2010 ജനുവരി 3, ഞായറാഴ്‌ച

ഇവിടം സ്വര്‍ഗമാണ്


കുറെ കാലം കൂടിയിട്ടു മോഹന്‍ ലാലിന്റെ ഒരു നല്ല ചിത്രം കണ്ടു.. വളരെ പരസ്യവും പണവും ചിലവാക്കിയെടുത്ത പല ചിത്രങ്ങളും പ്രേക്ഷകരെ വല്ലാത്ത നിരാശയില്‍ ആക്കിയപ്പോള്‍ ഈ ലാല്‍ ചിതം നമ്മെ വളരെ വളരെ സന്തോഷിപ്പിക്കും
ബുറോക്രസിയുടെ കറുത്ത മുഖങ്ങള്‍.
കൈക്കൂലിയുടെ ഭംഗിയുള്ള നേര്‍ ചിത്രങ്ങള്‍..
കള്ളന്മാരുടെ മനോഹരമായ് കള്ള കഥകള്‍
രാഷ്ട്രീയക്കാര്‍,മണല്‍ മാഫിയ,ഭൂ മാഫിയ എന്നെല്ലാം പറയുമ്പോള്‍ നമ്മള്‍ ഇടത്തരക്കാര്‍ അതൊന്നും അത്ര മുഖ വിലക്ക് എടുക്കില്ലല്ലോ.. കഷ്ട്ടി അഞ്ചു സെന്റിന്റെ മുതലാളിമ്മാര്‍ ആണ് നമ്മളെല്ലാം..

ഭൂ മാഫിയ ഒരു സാധാരണക്കാരനെ കഴുത്തില്‍ പിടി മുറുക്കുന്ന ഭീകര കാഴ്ച നമ്മളെ വല്ലാതെ അസ്വസ്തര്‍ ആക്കും
കേരളത്തില്‍ ഇത് സംഭവിക്കുക തന്നെ ചെയ്യും ..
സംഭവിക്കുന്നും ഉണ്ട് ജീവിതത്തിന്റെ ഒരു നേര്‍ കാഴ്ച
മൂന്നെക്കരില്‍ ഒരു ചെറിയ കൃഷി തോട്ടം
അതില്‍ നാനാ പച്ചക്കറികള്‍..
പത്തു നൂറ്റന്പതു പശുക്കള്‍..
അപ്പന്‍ അമ്മ ചെറിയമ്മ കുറച്ചു പണിക്കാര്‍ എല്ലാമായി മനോഹരമായ ഒരു സ്വര്‍ഗം
അതാണ്‌ മോഹന്‍ ലാല്‍ നടത്തുന്ന ജെര്‍മിയാസ് എന്ന പേരിട്ട ഫാം
പത്താം ക്ലാസ് കഴിഞ്ഞു മറ്റു ജോലികള്‍ക്കൊന്നും പോകാതെ കടം കേറി ലേലത്തില്‍ വിറ്റു പോയ അപ്പന്റെ കൃഷിയിടം വീണ്ടും തിരിച്ചു പിടിച്ചു അതില്‍ സ്വന്തം ജീവിതവും അധ്വാനവും,സ്വപനങ്ങളും ചേര്‍ത്തു കെട്ടി ഉയര്‍ത്തിയ ആ കൃഷിയിടം

അത് ആ കൃഷിക്കാരന് ഒരു ജീവിതോപാധി മാത്രം ആയിരുന്നില്ല അവന്റെ തന്നെ ജീവിതം ആയിരുന്നു..
ഫാമിന്റെ ഭംഗി കണ്ടു ആഗ്രഹം തോന്നിയ ഒരു വലിയ പണക്കാരനോട് ആ സ്ഥലം കൊടുക്കാം എന്ന് പറഞ്ഞു
75 ലക്ഷം രൂപ മുന്പേര്‍ വാങ്ങി ലാലിനെ ആ ഫാം വില്പ്പിക്കാന്‍ ആയി ലാലു അലക്സ്‌ ഇന്റെ ചാണ്ടി നടത്തുന്ന ഹീന കര്‍മങ്ങള്‍ ആണ് ഈ കഥ
കഥയിലെ ചില തിളങ്ങുന്ന രംഗങ്ങള്‍

പ്രതി നായകനെപോലും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു പോകും കാണികള്‍..
ആ രീതിയില്‍ ജോര്‍ ആയാണ് ലാലു ഇതില്‍ അഭിനയിച്ചിരിക്കുന്നത്
ഒരു ടൌണ്‍ ടിപ്പു വരും..
കോളേജു ബാറും,ഹോട്ടലുകളും വിദേശ സഞ്ചാരികളും വരും.
കോടനാട് ഒരു നഗരം ആകും എന്നെല്ലാം ഉള്ള ചാണ്ടിയുടെയും കൂട്ടരുടെയും കള്ള പ്രചാരനഗളില്‍ വീണു
ലാലിനെതിരെ തിരിയുന്ന നാടിന്‍ പുറത്തുകാര്‍
എന്നും ഇപ്പോഴും കൂടെ ഉണ്ടായിരുന്നവര്‍..
പാര്ര്ടിയും,അയല്‍വക്കവും നാട്ടുകാരും എല്ലാം അവനെതിരെ മറു ഭാഗം ചേരുകയാണ് ..
ആകെ സഹായിക്കാന്‍ ഉള്ളത് സുനിത എന്ന വക്കീലാണ്.. അവളുടെ സാര്‍ഥകമായ ഇടപെടല്‍ ആണ് മത്തയിക്കുട്ടിയെ സഹായിക്കുന്നത്

അവന്‍ കീഴടങ്ങുന്നു. മറ്റൊരു നിരവാഹവും ഇല്ല തന്നെ . പിന്നെ കഥ നാടകീയവും..ഉദ്വേഗം നിഅറഞ്ഞതും ആവുകയാണ്
കാട്ടു പുലി വളരെ സമര്‍ത്ഥമായി കുടുക്കപെടുന്നു 50 കള്ള പട്ടയനഗല്‍ ..എല്ലാം വളരെ ഭംഗിയായിമത്തായിക്ക് തീറു നടത്തി കൊടുക്കുന്നു ചാണ്ടി

സാക്ഷികള്‍ പോലും ഉയര്‍ന്ന ജോലി വഹിക്കുന്നവര്‍
ഹോട്ടലില്‍ വന്നു തീറു നടത്തുന്ന ഉദ്യോഗസ്ഥന്‍

ജഗതിയുടെ കൊള്ളാവുന്ന ഒരു വേഷം
കള്ളം പ്രമാണങ്ങള്‍..ചമയ്ക്കാന്‍ വിരുതന്‍ ആയ പുള്ളിയുടെ നിയമ വിരുദ്ധമായ ഗുഹ നമ്മളെ അത്ഭുതപ്പെടുത്തും

എന്നാ സ്റ്റൈല്‍ പ്രതി നായകന്‍
ആ കെട്ടി പിടിത്തവും,സ്നേഹവും ഹീന സ്വഭാവവും ..അനന്യം തന്നെ .. ലാലു അലക്സ്‌ ഇത്ര നന്നായി അഭിനയിച്ച ഒരു ചിത്രം ഈയിടെ എങ്ങും കണ്ടിട്ടില്ല

ശ്രീനിവാസന്റെ പ്രബലന്‍ വക്കീല്‍.. മണിയന്‍ പിള്ള രാജുവിന്റെ അമികാസ് കൂറി വക്കീല്‍
തിലകന്റെ ജെര്‍മിയാസ്..
കവിയൂര്‍ പൊന്നമ്മയുടെ അമ്മച്ചി..
പോങ്ങച്ചകാരിയാ കുഞ്ഞമ്മ..സുകുമാരി,
ശങ്കറിന്റെ സുധീര്‍
ആദ്യമായി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെറെ മീശ ഇല്ലാത്ത ഒരു ചിത്രം..
ചിത്രങ്ങളില്‍ അഭിനയിച്ചു തുടങ്ങിയത് മുതല്‍ എനിക്ക് ചുള്ളിക്കടിനോട് ഭയങ്കര ദേഷ്യമായി തുടങ്ങി ആയിരുന്നു..
പോക്ക് വെയില്‍ കണ്ടപ്പോള്‍ മുതല്‍ ആണ്.
ഉദര നിമിത്തം ബഹു കൃത വേഷം എന്നാണല്ലോ.
എന്നാല്‍ ഒരു ചിത്രത്തില്‍ എങ്കിലും നാന്നായി അഭിനയിക്കുമോ..അത് മില്ലാ. .
ഇതിപ്പോള്‍ മീശ എടുത്ത്തപ്പോള്‍ ഒരു ഭംഗിയും ഉണ്ട്..
ആദ്യമായി നന്നായി അഭിനയിച്ചും കാണുന്നു
നായികമാര്‍ ..
മൂന്ന് പേരും നന്നായി..
എന്നാല്‍ ലക്ഷ്മി ഗോപാല സ്വാമി അത്ര ശരി ആയില്ല..
ലക്ഷ്മി റായി നന്നായി
പ്രിയങ്കയും കൊള്ളാം.. നമ്മള്‍ ഒരു അഭിനയം നന്നായി എന്ന് പറയുന്നത്..സംഭാഷണം പറയുന്നതിനും അപ്പുറം..അതില്‍ സ്വന്തം ഭാവവും,മനോ ധര്‍മവും എല്ലാം കൂട്ടി ചേര്‍ക്കുമ്പോള്‍ ആണല്ലോ പ്രിയങ്കയില്‍ അത് കാണാന്‍ കഴിഞ്ഞില്ല
ഇന്നോസിന്റിനു കാര്യംമായി ഒന്നും ചെയ്യാനില്ല


