2015 മേയ് 9, ശനിയാഴ്‌ച

അമേരിക്കൻ മ്യൂസിയങ്ങൾ

അമേരിക്കയിലെ മ്യൂസിയങ്ങൾ ഒരു തരം  കച്ചവടം ആണ്
നമ്മുടെ അംബാനി അദാനിമാരെ പ്പോലുള്ള ശത കോടീശ്വരന്മാർ അവിടെങ്ങളിൽ ധാരാളം ഉണ്ട് .കയ്യിൽ  ഒത്തിരി ധനം വന്നാൽ  നല്ല വീട് വൈക്കും, കാർ  വാങ്ങും പിന്നെ വിമാനം വാങ്ങും..പിന്നെ സമൂഹത്തിൽ പേരെടുക്കണം അതിനായി രാഷ്ട്രീയത്തിൽ ഇറങ്ങും .ചിലർ  പ്രസിദ്ധ  ചിത്രങ്ങൾ ശിൽപ്പങ്ങൾ  ഒക്കെ വാങ്ങി സൂക്ഷിക്കും.ഒരു വീട് നിറയെ അതായാൽ എന്നാൽ പിന്നെ അതൊരു മ്യൂസിയം ആക്കിയേക്കാം എന്നാലോചിക്കും പത്തോ പതിനഞ്ചോ ഡോളർ നിരക്കിൽ ആളുകളെ പ്രവേശിപ്പിച്ചു അവിടെ കുടുമ്പത്തിലെ  ചരിത്രം എഴുതി വച്ച് മൂന്നു നാല് തലമുറയുടെ ഫോട്ടോയും ഭിത്തിയിൽ തൂക്കി ഇവർ  സായൂജ്യം അടയുന്നു.
മോളുടെ വീടിന്റെ അടുത്ത് തന്നെയുള്ള നോർട്ടൻ  സൈമണ്‍  ആര്ട്ട് മ്യൂസിയം  
അങ്ങിനെ ഒന്നാണ്.അതിന്റെ ചരിത്രം വായിച്ചു കാണേണ്ട എന്ന് വച്ചു
ഹഡിങ്ങ്ടൻ പാർക്കും ആത്തരം ഒന്നാണ് .കല്ലച്ചിൽ അടിച്ച ആദ്യത്തെ ബൈബിൾ ഇവിടെ ഹഡിങ്ങ്ടൻ ലൈബ്രറിയിൽ ഉണ്ട് .എന്നിട്ട് പോലും അവിടം കാനാൻ തോന്നിയില്ല .പാർക്ക് വനം പോലെ ആണ് .പണം കൊടുക്കാതെ കേറി കാണാവുന്ന ഹാളിൽ ചെന്നപ്പോൾ ഇവരുടെ ചരിത്രം മനസിലായി

കാലിഫോർണിയ സയൻസ് സെൻറെർ

എന്നാൽ കാലിഫോർണിയ സയൻസ് സെൻറെർ അങ്ങിനെ ഒന്നല്ല
ശാസ്ത്രത്തെ സ്നേഹിക്കുന്ന ആര്ക്കും അവിടെ എന്തെങ്കിലും ഒക്കെ കാണാൻ കഴിയും
അവിടെ എന്റെ ശ്വാസം നിലപ്പിച്ച ഒരു കാഴ്ച"" എൻറെവർ""എന്ന ബഹിരാകാശ പേടകം കൊണ്ട് വന്നു പ്രദർശിപ്പിചിരിക്കുന്നതാണ്


1986 ജനുവരി 28-ന് ചലഞ്ചർ ബഹിരാകാശ ദുരന്തത്തിൽ 6 യാത്രികർ കൊല്ലപ്പെട്ട കഥ നമുക്കറിയാമല്ലോ . തുടർന്ന്, 1987ൽ  എൻഡവർ നിർമിക്കാൻ അമേരിക്കൻ കോൺഗ്രെസ് അനുമതി നൽകി. ക്യാപ്റ്റൻ ജെയിംസ്‌ കുക്കിന്റെ , അമേരിക്ക കണ്ടുപിടിക്കപ്പെട്ട 1768 -1771 ലെ  സമുദ്രയാത്രക്ക് ഉപയോഗിച്ച ബ്രിട്ടന്റെ കപ്പലായ എൻഡവറിന്റെ ഓർമ്മക്കായി , അതേ പേരാണ് പുതിയ ബഹിരാകാശ വാഹനത്തിനും നൽകിയത്. പേര് നിർദേശിക്കാൻ വേണ്ടി അമേരിക്കൻ സ്കൂൾ വിദ്യാർഥികൾ നടത്തിയ ഉപന്യാസ മത്സരത്തിലും തെരഞ്ഞെടുക്കപ്പെട്ടത് എൻഡവർ എന്നാണ്. വിജയിച്ച സ്കൂൾ വിദ്യാർത്ഥികൾക്ക് അന്നത്തെ അമേരിക്കൻ പ്രസിഡന്റ്‌ ജോർജ് ബുഷ്‌ , വൈറ്റ് ഹൌസിലെ ചടങ്ങിൽ വച്ച് സമ്മാനവും നൽകി.റോക്ക്വെൽ ഇന്റർനാഷണൽ എന്ന കമ്പനി 1991 ല് ഇത് നിർമിച്ചു നൽകി. 1992 മെയ്‌ മാസത്തിലെ പ്രഥമ വിക്ഷേപണത്തിൽത്തന്നെ, വഴിതെറ്റിയ ഇന്റെൽസാറ്റ് (INTELSAT) എന്ന വാർത്താവിനിമയ ഉപഗ്രഹത്തെ നേർവഴിയിലാക്കി. മായേ ജെമിസൺ എന്ന പ്രഥമ ആഫ്രോ-അമേരിക്കൻ വനിതാ ഗഗനസഞ്ചാരിയും ആവർഷം സെപ്റ്റംബർ 12 നു ബാഹ്യാകാശ യാത്ര നടത്തി. 1998 ഡിസംബറിൽ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു വേണ്ട ഘടകങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ചു.
ആദ്യം ഈ ഷട്ടിൽ ബഹിരാകാശത്തെക്ക് പോയത് 1992 മെയ് മാസത്തിൽ ആണ് .പിന്നെ ഈ കെങ്കേമൻ 25 പ്രാവശ്യം ബഹിരാകാശത്തേ ക്ക് പറന്നു .152 പേരെ ബഹിരാകാശത്തു  എത്തിച്ചു.തിരികെ കൊണ്ട് വന്നു .അങ്ങിനെ ആകെ ത്തളർന്നു .നാസ കരുതി ഇനി ഈ പേടകം റിട്ടയർ ചെയ്യട്ടെ .എന്ന് 
കാലിഫോർണിയ സയൻസ് മ്യൂസിയത്തിൽ ഇത് പ്രദർശനത്തിനു വച്ചിട്ടുണ്ട് 
അത് എങ്ങിനെ അവിടെ എത്തിച്ചു എന്നതും അറിയുന്നത് കൗതുകകരം ആകും 
അവസാനത്തെ മിഷൻ  പൂർത്തി ആയതിനു ശേഷം ഷട്ടിൽ ഡീ കമ്മീഷൻ ചെയ്തു.ഒരു വലിയ വിമാനത്തിൽ കയറ്റി ലോസ് എന്ജലസ് വിമാനത്താവളത്തിൽ എത്തിച്ചു .ഇത് സെപ്റ്റംബർ 2012 നു ആയിരുന്നു .പിന്നെ തെരുവുകളിലൂടെ വളരെ സാവധാനം ട്രാക്കിൽ കയറ്റി ഇത് സയൻസ് സെന്റെറിൽ എത്തിച്ചു 
അതിന്റെ ഒരു വിഡീയൊ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട് 
കാലിഫോർണി യക്കാർ ഒന്നടങ്കം  റോഡിൽ എത്തി ഈ ഭീമനെ ആദരിച്ചു.ഒപ്പം നിന്ന് ഫോട്ടോ എടുത്തു 







ഈ പേടകത്തിന്റെ വിവിധ ഭാഗങ്ങൾ അവിടെ വേറെ പ്രദർശിപ്പിച്ചിട്ടുണ്ട് .അതൊന്നും പറഞ്ഞു വിശദമാക്കാൻ ..പ്രീയപ്പെട്ടവരെ ഞാൻ പോളി റ്റെക്നിക് പഠിച്ചിട്ടില്ലല്ലോ
 ബഹിരാകശ യാത്രയുടെ അതെ പ്രതീതി ഉളവാക്കുന്ന ഒരു പേടകം ഇവിടെ ഉണ്ട്.
പുറമേ നിന്ന് കണ്ടാൽ  നിരുപദ്രവിയായി ഇത് കിടന്നു അങ്ങോട്ടും ഇങ്ങോട്ടും അനങ്ങുന്നുണ്ട്.കുറച്ചു ഡോളർ കൊടുത്തൽ അതിനകം കയറാം.എന്നാൽ പുറമേ കാണുന്ന പോലെയല്ല അകത്തു.സംഭവം. നമ്മെ ഇട്ടുരുട്ടി നാമാവശേഷം ആക്കുമെന്ന് മോൾ പറഞ്ഞു. ഞാൻ പേടിച്ചു അതിൽ കയറിയില്ല അത് കൊണ്ട് ഇപ്പോൾ ഇതെഴുതാൻ  ജീവനോടെ ഉണ്ട് എന്ന് കരുതിയാൽ മതി.ഇല്ലേൽ ഹാര്ട്ട് നിന്ന് പോകുമായിരുന്നെനെ 
 .
വേറെയും ശാസ്ത്ര ബന്ധിയായ ഒത്തിരി പുതുമയാർന്ന  വസ്തുക്കൾ  ഇവിടെ കാണാൻ ഉണ്ട് 

ചെറിയ ഭൌമ പേടകങ്ങൾ ഇവിടെ സീലിങ്ങിൽ നിന്നും   തൂക്കി ഇട്ടിരിക്കുന്നു .

അത് പോലെ തന്നെ ഇരുട്ടിൽ  ഭൂമി ആകാശത്തു നിന്നും നോക്കിയാൽ  എങ്ങിനെ ഇരിക്കും എന്നത് കാണിച്ചു തരുന്ന ഒരു ഗ്ലോബ് കണ്ടു.

