2010 മാർച്ച് 13, ശനിയാഴ്‌ച

ആഗതന്‍

















 ആഗതന്‍
വളരെ കാലം കൂടി കാശ്മീരില്‍ നിര്‍മിച്ച ഒരു ചിത്രം
വളരെ നല്ല ക്യാമറ..
നമ്മെ പിടിച്ചുലക്കുന്ന,വികാര ഭരിതാരാക്കുന്ന കഥ രംഗങ്ങള്‍..
ആര്‍ദ്രമായ കഥ
കഥ പറഞ്ഞ രീതിയും നമുക്ക് ഇഷ്ട്ടമാവും
കമലിന്റെ പല മുന്‍ പദങ്ങളും പോലെ
നമ്മെ രസിപ്പിക്കണം എന്നാ ആഗ്രഹത്തോടെ നിര്‍മിച്ച ഒരു ചിത്രം
നമ്മെ നിരാശ പെടുതുകയില്ല
ഇതൊരു യുദ്ധ ചിത്രം അല്ല..ഇതൊരു പ്രണയ ചിത്രവും അല്ല
ഇതൊരു പ്രതികാര ചിത്രം ആണോ..അതുമല്ല
നമ്മള്‍ ഇന്ന് വരെ കാണാത്ത ഒരു കോണില്‍ കൂടി കഥ പറയുന്ന രീതി ..
കാശ്മീരില്‍ താമസിക്കുന്ന ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ ഓമനയായ രണ്ടു മക്കള്‍
ചേച്ചിയും അനിയനും..
അനിയനോട് വല്ലാതെ വാത്സല്യം ഉള്ള ഒരു ചേച്ചി..
അവളുടെ സ്നേഹം നമ്മുടെ ഉള്ളില്‍ തട്ടും.
.കാരണം കൊച്ചനുജനെ അങ്ങിനെ സ്നേഹിക്കുന്ന ചേച്ചിമാരെ
നമ്മള്‍ നമ്മുടെ ചുറ്റും എത്രയോ കണ്ടിരിക്കുന്നു
തീവ്ര വാദികള്‍ അച്ഛനെയും അമ്മയെയും കൊള്ളുന്നു..വര്‍ഷങ്ങളോളം കോമയില്‍ കിടന്നു ചേച്ചിയും മരിക്കുന്നു
വര്‍ഷങ്ങള്‍ക്കു ശേഷം അവന്‍ വരികയാണ്..
ഗൌതം..എന്ന ദിലീപ്
അവന്റെ ഭൂത കാലം തേടി..
ജനറല്‍ ആയി വിരമിച്ച ഹരീന്ദ്രനാഥ വര്‍മയെ തേടി
അയാളുടെ മകളുടെ പ്രതി ശ്രുത വരന്‍ ആയി
സത്യാ രാജിന്റെ വര്‍മ ഒരു വിധം ഒപ്പിച്ചു പോയി എന്നെ പറയാന്‍ ആവൂ.
.അവസാന രംഗങ്ങളില്‍ എല്ലാം അമിതാഭിനയം മൂലം നമുക്ക്
കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ അംഗ ചലനങ്ങള്‍ ഓര്മ വന്നു എന്നതാണ് വാസ്തവം
സംവിധായകന്‍ വിചാരിച്ച പോലെ അവസാന രങ്ങള്‍ക്ക് തീവ്രത പോരാ എന്ന് തോന്നി
അതോ നമ്മള്‍ മലയാളികളെ വികാര ഭരിതര്‍ ആക്കാന്‍ ഇതൊന്നും പോരാ എന്നായോ ആവോ
ദേശ സ്നേഹം ഒന്നും നമുക്ക് ഇല്ലാതായോ..
അതെയോ ദിലീപിന്റെ കിടിലന്‍ സംഭാഷണങ്ങള്‍ അത്ര പോര എന്നായി പോയോ
കഥ ശുഭ പര്യവസായി തന്നെ
സങ്ങാഎതവും കൊള്ളാം..
നല്ല പാട്ടുകള്‍..
എന്ന് വച്ചാല്‍ ഇതു സ്ക്കൂള്‍ കുട്ടിക്കും പാടി രസിക്കാം..
വലിയ വലിച്ചു നീട്ടലോ രാഗങ്ങലോ ഒന്നും നമ്മളെ വിഷമിപ്പിക്കില്ല
ലളിതമായ സംഗീതം ..വരികളും വളരെ ലളിതം
ഇതു തരാം സന്ഗേഎത രസികാര്‍ക്ക് വേണ്ടി ആണ് ഇപ്പോള്‍ കൈതപ്പ്രം തിരുമേനി ഗാന രചന നടത്തുന്നത് ആവോ
യുവജനോത്സവങ്ങളില്‍ പോലും ഇതിലും നല്ല ഒന്നാംതരം ഗാനങ്ങളും രാഗങ്ങളും നമ്മള്‍ കേള്‍ക്കുന്നു എന്ന് പറയാതെ വയ്യ
ഗസലിന്റെ സംവിധായകന്‍ തന്നെയാനി ഇതും ചെയ്തത് എന്നൊരു സംശയം..
ഞാന്‍ ആ ഗാനങ്ങളെ കുറ്റം പറയുക അല്ല..
കേള്‍ക്കാന്‍ നല്ല സുഖമുണ്ട് മിക്ക പാട്ടുകളും
എന്നാല്‍
കാലം
അതിന്റെ ഒരു കഠിന പരീക്ഷ കടക്കണം
തന്റെ ഗാനങ്ങള്‍ എന്ന് തിരുമേനിക്കും ഔസേപ്പച്ചനും നിര്‍ബന്ധം ഇല്ലാതായിരിക്കുന്നു
എന്ന് പറയാതെ വയ്യ
ഭ്രമരത്തിന്റെ ക്യാമറ ചെയ്ത അജയന്‍ നമ്മളെ ഇതിലും നിരാശ പെടുത്തുകയെ ഇല്ല