ലാലിന്റെ മാത്യുസ് വളരെ കാലത്തിനു ശേഷം ലാലിന്റെ ഒരു ഒന്നാം തരാം തകര്‍പ്പന്‍ അഭിനയം.. എല്ലാവരും വെറുക്കുമ്പോള്‍,തനിചാക്കുംപോള്‍,അപ്പന്‍ ജയിലില്‍ ആകും എന്ന നില വരുമ്പോള്‍

അപ്പോള്‍ എല്ലാം ലാലിന്റെ കണ്ണില്‍ നമ്മള്‍ ആ വിഹ്വലത നന്നായി തെളിഞ്ഞു കണ്ടു

വേട്ട ആടപെടുന്ന മൃഗത്തിന്റെ നിസഹായത
നായാട്ടു കാരുടെ ആര്‍പ്പു വിളികള്‍..
അവര്‍ ഉണ്ടാക്കുന്ന കാട്ടു തീ
അത് വളയുംപോള്‍ കാട്ടു മൃഗങ്ങളുടെ കണ്ണില്‍ ചലനങ്ങളില്‍ കാണുന്ന ഭാവങ്ങള്‍..
ഭയം വെപുധ
എല്ലാം ആദ്യമായി നമ്മള്‍ ലാലില്‍ കണ്ടു
ദേശിയ പുരസ്കാരം നേടിയ ലാലിന്റെ അഭിനയം പോലും ഇത്ര മനോഹരം ആയിട്ടില്ല


നന്നായി എഴുതിയ തിരക്കഥ.. രസകരവും ഹൃദ്യവും ആയ സംഭാഷണങ്ങള്‍ ..
നല്ല നര്‍മം
അല്‍പ്പം കളിയാക്കി പറയുന്ന ഈ കഥ രീതി നമുക്ക് നന്നായി പിടിക്കും

ഒരു സന്ദേശം ഉള്ള സിനിമ
നല്ല എഡിറ്റിംഗ്
ദൈവ സഹായത്താല്‍ പാട്ടുകള്‍ ഇല്ലാ

കാര്‍ഷിക വൃത്തിയെ കുറിച്ച് അല്‍പ്പം അറിയാന്‍ കഴിഞ്ഞു മൊത്തത്തില്‍ ഈ വര്ഷം കണ്ട ഏറ്റവും മികച്ച സിനിമ എന്ന് നിസംശയം പറയാം
ശുഭ പര്യാവസായി ആണ് എന്ന മേന്മ കൂടി ഉണ്ട്
Director: Roshan Andrews Producer: Antony Perumbavoor Music Director: Mohan Sithara

2009 ഡിസംബർ 29, ചൊവ്വാഴ്ച

ചട്ടമ്പി നാടൂ















ചട്ടമ്പി നാടൂ

ഷാഫിയുടെ സിനിമ കാണാന്‍ പോകുന്നതിനു മുന്‍പ് പലവട്ടം ആലോചിച്ചു
പോകണമോ വേണ്ടയോ
ലാലിന്റെ ഒരു ചിത്രം ഉണ്ട്..
ഇതാണെങ്കില്‍
സുരാജ് രേക്ഷപെടുത്തിയ ഒരു ചിത്രം ആണെന്നും ഒരു സംസാരം കേട്ട്..
ഒന്ന് മനസ് മടുട്ട്ക്കുകയും ചെയ്തു
നിറഞ്ഞ തീയേറ്റര്‍..നല്ല കാണികള്‍..
സിനിമയും തരകേടില്ല..
നിങ്ങള്‍ ഒരു പനോരമ ചിത്രം കാണാന്‍ ആണ് പോകുന്നതെങ്കില്‍ നിരാഷപെട്ണ്ടി വരും
സിനിമയിലെ സ്ഥിരം ചേരുവകള്‍ നന്നായി ചേര്‍ത്തു തയ്യാറാക്കിയ ഒരു ഉഗ്രന്‍ വിരുന്നു..
ഇതിന്റെ നിര്‍മാതാവ് ഒരു കുക്ക് ആയത് കൊണ്ട് ചേരുവകള്‍ എല്ലാം കിറ് കൃത്യം തന്നെ
അതി സുന്ദരിയായ ഒരു നായിക..ലക്ഷ്മി റായ്
എനിക്കാണെങ്കില്‍ നമ്മുടെ ആണ്‍ കുട്ടികളെ പോലെ തന്നെയാണ്..
കാണാന്‍ കൊള്ളാവുന്ന സുന്ദരികളയാ നായികമാരെ കാണാന്‍ വലിയ ഇഷ്ട്ടമാണ്
സുന്ദരനായ നായകന്‍..മമ്മൂട്ടി..
നല്ല ഉപ നായകന്മാര്‍.
.നന്നായി എഴുതിയ ഒരു തിരക്കഥ..
നല്ല സംഭാഷണങ്ങള്‍
ഹാസ്യവും അല്‍പ്പം അശ്ലീലം കലര്ന്നതെങ്കിലും രസകരം തന്നെ..
ഈ ത്തരം കഥകളില്‍ നമുക്ക് വേണ്ടത്
തിളങ്ങുന്ന ഒരു പ്രതി നായകന്‍ ആണ്..
സിദ്ധിക്ക് എന്ത് കൊണ്ടും അതിനു യോജ്യന്‍ തന്നെ
പിന്നെ കഥ
സ്ഥിരം കഥയും..
നമ്മള്‍ ഈത്തരം കഥകള്‍ പല വട്ടം കണ്ടിടുണ്ട്
പ്രതികാരത്തിന്റെ ..കള്ളനാക്കാപെടുന്ന നായകന്‍..
ഇത് തന്നെയല്ലേ നമ്മുടെ രാജാ മാണിക്യവും പറഞ്ഞത്
പേരോര്‍ക്കാത്ത മറ്റു പല സിനിമകളിലും പറഞ്ഞത്
എന്നാല്‍ മമ്മൂട്ടി തിളങ്ങി എന്ന് തന്നെ പറയണം..
അല്‍പ്പം കന്നഡ കലര്‍ന്ന മലയാളം
വളരെ രസകരമായി തോന്നി .
ശരീരം കുറച്ചു കൂടി ഭംഗി ആക്കി നിര്‍ത്തിയിരിക്കുന്നു..
പ്രായം കുറവേ തോന്നുന്നുള്ളൂ
ശുഭ പരയാവാസി ആയ ഈ കഥ നന്നായി ഓടും..
കാരണം നന്നായി കഥ പറഞ്ഞരിക്കുന്നു
സംഖട്ട്ന രംഗങ്ങള്‍ നന്നായി ചിത്രീകരിച്ചിരിക്കുന്നു..

പാട്ട് കണ്ടു എന്ന് പറയുകയാവും നല്ലത്
സുന്ദരിയായ നായികയെയും ചിത്രീകരിച്ച രംഗങ്ങളും അല്ലാതെ
ആ ഗാനം എന്റെ ഹൃദയത്തിലും ഓര്‍മയിലും ഇല്ല തന്നെ

സുരാജിന്റെ അഭിനയം വളരെ നന്നായി..
എന്നാല്‍ സിനിമ രംഗത്തുള്ള എന്റെ സുഹൃത്ത് അഭിപ്രായപെട്ട പോലെ
അല്ല തന്നെ
സുരാജ് രക്ഷപെടുത്തിയ ഒരു സിനിമ അല്ല ഇത്..
സ്വന്തം നിലയില്‍ ഗുണവും മണവും ഉള്ള സിനിമ തന്നെ
സുരാജിന് കാര്യമായി ഒന്നും ചെയ്യാനില്ല താനും ..
എന്നാല്‍ കറുത്ത ഹസ്തനായ ആ നടന്‍ തന്റെ ഭാഗം വളരെ നന്നായി ചെയ്തു എന്ന് പറയുക തന്നെ വേണം
എന്നാല്‍ സലിം കുമാറും,ജനാര്ടനനനും തന്റെ വേഷങ്ങള്‍ മനോഹരമാക്കി
വിനു മോഹന്‍, മനോജ്‌ .ക ജയന്‍ എല്ലാം കൊള്ളാം..മൈഥിലി പോര
മംമൂടിയുടെയും ലക്ഷ്മിയുടെയും പ്രണയം,
നന്നായിരിക്കുന്നു
സിദ്ധിക്കും കൂട്ടരും മണവാല വേഷത്തില്‍ പുഴയില്‍ ചാടുന്നത് പോലെ
നല്ല തമാശ ഉള്ള രംഗങ്ങള്‍ പലതും ഉണ്ട് നമുക്ക് ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍
ക്യാമറ എഡിറ്റിംഗ് എല്ലാം നന്നായി തന്നെ ചെയ്തു..
കുറേകാലം കൂടി മമ്മൂട്ടിക്ക് നല്ല make up ആണ്