കടലിൽ കഴിയുന്ന അപൂര്വ്വ ഇനം ജീവികൾ ഇവിടെ വലിയ അക്ക്വേറിയങ്ങളിൽ പ്രദര്ശിക്കപ്പെടുന്നു.  
മറ്റൊരു മുറിയിൽ  ഒരു തടിക്കഷണം വച്ചിട്ടുണ്ട് ..ആകെ കുശുത്തു വീഴാറായ ഒരു മരം .
 ..ഇങ്ങിനെ മരങ്ങൾ  അഴുകുന്നതു  ജൈവ ചക്രത്തിന്റെ നിലനില്പ്പിനു അനുപെക്ഷണീയം ആണ് എന്ന് നമ്മോടു പറയുന്ന ഒരു ജീവനുള്ള പ്രദര്ശനം തന്നെ ആണീ മുറിയിൽ ഒരുക്കിയിരിക്കുന്നത് ..പല തരത്തിലുള്ള കീടങ്ങൾ പ്രാണികൾ ഇവയെ ഗ്ലാസ് കൂട്ടിനുള്ളിൽ ആക്കി കാണിച്ചു തരുന്നുണ്ട് ഒപ്പം.അവ അഴുകൽ  പ്രക്രിയയെ എങ്ങിനെ സഹായിക്കുന്നു എന്നതും കണ്ടു 
ഐമാക്സ്‌ ചിത്ര പ്രദർശനം ഇവിടെ ഉണ്ട് .ജെറുസലേം എന്നാ ചിത്രമാണ്‌ കണ്ടത് ..ഇവരുടെ 3 ഡി സിനിമകൾ വളരെ പ്രത്യേകതകൾ ഉള്ളതാണ്.തീർത്തും  യാഥാർധ്യ പ്രതീതി തന്നെ തോന്നും . ഈ സിനിമാ ജെറുസലേം എന്നാ ആ പഴയ നഗരത്തെ ക്കുറിച്ച് എല്ലാം നമുക്ക് കാട്ടി ത്തന്നു .അന്നത്തെ,ഇന്നത്തെ ജെറുസലേം നമ്മുടെ മുന്നിൽ  മനോഹരമായി വിടര്ന്നു വന്നു  
നല്ല ഭംഗിയുള്ള ഒരു റോസാ പ്പൂന്തോട്ടം ഇവിടെ ഉണ്ട് 




ഒരേ ഇനം റോസകൾ ഒരു തടത്തിൽ നട്ടിരിക്കുന്നു 




എത്ര ഫോട്ടോ എടുത്താലും നമുക്ക് മതിയാവില്ല.അവിടെ അദുത്തുഅ ഒരു കോളേജിലെ കുട്ടികളുടെ ബിരുദ ദാന ചടങ്ങായിരുന്നു.കൂടുതലും ചൈനക്കാർ തന്നെ.അവ തൊപ്പിയും കുപ്പായവും ഒക്കെ ഇട്ടു ഇവിടെ വന്നു ചാഞ്ഞും ചെരിഞ്ഞും ഫോട്ടോ എടുക്കുന്ന മനോഹര ദൃശ്യങ്ങളും കാണാൻ കഴിഞ്ഞു .നല്ല ഒരു ഫൌണ്ടനും ഇവിടെ ഉണ്ട് 





ഇതിനു അടുത്തു തന്നെയാണ് ഇവുടെ ഒളിമ്പിക് സ്റ്റെഡിയം 

1984 ഇൽ ഇവിടെ നടന്ന ഒളിമ്പിക്സ് മത്സരങ്ങളുടെ ഓര്മ്മക്കായി പണിത മന്ദിരം ഒളിമ്പിക്സ് കൊളീസിയം എന്നാണു അറിയപ്പെടുന്നത് ..കണ്ടു.കണ്ടു എന്ന് പറഞ്ഞാല,കണ്ടു..മുൻപിൽ ചെന്ന് നിന്ന് ഫോട്ടോ എടുത്തു എന്നൊക്കെയേ അർത്ഥ മുള്ളൂ.അകത്തു കയറിയില്ല .
സീവേൾഡ്  എന്നൊരു പ്രദർശനം കണ്ടു 
അതിനെ ക്കുറിച്ച് പിന്നീട് എഴുതാം 

2015 ഏപ്രിൽ 28, ചൊവ്വാഴ്ച

Flower fields ..Santiago

സാന്തിയാഗോവിലെ പൂവയലുകൾ
സതേണ്‍ കാലിഫോർണിയയിലെ കാൾസ്ബാഡ് എന്നാ സ്ഥലത്തെ അതി വിശാലമായ ഒരു പുഷപ്പ പ്രദർഷനം   ആണ് ഫ്ലവെർഫീൽഡ് എന്നറിയപ്പെടുന്നത്
മാർച് ഒന്ന് മുതൽ മെയ് 10 വരെയാണ് ഇത് നടത്തുന്നത്

"Tecolote Giant Ranunculus" എന്നൊരു തരം പൂവ് വിവിധ നിറങ്ങളിൽ നട്ടു വളര്ത്തി ഒരേ സമയം പുഷ്പ്പിച്ചു നില്ക്കുന്നു ഇവിടെ 



ഒന്നോ രണ്ടോ  ഏക്കർ  സ്ഥലത്ത് അല്ല 
ആയിരക്കണക്കിന് ഹെക്ടർ സ്ഥലത്ത് നോക്കാത്താ ദൂരത്തു ഈ പൂക്കൾ  മാത്രം 
ഓരോ നിറങ്ങൾ സമജ്ഞസമായി സമ്മേളിച്ചിരിക്കുന്നു .ആദ്യം വെളുപ്പ്‌,പിന്നെ മഞ്ഞ,പിന്നെ നല്ല മഞ്ഞ ..ഇളം ചുവപ്പ്, ഓറഞ്ച് ,നല്ല ചുവപ്പ് കടും ചുവപ്പ് ,മജന്ത അങ്ങിനെ ,ഒരേ രീതിയിൽ പൂത്തു നില്ക്കുന്നു 






അമേരിക്കൻ പതാക അതി മനോഹരമായി ഇവർ  ഈ  ഫീൽഡിൽ ചെയ്തിട്ടുണ്ട്.(300-by-170-foot )



ഇത്രയും സ്ഥലത്ത് ഈ പ്പൂകൃഷി ചെയ്യാൻ ഇവർ  ചെയ്ത അധ്വാനം അഭിനന്ദനീയം തന്നെ ആണ്.അമേരിക്കയിലെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളിൽ ഒന്നാണ് ഇതെന്ന് നിസംശയം പറയാം .ഒരു വലിയ കെട്ടിടം പണിയുന്നത് പോലെയോ ഒന്നും എളുപ്പമല്ല ഒരേ നിറങ്ങൾ  ഇത്ര വലിയ ഒരു പ്രദേശത്തു ഇത്ര ശ്രദ്ധയോടെ വളര്ത്തി വലുതാക്കി നമ്മെ കാട്ടി ത്തരുന്നത്‌ .എല്ലാം കച്ചവടമായ ഈ രാജ്യത്ത് സത്യമായും പുഷ്പ്പങ്ങളെ  സ്നേഹിക്കുന്ന അവയിൽ   അഭിമാനം കൊള്ളുന്ന കുറച്ചു ഗ്രാമീണരെ കണ്ടു എന്നതാണ് വാസ്തവം

12  ഡോളർ ആണ് എന്ട്രൻസ് ഫീ .ഇത് കേട്ട് ഞെട്ടേണ്ട.ഇവിടെ മിക്കവാറും കാർ  പാർക്ക്‌ ചെയ്യാൻ 5 ഡോളർ മുതൽ 10 ഡോളർ വരെയാണ് ഫീസ്‌ എന്നിരിക്കെ ഇത് തീരെ  തുച്ചമായ ഒരു തുകയാണ് എന്ന് നിസംശയം പറയാം
ഇവിടെ ഒരു പ്രമാദമായ നേഴ്സറി ഉണ്ട്.പല അപൂര്വ്വ ഇനം ഓർ ക്കിഡുകളും മറ്റു പൂന്തോട്ട ഉപകരണങ്ങളും ഇവിടെ വാങ്ങാൻ കിട്ടും.പല വിധത്തിൽ ഉള്ള വാട്ടർ ഫൌണ്ടനുകളും വില്പ്പനക്ക് ഉണ്ട്
ഇവിടെ പുറത്തു സ്റ്റാളിൽ  അപ്പോൾ പറിച്ച സ്ട്രോബറി പഴങ്ങൾ വില്പ്പനക്ക് വച്ചിരുന്നു
നിങ്ങൾ അവിടെ പോവുകയാണെങ്കിൽ അത് വാങ്ങണം അത്ര രുചികരമാണ് ആ പഴങ്ങൾ
ഐസിൽ ഇടാത്ത നല്ല ഒന്നാന്തരം  പഴങ്ങൾ
വായിൽ അലിയുന്ന രുചി
പൂക്കൾ മാത്രമല്ല ഇവിടെ കാണാൻ ഉള്ളത്
അതീവ സുന്ദരികൾ ആയ പെണ്‍ കുട്ടികൾ നമുക്ക് സങ്കല്പ്പിക്കാൻ ആകുന്നതിലും കുഞ്ഞു പാവടകൾ ഉടുത്തു ഫോട്ടോ എടുക്കാൻ ചാഞ്ഞും ചെരിഞ്ഞും നില്ക്കുന്ന മനോഹര ദൃശ്യങ്ങളും ഉണ്ട്
വിവിധ ജന വർഗങ്ങളുടെ ഒരു സങ്കലനം ആണീത്തരം ടൂറിസ്റ്റു കേന്ദ്രങ്ങളിൽ കാണാൻ കഴിയുക.കറുത്തവർ വെളുത്തവർ ,മംഗോളിയൻ വംശജർ ,നമ്മൾ ഭാരതീയർ ..അങ്ങിനെ അങ്ങിനെ .വസ്ത്രധാരണ രീതിയും അങ്ങിനെ തന്നെ ..തീര്ത്തും വിഭിന്നം

അത്ര ഇറുക്കമില്ലാത്ത ജീൻസ്  ഇട്ട ഒരു സാധാരണ മദാമ്മ ടൂറിസ്റ്റിനെ ഇവിടെ കണ്ടു .എനിക്ക് വലിയ സന്തോഷമായി
അങ്ങിനെ ഉള്ളവരും ഉണ്ടല്ലോഈ നാട്ടിൽ .ഒരു  മരുന്നിന്   തുണി ഉടുക്കുന്ന ഒരു മദാമ്മയെ വേണം എങ്കിൽ എന്ത് ചെയ്യും എന്നൊരു വേവലാതി എനിക്കുണ്ടായിരുന്നു .അത് അതോടെ മാറി കിട്ടി
സാധാരണ മദാമ്മമാർ ജോലിക്ക് പോകുമ്പോൾ എല്ലാം നല്ലപോലെ വസ്ത്രം ധരിച്ചാണ് പോകുന്നത് .പന്റോ , സ്കെർട്ടൊ,ഒക്കെ ധരിച്ചു അന്തസ്സായി തന്നെ .എന്നാൽ ടൂറിനു ഇറങ്ങിയാൽ വിധം മാറും എന്നെ ഉള്ളൂ

സാന്റിയാഗോ മാര്ട്ടിനെ അറിയാത്ത മലയാളി ഉണ്ടോ
ഉണ്ടാവാൻ വഴിയില്ല
അടുത്തത്‌ അത് കൊണ്ട് സാന്റിയാഗോയെ ക്കുറിച്ച് എഴുതാം


അമേരിക്ക ഒരു ധനിക രാഷ്ട്രമല്ല

അമേരിക്ക ഒരു ധനിക രാഷ്ട്രമല്ല
47 ദശ ലക്ഷം അമെരിക്കക്കാർ ഒരാഴ്ച കഴിയുന്നത്‌ 27 ഡോളർ കൊണ്ടാണ്
27 x 65 =1755 ഇന്ത്യൻ രൂപ
അമേരിക്കയിലെ ദാരിദ്ര്യ രേഖ എന്ന് വച്ചാൽ വാർഷീക വരുമാനം ഏതാണ്ട് $20,665 ഇൽ താഴെ ആണ്
ഈ താഴ്ന്ന വരുമാനക്കാർക്ക് ഭക്ഷണം നല്കാൻ ഫെഡറൽസർക്കാർ നല്കുന്ന ധന സഹായം ആണ് 27 ഡോളർ .ഇത് ഓരോ സ്റ്റെറ്റിനും വേറെ വേറെ തുകയാണ്
അപേക്ഷിച്ചാൽ അന്വേഷണം നടത്തിൽ അർഹതയുള്ളവർക്ക് ഇത് നൽകുന്നു
ഫുഡ്‌ സ്റ്റാമ്പ്‌ എന്നാണു ഇത് അറിയപ്പെടുന്നത് .ഒരു ഡെബിറ്റ് കാർഡ് (EBT CARD )പോലെ ഒന്നാണ് 