അഭിനയം..
ദിലീപിനെ കാണാന്‍ നന്നായിരിക്കുന്നു
എന്നാല്‍ ചര്മിയുടെ പല്ലിനു എന്തോ കാര്യമായ തകരാര്‍ ഉണ്ട് തന്നെ
അഭിനയം..
സ്വന്തം അഭിനയം കൊണ്ട് അവര്‍ സിനിമയ്ക്കു എന്തെങ്കിലും
ഒരു വൈകാരികതയോ പൂര്‍ണതയോ നല്‍കിയെന്ന് അവര്‍ പോലും അവകാശ പെടുകയില്ല
ഇന്നസെന്റ് ഉണ്ട്,പക്ഷെ നല്ല തമാശകള്‍ ഇല്ല
അഭിനയവും ഗുണമില്ല
ലാല്‍, ബിജു മേനോന്‍,പഴയ സുന്ദരി സറീന വഹാബ്
എല്ലാവരും ഈ സിനിമയില്‍ അങ്ങ് ഒപ്പിച്ചു മാറി എന്നെ പറയാന്‍ സാധിക്കൂ
ഗാന രംഗങ്ങള്‍ മനോഹരമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു.


ഈ സിനിമയിലെ ഏറ്റവും നമ്മെ ആകര്‍ഷിക്കുന്ന ഖടകം എന്താണ് എന്ന് ചോദിച്ചാല്‍
ആദ്യ രംഗങ്ങളുടെ .അപാര തീക്ഷ്ണത. തന്നെ
നെഞ്ചില്‍ തട്ടുന്ന കണ്ണ് നിറയുന്ന വികാര തീക്ഷ്ണമായ രംഗങ്ങള്‍
നമ്മള്‍ കൊടുത്ത പണം ശരിക്കും മുതലാകും ..
അത്രയും കണ്ടാല്‍ തന്നെ
മനോഹരമായ ആ മുന്തിരി തോട്ടം..
വീഞ്ഞ് നിര്‍മാണ അറ
നമ്മള്‍ കാണാത്തതും കേള്‍ക്കാത്തതും ആയ പലതു
സംവിധായകന്‍ നമുക്കായി ഇതില്‍ കാത്തു വച്ചിടുണ്ട്
അല്‍പ്പം പോലും മടുപ്പില്ലാതെ നമുക്ക് ഈ ചിത്രം കണ്ടിരിക്കാം
അലൌകീകമായ സിനിമ അനുഭൂതി തരുംഇത് എന്ന് കരുതല്ലേ
എന്നാല്‍ കുടുംപവുമായി പോയാല്‍ നമുക്ക് ലജ്ജികേണ്ടി വരില്ല
തികച്ചും ഒരു സന്ദേശം ഉള്ള,ഒരു നല്ല സിനിമ എന്ന് നിസംശയം പറയാം.
തിന്മക്കെതിരെ നന്മ വിജയിക്കുന്ന സിനിമ എന്ന മേന്മ കൂടി ഉണ്ടിതിനു
മൊത്തത്തില്‍ തരകെടില്ലാത്ത ഒരു പടം

അഭിനേതാക്കള്‍ ദിലീപ് , ചാര്‍മി , സത്യരാജ്, ലാല്‍ ,ഇന്നസെന്റ് ,ബിജു മേനോന്‍ ,സെറീന വഹാബ് ,

സംവിധാനം .കഥ :
കമല്‍

മ്യൂസിക്‌ ഡയറക്ടര്‍ :
ഔസേപ്പച്ചന്‍


ഗാന രചന – കൈതപ്രം
കഥ ,സംഭാഷണം - കമല്‍ & കലവൂര്‍ രവികുമാര്‍
ബാനെര്‍ – വയ മീഡിയ എന്റെര്ടയ്ന്മേന്റ്റ്‌
ക്യാമറ അജയന്‍ വിന്‍സെന്റ്


.

