2016 നവംബർ 15, ചൊവ്വാഴ്ച

currency ban

ഇല്ലത്തു ഒരൂക്കൻ കാളയുണ്ട് .വളഞ്ഞു കൂട്ടി മുട്ടി നിൽക്കുന്ന കരുത്തുറ്റ കൊമ്പുകൾ ആണ് കാളയുടെ സവിശേഷത .ഒരു ദിവസം നമ്പൂരി കാള യുടെ പിറകിൽ കൂടി ചെന്ന് ആ കൊമ്പിനകത്തു കൂടി തന്റെ തല കടത്തി ..കാള ആകെ വിരണ്ടു ..ഓട്ടമായി
..നമ്പൂരി കരച്ചിലും പിഴിച്ചിലും ..ഒന്നൊന്നര മണിക്കൂർ എടുത്തു
വാല്യക്കാരും നാട്ടുകാരും കൂടി ഒരു വിധം കാളയെ പിടിച്ചു കെട്ടി
നമ്പൂരിക്ക് മിണ്ടാൻ ആവതില്ല ..
കൊമ്പ് മുറിച്ചു നമ്പൂരിയെ പുറത്തെടുത്തു ..

ഇല്ലത്തെ ഒരു നമ്പൂരി മരിക്കാറായ നമ്മുടെ നമ്പൂരിയോട് ഉവാച
എന്നാലുംഅങ്ങ് ഇത്ര ആലോചനയില്ലാതെ പെരുമാറിക്കളഞ്ഞല്ലോ
ശരീരം മുഴുവൻ ചോരയാണ്..കയ്യിലും കാലിലും തലയിലും മുറിവും ഉണ്ട്
എങ്കിലും നമ്പൂരി മറുപടി വൈകിച്ചില്ല
ആലോചിച്ചില്ലെന്നോ ..ശിവ ശിവ
എത്ര ചിന്തിച്ചു നോം എന്ന താൻ കരുതണെ
മുൻപിൻ നിന്ന് തല കടത്തണോ ..പിറകിൽ നിന്ന് തല കടത്തണോ എന്ന് ഒരു മാസം ചിന്തിച്ചിട്ടാണ് ചെയ്തത്

വാ കഷ്ണം

ഇതും നോട്ടു ബാനുമായി ഒരു ബന്ധവുമില്ല
LikeShow more reactions
Comment
7 Comments
Comments
Hassan Hassy  
Gopakumar Pb രാജ്യദ്രോഹിണി!
Suresh Babu നമ്മുടെ നാടിനെ നശിപ്പിക്കാൻ ഇറങ്ങി പുറപ്പെടുന്നവരുടെ ശ്രദ്ധക്ക് ഒരുനാൾ നിങ്ങൾ തലകുമ്പിട്ട് ആരുടേയും മുഖത്തു നോക്കാതെ വരും . . നമ്മുടെ രാജ്യം നന്നാവുന്ന ദിവസങ്ങൾ കാത്തിരിക്കുന്നു
Giri Menon · Friends with Prasanna Kumar and 1 other
Shiva Shiva endha ee kelkanaa
    Uma Devi
    Write a comment...

2016 നവംബർ 4, വെള്ളിയാഴ്‌ച

americaan election

അമേരിക്കൻ തിരഞ്ഞെടുപ്പിൽ സ്‍കൂപ്പുകൾ സ്‌കൂപ്പുകൾ..തന്നെ
ഫോക്സ് ന്യൂസ് കഴിഞ്ഞ ദിവസം പറഞ്ഞു..ഹിലാരിക്കെതിരെ കേസ് എടുക്കും എന്ന് എഫ് ബി ഐ എന്ന്.വലിയ കോളിളക്കം ആയി അത് ..ഹിലാരി സ്റ്റേറ്റ് സെക്രെട്ടറി ആയിരിക്കെ ..സ്വന്തം മെയിൽ സെർവർ ഉപയോഗിച്ച് സ്റ്റേറ്റ് ഈമെയിലുകൾ അയച്ചു എന്നതാണ് ആരോപണം..ആ സെർവർ ഇത് വരെ ഹാക്ക് ചെയ്യപ്പെട്ടിരുന്നില്ല..എന്നാൽ അത് ഹാക്ക് ചെയ്യപ്പെട്ടിരുന്നു എന്ന് കണ്ടെത്തിയെന്നും..അതിനാൽ ഹിലറിക്കെതിരെ കുറ്റം ആരോപിച്ചു കേസെടുക്കും എന്നുമായിരുന്നു ആരോപണം ഉന്നയിച്ചത്..തിരഞ്ഞെടുപ്പിന് എട്ടു ദിവസം മുന്പുള്ളത് ഈ നീക്കം ഡെമോക്രാആറ്റിക്കുകളുടെ കൊടുത്താ വിമർശനവും ഉയർന്നു വരാൻ ഇടയായി..റിപ്പബ്ലിക്കൻസ് തങ്ങൾക്കു മേധാവിത്വമുള്ള സെനറ്റിനെ ഉപായോഗിച്ചു ഹിലറിക്കെതിരെ കേസ് ഉണ്ടാക്കിയതാണ് എന്ന് ആരോപണം ഉയർന്നു.തീരാൻ ജെടുപ്പിൽ നിശബ്ദത പാലിച്ചിരുന്ന ഒബാമ ശക്തമായി തിരിച്ചടിച്ചു.എന്തായാലും ആ റിപ്പോർട് തെറ്റായിരുന്നു എന്നും..അത് സത്യമാണോ എന്ന് തളിയിക്കാൻ തന്റെ കയ്യിൽ തെളിവുകൾ ഇല്ല എന്നും പറഞ്ഞു ഫോക്സ് ഖേദ കുറിപ്പ് ഇറക്കി തടി ഊരി
ഒന്ന് നിസംശയം പറയാം..ഹിലാരിക്ക് മുൻതൂക്കം ഉള്ള ഈ തിരഞ്ഞെടുപ്പിൽ ആര് വിജയിച്ചാലും വീണ്ടും പോരാട്ടം തുടരും ..പിന്നെ കോടതിയിൽ ആകും ബാക്കി അങ്കം എന്നത് നിസ്തർക്കമാണ് ..ഞാൻ ജയിച്ചില്ല എങ്കിൽ തിരഞ്ഞെടുപ്പ് വിധി അംഗീകരിക്കില്ല എന്ന് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു .എങ്കിൽ പിന്നെയും കടുത്ത മത്സരം ആവും ഫലം ..
2000 ത്തിൽ അൽ ഗോർ--- ബുഷ് മത്സരം നടന്നത് പോലെ വീണ്ടും വോട്ടെണ്ണൽ നടക്കാൻ സാധ്യതയുണ്ട് .അന്ന് കൂടുതൽ പേര് വോട്ടു ചെയ്തു വിജയിപ്പിച്ചത് അൽ ഗോറിനെ ആയിരുന്നു ..ബുഷ് പക്ഷം വളരെ സൂക്ഷ്മം ആയി വോട്ടു വീണ്ടും എണ്ണിച്ചു ജയിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ..അൽഗോർ-- 271 ---ബുഷ് --270 ..ആയിരുന്നു അന്ന് വോട്ടിന്റെ നില ..
ഇപ്പോഴത്തേത് പോലെ ഫ്ലോറിഡ സംസ്ഥാനത്തിലെ 27 ഇലക്ട്രൽ സീറ്റുകൾ ആയിരുന്നു അന്നും നിർണായകം ആയതു ..അൽഗോറിന് നല്ല സ്വാധീനം ഉള്ള ഉള്ള മേഖലകളിൽ ബുഷ് വീണ്ടും വോട്ടെണ്ണാൻ ആവശ്യപ്പെട്ടു..എന്നാൽ തിരികെ അങ്ങിനെ താൻ പിറകിൽ ആയിപ്പോയ സ്ഥലങ്ങളിൽ വീണ്ടും വോട്ടെണ്ണാൻ അൽ ഗോർ ആവശ്യപ്പെട്ടുമില്ല ..അങ്ങിനെ ആണ് ആ തിരഞ്ഞെടുപ്പിൽ അൽ ഗോർ മാഞ്ഞു പോയത് സുപ്രീം കോടതി ബുഷിനെ വിജയി ആയി പ്രഖ്യാപിക്കുക ആണുണ്ടായത്..
ഈ തിരഞ്ഞെടുപ്പിലും അങ്ങിനെ എന്തെങ്കിലും ഒക്കെ സംഭവിക്കാൻ ഇടയുണ്ട് ..യാധാര്ഷ്ത്തിൽ കൊള്ളാവുന്ന ഏതു സ്ഥാനാർഥി ആയിരുന്നെങ്കിലും റിപ്പാളികണ്സ് പുഷ്പ്പവും പോലെ ജയിച്ചേനെ..ഹിലാരിക്ക് ഡെമോക്രാസ്റ്റുകളുടെ ഇടയിൽ തന്നെ ധാരാളം ശത്രുക്കൾ ഉണ്ട്..അവർ ജയിക്കരുത് എന്നും അമേരിക്കൻ ജനതയിൽ ഒരു പങ്കു ആഗ്രഹിച്ചിരുന്നു..എന്നാൽ പകരം ജയിക്കാൻ പോകുന്നത് ട്രംപിനെ പ്പോലെ ഒരു മോശം സ്ഥാനാർഥി ആണ് എന്നതാണ്..ഇക്കുറി റിപ്പബ്ലിക്കൻസിന്റെഅധികാര മോഹത്തിന് കനത്ത ആഘാതം ഏൽപ്പിച്ചത്  ..
മെക്സിക്കൻ കുടിയേറ്റക്കാരും മറ്റു അന്യ രാജ്യ കുടിയേറ്റക്കാരും ട്രംപിനെതിരെ കനത്ത പ്രചാരണം നടത്തുന്നുണ്ട്..ആഫ്രോ അമേരിക്കൻ വംശ ജരുടെ വോട്ടു കഴിഞ്ഞ പ്രാവശ്യത്തെതു പോലെ ഇക്കുറി അത്ര വോട്ടു പെട്ടിയിൽ വീഴുകയില്ല എന്നത് ഹിലാരിയെ അലട്ടുന്നുണ്ട് ..

