അങ്ങിനെ അപൂര്‍വ്വം ആയ ഒരു വിജയം തന്നെയാണ് 

ഒരു സെപ്റ്റംബര്‍ 16  നു  നഗരത്തില്‍ നടക്കുന്ന ഒരു അപകടം..അതില്‍ പെട്ട് പോകുന്ന ഒരു യുവ പത്ര പ്രവര്‍ത്തകന്‍ 
വിനീതിന്റെ രിഹാന്‍നമ്മുടെ ഹൃദയം കവരും.






അവനെ സ്നേഹിക്കുന്ന സുന്ദരിയായ അതിഥി 
അവന്റെ ജോലി.
ആദ്യം നടത്തുന്ന കൂടിക്കാഴ്ച പ്രസിദ്ധ സിനിമ താരം സിദ്ധാര്‍ത് ആണ്.
മറ്റേതു നടനെയും പോലെ സ്വന്തം സൌന്ദര്യത്തിന്റെ  ,
പ്രതിച്ചായയുടെ ഊതി വീര്‍പ്പിച്ച നിഴലില്‍ സായൂജ്യം കൊള്ളുന്ന ഒരു സുന്ദരന്‍ ..
രഹ് മാന്‍ .സുന്ദരിയായ ഭാര്യയും മകളും 



കൂടിക്കാഴ്ച നേരത്തെ ആക്കിയത് കൊണ്ട് രിഹാന്‍നേരത്തെ വീട്ടില്‍ നിന്നും ഇറങ്ങുന്നു
അവനെ ആക്കാന്‍ ആയി അവന്റെ കൂട്ടുകാരന്‍ എല്ക്കുന്നു
ബൈക്കില്‍ സന്തോഷത്തോടെ ഇറങ്ങുന്ന രണ്ടു കൂട്ടുകാര്‍
ഒരു കൈക്കൂലി കേസില്‍ സസ്പെന്‍ഷനില്‍ ആയ ശ്രീനിവാസന്റെ സുദേവന്‍,
പാര്‍ട്ടി ഓഫീസില്‍ നിന്നും ഉള്ള ശുപാര്‍ശ കൊണ്ട് തിരിച്ചു ജോലിക് കയറുകയാണ് 
"സര്‍ അയാള്‍ക്ക്‌ ഭാര്യയും മൂന്നു പെണ്‍ മക്കളുമാണ്.ജോലിയില്‍ കയറി ഇല്ലെങ്കില്‍ കുടുമ്പം മുഴുവന്‍ തീവണ്ടിക്കു തല വൈക്കും 
ഒരു നായരാണ് സര്‍  "


എന്നെല്ലാമാണ് ശുപാര്‍ശയുടെ വാക്കുകള്‍ 
എന്തായാലും സുദേവന്‍   ജോലിക്ക് കയറുക യാണ് 
ഒരു അപകടത്തില്‍ രിഹാന്‍  അതീവ ഗുരുതരമായി ആശുപത്രിയില്‍ ആവുന്നു.
തലയില്‍  ഉള്ള മുറിവ് കാരണം അവന്‍ മരിച്ചു കഴിഞ്ഞു
ഹൃദയം സ്പന്ദിക്കുന്നു എന്ന് മാത്രം 
ആ ഹൃദയം കൊണ്ട് ജീവന്‍ തിരിച്ചു കിട്ടാം എന്നുള്ള സിധാര്തിന്റെ മകള്‍ ഒരു  പതിമൂന്നുകാരി പാലക്കാട്ട് ആശുപത്രിയില്‍ 



വളരെ സ്വാധീനങ്ങള്‍ക്ക്  ശേഷം അവന്റെ മരിക്കാത്ത ഹൃദയം കീറി മുറിച്ചു എടുക്കാന്‍ അവന്റെ വാപ്പയും ഉമ്മയും  സമ്മതിക്കുകയാണ് 
മാറി എടുത്ത ഹൃദയവുമായി
പാലക്കാട്ടേക്കുള്ള അതീവ ഉദ്വേഗം നിറഞ്ഞ റോഡ്‌ യാത്ര 