ഇത് .കര്ഷകരുടെ കൂട്ടായ്മമകൾ നടത്തുന്ന വലിയ ഗ്രോസേറി സ്റോറുകൾ ,പിന്നെ മറ്റു ചില കടകൾ എല്ലാം ഈ കാർഡുകൾ സ്വീകരിച്ചു ഭക്ഷ്യ വസ്തുക്കൾ നൽകുന്നു .ചുരുങ്ങിയ വിലക്ക് ഇവിടെ എല്ലാം ഭക്ഷ്യ സാധനങ്ങൾ ലഭ്യവുമാണ്
മാവേലി സ്റൊറുകളിലെ ഓണം കിറ്റ് പോലെ ചുരുങ്ങിയ വിലക്ക് ഒരു വലിയ കവറിൽ ഒരാൾക്ക്‌ ഒരാഴ്ചത്തേക്ക് വേണ്ടുന്ന എല്ലാ ഭക്ഷ്യ വസ്തുക്കളും കിട്ടുന്ന കടകളും ഉണ്ട്
അതെ അമേരിക്ക അവരുടെ പട്ടിണി പ്പവങ്ങളെ ഊട്ടാൻ ശ്രദ്ധിക്കുന്നുണ്ട്
ഈ മെയ്‌ 9 നു അവർ എല്ലായിടത്തു നിന്നും ഭക്ഷണം വാങ്ങി വേണ്ടുന്നവർക്ക് എത്തിച്ചു കൊടുക്കുന്നു
എല്ലാവര്ഷവും മെയ് മാസത്തിലെ രണ്ടാം ശനിയാഴ്ചകളിൽ ആണ് ഈ ഭക്ഷണ ശേഖരണ പരിപാടി
കഴിഞ്ഞ വര്ഷം അവർ 22 ലക്ഷം പൌണ്ട് ആഹാരമാണ് ശേഖരിച്ചു വിതരണം ചെയ്തത്
അതെ അമേരിക്ക ഒരു ദരിദ്ര രാഷ്ട്രം കൂടിയാണ്
47 ദശ ലക്ഷം അമെരിക്കക്കാർ കഴിയുന്നത്‌ സർക്കാർ സഹായം കൊണ്ടാണ്
ഇവരെ സഹായിക്കാനായി ആദായ നികുതി മറ്റുള്ളവര അധികം അടക്കുകയാണ്.ഇവിടെ ഒക്കെ നമ്മൾ സർചാർജ് ലേവി ചെയ്യുന്നില്ലേ .അത് പോലെ ആദായ നികുതിയുടെ ഒരു ഭാഗം അഗതികളുടെ പരിപാലനത്തിനായി ഉപയോഗിക്കുന്നു
സ്റ്റെറ്റ് ലോട്ടറി കാരുണ്യ എന്നൊരു പ്രവര്ത്തന ഫണ്ട് കേരളത്തിൽ ഉണ്ടാക്കിയിടില്ലേ..അത് പോലെ..ഇത്രയും ദരിദ്രർ സര്ക്കാര് ചിലവിൽ കഴിയുന്നു എന്നത് കൊണ്ടാണ്അമെരിക്കക്ക ഒരു ധനിക രാഷ്ട്രമല്ല എന്ന് ഞാൻ പറയുന്നത്
അംബാനിയെ വച്ച് നമ്മളെ അളന്നാൽ എങ്ങിനെ ഇരിക്കും
ഇന്ത്യ പോലെ ഒക്കെ തന്നെ അവിടെയും സ്ഥിതി
എന്നാലോ
ഇവിടങ്ങളിലെ വ്യാപാര ശാലകളിലും മാളുകളിലും തുണി ക്കടകളിലും ബീച്ച് കളിലും സീ വേൾഡ് മുതലായ വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഞങ്ങൾ ധാരാളം സഞ്ചരിച്ചു
അവിടെ കണ്ട ഒരു പ്രധാന കാഴ്ച സന്തോഷമുള്ള കുട്ടികൾ ആയിരുന്നു.ധൈര്യവും ആരോഗ്യവും ഉള്ള ബാലിക ബാലന്മാർ.
20 വയസിനു താഴെ ഉള്ളവർ ആരോഗ്യമുള്ളവർ തന്നെ
നാല്പ്പത് വയസിനു മുകളിൽ ഉള്ളവർ ഒത്ത തടിയുള്ളവർ.നല്ല ഉയരവുംഅവർക്കുണ്ട്
40 കഴിഞ്ഞാൽ അമേരിക്കക്കാർ അങ്ങ് തടിക്കുകയാണ്
ഞാൻ കണ്ട നൂറു പേരിൽ 60 പേരും 80 നും നൂറിനും ഇടയ്ക്കു കിലോ ഭാരമുള്ളവർ ആണ്
ചുരുങ്ങിയത് 20 പേര് എങ്കിലും 100 നും 120 നും ഇടക്ക് ഭാരമുള്ളവർ
150 കിലോ തൂക്കമുള്ള വർ ആണ് നൂറ്റുക്ക് മൂന്നു പേർ
സംശയം വേണ്ട
കണ്ടാൽ ഭയം തോന്നുന്ന ഭീമാകരന്മാർ..ഭീമാ കാരികളും
അവരില പലരും തനിയെ നടക്കാൻ കഴിയാത്തവർ ആണ്
വലിയ വീൽ ചെയറിൽ തനിയെ സഞ്ചരിക്കുന്നവർ
വലിയ വലിയ ശീമ പ്പന്നികൾ പോലെ ഉള്ള മനുഷ്യർ
, 2014 ഇൽ പുറത്തു വന്ന കണക്കു പ്രകാരം 40-59 വയസിന്ടക്ക് ഉള്ളവരിൽ (39.5%)അധിക തടിയുള്ളവർ ആണ് . 20-39 പ്രായ ഗ്രൂപ്പിൽ (30.3%) തൂക്കം കൂടുതൽ ഉള്ളവര ആണ്
60 വയസിനു മുകളിൽ പ്രായമുള്ളവർ (35.4%) ഭാരക്കൊടുത്തൽ കൊണ്ട് വിഷമിക്കുന്നവർ ആണ്
തടി കൂടുന്നത് തീര്ത്തും സ്വാഭാവികം ആണെന്നും അതിൽ ലജ്ജിക്കാൻ ഒന്നുമില്ല എന്നും മക്കൾ എന്നോട് പറഞ്ഞു
ഇവരൊന്നും അമേരിക്കക്കാർ അല്ല ഇവിടെ കുടിയെറിയ മെക്സിക്കോ സ്പെയിൻ തുടങ്ങിയ നാട്ടുകാർ ആണത്രെ . അമേരിക്കക്കാർ അങ്ങിനെ ഒന്നും അല്ല എന്നും അവർ കൂട്ടി ചേര്ത്തു
പാണ്ടവരും കൗരവരും തമ്മിൽ ഉള്ള യുദ്ധത്തിന്റെ ന്യയാന്യായത നോക്കുമ്പോൾ രണ്ടു കൂട്ടരും രാജ്യാവകാ ശികൾ അല്ല എന്നും പറയുന്നുണ്ട് വ്യാസൻ
അത് പോലെ അമേരിക്കമുഴുവൻ നോക്കിയാൽ അമെരിക്കക്കാർ എന്നൊരു വര്ഗം അവിടെ ഇല്ല എന്ന് കാണാൻ കഴിയും
മുഴുവനും കുടിയേറ്റക്കാർ തന്നെ
അമേരിക്കൻ ആദിവാസികൾ( aborignals )ഇപ്പോഴും സംരക്ഷിത വര്ഗം ആണ്
അവരെ അടിച്ചും കൊന്നും കേട്ടിപ്പെടുത്തതാണ് ഇന്നത്തെ അമേരിക്ക
ഇപ്പോൾ ചെറിയ ചെറിയ സെറ്റിൽമെന്റുകളിൽ ഒതുക്കിയിരിക്കുന്നു അമേരിക്കയിലെ ആദിമ ജനതയെ ഈ രാഷ്ട്രം
5,220,579.പേരാണ് ഇപ്പോൾ ഇവിടെ ഉള്ള റെഡ് ഇന്ത്യൻസ് .അവരെ ആവും ഇവർ അമേരിക്കക്കാർ എന്ന് കരുതുന്നത്
ധാരാളം ചൈനക്കാരെ ഇവിടെ കണ്ടു.അമേരിക്കയിലെ ചൈനീസ് വംശജരുടെ സംഖ്യ വളരെ പെട്ടന്ന് വര്ധിക്കുകയാണ് .സ്കൂളുകളിലും മാളുകളിലും ഒക്കെ ഇവരുടെ സാന്നിധ്യം ധാരാളം ഉണ്ട്
നമ്മൾ ഇവിടെ നിന്ന് പഠിക്കാൻ ആയി ജോലിക്കായി ഒക്കെ ഒരാളെ അമെരിക്കയിൽ അയക്കുന്നു
അവൻ പഠിച്ച് ജോലി നേടി കാശുണ്ടാക്കി നാട്ടിലേക്ക് പോരുന്നു
എന്നാൽ ചൈനാക്കാർ തങ്ങളുടെ വീടും മറ്റു സ്ഥാവര ജംഗമ വസ്തുക്കൾ എല്ലാം വിറ്റു
കയ്യിൽ നല്ലൊരു സംഖ്യയുമായി ഇങ്ങോട്ടു വണ്ടി കയറുന്നു
ചെറു ബിസിനെസുകൾ ചെയ്യുന്നു .അഭിവൃദ്ധി പ്പെടുന്നു ..
എന്താണ് ചനിനക്കരുമായി ഇവരുടെ ഇമിഗ്രേഷൻ റൂളുകൾ എന്നത് നമ്മൾ ഒന്ന് അറിയേണ്ടതുണ്ട്
മേക്സിക്കൻ ,സ്പാനിഷ്‌ (ലാറ്റിൻ),ഭാഷ സംസാരിക്കുന്നവരാണ്‌ കൂടുതൽ ആളുകളും ..
ലാറ്റിൻ സ്വാധീനം പ്രകടമാണ് എല്ലായിടത്തും.
റോഡുകളിൽ എല്ലാം ഇംഗ്ലീഷിലും സ്പനിഷിലും സ്ഥല പ്പേരുകൾ എഴുതിയിരിക്കുന്നത് കാണാം
ബൈ റോഡുകൾക്ക് എക്സിറ്റ് എന്നാണു പറയുന്നത്
അതി വിശാലമാണ് ഹൈ വേ കൾ
ദരിദ്രരും ധനികരും ഒരു പോലെ ജീവിക്കുന്ന ഈ രാജ്യത്തെ ക്കുറിച്ച് വീണ്ടും എഴുതാം

2015 ഏപ്രിൽ 23, വ്യാഴാഴ്‌ച

അമേരിക്കയിലെ ചില കാഴ്ചകൾ


ഡോളറും നമ്മളും
മോഡി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രചരിച്ചിരുന്ന ഒരു മെസേജ് അവരുടെ സാമ്പത്തിക നടപടികളെ ക്കുറിച്ചായിരുന്നു
അതിൽ നൂറു രൂപയ്ക്കു മുകളിലുള്ള നോട്ടുകൾ നിരോധിക്കുമെന്ന് കേട്ടിരുന്നു.
പേപ്പർ കറൻസി യുടെ ഉപയോഗം തീരെ കുറയ്ക്കുമെന്നും കേട്ടിരുന്നു
ഇവിടെ അമേരിക്കയിൽ വന്നപ്പോൾ അതിന്റെ പ്രായോഗിക രൂപവും അറിഞ്ഞു
ഇവിടെ ഡോളർ നോട്ടുകൾ  ആരും തീരെ ഉപയോഗിക്കുന്നില്ല
 നമുക്ക് നോട്ടുകൾ കൊടുക്കാൻ സാധിച്ചത് ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമാണ്
ചക്കപ്പഴവും കപ്പയും പഴം പൊരിയും വില്ക്കുന്ന ഒരു ചൈനക്കാരിയുടെ ഒരു കട
അവിടെ അവർ നോട്ട് എടുത്തു .
പിന്നെ ചൈന ടൌണ്‍ ..എന്ന ഒരു സ്ഥലത്ത് നമ്മുടെ ബ്രോഡ്‌ വേ പോലെ ഒരു വ്യാപാര ത്തെരുവ് മുഴുവൻ ചൈനീസ്  വംശജർ  ആണ് കച്ചവടം നടത്തുന്നത്
അവരിൽ  ഒരു സ്ത്രീ ഞങ്ങളോട് പറഞ്ഞു
ക്യാഷ്  കൊടുക്കുക ആണെങ്കിൽ  വില മൂന്നു ഡോളർ കുറയുമെന്ന്


