2014 ഓഗസ്റ്റ് 10, ഞായറാഴ്‌ച

ഗാന്ധി ഒരു വർണ്ണ വേറിയാൻ എന്ന് വിമര്ശിക്കപെടുമ്പോൾ ....

    നിങ്ങളോട് വിയോജിക്കുമ്പോൾ എന്നെ  നിസ്സഹായആക്കുന്ന ഒരു കാര്യം    നിങ്ങൾ ഗാന്ധിജിയെ അറിഞ്ഞിട്ടില്ല വായിച്ചിട്ടില്ല    എന്നതാണ് 
ഗാന്ധി സാഹിത്യം  എടുത്തു  വായിച്ചു നോക്കിയിട്ട് തര്ക്കത്തിന്  വന്നിരുന്നു എങ്കിൽ നന്നായിരുന്നു 
ഗാന്ധി കൊല്ലപ്പെടുന്നത് ഇതാണ് 60 കൊല്ലം മുൻപാണ് .വൃദ്ധനായ ഗാന്ധിയെ ഒരു ഹിന്ദു മത   ഭ്രാന്തൻ വെടിവച്ചു കൊല്ലുകയായിരുന്നു 


ഗാന്ധിജി വിമർശനത്തിനു അതീതൻ ആണെന്നോ അദ്ദേഹം പ്രവർത്തിച്ചത്  എല്ലാം ശരി ആയിരുന്നെന്നോ   ആർക്കും അഭിപ്രായമില്ല 

 ഇവിടെ ഗാന്ധി വിമർശിക്കപ്പെട്ടത്‌  അദ്ദേഹം ദളിതന് എതിരായിരുന്നു എന്ന നിലയിൽ ആണ് 

ഏതാണ്ട് 100 വർഷം മുൻപുള്ള ഭാരതത്തിൽ ഹിന്ദുക്കളും മുസ്ലിമുകളും    ക്രിസ്താനികളും ,സിഖ്കാരും പാഴ്സികളും ജൈനരും ഒക്കെയായിരുന്നു പ്രധാന മത വിഭാഗങ്ങൾ 


ഈ ചാതുർവർണ്യ സങ്കൽപ്പത്തെ ഗാന്ധി അംഗീകരിച്ചിരുന്നില്ല 


അന്നത്തെക്കാലത്തെ മത ബന്ധിയായ ഏറ്റവും വിപ്ലവകരമായ ഒരു നിലപാടായിരുന്നു അത് 


അവർണ്ണർ ,ദളിതർ ,തൊട്ടു കൂടാത്തവർ ,എന്നാ സങ്കൽപ്പം ഗാന്ധി പൂർണ്ണമായി നിരാകരിച്ചിരുന്നു 

 എല്ലാവരും ഹിന്ദുക്കൾ തന്നെ 
അവരെ രണ്ടാം തരം ഹിന്ദുക്കൾ ആക്കാനുള്ള  ഏതു ശ്രമത്തെയും ഗാന്ധി എതിർത്തു... പൂർവ ജന്മ പാപങ്ങൾ ആണ് ദളിതരെ ഉണ്ടാക്കുന്നത്‌ എന്ന  ഹൈന്ദവ മത സങ്കൽപ്പത്തെ ഗാന്ധിജി തള്ളി ക്കളഞ്ഞു..
ദൈവത്തിനു പ്രീയപെട്ടവർ ..ഹരിജനങ്ങൾ ..എന്നാണു ഗാന്ധി അന്നത്തെ ദളിതരെ വിളിച്ചിരുന്നത്‌ 
ആ പേര് പിന്നീട്  അവർക്ക്സ്ഥിരപ്പെടുകയും   ചെയ്തു 

 സ്വതന്ത്ര ഭാരതത്തിൽ ഗാന്ധി  ജീവനോടെ ഇല്ലായിരുന്നു 

അത്കൊണ്ട് തന്നെ   പിന്നീട് അമ്ബെട്ക്കാർക്ക് ഗാന്ധിജിയെ കുറ്റപ്പെടുത്താൻ ഒരു കാര്യവും ഇല്ലാ. 

 ജീവനോടെ ജീവിച്ചിരുന്ന അത്രയും കാലം ഗാന്ധി ദളിതരോട് ഒപ്പം ഇരുന്നു ഭക്ഷണം   കഴിച്ചു 

ഗാന്ധി ആശ്രമങ്ങളിൽ എല്ലായ്പ്പോഴും സേവകർ ആയി ധാരാളം ദളിതർ ഉണ്ടായിരുന്നു 

ആ കാലഘട്ടത്തിലെ ഏറ്റവും ധീരമായ മത  ബന്ധിയായ നിലപാടുകൾ തന്നെ ആയിരുന്നു അത് 

ഗാന്ധി സേവശ്രമാങ്ങളിലെ ദളിത സാന്നിധ്യം മുന്നോക്ക ഹിന്ദുക്കളെ കുറച്ചൊന്നുമല്ല അസ്വാര സപ്പെടുത്തിയിരുന്നതും  ഒരു ദളിതൻ ഒരു ആശ്രമത്തിൽ ചേർന്നാൽ ഉടനെ പല മുന്നോക്ക സേവകരും ആ ആശ്രമം വിട്ടു പോകുന്ന നില ഉണ്ടായിരുന്നു 

എന്നാൽ ഗാന്ധി ഉറച്ചു നിന്ന്ത എടുത്ത ഇതായിരുന്നു 
ഹരിജനങ്ങൾ ഹിന്ദുക്കൾ തന്നെ 
അവരെ തൊട്ടു കൂടാത്തവർ .തീണ്ടി കൂടാത്തവർ എന്ന നിലയിൽ മാറ്റി നിർത്താൻ സാധ്യമല്ല എന്നായിരുന്നു 
ചാതുർവർണ്യത്തെ പൂർണ്ണമായി ഗാന്ധി തട്ടി ക്കളഞ്ഞു 

ലോക രാഷ്ട്രങ്ങളിൽ വേറെ എങ്ങും തന്നെ സർക്കാർ ജോലികളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്നതിനു 
തങ്ങളുടെ ജാതി ഒരു കാരണം ആകുന്നില്ല 
അവരെല്ലാം തങ്ങളുടെ ആദിമ ഗോത്രങ്ങളെ .. ആചാര തനിമയോടെ സംരക്ഷിക്കുകയാണ് ചെയുന്നത് 
കുടിയിടകളിൽ നഗരാസൂത്രണങ്ങൾ വരാതെ ,അവര്ക്ക് അവരുടെ തനിമ കാത്തു സൂക്ഷിക്കാൻ അതതു സര്ക്കാര് സഹായം ചെയ്തു കൊടുക്കുന്നു

ഇവിടെ ഭാരതത്തിൽ എന്താണ് സ്ഥിതി 
ഒരേ പോലെ ബുദ്ധിയും ശേഷിയും ശേമുഷിയും ഉള്ള ഒരു ദളിത തലമുറയെ 
നമ്മൾ സമൂഹം നിരന്തരം ഓർമ്മപ്പെടുത്തുകയാണ് 
നിങ്ങൾ ശേഷി കുറഞ്ഞവർ ആണ് 
കഴിവ് കുറഞ്ഞവർ ആണ് 
ഞങ്ങൾ ഇതാ നിങ്ങളെ സഹായിക്കുന്നു 
എന്നൊരു ഔദാര്യം 
കേരളത്തിൽ ദളിതർ ഇല്ല എന്നതാണ് ഇന്നത്തെ അവസ്ഥ 
ഉണ്ടെങ്കിൽ അത് അന്യ ദേശ തൊഴിലാളികൾ മാത്രമാണ് 

അങ്ങിനെ ദളിതരെ സമൂഹത്തിനു മുന്നില് രണ്ടാം തരക്കാർ ആക്കുന്നതിനെ ഗാന്ധിജി അനുകൂലിച്ചിരുന്നില്ല 
അതൊരു പ്രഖ്യാപിത നിലപട് തന്നെ ആയിരുന്നു 