ഈയിടെ കണ്ടു മൂന്നാമത്തെ റോഡ്‌ മൂവി ആണിത്
പാസന്ചെര്‍ ,     ,ഭ്രമരം,പിന്നെ ഇതാ ട്രാഫിക് 
മൂന്നും നമ്മള്‍ മറക്കില്ല


കഥ ..
ഈ സിനിമ കണ്ടാല്‍ മാത്രം ആസ്വദിക്കാന്‍ കഴിയുന്നതാണ് ഇതിന്റെ കഥ 


ഒരു ഗാനമേ ഉള്ളൂ.അത് നന്നായി ചെയ്തിരിക്കുന്നു
കുഞാക്കോ  ബോബന്‍ സ്രീനിവ്സന്‍  ,അനൂപ്‌ തുടങ്ങി എല്ലാവരും നന്നായി അഭിനയിച്ചു എന്നതാണ് മറ്റൊരു സവിഷേത 


മുറുക്കമുള്ള തിരക്കഥ
മനോഹരമായ സംവിധാന രീതി
ചടുലവും തിളക്ക മുള്ളതുമായ  ആഖ്യാനം നമ്മെ പിടിച്ചിരുത്തും 
ഒരു നിമിഷം പോലും നമുക്ക് മടുക്കില്ല
ഒരു ഷോട്ട് പോലും അധികമില്ല
ശ്രെധിച്ചു, ഭംഗിയോടെ സംവിധാനം ചെയ്ത ഒരു വേറിട്ട സിനിമ 


ഒരു നടന്ന സംഭവം ആയതു കൊണ്ടാവാം വളരെ നമുക്ക് ഇഷ്ട്ടമാവുകയും ചെയ്യും 
ഒന്ന് ഞാന്‍ പറയാം
നിങ്ങള്‍ ഈ സിനിമ കണ്ടിരിക്കണം 
ഇല്ലെങ്കില്‍ മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ ഏറ്റവും നല്ല ഒരു ചിത്രം കാണാന്‍ ഉള്ള അവസരം നഷ്ട്ടപെടുത്തി എന്നതാണ് വാസ്തവം 
തമാശകള്‍    ഇല്ലാതെ ,
താര മൂല്യമുള്ള നടീ നടന്മാര്‍ ഇല്ലാതെ ,
മെലോ ഡ്രാമയില്ലാതെ  ,
അതി ഭാവുകത്വം എന്ന നിറം കോരി ഒഴിക്കാതെ 
കഥയുടെ, സംവിധാനത്തിന്റെ, മികവു കൊണ്ട് മുന്‍ നിരയിലേക്ക് വന്ന ഈ ചിത്രം
മനോഹരം എന്ന് മാത്രമേ പറയാന്‍ എനിക്കുള്ളൂ 



Cast: Srinivasan, Kunchacko Boban, Roma ,Anoop Menon, Asif Ali, Vineeth Sreenivasan, Ramya Nambeesan, Sandhya