ബീച്ചുകളിലും അവർ ഡോളർ വാങ്ങും
മറ്റു കറൻസികളും ടൂറിസ്റ്റ് മേഖലകളിൽ വാങ്ങുന്നുണ്ട്
മിക്കവാറും ഷോപ്പിങ്ങ മാളുകളിൽ പണം സ്വീകരിക്കുകയെ ഇല്ല
കാർഡ് വഴി മാത്രമാണ്  കൊടുക്കൽ വാങ്ങൽ കൂടുതലും നടക്കുന്നത്
വളരെ സുതാര്യമായ ഒരു പണമിടപാട് രീതി തന്നെ
ഭാരതത്തിലെ  വലിയ സിറ്റി കളിൽ എങ്കിലും അത് നടപ്പാക്കാൻ ആയാൽ നല്ലത് തന്നെ
കള്ളപ്പണം തീരെ കുറക്കാൻ കഴിയും
ബിലോ പോവെർട്ടി ലൈൻ
ആത്തരക്കാർ ധാരാളം ഉണ്ട് ഇവിടെ
അവരെക്കുറിച്ച് പിന്നെ എഴുതാം  

2015 ഏപ്രിൽ 19, ഞായറാഴ്‌ച

പാസഡീനയിലെ മയിലുകൾ

പാസഡീന കാലിഫോർണിയയിലെ വളരെ പഴയ നഗരങ്ങളിൽ ഒന്നാണ്
അതീവ മനോഹരമായ ഒരു നഗരം തന്നെ .
മോണ്ടെ റി കുന്നിന്റെ താഴ്വരയിലെ സമതലമാണ് ഈ നഗരം( San Gabriel Mountains) നഗരത്തിന്റെ ഏതു ഭാഗത്ത് നിന്ന് നോക്കിയാലും ഈ പർവത  നിരകൾ കാണാം ..നമ്മെ അങ്ങോട്ട്‌  മാടി വിളിക്കുന്ന ഒരു ആകര്ഷണീയത ഈ  മല നിരകൾക്കുണ്ട്
വിശാലമായ തെരു വീഥികളും ,വൃത്തിയും വെടുപ്പും ഉള്ള നഗര പരിപാലന രീതിയും..
എല്ലാം ക്യാമറ ക്ക് അപ്പോൾ ഫോട്ടോ എടുക്കാവുന്ന രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന കണ്ണിനു വിരുന്നായ നഗരം
മെരിക്കയിലെ അറിയപ്പെടുന്ന ഒരു ടൂറിസ്റ്റു നഗരവും കൂടിയാണ്

വീടുകൾക്കൊന്നും ചുറ്റു മതിൽ  പതിവില്ല എല്ലാ വീടിനു മുന്നിലും കുറച്ചു മുറ്റവും പറമ്പും ഉണ്ട് അതിൽ നല്ല പ്രായമുള്ള  മരങ്ങളും നഗരം കാണുന്നതിനിടയിൽ സമ്പന്നർ താമസിക്കുന്ന ആർക്കേഡിയ എന്നാ സ്ഥലത്ത് പോയി അവിടം മയിലുകളുടെ കേളീ രംഗമാണ്
സ്വതന്തരായി മയിലുകൾ വീടുകൾക്ക്  മുന്നിൽ നല്ല ഗൌരവത്തിൽ തല ഉയർത്തി നടക്കുന്നു
കാറുകളെയോ ,കാൽ നടക്കാരേയോ ഭയവുമില്ല
അമേരിക്കയിൽ എങ്ങിനെ ഈ മയിലുകൾ എത്തി എന്നതൊരു അത്ഭുതമാണ്
ഏതാണ്ട് 400 മയിലുകൾ എങ്കിലും ഇവിടെ ഉണ്ട്
അവ രാത്രിയിൽ ഏതെങ്കിലും വീടിന്റെ മുന്നിലെ മരത്തിനു മുകളിൽ കയറിക്കൂടും
അവ സംരക്ഷിത മൃഗങ്ങൾ ആണ്
കൊന്നു കൂടാ .മ്യൂസിയം എന്ന വലക്കു അകത്തല്ലാതെ സുന്ദരന്മാരും സുന്ദരികളും ആയ ഇവരെ കണ്ടപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞു അറിയിക്കാൻ വയ്യ




ആദ്യം കണ്ടപ്പോൾ എനിക്കൊരു പേടി ഉണ്ടായിരുന്നു.വന്നു കൊത്തുമോ എന്നൊക്കെ
മയിലിനു അങ്ങിനെ യാതൊരു ഭയവുമില്ല
കൂൾ ആയി വന്നു കാറിനു മുന്നിൽ  വന്നു നിന്ന് പോസ് ചെയ്തു തന്നു ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്നൊരു ഭാവം മുഖത്തുണ്ടോ എന്നൊരു സംശയം 

2015 ഏപ്രിൽ 12, ഞായറാഴ്‌ച

Furious 7



2013 വർഷത്തിൽ ഇറങ്ങിയ 2 ഫാസ്റ്റ് ആൻഡ്‌ 2 ഫൂറിയസ് ന്റെ അടുത്ത ഭാഗം പോലെ ആണിത് ചെയ്തിരിക്കുന്നത്
കലക്കൻ സിനിമ തന്നെ .നല്ല അഭിനയവും.ഒന്നാംതരം കാർ ചേസിങ്ങും ..കിടിലം  കൊള്ളിക്കുന്ന ഫൈറ്റ് സീനുകളും ,കുടുംബങ്ങളെ അനുനയിക്കാൻ  അല്പ്പം വികാര പ്രകടനങ്ങളും ..അൽപ്പ വസ്ത്ര ധാരികളായ  നായികമാരും മറ്റു സുന്ദരികളും 
എല്ലാം കൂടി തൃശൂർ പൂരം വെടിക്കെട്ട്‌ കണ്ട പോലെയാണ് തോന്നിയത്
എല്ലാവര്ക്കും വേണ്ടത് ഇതിലുണ്ട്
സൂക്ഷ്മതയൊടെ  ചേർത്ത  ചേരുവകൾ തന്നെ
സംഘട്ടന രംഗങ്ങളും കാർ ചെസിങ്ങും എല്ലാം കുറച്ചു നേരം ഉറങ്ങി തീർക്കാവുന്നത്ര നീളമുള്ളതാണ്
ഒന്ന് ഞാൻ പറയാം നിങ്ങൾക്ക്  ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും
ഹോളിവുഡ് സിനിമ നമ്മുട രജനി കാന്തിനു പഠിക്കുകയാണ്
അത്രയും അവിശ്വസനീയമായി ആണ് കാര്യങ്ങൾ പറയുന്നത്
കൊക്കേഷ്യൻ മല നിരകളിൽ കാർ  ആകാശത്തു നിന്നും ചാടിച്ചു റോഡിൽ ഓടിക്കുന്നത് പോലെ അസാധ്യമായ കാര്യങ്ങൾ ആണ് സിനിമ നമ്മെ കാണിച്ചു തരുന്നത് .
golden eye ..ഒരു വ്യക്തിയുടെ ശബ്ദം കൊണ്ട് അയാള് എവിടെ ആണെങ്കിലും ട്രാക്ക് ചെയ്യാവുന്ന ഒരു അഭിനവ സംവിധാനം ..അത് കൈക്കലാക്കാനുള്ള  ശ്രമം
ചേട്ടനും അനിയനും തമ്മിലുള്ള പക ..ഇതെല്ലാമാണ് കഥയുടെ ചുരുക്കം
പോൾ വാക്കെർ അഭിനയിച്ച അവസാന സിനിമ
ഹോളിവുഡ് എന്നും വാത്സല്യത്തോടെ കരുതിയിരുന്ന ഒരു അഭിനേതാവാണ് പോൾ .ഇനിയും കൌമാരം വിട്ടുമാറാത്ത ഒരു കുഞ്ഞിന്റെ പുഞ്ചിരി കണ്ണിലും ചുണ്ടിലും ഒളിപ്പിച്ച നടൻ
ആദരാജ്ഞലികളോടെ നമിക്കട്ടെ
Starring
Music byBrian Tyler
Cinematography

2015 മാർച്ച് 16, തിങ്കളാഴ്‌ച

ഹിമാലയൻ വിശേഷങ്ങൾ part 4

\കുറച്ചു കാലമായി ഇങ്ങോട്ടു വന്നിട്ട്..പല തിരക്കുകൾ മൂലം സഞ്ചാരികളെ നോക്കാൻ കഴിഞ്ഞില്ല..
ഞങ്ങൾ  വീട്ടമ്മാമാരുടെ അവസാനത്തെ പരിഗണന ആണല്ലോ യാത്രകൾ

ഉത്തർപ്രദേശിലെ പ്രസിദ്ധമായ മഥുര ക്ഷേത്രം  സന്ദർശിച്ച അനുഭവം ഇക്കുറി പങ്ക്  വയ്ക്കാം നിങ്ങളോടു


മഥുര  ഉത്തർ പ്രദേശിലെ  ഒരു ജില്ലയാണ് .എന്നാൽ ഭാരതീയന് മഥുര എന്നാൽ മറ്റു പലതു കൂടിയാണ്
5000 കൊല്ലം മുൻപ് യമുനാ നദിയുടെ കരയിൽ  ഈ പേരിൽ ഒരു ജനപഥം ഉണ്ടായിരുന്നു .അന്നത്തെ ഒരു വ്യാപാര കേന്ദ്രവും വിദ്യാഭ്യസ കേന്ദ്രവും ആയിരുന്നു ഈ പുരാതന നഗരി
  അവിടുത്തെ കൃഷ്ണ ക്ഷേ ത്രം പ്രസിദ്ധമാണ്.
കൃഷ്ണ ജന്മസ്ഥാൻ ,കേശവ ദിയോ   ക്ഷേത്രം എന്നൊക്കെ ഇതറിയപ്പെടുന്നു..

ഒരു കുന്നിൻ മുകളിൽ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
വൈകീട്ടാണ് ഞങ്ങൾ .