എന്നാൽ അരുന്ധതി റോയ് പറഞ്ഞ പോലെ ഗാന്ധി ഒരു വർണ്ണ വെറിയൻ ആയിരുന്നില്ല 

ഗാന്ധി ഒരു ഹിന്ദു ആയിരുന്നു .. 
ഹരിജനങ്ങൾ ഹിന്ദുക്കൾ തന്നെ ആണെന്നും ..അവരെ മറ്റേതെങ്കിലും രീതിയിൽ കാണുന്നത് തെറ്റാണ് എന്നുമാണ് ഗാന്ധിജി കരുതിയിരുന്നത് 

മുസ്ലിമുകളെയും ഗാന്ധിജി ശത്രുക്കളായി കണ്ടിരുന്നില്ല എന്നോർക്കണം 
ഭാരതത്തെ ഭാരതമായി മാത്രം കണ്ട മഹാനായ ഒരു ദേശസ്നേഹി ആയിരുന്നു ഗാന്ധി 
വിഭജനം പോലും ഗാന്ധിയെ നോവിക്കുയാണ് ഉണ്ടായതു


ഗാന്ധിജി ഹൈന്ദവതയെ നിരാകരിച്ചത് കൊണ്ടാണ് ഗോട്സെ അദ്ദേഹത്തെ വെടി വച്ച് കൊന്നത് 
വിഭജനം ഗാന്ധിയെ വല്ലാതെ മുറിവേൽപ്പിച്ചതും 
മനുഷ്യനെ ജാതി മത ചിന്തക്കും അപ്പുറം സ്നേഹിക്കാൻ കഴിഞ്ഞത് കൊണ്ടാണ് 


അത് കൊണ്ട് ഹൈന്ദവർ വല്ലാതെ എതിർത്തിട്ടും പാകിസ്ഥാൻ രൂപീകരിക്കുന്നതിനെ ഗാന്ധി എതിർത്തത് 
അത് കൊണ്ടാണ് അന്ന് മുസ്ലിമുകളുടെ ഇടയിൽ ഗാന്ധി പ്രവർത്തിച്ചതും
മരിക്കുന്നത് വരെ നെഹ്‌റു ഒരു വാക്ക് പോലും ഗാന്ധിയുടെ ചിന്തകളെ തള്ളി പ്പറഞ്ഞിട്ടില്ല 
കോണ്‍ഗ്രെസ് ഒരു മത നിരപേക്ഷ പ്രസ്ഥാനം ആയി ഇപ്പോഴും അറിയപ്പെടുന്നതും അത് കൊണ്ട് തന്നെയാണ് 

ലാപ്പിയർ എഴുതിയത് വായിച്ചു തെറ്റിദ്ധരിക്കുകയും വേണ്ട 
തന്നെയുമല്ല അവർ ബുക്കിൽ ഒരിടത്തും ഗാന്ധി ഒരു മത ഭ്രാന്തൻ എന്നാ നിലയിൽ ചിത്രീകരിച്ചിട്ടും ഇല്ല


ഗാന്ധിജി ജയിലിൽ അല്ലാത്ത മുഴുവൻ സമയവും ജനങ്ങളുടെ കൂടെ ആയിരുന്നു 
ഒരു തുറന്ന പുസ്തകം പോലെ മറു പുറം കാണാവുന്നതയിരുന്നു ഗാന്ധിയുടെ ജീവിത രീതി 
ജനങ്ങളിൽ നിന്നും അകന്നു ഒരു നിമിഷം പോലെ ഗാന്ധിജി ഒളിച്ചിരുന്നിട്ടില്ല

അത് കൊണ്ടാണ് ഗന്ധിജിയെ ഭാരതീയർ വിശ്വസിക്കുന്നത്
പറയുക അല്ല മഹാത്മ യുടെ രീതി ...പ്രവര്ത്തിക്കുകയാണ് 
""എന്റെ ജീവിതമാണ്‌ എന്റെ സന്ദേശം ""
എന്നതായിരുന്നു മഹാത്മാവിന്റെ വാക്കുകൾ


ആ പുസ്തകത്തിൽ വേറെയും ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് 
ഗാന്ധി എല്ലാപ്പോഴും തനിയെ നടക്കുമായിരുന്നില്ല 
അതി സുന്ദരികൾ ആയ രണ്ടുകന്യകൾ തന്നെ താങ്ങി പിടിക്കണം എന്ന് അദ്ദേഹം നിർബന്ധം പിടിച്ചിരുന്നു 

അവരുടെ തോളിൽ കയ്യിട്ടാണ് ഗാന്ധി നടന്നിരുന്നത് എന്നൊക്കെ 
ഗാന്ധി ..ഭാരതത്തിലെ ചില കുത്തകളുടെ കയ്യിലെ കളിപ്പാവ ആണെന്നും 
അദ്ദേഹം രണ്ടാം ക്ലാസ് ടിക്കറ്റിൽ യാത്ര ചെയ്യുന്നതിന് ആയി ബിർള ഒരു തീവണ്ടി മുഴുവൻ വാടകയ്ക്ക് എടുത്തു ..അതിൽ എല്ലാ ബോഗികളിലും ആളെ നിറക്കുകയായിരുന്നു എന്നും അതിൽ എഴുതിയിരുന്നു 
രാജ്യം സ്വാതന്ത്ര്യം കിട്ടിയാൽ ഉടനെ ഗാന്ധി അവര്ക്കത് എഴുതി കൊടുക്കുമായിരുന്നല്ലോ 

നമ്മുടെ അബ്ദുള്ള കുട്ടി സ്വന്തം ബുക്ക് വിൽക്കാൻ ചെയ്യുന്ന അഭ്യാസങ്ങൾ പോലെയേ ഭാരതീയർ ആ ബുക്കിനെ കണ്ടിട്ടുള്ളൂ താനും 
ഒരു സായിപ്പ്എഴുതി വൈക്കുന്ന മണ്ടത്തരങ്ങൾ എന്തിനു നിങ്ങൾ വിശ്വസിക്കുന്നു


കറുത്ത വർഗക്കാർ ആയതു കൊണ്ടോ ,അവർ ദളിതർ ആയതു കൊണ്ടോ അല്ല 
അവരുമൊത്ത് ജയിലിൽ അടക്കുന്നതിനെ ഗാന്ധിജി എതിർത്തത് 

അവർ കുറ്റവാളികളും സാമൂഹ്യ വിരുദ്ധരും ആയതു കൊണ്ടാണ് 
വ്യക്തിപരമായി ശുചിത്വം പാലിക്കാത്തവരും കൂടിയാണ് 

അവരുടെ നിറമല്ല ..സ്വഭാവമാണ് ഗാന്ധിജിയുടെ എതിർപ്പിനു ഹേതു
മല മൂത്ര വിസർജനം ചെയ്‌താൽ കഴുകാതെയും , ജയിലിൽ അങ്ങോട്ടും ഇങ്ങോട്ടും പൊരുതുകയും ഒക്കെ അവരുടെ പതിവാണ് ..
ഭാരതത്തിൽ രാഷ്ട്രീയ തടവുകാരെ വേറെ പാർപ്പിക്കുക ആയിരുന്നു അന്നേ തന്നെയുള്ള പതിവ് 

അതാണ്‌ ഗാന്ധിജിയെ പ്രകോപിപ്പിച്ചത്


ഭരണ നിയമ നിർമ്മാണ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആദ്യമായി ദളിതർക്ക് സംവരണം ലഭിച്ചത് പൂന പാക്റ്റിലൂടെ ആണ് 

പൂന പാക്റ്റിൽ ഗാന്ധി എടുത്ത നിലപാട് അംബെദ്ക്കർക്കു സമ്മതിക്കാൻ കഴിയുമായിരുന്നതല്ല 

പാകിസ്ഥാൻ വേറെ പോകരുത് എന്നത് നെഹ്രുവിനും സമ്മതിക്കാൻ കഴിയുമായിരുന്നില്ല 
മുസ്ലിമുകളെ പ്രീണിപ്പിക്കുന്നു എന്നത് കൊണ്ട് സവർണ്ണരും ഗാന്ധിയെ ഉള്ളാലെ എതിർത്തിരുന്നു 