2009 ഡിസംബർ 19, ശനിയാഴ്‌ച

neela thaamra













നീല താമര
പഴയ നീല താമര കണ്ട ഒരാള്‍ എന്നെ നിലയില്‍ ആ സിനിമയുടെ തന്നെ ആധുനിക ഭാഷ്യം എങ്ങിനെ ആവും എന്നൊരു ആശങ്ക ഉണ്ടായിരുന്നുവളരെ വൈകി ഇത് കാണാന്‍ ചെല്ലുമ്പോള്‍
.അത് കുറച്ചെല്ലാം സത്യമായി ഭവിക്കുകയും ചെയ്തു..
ഒരു വലിയ നായര്‍ തറവാടില്‍ പ്രായമായ മുത്തശശിയെ കാണാന്‍ വരുന്ന ബന്ധുക്കളും,പരിചയക്കാരും.
അവരുടെ സ്മരണകള്‍ ..അതിലൂടെ ഇതള്‍ വിരിയുന്ന ഒരു കഥ
.വീടിനെ പ്രസന്ന മാക്കുന്ന ചെറു മകള്‍..അവള്‍ക്കു ടിവിയില്‍ ഉദ്യോഗം ആണ്..മുത്തശ്ശിയുടെ മകന്റെ മകള്‍..
മകന്‍ മരിച്ചു പോയി..ഹരി ദാസ്‌.
.അവന്റെ ഭാര്യ..ഭര്‍ത്താവ് മരിച്ചു രണ്ടാമത് വിവാഹം കഴിച്ച മരു മകള്‍.
അമ്മ വേറെ വിവാഹം കഴിച്ചതില്‍ നീരസം പൂണ്ട മകള്‍ .
മുത്തശശിയെ സന്ദര്‍ശിക്കാന്‍ എത്തുന്ന പഴയ വേലക്കാരി.
അവരുടെ സ്മരണകളില്‍ കൂടി പതുക്കെ മുന്നോട്ടു നീങ്ങുന്ന ഒരു കുടുമ്പ കഥ
ഒരു വെളുതെടതി പെണ്‍ കുട്ടി വേലക്കാരിയായി എത്തുന്ന്നു.തറവാട്ടില്‍
നമ്മുടെ സ്ഥിരം നായികമാരെ പോലെ സൌദര്യം നിറഞ്ഞു തുളുമ്പുക അല്ല ഇവള്‍ക്ക്
..ശാലീനയായ ഒരു ഗ്രാമീണ സുന്ദരി..
അവള്‍ വന്നു അല്‍പ്പം കഴിയുമ്പോഴേക്കും നഗരത്തില്‍ വക്കീല്‍ പരീക്ഷ പാസായി എത്തുന്ന മകന്‍ ഹരി ദാസ്..
സുന്ദരിയായ വേലകാരിയില്‍ കണ്നുടക്കുക സ്വാഭാവികം തന്നെ..
രാത്രി കോണിപടികള്‍ കയറി അവന്റെ അറയില്‍ ചെല്ലാന്‍ അവന്റെ ക്ഷണം..
അത് ചെയ്യുന്നത് ശേരിയോ തെറ്റോ എന്നവള്‍ക്ക് പേടിയുണ്ട്..
അമ്പലത്തിലെ ദേവി വലിയ ശക്തിയുള്ളവള്‍ തന്നെ.
ഒരു രൂപ വച്ച് പ്രാര്ധിച്ചാല്‍ ..അമ്പല കുളത്തില്‍ ഒരു നീല താമര വിരിയും എന്നാണു ഗ്രാമീണരുടെ സങ്കല്പം
അമ്പല പടിയില്‍ വച്ച് പ്രാര്ധിക്കാന്‍ അവള്‍ക്കു ഒരു രൂപ ഇല്ല.
.എന്നാല്‍ മനമുരുകി പ്രാധിച്ചാല്‍ ദേവി കനിയുക തന്നെ ചെയ്യും....അവള്‍ ദേവിയോട് മനമുരുകി പ്രാധിച്ചു..ദേവി അവള്‍ക്കായി ഒരു നീല താമര വിരിയിക്കുക തന്നെ ചെയുന്നു.
.സംശയം ഇല്ലാതെ അവള്‍ അവന്റെ അറയിലെക്കുള്ള കോണി പടികള്‍ കയറുകയാണ്..
ആദ്യാനുരാഗത്തിന്റെ ഊഷ്മളത .
.പൂര്‍ണമായ അര്‍പ്പണം..
ഒരു കുടന്ന തണുത്ത വെള്ളം മുഖത്തു പതിച്ച പോലെ
നമ്മെ പ്രസാദത്തിന്റെ ഒരു മനോഹര തലത്തില്‍ എത്തിക്കുന്നു.
.അവനു നല്ല മാര്കുണ്ട് ..ഉടനെ തന്നെ പട്ടണത്തില്‍ നല്ല ജോലിയും കിട്ടി..അമ്മാവന്റെ മകളെ വിവാഹവും നിശ്ചയിക്കുന്നു..
വിവരം അറിയുമ്പോള്‍ അവള്‍ക്കു അനുഭവപ്പെടുന്ന വേവ്..ഉഷണം.
.ആ അഭിനേത്രി അത് നമ്മളിലേക്ക് എത്തിച്ചു തന്നു എന്നതാണ് വാസ്തവം
നവ വധു സുന്ദരിയും,പരിഷ്ക്കാരിയും ഹരിയെ ആവോളം സ്നേഹിക്കുന്നവളും ആണ് ...
എങ്കിലും ഈ വേലക്കാരി പ്രണയം അവളെ കോപാകുല ആക്കുന്നു..
നീ വീട്ടില്‍ പൊയ്ക്കോ,ഇവിടുത്തെ ആളുടെ കാര്യം ഞാന്‍ നോക്കി കൊള്ളാം എന്ന് കടുത്ത സ്വരത്തില്‍ പറയുന്നും ഉണ്ട്.
വൈകാതെ അവള്‍ തിരിച്ചു വീട്ടില്‍ പോകുന്നു.
അമ്മാവന്റെ മകനെ വിവാഹം ചെയ്യുന്നു..അയാള്‍ കച്ചവടം ചെയ്തും..എല്ലാം നല്ല നിലയില്‍ എത്തുന്നു..
സാധാരണമായ ഈ പ്രണയ ..മനുഷ്യ കഥയെ എന്താണ് മനോഹരമായ ഒരു ചലച്ചിത്ര അനുഭവം ആക്കുന്നത്
പഴയ സിനിമയില്‍ നിന്നും ഈ സിനിമയുടെ മേന്മകള്‍ കുറവുകള്‍ എന്തെല്ലാമാണ്???.
തനിയെ എടുത്താല്‍ ലാല്‍ ജോസിന്റെ നീല താമര മനോഹരം തന്നെയാണ്..
കഥയും ,കഥാപാത്രങ്ങളും..എല്ലാം നന്നായി ,വളരെ നന്നായി തന്നെ ഇഴ ചേര്‍ന്നിരിക്കുന്നു..
ആല്‍ തറയിലെ അല്‍പ്പം വട്ടുള്ള വൃദ്ധനും..വേദനിക്കുമ്പോള്‍ രാഗങ്ങള്‍ ആലപിച്ചു ഗ്രാമത്തെ ഉറക്കുന്ന ഭാഗവതരും...
ചൊവ്വ ദോഷം ഉള്ള ഷാരാത്തെ അമ്മിണിയും,അമ്പലവും കുളവും ..ഒന്നും നമ്മള്‍ മറക്കില്ല .
എന്നാല്‍ എല്ലാവരും പുതു മുഖങ്ങള്‍ ആയതിന്റെ ഒരു അമ്പരപ്പ് ഒരു പോരായ്മ പലപ്പോഴും നമുക്ക് അനുഭവിച്ചറിയാന്‍ പറ്റുന്നു ..
ലാല്‍ ജോസിനു കഥ പറഞ്ഞു തീര്‍ത്ത്‌ പോയിട്ട് എന്തോ വലിയ തിരക്കുല്ള്ളത് പോലെ തോന്നി.
.എന്താണാവോ ശാരത്തെ അമ്മിണി മരിക്കാന്‍ കാര്യം എന്നറിയണമെങ്കില്‍ നമ്മള്‍ മുപ്പതു വര്ഷം മുന്‍പുള്ള നീല താമര കാണേണ്ടി വരും.
അവളുടെ ചേച്ചിയുടെ ഭര്‍ത്താവ് പിഴപ്പിച്ചത് കൊണ്ടാണ് അവള്‍ അമ്പല കുളത്തില്‍ ജീവനോടുകിയത്.
.നമ്മള്‍ ഈ സിനിമയില്‍ അതറിയണം എങ്കില്‍ പാഴൂര്‍ പടിപ്പുരയില്‍ പോയി പ്രശനം വൈക്കേണ്ടി വരും
സ്ത്രീ കഥാ പാത്രങ്ങളെ ചിത്രീകരിക്കാന്‍ ലാല്‍ ജോസ് ഇനിയും പടികേണ്ടി ഇരിക്കുന്നു എന്നാണു എനിക്ക് തോന്നിയത് ..
മകന്‍ മരിച്ച അമ്മയുടെ ദുഃഖം നമ്മള്‍ അവരില്‍ കണ്ടില്ല.
.ഭര്‍ത്താവ് മരിച്ച ഭാര്യുടെ ദുഖമോ..ആദ്യ പ്രണയ പരാജയം..
അതില്‍ സങ്കടപെടുന്ന നായികയെയും നമ്മള്‍ കാണുന്നില്ല..
ആ സ്ത്രീകളെ അവധാനതയോടെ ചിത്രീകരിക്കാന്‍ സംവിധായകന് കഴിഞ്ഞില്ല എന്നതാണ് വാസ്തവം
സ്ത്രീ കഥാ പാത്രങ്ങള്‍ കണ്ണില്‍ രണ്ടു തുള്ളി കണ്ണീര്‍ നിറച്ചാല്‍ സങ്കടം ആയി..നമ്മള്‍ അത് മനസിലാക്കണം എന്നാണോ ആവോ സംവിധായകന്‍ കരുതുന്നത്.
ഒരേ ഒരു നല്ല പാട്ട്..പഴയ നീല താമരയില്‍ നിന്നും ഈ ചിത്രത്തിനുള്ള പ്രധാന മേന്മ അത് തന്നെയാണ്
പൊതുവേ നമ്മുടെ സിനിമ സങ്കല്‍പ്പങ്ങളെ ഈ സിനിമ കളങ്ക പെടുതുന്നില്ല .
.അത് തന്നെ സമാധാനം.