 നമ്മൾ കേരളീയർക്ക്  അത്ര രസിക്കുന്ന  രീതിയിൽ അല്ല ഈ ക്ഷേത്രം പണിതിരിക്കുന്നത്.വിഗ്രഹങ്ങൾ എല്ലാം കോണ്ക്രീറ്റിൽ ചെയ്തു പെയിന്റ് അടിച്ച പോലെയാണ് ക്ഷേത്രം കണ്ടാൽ തോന്നുന്നത് .വിഗ്രഹത്തിൽ സ്വർണം കൊണ്ടുള്ള അലങ്കാരങ്ങൾ ,ആഭരണങ്ങൾ ഒക്കെയുണ്ട്.വസ്ത്രങ്ങളും ശബളാഭമാണ്

 നമുക്കതത്ര മനസിൽ പിടിക്കില്ലല്ലോ ..കരിങ്കല്ലിൽ അല്ലെങ്കിൽ പഞ്ച ലോഹത്തിൽ ഒക്കെ ചെയ്ത വിഗ്രഹങ്ങൾ  ആണല്ലോഇവിടെ ഒക്കെ പതിവ്  ..ശ്രീകോവിൽ ഒന്നുമില്ല .ചുറ്റമ്പലമില്ല .കേരളീയ ക്ഷേത്രങ്ങളുടെ ഒരു ശാലീനത .....അകത്തു കടന്നാൽ അനുഭവപ്പെടുന്ന ശാന്തി ..അതൊന്നും ഇവിടെ ലഭിക്കില്ല

ഞങ്ങൾ ചെല്ലുമ്പോൾ കനത്ത പോലിസ് കാവലിൽ ആണ് ഈ ക്ഷേത്രം .ബിഹരീ ബുദ്ധ ഗയാ അമ്പ ലത്തിൽ നടന്ന പൊട്ടിത്തെറിക്കു ശേഷം ഈ ക്ഷേത്രത്തിലെ കാവൽ ശക്തി പ്പെടുത്തിയതാണ്
നമുക്ക് കയ്യിൽ  ഒരു ചെറിയ പേഴ്സ് അല്ലാതെ വേറെ ഒന്നും കൊണ്ട് പോകാൻ കഴിയില്ല .

ആ പഴയ കഥയുടെ പുനരാവിഷ്ക്കാരവും  ഇവിടെ കണ്ടു
  .ദുഷ്ട്ട രാജാവായ കംസന്റെ  രാജധാനി ആയിരുന്നു മധുര .. ചക്രവർത്തിയായ കംസൻ യദു കുല വുമായി നിരന്തരം യുദ്ധം ചെയ്യുക പതിവായിരുന്നു.ആയിടക്കാണ് യദുവംശ രാജ കുമാരൻ  ആയ വസുദെവനുമായി കംസന്റെ പെങ്ങൾ ദേവകിക്കും വിവാഹം നിശ്ചയിച്ചതു  .വിവാഹം കഴിഞ്ഞു വരനെയും വധുവിനെയും കൊട്ടാരത്തിൽ ആക്കിയ സമയത്ത് ഒരു അശരീരി മുഴങ്ങി . .
വസുദേവന്റെയും ദേവകിയുടെയും എട്ടാമത്തെ പുത്രൻ  നിന്റെ കാലൻ  ആകും.


.കംസൻ അത് കേട്ട് പരിഭ്രാന്തനായി .പെങ്ങൾ  യെശോദയേയും ഭർത്താവ്  വസുദേവനേയും  ജയിലിൽ അടച്ചു.അവർക്കു ഉണ്ടായ മക്കളെയെല്ലാം കംസൻ കാലിൽ പിടിച്ചു തല നിലത്തടിച്ചു കൊന്നു .എട്ടാമത്തെ   ഗർഭം പൂർണ്ണമായി,നല്ല മഴയുള്ള .ഒരു ഇരുണ്ട രാത്രിയിൽ ദേവകി  .പ്രസവിച്ചു   ആണ്‍  കുഞ്ഞു .വീണ്ടും ആ അശരീരി മുഴങ്ങി ., ഗോകുലത്തിൽ നന്ദ രാജാവിനും യെശോദ ക്കും ഇന്ന് രാത്രി തന്നെ ഒരു പെണ്‍  കുഞ്ഞു ജനിച്ചിട്ടുണ്ട്
ഈ കുഞ്ഞിനേയും കൊണ്ട് അവിടെ ചെല്ലൂ .ആ കുഞ്ഞിനെ ഇവിടെ കൊണ്ട് കിടത്തൂ എന്ന് . പാതാളത്തിലെ ആ ഗുഹയുടെ വാതിലുകൾ  തുറന്നു .വസുദേവർ ഉടനെ പുറപ്പെട്ടു .സാക്ഷാൽ അനന്തൻ തന്നെ , കുഞ്ഞു നനയാതെ തന്റെ പത്തികൾ വിരിച്ചു സംരക്ഷിച്ചു .യമുന നദി രണ്ടായി പിളര്ന്നു വഴി ഉണ്ടായി .അങ്ങിനെ കുഞ്ഞുങ്ങളെ മാറ്റി ക്കിടത്തി.രാവിലെ കംസൻ വന്നു  .  അയാൾ  ആ കുഞ്ഞിനേയും നിലത്തടിച്ചു കൊല്ലാൻ ശ്രമിച്ചു . കംസന്റെ കയ്യിൽ നിന്നും ആ കുഞ്ഞു പറന്നു  ആകാശത്തു പോയി.വീണ്ടും   അശരീരി മുഴങ്ങി
 നിന്റെ കാലൻ  അമ്പാടിയിൽ വസിക്കുന്നു.
ആ ഗുഹ ഞങ്ങൾ മധുരയിൽ കണ്ടു ..കൊട്ടരത്തിനടിയിൽ വസുദേവരും ദേവകിയും വസിച്ചിരുന്ന കാരാഗൃഹം ..പിന്നീട് നിര്മ്മിച്ചതാവും.

കൃഷ്ണൻ ഉയര്ത്തിപ്പിടിച്ച ഗോവർധന   മല ഇവിടെ നിന്നും 11 കിലോ മീറ്റർ അകലെ മാത്രമാണ് .സാക്ഷാൽ വൃന്ദവനവും ഇവിടെ അടുത്തു തന്നെയാണ്
 .വലിയ കൃഷ്ണ ഭക്തനായ ഞങ്ങളുടെ ഗൈഡു   ഇടയ്ക്കിടയ്ക്ക് ഉച്ചത്തിൽ കൃഷ്ണന് ജയ് വിളിക്കും . സത്യത്തിൽ ആ ചെറുപ്പക്കാരനു  വഴക്കായിപ്പോയി
നിങ്ങൾക്ക് മറ്റുള്ള സ്ഥലത്തെല്ലാം ഒത്തിരി സമയം ചിലവഴിക്കാൻ ഉണ്ട്.എന്നാൽ ഇവിടെ വന്നപ്പോൾ വേഗം പോകണം എന്നാണല്ലോ എന്ന് പരിഭവിച്ചു പറഞ്ഞു
സമയം വൈകി .എല്ലാവരും ക്ഷീണിച്ചു .നിറയെ പോലീസുകാരും ..സന്ധ്യക്കു വീശുന്ന വല്ലാത്ത തണുത്ത കാറ്റും .അത് കൊണ്ട് ആരും അധികം സമയം നില്ക്കാൻ ആഗ്രഹിച്ചില്ല
ഇവിടുത്തെ ദീപാരാധന സമയത്താണ് ഞങ്ങൾ വന്നത് .വളരെ മനോഹരമാണ് ഈ ചടങ്ങ് .



മത തീവ്ര വാദികൾ ആക്രമിക്കും  എന്നഭീഷണി ഉള്ളത്  കൊണ്ട് ഈ അമ്പലം എ പ്പോഴും വലിയാ സുരക്ഷാ വലയത്തിലാണ് .എന്നാൽ നമുക്കത് കാണുമ്പോൾ മനസിൽ  തോന്നുക ഭയമാണ്.ഇവന്മാർ നമ്മളെ വെടി  വൈക്കുമോ എന്ന സ്തീ സഹജമായ ഒരു  ഭയം.നല്ല തണുപ്പത്ത് അമ്പലത്തിന്റെ പുറത്തു പാവം പോലീസുകാർ തീയിട്ടു ചൂട് കായുന്നത് കണ്ടു .സ്റെൻ ഗണ്‍ ,മിഷീൻ ഗണ്‍ ,ഇതൊക്കെ കയ്യിൽ  ഏന്തി പോലീസുകാർ തലങ്ങും വിലങ്ങും റോന്തു ചുറ്റുകയാണ് . രാഷ്ട്രപതിയും ഒക്കെ വരുമ്പോൾ പോലും കേരളത്തിൽ ഇങ്ങനെ പോലീസുകാരെ കാണാൻ സാധിക്കില്ല.



ഇവർ  സത്യത്തിൽ പോലി സുകാരല്ല .ബിഹറിലെ മഹാ ബോധി  ക്ഷേത്ര ത്തിൽ നടന്ന പൊട്ടിത്തെറിക്കു ശേഷം ഈ ക്ഷേത്രത്തിലെ കാവൽ ശക്തിപ്പെടുത്തിയതാണ് ഞങ്ങളുടെ വലിയ വണ്ടി അമ്പലത്തിനടുത്തു പോകില്ല .അമ്പലം കുന്നിൻ മുകളിൽ ആണ്..ആ വഴി വളരെ ഇടുങ്ങിയതാണ്  .വഴിയുടെ രണ്ടു വശത്തും മുസ്ലിമുകൾ ആണ് തിങ്ങി പാർക്കുന്നത് .ചിലർക്ക്  എന്തോ വാങ്ങുവാൻ ഉണ്ടായിരുന്നത് കൊണ്ട് ഇറങ്ങാൻ വൈകി  ഞങ്ങൾ സ്ത്രീകൾ എവിടെ ആയാലും  കണ്ടതും കെടിയതും ഒക്കെ വാങ്ങുമല്ലോ .അങ്ങിനെ കുറെ വൈകി.ഗൈഡ്‌ വല്ലാതെ അസ്വസ്ഥൻ ആയി ..ഞങ്ങൾ ഓരോ ഗ്രൂപ്പിനെയും ബസിൽ കൊണ്ടാക്കി അയാൾ  വീണ്ടും വീണ്ടും ഞങളെ കൂട്ടാനായി  ഓടി വരുന്നുണ്ടായിരുന്നു. .അങ്ങോട്ട്‌ പോയ വഴിയല്ല തിരികെ പോന്നത് .വേറെ ഒരു വഴിയിൽ  ക്കൂടിയാണ് .അതൊരു ഷോര്ട്ട് കട്ട് ആയിരുന്നു
.എളുപ്പവഴികൾ ഒന്നും അത്ര എളുപ്പമുള്ള വഴികൾ  അല്ല എന്ന് ആര്ക്കാണ് അറിയാത്തത്
ആ വഴി അത്ര സേഫ് അല്ല എന്ന് വ്യക്തമായിരുന്നു  .സമയം ഇരുട്ടുകയും ചെയ്തു .തിരികെ ബസിൽ കയറുന്നത് വരെ ഒരു സമാധാനം ഇല്ലായിരുന്നു .
ഒട്ടും വൃത്തിയില്ലാത്ത ഇടുങ്ങിയ വഴിയും ആ വഴിയും വഴിയിൽ  കെട്ടിയിട്ട മൃഗങ്ങളും അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചു നടക്കുന്ന ഗ്രാമീണ സ്ത്രീകളെയും ഓര്മ്മ വന്നു.പൊതുവെ വിദ്യാഭ്യാസവും ആരോഗ്യവും ഇല്ലാത്ത  സ്ത്രീകൾ  ആണ് ഗ്രാമീണ മേഖലയിൽ  മുഴുവനും.ഇവിടെ ഗുരുവായൂർ  ഒക്കെ ഒരമ്പലം കൊണ്ട് സമൃദ്ധി  നേടിയ പ്രദേശമാണ്.ടൌണ്‍ ഷിപ്‌ പോലും ഇവിടെ വളര്ന്നു വന്നിട്ടുണ്ട് .
ഇവിടെ എന്നാൽ നേരെ മറിച്ചാണ്.അമ്പലം മാത്രമാണ് സമൃദ്ധിയിൽ ഉള്ളത്.ചുറ്റുപാടും തീര്ത്തും ദരിദ്രരായ ഗ്രാമീണർ തന്നെ
ഉത്തര ഭാരതത്തിലെ ഗ്രാമീണ മേഖലകളില ക്കൂടി ഞങ്ങൾ ധാരാളം സഞ്ചരിച്ചു .ദേശീയ പാതയുടെ ഇരു വശങ്ങളിൽ പോലും ഞങ്ങൾ പ്രാഥമിക പാറ്റ ശാലകൾ കണ്ടില്ല.പട്ടണങ്ങളിൽ മാത്രം ഒന്നോ രണ്ടോ സ്കൂളുകൾ..ചണ്ടീഗർ  പോലെയുള്ള നഗരങ്ങളിൽ ഒതുങ്ങുന്നു വിദ്യാലയങ്ങൾ
ഭാരതത്തിന്റെ പുരോഗതിക്കായി കോണ്‍ഗ്രസോ ബി ജെ പ്പിയോ ഒക്കെ എത്ര ശ്രമിച്ചാലും
സ്കൂളുകൾ അത്യാവശ്യമാണ് .പ്രാഥമിക വിദ്യാഭ്യാസം നിര്ബന്ധമാക്കുക തന്നെ വേണം ..കുട്ടികളും ആരോഗ്യമില്ലത്തവർ ആണ് .ടൂറിസ്റ്റു സ്ഥലങ്ങളിൽ യാചകരും ധാരാളം ആണ്.
രാജസ്ഥാനും ഹരിയാനയും ഉത്തർ പ്രദേശും ഹിമാചൽ പ്രദേശും എല്ലാം ഇങ്ങനെ വളരെ പിന്നോക്കം നില്ക്കുന്നതായി അനുഭവപ്പെട്ടു
നമ്മൾ ഒക്കെ അനാവശ്യമായ സുഖ ഭോഗങ്ങൾ അനുഭവിക്കുന്നു എന്നൊരു വല്ലായ്മ്മയും തോന്നി
ഉത്തര ഭാരതത്തിലെ ഡൽഹി  അടക്കം ഉള്ള നഗരങ്ങളിൽ ഉള്ള  സൈക്കിൾ റിക്ഷകൾ ആത്തരത്തിൽ പെട്ടതാണ് .തീർത്തും വൃദ്ധർ ചവിട്ടുന്നു റിക്ഷയിൽ വരെ ഞങ്ങൾക്കു കയറേണ്ടി വന്നു .എന്റെ കുറ്റ  ബോധം ഞാൻ പുറത്തു പറഞ്ഞില്ല.എന്നാൽ പുഷ്പ്പക്ക് അത് അടക്കി വൈകാൻ കഴിഞ്ഞില്ല.
.നമ്മൾ മനുഷ്യരെ ക്കൊണ്ട് നമ്മളെ വലിപ്പിക്കുക ആണല്ലോ ഉമേ,ക്രൂരമാണ് കേട്ടോ ഇത്
അവരുടെ ഉഴക്കരിയല്ലേ..സാരമില്ല
എന്ന് പറഞ്ഞു ഞാൻ പുഷ്പ്പയെ സമാധാനിപ്പിച്ചു
ഇരുളിൽ തണുപ്പിൽ ..തനിയെ നിൽക്കുന്ന ക്ഷേത്രം വിട്ടു ഞങ്ങൾ തിരികെ പൊന്നു