ഹിന്ദുക്കളിലെ മോശക്കാർ ആയി ദളിതരെ ചിത്രീകരിക്കുന്നത് അവരെ അപമാനിക്കുന്നതിനു തുല്യമാണ്
എന്ന് ഗാന്ധിജി കരുതിയിരുന്നു 
ഹിന്ദുക്കളെ ..
അവർണ്ണ ഹിന്ദുക്കൾ ..സവർണ്ണ ഹിന്ദുക്കൾ എന്ന നിലയിൽ രണ്ടു തരം ആക്കുന്നൂ ഈ നിയമം എന്നതായിരുന്നു സത്യം 
ഭിന്നിപ്പിച്ചു ഭരിക്കുന്ന ബ്രിട്ടീഷ് തന്ത്രം ആയിട്ടാണ് ഇത്ഗാന്ധി കണ്ടതും 
ആ നിലപാട്അംബെദ്ക്കർ അംഗീകരിച്ചില്ല 
ഗാന്ധിയെ ദളിത വിരോധി ആയി ചിത്രീകരിക്കുന്നത് ഈ സംഭവം കൊണ്ടാണ്


കരുതുന്നത് പോലെ അത് ദളിത വിരുദ്ധ ചിന്ത കൊണ്ട് ആയിരുന്നില്ല 
എന്നാൽ ദളിതര്ക്ക് പ്രയോജനം ആകുമായിരുന്ന ഒരു നിയമത്തെ 
ഗാന്ധി ആ അർഥത്തിൽ വീക്ഷണത്തിൽ കാണാൻ ശ്രേമിച്ചില്ല

അത് കൊണ്ട് ഗാന്ധി ദളിതരെ വെറുത്തിരുന്നു എന്നാ അർഥത്തിൽ ആണ് അംബെദ്ക്കർ അനുഭാവികൾ അതിനെ 
കാണുന്നതും പ്രചരിപ്പിക്കുന്നതും 
അന്ന് ഗാന്ധി എതിര്ത്തു എങ്കിൽ കൂടി ആ സംവരണം നടപ്പാക്കപ്പെടുക തന്നെ ആണ് ഉണ്ടായതു 
ഭരണ നിയമ നിർമ്മാണ സഭകളിൽ ന്യൂന പക്ഷ താൽപര്യങ്ങൾ സംരക്ഷിക്കാൻ 
അവിടെ അവർക്ക് പ്രാതിനിധ്യം അത്യന്താ പെക്ഷിതവും ആണ് 
ഒന്ന് മറക്കരുത് 
ഗാന്ധിജി ജയിലിൽ കിടന്നും അംബേദ്‌കർ ബ്രിട്ടീഷു സർക്കാറിന്റെ ഉദ്യോഗം ഭരിച്ചും ,അവർ നൽകിയ കാറിൽ സഞ്ചരിച്ചും ഒക്കെ ആണ് ഈ കരാർ ഒപ്പിടുമ്പോൾ കഴിഞ്ഞിരുന്നത്




2014 ജൂൺ 15, ഞായറാഴ്‌ച

തിരുവാതിര കളി















മുറ്റത്തെ തുളസി ത്തറക്ക്‌ ചുറ്റുമുള്ള തിരുവാതിര കളി
ഒരു മൂന്നു മാസം മുന്‍പേ അമ്മ ഞങളെ എല്ലാം വിളിച്ചു വൈകീട്ട് കളി പഠിപ്പിച്ചു തുടങ്ങും .
അയല്‍വക്കത്ത് നിന്ന് ചിലകുട്ടികളും വീട്ടമ്മമാരും ഉണ്ടാവും
കളി ഭ്രാന്തു മൂത്ത ചില മുത്തശിമാരും
അതി രാവിലെ എഴുനേറ്റു ഒരു ഇഡ്ഡലി കഴിച്ചു കോളേജിലെക്കോടി ഉച്ചക്ക് ഒരു മസാല ദോശയും കഴിച്ചു വൈകീട്ട് പാരലല്‍ കോളേജില്‍ മൂന്നു മണിക്കൂര്‍ വായിട്ടലച്ചു പിന്നെ ടയ്പ്പ് പഠിച്ചു വൈകീട്ട് ഏഴു മണിക്ക് തളര്‍ന്ന കാലുമായി വീട്ടില്‍ വന്നാല്‍ ഉടനെ
കൊച്ചെ കുളിച്ചിട്ടു വാ എല്ലാവരും നിന്നെ കാത്തിരിക്കുവാ എന്ന അശരീരി കേള്‍ക്കാം
പിന്നെ രണ്ടു മണിക്കൂര്‍ പ്രാക്ടീസ് തന്നെ
നിന്നെക്കാള്‍ ഭേദം മുത്തിയമ്മ തന്നെ എന്ന കളിയാക്കലും
തിരുവാതിര നല്ല രസമാണ്
തലേന്ന് ഒരിക്കലാണ്
അതും ഒരു നോയമ്പാണ്.
അരി ആഹാരം ഒരു പ്രാവശ്യമേ പാടുള്ളൂ എന്നതാണ് ഒരിക്കല്‍ എന്നത് കൊണ്ട് ഉദേശിക്കുന്നത്
കൂവ പ്പൊടി കൊണ്ടുള്ള ഉപ്പു മാവ്
സൂചി ഗോതമ്പ് കൊണ്ടുള്ള കഞ്ഞി
അതില്‍ ചിരകിയിട്ട തേങ്ങ.
അല്‍പ്പം നെയ്യ്
എന്തെങ്കിലും ഒരു അച്ചാര്‍
വൈകീട്ട് കപ്പയോ ചെമ്പോ കാച്ചിലോ കൊണ്ടുള്ള ഒരു പുഴുക്ക്
തിരുവാതിര പുഴുക്കും പ്രസിദ്ധമാണ്
കഴിച്ചിട്ടുണ്ടോ
നവ ധാന്യങ്ങളും ചേര്‍ത്താണ് അതുണ്ടാക്കുക.
എട്ടു കിഴങ്ങുകളും ചേര്‍ത്താണ് അത് ഉണ്ടാക്കുക പതിവ്.ചിലയിടത്ത് എട്ടങ്ങാടി എന്ന് പറയും
ചേന, ചേമ്പ്, കാച്ചില്‍,ചെറു കിഴങ്ങ് ,മധുര കിഴങ്ങ് .കൂര്‍ക്ക .പച്ച നേന്ത്ര കായ , മുതിര, വന്‍ പയര്‍ മുതലായവ ആണ് അതിന്റെ കൂടെ ചേര്‍ക്കുക
മുതിരയും പരിപ്പും പയറും നന്നായി വേവിച്ചു പിന്നെഅതിലിട്ട് കിഴങ്ങുകളും വേവിച്ചു
ഇഞ്ചിയും പച്ചമുളകും മഞ്ഞള്‍ പൊടിയും തേങ്ങയും അരച്ച് ചേര്‍ത്തു
നന്നായി ഉടച്ചു ചേര്‍ത്തു പച്ച വെളിച്ചെണ്ണ ഒഴിച്ച് വാങ്ങി എടുക്കും മുതിര എങ്ങിനെ വെഇവ്ഹാലും വേവാതെ കിടക്കും
അത് കൊണ്ട് പുഴുക്കില്‍ നിന്നും മുതിര മാത്രം എല്ലാവരും തിരഞ്ഞു മാറ്റി വൈക്കും












കളിക്ക് മുന്‍പ് ദശപുഷ്പ്പവും ചൂടി ഇരിക്കണം എന്നാണു നിര്‍ബന്ധം
വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി),
* കറുക,
* മുയല്‍ ചെവിയന്‍
* തിരുതാളി,
* ചെറുള,
* നിലപ്പന
* കയ്യോന്നി(കൈതോന്നി, കയ്യുണ്ണി ),
* പൂവാംകുറുന്തൽ (പൂവാംകുറുന്നില),
* മുക്കുറ്റി,
* ഉഴിഞ്ഞ
ഇവയെല്ലാം ആണ് അവ