2010 ഫെബ്രുവരി 25, വ്യാഴാഴ്‌ച

body guard














 body guard

ഒരു സിനിമ കാണാന്‍ പോകുമ്പോള്‍ പല തരം പ്രതീക്ഷകള്‍ നമുക്കുണ്ടാകും..
എന്നെപോലുള്ളവര്‍ തമാശ സിനിമ കാണാന്‍ ആഗ്രഹിക്കും..
ചെറുപ്പക്കാര്‍ പ്രണയ സിനിമകള്‍ ഇഷ്ട്ടപെടും..അങ്ങിനെ.
സിദ്ദിക്ക് സിനിമ അല്ലെ..ദിലീപല്ലേ നായകന്‍,
തമാശ കാണും..എന്നെല്ലാം കരുഹ്ടി..
കുച്ച് കുച്ച് ഹോത്ത ഹൈ
എന്നെ ഹിന്ദി സിനിമയാണ് കഥ എന്നും പറഞ്ഞു..
വളരെ നല്ല ഒരു സിനിമ ആണ് അത്
എന്തിനേറെ പറയുന്നു
അബദ്ധം പറ്റി എന്ന് പറഞ്ഞാല്‍ മതിയല്ലോ
ദിലീപ് സിനിമകളുടെ ചടുലത എവിടെ
സിദ്ദിക്ക് സിനിമകളുടെ നര്‍മം എവിടെ..
ഒരു മനോഹര പ്രണയ കഥ എങ്ങിനെ പറഞ്ഞു കുളമാക്കാം
എന്ന് നമ്മള്‍ വേറെ എങ്ങും പോകേണ്ട ഒരു ഉദാഹരണത്തിന്..
ചില മനോഹരമായ നര്‍മ ഭാവനകള്‍ ഉണ്ടെന്നല്ലാതെ
നമ്മുടെ മനസ്സില്‍ നില്‍കുന്ന ഒരു രംഗം പോലും ഈ സിനിമയില്‍ ഇല്ല തന്നെ
കഥ ഇങ്ങനെ.
ഒരു ഗുണ്ടയുടെ അംഗ രക്ഷകന്‍ ആണ് ദിലീപ്
അവന്‍ കുറെ കൂടി വലിയ ഒരു ഗുണ്ടയുടെ അംഗ രക്ഷകന്‍ ആവാന്‍ ശ്രേമിക്കുന്നു..
തമിള്‍ നടന്‍ ത്യാഗരാജന്‍ ആണ് വലിയ ഗുണ്ട..
അയാളുടെ അതി സുന്ദരി മകള്‍ ആണ് നയന്‍ താര..
(പറയുമ്പോള്‍ ഒന്നും തോന്നരുത്.
പണ്ട് സുധീര്‍ ഒകെ തലയില്‍ ഒരു കുരുവി കൂട് വൈക്കുമായിരുന്നു..
അത് പോലെ തലയില്‍ ഒരു കുരുവി കൂടും കാക്കയുടെ നിറമുള്ള ചുണ്ടും..
സില്‍ക്ക് സ്മിതയെ ഓര്‍മിപ്പിക്കുന്ന ആഭാസ ചലനങ്ങളും ..
ആ നദി നമ്മളെ നിരാശ പെടുത്തി എന്ന് തന്നെ പറയേണ്ടി വരും )
മകളുടെ ബോഡി ഗാര്‍ഡ് ആയി ദിലീപ് കോളേജില്‍ വരുന്നു..
പിന്നെയുള്ള തമാശകള്‍ ..
നായികക്ക് നായകനോട് പ്രണയം..
നായകന്‍ പക്ഷെ വേറെ ഒരാളെ വിവാഹം കഴിക്കുന്നു..ആഭരണങ്ങള്‍ ഉപേക്ഷിച്ചു
ഭസ്മ കുറിയും തൊട്ടു നായിക നായകന്‍റെ ഭാര്യ മരിക്കുന്നത് വരെ കാത്തിരിക്കുന്നു..
വീണ്ടും അവര്‍ ഒന്നാവുന്നു
അതിനിടയില്‍ നമ്മളെ നിര്‍ദാക്ഷിണ്യം പീഡിപ്പിക്കുന്ന ചില പാട്ടുകള്‍ ..
അയ്യോ പാട്ട് വരികയാണല്ലോ എന്നോര്‍ത്തു നമ്മള്‍ ഞെട്ടും
സംവിധായകന്റെ മുന്‍പുള്ള ചിത്രങ്ങള്‍ എല്ലാം ഒരു വിധം നല്ലതായിരുന്നു എന്നത് കണ്ട്
ഇത്രയും അങ്ങ് പ്രതീക്ഷിച്ചില്ല എന്നത് സത്യമാണ്..
പുള്ളി നമ്മളെ നിരാശ പെടുത്തി കളഞ്ഞു എന്നതാണ് വാസ്തവം

ദിലീപ് , Nayantara, മിത്ര , ത്യാഗരാജന്‍ , പക്രു (അജയന്‍ ),
ജനാര്‍ദ്ദനന്‍ , സീനത് , ഹരിശ്രി
അശോകന്‍ , നന്ദു , അനില്‍
മുരളി , കൊച്ചിന്‍ ഹനീഫ , ബാലചന്ദ്രന്‍ ചുള്ളികാട് ,
സീമ .G.നായര്‍ , അപ്പ ഹാജ etc.

നിര്‍മാതാവ് : ജോണി സാഗരിക

ഡയറക്ടര്‍ : സിദ്ദിക്ക്

മ്യൂസിക്‌ ഡയറക്ടര്‍ : ഔസേപ്പച്ചന്‍

2010 ജനുവരി 3, ഞായറാഴ്‌ച

ഇവിടം സ്വര്‍ഗമാണ്


കുറെ കാലം കൂടിയിട്ടു മോഹന്‍ ലാലിന്റെ ഒരു നല്ല ചിത്രം കണ്ടു.. വളരെ പരസ്യവും പണവും ചിലവാക്കിയെടുത്ത പല ചിത്രങ്ങളും പ്രേക്ഷകരെ വല്ലാത്ത നിരാശയില്‍ ആക്കിയപ്പോള്‍ ഈ ലാല്‍ ചിതം നമ്മെ വളരെ വളരെ സന്തോഷിപ്പിക്കും
ബുറോക്രസിയുടെ കറുത്ത മുഖങ്ങള്‍.
കൈക്കൂലിയുടെ ഭംഗിയുള്ള നേര്‍ ചിത്രങ്ങള്‍..
കള്ളന്മാരുടെ മനോഹരമായ് കള്ള കഥകള്‍
രാഷ്ട്രീയക്കാര്‍,മണല്‍ മാഫിയ,ഭൂ മാഫിയ എന്നെല്ലാം പറയുമ്പോള്‍ നമ്മള്‍ ഇടത്തരക്കാര്‍ അതൊന്നും അത്ര മുഖ വിലക്ക് എടുക്കില്ലല്ലോ.. കഷ്ട്ടി അഞ്ചു സെന്റിന്റെ മുതലാളിമ്മാര്‍ ആണ് നമ്മളെല്ലാം..