Producer: Listin Stephen

Director: Rajesh R.Pillai

Music Director: Mejo Joseph, Samson കോട്ടൂര്‍



The script: Bobby and Sanjay 











2011 ജനുവരി 13, വ്യാഴാഴ്‌ച

മേരി ക്കുണ്ടൊരു കുഞ്ഞാട്



മേരി ക്കുണ്ടൊരു കുഞ്ഞാട്


ദിലീപിന്റെ കാരിക്കേച്ചര്‍ ചെയ്യപെട്ട ഒരു കഥാ പാത്രം 
മടിയന്‍ ,അലസന്‍,സീരിയല്‍ സംവിധായകന്‍ ,ഭയങ്കര പേടി തൊണ്ടനും .മണ്ടനും ,സര്‍വോപരി തല്ലു കൊള്ളിയും 
ആയ സോളമന്റെ കഥയാണ് ഇത് 
പള്ളിയില്‍ നിന്നും മോഷണം പോയ പൊന്നിന്‍ കുരിശിനു പകരം വൈക്കാന്‍
 മണ്ടനായപള്ളീലച്ചന്‍  സോളമനെ കൊണ്ട് ഒരു സീരിയല്‍ ചെയ്യിക്കുകയാണ് 
അത് പകുതി വഴിയില്‍ നില്‍ക്കുന്നു
ഇടവക്കാരുടെ കുത്ത് വാക്ക് അതിന്റെ പേരില്‍
തെരുവ് കുട്ടികളെ കുറിച്ച് സീരിയല്‍ ചെയ്യാന്‍ അവരോടു കാശ് പിരിച്ചു പകുതി വഴിക്ക് നിര്‍ത്തി അവരുടെ തല്ലു മേടിക്കുന്നു വേറെ ഒരു വഴിക്ക് 
നട്ടെല്ലില്ലാത്ത അവനെ ആര്‍ക്കും ഇഷ്ട്ടമല്ല.വിലയും ഇല്ല 
എന്നാല്‍ പ്രേമം അതിനു മാത്രം ഒരു കുറവും ഇല്ല 
നാട്ടിലെ ഇട്ടിച്ചന്‍ എന്നാ ധനികന്റെ മകളുമായാണ് പ്രണയം.അവളുടെ പേരാണ് മാറി
അവള്‍ക്കുള്ളതിന്റെ നാലില്‍ ഒന്ന് ധൈര്യം  പോലും ഇവനില്ല 
അവളുടെ കേമന്മാരായ ആങ്ങളമാര്‍ ഇടയ്ക്കിടയ്ക്ക് വന്നു ഇവനിട്ട്‌ നന്നായി തല്ലിയിട്ട് പോകും

ഈ കഴുതയ്ക്ക് ധൈര്യം കൊടുക്കാനായി പട്ടണത്തില്‍ മനോരോഗ വിടഘനെ കാണാന്‍ പോകുന്നത് നാട്ടിലെങ്ങും പാട്ടായി.അത് ടിവിയില്‍ വരികയും ചെയ്തു 
പോരെ പൂരം.അന്ന് തല്ലും കൂടുതല്‍ ആയി
തടുക്കാന്‍ വന്ന അവന്റെ അപ്പന്‍ കപ്യാര്‍ക്കും  കിട്ടി അടി 
അങ്ങോട്ടാണ് ബിജു മേനോന്റെ ഒരു നിശബ്ദ ജീവി വന്നു കയറുന്നത്.
ആഹാരം എന്നല്ലാതെ മറ്റൊന്നും അവനു മനസിലാവുന്ന ഭാഷ അല്ല 
പൊട്ടാ കിണറ്റില്‍ നിന്നും കയറ്റിയ അവനെ ആ കുടുമ്പം സ്നേഹത്തോടെ സ്വീകരിക്കുന്നു 
വളരെ പെട്ടന്ന് അവനെ എല്ലാവര്‍ക്കും ഇഷ്ട്ടവും ആവുന്നു.
പന്തണ്ട് വയസ്സില്‍ ഒളിചോടിപോയ തന്റെ  മൂത്ത മകന്‍ ജോസ് ആണ് എന്ന് എല്ലാവരും കരുതുന്നു
നല്ല അധ്വാനിയായ    അവന്‍ കുടുമ്പം രക്ഷിക്കുകയാണ് 
എന്നാല്‍ കാര്യങ്ങള്‍ തകിടം മറിയുകയാണ് 
പ്രതീക്ഷിക്കാത്ത ചില വഴി തിരിവിലൂടെ 
നാടകീയമായ മുഹൂര്‍ത്തങ്ങള്‍ 
നല്ല അഭിനയം ,
നല്ല സംഭാഷണം 
നല്ല ഗാനങ്ങള്‍