മൊത്തത്തില്‍ നമ്മെ നിരാശപെടുത്താത്ത ഒരു ചിത്രം
എന്നാല്‍ എം ടിയുടെ തിരക്കഥക്ക് പഴയ മേന്മ കുറഞ്ഞുവോ എന്ന ഒരു പുനരാലോചന വേണ്ടി വരും
ക്യാമറയുടെ ചടുലതയും,നിയന്ത്രണവും,എഡിറ്റിങ്ങും വളരെ മനോഹരം ആയിരിക്കുന്നു .
വിദ്യാ സാഗറിന്റെ സംഗീതം..ഹൃദയ ഹാരി എന്നെ പറഞ്ഞു കൂട്

രേവതി കലാ മന്ദിര്‍ ബാനെറില്‍..സുരേഷ് കുമാര്‍ ആണ് നിര്‍മാതാവ്
വിജയ്‌ ഉലക് നാഥ് ക്യാമറ .



2009 നവംബർ 29, ഞായറാഴ്‌ച

2012 movie on the end of the world













 2012  movie on the end of the world


കാണാന്‍ ചെന്നപോള്‍ എന്നെ വിസ്മയിപ്പിച്ചത് പെണ്ണുങ്ങളുടെ നീണ്ട q ആണ്
ഇംഗ്ലീഷ് സിനിമയ്ക്കു അത് പതിവില്ലാത്തത് ആണ്


കാണാന്‍ തുടങ്ങിയപ്പോള്‍..ഇടവേള ആയതു അറിഞ്ഞില്ല എന്നതാണ് സത്യം ,,
ഇത് പോലെ എല്ലാം മറന്നു ഇരുന്നു കണ്ടത് spider മാന്‍ 2
..
ഭൂമിയുടെ വസാനം..
നാമെല്ലാം പലപോഴും കേട്ടിടുണ്ടാകും..എന്നാല്‍ ആദ്യമായി അത് നേരില്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്നു..
മിക്കവാറും എല്ലാ രാജ്യങ്ങളിലും വച്ച് ഷൂട്ട്‌ ചെയ്തു ചിത്രത്തിന് ഒരു അന്താരാഷ്‌ട്ര ചിത്രം എന്നാ ബഹുമതി കൂടെ കിട്ടിയിടുണ്ട്..
പാശ്ചാത്യ ചിതങ്ങള്‍ എല്ലായ്പോഴും ജീവിത മൂല്യങ്ങളെ ഉയര്‍ത്തി പിടിക്കുന്നു താനും
മനുഷ്യ ജീവന് അവര്‍ നല്‍കുന്ന വില നമ്മെ അല്ഭുതപെടുത്തും
മനോഹരമായ പ്രകൃതി ചിതങ്ങള്‍..animations
ആഗോള താപ നിലയില്‍ ഉണ്ടാവുന്ന വ്യതിയാനങ്ങള്‍
അത് ആദ്യമായി കണ്ടെത്തുന്നത് ഒരു ഭാരതീയ ശാത്രന്ജന്‍ ആണ്
അയാള്‍ അത് എല്ലാവരുടെയും ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു



ഭൂമിയുടെ അന്തര്‍ ഭാഗത്ത്‌ ഒരു ഒരു വലിയ പൊട്ടി തെറി രൂപം കൊള്ളുകയാണ്..
അതിനോട് ബന്ധപെട്ട ശാത്രജര്‍ അനല്കിയ മുന്നറിയിപ്പുകള്‍ എല്ലാം പാശ്ചാത്യ രാജ്യങ്ങള്‍ അവഗണിക്കുന്നു
അവസാന നിമിഷം..ഇനി ഒരു തിരിച്ചു വരവ് ഇല്ലാത്ത വണ്ണം മനിഷ്യ ജനത അപ്പാടെ തീയിലും വെള്ളത്തിലും മുങ്ങി പോകുന്നു
നോഹയുടെ പെട്ടകം പോലെ കുറച്ചു പേര്‍ മാത്രം ബാക്കി ആവുന്നു..
സമയത്ത് നല്ക്കിയ ഉപദേശം അവഗണിച്ച കുറ്റത്തിന്അമേരിക്കയുടെ പ്രസിഡന്റ്‌ തന്റെ ജനതോയോടൊപ്പം മരണത്തെ പുല്‍കുന്നു



എന്നാല്‍ ലിമൌസിനെ പോലയുള്ള വലിയ കാറുകള്‍ കൊണ്ട് അത്രയും വളവു തിരിക്കലും എല്ലാം നടക്കുമോ..എന്നും
രണ്ടു വ്യോമയാന ക്ലാസ്സ്‌ മാത്രം അറ്റന്‍ഡ് ചെയ്ത പുള്ളിക്കാരന് അത്രയും നന്നായി വിമാനം പറത്താന്‍ കഴിയുമോ എന്നും..
അത്രയും ഉല്‍ക്കകളും മറ്റും അന്തരീക്ഷത്തില്‍ പറക്കുമ്പോള്‍ അപകടം പറ്റാതെ വിമ്മനം പറത്താന്‍ പറ്റുമോ
എന്നെല്ലാം ഉള്ള സംശയങ്ങള്‍ നമ്മള്‍ വെള്ളം തൊടാതെ വിഴുങ്ങേണ്ടി വരും
അതിപ്പോള്‍ കഥയില്‍ ചോദ്യമുണ്ടോ
സാങ്കേതിക മികവും,നല്ല ശബ്ദ സന്നിവേശവും അഭിനേതാക്കളുടെ നിയന്ത്രിതമായ ഭാവാഭിനയവും
മനോഹരമായ ക്യാമറയും..ഒന്നാം തരം എഡിടിങ്ങും നമുക്ക് നല്ലൊരു ദ്രിശ്യാനുഭവം തന്നെ നല്‍കുന്നു



STARRING:
John Cusack, Amanda Peet, Thandie Newton, Woody Harrelson, Danny Glover
*