 




 കുരുക്ഷേത്ര


കുരുക്ഷേത്ര
അതെ നമ്മുടെ സങ്കല്പ്പത്തിലെ കുരുക്ഷേത്രം എന്താണ്
അതി വിശാലമായ ഒരു മൈതാനം .
അവിടെ തമ്പടിചിരിക്കുന്ന സൈന്യ വ്യൂഹങ്ങൾ ..
പാണ്ടവരും കൗരവരും ഇരുവശവും ..
മുന്നിൽഭീഷ്മർ ,ദ്രോണർ ,ശല്യർ സുയോധനൻ തുടങ്ങിയവർ .ഇപ്പുറം ധർമപുത്രർ, അര്ജുനൻ കൃഷ്ണൻ തുടങ്ങിയവർ
.പ്രിയ ജനങ്ങളെ കൊല്ലണം എന്നാ ചിന്തയാൽ മനസ് നൊന്തു തേർത്തട്ടിൽ വിമുഖനായി ഇരിക്കുന്ന അര്ജുനൻ.
അദ്ദേഹത്തെ ഉപദേശിച്ചു കർമ്മശേഷി ഉള്ളവനാക്കുന്ന കൃഷ്ണൻ.
യുദ്ധം..
മഹാത്മാവായ ഭീഷ്മ പതനം.
അഭിമന്യൂ മൃത്യൂ .
സുയോധനന്റെ വീര മരണം
.കർണ്ണ പരാജയം .അശ്വദ്ധമാവിന്റെ പകരം ചോദിക്കൽ
അങ്ങിനെ അങ്ങിനെ വീരന്മാരായ രാജാക്കന്മാരുടെ അസാധരണ വിജയങ്ങളുടെ കഥയാണ് ആ നഗരം നമ്മോടു പറയുന്നത് .
ബസ് ഞങ്ങളെ കൊണ്ട് പോയത് വയലുകൾ നിറഞ്ഞ ഒരു സാധാരണ ഹരിയാന ഗ്രാമത്തിൽ ക്കൂടിയാണ്
കുരുക്ഷേത്ര അത്ര വികസിച്ച ഒരു പ്രദേശമല്ല .ഉത്തര ഭാരതത്തിലെ ഒരു സാധാരണ ഗ്രാമം.അവിടെ കണ്ട ഒരു പ്രധാന ആകര്ഷണം ഒരു വലിയ കമാനത്തിനു മുകളിൽ ഗീതോപദേശം പ്രതിമ ആക്കി വച്ചിരിക്കുന്നതാണ്
കൃഷ്ണൻ അര്ജുനനു ഉപദേശം നല്കിയ സ്ഥലം.അത് ഇന്നൊരു ക്ഷേത്രമാണ് .ക്ഷേത്രം എന്ന് പറയാൻ ഒന്നുമില്ല . ഒരു പഴയ ഭീമൻ ആൽ .ആ ആൽത്തറയിൽ ഒരു ഗീതോപദേശം കല്ലിൽ ചെയ്തു പെയിന്റ് അടിച്ചു വച്ചിട്ടുണ്ട് .അടുത്തു തന്നെ ഭീഷ്മ കുന്റ്റ് എന്നാ പേരിൽ ഒരു ചെറിയ കുളം.
ഭീഷ്മർ വീണു മരിച്ചപ്പോൾ അര്ജുനൻ ജലം നല്കാൻ ശരം കുത്തിയത് ഇവിടെ ആണത്രേ.ഒരുചെറിയ ജലാശയം എന്നെ പറയാൻ ഉള്ളൂ എന്നാൽ ആൽ വൃക്ഷം വേരും തായ് ത്തടിയും ഒക്കെ ചേർന്ന് ചുര്ങ്ങിയത് 500 വര്ഷം പഴക്കം കാണും
ജ്യോതിസർ എന്നാണു ഈ അമ്പലം അറിയപ്പെടുന്നത് ..ഞങ്ങൾ ചെല്ലുമ്പോൾ അവിടെ ഒരു ഗീത ക്ലാസ് നടക്കുന്നുണ്ടായിരുന്നു.ഗ്രാമീണ സ്ത്രീകളും കുറച്ചു പുരുഷന്മാരും കൃഷ്ണ ഗാഥ ശ്രദ്ധയോടെ കേൾക്കുന്നു .മറ്റു എതു അമ്പലം പോലെയും അല്ല.
ഇവിടെ കൃത്രിമത്വം കുറച്ചേ അനുഭവപ്പെട്ടുള്ളൂ .നമ്മുടെ അമ്പലങ്ങളുടെ ഒരു പ്രതീതി തോന്നി.ആലും ആൽത്തറയും വയലി ക്കൂടി യുള്ള നടപ്പും.അമ്പല ക്കുളവും ,ഞങ്ങളുടെ കൂട്ടേ ക്കാവിൽ ചെന്ന പോലെ .നല്ല തണുപ്പും ഇളം കാറ്റും ..മനസ് കുളിര്ന്നു എന്ന് തന്നെ പറയാം
കൃഷ്ണൻ അര്ജുനനു ഉപദേശം നല്കിയ സ്ഥലം എന്നാണ് ഇത് വിശ്വസിക്കപ്പെടുന്നത് .
ആധുനിക മനെജുമെന്റ് വിശാരദന്മാർ തങ്ങളുടെ ഇരകൾ ആയ 21 തികയാത്ത ചെറുപ്പക്കാരെ ഗീതോപദേശം പഠിച്ചിട്ടു വരാൻ ഉപടെഷിക്കെണ്ടതുണ്ട് എന്ന് തോന്നുന്നു
അച്ഛനെയോ അമ്മയെയോ ഗുരു ജനങ്ങളേയോ..ഭാര്യ മക്കളെ പ്പൊലുമൊ കർത്തവ്യ നിർവഹണത്തിനിടയിൽ കണക്കാക്കേണ്ടതില്ല എന്നത് ഇപ്പോഴത്തെ ചെറുപ്പക്കാർ തങ്ങളുടെ കൂടി ജീവിത വൃതം ആക്കിയിട്ടുണ്ട്
ജോലി മടുക്കുമ്പോൾ മനസ് കൂമ്പി പോകുമ്പോൾ മേലുദ്യോഗസ്ഥർ മോശമായി പെരുമാറുമ്പോൾ ഒക്കെ ഗീതയിലെ ചില ഭാഗങ്ങൾ നമ്മളെ ആശ്വസിപ്പിക്കും.
ഫലം കാംക്ഷിക്കാതെ കർമം ചെയ്യുക എന്നത് ഗീതോപദേശത്തിന്റെ കാതലാണ്.നമ്മളാണെങ്കിൽ വരമ്പത്ത് കൂലി പ്രമാണക്കാർ ആണല്ലോ.
ശരി തെറ്റുകളുടെ തിരഞ്ഞെടുപ്പ് പ്രയേണേ ബുദ്ധിമുട്ടുമാണ്.
തന്റെ ശരി വേറെ ഒരാളുടെ തെറ്റാവുമല്ലോ .
യുദ്ധത്തിൽ താൻ വധികേണ്ടത് വില്ല് കയ്യിൽ എന്തുവാൻ പഠിപ്പിച്ച ദ്രോണരെ വേണമെന്ന ചിന്ത
മടിയിൽ എടുത്തു വച്ച് സ്നേഹത്തോടെ ഊട്ടിയ പരാക്രമിയായ ഭീഷ്മ പിതാമഹന്റെ നേർക്ക്‌ വില്ല് കുലക്കേണ്ടി വരിക .അർജുഅനൻ തളര്ന്നു പോയെങ്കിൽ അത്ഭുതമില്ല
ഈത്തരം ചില ജീവിത സന്ധികളിൽ നമ്മൾ മിക്കവാറും പെട്ടിട്ടുണ്ടാവും
ജീവിത യുദ്ധത്തിൽ തളര്ന്നു പോകുന്ന ആധുനിക മനുഷ്യനു അമൃത് പോലെ ഗീത നവ ജീവൻ നല്കും സംശയമില്ല
ഇല്ല.. ഇല്ല ..ഗീതോപദേശം നല്കാൻ ഒന്നും എനിക്ക് പരിപാടിയില്ല .
ഞാനാര് മള്ളൂരോ
അടുത്തത്‌
ആധുനിക ക്ഷേത്ര നിര്മ്മിതിയുടെ ധാരാളിത്വം
ആക്ഷർധാം ക്ഷേത്ര സമുച്ചയം ..ഡല്ഹി















ആധുനിക ക്ഷേത്ര നിര്മ്മിതിയുടെ ധാരാളിത്വം
ആക്ഷർധാം ക്ഷേത്ര സമുച്ചയം ..
ദൽഹി
ലോകാത്ഭുതങ്ങളിൽ എട്ടാമത്തെതു