പറയുമ്പോള്‍ വിഷമം തോന്നരുത്
അമ്മ പറയുന്നത് കൊണ്ട് ചൂടുന്നു എന്നല്ലാതെ
അതില്‍ ഒരു പൂവ് പോലും സുഗന്ധമോ ഗുണമോ ഉള്ളതല്ല തന്നെ
നിയന്ത്രണമില്ലാതെ മുറുക്കാം..
സാധാരണ ഗതിയില്‍ വീട്ടില്‍ വെറ്റില മുറുക്കുന്നത് ഞങ്ങള്‍ക്ക് നിഷിദ്ധമാണ്.
പല്ല് ചുവക്കും കറ വീഴും എന്നെല്ലാം പറഞ്ഞു
എന്നാല്‍ ഞങള്‍ പെണ്‍ കുട്ടികള്‍ക്ക് അന്നും ഇന്നും മുറുക്കുന്നത് വലിയ ഹരമാണ്.
അല്‍പ്പം റോസ് നിറമുള്ള ചുണ്ടിനു യക്ഷിയുടെ ചുണ്ടിന്റെ ചുവപ്പ്
നല്‍കുന്ന മുറുക്കാന്‍
അന്ന് നൂറു വെറ്റില എങ്കിലും ചവക്കണം എന്നാണു നിര്‍ബന്ധം
കളിയോ ബഹു രസവും.
തട്ടിന്‍ പുറത്തെ വലിയ നില വിളക്ക് താഴെ ഇറക്കി
നന്നായി തേച്ചു മിനുക്കി എണ്ണ ഒഴിച്ച് തിരി ഇട്ടു വച്ചിരിക്കും
പിന്നെ ഒരു പെട്രോ മാക്സും
അയല്‍ വീടുകളില്‍ എല്ലാം നേരത്തെ ക്ഷണം പോയിട്ടുണ്ടാവും.
അവര്‍ എല്ലാം സന്ധ്യയോടെ വരാന്‍ തുടങ്ങും
ഒരു പത്തു നാള്‍ മുന്‍പേ കളി തുടങ്ങിയിട്ടുണ്ടാവും
സ്റാര്‍ പ്ലയെര്‍സ് എല്ലാം നേരത്തെ തന്നെ നന്നായി പ്രക്ടിസ് ചെയ്തിട്ടുണ്ടാവും
എന്നാല്‍ നന്നായി കളിക്കുന്ന ചില ആശാട്ടിമാര്‍ ഉണ്ടപ്പാ
തെരുപ്പറക്കല്‍ എന്നൊരു കളി ഉണ്ട്
പൂര്‍ണമായും കാലില്‍ ഇരുന്നാണ് കളികേണ്ടത്
ഏതാണ്ട് ഒരു പതിനഞ്ചു മിനുട്ടെങ്കിലും കുത്ത് കാലില്‍ ഇരുന്നു ചെയ്യേണ്ടി വരും
അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കളികള്‍ എല്ലാം ഇരുന്നു തന്നെ
ആരുടെ നടുവും കാലും കഴച്ചു പൊട്ടി പോകുമ്പോഴും ഒരു കുലുക്കവും ഇല്ലാതെ
അത് ചെയ്യുന്ന അതി വിദഗ്ദ്ധരായ സ്ത്രീകള്‍ ഉണ്ടായിരുന്നു
സംഘ കളികളില്‍ അതീവ രസകരമായ ചില ഇനങ്ങളും ഉണ്ട്
പാര്‍വതിയാണ് പ്രധാന കഥാപാത്രം
അവളുടെ മുജ്ജന്മ ശത്രു പ്രിയ കൂട്ടുകാരി ലക്ഷ്മി തന്നെ
അവര്‍ തമ്മില്‍ കാണുന്നതും കുശലം പറയുന്നതും എല്ലാം തിരുവാതിര കളിയിലെ ഏറ്റവും രസകരമായ ഇനങ്ങളാണ്
ലക്ഷ്മി സ്നേഹത്തോടെ പാര്‍വതിയോട് ചോദിക്കുന്ന ഒരു ചോദ്യം ഇതാണ്
"ഉത്തമേ നിന്നുടെ കുത്തും മുതു കാള ചത്തു പോയോ അതോ ഉണ്ടോ ബാലെ "
എന്നാണു
ശിവന്റെ വാഹനം കാള ആണല്ലോ
അതിനു പാര്‍വതി നല്‍കുന്ന മറുപടിയും കുത്ത് വാക്ക് തന്നെ

"തൃശ്ശിവ പേരൂര്‍ മതിലകത്ത്
ഒന്നല്ലോ പൂത്തിലഞ്ഞി
ആയിലഞ്ഞി പൂ പറിക്കാന്‍
പോരിന്‍ പോരിന്‍ തോഴി മാരെ"
ഇപ്പോഴും വളരെ പ്രചാരത്തില്‍ ഉള്ള ഒരു പാട്ടാണ്
നാത്തൂനാണ് പിന്നത്തെ പ്രധാന വില്ലത്തി
ഭര്‍ത്താവിന്റെ വീട്ടില്‍ വല്ലപ്പോഴും ചെല്ലുന്ന അച്ചിയെ നാത്തൂന് തീരെ പിടിതമല്ല
ചെന്ന് കിട്ടുമ്പോള്‍ അവളെ കൊണ്ട് എന്തെല്ലാം ചെയ്യിക്കാമോ അതെല്ലാം ചെയ്യിക്കും
"മുട്ടോളം കേറീലോ ചോനോനുറുംപ്
തൂത്തു കളയെടി നാത്തൂനി കൊച്ചെ "
എന്ന് പാടുന്ന ആ പാട്ട് പിന്നെ സഭ്യതയുടെ അതിര്‍ വരമ്പുകള്‍ കയറി
വലിയ ചിരിയിലും അട്ടഹസങ്ങളിലും ആണ് അവസാനിക്കുക
നല്ല നിലാവില്‍ ചിരിച്ചു കളിച്ചു ശരീരം ചൂടായി
കഴിഞ്ഞാല്‍ ശരീരം തനുക്കനമല്ലോ
പിന്നെ ബാക്കി കുളത്തില്‍ ആണ്
തുടിച്ചു കുളിക്കാന്‍ കുളത്തില്‍ ചെന്നാല്‍
അവിടെ കുളത്തിലും കളിക്കാന്‍ പാട്ടും കളികളും ഉണ്ട്
ഞങള്‍ ചെറുപ്പക്കാരികള്‍ക്ക് കുളത്തിലെ കളികള്‍ അത്ര സുഖമുള്ള കാര്യമല്ല
ഞങളുടെ സീറോ ഫിഗറിന് നാട്ടിലെ ചെട്ടത്തിയമ്മമാരുടെ കമെന്റു കേട്ടാല്‍
ഐശ്വര്യ റായ്‌ പണി നിര്‍ത്തി വീട്ടില്‍ പോകും
അല്‍പ്പം തടിയും ചെലും ചെമ്മാന്ത്രവും ഇല്ലാത്ത പെണ്ണുങ്ങളെ ഗ്രാമത്തിലെ വീട്ടമ്മമാര്‍ക്ക് അന്നും ഇന്നും അത്ര പിടിതമല്ല
കുളി കഴിഞ്ഞു കയറിയാല്‍ അലക്കിയത് ഉടുത്തു ഭക്ഷണം കഴിക്കാം
അലക്കിയത് എന്നാല്‍ വീട്ടില്‍ അലക്കിയത് അല്ല.വെളുതെടത്തികള്‍ അല്ക്കിയാതെ അലക്കിയതാവൂ എന്നാണു വൈപ്പ്‌
പിന്നെ വയറു നിറയെ പുഴുക്ക് കട്ടന്‍ ചായ കാപ്പി ..വായ്‌ നിറയെ മുറുക്കാന്‍
കേള്‍കാന്‍ ആയി ഒത്തിരി പര ദൂഷണം
ടിവിയില്‍ ശരീരം അനങ്ങാതെ സുന്ദരികള്‍ സംസ്കൃത പദങ്ങള്‍ക്കു ചുവടു വൈക്കുന്നത് കാണുമ്പോള്‍
കുത്ത് കാലില്‍ ഇരുന്നു അതി വിദഗ്ധമായി പണ്ട് നാടന്‍ വീട്ടമ്മമാര്‍ മത്സര ബുദ്ധിയോടെ ചെയുന്ന കളികള്‍ ഓര്‍ത്ത്‌ പോകും
എങ്കിലും ആതിരേ നിനക്ക് നമോവാകം
അത് ഞങളുടെ ഉത്സവം ആയിരുന്നു
പൂര്‍ണമായും സ്ത്രീകളുടെ



പാവക്കുട്ടി



മകനുമൊത്ത് കളിപാട്ട കടയില്‍ ചുമ്മാ ചുറ്റി നടക്കുമ്പോള്‍
മനസ് മുഴുവന്‍ വൈകുന്നേരത്തെ കളിയെ ക്കുറിച്ചായിരുന്നു
ആരാവും ജയിക്കുക ..