ഇത്രയും കടുത്ത ..തീക്ഷ്ണമായ ഒരു മത്സരം അമേരിക്കൻ ചരിത്രത്തിൽ നടന്നിട്ടും ഉണ്ടാവില്ല മത നിരപേക്ഷത ലോകത്തു ഒരു സ്വപനം മാത്രമായി തീരുമ്പോൾ..ലോകമെങ്ങും മനുഷ്യർ മതത്തിന്റെയും ജാതിയുടെയും പേരിൽ തമ്മിൽ തല്ലി തല കീറി മരിക്കുമ്പോൾ..ട്രംപിനെ പ്പോലെ പരസ്യമായി മത ഭ്രാന്തു പറയുന്ന ഒരു വ്യക്തി അമേരിക്കൻ  ഭരണാധികാരി ആയിത്തീരുന്നത് ഒരു പക്ഷെ ലോക ചരിത്രത്തിന്റെ രാഷ്ട്രീയ സമ വാക്യങ്ങളിൽ അതി ഭയങ്കരമായ അപകടങ്ങൾ വരുത്തി വയ്ക്കും എന്നത് നിസ്തർക്കമാണ് ..
വാൽക്കഷണം
നയങ്ങൾ മാത്രമല്ല ഇവിടെ മാറ്റുരക്കപ്പെടുന്നത് ..
ഒന്നുമില്ലാത്തെ അമെരിക്കൻ മണ്ണിലേക്ക് വന്ന ഒരു മെക്സിക്കന് ..ഉഴക്കരിക്കു വക ഉണ്ടാക്കാനുള്ള അവസരം നിഷേധിക്കുന്ന ..മുസ്ലിമുകൾ എല്ലാം ഐസിസ് കാരാണ് എന്ന് കരുതുന്ന ..സ്ത്രീകൾ എല്ലാം പുരുഷന് കീഴ്പ്പെട്ടു ജീവിക്കേണ്ടവർ ആണെന്ന് കരുതുന്ന ഒരാൾ അമേരിക്കൻ പ്രസിഡന്റ് ആകുന്നതു
അമേരിക്കയുടെ എന്നല്ല ..എവിടുത്തെയും ഭരണാധികാരി ആകുന്നതു അപകടകരമാണ്