DIRECTOR(S):
Roland Emmerich
*

PRODUCER(S):
Roland Emmerich
*

WRITER(S):
Roland Emmerich, Harald Kloser
*

STUDIO: columbia


2009 ഒക്‌ടോബർ 17, ശനിയാഴ്‌ച

കലികയില്‍ രാജീവന് ആയുള്ള അഭിമുഖം ചില വിയോജന കുറിപ്പുകള്‍

പഴയ നക്സൽ നേതാവ്  ശ്രീമാന്‍ പി കെ രാജീവൻ ഈയിടെ ഒരു ലേഖനത്തിൽ തന്റെ ചില  ചിന്തകള്‍ പങ്കു വച്ചത് വായിച്ചു .രാജീവൻ കൊണ്ഗ്രെസ്  സർ ക്കാരിന്റെ ഒരു ഉഴവുകാള ആയി സിണ്ടിക്കെട്ടിലും ഒക്കെ കയറി ഇറങ്ങി വിരാജിക്കുകയാണ്..കൂടാതെ അദ്ദേഹത്തിന്റെ ഒരു സിനിമ പുറത്തു ഇറങ്ങുകയുംചെയ്തിരുന്നല്ലോ ..പാലേരി മാണിക്യം ഒരു പാതിര കൊലപാതകം 
 താഴെ പറയും വിധമാണ് ..അദ്ദേഹത്തിന്റെ ആരോപണങ്ങൾ
1)വി എസ്‌ അച്യുതാനന്ദനെ പോളിറ്റ്‌ ബ്യൂറോയില്‍ വരെ പരിഹസിച്ചിരുന്നു.
2)കെ വേണുവിന്റെ എം എല്‍ പ്രസ്ഥാനവും അണ്‍ഡെമോക്രറ്റിക്കായിരുന
എതിരാളിയെ ഏറ്റവും കൂടുതല്‍ പരിഹസിക്കുന്ന കമ്മ്യൂണിസ്റ്റ്‌കാരന്‍ കെ വേണുവാണ്‌.
3)തൊഴിലാളി വര്‍ഗ സ്വെച്ചാധിപതി കാഴ്‌ചപ്പാടില്‍ തന്നെ ജനാധിപത്യ വിരുദ്ധതയുണ്ട്‌. ?
4). ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം വികലാംഗരെ സൃഷ്ടിക്കുന്നു.
5)സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ വിമതരാക്കപ്പെടും അല്ലെങ്കില്‍ പാര്‍ട്ടി വിടും. വിധേയത്വമുള്ളവര്‍ യാചകരായി പ്രവര്‍ത്തിക്കും.ഏറ്റവും നന്നായ പാടുന്നവരുടെ കണ്ണു കുത്തി പൊട്ടിക്കുന്നതുപോലെയാണ്‌,
6)കമ്മ്യൂണിസ്റ്റുകാരുടെ മാതൃരാജ്യം ചൈനയാണ് . അവര്‍ക്ക്‌ ആത്യന്തിക കൂറ്‌ ചൈനയോടാണ് . ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണി ചൈനയാണ്‌. 7)കോണ്‍ഗ്രസിന്‌ അമേരിക്കന്‍ ആശ്രിതത്വമാണെന്ന്‌ പ്രസംഗിക്കുന്നവര്‍ ചരിത പഠിച്ചിട്ടില്ല. ഇന്ന്‌ കാണുന്ന ഇന്ത്യയെ സൃഷ്ടിച്ചത്‌ ആ പ്രസ്ഥാനമാണ്‌.
8)തൊഗാഡിയ ഒരു അസംഘടിത ഹിന്ദുവാണ്‌.
വിവേകാനന്ദന്‍ മിഷനറി ഹിന്ദുവായിരുന്നു.
ഗാന്ധി സനാതന ഹിന്ദുവായിരുന്നു.
ആര്‍ക്കും ഇടം കൊടുക്കുന്ന ഇന്ത്യന്‍ ഐഡിയോളജിയാണ്‌ കോണ്‍ഗ്രസിനുള്ളത്‌.
ഇന്ത്യന്‍ ഹിന്ദുത്വ ഐഡന്റിറ്റി റിഫ്‌ളക്‌റ്റ്‌ ചെയ്യുന്നത്‌ കോണ്‍ഗ്രസിലാണ്‌.
9 )താഴെത്തട്ടിലുള്ള ദളിതനായ, ആദിവാസിയായ നേതാവിനെ സഹിക്കില്ല. സ്‌ത്രീകളെ പോലും നേതൃനിരയില്‍ ഉള്‍പ്പെടുത്തില്ല.
10 )വൃന്ദാകാരാട്ട്‌.. പ്രകാശ്‌ കാരാട്ടിന്റെ ഭാര്യ ആയതിനാല്‍ മാത്രം പി ബിയിലെത്തി.എ കെ ബാലനെ പോലുള്ള നിരുപദ്രവകാരികളായ ചില കോലങ്ങളെ കൊണ്ടുവരും. .
11)ഇന്ദിരാന്ധി, സോണിയാഗാന്ധി, ജഗജീവന്‍ റാം തുടങ്ങി കോണ്‍ഗ്രസില്‍ സ്‌ത്രീയും ദളിതനുമെല്ലാം നേതൃപദവിയിലെത്തിയിട്ടുണ്ട്‌.
12  )പഴയകാലത്തെ വേദപഠനം പോലെ മാര്‍ക്‌സിസവും ലെനിനിസവും പഠിച്ച ബുദ്ധിജീവികളാണ്‌ നേതൃതലത്തില്‍ അവരോധിതരാകുന്നത്‌.
13 )ഇ എം എസ്‌ വായനയും പ്രസംഗവും മാത്രം അറിയുന്ന ബ്രാഹ്‌മണനായിരുന്നു
14 ) ഗൗരിയമ്മ ഭയങ്കര ആക്‌റ്റിവിസ്റ്റായിരുന്നു. അവര്‍ക്കാര്‍ക്കും സെക്രട്ടറിയാകാനാകില്ല.
15 )ബി ജെ പിയില്‍ പോലും കാണാത്ത സവര്‍ണാധിപത്യം സിപിഎം പിന്തുടരുന്നു.പ്രകാശ്‌ കാരാട്ട്‌ ബ്രിട്ടനിലെ എഡിന്‍ബര്‍ഗ്‌ യൂണിവാഴ്‌സിറ്റിയില്‍ പഠിച്ച ആളാണ്‌.അത്യാവശ്യം ഗ്ലാമറുമുണ്ട്‌.
16 )കേരളത്തില്‍ ആപ്പിള്‍ ഉണ്ടാകില്ല; അതുപോലെ ഇന്റലക്‌ചല്‍ എന്ന വിഭാഗവും കേരളത്തിലില്ല. .
17 )തെളിച്ചവും വെളിച്ചവുമില്ലാത്ത എഴുത്താണ്‌ കെ ഇ എന്നിന്റെത്‌.
അങ്ങിനെ അങ്ങിനെ..
പരസ്പര ബന്ധം ഇല്ലാത്ത കാഴ്ച പാടുകള്‍..
ആരാണ് ഉത്തമ പുരുഷന്‍..
പുരുഷന്‍ എന്നാല്‍ തന്നെ സ്ഥിരത എന്നാണു സമൂഹ കാഴ്ചപാട്..
ഇവിടെ കാറ്റത്ത്‌ ആടുന്ന മുല്ല വള്ളി പോലെ മാറി മറിഞ്ഞു വരുന്ന ചിന്താ ഗതികള്‍..
മത സുവി ശേഷകന്‍ ആയ ഫിലിപ്പ് എം.പ്രസാദ് പോലും
നമ്മുടെ ഈ പഴയ നക്സല്‍ കവിയെക്കാള്‍ എത്രയോ മെച്ചം.
അന്നത്തെ നക്സല്‍ കാമ്പില്‍ നിന്നും ബാക്കി ആയവര്‍
പോലീസ് ,ലോക്ക് അപ്പ്‌ ,എല്ലാം കഴിഞ്ഞു ബാക്കി വന്നവരിൽ
ഫിലിപ്പ് ,മത പ്രചാരകന്‍ ആവുക ആണുണ്ടായത്
ഒരു പക്ഷെ ആ സഖാവ് പോലും..
അന്നും ഇന്നും എന്ന് ചെറുപ്പക്കാരുടെ മോഹന സ്വപ്നമായ
കമ്യൂനിസത്തെ ഇങ്ങനെ ആട്ടി തുപ്പിയിട്ടുണ്ടാവില്ല..
അവര്‍ ആരും തന്നെ തന്റെ ശിഷ്ട്ട കാലം നക്സല്‍ കവി എന്ന നാട്യത്തില്‍..
നാവില്‍ വിഷവും അമേദ്യവും മദ്യവും ആയി
തന്റെ ഇഷ്ട്ടപെട്ട രാഷ്ട്രീയ മേഖലയെ ഇങ്ങനെ നാറ്റിച്ചിട്ടും ഉണ്ടാവില്ല..

നക്ക്സലിസത്തെ  തള്ളി പറയുന്നു..
പു ക സ യെ തള്ളി പറയുന്നു..
മാര്‍ക്സിസ്റ്റ്‌ പാര്‍ടിയെ തള്ളി പറയുന്നു..
ഇനി ഓം സോണിയ നമഹ എന്നൊരു സപ്തകം കൂടി ചൊല്ലി
സിനിമ സംവിധായകരുടെ ചെരുപ്പും കാലും നക്കി ശിഷ്ട്ട ജീവിതം നയിക്കാൻ ഈ മാന്യന്റെ ശിഷ്ട്ട ദിശ എന്ന് കരുതാം .

കംമുനിസതിന്റെ ഏറ്റവും മനോഹരവും..
ഭാരതീയ സാഹചര്യങ്ങളില്‍ ഏറ്റവും ശുദ്ധവും പൂര്‍ണവും പ്രസക്തവും
ആയ ഒരു ചരിത്രവും ഉള്ള നക്സല്‍ പ്രസ്ഥാനത്തെ
അവമതിക്കുന്ന
ഇങ്ങനെ പൂര്‍ണമായും കോണ്‍ഗ്രസ്‌ കാരനായി വീണ്ടു മാറിയ രാജീവനെ കുറിച്ച് എന്ത് പറയാന്‍ ..
മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആയി മാറി എന്ന് മാത്രം ..
തീവ്രമായ അന്തര്‍ പ്രക്ഷോഭങ്ങളില്‍ പെട്ട് ഒരു ജനകീയ പ്രസ്ഥാനം സ്വയം പിരിഞ്ഞു പോകാന്‍ തീരുമാനിച്ചപോള്‍..
അതിനായി ഉള്‍ പാര്‍ടി ചര്‍ച്ചക്ക് അയച്ചു തന്ന രേഖകള്‍ രാജീവന്‍ വായിച്ചുവോ..
കൂടുതല്‍ അനൂകൂല സാഹചര്യത്തില്‍ വീണ്ടും രൂപീകരിക്കാം എന്ന രീതിയില്‍ സ്വയം വഴി ഒഴിഞ്ഞ നേതൃത്വം..
പ്രസ്ഥാനം നേരിട്ട കടുത്ത വെല്ലുവിളികള്‍..
ഉന്മൂലനം പോലെയുള്ള കടുത്ത നടപടികള്‍..
അതിനെ പ്രതിരോധിക്കാന്‍ തക്ക ഗോറില്ല ഗ്രൂപ്പുകളുടെ അഭാവം..
കേന്ദ്രീകൃത നേതൃത്വം ..അതിന്റെ കുറവ് ...
അന്ന് രാമ ചന്ദ്രന്‍ എടുത്ത തീരുമാനം..
ആ സാഹചര്യത്തില്‍ ഏറ്റവും ശെരി ആയിരുന്നു താനും..
സ്വന്തം അധികാരം ഊട്ടി ഉറപ്പിക്കാന്‍ ആയിരുന്നില്ല
അന്ന് അങ്ങിനെ ഒരു തീരുമാനം എടുത്തതും..
സ്വാര്‍ഥമായ..സ്വേചയായ ഒരു തീരുമാനവും ആയിരുന്നില്ല

എത്ര ട്രേഡ് യൂണിയൻ ക്ലാസില്‍ പങ്കെടുത്തിട്ടും .
രാജീവന്..ഒരു സത്യം മനസിലായില്ല..
ഏതു പാര്‍ട്ടി..ഏതു നേതാവ് എന്നതല്ല..
എന്താണ് നമ്മുടെ ലക്‌ഷ്യം..
അതിലേക്കു എങ്ങിനെ എത്താം
അതിനു പല വഴികള്‍ ഉണ്ടാവാം
ചെറിയ തീപ്പന്തം  മുതല്‍..ആളി കത്തുന്ന കാട്ടു തീ വരെ വെളിച്ചം പകരാം
ഒരു ഗ്രാമം ആവാം നമുക്ക് പിടിച്ചടക്കാന്‍ കഴിഞ്ഞത്..എങ്കിലും അതൊരു വിജയം തന്നെ