ഭാവനയുടെ ഭംഗിയുള്ള മെലിഞ്ഞ ശരീരം
അവള്‍ ഇട്ടിരുന്ന നല്ല ഭംഗിയുള്ള ചൂരിദാറുകള്‍  
താമാശ  തുളുമ്പുന്ന കഥ സന്ദര്‍ഭങ്ങള്‍  
ഒന്നാം തരം തമാശകള്‍ 
ഓര്‍ത്തോര്‍ത്തു  ചിരിക്കാന്‍ വകയുള്ളവ
സലിം കുമാറിന്റെ ശവപെട്ടി കച്ചവടക്കാരന്‍ 
ഡോക്ടര്‍ക്ക്‌ ഒരു കുപ്പി മിനറല്‍  വാട്ടര്‍ വാങ്ങി കൊടുത്തിട്ട്  പറയുന്ന കേട്ടാല്‍ ആരാണ് ചിരിക്കാതെ
"മരുന്ന് കമ്പനിക്കാര്‍ തരുന്ന പോലെ ഒന്നും നല്കാന്‍ എനിക്ക് കഴിഞ്ഞില്ല എന്ന് വരും 
എന്നാലും എന്നെ കൊണ്ട് ആകാവുന്ന പോലെ ഞാന്‍ ചെയ്യാം
ആഴ്ചയില്‍ ഒരു ഒപറേഷന്‍   എങ്കിലും ചെയ്യണേ" എന്ന് 
എന്നാല്‍ സലിം കുമാറിന്റെ കാര്യത്തില്‍ ബെന്നി ആ പഴയ സ്വഭാവം കാണിച്ചു
നാടകക്കാര്‍ക്ക് കൈ മുതലായ അതി ഭാവുകത്വം 
അത് കൊണ്ട് തന്നെ അത് ബോര്‍ ആവുകയും ചെയ്തു
ചീറ്റി പോയി എന്നതാണ് വാസ്തവം 
ബിജു മേനോന്റെ മനോഹരമായ അഭിനയം 
വിനയാ പ്രസാദ് ,വിജയ രാഘവന്‍,ഇന്നസെന്റ്  ഇവരുടെയെല്ലാം 
പരസ്പരം മത്സരിച്ചുള്ള അഭിനയം കണ്ടിരിക്കാന്‍ തന്നെ രസമാണ്





തമാശകള്‍ പൊതുവേ നല്ല രസമായിരുന്നു
ഹാസ്യം മാത്രം.
അല്ലാതെ വേണ്ടാത്ത കോമാളിത്തരമോ        
അരോചകമായ സെക്സ് കലര്‍ന്ന തമാശകളോ ഇല്ലായിരുന്നു 

മനസ് തുറന്നു ചിരിക്കുവാന്‍ ഉണ്ട് 
പിന്നെ നിങ്ങളുടെ സുരാജ് ഇല്ലായിരുന്നു എന്നൊരു കുറവേ ഉള്ളൂ 

എനിക്ക് വലിയ ബുദ്ധിമുട്ട്  തോന്നിയത് ദിലീപിന്റെ കാര്യത്തിലാ 
ഇത്തിരി അഭിനയം വേണ്ട സമയത്ത് എല്ലാം
 ദിലീപ് മിമിക്രിയിലേക്ക് തിരിച്ചു പോകുന്നു 