yosmetite












യോസ്‌മൈറ്റി   മിറ്റി നാഷണൽ പാർക്
സമുദ്രമോ പർവതമോ ..ഏതാണ് വേണ്ടത് എന്ന് ചോദിച്ചാൽ സംശയം ഇല്ല സമുദ്രം എന്ന് പറയുന്ന ആളാണ് ഞാൻ..എന്നാൽ പച്ചപ്പുള്ള പർവതങ്ങൾ എന്നും മനസിന് കുളിർമ്മയും സന്തോഷവും നൽകുകയും ചെയ്യും
കേരളത്തിലെ വന്യ മൃഗ സംരക്ഷണ കേന്ദ്രങ്ങൾ പോലെയാണ് അമേരിക്കയിൽ നാഷണൽ പാർക്കുകൾ.വന്യ ജീവികളെയും..ജൈവ പച്ചപ്പുകളെയും..മരങ്ങളെയും പ്രകൃതിയെയും സംരക്ഷിക്കാൻ ആയി അ മേരിക്കയിൽ റൂപം കൊണ്ട സർക്കാർ സംവിധാനം ആണ് നാഷണൽ പാർക്കുകൾ..സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ള അപ്പൂർവ്വം ചില സംഭവങ്ങളിൽ ഒന്നാണിവ..റോഡുകൾ പോലും ഏതെങ്കിലും സ്വകാര്യ കമ്പനിയുടെ ആകും..നമ്മൾ ടോൾ കൊടുക്കണം..വൈറ്റ് ഹൗസിൽ  പോലും കോൺട്രാക്ട് ലേബർ ആണ് പതിവ് . പിന്നെ പോസ്റ്റ് ഓഫീസുകൾ ..അവയിലും സർക്കാർ ജീവനക്കാരെ കാണാം ..
ഈ പാർക്കുകൾ ...
അവയുടെ സംരക്ഷണം വളരെ ജാഗ്രതയോടെ ആണ്  സർക്കാർ ചെയ്യുന്നത്
ഹൈ വെ 120 ഇൽ കൂടി ഏതാണ്ട് 200 മൈൽ യാത്ര ചെയ്‌താൽ നമുക്ക് ഈ പാർക്കിലെത്താം
അടിമാലിയിൽ ഒരു ബൂത്ത് തുടങ്ങി കടന്നു പോകുന്ന വാഹനങ്ങളിൽ നിന്നും ഒരു തുക ഈടാക്കി  പോകുന്നത് സങ്കൽപ്പിച്ചു നോക്കൂ അല്ല..റാണിക്കല്ലിന്റെ അവിടെ നിന്നും എന്ന് കരുതാം 30  ഡോളർ ഫീസ് അടച്ചാൽ (ഒരു വണ്ടിക്ക് ).മതി ..ഒരു ദിവസമോ രണ്ടു ദിവസമോ തങ്ങാം .പാർക്കിന്റെ  ഒരുറൂട്ട്  മാപ് തരും .അത് മായി വണ്ടി ഓടിച്ചു പോകാം..പല പോയിന്റുകളിൽ പല കാഴ്ചകൾ ഉണ്ടാകും
നമുക്ക് എല്ലായിടത്തും പോകാം..ഞങ്ങൾ ചെന്നത് ഇല പൊഴിയും കാലത്തായിരുന്നു..പാർക്കിലേക്കുള്ള വഴി തുടങ്ങി പിന്നെ സ്വകാര്യ വീടുകൾ ഒന്നും ഇല്ല..വനം മാത്രം..ജോമിട്ടി വന്യമായ സൗന്ദര്യം കൊണ്ട് പ്രസിദ്ധമാണ് ..ചെങ്കുത്തായ പാറകൾ ..ആണ് ഈ പർവത നിരയുടെ ആകർഷണം..നമ്മോടൊപ്പം ഒഴുകുന്ന ചെറു പുഴലാല നിറങ്ങളിൽ മരങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്നു..എന്നല്ല പറയേണ്ടത് ..ഇലകൾക്ക് പച്ച നിറം എന്നാണല്ലോ സങ്കല്പം ..മഞ്ഞു  വീഴുന്നതിനു മുന്നോടിയായി മരങ്ങൾ.. ഇവിടെ നമ്മുടെ റബർ മരം ചെയ്യന്നത് പോലെ ഇലകൾ പൂർണ്ണമായും പൊഴിച്ച് കളയും ..ഓരോ തരം  മരവും പഴുക്കുമ്പോൾ ഇലകൾക്ക് ഓരോ തരാം നിറമാണ് .മാവിലയുടെ മഞ്ഞ നിറം..വയലറ്റ്‌ ..ചുവപ്പ് ..കടും ചുവപ്പ്‌ .. മഞ്ഞ ..കടും മഞ്ഞ ..അങ്ങിനെ ..
.റോഡുകൾ വീതിയൊന്നും ഉള്ളതല്ല..രണ്ടു വണ്ടികൾക്ക് സുഖമായി കടന്നു പോകാം..താഴേക്കു നോക്കിയാൽ തല കറങ്ങി പോകും ..നമ്മൾ എത്തേണ്ട പോയിന്റ് ഗ്ലാസിയെർ എന്നറിയപ്പെടുന്ന ഒരു മല  മുകളിൽ ആണ് .നമുക്ക് ആ മല കണ്ടാൽ ഭയം ആകും..അത്രയ്ക്ക് കുത്തനെ  ആണ് മല  താഴെ നിന്ന് നോക്കിയാൽ കാണപ്പെടുന്നത്.
കരടികൾ  ഉണ്ട് പതുക്കെ പോകണം..എന്ന ബോർഡുകൾ ചില ഇടത്തു കാണാം
ചില ഇടത്തു ...മാനുകൾ ഉണ്ട് സ്പീഡ് ലിമിറ് 15  മൈൽ എന്നും എഴുതിയിട്ടുണ്ട് .സത്യത്തിൽ മാനുകൾ ഒക്കെ നമ്മെ ഭയക്കുന്നതെ ഇല്ല
ആരും അവയെ തൊടാൻ ശ്രമിക്കുന്നില്ല
വന്യമൃഗങ്ങൾ അപകടകാരികൾ ആണെന്നും ബോർഡുകൾ ധാരാളം ഉണ്ട്
ക്യാമ്പിംഗ് നടത്താൻ ആഗ്രഹിക്കുന്നവർക്ക് ടെന്റുകളും അല്ലെങ്കിൽ കാമ്പിങ് കാബിനുകളും ലഭിക്കും..ട്രെക്കിങ്ങിനും ഹൈക്കിങ്ങിനും അവർ സൗകര്യം ഒരുക്കി തരും..ഈ മലകളിൽ ട്രെക്കിങ്ങ് മല  കയറ്റക്കാരുടെ ഒരു ഒരു ചലഞ് ആണ്...സാധാരണ ഗതിയിൽ കുത്തനെയുള്ള മലയിൽ ചെറു ചുറ്റികകൾ കൊകൊണ്ടു പാറയിൽ കുഴി ഉണ്ടാക്കി കയറി പോകുന്ന മാള കയറ്റക്കാരെ നമുക്ക് താഴെ നിന്ന് നോക്കിയാൽ കാണാം..മഴ ആയതു കൊണ്ട് അതിനു കഴിഞ്ഞില്ല..മഞ്ഞു മഴ ഇതൊക്കെ വരുമ്പോൾ ടൂറിസ്റ്റുകളുടെ സുരക്ഷാ ഇവർ ശ്രദ്ധിക്കുന്നുവോ എന്ന് സംശയമാണ്..മിക്കവാറും മാള കയറി തുടങ്ങുമ്പോഴേ നമുക്ക് മൊബൈലിൽ റേൻജ് ഇല്ലാതെ ആകും .ഞങ്ങൾ നല്ല മഴയത്താണ് അവിടെ ചെന്നത്
അത് ഹൈക്കിങ് ട്രെക്കിങ്ങ് ഒന്നും ഉണ്ടായിരുന്നില്ല നല്ലവെയിൽ  തണുപ്പത്തും കാബിനുകളും ടെന്റുകളും നിറയെ ആളുകൾ ഉണ്ടായിരുന്നു ചന്നം പിന്നം പെയ്യുന്ന മഴ ഞങ്ങളെ വല്ലാതെ കുഴക്കിയെന്നെ പറയേണ്ടൂ ഗ്ലേസിയർറിലേക്കുള്ള മലമ്പാത മഴ കാരണം  അപക ടം എന്ന് പറഞ്ഞു അവർ ക്ലോസ് ചെയ്തു .അത് കൊണ്ട് കാണാൻ കഴിഞ്ഞില്ല
യാത്രയിൽ മക്കൾ ഏറ്റവും കൊതിയോടെ കാത്തിരുന്നത് ആ പോയിന്റിൽ എത്താനായിരുന്നു.അവിടെ നിന്നും താഴേക്കുള്ള വ്യൂ അത്ര സുന്ദരമാണത്രെ..
വഴിയിൽ കണ്ട ഏറ്റവും മനോഹരമായ കാഴ്ച ബൈഡ്സ് വെയിൽ (brides veil ) എന്നൊരു വെള്ളച്ചാട്ടം ആയിരുന്നു