ഭൂ മാഫിയ ഒരു സാധാരണക്കാരനെ കഴുത്തില്‍ പിടി മുറുക്കുന്ന ഭീകര കാഴ്ച നമ്മളെ വല്ലാതെ അസ്വസ്തര്‍ ആക്കും
കേരളത്തില്‍ ഇത് സംഭവിക്കുക തന്നെ ചെയ്യും ..
സംഭവിക്കുന്നും ഉണ്ട് ജീവിതത്തിന്റെ ഒരു നേര്‍ കാഴ്ച
മൂന്നെക്കരില്‍ ഒരു ചെറിയ കൃഷി തോട്ടം
അതില്‍ നാനാ പച്ചക്കറികള്‍..
പത്തു നൂറ്റന്പതു പശുക്കള്‍..
അപ്പന്‍ അമ്മ ചെറിയമ്മ കുറച്ചു പണിക്കാര്‍ എല്ലാമായി മനോഹരമായ ഒരു സ്വര്‍ഗം
അതാണ്‌ മോഹന്‍ ലാല്‍ നടത്തുന്ന ജെര്‍മിയാസ് എന്ന പേരിട്ട ഫാം
പത്താം ക്ലാസ് കഴിഞ്ഞു മറ്റു ജോലികള്‍ക്കൊന്നും പോകാതെ കടം കേറി ലേലത്തില്‍ വിറ്റു പോയ അപ്പന്റെ കൃഷിയിടം വീണ്ടും തിരിച്ചു പിടിച്ചു അതില്‍ സ്വന്തം ജീവിതവും അധ്വാനവും,സ്വപനങ്ങളും ചേര്‍ത്തു കെട്ടി ഉയര്‍ത്തിയ ആ കൃഷിയിടം

അത് ആ കൃഷിക്കാരന് ഒരു ജീവിതോപാധി മാത്രം ആയിരുന്നില്ല അവന്റെ തന്നെ ജീവിതം ആയിരുന്നു..
ഫാമിന്റെ ഭംഗി കണ്ടു ആഗ്രഹം തോന്നിയ ഒരു വലിയ പണക്കാരനോട് ആ സ്ഥലം കൊടുക്കാം എന്ന് പറഞ്ഞു
75 ലക്ഷം രൂപ മുന്പേര്‍ വാങ്ങി ലാലിനെ ആ ഫാം വില്പ്പിക്കാന്‍ ആയി ലാലു അലക്സ്‌ ഇന്റെ ചാണ്ടി നടത്തുന്ന ഹീന കര്‍മങ്ങള്‍ ആണ് ഈ കഥ
കഥയിലെ ചില തിളങ്ങുന്ന രംഗങ്ങള്‍

പ്രതി നായകനെപോലും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു പോകും കാണികള്‍..
ആ രീതിയില്‍ ജോര്‍ ആയാണ് ലാലു ഇതില്‍ അഭിനയിച്ചിരിക്കുന്നത്
ഒരു ടൌണ്‍ ടിപ്പു വരും..
കോളേജു ബാറും,ഹോട്ടലുകളും വിദേശ സഞ്ചാരികളും വരും.
കോടനാട് ഒരു നഗരം ആകും എന്നെല്ലാം ഉള്ള ചാണ്ടിയുടെയും കൂട്ടരുടെയും കള്ള പ്രചാരനഗളില്‍ വീണു
ലാലിനെതിരെ തിരിയുന്ന നാടിന്‍ പുറത്തുകാര്‍
എന്നും ഇപ്പോഴും കൂടെ ഉണ്ടായിരുന്നവര്‍..
പാര്ര്ടിയും,അയല്‍വക്കവും നാട്ടുകാരും എല്ലാം അവനെതിരെ മറു ഭാഗം ചേരുകയാണ് ..
ആകെ സഹായിക്കാന്‍ ഉള്ളത് സുനിത എന്ന വക്കീലാണ്.. അവളുടെ സാര്‍ഥകമായ ഇടപെടല്‍ ആണ് മത്തയിക്കുട്ടിയെ സഹായിക്കുന്നത്

അവന്‍ കീഴടങ്ങുന്നു. മറ്റൊരു നിരവാഹവും ഇല്ല തന്നെ . പിന്നെ കഥ നാടകീയവും..ഉദ്വേഗം നിഅറഞ്ഞതും ആവുകയാണ്
കാട്ടു പുലി വളരെ സമര്‍ത്ഥമായി കുടുക്കപെടുന്നു 50 കള്ള പട്ടയനഗല്‍ ..എല്ലാം വളരെ ഭംഗിയായിമത്തായിക്ക് തീറു നടത്തി കൊടുക്കുന്നു ചാണ്ടി

സാക്ഷികള്‍ പോലും ഉയര്‍ന്ന ജോലി വഹിക്കുന്നവര്‍
ഹോട്ടലില്‍ വന്നു തീറു നടത്തുന്ന ഉദ്യോഗസ്ഥന്‍

ജഗതിയുടെ കൊള്ളാവുന്ന ഒരു വേഷം
കള്ളം പ്രമാണങ്ങള്‍..ചമയ്ക്കാന്‍ വിരുതന്‍ ആയ പുള്ളിയുടെ നിയമ വിരുദ്ധമായ ഗുഹ നമ്മളെ അത്ഭുതപ്പെടുത്തും

എന്നാ സ്റ്റൈല്‍ പ്രതി നായകന്‍
ആ കെട്ടി പിടിത്തവും,സ്നേഹവും ഹീന സ്വഭാവവും ..അനന്യം തന്നെ .. ലാലു അലക്സ്‌ ഇത്ര നന്നായി അഭിനയിച്ച ഒരു ചിത്രം ഈയിടെ എങ്ങും കണ്ടിട്ടില്ല