ലോകത്തിലെ ഏറ്റവും മനോഹരമായ ഹിന്ദു ക്ഷേത്രങ്ങളിൽ പ്രമുഖമാണ് ഈ മനോഹര ഹർമ്യം ..പ്രമുഖം എന്നല്ല..ഒന്നാമതാണ് എന്ന് തന്നെ പറയാം
ഡല്ഹി കാണുക ആണെങ്കിൽ  നമ്മൾ ഈ ക്ഷേത്രവും കണ്ടിരിക്കണം
ദേശീയ പാത 25 നരുകിൽ ആണ് ഈ ക്ഷേത്രം  ചെയ്യുന്നത്
ഞങ്ങുടെ പാക്കേജു കളിൽ ഈ കെട്ടിടം ഉൾപ്പെട്ടിരുന്നില്ല,പുഷ്പയുടെ കൂട്ടുകാരി യുടെ വീട്ടിൽ  പോകാൻ ആയി ഈ അമ്പലം ആയിരുന്നു ലാൻഡ്‌  മാര്ക്ക്.
അവർ സംശയ ലെശമെന്യേ പറഞ്ഞു
ഇത് കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്‌
.എന്തായാലും കയറാം എന്ന് ഞങ്ങളും വച്ചു
നമ്മളെത്ര അമ്പലം കണ്ടിരിക്കുന്നു താജ് മഹൽ കണ്ട ഞങ്ങളെ യാണോ ഇനി ഈ 2005 ഇൽ മാത്രം  പണിത കെട്ടിട ആകര്ഷിക്കാൻ പോകുന്നത്.എന്നൊരു അഹങ്കാരം ഉള്ളിൽ ഉണ്ടായിരുന്നു താനും
 ഒരു സുപ്രീം കോര്ട്ട് വക്കീലാണ് പുഷ്പ്പയുടെ ചങ്ങാതിയുടെ ഭര്ത്താവ്.കൂട്ടുകാരിയും നല്ല ബുദ്ധിയും ലോക പരിചയവും ഉള്ളവർ തന്നെ
കഴിഞ്ഞ  13 ദിവസമായി പച്ചരി ചോറും ഉണക്ക ചപ്പാത്തിയും തിന്നു മരിച്ചാൽ മതി എന്ന നിലയിൽ  ഞങ്ങൾക്ക്  കുത്തരി ചോറും നല്ല മീൻ  കറിയും സാമ്പാറും തന്ന അവരെ മറക്കാനാവില്ല
 വിശക്കുന്നവനു ദൈവം ഭക്ഷണം ആണ് എന്ന് പറഞ്ഞ പോലെ..ആ ദമ്പതികൾ ഞങ്ങൾക്ക് ദൈവം  ആയിരുന്നു
ഞങ്ങളുടെ ടാക്സി  ഡ്രൈവർ  നിസാരമായി ഞങ്ങളെ അവിടെ എത്തിച്ചു.50 രൂപ ആണ് അകത്തു കടക്കാൻ ഫീസ്‌
എല്ലാവരും തീരെ അവശരായിരുന്നു.കണ്ണനും ദീപക്കും പുറത്തു ഇരുന്നോളാം അകത്തേക്ക് വരുന്നില്ല എന്ന് പറഞ്ഞു പ്രധാന കെട്ടിട  നടപ്പാതയിൽ ഇരുന്നു.ഞങ്ങൾ വിശാലമായ നടു  മുറ്റം ഒക്കെ കടന്നു പതുക്കെ ഹാൾ ഓഫ് വാല്യൂസ് (സഹാജനന്ദ് പ്രദർശൻ ) എന്ന കെട്ടിടത്തിലേക്ക് നടന്നു
കൂടം കൊണ്ട് തലയ്ക്കു അടി കിട്ടിയ പോലെ ഞങ്ങൾ സ്ത്ബ്ദർ ആയി പ്പോയി.
സൌന്ദര്യവും കലയും ചിത്ര വിരുതും കൊത്തു പണികളും  മുത്തും രത്നങ്ങളും സ്വർണ്ണവും വെള്ളിയും കിന്നരികളും..എല്ലാം സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു .അപ്പോര്വത്തിൽ അപൂര്വ്വമായ ഒരു സൌന്ദര്യ പൂരം

വല്ലാതെ ക്ഷീണി ച്ചിട്ടും ദീ പക്കും കണ്ണനും ഇത് കണ്ടില്ലെങ്കിൽ നഷ്ട്ടം ആവുമെന്നു കരുതി ഞങ്ങൾ അവരെ പോയി നിര്ബന്ധമായി വിളിച്ചു കൊണ്ട് വന്നു ക്യാമറ  മൊബൈൽ ഫോണ്‍ എല്ലാം നിരോധിച്ചിരിക്കുകയാണ്  .അത് കൊണ്ട് ഫോട്ടോ എടുക്കാനും നിർവാഹമില്ല .ഇതെല്ലം ഗൂഗിളിൽ നിന്നും എടുത്ത ഫോട്ടോകൾ ആണ്


.മുകളിലെ കൊത്തു പണികൾ മുഗൾ കാലഘട്ടത്തെ കൈത്തഴക്കം ആണ് ഓർമ്മിപ്പിച്ചത് .ജൈന സന്യാസിമാരുടെ പ്രയത്ന ഫ ലമാണ് ഈ ക്ഷേത്രം










സ്വാമി  നാരായണ്‍ അക്ഷര്ധാം എന്നാണു ഈ അമ്പലം അറിയപ്പെടുന്നത്
2005 നവംബർ ആറിനാണ് ഈ ക്ഷേത്രം തുറന്നത് .കിഴക്കാൻ ദില്ലിയിൽ യമുനാ നദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത് .കോമണ്‍ വെൽത്ത് ഗെയിം ഗ്രാമത്തിന്റെ അടുത്താണ് 
ഭാരതീയ വസ്തു ശാസ്ത്രം അനുസരിച്ച് പണിതതാണ്  ഈ ഹര്മ്യം .സ്വാമി നാരായന്റെ ഏതാണ്ട് 11 അടി ഉയരമുള്ള ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട് .പഞ്ച ലോഹത്തിൽ ആണ് ഇത് ചെയ്തിരിക്കുന്നത് .ആ മത സമൂഹ ത്തിൽ പെട്ട മറ്റു സന്യാസിമാരുടെ പ്രതിമകളും ഇവിടെ ഉണ്ട് .ശിവ പാർവ തിമാർ,രാമൻ സീത കൃഷ്ണൻ  രാധ എന്നിവരുടെ വിഗ്രഹങ്ങളും   ഇവിടെ പ്രതിഷ്ട്ടിച്ചിട്ടുണ്ട്.
ഓണപ്ത് താഴികക്കുടങ്ങൾ 20000 ശിൽപ്പങ്ങൾ എല്ലാം ഇവിടെ ഭംഗിയായി ചെയ്തു വച്ചിട്ടുണ്ട്

സ്വാമി നാരായണ്‍ എന്ന സ്വാമിയുടെ ബാല്യം കൌമാരം യൌവനം ..ജീവിതത്തിലെ പ്രധാന സംഭവങ്ങൾ എല്ലാം ഇവിടെ പകര്ത്തിയിട്ടുണ്ട്  .
നടൻ  ശ്രീ നിവസാൻ തന്റെ  ജീവിത കഥ എഴുതിയ പുസ്തകത്തിൽ ഇങ്ങിനെ എഴുതിയിരുന്നു.
""എന്റെ ബാല്യകാല ജീവിതം ഒക്കെ വളരെ സാധാരണമായിരുന്നു.അതിനെ ക്കുറിച്ച് ഇങ്ങനെ ഒക്കെ എഴുതേണ്ടി വരും എന്ന് കരുതിയിരുന്നില്ല,,എങ്കിൽ ഞാൻ കുറേക്കൂടി നാടകീയമായ രംഗങ്ങൾ  സൃഷ്ട്ടിച്ചേനെ "" എന്ന്
അത് പോലെ തന്നെ
 സ്വാമിയുണ്ടോ അറിയുന്നു സ്വാമി ഇത്ര വലിയ സ്വാമിയാവും എന്ന്.
അത് കൊണ്ട് നമുക്ക് താല്പര്യം ഉള്ളതൊന്നും സ്വാമി യുടെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല
ഏതാണ്ട് 7000 ജോലിക്കാരും 30000 വരുന്ന ഈ മതത്തിലെ അനുയായികളും ചേർന്ന് ആണ് ഈ ക്ഷേത്ര സമുച്ചയം പണിതിരിക്കുന്നത്. മനോഹരമായ ഒരു ജല ധാര ഉണ്ടിവിടെ .വൈകീട്ട് 7 മണിക്ക് അതിൽ പ്രദര്ശനം ഉണ്ട്  .നിര്ഭാഗ്യ വശാൽ അത് കാണാൻ കഴിഞ്ഞില്ല .ഒരു ചെറു തടാകം ഉണ്ട്.അതിൽ ബോട്ട് യാത്രക്കും ഉള്ള ഏർപ്പാടുകൾ ഉണ്ട് .ഞങ്ങൾ അതിനും മിനക്കെട്ടില്ല .
ലോകാത്ഭുതങ്ങളിൽ എട്ടാമത്തെതു എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കെട്ടിടം പണിതിരിക്കു ന്നത് രാജസ്ഥാനിലെ ചെങ്കല്ലുകൊണ്ടാണ്.തറ ചെയ്തിരിക്കുന്നത് ഇറ്റലിയിൽ നിന്നുള്ള മാർബിൾ കൊണ്ടും
148 ആനകൾ  234 തൂണുകൾ ..സ്തൂപങ്ങൾ .9 താഴിക ക്കുടങ്ങൾ ,20000 ശിൽപങ്ങൾ  എല്ലാം ഈ ക്കെട്ടിടത്തെ അലങ്കരിക്കുന്നു.ആധുനിക വാസ്തു ശിലപ്പ ശാസ്ത്രത്തെ പാടെ നിരാകരിച്ചു  ഈ കൊട്ടാരം നിര്മ്മിച്ചിരിക്കുന്നത് ഒരു കഷണം പോലും ഇരുമ്പോ കമ്പിയോ സിമെന്റോ ഉപയോഗിക്കാതെയാണ് .എന്നിട്ടും എത്ര പൂർണ്ണത ..എത്ര  സൌന്ദര്യം
ക്ഷേത്രത്തിനു ചുറ്റും ജലം നിറഞ്ഞ തടാകമാണ്.അത് കൊണ്ട് തന്നെ കടുത്ത വേനലിലും ഇവിടെ സുഖദമായ ഒരു തണുപ്പാണ്



ഈ ക്ഷേത്രം കണ്ടില്ല എങ്കിൽ ,നിങ്ങൾ കണ്ടില്ല എന്നതാണ് വാസ്തവം .
ഗിന്നസ് ബുക്കിൽ ലോകത്തെ ഏറ്റവും വലിയ ഹൈന്ദവ ആരാധനാലയം   എന്ന നിലയിൽ  ചേർക്കപ്പെട്ടതാണ് ഈ ക്ഷേത്രം
മുൻപൊരിക്കൽ ഞാനെഴുതി ..കയ്യിൽ  കാശുള്ളവർക്ക്  എന്താണ് സാധിക്കാത്തത്
ശംഭോ മഹാദേവ