പെട്ടന്ന് ഒരു തോന്നല്‍
അലമാരയിലെ പാവ തന്നെ നോക്കി കണ്ണിറുക്കിയോ   
ഇല്ല തോന്നലാവും .അയാള്‍ സ്വയം സമാധാനിച്ചു
തലേന്ന് ചാനെലില്‍  കണ്ട  ഒരു ആംഗലേയ സിനിമയിലെ ഭീകരിയായ് പാവയെ കണ്ട ഭയം ആവും എന്നും തോന്നി

എന്നാലും പിന്നെയും അയാള്‍ പാവയുടെ അടുത്തേക്ക് ചെല്ലുകയാണ് ഉണ്ടായത്
കൂട്ടത്തിലെ മറ്റു പാവ കളെക്കാള്‍    ഇവളുടെ മുഖം കൂടുതല്‍ ചുവന്നിരുന്നു
സ്വര്‍ണ മുടി ,
ചുവന്ന ചുണ്ടുകള്‍..
ഉമ്മ വൈക്കാന്‍ കൊതിക്കുന്ന ചുണ്ടുകള്‍
കൊഴുത്ത കൈ കാലുകള്‍..അവയ്ക്ക് പഞ്ഞിയുടെ പതു പതുപ്പു
പാവയെ കയ്യിലെക്കുംപോള്‍ അയാളുടെ കയ്യുകള്‍ വിറച്ചിരുന്നു
അപ്പോഴും അയാള്‍ കരുതി..തലേന്ന് കഴിച്ച ഫെനിയുടെ കെട്ടു വിട്ടിടുണ്ടാവില്ല 

പാവയുടെ കണ്ണുകളില്‍ ഒരു തിളക്കം മിന്നി മറഞ്ഞുവോ
ഒരിഴ മുടി നെറ്റില്‍ വീണു കിടക്കുന്നു
വാത്സല്യത്തോടെ അയാള്‍ അത് പുറകോട്ടു കോതി വച്ച്
പെട്ടന്ന് പാവയുടെ ശരീരം പ്രകമ്പനം കൊള്ളുന്നത്‌ അയാള്‍ അറിഞ്ഞു
അയാളും  വിറച്ചു പോയി
പാവയെ തിരികെ വൈക്കുംപോള്‍ അയാളുടെ കൈകള്‍ മാത്രമല്ല ഉടലും വിറക്കുന്നുണ്ടായിരുന്നു  


തിരികെ വീട്ടില്‍ എത്തുമ്പോള്‍
വല്ലാത്ത ഒരു തളര്‍ച്ച മയക്കം..ഒരു തരം നിരാശ,.മടുപ്പ്, മടി എല്ലാം തന്നെ ബാധിച്ചിരിക്കുന്നത് അയാള്‍ അറിഞ്ഞു
വീണ്ടും കടയില്‍ പോകാന്‍ ആ പാവയെ കയ്യിലെക്കുക്കാന്‍ ഉള്ള അദമ്യമായ ഒരു മോഹം 

അടുത്തു മയങ്ങുന്ന ഭാര്യുടെ ശാന്ത മുഖം നോകി അയാള്‍ എങ്ങിനെയോ മയക്കത്തില്‍ വീണ്ടും ഊളിയിടാന്‍ ശ്രേമിച്ചു നോക്കി
കഴിയുന്നില്ല
വിഷ്ണു സഹസ്ര നാമം ചൊല്ലി മനസിനെ ശാന്ത മാക്കാന്‍ നോക്കി ..
ആ വിറയല്‍ നെഞ്ചില്‍ ആകെയും പടര്‍ന്നു കയറുന്ന പോലെ
അയാള്‍ മനസിനെ ശാന്തമാകാന്‍ വിട്ടു തന്നിലേക്ക് തന്നെ അങ്ങ് മുഴുകി പോയി
സ്വപ്നത്തിലും പാവ തന്റെ സ്വര്‍ണ  മുടിയിഴകള്‍ വീണ നെറ്റിയുമായി അയാളെ വേട്ടയാടി കൊണ്ടേ  ഇരുന്നു  

രാവിലെ ഉണര്‍ന്നു എഴുനെറ്റപ്പോഴേക്കും അയാള്‍ തീരുമാനിച്ചിരുന്നു എന്താണ് വേണ്ടത് എന്ന് 

ചില്ല കൂട്ടിലെ പാവയെ ഭംഗിയുള്ള ഗിഫ്റ്റ് കൂട്ടില്‍ പൊതിഞ്ഞു നെഞ്ചോട്‌ ചേര്‍ക്കുമ്പോള്‍ 
അയാള്‍ക്ക് മനസ്സില്‍ വലിയ വേലിയേറ്റം നടക്കുകയായിരുന്നു 

കാറിന്റെ പിറകിലെ സീറ്റില്‍ അവളെ ഉപേക്ഷിച്ചു  പോകാന്‍ അയാള്‍ക്ക് മനസ് വന്നില്ല
ഓഫിസ് റൂമിലെ ഇരിപ്പിടത്തിനരികില്‍ തന്നെ അയാള്‍ പാവ ക്കൂടും വച്ച്
ഇടയ്ക്കിടയ്ക്ക് അയാള്‍ പവകൂട്ടിലേക്ക് സ്നേഹത്തോടെ നോക്കി
പിന്നെ തന്നെ തന്നെ പരിഹസിച്ചു ചിരിച്ചു
പാവയുടെ ഉള്ളിലെ ഏതോ സ്പ്രിങ്ങ് ഒന്ന് വിറച്ചതാവും വിരലില്‍ എത്തിയ ആ പ്രകമ്പനം  
അതിനെ പാവയുടെ സ്നേഹമായി കരുതിയ മണ്ടന്‍ തന്നെ ഞാന്‍ 

വൈകീട്ട് വീട്ടില്‍ എത്തിയ ഉടന്‍ അയാള്‍ പാവയെ കണ്ണാടി കൂട്ടില്‍
മറ്റുള്ള  കൌതുക വസ്തുക്കള്‍ എലാം നീക്കി സ്ഥലം ഉണ്ടാക്കി വൈക്കാന്‍ തുനിഞ്ഞു
ഭക്ഷണ മേശപ്പുറത്തെ ചില്ലില്‍ ഇരിക്കുന്ന പാവയുടെ മുഖം വല്ലാതെ വിളറിയത്  പോലെ 

അയാള്‍   പാവയെ പിന്നെയും കയ്യിലെടുത്തു
എന്താ പാവ കുട്ടി മുഖം വിളറിയത് ?
നിനക്ക് കൂട്ടില്‍ ഇരികെണ്ടേ ?