ശ്രീനിവാസന്റെ പ്രബലന്‍ വക്കീല്‍.. മണിയന്‍ പിള്ള രാജുവിന്റെ അമികാസ് കൂറി വക്കീല്‍
തിലകന്റെ ജെര്‍മിയാസ്..
കവിയൂര്‍ പൊന്നമ്മയുടെ അമ്മച്ചി..
പോങ്ങച്ചകാരിയാ കുഞ്ഞമ്മ..സുകുമാരി,
ശങ്കറിന്റെ സുധീര്‍
ആദ്യമായി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെറെ മീശ ഇല്ലാത്ത ഒരു ചിത്രം..
ചിത്രങ്ങളില്‍ അഭിനയിച്ചു തുടങ്ങിയത് മുതല്‍ എനിക്ക് ചുള്ളിക്കടിനോട് ഭയങ്കര ദേഷ്യമായി തുടങ്ങി ആയിരുന്നു..
പോക്ക് വെയില്‍ കണ്ടപ്പോള്‍ മുതല്‍ ആണ്.
ഉദര നിമിത്തം ബഹു കൃത വേഷം എന്നാണല്ലോ.
എന്നാല്‍ ഒരു ചിത്രത്തില്‍ എങ്കിലും നാന്നായി അഭിനയിക്കുമോ..അത് മില്ലാ. .
ഇതിപ്പോള്‍ മീശ എടുത്ത്തപ്പോള്‍ ഒരു ഭംഗിയും ഉണ്ട്..
ആദ്യമായി നന്നായി അഭിനയിച്ചും കാണുന്നു
നായികമാര്‍ ..
മൂന്ന് പേരും നന്നായി..
എന്നാല്‍ ലക്ഷ്മി ഗോപാല സ്വാമി അത്ര ശരി ആയില്ല..
ലക്ഷ്മി റായി നന്നായി
പ്രിയങ്കയും കൊള്ളാം.. നമ്മള്‍ ഒരു അഭിനയം നന്നായി എന്ന് പറയുന്നത്..സംഭാഷണം പറയുന്നതിനും അപ്പുറം..അതില്‍ സ്വന്തം ഭാവവും,മനോ ധര്‍മവും എല്ലാം കൂട്ടി ചേര്‍ക്കുമ്പോള്‍ ആണല്ലോ പ്രിയങ്കയില്‍ അത് കാണാന്‍ കഴിഞ്ഞില്ല
ഇന്നോസിന്റിനു കാര്യംമായി ഒന്നും ചെയ്യാനില്ല


ലാലിന്റെ മാത്യുസ് വളരെ കാലത്തിനു ശേഷം ലാലിന്റെ ഒരു ഒന്നാം തരാം തകര്‍പ്പന്‍ അഭിനയം.. എല്ലാവരും വെറുക്കുമ്പോള്‍,തനിചാക്കുംപോള്‍,അപ്പന്‍ ജയിലില്‍ ആകും എന്ന നില വരുമ്പോള്‍

അപ്പോള്‍ എല്ലാം ലാലിന്റെ കണ്ണില്‍ നമ്മള്‍ ആ വിഹ്വലത നന്നായി തെളിഞ്ഞു കണ്ടു

വേട്ട ആടപെടുന്ന മൃഗത്തിന്റെ നിസഹായത
നായാട്ടു കാരുടെ ആര്‍പ്പു വിളികള്‍..
അവര്‍ ഉണ്ടാക്കുന്ന കാട്ടു തീ
അത് വളയുംപോള്‍ കാട്ടു മൃഗങ്ങളുടെ കണ്ണില്‍ ചലനങ്ങളില്‍ കാണുന്ന ഭാവങ്ങള്‍..
ഭയം വെപുധ
എല്ലാം ആദ്യമായി നമ്മള്‍ ലാലില്‍ കണ്ടു
ദേശിയ പുരസ്കാരം നേടിയ ലാലിന്റെ അഭിനയം പോലും ഇത്ര മനോഹരം ആയിട്ടില്ല


നന്നായി എഴുതിയ തിരക്കഥ.. രസകരവും ഹൃദ്യവും ആയ സംഭാഷണങ്ങള്‍ ..
നല്ല നര്‍മം
അല്‍പ്പം കളിയാക്കി പറയുന്ന ഈ കഥ രീതി നമുക്ക് നന്നായി പിടിക്കും

ഒരു സന്ദേശം ഉള്ള സിനിമ
നല്ല എഡിറ്റിംഗ്
ദൈവ സഹായത്താല്‍ പാട്ടുകള്‍ ഇല്ലാ

കാര്‍ഷിക വൃത്തിയെ കുറിച്ച് അല്‍പ്പം അറിയാന്‍ കഴിഞ്ഞു മൊത്തത്തില്‍ ഈ വര്ഷം കണ്ട ഏറ്റവും മികച്ച സിനിമ എന്ന് നിസംശയം പറയാം
ശുഭ പര്യാവസായി ആണ് എന്ന മേന്മ കൂടി ഉണ്ട്
Director: Roshan Andrews Producer: Antony Perumbavoor Music Director: Mohan Sithara