എന്റെ മൊബൈലിനു ആ വെള്ള ച്ചാട്ടത്തിന്റെ സൗന്ദര്യം നിങ്ങൾക്കു  തരാൻ ഉള്ള കഴിവുണ്ടെന്ന് തോന്നുന്നില്ല.. ഗൂഗിൾ ചിത്രം തരാം..മഞ്ഞു പോലെ തരിയായി പൊങ്ങി പ്പറക്കുന്ന ആ വെള്ളച്ചാട്ടം ലോകത്തിലെ ഏറ്റവുംപൊക്കം കൂടിയവയിൽ ഒന്നായി കണക്കാക്കപ്പെടുന്നു .ഏറ്റവും സുന്ദരവും ..
.അമേരിക്കയിലെ ഈത്തരം ടൂറിസ്റ്റു കേന്ദ്രങ്ങൾ ലോകത്തു വേണ്ടത്ര പ്രചരിപ്പിക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം..കാരണം അമേരിക്കയിലേക്കുള്ള ടൂറിസ്റ്റ് വിസയ്ക്ക് ഭയങ്കര നിയന്ത്രണമാണ്..കാഴ്ച കാണാൻ ഉള്ള യാതിർകർക്കു പോലും അമേരിക്കയിൽ ഒരു സ്പോൺസർ വേണം..അയാളുടെ ബാങ്കിൽ നല്ല തുക ഉണ്ടാവണം..പിന്നെ ആ വഴക്കു ചെല്ലുന്ന ആരും അവിടെ തിര താമസം ആക്കിയേക്കും എന്ന മറിക്കാൻ ഭയവും..വിസയുടെ ലഭ്യത അപൂർവ്വം ആക്കുന്നു..ടൂറിസ്റ്റു ഏജൻസികൾ ഒന്നും തന്നെ മരിക്കാൻ ടൂറിസ്റ്റു കേന്ദ്രങ്ങളെ തങ്ങളുടെ യാത്രകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടും ഇല്ല..അമേരിക്കകത്തു തന്നെയുള്ള ടൂറിസ്റ്റുകളെ അത് കൊണ്ട് ഇവിടെ ഒക്കെ ഉണ്ടാവുകയുള്ളൂ
ഫ്രാൻസും ഇംഗ്ലണ്ടും യൂറോപ്പും ഒക്കെ പോലെ നമുക്ക് ടൂറിസം എന്ന ആലോചനയുടെ കടന്നു ചെല്ലാൻ മറിക്കാൻ വിസ നിയത്രണങ്ങൾ സമ്മതിക്കുന്നില്ല..
അത് കൊണ്ട് തന്നെ ഇവിടെ ഒക്കെ ടൂർസൈറ്റുകളുടെ സംഖ്യാ അത്ര ക്രമാതീതം അല്ല കാലാവസ്ഥ മോശമായത് കൊണ്ട് കൂടിയാവാം ഇനാഗനെ എന്ന് മാവാം.
ആഴ്ചയിൽ അഞ്ചു ദിവസം ജോലി ചെയ്‌താൽ ആറാം ദിവസം ഏഴാം ദിവസം..അടിച്ചു പൊളിക്കുന്നതാണ് ഇവരുടെ രീതി..വർഷത്തിൽ പത്തു ദിവസം വാശികാവധി ഉണ്ട്..അതും എടുത്തു ഇവർ കറങ്ങാൻ ഇറങ്ങുന്നു
ഭാരതത്തിൽ അനുവദിച്ചിട്ടില്ലാത്ത ഗൂഗിൾ മാപ്പാണ് ഇവരുടെ സഞ്ചാര സഹായി
ദേശീയ പാതകളിൽ ഓരോ സ്ഥലത്തേക്കും ഉള്ള സ്ഥലങ്ങൾ..ഫിക്സ് ചെയ്തു ഇരുന്നാൽ മതി ...വഴി കൃത്യമായി ഗൂഗിൾ പറഞ്ഞു തരും തിരിയേണ്ടുന്ന സ്ഥലത്തേക്കുള്ള റോഡിനു ഒരു നമ്പർ കാണും..97 A യിൽ വലത്തേക്ക്  തിരിയണം എന്ന് പറഞ്ഞാൽ..നമ്മൾ അപ്പോൾ 230 ബി യിൽ ആണെങ്കിൽ ആ സംഖ്യ  മാത്രം ഓർത്ത് വച്ചാൽ  മതി..വഴി ഗൂഗിൾ പറഞ്ഞു തന്നു കൊണ്ടേ ഇരിക്കും..ഞങ്ങൾ ഏതാണ്ട് 5000 മൈൽ സഞ്ചരിച്ചു .വഴി ആരോടും ചോദിക്കേണ്ടി വന്നില്ല
എന്നാൽ പാർക്കിനകത്തു കടന്നു .അപ്പോഴേക്കും തന്നെ ഫോൺ കണക്ഷൻ ഇല്ലാതെയായി ...അതോടെ നെറ്റും പോയി .ഗൂഗിൾ മാപ് മൊബൈൽ പോലെ ഒരു ചെറു ഉപകരണം ഇറക്കിയിട്ടുണ്ട്..അത് ഉപയോഗിക്കാൻ  തുടങ്ങി.അന്തരീക്ഷം നന്നായി മൂടി കെട്ടിയിരുന്നു..മഴ പെത്തേക്കും എന്ന് തോന്നിയെങ്കിലും ..കുടകൾ ഉണ്ടല്ലോ എന്ന് സമാധാനിച്ചു ഞങ്ങൾ മുന്നോട്ടു പോയി .ചില ഫോട്ടോ എടുക്കാൻ ഉള്ള സ്ഥലങ്ങൾ..വിസ്റ്റാ പോയിന്റ് എന്നിവ അറിയപ്പെടുന്നു.അവിടെയല്ലാതെ റാഫിൾ അരികിൽ വണ്ടി നിർത്തുക പതിവില്ല .കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ
നല്ല മഴയും മൂടൽ മഞ്ഞും ..മുന്നോട്ടുള്ള യാത്ര അസാധ്യമാക്കി തീർത്തു .അപ്പോഴാണ് ഒരു പുതിയ പ്രെശ്നം ഉടലെടുക്കുന്നത് ..
കുഞ്ഞിനെ കാർ സീറ്റിൽ കിടത്തിയിരിക്കുകയാണ്..നെഞ്ചും അരക്കെട്ടും നല്ലവണ്ണം മുറുകുന്ന രീതിയിൽ ആണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്.ഇവിടെ കാർ സീറ്റ് കുട്ടികൾക്ക് നിര്ബന്ധമാണ്..പ്രസവം കഴിഞ്ഞു കുഞ്ഞിനെ കൊണ്ട് പോരുന്നതിനു മുൻപ് ആശുപത്രി അധികൃതർ കാറിൽ വന്നു നോക്കി കാർ സീറ്റു പിടിപ്പിച്ചിട്ടുണ്ടെങ്കിൽ മാത്രമേ കുഞ്ഞിനെ തന്നു വിടൂ ..മോൾക്ക് .ഒരു രണ്ടു മണിക്കൂർ സീറ്റിൽ കിടന്നാൽ  പിന്നെ കുഞ്ഞിനെ നമ്മൾ ഒന്ന് എടുക്കണം ..പുറത്തേക്കു കറക്കി ഡയപ്പർ ഒക്കെ മാറ്റി പാലൊക്കെ കുടിച്ചു വീണ്ടും കാറിൽ ആക്കും .കരച്ചില് തീരെ ഇല്ല..ഉണ്ണി വയർ എപ്പോഴും ഫുൾ ആയിരിക്കണം എന്നൊരു കലഹമേ അവൾക്കുള്ളൂ .++൬++++ എന്നാൽ ഇവിടെ കുഞ്ഞും ഞങ്ങളും കുഴങ്ങി പ്പോയി..നല്ല മഴ..20നും 40 നും ഈടാക്കാനും തണുപ്പ് പുറത്തു ..അവൾക്കു പുറത്തു ഇറങ്ങണം ..എത്രയൊക്കെ മൂടിയാലും തണുപ്പിൽ മഴയത്തു കുഞ്ഞിനേയും കൊണ്ട് പുറത്തിറങ്ങിയാൽ അത് അസുഖം വരുത്തും.അവൾക്കു കാറിൽ ഇരിക്കുകയും വേണ്ട..താഴേക്കു തിരികെ ഇറങ്ങുമ്പോൾ ഏതാണ്ട് ഒന്നാ മണിക്കൂർ രാത്രിയിൽ വിജനമായ പാതയിൽ വണ്ടി എൻജിൻ ഓൺ ആക്കി നിർത്തി അവളെ സമാധാനിപ്പിക്കേണ്ടി വന്നു..കരച്ചിൽ നിർത്തി പാല് കുടിച്ചു കാർ സീറ്റിൽ അവളെ കിടത്തി ഉറക്കാൻ അത്രയും സമയം എടുത്തു .ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടൽ 200 മൈൽ  അകലെയാണ് ..ഒരു വണ്ടി പോലും അങ്ങോട്ടും ഇങ്ങോട്ടും പോകുന്നില്ല..ഒരു കരടിയോ എങ്ങാൻ വന്നു വണ്ടി മറിച്ചിട്ടാൽ താഴെ പോകുന്നത് ചുരുങ്ങിയത് മൂവായിരം അടി താഴേക്കാണ് ..