അതെല്ലാം എത്ര എളുപ്പം ഈ നക്സല്‍ തീപ്പൊരി മറന്നു കഴിഞ്ഞു..
ഒരു കമ്യൂണിസ്റ്റുകാരൻ  ആരുടെ കൂടെ നില്കണം ..
എന്ന് പഠിപ്പിച്ചതും മറന്നുവോ സഖാവേ
ആരാണോ ദുര്‍ബലന്‍ ..
ആരുടെ തട്ടിനാണോ കനം കുറഞ്ഞത് ..
അവന്റെ കൂടെ നില്‍ക്കണം എന്ന് പഠിച്ചതും മറന്നുവോ
അതുമല്ല..ഇപ്പോള്‍ മുരളീധരന്‍ ചേക്കേറാന്‍ നില്‍ക്കുന്ന കോണ്‍ഗ്രസ്‌..
വര്‍ഗീസിനെ..അടിച്ചും തൊഴിച്ചും ജീവനോടെ കണ്ണ് ച്ചൂഴ്ന്നെടുത്തും ..
പിന്നെ ഇഞ്ചിഞ്ചായി  പീഡിപ്പിച്ചും..
എല്ലാം പോരാഞ്ഞു വെടി വച്ചും കൊന്ന അന്നത്തെ കരുണാകരന്‍ നയിക്കുന്ന
കോണ്‍ഗ്രസ്‌ അതില്‍ തന്നെ വിശ്വസിക്കണം അല്ലെ..
ഫിലിപ്പ്.എം.പ്രസാദ്‌ എത്ര മാന്യന്‍
മാര്ക്സിസ്റ്റ്  ലെനിനിസ്റ്റ്‌ ചിന്തകളും..
അതില്‍ വിശ്വസിക്കുന്ന ഒത്തിരി പ്രസ്ഥാനങ്ങളും ഉണ്ടാവും..
ആത്യന്തികമായും വിപ്ലവ സമയത്ത് ഇവരെല്ലാം ഒന്ന് ചേര്‍ന്ന് പ്രവര്‍ത്തിക്കും
എന്ന ചിന്ത സരണിയും താങ്കള്‍ക്കു കൈ മോശം വന്നുവോ ..
തീയില്‍ എന്ന പോലെ സംഘടന  പ്രവര്‍ത്തനം കൊണ്ട് ദൃഢം വന്ന
മുതിര്‍ന്ന നേതാക്കള്‍ താങ്കളെ വേണ്ടത്ര മാനിച്ചില്ല എന്നുണ്ടോ..
അവരുടെ പരിഹാസം..താങ്കളുടെ മനസ് മടുപ്പിച്ചുവോ..
മണ്ടത്തരം പറയുമ്പോള്‍ സിണ്ടിക്കറ്റ്‌ ആയാലും
മിണ്ടാതിരിക്കാന്‍ പറഞ്ഞാല്‍ അസഹിഷ്ണുത ആവുമോ
ചൈനയെ കുറിച്ചും മറ്റും..
കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ കുറിച്ചും എല്ലാം
ഈത്തരം മണ്ടത്തരം വിളിച്ചു പറഞ്ഞ താങ്കളെ ആളുകള്‍ കൂവിയില്ലെങ്കിലെ  അത്ഭുതമുള്ളൂ
ഹൃദയത്തില്‍ കമ്മ്യൂണിസം ഇല്ലാത്ത രാജീവനെ..
നക്സല്‍ സാഹിത്യകാരന്‍ എന്ന് വിശേഷിപ്പിച്ചത്‌..
ജീവന്‍ കൊടുത്തു ആ പ്രസ്ഥാനത്തെ സ്നേഹിച്ച വരുടെ ചങ്കില്‍ കുത്തുന്ന പരിപാടി ആയി പോയി
പിണറായി പോര.
അച്ചുതാനന്ദനെ പോളിറ്റ്‌ ബൂ‌റോ  പരിഹസിക്കുന്നു..
മീര ആവേണ്ടിയിരുന്നു വൃന്ദക്ക്   പകരം ആകേണ്ടിയിരുന്നത്..
നായനാര്‍ക്ക് ശേഷം അച്യുതാനന്ദന്‍ എന്ന ബ്രാഹ്മണന്‍ ആണെല്ലോ ഇപ്പോള്‍ കേരളം ഭരിക്കുന്നത്‌..
പാര്‍ടി സെക്രട്ടറി തന്റെ പൂണൂല്‍ പുറത്തു കാട്ടുന്നില്ല..

നക്സലുകള്‍..തീരെ ഗുണമില്ല
കാര്യം കേള്‍ക്കൂ
(അജണ്ട ആദ്യം കോര്‍ക്കമ്മിറ്റി തീരുമാനിക്കുന്നു;
അത്‌ മീറ്റിംഗ്‌ വിളിക്കുന്നു. .
സി പി ഐ എം എല്ലിലാണെങ്കില്‍ തീരുമാനം കെ എന്‍ രാമചന്ദ്രന്റെതായിരിക്കും. ?
പ്രച്ഛന്ന ജനാധിപത്യമാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളിലെല്ലാം .)
രാമചന്ദ്രനെ വരെ ഒഴിവാക്കി യില്ല രാജീവന്‍..
ഒരു ജെനാധിപത്യവും
നക്സലിസം വിഭാവനം ചെയ്യുന്നില്ല
വാഗ്ദാനം ചെയ്യുന്നില്ല
എന്ന് മുതല്‍ ആണ് ജെനാധിപത്യവും കമ്മ്യൂണിസവും തമ്മില്‍ കൂട്ടി കുഴക്കാന്‍ രാജീവന്‍ തുടങ്ങിയത്..
മാനിഫെസ്റൊവില്‍ ജെനാധിപത്യം എന്ന ഭരണ രീതിയെ ഉയര്‍ത്തിപിടിച്ചു കൊള്ളാം എന്ന് മാര്‍ക്സ് തുടങ്ങിയ ആചാര്യന്മാര്‍ സമ്മതിച്ചു എന്ന് ചരിത്രം പറയുന്നില്ല ..