പാവയുടെ കുഞ്ഞു മൂക്കില്‍ അയാള്‍ അലസമായി തലോടി
ഒരു ഞെട്ടല്‍ 
ഒരു ഷോക്ക് അടിച്ച പോലെ 
ആ മാന്ദ്രിക പ്രകമ്പനം അയാള്‍ ഭയന്ന് കൈ പിന്‍ വലിച്ചു
പാവയെ മേശപുറത്ത് വച്ച് അയാള്‍ ചാടി എഴുനേറ്റു
മാന്ത്രിക പാവയോ 

ഇപ്പോള്‍ അയാള്‍ക്കറിയാം ആ  പാവക്കു ജീവനുണ്ട് എന്ന്
ജീവനാണോ അത് 
സിനിമയിലെ ചീത്ത പാവ കുട്ടി ആവുമോ ഇവള്‍..
മെലിഞ്ഞ കൈകള്‍ നീട്ടി ഇവള്‍ എന്റെ   കഴുത്തു ഞെരിക്കുമോ
എങ്കിലും ശിശു സഹജമായ ഒരു കൌതുകം 
തന്നെ നിസഹയാമായി പിന്നെയും പിന്നെയും പാവ കുട്ടിയെ തലോടാന്‍
പ്രേരിപ്പിക്കുന്നതും അയാള്‍ അറിഞ്ഞു
അയാള്‍ ഭ്രാന്തു  പിടിച്ച പോലെ കുളി മുറിയിലേക്കോടി
തണുത്ത വെള്ളത്തില്‍ വീണ്ടും വീണ്ടും മുഖം കഴുകി
വിരലുകളില്‍ ആ നടുക്കം അപ്പോഴും ഉള്ള പോലെ
സിരകളില്‍ വികാരങ്ങളുടെ വേലിയേറ്റം
കലശലായ് ദേഷ്യം വന്നു
എന്താണ് പാവയുടെ ഉള്ളില്‍
കണ്ണാടി കൂട്ടില്‍ ഇരിക്കാന്‍ ഇഷ്ട്ടം കാണില്ലേ
നോക്കാം

ഭാര്യയുടെ മുഖം ഉണര്‍ന്നു വന്നപ്പോള്‍ വല്ലാതെ ചുവന്നു ഇരിക്കുന്നു
എന്തോ ദുസ്വപ്നം കണ്ടു ഞെട്ടി ഉണര്‍ന്ന പോലെ
എന്ത് പറ്റി നിനക്ക് സുഖമില്ലേ

ഇന്നലെ എന്തോ തീരെ ഉറങ്ങിയില്ല
ഈ പാവയെ സ്വപ്നം കണ്ടു
അയാള്‍ ഞടുങ്ങി പോയി
എന്താ എന്താ കാര്യം
അവള്‍ എന്തോ പറയാന്‍ തുടങ്ങി പിന്നെ വേണ്ട എന്ന് വച്ച്
സംസാരം നിര്‍ത്തി എഴുനേറ്റു പോയി
ഊര്ജതന്ത്രത്തില്‍ ഗവേഷണം ചെയ്യുന്ന അവള്‍ക്കു തന്റെ മനസിലെ ഈ സ്ലഥ ചിന്തകളെ അപ്ഗ്രധികാന്‍ ആയിട്ടുണ്ടാവില്ല എന്നയാള്‍ ഊഹിച്ചു

അവളോട്‌ എല്ലാം പറഞ്ഞാലോ എന്നൊരു ആലോചനയും മനസ്സില്‍ വന്നു
എന്തോ ഒരു സങ്കോചം പോലെ
പാവയും താനും തമ്മില്‍ ഒരു രഹസ്യ ഉടമ്പടി ഒപ്പ് വച്ച പോലെ
അവളെ ക്കുറിച്ച് ആരോടും പറയാന്‍ ഒരു മനസ് വരായക

അയാള്‍ തിരിഞ്ഞു പാവയെ നോക്കി
അവളുടെ കണ്ണുകളില്‍ വാത്സല്യം പോലെ എന്തോ ഒന്നു മിന്നി തിളങ്ങി
വീണ്ടും തടുക്കാന്‍ ആവാത്ത ഒരു പ്രേരണ
വീണ്ടും അയാള്‍ അവളെ കയ്യിലെടുത്തൂ
മനസു അമ്മു അമ്മു എന്ന് മന്ത്രിക്കുന്നു
ഇവളുടെ പേര് അമ്മു എന്നാണെന്ന് അപ്പോള്‍ അയാള്‍ക്ക് മനസിലായി

അയാളുടെ വിരലുകള്‍ അവളുടെ മുടി ഇഴകള്‍ മാടി ഒതുക്കി
മൂക്കില്‍ പിടിച്ചു ഒന്ന് ഓമനിച്ചു
പിന്നെ അവളുടെ ചുണ്ടുകളിലേക്ക്‌ എത്തി
ചുവന്ന ചുണ്ടുകളെ അരുമയോടെ തലോടുമ്പോള്‍
അയാളും പാവയും ഒരേ പോലെ വിറക്കുക ആയിരുന്നു
ആഞ്ഞിലി മരത്തിന്റെ ചുവട്ടില്‍ ഒരു പതിനഞ്ചുകാരിയുടെ  
ചുണ്ടുകളിലെ മഴ ഒപ്പിയെടുത്ത ഓര്മ പെട്ടന്ന് അയാളിലേക്ക് വന്നു
ഒരു കറമ്പി പെണ്ണിന്റെ ഞാവല്‍ പഴം പോലെ ഇരുണ്ട ചുണ്ടുകള്‍

പാവ തന്റെ തലോടല്‍ ഏറ്റു കൈകളില്‍ കിടന്നു വിറയ്ക്കുന്ന കാഴ്ച അയാള്‍ അത്ഭുതത്തോടെ നോക്കി നിന്നു
അല്ല അറിഞ്ഞു എന്നതാവും ശരി
കൌതുകത്തോടെ അയാള്‍ പാവയെ ആകമാനം തലോടാന്‍ ശ്രേമിച്ചു
ഏതെങ്കിലും തരം ഫെട്ടിസം ആവുമോ ഇത്
ഗൂഗിളില്‍ നോക്കണം..പാവയുമായി പ്രണയത്തില്‍ ആകുന്ന പുരുഷന്റെ രോഗം എന്താവും
എന്താവും അതിന്റെ പേര്
മോഷണം സാഡിസം ഒക്കെ പോലെ നിയന്ത്രിക്കാന്‍ ആവ്വാതെ
താന്‍ ഈ നിര്‍ജീവമായ പാവയുമായി നിതാന്ത പ്രണയത്തില്‍ ആവുകയാണോ

മകന്റെയും ഭാര്യയുടെയും കളിയാക്കല്‍ എല്ലാം അവഗണിച്ചു അയാള്‍ പാവയെ അയാള്‍ കിടപ്പുമുറിയില്‍ കൂടെ കൊണ്ട് പോയി
തലയിണക്കും അപ്പുറത്ത്
ഒരു രഹസ്യ ബന്ധം പോലെ
ഇടയ്ക്കു അയാള്‍ പാവയെ വിരലുകൊണ്ട് അറിയാന്‍ ശ്രേമിച്ചു
അവള്‍ അവിടെ തന്നെ ഉണ്ടോ എന്നറിയാന്‍
പിന്നെയും പിന്നെയും പുതിയ കണ്ടെത്തലുകള്‍
പുതിയ പുഞ്ചിരികള്‍..
കരച്ചിലുകള്‍..വിരഹങ്ങള്‍

അയാള്‍ പാവയുമായി പ്രണയത്തില്‍ ആവുക ആയിരുന്നു
പാവ തിരിച്ചും
ഭാര്യ പരീക്ഷ എഴുതാന്‍ കര്‍ണാടകയില്‍ പോയപ്പോള്‍ ആണ് അവര്‍ കൂടുതല്‍ അടുത്തത്‌
ഒരിക്കലും മിണ്ടാത്ത പാവയോട് അയാള്‍ തന്റെ ജീവിത കഥ പറഞ്ഞു
തന്റെ ദുഃഖങ്ങള്‍ പറഞ്ഞു
തന്റെ പരാജയങ്ങള്‍ പറഞ്ഞു
പൊട്ടി കരഞ്ഞു പലപ്പോഴും
വിജയങ്ങളുടെ കഥകള്‍ പറയുമ്പോള്‍ അയാള്‍ ആരെയും ഭയക്കാതെ ഉന്മത്തനെ പോലെ ഉറക്കെ ചിരിച്ചു
അവളുടെ ചുണ്ടുകള്‍ അയാള്‍ കടിച്ചു പൊട്ടിച്ചു
കഴുത്തിലും ചെവിയിലും നീലിച്ച പാടുകളില്‍ തലോടി അയാള്‍ പിന്നെയും പിന്നെയും സംസാരിച്ചു കൊണ്ടേ ഇരുന്നു
ഉണ്ണാന്‍ മറന്നു
ഉറങ്ങാന്‍ മറന്നു
മത്തു പിടിച്ച പോലെ