വണ്ടിയുടെ ഇന്ധനം തീർന്നാലോ എന്തെങ്കിലും കേടു പാട് പറ്റിയാലോ..ബാറ്ററി ഓഫ് ആയിപോയാലോ ഒക്കെ പെട്ട് പോകും ..150 ദിവസം പ്രായമുള്ള കുഞ്ഞാണ് വണ്ടിയിൽ ഉള്ളത് ..
അൽപ്പം കരഞ്ഞാലും കുഞ്ഞിനേയും കൊണ്ട് വണ്ടി മുന്നോട്ടു എടുക്കാം എന്ന് പറഞ്ഞാൽ സമ്മതിക്കുന്ന മാതാപിതാക്കൾ അല്ല രണ്ടു പേരും..പുസ്തകത്തിൽ ഉള്ളത് പോലെ തന്നെ കുഞ്ഞുങ്ങളെ വളർത്തണം എന്ന നിര്ബന്ധ ബുദ്ധിക്കാർ
എന്നാൽ കുഞ്ഞിനെ മടിയിൽ വച്ച് കൊണ്ട് ഓടിക്കാം എന്നതും അവർക്കു സ്വീകാര്യമല്ല..ആക്സിഡന്റ് എന്നാൽ എന്താണ് എന്ന് അമ്മക്ക് അറിയാമോ..ആ വാക്കിന്റെ അർദ്ധം തന്നെ ആക്സിഡന്റ് എന്നാണു ..അതായത് വിചാരിച്ചിരിക്കാതെ വരുന്നത്.അപ്പോൾ കുഞ്ഞു സുരക്ഷിത ആയിരിക്കണം..അത് കൊണ്ട് കാർ സീറ്റിൽ നിന്നുംകുട്ടിയെ മാറ്റി ഇരുത്തി യാത്ര ചെയ്യാനും പറ്റില്ല..
അവർ വിവാഹം കഴിഞിട്ടു ഏഴു വർഷമേ ആകുന്നുള്ളൂ ..ധാരാളം യാത്ര ചെയ്തിരിക്കുന്നു ..മിക്കപ്പോഴും കൃത്യമായ ടൈം പ്ലാൻ വച്ചാണ്.കുഞ്ഞിനേയും കൊണ്ടുള്ള യാത്രയുടെ പ്ലാനിങ്ങിൽ അവർ ഒരു മൂന്നു മണിക്കൂർ ഡിലെ (വൈകൽ )മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ ..ദക്ഷിണ ഭാരതത്തിലെ ഒരു വിധം വണ്ടി പോകുന്ന മിക്ക വന പാതകളും ഈ കുഞ്ഞുങ്ങളെയും കൊണ്ട് പോയിട്ടുള്ളവരാണ് ഞങ്ങൾ അച്ഛനും അമ്മയും..
ഹേ ദേവി കല്ലുണ്ട് മുള്ളുണ്ട് കാട്ടിൽ
പാദ വ്യഥക്കങ്ങു  ശ്രീരാമ രാമാ
എന്ന് പറഞ്ഞു കൊടുത്താൽ ഒന്നും ഇവർ ശ്രദ്ധിക്കുകയും ഇല്ല
വിളിച്ചാൽ ഹെലിക്കോപ്റ്ററിൽ ആണെങ്കിലും ഡോക്റ്റർ വന്നു കൊണ്ട് പൊയ്ക്കൊള്ളും..എന്നാണു അവരുടെ ഒരു വിചാരം ..അതിനു വേണ്ടി എടുക്കുന്ന അര  മണിക്കൂർ പോലും ഒരു പിഞ്ചു കുഞ്ഞിന് എത്ര കുഴപ്പം പിടിച്ചതാണ് എന്ന് അവർക്കു അറിയുകയും ഇല്ലല്ളോ
എന്തായാലും ഇരുളിലെ ആ പാതയിലെ ഒന്നര മണിക്കൂർ ..ഒരു വലിയ ആഘാതം ആയിരുന്നു..
ഞങ്ങൾ അപ്പൂപ്പനും അമ്മൂമ്മക്കും..പിള്ളേർക്ക് യാതൊരു കൂസലും ഇല്ല അമേരിക്കൻ സംവിധാനങ്ങളുടെ  ഒരു വലിയ പോരായ്മ്മയാണ്  ഇവിടെ  കാണുന്നതും..പാതകളിൽ എങ്ങും വെളിച്ചമില്ല..911 വിളിക്കാൻ ഫോണിൽ ബാറ്ററി ഇല്ലങ്കിൽ..നമ്മൾ അടിഞ്ഞു പോയത് തന്നെ ..കാരണം ആകെ ഞങ്ങളെ കടന്നു മുകളിലേക്ക് പോയത് ഒരേ ഒരു വണ്ടിയാണ് ..താഴേക്കും അങ്ങിനെ തന്നെ ..ഏതാണ്ട് രാത്രി പത്തര ആയപ്പോഴാണ് അവിടെ നിന്നും ഇറങ്ങാൻ ആയതു .
747956 ഏക്കർ ആണ് ഈ  പാർക്കിന്റെ വിസ്തൃതി ..സിയാറ നെവാദ പർവ്വത  ശൃംഗങ്ങൾ ആണ് ഈ പാർക്കിന്റെ  ഒരു ഭാഗം.പാർക്കിന്റെ 95 %ഭാഗവും വനമാണ് ...യോസ്‌മൈറ്റി  വാലി  എന്നാണു നമ്മൾ സന്ദർശകർ ചെല്ലുന്ന ഭാഗം പൊതുവെ അറിയപ്പെടുന്നത് ..
ഒരു വര്ഷം ഏതാണ്ട് നാലു ലക്ഷം ടൂറിസ്റ്റുകൾ ഇവിടം സന്ദർശി ക്കുന്നു എന്നാണു കണക്കുകൾ പറയുന്നത്..എന്നാൽ ഒരു തുണ്ടു പ്ലാസ്റ്റിക്കോ കടലാസോ..വഴിയിലോ വനത്തിലോ ഇല്ല എന്നതാണ് മറ്റൊരു അത്ഭുതം ..13114 അടിയാണ് സമുദ്ര നിരപ്പിൽ നിന്നും ഉള്ള ഉയരം ..മഞ്ഞു കാലത്തു ഇവിടം മുഴുവനും തണുത്തുറഞ്ഞു കട്ടിയാവും ..അപ്പോൾ മഞ്ഞു കാല വിനോദങ്ങൾക്കായി നാട്ടുകാർ എത്തും ...
ഒരു ചെറു നദി ഉണ്ടെന്നു പറഞ്ഞില്ലേ ..അതിലെ ജലം അത്ര തെളിഞ്ഞതാണ് ..നല്ല മഴയില്ലായിരുന്നെങ്കിൽ ആ നീരൊഴുക്കില്ല ഒന്ന് ഇറങ്ങി വിലസിയേനെ ..സംശയമില്ല
മാവോക് (mivok ) എന്നൊരു ആദിമ ഗോത്ര വംശജർ ആണ് ഇവിടെ കഴിഞ്ഞിരുന്നത് .. അവർ പരദേശികളെ കണ്ടാൽ കൊന്നു കളയുമായിരുന്നു ..yosmite എന്ന വാക്കിന്റെ അർദ്ധം മിവോക്കി ഭാഷയിൽ  കില്ലർ (killer ) എന്നാണു ..
അഹ് വാനി ..വലിയ വായ (ahaahavaahni ) എന്നായിരുന്നു അടിമ ഗോത്രക്കാർ ഈ താഴ്വരയെ  വിളിച്ചിരുന്നത് ..എന്നാൽ ആ ഗോത്രം പൂർണ്ണമായും കൊന്നൊടുക്കപ്പെട്ടു ..ഉന്മൂലനാശം വന്നു ..എന്നാൽ കൊന്നൊടുക്കി എന്നതാണ് വാസ്തവം..എബ്രഹാം ലിങ്കൺ ആണ് ഈ പ്രദേശത്തെ നാഷണൽ പാർക് ആക്കി പ്രഖ്യാപിച്ചത് ..ഇതിന്റെ വിസ്തൃതി പിന്നീട് വർധിപ്പിച്ചു
ഇവിടെ ക്യാമ്പ് ചെയ്യുന്നവർക്ക് സാധനങ്ങൾ വാങ്ങാൻ ഒക്കെയായി ഒരു സ്റ്റോർ ഉണ്ട് ..കാലം ഇവിടെ അനങ്ങാതെ നിൽക്കുകയാണ്..ഏതാണ്ട് നൂറു വർഷം പുറകോട്ടു പോയത് പോലെ തോന്നും..പഴയ കെട്ടിടങ്ങൾ..തകര കാബിനുകൾ...വൈദ്യുതി ഉണ്ട്..അതാണ് ഒരേ ഒരു നല്ല കാര്യം ..
കാണാൻ എന്തൊക്കെയോ ബാക്കി വച്ചിട്ട് പൊന്നു എന്നൊരു തോന്നൽ ..കണ്ടത് മതിയായില്ല എന്ന് തോന്നും..വീണ്ടും ഒന്ന് വരണം എന്ന് തോന്നും..
അതാണ് ഈ വനത്തിന്റെ ആകർഷണം