വളരെ നാളായി ബെന്നി നായരമ്പലത്തെ കുറിച്ച് കേട്ടിട്ട് 
ഒരുകാലത്ത് കേരളത്തിലെ നാടക വേദിയില്‍ ഏറ്റവും കൂടുതല്‍ ആദരിക്കപെട്ട ഒരു പേരും ആയിരുന്നു ബെന്നിയുടെത്
കഥ തിരക്കഥ സംഭാഷണം ബെന്നി എന്ന് കണ്ടപ്പോള്‍ അത് കൊണ്ട് തന്നെ ഒരു സന്തോഷം തോന്നി 
പുള്ളിയുടെ പഴയ തിരക്കഥകള്‍ എല്ലാം തന്നെ വളരെ ഇഷ്ട്ട പെടുകയും ചെയ്തു 
ചോട്ടാ മുംബായ് ,പോത്തന്‍ വാവ ,ചാന്തു പൊട്ടു, തൊമ്മനും മക്കളും ,കല്യാണ രാമന്‍ ,ഈ സിനിമകളുടെ  എല്ലാം കഥ ബെന്നിയുടെതായിരുന്നു 
ഇതാ ഇപ്പോള്‍ കുഞ്ഞാടും




  1.  

2010 ഡിസംബർ 12, ഞായറാഴ്‌ച

best actor


സരിതയില്‍ ബെസ്റ്റ് ആക്ടര്‍ കണ്ടത് വലിയ തിരക്കില്‍ ആണ് ..
മിനിട്ട് കൊണ്ട് തിയേറ്റര്‍ നിറഞ്ഞു ..
മനോഹരമായ തുടക്കം
മനോഹരമായ കഥ
യൂപ്പി സ്ക്കൂള്‍ അധ്യാപകനായ മോഹന്റെ അഭിലാഷം തന്നെ ഒരു ചലച്ചിത്ര നടന്‍ ആവുക എന്നതാണ് .
അനാഥ മന്ദിരത്തില്‍ നിന്ന് ചാടിച്ച വിവാഹം കഴിച്ച ഭാര്യ ..ശ്രുതി..
അവളും അധ്യാപിക തന്നെ.ഒരു മകന്‍.സാധാരണ ഗതിയില്‍ സുഖമായി പോകേണ്ട ജീവിതം മോഹന്റെ സിനിമ കമ്പം കൊണ്ട് നേരിടുന്ന പ്രശ്നങ്ങള്‍ ആണ് ഈ ചിത്രത്തിന്‍റെ കാതല്‍.
ഒരിക്കല്‍ ചാന്‍സ് ചോദിച്ചു മോഹന്‍ ചെല്ലുന്നത് ആധുനിക സിനിമയുടെ വക്താക്കളുടെ ഒരു മടയിലെക്കാന്.
ലാടിനമെരിക്കാന്‍ സിനിമയെ ക്കുറിച്ചും
അഭിനയം അതിനായി എന്ത് തയാഗവും ചെയ്യാന്‍ തയ്യാറുള്ള ലോകോ ത്തര നടന്മാരെ കുറിച്ചും
എല്ലാം അവന്മാര്‍ മോഹനെ ഉദ്ബോധിപ്പിക്കുന്നു.റാം ഗോപാല്‍ വര്‍മയുടെ സിനിമയില്‍ ഗുണ്ടയുടെ വേഷം അഭിനയിക്കാനായി ധാരാവിയിലെ ചേരിയില്‍ പോയി താമസിച്ച വിവേക് ഒബെരോയ് കാണിച്ചു കൊടുത്ത് അവര്‍
നമ്മുടെ മണ്ടന്‍ നായകന്‍ അത് കേട്ട് കൊച്ചിയിലെ ഒരു ചേരിയില്‍ എത്തുകയാണ് ..ഗുണ്ടകളുടെ ശരീര ഭാഷ പഠിക്കാന്‍ ..
അവിടെ വച്ച് നാല് ഗുണ്ടകളെ പരിച്ചയ്പെടുന്നു.ലാല്‍ ,വേണു ,സലിം കുമാര്‍ ,വിനയ് എന്നിവര്‍ ആണ് ഈ റോളുകളില്‍ അഭിനയിക്കുന്നതു