2009 ഡിസംബർ 29, ചൊവ്വാഴ്ച

ചട്ടമ്പി നാടൂ















ചട്ടമ്പി നാടൂ

ഷാഫിയുടെ സിനിമ കാണാന്‍ പോകുന്നതിനു മുന്‍പ് പലവട്ടം ആലോചിച്ചു
പോകണമോ വേണ്ടയോ
ലാലിന്റെ ഒരു ചിത്രം ഉണ്ട്..
ഇതാണെങ്കില്‍
സുരാജ് രേക്ഷപെടുത്തിയ ഒരു ചിത്രം ആണെന്നും ഒരു സംസാരം കേട്ട്..
ഒന്ന് മനസ് മടുട്ട്ക്കുകയും ചെയ്തു
നിറഞ്ഞ തീയേറ്റര്‍..നല്ല കാണികള്‍..
സിനിമയും തരകേടില്ല..
നിങ്ങള്‍ ഒരു പനോരമ ചിത്രം കാണാന്‍ ആണ് പോകുന്നതെങ്കില്‍ നിരാഷപെട്ണ്ടി വരും
സിനിമയിലെ സ്ഥിരം ചേരുവകള്‍ നന്നായി ചേര്‍ത്തു തയ്യാറാക്കിയ ഒരു ഉഗ്രന്‍ വിരുന്നു..
ഇതിന്റെ നിര്‍മാതാവ് ഒരു കുക്ക് ആയത് കൊണ്ട് ചേരുവകള്‍ എല്ലാം കിറ് കൃത്യം തന്നെ
അതി സുന്ദരിയായ ഒരു നായിക..ലക്ഷ്മി റായ്
എനിക്കാണെങ്കില്‍ നമ്മുടെ ആണ്‍ കുട്ടികളെ പോലെ തന്നെയാണ്..
കാണാന്‍ കൊള്ളാവുന്ന സുന്ദരികളയാ നായികമാരെ കാണാന്‍ വലിയ ഇഷ്ട്ടമാണ്
സുന്ദരനായ നായകന്‍..മമ്മൂട്ടി..
നല്ല ഉപ നായകന്മാര്‍.
.നന്നായി എഴുതിയ ഒരു തിരക്കഥ..
നല്ല സംഭാഷണങ്ങള്‍
ഹാസ്യവും അല്‍പ്പം അശ്ലീലം കലര്ന്നതെങ്കിലും രസകരം തന്നെ..
ഈ ത്തരം കഥകളില്‍ നമുക്ക് വേണ്ടത്
തിളങ്ങുന്ന ഒരു പ്രതി നായകന്‍ ആണ്..
സിദ്ധിക്ക് എന്ത് കൊണ്ടും അതിനു യോജ്യന്‍ തന്നെ
പിന്നെ കഥ
സ്ഥിരം കഥയും..
നമ്മള്‍ ഈത്തരം കഥകള്‍ പല വട്ടം കണ്ടിടുണ്ട്
പ്രതികാരത്തിന്റെ ..കള്ളനാക്കാപെടുന്ന നായകന്‍..
ഇത് തന്നെയല്ലേ നമ്മുടെ രാജാ മാണിക്യവും പറഞ്ഞത്
പേരോര്‍ക്കാത്ത മറ്റു പല സിനിമകളിലും പറഞ്ഞത്
എന്നാല്‍ മമ്മൂട്ടി തിളങ്ങി എന്ന് തന്നെ പറയണം..
അല്‍പ്പം കന്നഡ കലര്‍ന്ന മലയാളം
വളരെ രസകരമായി തോന്നി .
ശരീരം കുറച്ചു കൂടി ഭംഗി ആക്കി നിര്‍ത്തിയിരിക്കുന്നു..
പ്രായം കുറവേ തോന്നുന്നുള്ളൂ
ശുഭ പരയാവാസി ആയ ഈ കഥ നന്നായി ഓടും..
കാരണം നന്നായി കഥ പറഞ്ഞരിക്കുന്നു
സംഖട്ട്ന രംഗങ്ങള്‍ നന്നായി ചിത്രീകരിച്ചിരിക്കുന്നു..

പാട്ട് കണ്ടു എന്ന് പറയുകയാവും നല്ലത്
സുന്ദരിയായ നായികയെയും ചിത്രീകരിച്ച രംഗങ്ങളും അല്ലാതെ
ആ ഗാനം എന്റെ ഹൃദയത്തിലും ഓര്‍മയിലും ഇല്ല തന്നെ

സുരാജിന്റെ അഭിനയം വളരെ നന്നായി..
എന്നാല്‍ സിനിമ രംഗത്തുള്ള എന്റെ സുഹൃത്ത് അഭിപ്രായപെട്ട പോലെ
അല്ല തന്നെ
സുരാജ് രക്ഷപെടുത്തിയ ഒരു സിനിമ അല്ല ഇത്..
സ്വന്തം നിലയില്‍ ഗുണവും മണവും ഉള്ള സിനിമ തന്നെ
സുരാജിന് കാര്യമായി ഒന്നും ചെയ്യാനില്ല താനും ..
എന്നാല്‍ കറുത്ത ഹസ്തനായ ആ നടന്‍ തന്റെ ഭാഗം വളരെ നന്നായി ചെയ്തു എന്ന് പറയുക തന്നെ വേണം
എന്നാല്‍ സലിം കുമാറും,ജനാര്ടനനനും തന്റെ വേഷങ്ങള്‍ മനോഹരമാക്കി
വിനു മോഹന്‍, മനോജ്‌ .ക ജയന്‍ എല്ലാം കൊള്ളാം..മൈഥിലി പോര
മംമൂടിയുടെയും ലക്ഷ്മിയുടെയും പ്രണയം,
നന്നായിരിക്കുന്നു
സിദ്ധിക്കും കൂട്ടരും മണവാല വേഷത്തില്‍ പുഴയില്‍ ചാടുന്നത് പോലെ
നല്ല തമാശ ഉള്ള രംഗങ്ങള്‍ പലതും ഉണ്ട് നമുക്ക് ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍
ക്യാമറ എഡിറ്റിംഗ് എല്ലാം നന്നായി തന്നെ ചെയ്തു..
കുറേകാലം കൂടി മമ്മൂട്ടിക്ക് നല്ല make up ആണ്