2016 നവംബർ 2, ബുധനാഴ്‌ച

കണ്ണൂർ ആക്രമങ്ങൾ.



കണ്ണൂർ ആക്രമങ്ങൾ.. കൊലപാതകങ്ങൾ തീർത്തും തെറ്റാണ് സംശയമില്ല
എങ്കിലും പിണറായിയുടെ മണ്ഡലത്തിൽ ഏഴു കൊലപാതകങ്ങൾ കഴിഞ്ഞു എന്ന രീതിയിലുള്ള പ്രചാരണം കേൾക്കുമ്പോൾ..
ഇതിലൊരു ഗൂഡാലോചന ഇല്ലേ എന്നൊരു സംശയം
ചന്ദ്രശേഖരൻ വധക്കേസിലും പിണറായിയെ കൂട്ടി ചേർക്കാൻ ഒരു ശ്രമം നടന്നിരുന്നു 
കോടിയേരി ആഭ്യന്തര മന്ത്രി ആയിരുന്ന സമയത്തു
ആ ഇട കേരളത്തിൽ നടന്ന എല്ലാ സാമ്പത്തിക അനാശാസ്യ ..കൊലപാതക സംഭവങ്ങളിലും..ശ്രീമതി ടീച്ചറിന്റെയും..കൊടിയേരിയുടെയും മക്കൾക്ക് പങ്കുണ്ട് എന്ന രീതിയിൽ മാധ്യമങ്ങൾ കൊണ്ട് പിടിച്ചു പ്രചാരണം നടത്തിയിരുന്നു
ശബരിനാഥ്‌ ..സന്തോഷ് മാധവൻ ..അങ്ങിനെ എത്ര പേരുകൾ
കോടിയേരിയുടെ മകനുമായി കലാ കൗമുദിയിൽ വന്ന ഒരു അഭിമുഖ സംഭാഷണം വായിക്കുന്നതുവരെ ഞങ്ങളൊക്കെ കരുതിയിരുന്നത് ആ ചെറുപ്പക്കാരൻ വെറും മോശക്കാരൻ ആണെന്നായിരുന്നു.
ഈ സംഭവങ്ങൾ ഒക്കെ നടക്കുമ്പോഴും അവർ ഗൾഫിൽ ആയിരുന്നു..എന്നിട്ടും അവരെ പേര് ചേർത്തു മാധ്യമങ്ങൾ വാർത്തകൾ ചമച്ചു കൊണ്ടേ ഇരുന്നു
സന്തോഷമാധവന്‌ യുഡിഎഫ് സർക്കാർ ഭൂമി പതിച്ചു കൊടുത്തപ്പോഴാണ് മറ്റൊരു സംശയം മാറിയത് മുത്തൂറ്റിന്റെ മകനെ കൊന്നത് കോടിയേരിയുടെ മക്കൾ ആണെന്ന് ആരും പറഞ്ഞില്ല..എന്നത് ഭാഗ്യം
പിണറായി പിന്നെ ജീവൻ ഭയന്ന് മക്കളെ രണ്ടു പേരെയും കേരളം കാണിച്ചിട്ടില്ല ഇതുവരെ
ഇങ്ങനെ പാർട്ടിയുടെ നേതാക്കളെ കേന്ദ്രീകരിച്ചു വാർത്തകൾ ചമക്കുന്നതിന്റെ പിന്നിലെന്താണ് ഉദ്ദേശം എന്നറിയുന്നില്ല
നിയോജക മണ്ഡലം കേന്ദ്രീകരിച്ചു കൊലപാതക കഥകൾ സൃഷ്ടിക്കുന്നത് ..ഭീതി പരത്തുന്ന ഒന്നാണ്
ആരെങ്കിലും കുറച്ചു പേർ .വിചാരിച്ചാൽ പുഴക്കാവുന്ന ആൽമരമാണോ പിണറായി വിജയൻ
ഹിന്ദു ആണെങ്കിലും മുസൽമാൻ ആണെങ്കിലും സഖാവാണെങ്കിലും .വെട്ടിയാൽ ഒഴുകുന്നത് ചോരയാണ് ..അതിനു നിറം ചുവപ്പാണ്
ഏതെങ്കിലും അമ്മയുടെ പൊന്നു മോനാണ്..അച്ഛനോ..ആങ്ങളയെ ഭർത്താവോ ആണ് കൊല്ലപ്പെടുന്നത്
ആ മുറിവ് ..എത്ര നൂറ്റാണ്ടു കഴിഞ്ഞാലും മുറി കൂടില്ല
രക്തം കിനിഞ്ഞു കൊണ്ടേ ഇരിക്കും
രണ്ടു കൂട്ടർക്കും അത് ഭൂഷണമല്ല
വാൽക്കഷണം
പയറ്ററിയാവുന്ന ചേകവന്മാരോടാണ് കളിക്കുന്നത്
എന്നോർത്താൽ നന്ന്
പദ്മ വ്യൂഹത്തിലെ അഭിമന്യുവിന്റെ ഗതി അറിയില്ലേ