2015 മാർച്ച് 8, ഞായറാഴ്‌ച

വനിതാ ദിനവും നിർഭയയും

വനിതാ ദിനവും നിർഭയയും
ബിബിസി യുടെ ഡോക്യുമെന്ററി ഭാരതം അങ്ങ് നിരോധിച്ചു കളഞ്ഞു
എന്താ കാര്യം
ജയിലിൽ പോയി വധ ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയോട് സംസാരിച്ചു
അയാളുടെ വക്കീലിനോട് സംസാരിച്ചു
ഇവർ രണ്ടും തങ്ങൾ ചെയ്തത് ശരിയാണ് എന്ന് മനോഹരമായി സ്ഥാപിച്ചു
വക്കീൽ പറഞ്ഞത് എന്റെ മകളായിരുന്നെങ്കിൽ ഇതിലും കടുപ്പത്തിൽ ഞാനവളെ ശിക്ഷിച്ചേനെ എന്ന്
ഭാരതത്തിന്‌ അങ്ങ് അപമാനമായിപ്പോയി ബിബിസി ചെയ്തതതിൽ
അങ്ങിനെ ജയിലിൽ പ്പൊകാമൊ
നമ്മൾ വധ ശിക്ഷക്ക് വിധിച്ച പ്രതിയോട് സംസരിക്കാമൊ
ഭാരതം മുഴുവൻ തിളച്ചു മറിഞ്ഞ ഈ കേസിൽ എന്താണ് യഥാർഥത്തിൽ ചെയ്ത പാതകം
ശരിയാണ് ആ കുട്ടിയുടെ പേര് വെളിപ്പെടുത്തി
പാശ്ചാത്യ മാധ്യമങ്ങൾ ഇര ജീവിച്ചിരിക്കുന്നു എങ്കിൽ ..അവർ എതിർക്കുന്നു എങ്കിൽ മാത്രമേ പേരുകൾ ഫോട്ടോകൾ എല്ലാം പുറത്തു വിടാതിരിക്കൂ
ഇതിൽ അവരുടെ അച്ഛനും അമ്മയും വ്യക്തമായി പറയുന്നുണ്ട് എന്റെ മകളുടെ പേര് പുറത്തു പറയുന്നതിൽ ഞങ്ങൾക്കു സന്തോഷമേയുള്ളൂ എന്ന്
എന്നാൽ എന്നെ ഞെട്ടിച്ചത് സുപ്രീം കോടതിയിലെ ക്രിമിനൽ ലോയരുടെ പ്രസ്താവനയാണ്
എന്റെ മകൾ ഇങ്ങനെ കുടുമ്പത്തെ നാണം കെടുത്തിയിരുന്നു എങ്കിൽ ഞാൻ അവളെ കുടുമ്പത്തിലെ എല്ലാവരുടെയും മുന്നിൽ വച്ച് പെട്രോൾ ഒഴിച്ച് തീക്കൊളുത്തുമായിരുന്നു എന്ന്.
അന്നും ഇന്നും ഞാൻ അത് തന്നെ പറയുന്നു എന്ന്
എന്നാൽ അത് ഈ ചിത്രത്തിൻറെ സംവിധായികയോടാണോ പറഞ്ഞത് എന്ന് വ്യക്തമല്ല .അന്നത്തെ മാധ്യമങ്ങളോട് പറഞ്ഞതും ആവാം
ഇവിടെ എന്തെങ്കിലും എഴുതുമ്പോൾ നിയമ ബിരുദം ഇല്ലാത്ത ഞാനൊക്കെ അങ്ങിനെ എഴുതാമോ പറയാമോ അത് നിയമ പരമായി തെറ്റാവുമോ എന്നൊക്കെ ചിന്തിക്കാറുണ്ട്
എന്നാൽ കോടതിയിൽ വാദിക്കുന്ന ഒരു അഭിഭാഷകൻ ഇത്രയും അക്രമചിന്തകൾ പരസ്യമായി മാധ്യമങ്ങളോട് പറയുമ്പോൾ അതിനെ ലാഘവത്തോടെ കാണരുത്
.അയാൾ ശിക്ഷിക്കപെടെണ്ട ഒരു ക്രിമിനൽ തന്നെ ആണ്
ഇത് നിരോധിക്കപ്പെടാൻ തക്ക വണ്ണം എന്താണ് ഇതിനുള്ളിൽ ഉള്ളത്
നമ്മുടെ പാർലിമെന്റിൽ 250 അംഗങ്ങൾ എങ്കിലും ബലാൽ സംഗം, കൊലപാതകം,കൊള്ള , അക്രമം,തട്ടി ക്കൊണ്ടുപോകൽ തുടങ്ങി ക്രിമിനൽ സ്വഭാവമുള്ള കേസുകളിൽ പ്രതികൾ ആണ്.അവരെയും ഇത് പോലെ ബഹുവേഗ കോടതികളിൽ റാപ്പിഡ് ആക്ഷൻ കോടതികളിൽ വിചാരണക്ക് ഹാജരാക്കേണ്ടതുണ്ട് എന്ന് ഈ ചിത്രത്തിൽ പറയുന്നുണ്ട്.അത് കൊണ്ടാവും നിരോധനം വന്നത്
കാര്യങ്ങൾ സംസാരിക്കുന്ന മുകേഷ് സിംഗ് ഈ കേസിലെ മാപ്പ് സാക്ഷിയാണ്
അയാളുടെ ഒരു വാദം ബഹു വിചിത്രമാണ്
ബലാൽസംഗ ത്തിനു വധ ശിക്ഷ എന്ന് നിയമം വന്നുവല്ലോ
ഇതുവരെ റേപ്പ് ചെയ്‌താൽ ആളുകൾ ഇരകളെ കൊല്ലാതെ വിട്ടിരുന്നു,.നാണക്കേടുകൊണ്ട് അവർ പുറത്തു പറയില്ല എന്ന്അവർക്കു അറിയാം
എന്നാൽ ഇനി അവർ പെണ്ണിനെ കൊന്നു കളയും
ജീവനോടെ ബാക്കി വച്ചേക്കില്ല എന്ന്
പ്രായ പൂർത്തി ആകാത്ത പ്രതിയുടെ അച്ഛനും അമ്മയും വിചാരിച്ചിരുന്നത് അവൻ മരിച്ചു പോയി എന്നാണു
മൂന്നു കൊല്ലമായി അവനെ ക്കുറിച്ച് ഒരു അറിവുമില്ലായിരുന്നു
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതം..ഈ ഹ്രസ്വ ചിത്രത്തിൽ ക്കൂടി പ്രതിക്കൂട്ടിൽ ആയിരിക്കുക ആണ്
തങ്ങളുടെ ദാരിദ്ര്യം പുറം ലോകത്തിനു മുന്നിൽ തുറന്നു കാട്ടപ്പെട്ടിരിക്കുന്നു.
പ്രായം ആകാത്ത പ്രതിക്ക് രണ്ടു സഹോദരിമാരാണ് അവരുടെ അമ്മ പറയുന്നത്.മക്കൾ പുറത്തു പോയി വല്ലതും കൊണ്ട് വന്നാൽ ഭക്ഷണം കഴിക്കാം..രാവിലെ ഒരു ഗ്ലാസ് ചായ മാത്രമാണ് കഴിച്ചിരിക്കുന്നത് പാത്രം ഒന്നും കഴുകിയിട്ടില്ല..കഴുകിയിട്ടും കാര്യമൊന്നുമില്ല..വീട്ടില് ഒന്നുമില്ല പാചകം ചെയ്യാൻ..ഈ ദയനീയത മറ്റു പ്രതികളുടെ വീട്ടിലും കാണാം
ഈ പ്രതികൾ സ്വന്തം സുഖത്തെ അല്ലാതെ വീട്ടുകാരുടെ ദാരിദ്ര്യത്തെ ക്കുറിച്ച് ചിന്തിച്ചിട്ടേ ഇല്ലായിരുന്നു എന്നതാണ് വാസ്തവം
ഒരു വക്കീൽ പറഞ്ഞത് വേറൊരു വാദമാണ്
പണമുള്ളവർ സെക്സിന് വേണ്ടി പണം മുടക്കും പണമില്ലാത്തവർ സെക്സിന് വേണ്ടി ഇങ്ങിനെ ഒക്കെ ചെയ്യും
എം ബി ബി എസ കോഴ്സ് വളരെ തിരക്ക് പിടിച്ചതാണ്.അവസാന വർഷ പരീക്ഷ കഴിഞ്ഞു.ഇനി ഇന്റെണ്‍ ഷിപ്പാണ് .പിറ്റേ ദിവസം അത് തുടങ്ങും
അതും നല്ല തിരക്കാവും.ഇടക്കുള്ള അവന്സാനത്തെ ദിവസം" ലൈഫ് ഓഫ് പൈ "" എന്ന സിനിമ കാണാൻ പോയതാണ് ഈ കുട്ടി
പോകുന്നതിനു മുൻപ് വീട്ടിലേക്കു വിളിച്ചിരുന്നു..വന്നിട്ടും അവൾ വിളിക്കുമായിരുന്നു.എന്നാൽ വിളിച്ചത് സഫ്ദർജങ്ങ് ആശുപത്രിയിൽ നിന്നും ഡോക്ടർ ആണ്
അച്ഛനും അമ്മയ്ക്കും മറ്റു മക്കളില്ല ..നാട്ടിലെ സ്ഥലം വിറ്റാണ് അവർ മകളെ ഡോക്റ്റർ ആകാൻ പഠിപ്പിച്ചത്
ഇനി നിങ്ങളുടെ എല്ലാ ദുഖവും മാറും ..ഞാൻ പഠിച്ചു പാസായല്ലോ..
എന്ന് പറഞ്ഞു ശുഭാപ്തി വിശ്വാസത്തോടെ ഡൽഹിക്ക് പോയ ഒരു സാധാരണ പെണ്‍കുട്ടി
അതായിരുന്നു അവൾ
ഒന്ന് ഞാൻ പറയാം
സ്ത്രീയെ ഉപഭോഗവസ്തു എന്ന നിലയിൽ പോലുമല്ല ,ഉത്തര ഭാരതത്തിലെ പുരുഷന്മാർ കണക്കാക്കുന്നത്
വെറും പട്ടിയെപ്പോലെ ..വാലാട്ടുന്ന, തീട്ടം തിന്നുന്ന ,അടുക്കള ജോലി എടുക്കുന്ന ,യോനിയുള്ള ഒരു മൃഗം
അതിൽ കവിഞ്ഞു അവർ സ്ത്രീകളെ കണക്കാക്കുന്നതെയില്ല
ആ മനോഭാവമാണ് മാറേണ്ടത്
അല്ലാതെ അത് തുറന്നു കാട്ടുന്ന ഈ ഹ്രസ്വ ചിത്രം നിരോധിക്കുക അല്ല വേണ്ടത്
മൃഗീയ ഭൂരിപക്ഷം ഉള്ള ഒരു സർക്കാർ ഭരിക്കുന്നു
അവർക്ക് എന്ത് ചെയ്യാൻ കഴിയും ഈക്കാര്യത്തിൽ എന്നത് ശ്രദ്ധിക്കണം
പിതൃദായക്രമത്തിലെ ..പെണ് മക്കൾ ..
അവർക്ക് ഭൂമിക്കും സ്വത്തിനും സമ്പത്തിനും അവകാശമില്ല
കോടതിയും വക്കീലും സ്കൂളും കോളേജും അവൾക്കു സഹായത്തിനില്ല
ഭാരതീയ ജനതയുടെ നേർ പകുതി വരുന്ന ഈ ജന വിഭാഗത്തിനു
ന്യായം നിഷേധിക്കപ്പെട്ടിരിക്കുന്നു
അവരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ടിരിക്കുന്നു
അവരുടെ നാവുകൾ പിഴുതെടുക്കപ്പെട്ടിരിക്കുന്നു
അവരുടെ കൈകൾ വിലങ്ങു വൈക്കപ്പെട്ടിരിക്കുന്നു
അവര്ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നു
അവർ ഭാരതീയ സ്ത്രീകൾ ആണ്
നമുക്കവരുടെ സ്വാതന്ത്ര്യത്തിനായി ,തനിമക്കായി ,ഗരിമക്കായി
ഈ വനിതാ ദിനം സമർപ്പിക്കാം