2009 ഡിസംബർ 19, ശനിയാഴ്‌ച

neela thaamra













നീല താമര
പഴയ നീല താമര കണ്ട ഒരാള്‍ എന്നെ നിലയില്‍ ആ സിനിമയുടെ തന്നെ ആധുനിക ഭാഷ്യം എങ്ങിനെ ആവും എന്നൊരു ആശങ്ക ഉണ്ടായിരുന്നുവളരെ വൈകി ഇത് കാണാന്‍ ചെല്ലുമ്പോള്‍
.അത് കുറച്ചെല്ലാം സത്യമായി ഭവിക്കുകയും ചെയ്തു..
ഒരു വലിയ നായര്‍ തറവാടില്‍ പ്രായമായ മുത്തശശിയെ കാണാന്‍ വരുന്ന ബന്ധുക്കളും,പരിചയക്കാരും.
അവരുടെ സ്മരണകള്‍ ..അതിലൂടെ ഇതള്‍ വിരിയുന്ന ഒരു കഥ
.വീടിനെ പ്രസന്ന മാക്കുന്ന ചെറു മകള്‍..അവള്‍ക്കു ടിവിയില്‍ ഉദ്യോഗം ആണ്..മുത്തശ്ശിയുടെ മകന്റെ മകള്‍..
മകന്‍ മരിച്ചു പോയി..ഹരി ദാസ്‌.
.അവന്റെ ഭാര്യ..ഭര്‍ത്താവ് മരിച്ചു രണ്ടാമത് വിവാഹം കഴിച്ച മരു മകള്‍.
അമ്മ വേറെ വിവാഹം കഴിച്ചതില്‍ നീരസം പൂണ്ട മകള്‍ .
മുത്തശശിയെ സന്ദര്‍ശിക്കാന്‍ എത്തുന്ന പഴയ വേലക്കാരി.
അവരുടെ സ്മരണകളില്‍ കൂടി പതുക്കെ മുന്നോട്ടു നീങ്ങുന്ന ഒരു കുടുമ്പ കഥ
ഒരു വെളുതെടതി പെണ്‍ കുട്ടി വേലക്കാരിയായി എത്തുന്ന്നു.തറവാട്ടില്‍
നമ്മുടെ സ്ഥിരം നായികമാരെ പോലെ സൌദര്യം നിറഞ്ഞു തുളുമ്പുക അല്ല ഇവള്‍ക്ക്
..ശാലീനയായ ഒരു ഗ്രാമീണ സുന്ദരി..
അവള്‍ വന്നു അല്‍പ്പം കഴിയുമ്പോഴേക്കും നഗരത്തില്‍ വക്കീല്‍ പരീക്ഷ പാസായി എത്തുന്ന മകന്‍ ഹരി ദാസ്..
സുന്ദരിയായ വേലകാരിയില്‍ കണ്നുടക്കുക സ്വാഭാവികം തന്നെ..
രാത്രി കോണിപടികള്‍ കയറി അവന്റെ അറയില്‍ ചെല്ലാന്‍ അവന്റെ ക്ഷണം..
അത് ചെയ്യുന്നത് ശേരിയോ തെറ്റോ എന്നവള്‍ക്ക് പേടിയുണ്ട്..
അമ്പലത്തിലെ ദേവി വലിയ ശക്തിയുള്ളവള്‍ തന്നെ.
ഒരു രൂപ വച്ച് പ്രാര്ധിച്ചാല്‍ ..അമ്പല കുളത്തില്‍ ഒരു നീല താമര വിരിയും എന്നാണു ഗ്രാമീണരുടെ സങ്കല്പം
അമ്പല പടിയില്‍ വച്ച് പ്രാര്ധിക്കാന്‍ അവള്‍ക്കു ഒരു രൂപ ഇല്ല.
.എന്നാല്‍ മനമുരുകി പ്രാധിച്ചാല്‍ ദേവി കനിയുക തന്നെ ചെയ്യും....അവള്‍ ദേവിയോട് മനമുരുകി പ്രാധിച്ചു..ദേവി അവള്‍ക്കായി ഒരു നീല താമര വിരിയിക്കുക തന്നെ ചെയുന്നു.
.സംശയം ഇല്ലാതെ അവള്‍ അവന്റെ അറയിലെക്കുള്ള കോണി പടികള്‍ കയറുകയാണ്..
ആദ്യാനുരാഗത്തിന്റെ ഊഷ്മളത .
.പൂര്‍ണമായ അര്‍പ്പണം..
ഒരു കുടന്ന തണുത്ത വെള്ളം മുഖത്തു പതിച്ച പോലെ
നമ്മെ പ്രസാദത്തിന്റെ ഒരു മനോഹര തലത്തില്‍ എത്തിക്കുന്നു.
.അവനു നല്ല മാര്കുണ്ട് ..ഉടനെ തന്നെ പട്ടണത്തില്‍ നല്ല ജോലിയും കിട്ടി..അമ്മാവന്റെ മകളെ വിവാഹവും നിശ്ചയിക്കുന്നു..
വിവരം അറിയുമ്പോള്‍ അവള്‍ക്കു അനുഭവപ്പെടുന്ന വേവ്..ഉഷണം.
.ആ അഭിനേത്രി അത് നമ്മളിലേക്ക് എത്തിച്ചു തന്നു എന്നതാണ് വാസ്തവം
നവ വധു സുന്ദരിയും,പരിഷ്ക്കാരിയും ഹരിയെ ആവോളം സ്നേഹിക്കുന്നവളും ആണ് ...
എങ്കിലും ഈ വേലക്കാരി പ്രണയം അവളെ കോപാകുല ആക്കുന്നു..