e.p jayarajan



കേരളം അങ്ങ് മാറുകയാണല്ലോ ..
ബ്രിട്ടൻ ...അമേരിക്ക ...യൂറോപ്പ് ..
ഇവിടെ ഒക്കെ ഏറ്റവും നല്ലവരെ ആളുകൾ കളിയാക്കി വിളിക്കുന്നത്
""അവർ സെനറ്റർമാരെപ്പോലെ തെളിഞ്ഞവർ ""എന്നാണു
അവർ നുണ പറയില്ല..അനധികൃത സ്വത്ത് സമ്പാദിക്കില്ല..
പരസ്ത്രീ ഗമനം നടത്തില്ല ഏക ഭാര്യാവൃതക്കാർ ആകും..
ഇംഗ്ലണ്ടിൽ സെനറ്ററുടെ ഭാര്യ ഏഴാമത് ഗർഭിണി ആയാൽ പ്പോലും ഗർഭ ചിദ്രം നടത്തില്ല
നേഴ്‌സറി ക്ലാസിൽ പോലും അയാൾ കോപ്പി അടിച്ചിട്ടുണ്ടാവില്ല
അങ്ങിനെ പരമ കാരുണികർ ആവും ഈ സെനറ്റർ മാർ
ഒരു ചെറിയ തെറ്റ് മതി അവരുടെ രാഷ്ട്രീയ ഭാവി തകരാൻ
വളരെ ശ്രദ്ധാപൂർവം വളർത്തപ്പെട്ടവരും പെരുമാറ്റത്തിൽ അങ്ങേ അറ്റം മാന്യതയും സംയമനവും പുലർത്തുന്നവരും ആവും ഈ സെനറ്റർമാർ
എംപിമാരും എം എൽ എ മാരും അവിടെ സെനറ്റർമാർ എന്നാണു അറിയപ്പെടുന്നത്
പിണറായി സർക്കാർ അങ്ങിനെ ക്ളീൻ ആയി ത്തുടങ്ങുക ആണ്
എന്തായാലും ..മൂന്നു കൊല്ലം എടുക്കുന്നില്ല ഒരു തെറ്റ് മനസ്സിലായാൽ തിരുത്താൻ
സുധീറിനെ...ദാമോദരൻ വക്കീലിനെ ഒക്കെ ഒഴിവാക്കിയത് വളരെ വേഗത്തിൽ എടുത്ത
നല്ല തീരുമാനങ്ങൾ ആണ്
ഈ രീതിയിൽ ജനാധിപത്യത്തെ ബഹുമാനിച്ചു മുന്നോട്ടു പോകുന്നത് ഈ സർക്കറിന് നല്ലതായിരിക്കും
മാധ്യമങ്ങൾക്കു സത്യം കണ്ടു പിടിക്കാൻ ഉള്ള ഒരു പ്രേരകവും.
ഭരണാധികാരികൾക്ക് ശ്രദ്ധയോടെ പെരുമാറാൻ ഉള്ള ഒരു കരുതലും ആവും ഈത്തരം തിരുത്തൽ നടപടികൾ
വാൽ കഷണം
പുത്തനച്ചിയാണോ
.

മത്സര പരീക്ഷ നടത്തി 70 .പേര് മുന്നിൽ എത്തി ..പത്തു വേക്കന്സി ..ആദ്യത്തെ പത്തു പേരെ നിയമിക്കണം .അല്ലാതെ സുധീറിനെ നിയമിച്ചാൽ അത് പക്ഷപാതപരമാകും
രാഷ്ട്രീയ നിയമനങ്ങളിൽ അതാണോ സാധാരണ കണ്ടു വരിക പതിവ്
പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി പരിശോധിച്ച് ആകാം എന്ന് പറഞ്ഞ നിയമനങ്ങൾ
അത് പണ്ടേ പതിവുണ്ട്
എ കെ ജി യുടെ ഭാര്യ
ഈഎംഎസ് ന്റെ മരുമകൻ
വി എസ ന്റെ മകൻ
പിന്നെ അങ്ങ് പറയാൻ തുടങ്ങിയാൽ ആരെങ്കിലും ഒക്കെ കാണും
ജയരാജന്റെ കഴുത്തിലെ ഇനിയും എടുത്തു മാറ്റാത്ത ഒരു വെടിയുണ്ട ഉണ്ട്
അത് മാറ്റിയിട്ടു സിപിഎമ്മിലെ പുന്യാളൻമാർക്കു അങ്ങേരെ ക്രൂശിക്കാം
എഴുതണമോ എന്ന് വളരെ ശങ്കിച്ചാണ് ഈ കുറിപ്പ് തയ്യാറാക്കുന്നത് .പാർട്ടിയുടെ രണ്ടു നേതാക്കന്മാരെ ക്കുറിച്ചു നമ്മൾ നവ മാധ്യമക്കാർ വളരെ ആക്ഷേപിക്കാറുണ്ട്
ചിരിക്കാത്തെ പിണറായി വിജയനും ..മണ്ടനായ.. ജയരാജനും
മുഹമ്മദാലി യെക്കുറിച്ചു മനോരമ ലേഖകൻ ചോദിച്ചത് ശരിക്കു കേട്ടില്ല എന്ന ജയരാജന്റെ വാക്കുകൾ നമ്മൾ മുഖ വിലക്കെടുത ..കഴുത്തിലെ നീക്കം ചെയ്യാത്തെ വെടി ഉണ്ട കൊടുത്ത ഒരു പാർശ്വ ഫലമാണ് ചെവി കേൾക്കായ്ക ..ട്രോളന്മാർ അതറിഞ്ഞില്ല പാർട്ടിക്കാർ വിശദീകരണം നടത്തിയുമില്ല
സൈമൺ ബ്രിട്ടോയുടെ ഭാര്യക്ക് ജോലി കൊടുക്കേണ്ടിയിരുന്ന എന്ന് ചിലർ പറഞ്ഞു
ബ്രിട്ടോയുടെ ത്യാഗത്തിനു മറു വാക്കില്ല ..നമിക്കുന്നു എന്നാൽ വേദനിക്കുന്ന ആ ഉണ്ടകൊണ്ടു ..കിടക്കാനോ ഇരിക്കാനോ കഴുത്തു അനക്കാനോ ബുദ്ധിമുട്ടുന്ന ജയരാജന്റെ വിഷമം നിങ്ങളോടു ആരും പറഞ്ഞുമില്ല കിടന്നാൽ ശ്വാസം നിന്ന് പോകും എന്നത് കൊണ്ട് രാത്രീയിൽ ഓക്സിജൻ സിലിണ്ടറിൽ കൂടി കൃത്രിമ ശ്വാസോച്‌വാസം എടുത്താണ് ഈ സഖാവ് കഴിയുന്നത് എന്നും പാർട്ടിക്കാർ നമ്മളോട് പറഞ്ഞില്ല
ഈ മനുഷ്യൻ തന്റെ വരുമാനം മുഴുവനും ഒരു അനാഥ ശാലയിലെ കുഞ്ഞുങ്ങൾക്കാണ് നൽകുന്നത് എന്ന് കണ്ണൂരിലെ സഖാക്കൾക്ക് അറിയാം
എന്നാൽ ആരും ജയരാജനെ അനുകൂലിച്ചു ഒന്നും എഴുതിയില്ല.
ഇനി പിണറായിയുടെ ചിരിക്കാത്ത മുഖത്തെക്കുറിച്ചു കൂടി പറയാം
ചവിട്ടി നട്ടെല്ലൊടിച്ച പോലീസ് നൽകിയത് സഖാവിനു നിരന്തം നടുവ് വേദനയാണ്...
തുടർച്ചയായ ചികിത്സയിൽ ആണ് സഖാവ്
നമുക്ക് ശ്രദ്ധിച്ചാൽ കാണാം വളരെ നിയന്ത്രി ച്ചു ശരീരം ചലിപ്പിക്കുന്നത്
വാൽ ക്കഷണം
പി കെ ശ്രീമതിയെ കുറിച്ച് ഒന്നു പറയാതെ വയ്യ .....
വേണ്ട അത് പോട്ടെ

ഒരു സങ്കീർത്തനം പോലെ

ഡെസ്റ്റോവ്സ്ക്ക്കി  റഷ്യൻ എഴുത്തുകാരിൽ എനിക്കേറ്റവും ഇഷ്ട്ടപെട്ട ഒരാൾ ആണ്..സതിയും വ്യക്തിയും തമ്മിലുള്ള അതി തീക്ഷ്ണമായ പോരാട്ടമാണ് ഓരോ ഡെസ്റ്റോവ്സ്ക്ക്കി നോവലുകളും അധമ ബോധത്തിന്റെ..കുറ്റ ബോധത്തിന്റെ..സ്വയ നിന്ദയുടെ എല്ലാം ജ്വലിക്കുന്ന ആൾ രൂപങ്ങൾ ആണ് കഥാപാത്രങ്ങൾ പലപ്പോഴുണ്..റഷ്യയുടെ അശാന്തമായ പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒരു നേർ ചിത്രം കൂടിയാണ് ഇത് ..