പത്താം ദിവസം ഭാര്യ വരുമ്പോള്‍
അയാളെ കിടപ്പ് മുറിയില്‍ കണ്ടു
പാവയെ കെട്ടി പിടിച്ചു നിര്‍ജീവമായി 

.......................
...........
പാവയുടെ കണ്ണില്‍ നിന്നും ഒഴുകി പറന്നു ചാലുകള്‍ ആയി ഒഴുകുന്ന ചോര 
അതോ അത് അവന്റെ നെഞ്ചില്‍ നിന്നാണോ 



2014 ഏപ്രിൽ 14, തിങ്കളാഴ്‌ച

വിവാഹവും ഭർത്താവും പിന്നെ ഈ ഞാനും



വിവാഹവും ഭർത്താവും പിന്നെ ഈ ഞാനും

വിവാഹത്തെ കുറിച്ച് ഒന്നും  എഴുതി കാണുന്നില്ലല്ലോ എന്ന് ചിലർ ഇടയ്ക്കു ചോദിക്കും
എഴുതാം എന്ന് ഞാൻ ഒരു മറുപടിയും പറയും
പൊതുവെ ഒരു സങ്കോചം എഴുതാൻ

അത്യാവശ്യം വെള്ള മടിയും നല്ല പുകവലിയും ആയി മോശമില്ലാത്ത ഒരു ഉഴപ്പൻ
അതാണ്‌ ശ്രീമാൻ
അച്ഛനും അമ്മക്കും  ഒരേ ഒരു മകൻ
മകന്റെ വായിൽ നിന്നും വീഴുന്നത് എന്തും വേദ വാക്യം പോലെ കരുതുന്ന അച്ഛനും അമ്മയും അനിയത്തിമാരും
തെറിചിടത്തു  നിന്നും തെറിച്ചു അവിടെ നിന്നും തെറിച്ചു പിന്നെയും ഒരു മൂന്നു വട്ടം തെറിച്ച ഞാനും
ആരെന്തു പറഞ്ഞാലും കണ്ണുമടച്ചു  വിശ്വസിക്കുന്ന അയ്യോ പാവങ്ങൾ  അല്ല ഞങ്ങൾ ആരും
 എന്ത് പുതിയ വിവരം കിട്ടിയാലും ഉടനെ വിജ്ഞാന കോശം എടുത്തും
മറ്റു ബുക്കുകൾ എടുത്തും ഒന്ന് ക്രോസ് വേരിഫൈ  ചെയ്യുന്ന സ്വഭാവം.
തർക്കിച്ചു ആടിനെ പട്ടിയാക്കുന്ന തരക്കാർ ആണ് ഞങ്ങൾ
പുള്ളിക്കുണ്ടോ  ഇങ്ങനത്തെ  മൂർഖവർഗങ്ങളെ കണ്ടും  പരിപാലിച്ചും ശീലം

പുള്ളിയുടെ കള്ളൂകുടി കമ്പനിക്കാർക്ക് പൊതുവേ സ്വന്തം ഭാര്യമാരെ അന്യായ  പേടിയാണ്
വലിയ സ്ഥിതിയിൽ ഉള്ള ഭർത്താക്കന്മാരാണ്  എല്ലാവരും എന്നോർക്കണം

ഒരു ദിവസം രാത്രിയിൽ ഇടവഴിയിൽ ആരോ പുള്ളിയുടെ  പേര് ഉറക്കെ വിളിക്കുന്നത്‌ കേട്ടൂ
ഒരു കൂവൽ പോലെ
ഞാനും രണ്ടു പിള്ളേരും പിന്നെ മൂത്ത ചേച്ചിയുടെ മകനും മാത്രമാണ് കൂടെ ഉള്ളത്
 ആളിവിടെ ഇല്ല എന്ന് വിളിച്ചു പറഞ്ഞു .
എങ്കിലും ആ വിളിയിൽ എന്തോ ആപത്തു പോലെ തോന്നി ഞങ്ങൾ ഓടിച്ചെന്നു .
ഒരു ചെറിയ ഇടവഴിയാണ്
അതിന്റെ തിട്ടിൽ ആരോ ചാരി നിൽക്കുന്നുണ്ട്
നോക്കിയപ്പോൾ ശ്രീമാനെ  തിട്ടിൽ ചാരി നിർത്തിയിട്ടു കൂട്ടുകാർ സ്കൂട്ടായതാണ്
 ബോധം തീരെയുമില്ല .ശരീരം നിന്ന പിടി നിൽക്കുകയാണ് .പുള്ളിക്ക് വഴങ്ങുന്നില്ല
ഒരു  വിധത്തിൽ ഞങ്ങൾ താങ്ങി വീട്ടിൽ  കൊണ്ട് വന്നു
ഇറയത്തു വന്നു ആൾ  കിടന്നു
ഒരു വലിയ ശബ്ദത്തോടെ ശർദിക്കാൻ തുടങ്ങി
പുള്ളി മരിക്കാൻ തുടങ്ങുകയാണ് എന്നെനിക്കു മനസിലായി
 ഫുഡ്‌ പൊയ്സണ്‍ ആണ് സംശയം ഇല്ല  .അന്ന് കാർ വാങ്ങിയിട്ടില്ല 
ഞാൻ  അകത്തേക്കോടി .കാര് വിളിക്കാൻ
അടുത്ത വീട്ടിലെ കുഞ്ഞപ്പാൻ ചേട്ടൻ ഒച്ചയും ബഹളവും കേട്ടു ഓടി വന്നു
നിലത്തു മലന്നു കിടയുന്ന പുള്ളിക്കാരനെയും
കരഞ്ഞു വിറച്ചു നില്ക്കുന്ന എന്നെയും നോക്കി പറഞ്ഞു
പേടിക്കേണ്ട
കുറച്ചു കൂടുതൽ കുടിച്ചതാണ്
എല്ലാം  പുറത്തേക്ക് പോയല്ലോ
ഇപ്പോൾ സമാധാനമാവും
കുറച്ചു മോര് കൊടുക്കുന്നത് നല്ലതാണ്

അപ്പോഴാണ്‌ ഇത് കുടിച്ചിട്ട് വന്നു പുരുഷന്മാർ  ചെയ്യുന്ന പതിവ് സംഭവം ആണെന്ന് ഞാൻ മനസിലാക്കുന്നത്‌
ഇതുവരെ പുള്ളി ഇത്രയും കുടിച്ചു ഞാൻ കണ്ടിട്ടില്ലായിരുന്നു
കുടിച്ചാലും ഒരു മാറ്റവും കണ്ടിട്ടില്ല താനും
എനിക്ക് മദ്യപിക്കുന്നവരോട്  അത് വരെ  ഒരു നിന്ദയാണ് ഉണ്ടായിരുന്നത്
കിടന്നു കാണിക്കുന്ന മരണ വെപ്രാളം കണ്ടപ്പോൾ ഒരു കാര്യം മനസിലായി
ഇതത്ര സുഖമുള്ള ഏർപ്പാടല്ല
മരിക്കുന്നതിനും തുല്യം വിഷമം അനുഭവപ്പെടുന്നുണ്ട്
അന്ന് ശർദിച്ചതൊക്കെ  ഞങ്ങൾ കഴുകി വൃത്തിയാക്കി
ആളെ കുളിപ്പിച്ച് കുട്ടപ്പൻ  ആക്കി എടുത്തു

 ഇതിന്റെ ബാക്കി ഭാഗങ്ങൾ  പിറകെ എഴുതാം 

2014 ജനുവരി 14, ചൊവ്വാഴ്ച

ചക്ക മടലും ചങ്കുണ്ണി നായരും


ചക്ക കവിതകൾ വായിച്ചപ്പോൾ വന്നാൽ ശില സ്ലഥ  ചക്ക ചിന്തകൾ
അമ്മയൊക്കെ ഒരു ചക്ക കൊണ്ട് ഒരു ദിവസത്തെ എല്ലാ കാര്യവും നടത്തും