നീ വീട്ടില്‍ പൊയ്ക്കോ,ഇവിടുത്തെ ആളുടെ കാര്യം ഞാന്‍ നോക്കി കൊള്ളാം എന്ന് കടുത്ത സ്വരത്തില്‍ പറയുന്നും ഉണ്ട്.
വൈകാതെ അവള്‍ തിരിച്ചു വീട്ടില്‍ പോകുന്നു.
അമ്മാവന്റെ മകനെ വിവാഹം ചെയ്യുന്നു..അയാള്‍ കച്ചവടം ചെയ്തും..എല്ലാം നല്ല നിലയില്‍ എത്തുന്നു..
സാധാരണമായ ഈ പ്രണയ ..മനുഷ്യ കഥയെ എന്താണ് മനോഹരമായ ഒരു ചലച്ചിത്ര അനുഭവം ആക്കുന്നത്
പഴയ സിനിമയില്‍ നിന്നും ഈ സിനിമയുടെ മേന്മകള്‍ കുറവുകള്‍ എന്തെല്ലാമാണ്???.
തനിയെ എടുത്താല്‍ ലാല്‍ ജോസിന്റെ നീല താമര മനോഹരം തന്നെയാണ്..
കഥയും ,കഥാപാത്രങ്ങളും..എല്ലാം നന്നായി ,വളരെ നന്നായി തന്നെ ഇഴ ചേര്‍ന്നിരിക്കുന്നു..
ആല്‍ തറയിലെ അല്‍പ്പം വട്ടുള്ള വൃദ്ധനും..വേദനിക്കുമ്പോള്‍ രാഗങ്ങള്‍ ആലപിച്ചു ഗ്രാമത്തെ ഉറക്കുന്ന ഭാഗവതരും...
ചൊവ്വ ദോഷം ഉള്ള ഷാരാത്തെ അമ്മിണിയും,അമ്പലവും കുളവും ..ഒന്നും നമ്മള്‍ മറക്കില്ല .
എന്നാല്‍ എല്ലാവരും പുതു മുഖങ്ങള്‍ ആയതിന്റെ ഒരു അമ്പരപ്പ് ഒരു പോരായ്മ പലപ്പോഴും നമുക്ക് അനുഭവിച്ചറിയാന്‍ പറ്റുന്നു ..
ലാല്‍ ജോസിനു കഥ പറഞ്ഞു തീര്‍ത്ത്‌ പോയിട്ട് എന്തോ വലിയ തിരക്കുല്ള്ളത് പോലെ തോന്നി.
.എന്താണാവോ ശാരത്തെ അമ്മിണി മരിക്കാന്‍ കാര്യം എന്നറിയണമെങ്കില്‍ നമ്മള്‍ മുപ്പതു വര്ഷം മുന്‍പുള്ള നീല താമര കാണേണ്ടി വരും.
അവളുടെ ചേച്ചിയുടെ ഭര്‍ത്താവ് പിഴപ്പിച്ചത് കൊണ്ടാണ് അവള്‍ അമ്പല കുളത്തില്‍ ജീവനോടുകിയത്.
.നമ്മള്‍ ഈ സിനിമയില്‍ അതറിയണം എങ്കില്‍ പാഴൂര്‍ പടിപ്പുരയില്‍ പോയി പ്രശനം വൈക്കേണ്ടി വരും
സ്ത്രീ കഥാ പാത്രങ്ങളെ ചിത്രീകരിക്കാന്‍ ലാല്‍ ജോസ് ഇനിയും പടികേണ്ടി ഇരിക്കുന്നു എന്നാണു എനിക്ക് തോന്നിയത് ..
മകന്‍ മരിച്ച അമ്മയുടെ ദുഃഖം നമ്മള്‍ അവരില്‍ കണ്ടില്ല.
.ഭര്‍ത്താവ് മരിച്ച ഭാര്യുടെ ദുഖമോ..ആദ്യ പ്രണയ പരാജയം..
അതില്‍ സങ്കടപെടുന്ന നായികയെയും നമ്മള്‍ കാണുന്നില്ല..
ആ സ്ത്രീകളെ അവധാനതയോടെ ചിത്രീകരിക്കാന്‍ സംവിധായകന് കഴിഞ്ഞില്ല എന്നതാണ് വാസ്തവം
സ്ത്രീ കഥാ പാത്രങ്ങള്‍ കണ്ണില്‍ രണ്ടു തുള്ളി കണ്ണീര്‍ നിറച്ചാല്‍ സങ്കടം ആയി..നമ്മള്‍ അത് മനസിലാക്കണം എന്നാണോ ആവോ സംവിധായകന്‍ കരുതുന്നത്.
ഒരേ ഒരു നല്ല പാട്ട്..പഴയ നീല താമരയില്‍ നിന്നും ഈ ചിത്രത്തിനുള്ള പ്രധാന മേന്മ അത് തന്നെയാണ്
പൊതുവേ നമ്മുടെ സിനിമ സങ്കല്‍പ്പങ്ങളെ ഈ സിനിമ കളങ്ക പെടുതുന്നില്ല .
.അത് തന്നെ സമാധാനം.

മൊത്തത്തില്‍ നമ്മെ നിരാശപെടുത്താത്ത ഒരു ചിത്രം
എന്നാല്‍ എം ടിയുടെ തിരക്കഥക്ക് പഴയ മേന്മ കുറഞ്ഞുവോ എന്ന ഒരു പുനരാലോചന വേണ്ടി വരും
ക്യാമറയുടെ ചടുലതയും,നിയന്ത്രണവും,എഡിറ്റിങ്ങും വളരെ മനോഹരം ആയിരിക്കുന്നു .
വിദ്യാ സാഗറിന്റെ സംഗീതം..ഹൃദയ ഹാരി എന്നെ പറഞ്ഞു കൂട്

രേവതി കലാ മന്ദിര്‍ ബാനെറില്‍..സുരേഷ് കുമാര്‍ ആണ് നിര്‍മാതാവ്
വിജയ്‌ ഉലക് നാഥ് ക്യാമറ .