അവര്‍ യഥാര്‍ഥത്തില്‍ പ്ലാന്‍ ചെയ്യുന്ന എല്ലാ പരിപാടികളും ചീറ്റിച്ചു കളയുന്ന മണ്ടന്‍ ഗുണ്ടകള്‍ ആണ് താനും
അവരുടെ കൂടെ കൂടി ആദ്യത്തെ ജോലി ഒരു കോളേജില്‍ ചെന്ന് തല്ലുണ്ടാക്കള്‍ ആണ്.
ചെക്കന്റെ ചെവിയില്‍ ഒന്ന് തിരുമ്മി ലാല്‍ തിരിച്ചു പോന്നതാണ്
പിള്ളേര്‍ സംഘം ചേര്‍ന്ന് ഒരു തിരിച്ചു വരവുണ്ട്
ചക ഡേ ഇന്ത്യ എന്നാണു സലിം കുമാറിന്റെ കമെന്റ്.എല്ലവരുടെ കയ്യിലും ഹോക്കി സ്ടിക്കുണ്ട്‌
പിള്ളേര് ഓടിച്ചിട്ട്‌ പിടിച്ചു നല്ല പൂശു കൊടുക്കുന്നു മൂന്നു പേര്‍ക്കും.
ബോംബെ യില്‍ നിന്നും വന്ന വലിയ ഗുണ്ട ആണല്ലോ മോഹന്‍
അവര്‍ ബോംബെ രക്ഷിക്കൂ എന്ന് വിളിക്കുമ്പോള്‍ ഒരു അധ്യാപക വേഷം കെട്ടി മോഹന്‍ സ്കൂട്ട്‌ ആവുന്നു .
പിന്നെ അടുത്ത പടി ഒരു സിനിമ ഷൂട്ടിംഗ് സ്ഥലത്ത് ചെല്ലുമ്പോള്‍ ഉണ്ടാവുന്ന വിഷയം ആണ്
.സലിം കുമാറിനെ അവര്‍ പിടിച്ചു കെട്ടുന്നു.
കയ്യില്‍ ഇരുപ്പു കൊണ്ടാണ് കേട്ടോ.
മറ്റു ഗുണ്ടകള്‍ രക്ഷിക്കാന്‍ ചെല്ലുന്നു തല്ലു കൊള്ളുന്നു.
അപ്പോള്‍ ബോംബെ ഒരു തോക്ക് കൊണ്ട് വന്നു അവരെ നാടകീയമായി രക്ഷിക്കുന്നു.പൂര്‍ണമായും ഹിന്ദി ഡയലോഗും
.പുള്ളി നാട്ടില്‍ ഹിന്ദി അദ്ധ്യാപകന്‍ ആയിരുന്നല്ലോ.പറയുന്നത് ഗാന്ധിജി ഏര്‍വാട ജയിലില്‍ ആയിരുന്ന കഥയും മറ്റും ആണ്
സ്റ്റന്റ്ടു മാഷ് മാഫിയ ശശി ആണ് ഇവരെ ഇടിചിടുന്നത്
അവരെ എല്ലാം നായകന്‍ നില പരിശാക്കും
എന്താടോ തന്റെ പേര് എന്ന് ചോദിക്കുമ്പോള്‍ പുള്ളി പറയും മാഫിയ ശശി
മാഫിയ നിന്റെ അച്ഛന്റെ പേരാണോ.വേണ്ട വെറും ശശി മതി എന്നൊരു ഡയലോഗ്
നല്ല തമാശ നിറഞ്ഞ സംഭാഷങ്ങള്‍ തന്നെ ആകെ.
സിനിമ സ്ടന്ടുകാരന്‍ രണ്ടു പ്രാവശ്യം തല കുത്തി മറിഞ്ഞാണ് ലാലിനെ ഇടിക്കാന്‍ വരുന്നത്
ലാലിനത് പിടിച്ചില്ല
തല കുത്തിയാണോഡാ ഇടിക്കാന്‍ വരുന്നത് എന്നാണ് ചോദ്യം
പക്ഷെ കാര്യങ്ങള്‍ എല്ലാം സുഖമായല്ല നടക്കുന്നത്