ജെനാധിപത്യം അതിന്റെ അന്ത സത്ത കൊണ്ടു പൂര്‍ണമായും മുതലാളി വര്‍ഗ ചിന്താഗതിയെ പിന്തങ്ങുന്നതായാണ് ലോക ചരിത്രം പരിശോധിച്ചാല്‍ നമുക്കു കാണാന്‍ കഴിയുന്നത്‌..
എല്ലാത്തര ജനാധിപത്യ സംവിധാനങ്ങളും പണാധിപത്യത്തെ ചൊല്ലും ചിലവും നല്കി ഊട്ടി വളര്‍ത്തുന്നു..
അമേരിക്ക യില്‍ ആയാലും..മറ്റേതൊരു രാജ്യത്തായാലും സ്ഥിതി ഭിന്നമല്ല.
ജെനാധിപത്യം..
അതിനെ കമ്മ്യൂണിസം പിന്താങ്ങേണ്ടതില്ല
കമ്മ്യൂണിസം അതിന്റെ ശുദ്ധ രൂപത്തില്‍
ഒരു രാമ രാജ്യ സങ്കൽപ്പം പോലെ ആണ്..
മുഴുവന്‍ സമ്പത്തും കംമൂനുകള്‍ക്ക് കൈവശം ആവും..
കുഞ്ഞുങ്ങളുടെയും വൃദ്ധരുടെയും ചുമതല ഈ കമ്മൂണ് കൾക്കാണ്  ..
ഓരോ കംമുനും അവര്‍ക്ക് ആവശ്യമുള്ളത് തനിയെ ഉത്പാദിപ്പിക്കും..
ആ രീതിയില്‍ നില നിന്നാല്‍..
മിച്ച ഉത്പാദനം..അതിര്‍ത്തി സംരക്ഷണം
എന്നിവ എല്ലാം ഉടലെടുക്കുന്നു ..
പട്ടാളം..ഭരണകൂടം കയറ്റിറക്കുമതി
ഇതെല്ലാം കൈകാര്യം ചെയ്യേണ്ടി വരുമ്പോള്‍ ...
സോഷ്യലിസം കടന്നു വന്നത് അങ്ങിനെയാണ്
അതിനിടയില്‍ എങ്ങും ജെനാധിപത്യം കടന്നു വരുന്നില്ല.
എന്നല്ല
കേരളത്തില്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നതാണ് ജെനാധിപത്യവുമായി പര്ടികള്‍ക്കുള്ള ബന്ധം
സ്വന്തം നയ പരിപാടികളില്‍ ജെനാധിപത്യം അവര്‍ വാഗ്ദാനം ചെയ്യുന്നു മില്ല..
തൊഴിലാളി വര്‍ഗ സര്‍വാധിപത്യമാണ്‌ കമ്മ്യൂണിസം വിഭാവനം ചെയ്യുന്നത്..
ഇന്നു വരെ.
അതില്‍ ഒരു പ്രച്ചന്നതയും ഇല്ല..
തുറന്ന നിലപാട് തന്നെ
ഭർത്താവിനോടൊത്ത് മരിക്കുകയും വേണം..
പുത്രനോടോത്തു ഇരിക്കുകയും വേണം എന്ന സ്ത്രീയുടെ ആഗ്രഹം പോലെ ബാലിശമാണ്..
രാജീവന്റെ ഈ ചിന്താഗതി..
ജെനാധിപത്യവും..വേണം..കമ്മ്യൂണിസവും വേണം
പുകസ ..യു.എ ഖദര്‍,കെ ഈ യെന്‍ ..ശ്രീരാമന്‍ ..
എല്ലാവരെയും അധിക്ഷേ പിക്കാന്‍ ഇദേഹം മറക്കുന്നില്ല
പുകസയും ,പാര്‍ട്ടിയും, സാഹിത്യകാരന്മാരെ ഊട്ടി വളര്‍ത്തുന്നില്ല എന്ന് പറഞ്ഞതിലൂടെ എന്താണാവോ ശ്രീ രാജീവന്‍ മനസ്സില്‍ കണ്ടത് ആവോ
ഉത്തമ കവികളെ പടച്ചു വിടുക അവര്‍ക്ക് പ്രസിദ്ധി നേടി കൊടുക്കുക..
പാര്‍ടി പ്ലീനം നടക്കുമ്പോള്‍ ആ പുസ്തകങ്ങള്‍ വിറ്റു കൊടുക്കുക..
ഇതെല്ലമാണോ പാര്‍ടി ചെയ്യേണ്ടത് എന്നാണോ രാജീവന്‍ മനസ്സില്‍ കണ്ടത്..
ഈ.എം.എസ്, ചങ്ങമ്പുഴയെ ഉദാത്ത കവി എന്ന് വിശേഷിപ്പിക്കണം ആയിരുന്നോ..
സ്ത്രീ വര്‍ണനകള്‍..അതിന് മാത്രം സമയം കണ്ടിരുന്നു
അവനവനിലേക്ക്‌ മുഖം തിരിച്ചിരുന്ന ചങ്ങമ്പുഴയുടെ ഒന്നോ രണ്ടോ നല്ല കവിതകള്‍..
അത് ഭാഷ സ്നേഹികള്‍ ഇപ്പോഴും ഹൃദയത്തില്‍ ചേര്ത്തു പിടിച്ചിട്ടും ഉണ്ട് ..
മലയ പുലയനും..രമണനും ..
പിന്നെ ചില ഒറ്റപെട്ട കവിതകളും..
ഈ എം എസ് അങ്ങിനെ പറഞ്ഞില്ലെന്കിലെ നാം മറിച്ച് ചിന്തികെണ്ടാതുള്ളൂ
പുകസയാണോ സാഹിത്യത്തില്‍ അവസാന വാക്കു.
സമാന ചിന്താഗതിക്കാരായ സാഹിത്യ താല്‍പര്യമുള്ളവരുടെ ഒരു.വേദി.അതിലപ്പുറം..പുകസയില്‍ അംഗമായാല്‍ ഒരാള്‍ മഹാന്‍..
അല്ലെങ്കില്‍..കൊള്ളില്ലാത്തവന്‍ എന്നെല്ലാം ആര് കരുതുന്നു..
നല്ല രചനകള്‍..മൌലീകതയും..സൌന്ദര്യവും ഉള്ള രചനകള്‍..
ആളുകള്‍ കേട്ടറിഞ്ഞു വായിക്കും..
രാജീവന്റെ സവര്‍ണ ആധിപത്യ ചിന്തകള്‍ ഇപ്രകാരമാണ്
അടിസ്ഥാന വര്‍ഗത്തിനു പകരം ബ്രാഹ്‌മിന്‍ കമ്മ്യൂണിസം അധിപത്യം നേടിയത്രേ
അസംതൃപ്‌തരായ ഉയര്‍ന്ന വര്‍ഗത്തിന്റെ ഒരു എക്‌സ്‌പ്രഷന്‍ ആണ്‌ ബ്രാഹ്‌മിന്‍ കമ്മ്യൂണിസം.
അവര്‍ ഒരിക്കലും താഴെത്തട്ടിലുള്ള ദളിതനായ, ആദിവാസിയായ നേതാവിനെ സഹിക്കില്ല. സ്‌ത്രീകളെ പോലും നേതൃനിരയില്‍ ഉള്‍പ്പെടുത്തില്ല.
ബ്രാഹ്മണ്യം...
എത്ര കമ്മ്യൂണിസം പറഞ്ഞാലും രാജീവന് ഒരു വല്ലാത്ത ബഹുമാനം ആണെന്ന് തോന്നുന്നു അതിനോട്
പാര്‍ടികളില്‍ ഒരിക്കലും സഖാകളുടെ ജാതി ഒരു വിഷയം ആകാറില്ല തന്നെ...
ഉയര്ന്ന കമ്മിറ്റികളില്‍ ഒരാള്‍ അംഗം ആകുന്നതു..
മിക്കപോഴും വ്യക്തി എന്നനിലയില്‍ ഉള്ള അയാളുടെ ഗുണ ഗണങള്‍ മാത്രം നോക്കിയിട്ടല്ല ..
സൌന്ദര്യം സൌശീല്യം തുടങ്ങിയ ഗുണങ്ങള്‍ അവര്‍ക്ക് വേണ്ടതില്ല തന്നെ
മിക്കപോഴും പാര്‍ടി സഖാക്കള്‍ വളരെ സ്വഭാവ സംശുദ്ധി ജീവിതത്തില്‍ പുലര്‍ത്തുന്നവര്‍ തന്നെ ആവും..
പാര്ട്ടി പ്രവര്ത്തനം നടത്താന്‍ ആ സഖാവിനു എത്ര സമയം ഉണ്ട്..അതില്‍ എത്ര സമയം പാര്‍ട്ടിക്ക് വേണ്ടി ചിലവഴിക്കാന്‍ ആ സഖാവ് ഒരുക്കമാണ്..
പാര്‍തിയോടുള്ള പ്രതിബധതയും..
ആരോഗ്യവും ആണ് മറ്റു ഖടകങ്ങള്‍
പ്രകാശ്‌ കാരാട്ട്
വെളുത്തു ഇരിക്കുന്നു .
വിദേശത്ത് പഠിച്ചു..
അത് കൊണ്ട് ബ്രാംമണന്‍ ആയി.
മീര ആരാണോ..എനിക്കറിയില്ല..
എന്നാല്‍ വൃന്ദയെ അറിയാം
കുഞ്ഞുങ്ങള്‍ ഉണ്ടായാല്‍ പാര്ട്ടി പ്രവര്ത്തനം വേണ്ട പോലെ നടക്കില്ല എന്നത് കൊണ്ടു മക്കള്‍ വേണ്ട എന്ന് വച്ച ദമ്പതികള്‍ ആണ് അവര്‍ എന്ന് ഡല്‍ഹിയില്‍ നിന്നുള്ള ഒരു പത്ര പ്രവര്‍ത്തകന്‍ ഒരിക്കല്‍ പറയുന്നുണ്ടായിരുന്നു..
പോളിറ്റ്‌ ബൂരോയില്‍ ഉള്ളഅംഗത്വം ആണോ സ്ത്രീ പ്രാതിനിത്യത്തിന്റെ ഒരു അളവുകോല്‍ എന്നറിയില്ല..
എന്നാല്‍ കംമൂനിസ്റ്റു പാര്ടികല്‍ക്കെല്ലാം വളരെ ശക്തമായ സ്ത്രീ സംഖടനകള്‍ ഉണ്ട്..
എല്ലാ കമ്മിറ്റികളിലും അവര്‍ക്ക് നല്ല പ്രാതിനിധ്യവും ഉണ്ട്
ഇപ്പോള്‍ പാര്‍ടിയില്‍ ഉള്ള അവര്‍ണര്‍ എല്ലാം എന്ത് പറയും ആവോ..
മുഖ്യ മന്ത്രിയും,പാര്ട്ടി സെക്രടരിയും..പൂണൂല്‍ പാര്‍ടികള്‍ അല്ല..
ബേബിയും,തോമസ്‌ ഐസക്കും..
വേണേല്‍ അവരെ നമുക്കു പൂണൂല്‍ ഇടിക്കാം ..
ധന കാര്യ മന്ത്രി..ഖാദര്‍ ഇടുന്ന ഒരു ഹാര്‍വാര്‍ടുകാരനാണ്..
ബ്രാമ്മന്ന്യം കൊടുക്കാം..
കവിയും ഇടതു പക്ഷ സഹ യാത്രികനും എന്നൊക്കെ പറയുമ്പോള്‍ നമ്മള്‍ ആ അഭിമുഖത്തില്‍ നിന്നു കാംപുള്ളത് എന്തെങ്കിലും പ്രതീക്ഷിക്കും ..
ഇതു അങ്ങിനെ ഒന്നും ലഭിച്ചില്ല എന്നതു പോട്ടെ
വഴിയേ പോകുന്നവരെ എല്ലാം പരിഹസിക്കുകയും..
അപഹസിക്കുകയും ചെയ്യുക കൂടി ചെയ്യുന്നു ശ്രീ രാജീവന്‍..
കേരളത്തില്‍ ബുദ്ധി ജീവികള്‍ ഉണ്ടാകില്ല എന്നൊരു മഹത്തായ കണ്ടുപിടിത്തവും..
ആകെ കണ്ടത് പാവം അമര്‍ത്യാ സെന്നിനെ ആണ്..
സാമൂതിരി രാജ ഏട്ടനേയും..നന്നായി..
ഇനി ബുദ്ധി ജീവികളുടെ ഒരു കണക്കെടുക്കുമ്പോള്‍..
നമ്മുടെ ഓ വീ വിജയനെയും..അരവിന്ദനെയും എല്ലാം നമുക്കങ്ങു കുത്തികളയാം
(ഇന്ദിരാന്ധി, സോണിയാഗാന്ധി, ജഗജീവന്‍ റാം തുടങ്ങി കോണ്‍ഗ്രസില്‍ സ്‌ത്രീയും ദളിതനുമെല്ലാം നേതൃപദവിയിലെത്തിയിട്ടുണ്ട്‌. )
ഇവരില്‍ ആദ്യത്തെ രണ്ടു പേരും എങ്ങിനെ എത്തി എന്ന് നമുക്കറിയാം..ജവഹലാല്‍ നെഹാരുവിന്റ്റ്‌ മകള്‍ എന്ന മേല്‍ വിലാസത്തില്‍ ..
രാജീവ്‌ ഗാന്ധിയുടെ ഭാര്യ എന്ന വിലാസത്തില്‍..
ദളിതന്‍ ആയിരുന്നു അംബേദ്‌കര്‍..
അങ്ങേരെ മറക്കുകയും ചെയ്തു..
(തൊഴിലാളി വര്‍ഗ സ്വേച്ഛാധിപത്യ കാഴ്‌ചപ്പാടില്‍ തന്നെ ജനാധിപത്യ വിരുദ്ധതയുണ്ട്‌. ?)
എന്താണ് തൊഴിലാളി വര്‍ഗ ആധിപത്യം കൊണ്ട് രാജീവന് ദോഷം വന്നത്..
വിജയ്‌ മല്ല്യ പോലെയുള്ള വന്‍ കിട കുത്തകകള്‍ ആണ് കംമുനിസതിനെ ഭയക്കുന്നത് നമ്മള്‍ കണ്ടിട്ടുള്ളത്..
നമുക്ക് സംകല്‍പ്പിക്കാന്‍ പോലും കഴിവില്ലാത്ത വണ്ണം സമ്പത്തുള്ളവര്‍ കംമുനിസത്തെ ഭയക്കുന്നു..അറക്കുന്നു..
പൂര്‍ണ കമ്മ്യൂണിസം വന്നാല്‍ അവരുടെ സമ്പത്തെല്ലാം ഭരണ കൂടം കണ്ടു കെട്ടും എന്നവര്‍ ഭയക്കുന്നു..
ജെനാധിപത്യം ജെനാധിപത്യം എന്നവര്‍ അത് കൊണ്ട് നാഴികക്ക് നാല്‍പ്പതു വട്ടം പ്രസംഗിക്കുകയും ചെയ്യുന്നു
(വികലാംഗര്‍ ഏറ്റവുമധികം വരുമാനം നേടിത്തരും. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഇത്തരത്തില്‍ വികലാംഗരെ സൃഷ്ടിക്കുന്നു.)
പാര്‍ടി അധികാരത്തില്‍ എത്തുമ്പോള്‍ പല ഉന്നത ഉദ്യോഗസ്ഥരും പറയുന്ന ഒരു കാര്യമുണ്ട് ..
താഴെ ക്കിടയില്‍ നിന്നും വരുന്ന നേതാക്കള്‍..
അവര്‍ക്ക് ഭരണ കാര്യങ്ങളില്‍ തീരെ നൈപുണി ഇല്ല എന്നെല്ലാം
ഒരു ചെത്തുകാരാണോ..ഒരു ബാര്‍ബരോ..ഒരു തയ്യല്കാരാണോ..
ഭരണ ശ്രേണി യുടെ ഉന്നതങ്ങളില്‍ എത്തുമ്പോള്‍ ഉള്ള വരേണ്യ വര്‍ഗ്ഗത്തിന്റെ അസഹിഷ്ണുത
എന്നാല്‍ രാജീവന് തോന്നുക മറിച്ചാണ്..
കഷ്ട്ടം എന്നെ പറയേണ്ടൂ
എന്നാല്‍ ബാലനെ കോലം എന്നും നിരുപദ്രവ ജീവിയും എന്ന് അധിക്ഷേപിക്കാന്‍ ഒരു ഉളുപ്പും ഇല്ല
ഇനി സാമര്‍ത്ഥ്യം ഉള്ള സുധാകരനെ കോമാളി എന്നും.ഉടനെ തിരിച്ചു വിളിക്കുന്നും ഉണ്ട്