ക്രൈം ആൻഡ് പണിഷ്മെൻറ് (കുറ്റവും ശിക്ഷയും )
വളരെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു നോവൽ ആണ്..എളുപ്പ വായനക്ക് വഴങ്ങി തരില്ലെങ്കിലും നോവൽ ചരിത്രത്തിലെ ഒരു ക്ലാസിക് എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം..ശരി എന്ത് തെറ്റ് എന്ത്..കൊലപാതകം ..പാപമോ ..നല്ലതോ..അതാണ് ഈ നോവലിന്റെ പ്രമേയം..ക്രൂരയായ ഒരു പണം പലിശക്കാരിയെ കൊല്ലാൻ ആഗ്രഹിക്കുന്ന നായകൻ..അങ്ങേരുടെ പേര് ഓർക്കുന്നില്ല..കൊന്നാൽ പാപമാകുമോ എന്ന ചിന്ത അയാളെ വേട്ട ആടുന്നു..കൊന്നു അവരുടെ സ്വത്തു വാഹകൾ എടുത്തു സമൂഹത്തിനു നമ ചെയ്യാം എന്ന് വിചാരിക്കുന്നു ..സ്വയം തീരുമാനത്തിൽ ഏതാണ് കഴിയുന്നില്ല ആത്മഹത്യ ചെയ്യാൻ കഴിയുന്നത് ധീരമായ പ്രവർത്തി ആണെന്നും ഇയാൾ കരുതുന്നു..
ഗ്യാമ്പ്ലെർ (ചൂതാട്ടക്കാരൻ  )
ഏതാണ്ട് ഇതേ സമയം തന്നെ എഴുതി പൂർത്തിയാക്കിയ മറ്റൊരു നോവൽ ആണ് ചൂതാട്ടക്കാരൻ .ഒരു പക്ഷെ നമുക്ക് എഴുത്തുകാരനെ മറ നീക്കി കാണാൻ കഴിയുന്നത് ഈ നവലിൽ ആണ്.സ്വയം ഒരു കടുത്ത ചൂതാട്ടക്കാരൻ ആയി തീർന്നിരുന്നു അദ്ദേഹം അപ്പോഴേക്കും..ചെറു ജയങ്ങൾ തരുന്ന ഹര്ഷോന്മാദം..വലിയ പരാജയങ്ങൾ നൽകുന്ന തീരാ നഷ്ട്ടങ്ങൾ..കട ക്കെണി..എല്ലാം വിറ്റു  തുലച്ചു അധമർണ്ണൻ ആകുന്ന വ്യക്തിയുടെ പരാജയ ബോധം..ചൂത് കളിക്കാരനെ നിയന്ത്രിക്കുന്ന ആ ശക്തി എന്താണ്..സ്വയം കൊല  ചെയ്യുന്നതിന് തുല്യമായ ആ കൊടുമ..വിഷം പാനം  ചെയ്യുന്നത് പോലെ മദ്യപിക്കുന്നത് പോലെ തന്നെ ഉന്മത്തനാക്കുന്നു എന്ന് അദ്ദേഹം എഴുതുന്നു..ശരിയാവാം.ഒരു സങ്കീർത്തനം പോലെ എന്ന പുസ്തകത്തിന്റെ തിരശീല നീങ്ങുന്നത് ഈയൊരു  ഡെസ്റ്റോവ്സ്ക്ക്കിയിലേക്കാണ് ...എല്ലാം നശിപ്പിച്ചിട്ടും വീണ്ടും വീണ്ടും ചൂതാടാൻ  ഉള്ള ത്വര അടക്കാൻ ആകാത്ത എഴുത്തുകാരന്റെ ഹൃദയ വ്യഥയാണ് ഒരു സങ്കീർത്തനം പോലെ .എന്ന പുസ്തകം
സ്നേഹിക്കുന്ന പെണ്ണിന് വേണ്ടി ചൂത് കളിക്കാൻ പോകുന്ന ഒരാളാണ് ഇതിലെ നായകൻ..അവനു ജയിച്ചു കിട്ടിയ കുറെ പണവും കയ്യിലെടുത്തുഅവൾ അവനെ ഉപേക്ഷിച്ചു പോവുകയാണ്..  ..
സ്നേഹിക്കുന്ന പെണ്ണിനോട് ഞാൻ നിനക്ക് അടിമ എന്ന് പറയുന്ന നായകൻ ..സത്യത്തിൽ ശിലാ ഹൃദയ ആയ അവൾ മൂലം  വഞ്ചിക്കപ്പെടുന്നു

ബ്രദർസ്  കാരമസോവ് (കരമസോവ് സഹോദരന്മാർ )
ഇതും വായിക്കാൻ അത്ര എളുപ്പമുള്ള പുസ്തകമല്ല ..ഫിലോസഫി ..ധാർമികത..പാപം പുണ്യം ..ശരി തെറ്റ്..ഇവ അഗാധമായി വിശകലനം ചെയ്യപ്പെടുന്നു ഈ പുസ്തകത്തിൽ .അലസനയം സുഖിമാനുമായ മൂത്ത മകനും..നിരീശ്വരവാദിയും..റെബെലും ആയ രണ്ടാമത്തെ മകനും..പിന്നെ ജാര സന്തതിയും..അങ്ങിനെ മൂന്നു മക്കൾ..അവരെ ചുറ്റി പറ്റിയാണ് ഈ കഥ പോകുന്നത്..

ഒരു സങ്കീർത്തനം പോലെ സത്യത്തിൽ കഥാകാരനെ അല്ല ഹൈ ലൈറ്റ് ചെയ്യുന്നത് ..
മറിച്ചു റഷ്യയിലെ ആദ്യ സ്‌റ്റെനോഗ്രാഫർ ആയ അന്നയെയാണ് കേന്ദ്ര കഥ പത്രമാക്കിയിരിക്കുന്നതു.
.തന്റെ ഒൻപതു വർഷത്തെ മുഴുവൻ എഴുത്തുകളുടെ അവകാശവും ഫയഡോർ ഒരു പ്രസിദ്ധീകരണ ശാലയ്ക്ക് നൽകുകയാണ്.
അവരാണ് അദ്ദേഹം പറയുന്നതെല്ലാം എഴുതി എടുത്തു ചിട്ടപ്പെടുത്തി ശരിയാക്കാൻ ആയി അന്നയെ അയക്കുന്നത്..അന്ന  സത്യത്തിൽ കഥാകാരനെ ഹൃദയം തുറന്നു സ്നേഹിക്കുന്നുണ്ട്
എപ്പിലെപ്റ്റിക് ആണ് ഫയഡോർ ..ബോധാബോധങ്ങളുടെ ..ഇടയിൽ അന്നയെ അയാൾ അറിയുന്നുണ്ട്..അതിനും അപ്പുറം..അന്ന  ഒരു തണലോ..വിശ്രമം കേന്ദ്രമോ..ആശയോ ആശ്രയമോ..പ്രണയമോ ഒന്നുമല്ല ഫയദോറിനു
ഒരു കാലഘട്ടം കഴിയുമ്പോൾ ഫയദോർ ചൂത് കളി ഉപേക്ഷിക്കുന്നു ..പിന്നീട് റഷ്യയിലെ ഏറ്റവും പോപുലർ ആയ എഴുത്തുകാരൻ ആയി അദ്ദേഹം മാറുന്നുണ്ട്
ആ കഥ കൂടി എഴുതാമായിരുന്നു  എന്നൊരു പാഠ ഭേദമേ എനിക്കുള്ളൂ
നന്ദി
ശുഭ ദിനം