ചക്ക ചുള  തേങ്ങാ ചേർത്തു് അരച്ചു പുഴുക്ക് ഉണ്ടാക്കും
അതിൽ ഒന്നോ രണ്ടോ ചക്ക കുരു ഇടും
ഇല്ലെങ്കിൽ ചുള കരയുമത്രെ

ചക്ക മടലും ചക്ക ക്കുരുവും ചെമ്പു താളും കപ്പങ്ങയു കൊണ്ട് അവിയൽ
ചക്ക ചുള കൊണ്ട് എരിശ്ശേരി ..അതി ഗംഭീരം ആണ്
എരിശേരിയിൽ കൊള്ളാവുന്ന ഒരേ ഒരിനം ചക്ക എരിശ്ശേരി ആണ്

ചക്ക മടലും ചുളയും ചക്ക കുരുവും പരിപ്പും കൊണ്ട് സാമ്പാർ
ചക്ക കുരുവും കായും കൊണ്ട് മെഴുക്കു വരട്ടി
ചക്കപഴം വേവിച്ചു ശർക്കര പാനിയിൽ വഴറ്റി
അരി പൊടിയും ജീരകവും  ചേര്ത്തു കുഴച്ചു
 ഊതൂണി  ഇലയിൽ അല്ലെങ്കിൽ എടന ഇലയിൽ
പരത്തി ആവിയിൽ വേവിച്ചു എടുത്ത അട
സത്യത്തിൽ ആ അട അല്പ്പം നൂല് പാകുന്ന രീതിയിൽ തിന്നാൻ ആണ് കൂടുതൽ രുചി

പിന്നെ പഴുത്ത കൂഴ ചക്ക
പ്ലാവിൽ കയറി അവിടെ ഇരുന്നു തന്നെ പൊളിച്ചു തിന്നുന്ന ചേട്ടന്മാർ
താഴെ നിന്ന് ഞങ്ങൾ ബഹളം കൂട്ടുമ്പോൾ
മറുപടിയായി താഴേക്കു വന്നു വീഴുന്ന പഴം ചക്കയുടെ കൂഞ്ഞിലും കുരുവും

ഒച്ചയും ബഹളവും വഴക്കും പരിഭവവും മൂക്കുമ്പോൾ
അമ്മയുടെ ഇടപെടും
പകുതി പൊളിഞ്ഞ ചക്ക വെട്ടി  കുട്ടയിൽ കെട്ടിതാഴേക്കു  ഇറക്കുമ്പോൾ
താഴെ ഞങ്ങൾ പെണ്‍ കുട്ടികളുടെ ആർപ്പും  ബഹളവും

കയ്യെത്തവുന്ന ദൂരത്തുള്ള ചക്കയൊക്കെ മൂര്ച്ചയുള്ള കത്തി കൊണ്ട്തുരന്നു വച്ചിരിക്കും.
.മൂത്തോ എന്നറിയാൻ
ആ തുറന്നു വച്ച സ്ഥലത്ത് കൂടി അണ്ണനും കിളികളും എല്ലാം കയറി പരിശോധന നടത്തും
ഒരു ദിവസം നേരം വെളുത്തു നോക്കുമ്പോൾ ഒരു ചക്ക പഴുത്തു
ഞങ്ങൾ അറിയുന്നതിനു മുൻപ് അണ്ണാൻ കുടുമ്പം അതറിഞ്ഞിരുന്നു
അവർ ചക്ക ഏതാണ്ട് പൂർണ്ണ മായും തിന്നു തീർത്ത് കഴിഞ്ഞു
ഒരസ്ഥി  കൂടം കിടക്കുന്നുണ്ട് പ്ലാവിൽ
ഞങ്ങൾ പെണ് പിലെര്ക്ക് പല പദ്ധതികളും ഉണ്ടായിരുന്നു ആ ചക്ക പഴം കൊണ്ട്
സ്വന്തമായി ചക്ക വരട്ടി അട ഉണ്ടാക്കി എല്ലാവരെയും ഒന്ന് അൽഭുതപ്പെടുത്തണം  എന്നാ ഞങ്ങളുടെ മോഹം അണ്ണാൻ ന്മാർ തീർത്ത്‌ തന്നു

രാവിലെ മഞ്ഞത്ത് കരിയില അടിച്ചു കൂട്ടി തീ കായും ,വരിക്ക ചക്ക കുരു അതിൽ  ഇട്ടു ചുട്ടു തിന്നുന്നതും ഞങ്ങൾക്ക്  രസമാണ്
എന്നാൽ ഞാൻ ഒരു ചക്ക കുരു വിരോധി ആണ്
 ഏ തു കറിയിൽ നിന്നും ഞാൻ ചക്ക കുരു കണ്ടു പിടിച്ചു എടുത്തു പുറത്തു കളയും
അങ്ങിനെ ഇവിടെ ചക്കയെ ക്കുറിച്ച് എഴുതാൻ തുടങ്ങിയാൽ
 ഒരു മഹാ ഭാരതം തന്നെ രചിച്ചു കള യും

ഒരു നല്ല പ്ലാവും അതിൽ നിറയെ ചക്കയും ഉണ്ടെങ്കിൽ
ഒരു കൃഷീ വല കുടുമ്പത്തിനു മൂന്നു മാസം കുശാൽ ആണ് .
പട്ടിണി ഇല്ല
അയലവക്കത്തു കൂടി പട്ടിണി ഇല്ല  എന്നതാണ് വാസ്തവം

എന്നാൽ ഇന്നോ
ചക്ക വലിയ മിനക്കേടാണ് നമുക്ക്
വലിയ കത്തി വേണം
കയ്യിൽ മുള ഞ്ഞീൻ പിടിക്കും
പ്രീ പ്രോസസിംഗ്  വലിയ ബുദ്ധിമുട്ട് തന്നെ
അത് കൊണ്ട് ഇപ്പോഴൊക്കെ കൊല്ലത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ചക്ക പുഴുക്ക് വൈ ക്കും
ഒരു ചക്ക വരട്ടും പ്രതീകാൽമകമായി
പട്ടിണി കാലത്ത് വയറു നിറച്ച ചക്കെയെ മറന്നു കൂടല്ലോ
അത് കൊണ്ട് മാത്രം
എനിക്ക് തിരക്കല്ലെ

2013 നവംബർ 15, വെള്ളിയാഴ്‌ച

മൂന്നു പുരുഷൻമാർ



ഭർത്താവ്‌

സുശീല നീ എന്റെ മെട്രോ സീസണ്‍ ഒന്ന്
 റീ ചാർജു ചെയ്തേക്കുമോ പോകുന്ന വഴിക്ക്
നാളേക്ക് തീരും
അവൾ മൂളി

ബോസ്സ്

സുശീല ഡിയർ
ഗ്യാസ് തീർന്നു
നീയൊന്നു ഇ മെയിൽ വഴി ബുക്ക്‌ ചെയ്യുമോ
അവളെ വിളിച്ചാൽ നമ്പർ തരും
യെസ് സർ ..ഷ്യൂർ

കാമുകൻ

നീ അവിടെ കുറച്ചു കുപ്പി വളകൾ നോക്കുമോ
മയിൽ  പീലിയുടെ ഉള്ളിലെ  കണ്ണിന്റെ നിറമുള്ളത്
രാജസ്ഥാനി വളകൾ വളരെ മനോഹരമാണ് എന്ന് കേൾക്കുന്നു
അവൻ

എനിക്ക് ആ നിറം ഓർത്ത്‌ വൈക്കാൻ സാധിക്കുന്നില്ല
അത് കൊണ്ട്‌  പന്ത്രണ്ടു നിറങ്ങൾ വാങ്ങി
ഓരോ ഡസൻ വീതം
നിനക്കെല്ലാ സാരിക്കും കൂടെ ഇടാമല്ലോ