നക്സലിസം അതിനെ കയ്യോഴിഞ്ഞത് എന്ത് എന്ന ചോദ്യത്തിന് മറുപടി വളരെ രെസകരമാണ്‌

(നക്‌സല്‍ അനുഭാവത്തില്‍ നിന്ന്‌ മാറി ചിന്തിക്കാന്‍ പ്രധാന കാരണം?
ആദിവാസി മേഖല ഉള്‍പ്പെടെ നക്‌സലൈറ്റുകള്‍ ചിലയിടത്ത്‌ ശക്തമാണ്‌. ബംഗാള്‍, ബീഹാര്‍, ആന്ധ്ര, ചത്തീസ്‌ഗഡ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍. ഇവിടെയെല്ലാം അടിസ്ഥാനപരമായി വ്യത്യസ്‌ത അവസ്ഥകളാണ്‌. ഒരേ ഒരു നേതാവിനെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല; .
തൊഗാഡിയ ഒരു അസംഘടിത ഹിന്ദുവാണ്‌.
വിവേകാനന്ദന്‍ മിഷനറി ഹിന്ദുവായിരുന്നു.
ഗാന്ധി സനാതന ഹിന്ദുവായിരുന്നു.
ആര്‍ക്കും ഇടം കൊടുക്കുന്ന ഇന്ത്യന്‍ ഐഡിയോളജിയാണ്‌ കോണ്‍ഗ്രസിനുള്ളത്‌.
ഇന്ത്യന്‍ ഹിന്ദുത്വ ഐഡന്റിറ്റി റിഫ്‌ളക്‌റ്റ്‌ ചെയ്യുന്നത്‌ കോണ്‍ഗ്രസിലാണ്‌. ..)
എപ്പടി..
മറുപടി കേട്ടുവോ
രാജീവന്‍ നോക്കിയപ്പോള്‍.
തൊഗാടിയ പറ്റില്ല
വേറെ ആരും പറ്റില്ല..
നക്സലിസം ..
അതിനു ഒരു നേതാവില്ല
അത് കൊണ്ട് ആര്ര്‍ക്കും ഇടം കൊടുക്കുന്ന കോണ്‍ഗ്രസില്‍ ചെക്കേരാം എന്ന് വച്ച്
എന്ത് തകിടം മറിച്ചില്‍..
വാചക കസര്‍ത്ത്..
പയര്‍ അഞ്ഞാഴി എന്ന് മറുപടി
(സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ വിമതരാക്കപ്പെടും അല്ലെങ്കില്‍ പാര്‍ട്ടി വിടും.
വിധേയത്വമുള്ളവര്‍ യാചകരായി പ്രവര്‍ത്തിക്കും. )
സ്വയം വിമതന്‍ ആയി തീര്‍ന്ന ആളാവാം രാജീവന്‍..
പാര്‍ടിയില്‍ ഉചിതമായി ബഹുമാനിക്കപെടുന്നുണ്ടാവില്ല..
എന്നാല്‍ ഗൌരി അമ്മയും..
പാര്‍ടിയില്‍ ഇപ്പോള്‍ നില നില്‍ക്കുന്ന വിമത നേതാവ്..
മുഖ്യ മന്ത്രിയും രാഘവനും..
വിജയനും
അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനും എല്ലാം
പാര്‍ടിയുമായി പിണങ്ങേണ്ടി വന്നതിനു പിന്നില്‍..
ആദര്‍ശ പരമായ കാരണങ്ങള്‍ ഉണ്ടായിരുന്നു..
അവര്‍ എല്ലാവരും തന്നെ സഖാക്കളുടെ ആരാധനയും..
സ്നേഹവും..
എല്ലാം തനിക്കുള്ള അന്ഗീകാരങ്ങള്‍ ആണ് എന്ന് വിചാരിച്ചു..
ആനയെ പോലെ സ്വയം വീര്‍ക്കാന്‍ ശ്രേമിച്ചു പറ്റാതെ വീര്‍ത്തു പൊട്ടി മരിച്ചു പോയ തവളകളെ പോലെ ആയിതീര്‍നതിനു ..
രാജീവന്റെ ഭാഷ്യം കൊള്ളാം
അവര്‍ യാചകര്‍ ആയിത്തീരുന്നു
എന്തിന്നാണ് വിമതര്‍ യാചിക്കുന്നതു..
സ്ഥാന മാനങള്‍ക്കോ
പ്രസിധിക്കോ

ബീജെപിയില്‍ പോലും കാണാത്ത സവര്‍ണ്ണ ആധിപത്യം കമ്മ്യൂണിസ്റ്റു പ്രസ്ഥാനങളില്‍ നില നില്‍ക്കുന്നു എന്ന് ഒരു അഭിമുഖത്തില്‍ ശ്രീ രാജീവന്‍ പറയുമ്പോള്‍..
അയാള്‍ ആരായാലും..
രാജീവനായാലും അഴീകൊടായാലും..ഹ കഷ്ട്ടം എന്നെ പറഞ്ഞു കൂടു
ഇതുവരെ ഹിന്ദു വര്‍ഗീയതക്ക് നിയമ സഭയിലേക്ക് ഒരു സീറ്റ് പോലും നല്‍കാത്ത കേരളീയ ജനത ഇതെല്ലാം കേള്‍ക്കാന്‍ എന്ത് പാപം ചെയ്തു ആവോ
മോടിയെക്കാല്‍ വര്‍ഗീയ വാദി നമ്മുടെ മുഖ്യ മന്ത്രി
എത്ര നല്ല കണ്ടു പിടിത്തം
ഇതെല്ലാം ലോകത്തേക്ക് തുറന്ന കണ്ണുകള്‍ ഉള്ള ഒരു വ്യക്തിയുടെ തികച്ചു സ്വകീയമായകാഴ്ച്ചപാടാണ്
ഇതു ശെരി എന്ന് വിശ്വസിക്കുന്നവര്‍ ഉണ്ടാവാം
പൂര്‍ണമായും തെറ്റ് എന്നി ചിന്തിക്കുന്നവരും ഉണ്ടാവും..
ഒരു ശരാശരി വായനകാരന്റെ ഹൃദയത്തില്‍ നിന്നും വന്ന വാക്കുകള്‍
അതില്‍ നോവിക്കാനോ അധി ഖ്സെപിക്കാനൊ ..
അപമാനിക്കാനോ ആയി കരുതി ഒന്നും എഴുതിയിട്ടില്ല തന്നെ
മദ് വചനങള്‍ക്ക് മാര്ദവ മില്ലെന്കില്‍ ....