വലിയ യുദ്ധങ്ങള്‍ ,പോലീസ് കേസ്, അങ്ങിനെ കാര്യങ്ങള്‍ കുഴഞ്ഞു മറിയുന്നു.,
തിരിച്ചു പോരാന്‍ സാധിക്കാത്ത വിധം മോഹന്‍ കുടുങ്ങുകയാണ്.
അവന്‍ കാര്യമെല്ലാം കൂട്ടുകാരോട് തുറന്നു പറയുന്നു
അവര്‍ നാട്ടിലെ കൊള്ളാവുന്ന ഒരു സംവിധായകനെ തട്ടി കൊണ്ട് വരുന്നു
നമ്മുടെ ശ്രീനിവാസന്‍
അതും ചീറ്റി പോയി
എന്നാല്‍ കഥയിലെ നിര്‍ണായക വഴി തിരിവും നമ്മള്‍ പ്രതീക്ഷിക്കാത്ത ക്ലയ്മാക്സും ആണ് പിന്നീട്
ഒരു നല്ല തമാശ സിനിമ എന്ന് നിസംശയം പറയാവുന്ന ഒരു ചിത്രം തന്നെ ഇത്
നല്ല അഭിനയം കൊണ്ട് നമ്മുടെ മനസു കുളിര്‍പ്പിച്ചു നെടുമുടി വേണു സലിം കുമാര്‍ പൊട്ടന്‍ എന്നിവര്‍
.മമ്മൂട്ടിയുടെ ഭാര്യ ആയി ശ്രുതിക്ക് ഒന്നും ചെയ്യാനില്ല കാര്യമായി.
അമിതാഭിനയം കൊണ്ട് തമശ രംഗങ്ങള്‍ ചളം ആക്കിയില്ല എന്ന ഗുണം ഉണ്ട് ഈ സിനിമയില്‍
ഫാഷന്‍ ഫോട്ടോ ഗ്രാഫര്‍ ആയ മാര്‍ട്ടിന്‍ പ്രകാട്ടിന്റെ ആദ്യത്തെ ചിത്രം ആണിത്
എന്നാല്‍ കയ്യിലെ കഥയെ തിരക്കഥയെ മനോഹരമായി നമുക്ക് ഒരു സിനിമയാക്കി കാണിച്ചു തന്നു ഈ പ്രതിഭ ധനന്‍ ആയ സംവിധായകന്‍ എന്ന് പറയാതെ വയ്യ
കഥ പറഞ്ഞ രീതി അതി മനോഹരം തന്നെ
ഗാനങ്ങളും നന്നായി.ബിജു പാല്‍ ആണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്
കാമറയും നമ്മോടു മനോഹരമായി സംവദിക്കുന്നുണ്ട്
പൊതുവേ ഒരു പുതു മുഖ സംവിധായകനില്‍ നിന്നും പ്രതീക്ഷിക്കാത്ത ഒരു നല്ല തുടക്കം എന്ന് നിസംശയം പറയാം ഈ സിനിമ.
ഗുണ്ടാ ചിത്രം ആണെങ്കില്‍ പോലും എങ്ങും അനാവശ്യമായ വയലന്‍സില്ല.
വെട്ടലും കുത്തലുംഇല്ല
അരോചകമായ അതിശയോക്തി നിറഞ്ഞ ഇടികള്‍ ഇല്ല
അമാനുഷന്‍ ആയ നായകന്‍ ഇല്ല
ഭൂമിയില്‍ നിന്ന് കൊണ്ട് പിടിച്ച സിനിമ തന്നെ
Fashion photographer Martin Prakkat --director
produced by Anto Joseph and Naushad
banner Bigscreen Entertainment.
Bijibal മ്യൂസിക്‌-composer